<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>travelogue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/travelogue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 19 Sep 2020 17:24:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>travelogue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചരിത്രവും പഴങ്കഥകളും പറയുന്ന പൈതൃക നഗരത്തിലൂടെ</title>
		<link>https://www.chandrikadaily.com/hambi-a-historic-trip.html</link>
					<comments>https://www.chandrikadaily.com/hambi-a-historic-trip.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 17:21:31 +0000</pubDate>
				<category><![CDATA[Travel]]></category>
		<category><![CDATA[hampi]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[travelogue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154787</guid>

					<description><![CDATA[പതിനഞ്ചാം നൂറ്റാണ്ടില്&#x200d; തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്&#x200d; ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്&#x200d; നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്&#x200d;ക്കപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ജാബിര്&#x200d; കാരയാപ്പ്</strong></p>
<p>പൈതൃകം തേടി&#8230;പൗരാണികതയുടെ ഉള്&#x200d;ക്കാഴ്ചകളിലേക്ക് ഒരു യാത്ര&#8230;കര്&#x200d;ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രവും പഴങ്കഥകളും കൂടിക്കലര്&#x200d;ന്ന ഭൂതകാലത്തിന്റെ കഥ പറയുന്ന ഹംപിയിലേക്കുള്ള യാത്ര അല്&#x200d;പം ചരിത്ര ബോധത്തോടെയാണെങ്കില്&#x200d; യാത്രികന് അതൊരുപാട് അനുഭവങ്ങള്&#x200d; നല്&#x200d;കും. അല്ലെങ്കില്&#x200d; അവയെല്ലാം വെറും പാറക്കൂട്ടങ്ങള്&#x200d; മാത്രമായി തോന്നിയേക്കാം. കാലാവസ്ഥയും വലിയൊരു ഘടകമായ ഹംപി യാത്രക്ക് നവംബര്&#x200d; മുതല്&#x200d; ഫെബ്രുവരി വരെയുള്ള സമയമാണ് അനുയോജ്യം. നവംബറില്&#x200d; പോലും ചൂടിനു കുറവില്ല.</p>
<p>പതിനഞ്ചാം നൂറ്റാണ്ടില്&#x200d; തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്&#x200d; ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്&#x200d; നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്&#x200d;ക്കപ്പെടുന്നത്.<br />
ശില്&#x200d;പചാരുത നിറഞ്ഞ കൊട്ടാരങ്ങളും മണ്ഡപങ്ങളുമെല്ലാം കാണാനാവുന്ന, ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപി നഗരം 1336ലാണ് സ്ഥാപിതമാവുന്നത്. മുസ്ലിം കച്ചവടക്കാരും യുറോപ്യന്&#x200d; കച്ചവട പ്രതിനിധികളുമെല്ലാമെത്തിയിരുന്ന ഹംപിയുടെ പ്രതാപം ഡെക്കാന്&#x200d; സുല്&#x200d;ത്താന്മാര്&#x200d; വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ അസ്തമിക്കുന്നു.</p>
<p>മനോഹരമായ പാറക്കെട്ടുകളാണ് എവിടെയും. ശില്&#x200d;പചാരുതക്കൊപ്പം തുംഗഭദ്രാ നദി ഒഴുകുന്നുണ്ട് അരികിലൂടെ. സഞ്ചാരിയുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് ഹംപിയിലുടനീളം. ജൈനക്ഷേത്രങ്ങള്&#x200d;, ശിവക്ഷേത്രം, ലോട്ടസ് മഹല്&#x200d;, ആനപ്പന്തി തുടങ്ങി നിരവധി ചരിത്ര ശേഷിപ്പുകള്&#x200d; ഹംപിയിലെത്തുന്ന സഞ്ചാരിയുടെ മനസിനും കണ്ണിനും മറക്കാനാവാത്ത കുളിര് നല്&#x200d;കുന്നു.</p>
<p><img loading="lazy" class="alignnone wp-image-154790" src="https://www.chandrikadaily.com/wp-content/uploads/2020/09/33fe6733-9daa-47fc-ba4d-5f435fc869c8.jpg" alt="" width="937" height="1249" />ഇന്തോ-ഇസ്ലാമിക് നിര്&#x200d;മാണരീതിയാണ് മിക്ക കെട്ടിടങ്ങള്&#x200d;ക്കും. പുഷ്‌കര്&#x200d;ണി എന്ന് പേരിലറിയപ്പെടുന്ന കുളവും കരിങ്കല്&#x200d; രഥവും സഞ്ചാരികളെ ഹംപിയിലേക്ക് വിളിക്കുന്ന പ്രധാന ആകര്&#x200d;ഷണമായി മുന്നിലുണ്ട്. ഹംപിയുടെ കാഴ്ചകള്&#x200d; വിശാലമായ ചരിത്രത്തിലേക്ക് കൊണ്ടുപോകുമെന്നതിനാല്&#x200d; വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള ചരിത്രാന്വേഷകരെയും പഠിതാക്കളെയും ധാരാളം കാണാം ഇവിടെ. ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയുടെ പഠനവും നടക്കുന്നു.<br />
കണ്ണൂരില്&#x200d; നിന്ന് വയനാട് വഴിയായതിനാല്&#x200d; പതിനഞ്ച് മണിക്കൂറോളം നീണ്ടു ബസ് യാത്ര. വൈകീട്ട് പുറപ്പെട്ട് അടുത്ത ദിവസം പുലര്&#x200d;ച്ചയോടെയാണ് ഹംപിക്കടുത്തുള്ള ഹോസ്പെട്ടിലെത്തിയത്. ഒരുപാട് ഹമ്പുകള്&#x200d; കടന്നുള്ള ഹംപിയിലേക്കുള്ള നീണ്ട യാത്ര മനസിനെ ഒന്നുകൂടി വിശാലമാക്കുകയായിരുന്നു.<br />
അല്&#x200d;പം വിശ്രമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് സമയം ഒട്ടും പാഴാക്കാതെ ഹംപിയിലേക്ക് പുറപ്പെട്ടു. ടൂറിസ്റ്റ് ബസ് കണ്ടതോടെ ഗൈഡുമാരും മറ്റും മെല്ലെ മെല്ലെ ഒപ്പം കൂടുന്നുണ്ട്. ഒടുവില്&#x200d; ഒരു ഗൈഡിനൊപ്പം രാവിലെ തന്നെ ഹംപിയുടെ ചരിത്രം തേടി ഞങ്ങള്&#x200d; പുറപ്പെട്ടു. ആദ്യം പോയത് വിത്താല ക്ഷേത്രത്തിലേക്കായിരുന്നു. ഹംപിയിലെത്തിയാല്&#x200d; നിര്&#x200d;ബന്ധമായും കണ്ടിരിക്കണം വിജയ് വിത്താല ക്ഷേത്രം. ഗൈഡ് മഞ്ജുനാഥ് ഇംഗ്ലീഷും ഹിന്ദിയും കലര്&#x200d;ത്തി ഹംപിയുടെ ചരിത്രവും പൗരാണികതയുമെല്ലാം പറഞ്ഞ് ഞങ്ങളെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് നയിക്കുകയാണ്.<br />
ചരിത്രം കൃത്യമായി തിരിച്ചറിയാന്&#x200d; ഹംപിയെ ശരിയായി മനസിലാക്കിയ ഒരാള്&#x200d; കൂടെയുണ്ടാവുന്നത് നന്നാവും. അതിനാല്&#x200d; തന്നെ മിക്ക സഞ്ചാരികള്&#x200d;ക്കൊപ്പവുംകാണാം ഗൈഡിനെ. ഇനി കാഴ്ചകള്&#x200d; കാണാന്&#x200d; മാത്രമാണെങ്കില്&#x200d; അങ്ങനെയുമാവാം. രണ്ട് ദിവസമെങ്കിലും വേണം ഹംപിയുടെ കാഴ്ചകള്&#x200d; കാണാന്&#x200d;. എങ്കിലും ഒരു ദിവസം കൊണ്ട് പ്രധാന സ്മാരകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഒന്നു കറക്കിത്തരും ഗൈഡുമാര്&#x200d;. കനത്ത ചൂടില്&#x200d; കൂറ്റന്&#x200d; പാറകള്&#x200d; തരുന്ന കുളിര് മാത്രമാണ് ആശ്വാസം. യാത്ര തടസപ്പെടാത്ത വിധം ലഭിച്ച ചെറിയ മഴയും ഞങ്ങള്&#x200d;ക്ക് ആശ്വാസമായി.<br />
ഒരുപാട് ഐതിഹ്യം പറയാനുണ്ട് ഹംപിക്ക്. പമ്പ എന്ന പേരില്&#x200d; നിന്നാണ് ഹംപി എന്ന പേര് വന്നത്. ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപിയെ കീഴടക്കാന്&#x200d; ശത്രുക്കള്&#x200d;ക്ക് അത്ര എളുപ്പമായിരുന്നില്ല. എതിരാളികള്&#x200d; പലപ്പോഴായി നടത്തിയ അക്രമത്തിന്റെ ശേഷിപ്പുകള്&#x200d; കാണാം കോട്ടകളില്&#x200d;. രാജാവിനും രാജകുടുംബത്തിനുമുള്ള എല്ലാ സൗകര്യങ്ങളും മികച്ച ചാരുതയോടെയാണ് നഗരത്തില്&#x200d; പണി തീര്&#x200d;ത്തിരിക്കുന്നത്. അതെല്ലാം അറിഞ്ഞുതന്നെ കാണണം. അല്ലെങ്കില്&#x200d; അതെല്ലാം വെറും ശിലകളായി മാത്രം തോന്നിയേക്കാം.</p>
<p><img loading="lazy" class="alignnone size-full wp-image-154789" src="https://www.chandrikadaily.com/wp-content/uploads/2020/09/d255c8cd-82db-46e2-ae02-984a065b932c.jpg" alt="" width="1280" height="853" />നിര്&#x200d;മ്മാണ വൈദഗ്ധ്യത്തിന്റെ നേര്&#x200d;തെളിവുകളായി പുഷ്‌കര്&#x200d;ണി കുളവും മറ്റും കണ്&#x200d;മുന്നില്&#x200d; കാഴ്ചകളായി എത്തുന്നു.<br />
കൊത്തുപണികളാല്&#x200d; സമൃദ്ധമായ ഹംപിയില്&#x200d; കാണാനേറെയുണ്ട്. ക്ഷേത്രസമുച്ചയത്തിലെ സംഗീതമണ്ഡപവും കല്&#x200d;രഥവും ഏറെ പ്രശസ്തമാണ്. കൃത്യമായ അളവില്&#x200d; മുറിച്ചെടുത്ത അടിത്തറയും അതിനു മുകളില്&#x200d; ആനയും കുതിരയും ഉള്&#x200d;പ്പെടുന്ന രീതിയിലുള്ള യുദ്ധരംഗങ്ങളും കൊത്തിവെച്ചിരിക്കുന്നത് കാണാം പതിനഞ്ചാം നൂറ്റാണ്ടില്&#x200d; നിര്&#x200d;മ്മിച്ച ക്ഷേത്രത്തില്&#x200d;. തൂണുകളില്&#x200d; ഒന്ന് താളബോധത്തോടെ സപര്&#x200d;ശിച്ചാല്&#x200d; മെല്ലെ ആസ്വദിക്കാം സംഗീതം. മഞ്ജുനാഥ് കല്ലുകളില്&#x200d; തട്ടി സരിഗമ കേള്&#x200d;പ്പിക്കുകയും ചെയ്തു. എന്നാല്&#x200d; അത് ആസ്വദിക്കാന്&#x200d; നമുക്ക് ആയിരുന്നോ ആവോ&#8230;വിശപ്പ് മെല്ലെ മെല്ലെ വരവറിയിക്കുന്നുണ്ട്.<br />
മറ്റൊരു ആകര്&#x200d;ഷണമാണ് ആനപ്പന്തി. യുദ്ധങ്ങള്&#x200d;ക്കും മറ്റാവശ്യങ്ങള്&#x200d;ക്കും ഉപയോഗിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിലെ ആനകളെ സംരക്ഷിക്കാനായി നിര്&#x200d;മിച്ച ചതുരാകൃതിയിലുള്ളൊരു കെട്ടിടമാണ് എലിഫന്റ് സ്റ്റേപ്പിള്&#x200d;. 999 ആനകളില്&#x200d; പ്രധാനപ്പെട്ട ആനകള്&#x200d;ക്ക് താമസിക്കാനുള്ള പ്രത്യേകയിടം. 11 കൂറ്റന്&#x200d; ഗോപുരങ്ങള്&#x200d; ഇന്തോ-ഇസ്ലാമിക് രീതിയിലാണ് പണിതിട്ടുള്ളത്.<br />
ഇനി ക്വീന്&#x200d;സ് ബാത്ത് ഏരിയയിലേക്കാണ്. അന്നത്തെ കാലത്ത് രാജ്ഞിയുടെയും കൊട്ടാരത്തിലെ മറ്റു സ്ത്രീകളുടെയും കുളിപ്പുരയാണ് ക്വീന്&#x200d;സ് ബാത്ത്. 30 മീറ്റര്&#x200d; സ്‌ക്വയറിലായി പരന്ന് കിടക്കുന്ന സമചതുരാകൃതിയിലുള്ള ഈ വിസ്മയം ഒരുപാട് ചെറുതൂണുകളും കിളിവാതിലുകളും നിറഞ്ഞതാണ്. വളരെ മികച്ച രീതിയില്&#x200d; ജലവിതരണ സമ്പ്രദായത്തിനുള്ള സംവിധാനങ്ങളും കെട്ടിടത്തിന് പിറകില്&#x200d; കാണാം.<br />
ക്വീന്&#x200d;സ് ബാത്ത് ഏരിയ ഓടിക്കറങ്ങി കണ്ടു ഞങ്ങള്&#x200d;. ശില്&#x200d;പചാരുതക്കൊപ്പം ആസൂത്രണവൈദഗ്ധ്യത്തിന്റെയും മികവ് കാണാം ഹംപിയിലുടനീളം. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും മറ്റുമുള്ള സംവിധാനത്തിലടക്കം കാണാം ഈ വൈദഗ്ധ്യം. അതിനിടയില്&#x200d; നിരവധി ചെറുഅമ്പലങ്ങളിലും വിരിഞ്ഞ താമരയുടെ ആകൃതിയിലുള്ള ലോട്ടസ് മഹലിലുമെല്ലാം ഓട്ടപ്രദക്ഷിണം നടത്താം.<br />
1000 കണക്കിന് അമ്പലങ്ങളുണ്ട് ഹംപിയില്&#x200d;. എല്ലാം കാണല്&#x200d; പ്രായോഗികമല്ല. പക്ഷെ വിരുപാക്ഷ, ഹസാര അടക്കമുള്ള പ്രധാന അമ്പലങ്ങള്&#x200d; തീര്&#x200d;ച്ചയായും കാണണം. ഹംപിയില്&#x200d; പോയിട്ട് വിരുപാക്ഷ ക്ഷേത്രം കാണാതെ മടങ്ങുന്നത് ശരിയല്ല. യുദ്ധത്തില്&#x200d; ഹംപിയിലെ മിക്ക അമ്പലങ്ങളും നശിച്ചെങ്കിലും വിരുപാക്ഷ അമ്പലം തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്നുണ്ട്. ഹംപി തീര്&#x200d;ത്ഥാടനത്തിലെ ഏറ്റവും പ്രധാന ആകര്&#x200d;ഷണങ്ങളിലൊന്നാണ് വിരുപാക്ഷ ക്ഷേത്രം.</p>
<p>വിജയനഗര കാലഘട്ടത്തിലെ ഏറ്റവും പ്രധാനിയായ ആരാധനാമൂര്&#x200d;ത്തി വിരുപാക്ഷദേവന്റെ ആരാധനക്കായാണ് പണി കഴിപ്പിച്ചത്. കൂറ്റന്&#x200d; പ്രവേശന കവാടങ്ങള്&#x200d;, വിശാലമായ ക്ഷേത്രമുറ്റം, വിസ്മയകരമായ രീതിയില്&#x200d; കൊത്തുപണി നിറഞ്ഞ കല്&#x200d;ത്തൂണുകളുമെല്ലാം ഹംപിയുടെ ഗതകാലത്തെ ഓര്&#x200d;മ്മപ്പെടുത്തുന്നു. ഇനിയും കാണാനേറെയുണ്ട് ഈ പൈതൃക നഗരിയില്&#x200d;.<br />
കുന്നിന്&#x200d; മുകളിലെ കാഴ്ചകള്&#x200d; നയനാനന്ദകരമാണ്. ഏറ്റവും പ്രശസ്തമായ ആകര്&#x200d;ഷണങ്ങളിലൊന്നായ മങ്കി ക്ഷേത്രം പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 570 ലധികം പടികള്&#x200d; കയറണം ഇവിടെയെത്താന്&#x200d;. മലകയറ്റം കുത്തനെയുള്ളതാണെങ്കിലും മനോഹരമായ കാഴ്ചകള്&#x200d; നടത്തം എളുപ്പമാക്കുന്നു. പ്രദേശവാസികള്&#x200d; കസേരയിലിരുത്തി ചുമടായി പടികള്&#x200d; കയറ്റുന്ന ഫ്രഞ്ച് സ്വദേശിയുടെ മുഖത്തെ ആകാംഷ പറയുന്നുണ്ട് ഇവിടെത്തെ ആശ്ചര്യമെന്തെന്ന്. കൊടുംചൂടിനൊടുവില്&#x200d; ഉയരങ്ങളില്&#x200d; നിന്ന് മെല്ലെ വീശിയടിക്കുന്ന നല്ല കാറ്റ്, ചുറ്റും പരന്നു കിടക്കുന്ന ഹംപി നഗരത്തിന്റെ കാഴ്ച, എല്ലാം കൂടി ഒത്തുവരുമ്പോള്&#x200d; 575 പടികളൊന്നും ഒരുപടിയല്ലെന്ന് തോന്നും. അത്രക്ക് മനോഹരമാണ് ഈ വാനരരാജ്യം.<br />
കിഷ്‌കിന്ധ അഥവാ വാനരരാജ്യമായും അറിയപ്പെടുന്ന ഇവിടെ അധികാരമറിയിച്ച് കുരങ്ങന്മാര്&#x200d; അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-154791" src="https://www.chandrikadaily.com/wp-content/uploads/2020/09/32f54348-247e-4ce1-8612-a15005fe9d12.jpg" alt="" width="1152" height="864" />കാഴ്ചകള്&#x200d; കണ്ണിന് കുളിര് നല്&#x200d;കുന്നതിനിടയിലും വിശപ്പ് പിടിമുറുക്കുകയാണ്. നേരത്തെ ഏര്&#x200d;പ്പാട് ചെയ്തതിനാല്&#x200d; അല്&#x200d;പമെങ്കിലും മലയാളി ടച്ചുള്ള ഭക്ഷണം കിട്ടിയിരുന്നു. വിശ്രമിക്കാന്&#x200d; സമയമില്ല. ഭക്ഷണം കഴിച്ച് യാത്ര തുടര്&#x200d;ന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടുത്തടുത്തായതിനാല്&#x200d; ഹംപിയിലെത്തിയാല്&#x200d; കാഴ്ചകള്&#x200d; കാണാന്&#x200d; ഏറെ സമയമുണ്ടാവും. യാത്രക്ക് കൂടുതല്&#x200d; സമയം ചെലവഴിക്കേണ്ടി വരുന്നില്ലെന്നത് ഹംപി യാത്രയെ എപ്പോഴും സജീവമാക്കുന്നു.<br />
വൈകീട്ടോടെ തുംഗഭദ്ര ഡാം ലക്ഷ്യമാക്കി യാത്ര തുടര്&#x200d;ന്നു. തുംഗഭദ്രയില്&#x200d; രാത്രിയോടെ എത്തുന്ന രീതിയില്&#x200d; യാത്രാപദ്ധതി ഒരുക്കിയാല്&#x200d; നല്ലത്. ഡാമിന്റെ രാത്രികാല കാഴ്ചയും പൂന്തോട്ടത്തില്&#x200d; ഒരുക്കിയ ജലനൃത്തവും അത്രത്തോളം നയനനാന്ദകരമാണ്. ഈ കാഴ്ചയും കണ്ട് അന്നത്തെ അനുഭവങ്ങള്&#x200d;ക്ക് വിരാമമിട്ട് നേരത്തെ തയ്യാറാക്കിയ റൂമൂകളിലേക്ക് മടങ്ങി. സൂര്യോദയവും സൂര്യാസ്തമയവും കാണാനും സഞ്ചാരികള്&#x200d; ഹംപിയിലെത്തുന്നുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-154792" src="https://www.chandrikadaily.com/wp-content/uploads/2020/09/87f1e9dc-5f71-41fa-9a88-d0a7410216c7.jpg" alt="" width="1152" height="864" />അടുത്ത ദിവസം രാവിലെ പുറപ്പെട്ടത് ചിത്രദുര്&#x200d;ഗ കോട്ടയിലേക്കായിരുന്നു. ഹംപിയില്&#x200d; നിന്ന് 130 ഓളം കിലോമീറ്ററോളം ദൂരമുണ്ട് ചിത്രദുര്&#x200d;ഗയിലേക്ക്. ഹംപിയിലെത്തിയാല്&#x200d; ചിത്രദുര്&#x200d;ഗ കൂടി പോവുന്നത് നന്നാവും. ഹംപിയെക്കാള്&#x200d; പച്ചപ്പുള്ള പ്രദേശമാണിത്. ഒടുവില്&#x200d; ഉച്ചയോടെ ചിത്രദുര്&#x200d;ഗയിലെത്തി. ആകാശത്തോളം കെട്ടിപ്പൊക്കിയ കവാടകള്&#x200d; പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഉള്ളറകളിലേക്ക് കയറും തോറും മറ്റൊരു ലോകത്തേക്ക് പോവുകയാണ് കാഴ്ചകള്&#x200d;. കാലടികള്&#x200d; ചലിപ്പിക്കും തോറും കോട്ടയുടെ ഗാംഭീര്യം അടുത്തറിയുകയാണ്.<br />
ഇനിയൊമൊരുപാടുണ്ട് യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിലുള്&#x200d;പ്പെട്ട ഹംപിയിലും പരിസരം പ്രദേശങ്ങളിലും. യാത്രപദ്ധതിയില്&#x200d; മറ്റു സ്ഥലങ്ങളുമുള്ളതിനാല്&#x200d; ഒരുവട്ടം കൂടി വരാമെന്ന വാക്കോടെ&#8230; മനസില്ലാ മനസുമായി അടുത്ത കേന്ദ്രം ലക്ഷ്യമാക്കി കാലടികള്&#x200d; മെല്ലെമെല്ലെ പിന്നോട്ട് വെച്ചു&#8230; യാത്രയും ജീവിതവുമങ്ങനെയാണ്. ഇനിയുമെത്ര ചെയ്തുതീര്&#x200d;ക്കാന്&#x200d; എന്നതാണ് അതിന് ജീവവായു നല്&#x200d;കുന്നതും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hambi-a-historic-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; വീഥിയില്&#x200d; ഒരു തണുപ്പാന്&#x200d; കാലത്ത്</title>
		<link>https://www.chandrikadaily.com/1american-travelogue-by-fasna-fathima.html</link>
					<comments>https://www.chandrikadaily.com/1american-travelogue-by-fasna-fathima.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 08:13:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Fasna Fathima]]></category>
		<category><![CDATA[travelogue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64918</guid>

					<description><![CDATA[യാത്ര ∇ ഫസ്‌ന ഫാത്തിമ സവര്&#x200d;ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്&#x200d;ണവെറിയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞു നില്&#x200d;ക്കുന്നൊരു രാജ്യം. &#8216;ലോക തലസ്ഥാനത്ത്&#8217; നിന്നു യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്&#x200d; പറഞ്ഞപ്പോള്&#x200d; ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതു തന്നെയായിരുന്നു. മുന്&#x200d; രാഷ്ട്രപതി എ.പി.ജെ അബ്ദുല്&#x200d; കലാമിനെ ആക്രമിച്ച സംഭവമാണ് അറിഞ്ഞവരൊക്കെ പങ്കുവെച്ചത്. വിമാനത്തില്&#x200d; കയറി മുന്&#x200d; പരിചയമില്ലാത്ത എനിക്ക് 24 മണിക്കൂര്&#x200d; നീളുന്ന അമേരിക്കന്&#x200d; യാത്ര ഒരു ബാലികേറാമലയായിരുന്നു. അമേരിക്ക ഉപേക്ഷിച്ച തുരുമ്പിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p style="text-align: left;"><strong>യാത്ര</strong><br />
<strong>∇ ഫസ്‌ന ഫാത്തിമ</strong></p>
<p>സവര്&#x200d;ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്&#x200d;ണവെറിയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞു നില്&#x200d;ക്കുന്നൊരു രാജ്യം. &#8216;ലോക തലസ്ഥാനത്ത്&#8217; നിന്നു യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്&#x200d; പറഞ്ഞപ്പോള്&#x200d; ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതു തന്നെയായിരുന്നു. മുന്&#x200d; രാഷ്ട്രപതി എ.പി.ജെ അബ്ദുല്&#x200d; കലാമിനെ ആക്രമിച്ച സംഭവമാണ് അറിഞ്ഞവരൊക്കെ പങ്കുവെച്ചത്. വിമാനത്തില്&#x200d; കയറി മുന്&#x200d; പരിചയമില്ലാത്ത എനിക്ക് 24 മണിക്കൂര്&#x200d; നീളുന്ന അമേരിക്കന്&#x200d; യാത്ര ഒരു ബാലികേറാമലയായിരുന്നു. അമേരിക്ക ഉപേക്ഷിച്ച തുരുമ്പിച്ച വിമാനങ്ങളാണ് എയര്&#x200d; ഇന്ത്യ ഉപയോഗിക്കുന്നതെന്ന സഹോദരന്റെ കളി പറച്ചിലും ആകാശയാത്ര ആശങ്കയിലാക്കി.<br />
സിവില്&#x200d; സൊസൈറ്റി എഫേര്&#x200d;ട്‌സ് ടു കൗണ്ടര്&#x200d; വയലന്റ് എക്‌സ്ട്രീമിസം എന്ന തലവാചകത്തിലാണ് യു.എസിലെ പരിപാടി. അക്രമാസക്ത തീവ്രവാദം തടയുന്നതിന് പൗരസമൂഹത്തിന്റെ ഇടപെടല്&#x200d; എന്തൊക്കെയെന്ന് വ്യക്തമാക്കുന്നതാണ് ദിവസങ്ങള്&#x200d; നീളുന്ന യാത്രയുടെ ലക്ഷ്യം. ഐ.വി.എല്&#x200d; പരിപാടികള്&#x200d; ധാരാളം നടത്താറുണ്ടെങ്കിലും ഇത്തരത്തില്&#x200d; ആറംഗ മാധ്യമപ്രതിനിധി സംഘത്തെ ഭരണകൂടം നേരിട്ട് ക്ഷണിക്കുന്നത് ഇതാദ്യമാണ്. സംഘടിപ്പിക്കുന്നത് വിദേശകാര്യ വകുപ്പായതിനാല്&#x200d; അമേരിക്കന്&#x200d; കാഴ്ചകളിലെല്ലാം ഒരു രാഷ്ട്രീയമുഖമുണ്ടായിരുന്നുവെന്ന് സാരം. ദുബൈ വഴി പോകാമെങ്കിലും മുസ്‌ലിം രാജ്യത്തു നിന്നുള്ള യാത്രകള്&#x200d;ക്ക് പരിശോധന കര്&#x200d;ശനമാക്കിയതിനാല്&#x200d; മുംബൈയിലെ ഫ്രാങ്ക്ഫര്&#x200d;ട്ട് വഴിയുള്ള യാത്രാപാതയാണ് ചെന്നൈയിലെ യു.എസ് കൗണ്&#x200d;സുലേറ്റ് ഞങ്ങള്&#x200d;ക്കു വേണ്ടി തെരഞ്ഞെടുത്തത്. മുംബൈയില്&#x200d; നിന്ന് ഫ്രാങ്ക്ഫര്&#x200d;ട്ടിലെത്തിയപ്പോള്&#x200d; അനുഭവപ്പെട്ട സാംസ്‌കാരിക വൈരുദ്ധ്യം ഏറെ രസകരമായിരുന്നു. നെടുമ്പാശ്ശേരിയില്&#x200d; നിന്നും മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയപ്പോഴേക്കും പഴയ സ്‌കൂള്&#x200d; കുട്ടികളെ അനുസ്മരിപ്പിക്കും വിധം ബാഗും കോട്ടുമൊക്കെ എടുത്ത് ധൃതി കൂട്ടി നില്&#x200d;ക്കുന്ന അവസ്ഥ. എന്നാല്&#x200d; ഫ്രാങ്ക്ഫര്&#x200d;ട്ടില്&#x200d; തീര്&#x200d;ത്തും വ്യത്യസ്തമായിരുന്നു കാഴ്ച. വ്യക്തിത്വ വികസന ക്ലാസില്&#x200d; നിന്നും സ്വായത്തകമാക്കിയ പാഠങ്ങള്&#x200d; പൂര്&#x200d;ണമായും പരീക്ഷിക്കുന്ന സ്ഥിതി വിശേഷം. മറ്റുള്ളവര്&#x200d;ക്കു അവസരം നല്&#x200d;കുന്ന വിശാല മനസ്‌കരെ പോലെ തിടുക്കവും ബഹളവുമില്ലാതെ അവര്&#x200d; നിശബ്ദരായി നില്&#x200d;ക്കുന്നു.<br />
ഓഖിയുടെ പ്രതിഫലനമെന്നോണം ലുഫ്താന്&#x200d;സയുടെ കൂറ്റന്&#x200d; വിമാനം ഇടക്കിടെ കാറ്റില്&#x200d; ആടിയുലയുന്നുണ്ടായിരുന്നു. അതിന്റെ പരിഭ്രമം എന്റെയും സംഘാംഗങ്ങളുടെയും മുഖത്ത് നിഴലിച്ചിരുന്നു. ജര്&#x200d;മനിയിലെ ഫ്രാങ്ക്ഫര്&#x200d;ട്ടിലെത്തിയപ്പോള്&#x200d; സമയം രാവിലെ 7.20. നമ്മുടെ സംസ്‌കാരത്തില്&#x200d; ദേഹശുചീകരണം നിര്&#x200d;ബന്ധമായതിനാല്&#x200d; എട്ടു ഡോളര്&#x200d; കൊടുത്ത് അതങ് നിര്&#x200d;വഹിച്ചു.</p>
<p>ഫ്രാങ്ക്ഫര്&#x200d;ട്ട് ഇടത്താവളമായതിനാല്&#x200d; മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടി വന്നു വാഷിങ്ടണ്&#x200d; ഡി.സിയിലേക്കുള്ള വിമാനം കയറാന്&#x200d;. അതിനാല്&#x200d; പലതരം സംസ്‌കാരങ്ങള്&#x200d; കൂടികലരുന്ന അവിടം മൊത്തമൊന്നു ചുറ്റികറങ്ങാന്&#x200d; തീരുമാനിച്ചു. എല്ലാ രാജ്യങ്ങളും തങ്ങളുടെ സാംസ്‌കാരിക അടയാളങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിച്ചിട്ടുണ്ട്. കാഴ്ചകള്&#x200d; കണ്ട് സംഘാംഗങ്ങള്&#x200d;ക്കടുത്തേക്ക് നടന്നുനീങ്ങുമ്പോഴാണ് യുണൈറ്റഡ് എയര്&#x200d; യാത്രക്കാര്&#x200d;ക്കുള്ള വിളി വന്നത്. പൊതുവെ സംസാരപ്രിയരായ ഞങ്ങള്&#x200d; സമയം പോയതറിഞ്ഞിരുന്നില്ല. അവസാനമായി ചെക്കിന്&#x200d; ചെയ്യുന്നത് ഞങ്ങളാണെന്ന്് അപ്പോഴാണ് അറിഞ്ഞത്. യുണൈറ്റഡ് എയറിലെ ഒരു ഉദ്യോഗസ്ഥന്&#x200d; ഞങ്ങളുടെ പാസ്‌പോര്&#x200d;ട്ടും ബോഡി പാസും വാങ്ങി ധൃതിയില്&#x200d; സീല്&#x200d;ചെയ്തു. പതിവ് പരിശോധനകള്&#x200d; മാത്രമാണുണ്ടായിരുന്നത്. എന്നാല്&#x200d; റാന്&#x200d;ഡം ചെക്കിംഗിന്റെ പേരില്&#x200d; സംഘാംഗങ്ങളിലൊരാളെ ഘടാഘടിയനായ ഒരു ഉദ്യോഗസ്ഥന്&#x200d; വിളിച്ചു കൊണ്ടുപോയി. പ്രത്യേക പരിഗണന ലഭിക്കേണ്ട അദ്ദേഹത്തെ എന്തിനു കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് ഭദ്രമായി തിരിച്ചെത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. അദ്ദേഹത്തെ വിശദമായ ദേഹപരിശോധന നടത്തിയ ശേഷം തിരിച്ചെത്തിച്ചു. അമേരിക്കക്കാര്&#x200d;ക്ക് എന്താ എല്ലാവരെയും പേടിയെന്ന ചോദ്യം യാത്രക്കിടെ പലപ്പോഴായി മനസ്സില്&#x200d; ഉയര്&#x200d;ന്നു. മാധ്യമപ്രവര്&#x200d;ത്തകരായതു കൊണ്ടും യു.എസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് അതിഥിയായതു കൊണ്ടുമാകാം മറ്റു യാത്രക്കാരേക്കാളും പരിഗണന ഞങ്ങള്&#x200d;ക്ക് ലഭിച്ചിരുന്നു. എന്നിരുന്നാലും യാത്രയുടെ ഉദ്ദേശശുദ്ധിയില്&#x200d; സംശയത്തിന്റെ നിഴല്&#x200d; ചില ഉദ്യോഗസ്ഥര്&#x200d;ക്കുണ്ടായിരുന്നില്ലേയെന്ന് തോന്നും. ചിലപ്പോഴത് ഞങ്ങളുടെ തോന്നലുമാകാം.<br />
വാഷിങ്ടണ്&#x200d; ഡള്ളസ് ഇന്റര്&#x200d;നാഷണല്&#x200d; എയര്&#x200d;പ്പോര്&#x200d;ട്ടില്&#x200d; ഇറങ്ങുമ്പോള്&#x200d; അമേരിക്കയുടെ തീവ്രനിലപാടുകള്&#x200d; ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. ഇമിഗ്രേഷന്&#x200d; പരിശോധനയാണ് അടുത്ത കടമ്പ. പരിശോധന സീറ്റിലുള്ളയാളെ കണ്ടമ്പോഴേ ഒരു ഇന്ത്യന്&#x200d; വംശജനാണെന്ന് തോന്നി. സംശയം ഞങ്ങള്&#x200d; പരസ്പരം പങ്കുവെക്കുകയും ചെയ്തു. എന്നാല്&#x200d; പൊതുവെ സ്വന്തം നാട്ടുകാര്&#x200d; തന്നെയാണല്ലോ പണി തരിക. അദ്ദേഹം കൂട്ടത്തിലുള്ള ടി.വി ജേര്&#x200d;ണലിസ്റ്റിനെ പിടികൂടി. ക്യാമറ പരിശോധിക്കണം. അതു കഴിഞ്ഞ് ക്യാമറയുടെ സ്റ്റാന്റ് എവിടെയെന്നായി അദ്ദേഹത്തിന്റെ ചോദ്യം. സ്റ്റാന്റ് ലഗേജിലുണ്ടെന്നറിഞ്ഞപ്പോഴാണ് രസം. അദ്ദേഹത്തിന് അത് നേരിട്ട് കാണണം. എന്നാല്&#x200d; ടി.വി ജേര്&#x200d;ണലിസ്റ്റിന്റെതുള്&#x200d;പ്പെടെ എല്ലാവരുടെയും ലഗേജുമായി ഞങ്ങള്&#x200d; അപ്പോഴേക്കും പുറത്തെത്തിയിരുന്നു. മലയാളികളുടെ പൊതുസ്വഭാവം ഞങ്ങളും പ്രകടിപ്പിച്ചുവെന്നു വേണം പറയാന്&#x200d;. ഒടുവില്&#x200d; ആ ഉദ്യോഗസ്ഥന്&#x200d; അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നുവെന്ന് അറിയിച്ച് ടി.വി ജേര്&#x200d;ണലിസ്റ്റിനെയും വിട്ടു.<br />
യു.എസിലെ ഞങ്ങളുടെ പ്രൊഡ്യൂസര്&#x200d; മോളി ബോയല്&#x200d; വിമാനത്താവളത്തില്&#x200d; കാത്തിരിപ്പുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടെ അവര്&#x200d; എല്ലാവരെയും പരിചയപ്പെട്ടു. ഫോക്‌സ് ന്യൂസ് മുന്&#x200d; പ്രൊഡ്യൂസറായ മോളിയാണ് യു.എസ് വിദേശവകുപ്പിനു വേണ്ടി ടൂര്&#x200d; ഏകോപിപ്പിക്കുന്നത്. ഇ-മെയിലിലൂടെ അമേരിക്കയുടെ ശൈത്യകാലാവസ്ഥയെക്കുറിച്ച് ഞങ്ങളെ ബോധവല്&#x200d;ക്കരിച്ചിരുന്ന അവര്&#x200d; വാഷിങ്ടണിലെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതാണെന്ന് അറിയിച്ചു. ബാഗേജുകളുമായി ഞങ്ങള്&#x200d; വാഹനത്തെ ലക്ഷ്യമാക്കി നടന്നു. പുറത്തു കടന്നപ്പോഴാണ് താരതമ്യേന ചൂടുള്ള കാലാവസ്ഥയുടെ പ്രശ്‌നം മനസിലായത്. ചൂടന്&#x200d; കാലാവസ്ഥയുള്ള കേരള മണ്ണില്&#x200d; നിന്നെത്തുന്ന ഞങ്ങള്&#x200d;ക്ക് ആ ചെറു തണുപ്പുപോലും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-64923" src="https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1.jpg" alt="" width="1772" height="1329" srcset="https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1.jpg 1772w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171211_222320_HDR-1-560x420.jpg 560w" sizes="(max-width: 1772px) 100vw, 1772px" /><br />
അമേരിക്കയെന്ന ലോക പൊലീസിന്റെ ഭരണസിരാകേന്ദ്രമാണ് വാഷിങ്ടണ്&#x200d; ഡി.സി. തിരക്കും ബഹളവും പ്രതീക്ഷിച്ചെങ്കിലും പൊതുവെ ശാന്തമായിരുന്നു നഗരം. മോളിയും വാഹനത്തിന്റെ ഡ്രൈവറും ഓരോ കാഴ്ചകള്&#x200d; പരിചയപ്പെടുത്തി. പത്തു മിനിറ്റ് യാത്രക്കൊടുവില്&#x200d; എംബസി സ്യൂട്‌സ് എന്ന പടുകൂറ്റന്&#x200d; ഹോട്ടലിനു മുന്നിലെത്തി. മൂന്നാം നില വരെ മാളുകളുമൊക്കെയായി ആകാശംമുട്ടെ ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന സ്യൂട്‌സിലെ താമസം ഏറെ രസകരമായിരുന്നു. യാത്ര ഡിസംബറിലായതിനാല്&#x200d; ഉണ്ണിയേശുവിന്റെ പിറവിയറിയിച്ച് എല്ലായിടങ്ങളിലും ക്രിസ്തുമസ് ട്രീകള്&#x200d; ഉയര്&#x200d;ന്നിരുന്നു. ഭൂമിയുടെ മറുവശത്തെത്തിയതിനാല്&#x200d; സമയവ്യത്യാസത്തിലെ ഉറക്കചടവ് എല്ലാവര്&#x200d;ക്കുമുണ്ടായിരുന്നു.<br />
ടെല്&#x200d;അവീവില്&#x200d; നിന്ന് ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് അന്ന് വാഷിങ്ടണ്&#x200d; ഉണര്&#x200d;ന്നത്. 1955ല്&#x200d; യു.എസ് കോണ്&#x200d;ഗ്രസ് എംബസി മാറ്റ ബില്&#x200d; പാസാക്കിയിരുന്നെങ്കിലും മാറി മാറി വന്ന ഭരണകൂടങ്ങള്&#x200d; അത് നടപ്പാക്കാന്&#x200d; തയാറായിരുന്നില്ല. ഇസ്രാഈലിന് രക്ഷാകവചമൊരുക്കുന്നതോടൊപ്പം അറബ് ബന്ധം തകിടം മറിയാതിരിക്കാന്&#x200d; ചുമതലയേറ്റ പ്രസിഡന്റുമാര്&#x200d; ഈ തീരുമാനം നടപ്പാക്കാന്&#x200d; വിമുഖത കാണിക്കുകയായിരുന്നു. എന്നാല്&#x200d; ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പാലിക്കുകയായിരുന്നു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്&#x200d; നിന്നുള്ളവര്&#x200d;ക്ക് യാത്രാവിലക്ക് ഏര്&#x200d;പ്പെടുത്തിയതിനു പിന്നാലെ ട്രംപ് തന്റെ സങ്കുചിത ചിന്താഗതി വീണ്ടും പുറത്തെടുത്ത നിമിഷമായിരുന്നു അത്. ആദ്യ ഖിബ്‌ലയായ മസ്ജിതുല്&#x200d; അഖ്‌സ ഉള്&#x200d;പ്പെടെ ഇസ്‌ലാം മതവിശ്വാസത്തിലെ പുണ്യകേന്ദ്രങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്ന കിഴക്കന്&#x200d; ജറുസലേം 1967ലെ യുദ്ധത്തില്&#x200d; ഇസ്രാഈല്&#x200d; പിടിച്ചെടുത്തതാണ്. ഫലസ്തീന്&#x200d; രാജ്യത്തിന്റെ തലസ്ഥാനമായി പരിഗണിക്കുന്ന ജറുസലേമിലേക്ക് യു.എസ് എംബസി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചാല്&#x200d; ഇസ്രാഈലിനു അമേരിക്ക പൂര്&#x200d;ണ പിന്തുണ നല്&#x200d;കുന്നുവെന്നാണ് സാരം.<br />
ജറുസലേം വിഷയത്തില്&#x200d; അങ്ങിങ്ങായി പ്രതിഷേധങ്ങള്&#x200d; അണപൊട്ടിയിട്ടുണ്ട്. വൈകിട്ടോടെ ഞങ്ങള്&#x200d; വൈറ്റ്ഹൗസിനു മുന്നിലെത്തി. ഫ്രീ ഫലസ്തീന്&#x200d; എന്ന മുദ്രാവാക്യവുമായി ഫലസ്തീന്&#x200d; അനുകൂലികള്&#x200d; ഒത്തുചേര്&#x200d;ന്നിട്ടുണ്ട്. അവര്&#x200d;ക്ക് പിന്തുണയുമായി ചില ജൂത സംഘടനകളും. രോഷം കൊണ്ടാണ് ജൂത നേതാവിന്റെ പ്രസംഗം. &#8216;അവരും ഞങ്ങളുടെ സഹോദരരാണ്. അവര്&#x200d;ക്കും സ്വാതന്ത്ര്യം വേണം. ഫലസ്തീന്&#x200d; രാഷ്ട്രം അവര്&#x200d;ക്കായി ഞങ്ങള്&#x200d; തിരിച്ചു നല്&#x200d;കും&#8217;, നേതാവ് പ്രഖ്യാപിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-64925" src="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1.jpg" alt="" width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-07-16-58-54-200-1-560x420.jpg 560w" sizes="(max-width: 600px) 100vw, 600px" /><br />
സമരക്കാര്&#x200d;ക്കിടയില്&#x200d; ഗാന്ധിയന്&#x200d; ആദര്&#x200d;ശങ്ങള്&#x200d; ആഗോളതലത്തില്&#x200d; പ്രചരിപ്പിക്കാന്&#x200d; സൈക്കിളില്&#x200d; സഞ്ചരിക്കുന്ന ഒരു ഇന്ത്യക്കാരനെയും അവിടെ കണ്ടുമുട്ടി. നിതിന്&#x200d; സോനാവാനെ. മഹാരാഷ്ട്രയിലെ റാഷിന്&#x200d; ഗ്രാമത്തില്&#x200d; നിന്നുള്ള സോനാവാനെക്കു ഗാന്ധിജിയുടെ അഹിംസാസന്ദേശം പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കണമെന്നതാണ് സ്വപ്നം. ഇതിനായി അമേരിക്കക്കാരി ഫെലിറ്റോ ഉള്&#x200d;പ്പെടെ വലിയ സൗഹൃദ വലയവും നിതിന് പിന്തുണ നല്&#x200d;കി കൂടെയുണ്ടായിരുന്നു.<br />
ലോകത്തെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ നിരവധി സുപ്രധാന തീരുമാനങ്ങള്&#x200d; പുറത്തുവന്ന വൈറ്റ്ഹൗസ് കാണാനായതില്&#x200d; അഭിമാനം തോന്നി. വൈ്റ്റ്ഹൗസിനു മുന്നിലെ പ്രസിഡന്റ്‌സ് ചാപ്പലിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. ഇതുവഴിയാണ് പ്രസിഡന്റും പ്രഥമവനിതയും പ്രസിഡന്&#x200d;ഷ്യല്&#x200d; പ്ലഡ്ജിനായി നടന്ന് പോകുന്നത്. അതേ പാതയിലൂടെ നടന്നു നീങ്ങുമ്പോള്&#x200d; ഉള്ളില്&#x200d; ചെറിയൊരു അഹങ്കാരം തോന്നി.<br />
ബ്രൂക്കിങ്‌സ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ മദീഹ അഫ്‌സലുമായുള്ള കൂടിക്കാഴ്ചയാണ് ഔദ്യോഗിക പരിപാടികളില്&#x200d; ആദ്യത്തേത്. പാക്കിസ്താന്&#x200d; അണ്ടര്&#x200d; സീജ് എന്ന അവരുടെ പുസ്തകത്തില്&#x200d; തീവ്രവാദത്തെക്കുറിച്ചാണ് പ്രധാനമായും വിവക്ഷിക്കുന്നത്. തീവ്രവാദം ഒരിക്കലും ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ നോട്ടപുള്ളിയാക്കേണ്ടതില്ലെന്നാണ് അവര്&#x200d; പറയുന്നത്. ഇക്കാര്യത്തില്&#x200d; ഒബാമ ഭരണകൂടം സ്വീകരിച്ച നിലപാടുകള്&#x200d; പ്രശംസനീയമാണെന്നായിരുന്നു മദീഹ പറഞ്ഞത്. എന്നാല്&#x200d; ട്രംപ് ഭരണകൂടം തീര്&#x200d;ത്തും ഒരു സമുദായത്തിനുമേല്&#x200d; പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് മദീഹ പറയുന്നു. കരുതലായിരുന്നു ഒബാമ ഭരണകൂടത്തിന്റെ നയം. എന്നാല്&#x200d; ഇന്ന് അത് ഇടപെടലായി തീര്&#x200d;ന്നിരിക്കുന്നു. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയുമാണ് തീവ്രവാദത്തിന്റെ അടിസ്ഥാനകാരണമെന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണെന്നാണ് മദീഹ പറയുന്നത്. പ്രൊഫഷണല്&#x200d; തലത്തില്&#x200d; ബിരുദം നേടിയവരിലാണ് ഇത്തരം ചിന്താഗതികള്&#x200d; വേരുറപ്പിക്കുന്നത്. ദരിദ്രനായ ഒരു വ്യക്തി അന്നത്തെ അന്നം തേടുന്ന തിരക്കിലായിരിക്കും. എന്നാല്&#x200d; മധ്യവര്&#x200d;ഗം തനിക്ക് ലഭിക്കാത്ത സ്ഥാനത്തിന്റെയും മറ്റും കാര്യങ്ങളിലും സദാ ചിന്താകുലനായിരിക്കും. അത്തരം ചിന്തകളാണ് പലപ്പോഴും അക്രമാസക്തമാകുന്നത്, മദീഹ പറഞ്ഞു.</p>
<p>നാടു കാണുന്ന രീതിയിലായിരുന്നില്ല ഞങ്ങളുടെ പരിപാടി മോളി ഒരുക്കിയിരുന്നതെങ്കിലും മുന്&#x200d;കൂട്ടി നിശ്ചയിച്ച രണ്ട് കൂടിക്കാഴ്ചകള്&#x200d; റദ്ദാക്കേണ്ടി വന്നതോടെ അതിന് അവസരം ലഭിച്ചു. ജെഫേഴ്‌സണ്&#x200d; സ്മാരകത്തിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് വാഷിങ്ടണ്&#x200d; സ്മാരകവും ക്യാപിറ്റോള്&#x200d; ഹില്ലും വാര്&#x200d; ഓഫ് ഇന്&#x200d;ഡിപെന്&#x200d;ഡന്&#x200d;സും കണ്ടു. എന്നാല്&#x200d; വാര്&#x200d; ഓഫ് ഇന്&#x200d;ഡിപെന്&#x200d;ഡന്&#x200d;സിനെ അപ്രധാനമായി ചിത്രീകരിക്കുന്നത് കാണുമ്പോള്&#x200d; നമ്മുടെ നാട്ടിലെ ചില ചരിത്ര സ്മാരകങ്ങള്&#x200d; ഓര്&#x200d;മ വന്നു. അത്തരം ചിന്തകളിലൂടെ വാഹനത്തില്&#x200d; കാഴ്ചകള്&#x200d; കണ്ടിരിക്കുമ്പോഴാണ് എടിഎമ്മില്&#x200d; നിന്ന് ഡോളര്&#x200d; പിന്&#x200d;വലിക്കുന്നതിനെക്കുറിച്ച് ആരോ ഓര്&#x200d;മപ്പെടുത്തിയത്. നമ്മുടെ നാട്ടില്&#x200d; നിന്ന് ചെറിയ മാറ്റങ്ങളുണ്ടെങ്കിലും സുഗമമാണ് പണം പിന്&#x200d;വലിക്കല്&#x200d;. സംഘാംഗങ്ങളില്&#x200d; മൂന്ന് പേര്&#x200d; പണം പിന്&#x200d;വലിച്ചു. അടുത്തത് എന്റെ ഊഴമാണ്. പിന്&#x200d; നമ്പര്&#x200d; അടിക്കാന്&#x200d; തുടങ്ങുമ്പോഴാണ് തമാശ മനസ്സിലായത്. സംഘാംഗങ്ങളില്&#x200d; ഒരാളുടെ അതേ പിന്&#x200d; നമ്പറാണ് എനിക്കുമുള്ളത്. എല്ലാത്തിനെയും ഭയപ്പെടുന്ന അമേരിക്കയില്&#x200d; ഇത്ര നിസാരമായാണ് അതിസൂക്ഷ്മത ആവശ്യമുള്ള ബാങ്ക് പിന്&#x200d;നമ്പര്&#x200d; പോലും കൈകാര്യം ചെയ്യുന്നതെന്ന് ഓര്&#x200d;ത്ത് സഹതാപം തോന്നി. മറ്റൊരു രസകരമായ കാര്യം പിന്&#x200d; നമ്പര്&#x200d; പോലുമില്ലാതെയാണ് വാള്&#x200d;മാര്&#x200d;ട്ട്, മാള്&#x200d; ഓഫ് അമേരിക്ക, ടാര്&#x200d;ഗറ്റ് പോലുള്ള സ്ഥാപനങ്ങള്&#x200d; നമ്മുടെ അക്കൗണ്ടില്&#x200d; നിന്ന് പണം ഈടാക്കുന്നതെന്നതാണ്. ഈ ചിന്തകളുമൊക്കെയായി അന്നത്തെ യാത്ര അവസാനിപ്പിച്ച് എംബസി സ്യൂട്‌സ് ലക്ഷ്യമാക്കി നീങ്ങി.</p>
<p>യു.എസ് പ്രതിനിധി സഭാംഗവും ഡമോക്രാറ്റ് നേതാവും മലയാളിയുമായ പ്രമീള ജയപാലിനെയാണ് രണ്ടാം ദിവസം കണ്ടത്. പാലക്കാട്ടുകാരിയായ അവര്&#x200d; ഇപ്പോഴും മലയാളി തനിമ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതില്&#x200d; അതിയായ സന്തോഷം തോന്നി. കായവറുത്തത് (ചിപ്‌സ്) ഏറെ ഇഷ്ടമാണെന്ന് അറിയിച്ച അവര്&#x200d; അമേരിക്കയിലെത്തിയ കഥ വിവരിച്ചു. കുടിയേറ്റക്കാരിയായ തന്നെ പോലുള്ളവര്&#x200d;ക്ക് അമേരിക്ക നല്&#x200d;കുന്ന പരിഗണനയില്&#x200d; അവര്&#x200d; വാചാലയായി. ഏതെങ്കിലുമൊരു മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് അവര്&#x200d; പറയുന്നത്. കുടിയേറ്റ നയങ്ങള്&#x200d; കര്&#x200d;ക്കശമാണെങ്കിലും യാഥാര്&#x200d;ത്ഥ്യബോധത്തോടെയാണ് അമേരിക്കന്&#x200d; സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; നടത്തുന്നതെന്നും അവര്&#x200d; പങ്കുവെച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-64930" src="https://www.chandrikadaily.com/wp-content/uploads/2018/01/20081221-0032.jpg" alt="" width="600" height="398" srcset="https://www.chandrikadaily.com/wp-content/uploads/2018/01/20081221-0032.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/01/20081221-0032-300x199.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>അടുത്ത യാത്ര മിനിയാപൊളീസിലേക്കാണ്. ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തു നില്&#x200d;ക്കുന്ന മധ്യപടിഞ്ഞാറന്&#x200d; പ്രദേശം. വെണ്ണ തൂകിയിട്ടതു പോലെ ഹിമപാളികള്&#x200d; അങ്ങിങ്ങായി ചിതറി കിടക്കുന്നു. ആകാശകാഴ്ചയില്&#x200d; അതിമനോഹരം. കണ്ണിനു കുളിര്&#x200d;മയേകുന്ന ഈ കാഴ്ച സമ്മാനിച്ച സര്&#x200d;വശക്തനായ അല്ലാഹുവിനെ സ്തുതിച്ചു. വിമാനം താഴെയിറങ്ങുന്നതിനു തൊട്ടുമുമ്പു തന്നെ ക്യാപ്റ്റന്റെ നിര്&#x200d;ദേശം വന്നു. അതിശൈത്യമാണ്. താപനില മൈനസ് ഏഴിലെത്തിയിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പും വന്നതോടെ ചന്ദ്രനില്&#x200d; പോകുന്നതിനു സമാനമായി &#8216;രക്ഷാകവചം&#8217; ഓരോന്നായി അണിഞ്ഞു. കൊടും തണുപ്പ് കാരണം ഏറെ സാഹസപ്പെട്ടാണ് കാറിനടുത്തേക്ക് എത്തിയത്. കോട്ടും ബൂട്‌സും ഗ്ലൗവും അണിഞ്ഞിട്ടും അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളെല്ലാം ഇലപൊഴിച്ചിരുന്നു. വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡില്&#x200d; വീണുകിടക്കുന്ന ഹിമപാളികള്&#x200d; വലിയ യന്ത്രങ്ങള്&#x200d; ഉപയോഗിച്ച് മാറ്റുന്ന കാഴ്ചകളും കാണാം. ആസ്വാദ്യകരമായ കാലാവസ്ഥയാണെങ്കിലും ചിലപ്പോഴൊക്കെ തണുപ്പിനെ വകഞ്ഞുമാറ്റാന്&#x200d; ഏറെ പണിപ്പെട്ടു.<br />
വാഷിങ്ടണിനേക്കാള്&#x200d; ഒരു മണിക്കൂര്&#x200d; സമയവ്യത്യാസമുണ്ട് മിനിയാപോളിസില്&#x200d;. തടാകങ്ങളുടെയും വ്യാവസായിക കേന്ദ്രങ്ങളുടെയും നാടായാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. പരസ്യങ്ങളിലൂടെയും മറ്റും കേട്ടു പരിചയിച്ച പില്&#x200d;സ്ബറി ഉള്&#x200d;പ്പെടെ നിരവധി ഗോതമ്പു വ്യവസായ കേന്ദ്രങ്ങളുടെ ആസ്ഥാനമാണിവിടം. മിനിസോട്ട സ്‌റ്റേറ്റിലാണ് മിനിയാപോളിസ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ 36 ശതമാനം പേരും കുടിയേറ്റക്കാര്&#x200d;. സൊമാലിയയില്&#x200d; നിന്ന് കുടിയേറിയതാണ് ഇതില്&#x200d; മിക്കവരും. ജോലി നേടിയും അഭയാര്&#x200d;ത്ഥികളായും എത്തി അവസാനം അമേരിക്കയുടെ പൗരത്വം നേടിയര്&#x200d;. സ്വത്വ പ്രതിസന്ധി രൂക്ഷമാകുന്ന ഇത്തരം &#8216;അഭയാര്&#x200d;ത്ഥി പൗരന്മാര്&#x200d;ക്കു&#8217; നേരെയാണ് തീവ്രവാദ സംഘടനകളായ ഐ.എസിന്റെയും അല്&#x200d;ശബാബിന്റെയും ദൃഷ്ടി പതിയുന്നത്. അസ്വസ്ഥമായ ഈ ജനതക്കുമേല്&#x200d; അവര്&#x200d; തങ്ങളുടെ വിധ്വംസക ആശയങ്ങള്&#x200d; പ്രചരിപ്പിക്കുന്നു. ഇന്റര്&#x200d;നെറ്റിലൂടെയും സദാ ആശയവിനിമയം നടത്തുന്നു. പഠനം പൂര്&#x200d;ത്തിയാക്കാതെ പരിവര്&#x200d;ത്തനം നടത്തിയവരിലേക്ക് തങ്ങളുടെ ലക്ഷ്യങ്ങള്&#x200d; കുത്തിവെക്കുന്നു. ഇതാണ് മതമെന്ന് അവരെ തെറ്റായി പഠിപ്പിക്കുന്നു. ഇവക്കു പുറമെ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരിലേക്ക് അമേരിക്കന്&#x200d; വിരുദ്ധ ചിന്താഗതിയും പ്രചരിപ്പിക്കുന്നു. സ്വത്വത്തില്&#x200d; അപകര്&#x200d;ഷതയുള്ള ഒരാള്&#x200d;ക്ക് തീവ്രവാദ ആശയങ്ങള്&#x200d; സ്വാധീനിക്കപ്പെടാന്&#x200d; ഇതു തന്നെ ധാരാളം. ശരിയായ വിശ്വാസങ്ങള്&#x200d;ക്കു നേര്&#x200d;വിപരീതമാണ് തീവ്രവാദസംഘടനകളുടെ ആശയങ്ങള്&#x200d;.<br />
നമ്മുടെ നാട്ടില്&#x200d; നിന്നും തീര്&#x200d;ത്തും വ്യത്യസ്തമാണ് അമേരിക്കന്&#x200d; ഭരണസംവിധാനം. ഫെഡറല്&#x200d; ഗവണ്&#x200d;മെന്റിനു കീഴില്&#x200d; സ്റ്റേറ്റ് ഭരണകൂടം, ജില്ലകള്&#x200d;, കൗണ്ടികള്&#x200d; (പ്രവിശ്യ), മുന്&#x200d;സിപ്പാലിറ്റികള്&#x200d; എന്നിങ്ങനെയാണവ. എന്നാല്&#x200d; ചില ചെറു സ്റ്റേറ്റുകളില്&#x200d; കൗണ്ടികളോ മുന്&#x200d;സിപ്പാലിറ്റികളോ ഇല്ലാതെയുമിരിക്കും. കൗണ്ടിയുടെ ക്രമസമാധാന ചുമതലയുള്ളയാളാണ് ഷെറീഫ്. ക്രമാധാന ചുമതല ലഭിക്കണമെങ്കില്&#x200d; നമ്മുടെ നാട്ടില്&#x200d; ഐ.പി.എസ് പദവിയൊക്കെ വേണം. എന്നാല്&#x200d; ഇവിടെ ഷെറീഫിനെ തെരഞ്ഞെടുക്കുന്ന രീതിയാണ് രസകരം. വോട്ടെടുപ്പിലൂടെയാണ് ഷെറീഫ് പട്ടം ലഭിക്കുന്നത്. സൊമാലിയക്കാര്&#x200d; ഏറ്റവും കൂടുതല്&#x200d; ഉള്ള മിനിയാപോളിസ് ഹെനപിന്&#x200d; എന്ന കൗണ്ടിയിലാണ് ഉള്&#x200d;പ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ഷെറീഫാകട്ടെ റിച്ചാര്&#x200d;ഡ് ഡബ്ല്യു. സ്റ്റാനെക്കും (പഴയ റിപ്പബ്ലിക്കന്&#x200d; നേതാവാണ് ഇദ്ദേഹം). വിധ്വംസക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കെതിരെ സാമൂഹിക പ്രതിരോധം തീര്&#x200d;ക്കുകയാണ് ഇവരുടെ ലക്ഷ്യം. പൊതുവില്&#x200d; കേട്ടറിഞ്ഞ സംഭവങ്ങളില്&#x200d; നിന്ന് തീര്&#x200d;ത്തും വേറിട്ട ഇടപെടലാണ് ഗവണ്&#x200d;മെന്റില്&#x200d; നിന്നുണ്ടാകുന്നത്. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുമ്പ് തീവ്രവാദ ആശയങ്ങളില്&#x200d; നിന്ന് തിരിച്ചുവരവിന് അവസരം നല്&#x200d;കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്&#x200d; ഷെറീഫ് റിച്ചാര്&#x200d;ഡ് ഡബ്ല്യു സ്റ്റാനക് പറയുന്നു. വിചാരണ കൊണ്ട് ചിലപ്പോള്&#x200d; ഒരു കുറ്റവാളിയെ ശിക്ഷിക്കാനാവും. എന്നാല്&#x200d; തിരിച്ചുവരവിനു അവസരമൊരുക്കുമ്പോള്&#x200d; ഒരു നല്ല മനുഷ്യനെ രാജ്യത്തിനു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ബോധവല്&#x200d;ക്കരണത്തിലൂടെയും ചിട്ടയാര്&#x200d;ന്ന പ്രവര്&#x200d;ത്തനങ്ങളിലൂടെയും തീവ്രവാദ ആശയപ്രചരണം തടയാന്&#x200d; സാധിക്കും. ഇതിനു വളര്&#x200d;ന്നു വരുന്ന തലമുറയെ കേന്ദ്രീകരിച്ചാണ് പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തേണ്ടത്. പ്രത്യേകിച്ച് എട്ടു മുതല്&#x200d; 16 വയസ്സു വരെയുള്ള കുട്ടികളെ. വീഡിയോ ഗെയിം എന്ന വ്യാജേന അവര്&#x200d; ഏതെങ്കിലും ബാഹ്യശക്തികളുമായി സമൂഹമാധ്യമങ്ങളില്&#x200d; ഇടപഴകുന്നുണ്ടോയെന്ന് മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി മിനിസോട്ട, കോളറാഡോ സ്‌റ്റേറ്റുകള്&#x200d; ശക്തമായ പ്രവര്&#x200d;ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 2007നും 2009നുമിടയില്&#x200d; 20 പേര്&#x200d; സൊമാലിയന്&#x200d; തീവ്രവാദ സംഘടനയായ അല്&#x200d;ശബാബില്&#x200d; ചേര്&#x200d;ന്നതായാണ് സൂചിപ്പിക്കുന്നത്. ഇതിലൊരാള്&#x200d; 2008 ഒക്ടോബറില്&#x200d; സൊമാലിയയിലുണ്ടായ ചാവേറാക്രമണത്തില്&#x200d; കൊല്ലപ്പെട്ടു. ഇതോടെയാണ് കമ്മ്യൂണിറ്റി എങ്കേജ്‌മെന്റ് എന്ന ആശയം സ്‌റ്റേറ്റ് ഗവണ്&#x200d;മെന്റുകള്&#x200d; ആലോചിച്ചു തുടങ്ങിയത്. വിചാരണക്കു പകരം കരുതലും ഇടപെടലുകളുമാണ് വേണ്ടതെന്ന് അവര്&#x200d; തിരിച്ചറിഞ്ഞു. ഇതിനു ചുവടുപിടിച്ചുള്ള നീക്കങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. അതേസമയം, ഐ.എസില്&#x200d; ചേരാന്&#x200d; പോയ ഒമ്പതു പേരെ പിടികൂടി 30 വര്&#x200d;ഷം കഠിന തടവിനു ശിക്ഷിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം പങ്കുവെച്ചു. സൊമാലിയയിലെ ആഭ്യന്തര സംഘര്&#x200d;ഷത്തെത്തുടര്&#x200d;ന്ന് അഭയാര്&#x200d;ത്ഥിയായി മാറിയ അബ്ദി മാലിക് മുഹമ്മദാണ് ഹെനപിന്&#x200d; കൗണ്ടിയിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നത്.</p>
<div id="attachment_64931" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-64931" loading="lazy" class="wp-image-64931 size-full" src="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-08-18-19-53-738.jpg" alt="" width="600" height="800" srcset="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-08-18-19-53-738.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-08-18-19-53-738-225x300.jpg 225w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-08-18-19-53-738-315x420.jpg 315w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-64931" class="wp-caption-text">റിച്ചാര്&#x200d;ഡ് സ്റ്റാനെക്കിനോടൊപ്പം ലേഖിക</p></div>
<p>യാത്രക്കിടെ, കാര്&#x200d;ട്ടൂണ്&#x200d; കൊണ്ട് തീവ്രവാദത്തിനെതിരെ പോരാടുന്ന മുഹമ്മദ് അഹമ്മദിനെ നേരിട്ട് പരിചയപ്പെടാനായി. വ്യക്തിത്വം രൂപപ്പെട്ടു വരുന്ന എട്ടിനും 14നുമിടക്ക് പ്രായമുള്ളവരിലേക്ക് അദ്ദേഹം തന്റെ കാര്&#x200d;ട്ടൂണുമായി ഇറങ്ങിച്ചെല്ലുന്നത്. ആവറേജ് മുഹമ്മദെന്ന അദ്ദേഹത്തിന്റെ കഥാപാത്രം ലോക പ്രശസ്തമാണ്. ഐ.എസിനെതിരെ കുട്ടികള്&#x200d;ക്കിടയില്&#x200d; പ്രതിരോധം വലയം തീര്&#x200d;ക്കുകയാണ് അദ്ദേഹം. സഹോദരപുത്രി ഇന്റര്&#x200d;നെറ്റ് വഴി ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടതായി അറിവ് ലഭിച്ചതോടെയാണ് ബോധവല്&#x200d;ക്കരണ പ്രവര്&#x200d;ത്തനങ്ങളുമായി മുഹമ്മദ് ഇറങ്ങിത്തിരിച്ചത്. അസ്വസ്ഥനായി കാണപ്പെടുമെങ്കിലും എളിമയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. തീവ്രവാദത്തെക്കുറിച്ച് ആഖ്യാനങ്ങള്&#x200d; മാറിയിട്ടുണ്ട്. മേല്&#x200d;കോയ്മ കാത്തു സൂക്ഷിക്കുന്ന വെള്ളക്കാരുടെ ചിന്താഗതിയും ഇനി മാറേണ്ടതുണ്ട്. ഈ വര്&#x200d;ഷത്തെ സിറ്റിസണ്&#x200d; ഡിപ്ലമേറ്റ് അവാര്&#x200d;ഡ് നേടിയ മുഹമ്മദ് പറഞ്ഞു. ഹിമപ്പുതപ്പണിഞ്ഞ വീടിനു പുറത്തിറങ്ങി അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഫേസ്ബുക്കില്&#x200d; പോസ്റ്റു ചെയ്യുന്നതില്&#x200d; വിരോധമില്ലല്ലോയെന്ന് കള്ളിചിരിയാല്&#x200d; ചോദിച്ചു. ആതിഥ്യ മര്യാദകള്&#x200d; പാലിച്ച് വീണ്ടും കാണാമെന്് പറഞ്ഞ് അദ്ദേഹം ഞങ്ങളെ യാത്രായാക്കി.</p>
<p><img loading="lazy" class="alignnone size-full wp-image-64933" src="https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171213_185940.jpg" alt="" width="600" height="369" srcset="https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171213_185940.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171213_185940-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/IMG_20171213_185940-356x220.jpg 356w" sizes="(max-width: 600px) 100vw, 600px" /></p>
<p>തണുപ്പിനെ പ്രതിരോധിക്കാന്&#x200d; കെട്ടിടങ്ങള്&#x200d; തമ്മില്&#x200d; ആകാശപാതകള്&#x200d; (സ്‌കൈവാക്ക്) ഒരുക്കിയിട്ടുണ്ടെങ്കിലും ഞങ്ങള്&#x200d; മിക്കപ്പോഴും തെരഞ്ഞെടുത്തത് റോഡ് യാത്ര തന്നെയായിരുന്നു. അത്തരത്തില്&#x200d; ടാര്&#x200d;ഗറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഒരു കെട്ടിടം കണ്ണിലുടക്കിയത്. പടുകൂറ്റന്&#x200d; കെട്ടിടത്തിന്റെ പേര് നോക്കിയപ്പോള്&#x200d; മയോക്ലീനിക്ക്. കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.കെ ആന്റണി, മുന്&#x200d;സ്പീക്കര്&#x200d; ജി.കാര്&#x200d;ത്തികേയന്&#x200d; തുടങ്ങി നിരവധി പ്രമുഖര്&#x200d; ചികിത്സ തേടിയ ആതുരാലയമാണ് മയോക്ലീനിക്ക്. അല്&#x200d;പനേരം അവിടമൊക്കെ ചുറ്റി കണ്ടശേഷം ലക്ഷ്യസ്ഥാനത്തേക്ക് വീണ്ടും നടന്നു.<br />
മോളി വരച്ച അമേരിക്കന്&#x200d; ഭൂപടത്തിന്റെ അടുത്ത സൂചികയിലേക്കാണ് ഇനിയുള്ള യാത്ര. ഡെന്&#x200d;വര്&#x200d;, കോളറാഡോയിലെ പര്&#x200d;വ്വത നഗരം. വിമാനയാത്രയില്&#x200d; അതീവ ജാഗ്രത പാലിക്കണമെന്ന് ഇടക്കിടെ മോളി ഓര്&#x200d;മിപ്പിച്ചു കൊണ്ടിരുന്നു. ധാരാളം വെള്ളം കുടിക്കണം. ഈര്&#x200d;പ്പം (ഹ്യുമിഡിറ്റി) കുറവുള്ള പ്രദേശമായതിനാല്&#x200d; പലതരം വ്യത്യാസങ്ങള്&#x200d; നമ്മുടെ ശരീരത്തിലുണ്ടാകും. വായു നേര്&#x200d;ത്തും വരണ്ടുമിരിക്കും. നിര്&#x200d;ജലീകരണം അപകടം വരുത്തുമെന്നും മോളി പറഞ്ഞുകൊണ്ടേയിരുന്നു.<br />
മിനിയാപോളിസിനെ അപേക്ഷിച്ച് തണുപ്പ് കുറവാണ് ഡെന്&#x200d;വറില്&#x200d;. ഇവിടെയെത്തിയ ആദ്യ ദിവസം ഔദ്യോഗിക കൂടിക്കാഴ്ചകള്&#x200d; ഇല്ലാത്തതിനാല്&#x200d; നാടു കാണാനിറങ്ങി ഞങ്ങള്&#x200d;. മലയാളി മീഡിയാ ഫോറം അംഗം സമീര്&#x200d;ക്ക ഞങ്ങളെ മാരിസണിലെ റെഡ്‌റോക്ക് ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. ഇടവിടുത്തെ സൂര്യാസ്തമയം പ്രത്യേക ദൃശ്യാനുഭവം തന്നെയാണ്. തലയെടുപ്പോടെ നില്&#x200d;ക്കുന്ന ചുവന്ന പാറക്കെട്ടുകള്&#x200d;. അവ തുരന്നെടുത്ത് പ്രത്യേക രീതിയില്&#x200d; കാര്&#x200d;വ് ചെയ്ത അര്&#x200d;ധവൃത്താകൃതിയിലുള്ള മേല്&#x200d;ക്കൂരയില്ലാത്ത തിയറ്റേറാണ് ആംഫി തിയേറ്റര്&#x200d;. വിശാലമായ പടികള്&#x200d;ക്കു താഴെയായാണ് വേദി ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂട മേധാവികളുമായിരുന്നു ഡെന്&#x200d;വറില്&#x200d; ഞങ്ങള്&#x200d;ക്ക് കാണാനുണ്ടായിരുന്നത്. സ്‌റ്റേറ്റ് അറ്റോര്&#x200d;ണി ബോബ് ട്രോയറാണ് ഇതില്&#x200d; പ്രധാനി. കുഞ്ഞു ശരീരവും നിഷ്‌കളങ്കമായ ചിരിയുമായി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. കുടിയേറ്റക്കാരെ തീവ്രവാദികളായി കാണേണ്ടതില്ലെന്ന അഭിപ്രായമാണ് ബോബും പങ്കുവെച്ചത്. തീവ്രവാദം ചുമത്തി യുവത്വത്തെ തച്ചുടക്കാതെ തിരിച്ചുവരവിന് അവര്&#x200d;ക്ക് അവസരമൊരുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ് ആശയങ്ങളില്&#x200d; ആകര്&#x200d;ഷിക്കപ്പെട്ട് മൂന്നു പെണ്&#x200d;കുട്ടികള്&#x200d; 2014ല്&#x200d; സിറിയയിലേക്ക് പോകാന്&#x200d; ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമുഹിക ഇടപെടലെന്ന ജനകീയദൗത്യം കോളറാഡോയില്&#x200d; തുടക്കമിട്ടത്. അടുത്ത യാത്ര അറോറ കമ്മ്യൂണിറ്റി കോളജിലേക്കായിരുന്നു. ബോബ് പെയ്‌സിനെയും അഹമ്മദ് സ്വാലിഹിനെയും പരിചയപ്പെടാന്&#x200d; സാധിച്ചു. അറോറ കമ്മ്യൂണിറ്റി കോളജിലെ അധ്യാപകനാണ് ബോബ്. കുടിയേറ്റ കുട്ടികളെ അന്യതാബോധം ഇല്ലായ്മ ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. അല്&#x200d; നൂര്&#x200d; ഇസ്‌ലാമിക് സെന്ററിലെ അഹമ്മദ് സ്വാലിഹ് ആകട്ടെ മതപഠനത്തിലൂടെ കുട്ടികള്&#x200d;ക്ക് കൃത്യമായ ദിശാബോധം നല്&#x200d;കുന്നു. അമേരിക്കയെ ഭയപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണകൂടം മാറുമെങ്കിലും അമേരിക്കന്&#x200d; നയങ്ങള്&#x200d; എന്നും ഒന്നു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.<br />
യാത്രയില്&#x200d; ഔദ്യോഗികപക്ഷത്തിന്റെ ഒരുപാട് പ്രതിനിധികളെ കണ്ടെങ്കിലും യഥാര്&#x200d;ത്ഥത്തില്&#x200d; അമേരിക്കയുടെ ചിത്രം വരച്ചത് ഞങ്ങളുടെ സരാഥികളായ അന്യ ദേശക്കാരായിരുന്നു. അള്&#x200d;ജീരിയക്കാരന്&#x200d; മുസ്തഫാ സെയിദും സിയാനുമൊക്കെ അമേരിക്കയുടെ യഥാര്&#x200d;ത്ഥ ജീവിതം തുറന്നുകാട്ടി. മീഡിയ ഫോറത്തിലെ പ്രതിനിധികളുമായി വീഡിയോ സംവാദത്തിന് അവസരമൊരുക്കിയ മലയാളികളും വീട്ടില്&#x200d; സല്&#x200d;ക്കരിച്ച നിയാസ്‌, ഭാര്യ ഷമീം, റിയാസ്‌ ഭാര്യ ആയിഷ ഫര്&#x200d;സീന തുടങ്ങിയവരും പിന്നെ സമീര്&#x200d;ക്കയും അഫ്‌സല്&#x200d;ക്കയുമൊക്കെയാണ് യു.എസ് എന്ന മഹാനഗരത്തെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്.</p>
<div id="attachment_64932" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-64932" loading="lazy" class="wp-image-64932 size-full" src="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-10-19-57-08-747.jpg" alt="" width="600" height="389" srcset="https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-10-19-57-08-747.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/01/C360_2017-12-10-19-57-08-747-300x195.jpg 300w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-64932" class="wp-caption-text">നിയാസ്‌ക്ക, ഭാര്യ ഷമീം, റിയാസ്‌ക്ക ഭാര്യ ആയിഷ ഫര്&#x200d;സീന</p></div>
<p>ഡെന്&#x200d;വറിലെ ജീവിതത്തില്&#x200d; ഏറ്റവും കൗതുകകരമായത് എംബസി സ്യൂട്‌സിലെ താമസമാണ്. ഹ്യുമിഡിറ്റി കുറവായതിനാല്&#x200d; എന്നെയും ചെന്നൈയിലെ യു.എസ് കൗണ്&#x200d;സുലേറ്റ് ഉദ്യോഗസ്ഥനെയും എപ്പോഴും ഷോക്കടിക്കുമെന്നതാണ് രസകരം. ലിഫ്റ്റിലും റൂമിന്റെ കീയില്&#x200d; നിന്നുമെല്ലാം നിരന്തരം ഷോക്കേല്&#x200d;ക്കുന്നതിനേക്കാള്&#x200d; 14-ാം നിലയില്&#x200d; നിന്ന് താഴെയെത്തണമെങ്കില്&#x200d; ഏതെങ്കിലും സായിപ്പിന്റെയോ മദാമയുടെയോ സഹായം വേണമായിരുന്നുവെന്ന് സാരം. യു.എസില്&#x200d; കാലുകുത്തിയതു മുതല്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ട മറ്റൊരു കാര്യമാണ് വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം. നേരില്&#x200d; കണ്ട ഭരണകൂട പ്രതിനിധികളെല്ലാം പ്രസിഡന്റ് ട്രംപിനെ എതിര്&#x200d;ത്താണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ നയങ്ങളോടാണ് അവര്&#x200d;ക്ക് എതിര്&#x200d;പ്പ്. അവരുടെ തുറന്നുപറച്ചിലുകള്&#x200d; കേള്&#x200d;ക്കുമ്പോള്&#x200d; നമ്മുടെ നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഓര്&#x200d;ത്ത് ലജ്ജിതയായി.</p>
<p>മ്യൂനിച്ച് വഴിയായിരുന്നു മടക്കയാത്ര. ഡോളറുകള്&#x200d; ചെലവഴിച്ച് പെട്ടികളുടെ എണ്ണം കൂട്ടുന്നതു കണ്ട് സംഘത്തിലെ യാത്രപരിചയമുള്ളയാള്&#x200d; കസ്റ്റംസിന്റെ പിടി വീഴുമെന്ന് ഓര്&#x200d;മെപ്പെടുത്തി. 16 മണിക്കൂര്&#x200d; യാത്രക്കൊടുവില്&#x200d; മുംബൈയിലെത്തിയപ്പോള്&#x200d; രാത്രി 12 മണി. പുലര്&#x200d;ച്ചെ 5.30നാണ് മുംബൈയില്&#x200d; നിന്നും കൊച്ചിയിലേക്കുള്ള വിമാനം. വീടു പിടിക്കാനുള്ള ആവേശമുണ്ടെങ്കിലും കാലാവസ്ഥയിലുള്ള മാറ്റം അസഹ്യമായി തോന്നി. തണുപ്പേറിയ കാലാവസ്ഥ മനസ്സിനേറെ ആനന്ദപ്രദമാണെന്ന് ചിന്തിച്ചിരിക്കെ ക്യാപ്റ്റന്&#x200d; പല്ലവി ലക്ഷ്മണ്&#x200d; മൈക്കെടുത്തു, ശുഭദിനം ആശംസിച്ചു. ഇനി കോഴിക്കോട്ടെത്തണം, വീടു പിടിക്കണം. മാധ്യമസുഹൃത്തുക്കളോടും വീട്ടുകാരോടും അമേരിക്കന്&#x200d; വീമ്പു പറയണം. &#8216;ചന്ദ്രിക&#8217;ഡിജിഎം നജീബ് ആശംസിച്ചതു പോലെ എല്ലാ വര്&#x200d;ഷവും ഔദ്യോഗിക ക്ഷണിതാവായി അമേരിക്ക പോലെ ഏതെങ്കിലുമൊരു രാജ്യത്തേക്ക് യാത്ര പോകണം. കുന്നോളം ആഗ്രഹങ്ങളുണ്ടെങ്കിലെ കുഞ്ഞികുരുവോളം ലഭിക്കുകയുള്ളൂവെന്ന് പറയുന്നപോലെ ഇനിയും ഇത്തരം അവസരങ്ങളുണ്ടാവട്ടെ&#8230;. യാത്രകള്&#x200d; തന്നെയാണ് ജീവിതത്തിന് പുതിയ മാനങ്ങള്&#x200d; നല്&#x200d;കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1american-travelogue-by-fasna-fathima.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിരുവാണി യാത്ര; കാടറിഞ്ഞ്, മനം നിറഞ്ഞ്</title>
		<link>https://www.chandrikadaily.com/blog-shiruvani-tavel-faruq-edathara.html</link>
					<comments>https://www.chandrikadaily.com/blog-shiruvani-tavel-faruq-edathara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Nov 2016 13:22:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[travel]]></category>
		<category><![CDATA[travelogue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6637</guid>

					<description><![CDATA[ഫാറൂഖ് എടത്തറ രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണിയിലേക്കാകാം യാത്ര എന്നുറപ്പിച്ചു. കാടിന് ഒറ്റ നടുക്കുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസിക്കണം. വേറിട്ട അനുഭവമാണ് അവിടത്തെ തമാസമെന്ന കേട്ടിട്ടുണ്ട്. സുഹൃത്ത് യൂസഫിന് വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പിന്നീട് പാലക്കാട് ഡി.എഫ്.ഓക്ക് വിളിച്ച് ബുധനാഴ്ച പട്യാര്‍ ബംഗ്ലാവിലെ [&#8230;]]]></description>
										<content:encoded><![CDATA[<h5><span style="text-decoration: underline;"><strong>ഫാറൂഖ് എടത്തറ</strong></span></h5>
<p>രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്&#x200d;ത്താവ്)നോട് പറഞ്ഞപ്പോള്&#x200d; അവര്&#x200d;ക്കും പൂര്&#x200d;ണ സമ്മതം.</p>
<p>ആലോചനകള്&#x200d;ക്ക് ശേഷം പാലക്കാട് ജില്ലയില്&#x200d; തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്&#x200d;ന്ന്, കൊടും വനത്താല്&#x200d; ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണിയിലേക്കാകാം യാത്ര എന്നുറപ്പിച്ചു. കാടിന് ഒറ്റ നടുക്കുള്ള പട്യാര്&#x200d; ബംഗ്ലാവില്&#x200d; താമസിക്കണം. വേറിട്ട അനുഭവമാണ് അവിടത്തെ തമാസമെന്ന കേട്ടിട്ടുണ്ട്. സുഹൃത്ത് യൂസഫിന് വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പിന്നീട് പാലക്കാട് ഡി.എഫ്.ഓക്ക് വിളിച്ച് ബുധനാഴ്ച പട്യാര്&#x200d; ബംഗ്ലാവിലെ താമസം ഉറപ്പാക്കി.</p>
<p><img loading="lazy" class="alignnone size-full wp-image-6644" src="https://www.chandrikadaily.com/wp-content/uploads/2016/11/kad.jpg" alt="kad" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/kad.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/kad-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>സെപ്തംബര്&#x200d; 26 ന് വൈകീട്ട് മൂന്ന് മണിയോടെ രണ്ട് കുട്ടികളടക്കം ഞങ്ങള്&#x200d; ആറു പേര്&#x200d; ശിരുവാണി ലക്ഷ്യമാക്കി അള്&#x200d;ട്ടോ കാറില്&#x200d; യാത്ര തുടങ്ങി. കാഞ്ഞിരപ്പുഴ കഴിഞ്ഞപ്പോള്&#x200d; സമയം വൈകീട്ട് നാലര. വഴിയില്&#x200d;കണ്ട ഒരാളോട് ശിരുവാണിയിലേക്കുള്ള വഴി ചോദിച്ചു. അങ്ങേര് ഞങ്ങളുടെ മുഖത്തേക്ക് സംശയത്തോടെ മാറിമാറി നോക്കി. &#8216;ഈ സമയത്ത് അവിടേക്ക്&#8230; ആനകളൊക്കെ..&#8217; എന്ന് പറഞ്ഞ് നിര്&#x200d;ത്തി. എങ്കിലും അര്&#x200d;ധ മനസോടെ വഴി കൃത്യമായി പറഞ്ഞു തന്നു. സമയം അസമയമായിക്കഴിഞ്ഞു എന്ന് ഞങ്ങളും തിരിച്ചറിഞ്ഞു.</p>
<p>പാലക്കാട്-കോഴിക്കോട് ഹൈവേയില്&#x200d; മണ്ണാര്&#x200d;ക്കാട്ടു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്&#x200d;പടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്&#x200d; ശിരുവാണി ഡാം എത്തും. ഡാം എത്തുന്നതിനു 8 കി.മി മുന്&#x200d;പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക്‌പോസ്റ്റ് വരെ ആള്&#x200d;താമസമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. റോഡിനിരുവശവും കൃഷിസ്ഥലങ്ങള്&#x200d;, റബ്ബര്&#x200d; ആണ് കൂടുതലും. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുമുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-6642" src="https://www.chandrikadaily.com/wp-content/uploads/2016/11/87db6aed-ef53-4c69-b3de-2d2093653ff5.jpg" alt="87db6aed-ef53-4c69-b3de-2d2093653ff5" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/87db6aed-ef53-4c69-b3de-2d2093653ff5.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/87db6aed-ef53-4c69-b3de-2d2093653ff5-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>അഞ്ച് മണിയോടെ ശിരുവാണി ചെക്ക്‌പോസ്റ്റിലെത്തി. കാര്യങ്ങള്&#x200d; നേരത്തെ പറഞ്ഞുറപ്പിച്ചതിനാല്&#x200d; ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഫോറസ്റ്റ് ഓഫീസര്&#x200d; ജിനേഷ് പറഞ്ഞ് തന്ന വഴി ലക്ഷ്യമാക്കി മുന്നോട്ട്&#8230; ഇറിഗേഷന്&#x200d; ഡിപ്പാര്&#x200d;മെന്റിന്റെ അടുത്തെത്തുമ്പോള്&#x200d; സമയം ആറു മണി. ഇരുട്ട് പടര്&#x200d;ന്നു തുടങ്ങിയിരുന്നു. മനസില്&#x200d; അകാരണമായൊരു ഭയം ചേക്കേറി. കാറിനുള്ളില്&#x200d; ഭീതിയുടെ അന്തരീക്ഷം മൂടിക്കെട്ടി നിന്നു. എങ്കിലും ധൈര്യം സംഭരിച്ച് വാഹനം മുന്നോട്ടെടുത്തു.</p>
<p>വഴിയില്&#x200d; വലതു ഭാഗത്തായി ഒരു കാട്ടുപോത്ത്. വാഹനം തിരിക്കാന്&#x200d; കഴിയാത്ത ഇടുങ്ങിയ റോഡും. എങ്കിലും മുന്നോട്ടു തന്നെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. കുറെയേറെ ഓടിയിട്ടും പട്യാര്&#x200d; ബംഗ്ലാവ് കാണുന്നില്ല. അതിര്&#x200d;ത്തിയിലെത്തിയപ്പോള്&#x200d; ഭയം കൂടി വന്നു.</p>
<p>എങ്ങോട്ട് പോകണമെന്ന് ഒരു ലക്ഷ്യവുമില്ല&#8230; തിരികെ പോകുമ്പോള്&#x200d; വഴിയില്&#x200d; കാട്ടുപോത്തും ആനയും. ഒന്നും നോക്കിയില്ല&#8230; നേരെ ഇറിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് ലക്ഷ്യമാക്കി തിരിച്ചു&#8230; പേടി ഡ്രൈവിങിനെ ബാധിച്ചപ്പോള്&#x200d; കാറിന് സ്പീഡ് കൂടി. മെല്ലെ പോയാല്&#x200d; മതിയെന്ന് കൂടെയുള്ളവരുടെ ഉപദേശം.</p>
<p><img loading="lazy" class="alignnone size-full wp-image-6645" src="https://www.chandrikadaily.com/wp-content/uploads/2016/11/7a5331e9-3b07-450c-a16b-c679f37d06dd.jpg" alt="7a5331e9-3b07-450c-a16b-c679f37d06dd" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/7a5331e9-3b07-450c-a16b-c679f37d06dd.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/7a5331e9-3b07-450c-a16b-c679f37d06dd-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോഴേക്ക് ഇറിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റിലെത്തി&#8230; അവിടുത്തെ ഭായ് സാബിനോട് കാര്യങ്ങള്&#x200d; വിശദീകരിച്ചു.. വാച്ചര്&#x200d; മുരുകനെ ഞങ്ങളോടൊപ്പം അയക്കാനുള്ള മഹാമനസ്‌കത അദ്ദേഹം കാട്ടി.</p>
<p>മുരുകനെയും കൂട്ടിയായി പിന്നെയുള്ള യാത്ര. പരിസരം പരിചയമുള്ള മുരുകന്&#x200d; സഹയാത്രികനായെത്തിയപ്പോള്&#x200d; കാറിനകത്തെ അന്തരീക്ഷം അയഞ്ഞു. സാര്&#x200d; വിട്ടോ സാര്&#x200d; എന്ന് പറഞ്ഞ് മുരുകന്&#x200d; കഥ പറയാന്&#x200d; തുടങ്ങി. സന്തോഷത്തോടെ വാഹനം മുന്നോട്ട് പോകുമ്പോഴതാ വഴി തടസ്സപ്പെടുത്തി ഒരു ഒറ്റയാന്&#x200d;. അപകടം മണത്ത ഞാന്&#x200d; കാറിന്റെ ലൈറ്റ് അണച്ചു. &#8216;ലൈറ്റ് അണക്കല്ലേ സാര്&#x200d;&#8230; ആക്‌സിലേറ്റര്&#x200d; കൂട്ടൂ&#8230;&#8217; എന്ന മുരുകന്റെ സ്‌നേഹത്തോടെയുള്ള അട്ടഹാസം. മുരുകന്&#x200d; പറഞ്ഞപോലെ ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആന വഴിയില്&#x200d; നിന്നും മാറിയിരുന്നു. കാട്ടുപാതയിലൂടെ കാറോടിക്കുമ്പോള്&#x200d; അപ്രതീക്ഷിതമായി ആന മുന്നില്&#x200d; വന്നാല്&#x200d; ലൈറ്റ് അനക്കണമെന്ന മുന്&#x200d; ധാരണ തിരുത്താനും ഇതുകൊണ്ടായി.</p>
<p><img loading="lazy" class="alignnone size-full wp-image-6638" src="https://www.chandrikadaily.com/wp-content/uploads/2016/11/1d1e86a2-1657-4239-88bf-90269c004bd7.jpg" alt="1d1e86a2-1657-4239-88bf-90269c004bd7" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/1d1e86a2-1657-4239-88bf-90269c004bd7.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/1d1e86a2-1657-4239-88bf-90269c004bd7-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>15 മുനുട്ട് കഴിഞ്ഞപ്പോഴേക്ക് പട്യാര്&#x200d; ബംഗ്ലാവിലെത്തി. ഞങ്ങളെ കാത്ത് അവിടെ പാചകക്കാരന്&#x200d; സാമുവല്&#x200d; ഉണ്ടായിരുന്നു. രണ്ട് റൂമുകളുള്ള ബംഗ്ലാവ്. ഒരു റൂമില്&#x200d; 5 പേര്&#x200d;ക്ക് താമസിക്കാം. അത്യാവശ്യ സൗകര്യമുള്ള രണ്ട് റൂമുകള്&#x200d;. കൂടാതെ കിച്ചനും കുക്കും. വൈദ്യുതിക്ക് സോളാര്&#x200d; തന്നെ ശരണം.</p>
<p><em><strong>രാത്രിയില്&#x200d; ബംഗ്ലാവിനു പുറത്തിറങ്ങി. മൃഗങ്ങളുടേയും കിളികളുടേയും ശബ്ദം. ഭയങ്കര തണുപ്പ്. നല്ല ചുടുള്ള കട്ടന്&#x200d;ചായയും കേക്കും കഴിച്ചപ്പോള്&#x200d; ശരീരം അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട പോലെ തോന്നി. ബംഗ്ലാവിന്റെ അടുത്തുള്ള ഒരു പൂച്ചെട്ടിയുടെ അടുത്ത് വോഡഫോണിന് ഇമ്മിണി റേഞ്ച് കിട്ടും.രാത്രി 10 മണിയോടെ ഉറങ്ങാന്&#x200d; കിടന്നു.</strong></em></p>
<p>പുലര്&#x200d;ച്ചെ അഞ്ച് മണിയോടെ എണീക്കണം, എന്നാലേ കാടിന്റെ യഥാര്&#x200d;ത്ഥ സൗന്ദര്യം കാണാന്&#x200d; കഴിയൂ എന്ന് തലേന്ന് വാര്&#x200d;ഡന്&#x200d; പറഞ്ഞത് കൊണ്ട് നേരത്തെ എണീറ്റു. ആ പറഞ്ഞത് ശരിയാണെന്ന് പിറ്റേന്ന് നേരിട്ടു തന്നെ ബോധ്യമായി. അതിമനോഹരമായ പ്രഭാത ദൃശ്യത്തില്&#x200d; കാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്ന് കാണാം. ഞാന്&#x200d; ഇതിനു മുമ്പ് വനസവാരി നടത്തിയിട്ടുള്ള ആറളം വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്&#x200d; സാന്ദ്രതയുള്ളതാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-6641" src="https://www.chandrikadaily.com/wp-content/uploads/2016/11/9d726fb2-27c3-48d4-9542-250ff7abf846.jpg" alt="9d726fb2-27c3-48d4-9542-250ff7abf846" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/9d726fb2-27c3-48d4-9542-250ff7abf846.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/9d726fb2-27c3-48d4-9542-250ff7abf846-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /> <img loading="lazy" class="alignnone size-full wp-image-6643" src="https://www.chandrikadaily.com/wp-content/uploads/2016/11/d953aef0-e425-42df-bac7-c7a1cf61f8f4.jpg" alt="d953aef0-e425-42df-bac7-c7a1cf61f8f4" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/d953aef0-e425-42df-bac7-c7a1cf61f8f4.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/d953aef0-e425-42df-bac7-c7a1cf61f8f4-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /> <img loading="lazy" class="alignnone size-full wp-image-6640" src="https://www.chandrikadaily.com/wp-content/uploads/2016/11/6ddcb156-0db8-4dd9-831c-71ff49469e5e.jpg" alt="6ddcb156-0db8-4dd9-831c-71ff49469e5e" width="600" height="338" srcset="https://www.chandrikadaily.com/wp-content/uploads/2016/11/6ddcb156-0db8-4dd9-831c-71ff49469e5e.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/11/6ddcb156-0db8-4dd9-831c-71ff49469e5e-300x169.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>രാവിലെ മീന്&#x200d; ബിരിയാണിയും കഴിച്ച് പത്തു മണിയോടെ ട്രക്കിംഗിനായി ഇറങ്ങി. ഡാം സന്ദര്&#x200d;ശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തില്&#x200d; പട്യാര്&#x200d; ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ പ്രധാന വിനോദ പരിപാടികള്&#x200d;. ട്രക്കിങ്ങിന് വരുന്നവര്&#x200d;ക്ക് രാവിലെ 9 മുതല്&#x200d; വൈകീട്ട് 3 വരെയാണ് സന്ദര്&#x200d;ശന സമയം. ഇപ്പോള്&#x200d; സ്വകാര്യവാഹനങ്ങള്&#x200d;ക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം.</p>
<p><em><strong>മുമ്പ് യാത്രകളിലൊക്കെ മാന്&#x200d;, കുരങ്ങന്&#x200d; മുതലായ മൃഗങ്ങളെ മാത്രമേ കാണാന്&#x200d; പറ്റിയിരുന്നുള്ളൂ. പക്ഷെ, ഈ യാത്രയില്&#x200d; ഞങ്ങളെ കാത്തിരുന്നത് കാട്ടില്&#x200d; കണ്ടുകിട്ടാന്&#x200d; ഏറ്റവും ബുദ്ധിമുട്ടുള്ള വന്യമൃഗങ്ങള്&#x200d; തന്നെയായിരുന്നു.</strong></em></p>
<p>ശിരുവാണി ഡാമിന്റെ നിര്&#x200d;മ്മാണം തുടങ്ങിയത് 1927ല്&#x200d; ആണ്. പ്രകൃതിയുടെ വെല്ലുവിളി അതിജീവിച്ച് ഉണ്ടാക്കിയ, കേരളത്തില്&#x200d; സ്ഥിതി ചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്&#x200d; ഉപയോഗിക്കുന്നത് തമിഴ്‌നാട് ആണ്. ഈ അടുത്ത കാലത്തുപോലും വെള്ളവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്&#x200d; പ്രശ്‌നമുണ്ടായിരുന്നു.</p>
<p>ബംഗ്ലാവില്&#x200d; നിന്നും ഏകദേശം മൂന്ന് കി.മി കൂടി ചെന്നാല്&#x200d; കേരള-തമിഴ്‌നാട് അതിര്&#x200d;ത്തിയായി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിര്&#x200d;ത്തിക്കിരുവശവും ഓരോ ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക് പോസ്റ്റില്&#x200d;നിന്ന് വനംവകുപ്പ ഉദ്യോഗസ്ഥന്&#x200d; വേലായുധന്&#x200d; ഞങ്ങളെ കുടെ മലമുകളിലേക്ക് വന്നു.. ആന, കടുവ, മാന്&#x200d;, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികള്&#x200d; രാത്രികാലങ്ങളില്&#x200d; ചെക്ക്‌പോസ്റ്റ്‌നു അടുത്ത് വരുന്നത് പതിവാണത്രേ.</p>
<p>തമിഴ്‌നാട് ചെക്ക്‌പോസ്ടിനു മുകളില്&#x200d; കയറി നോക്കിയാല്&#x200d; കോയമ്പത്തൂര്&#x200d; പട്ടണം ഒരുവിധം നന്നായി കാണാം. കേരളമേട് നിന്ന് ഏകദേശം 30 കിലോ മീറ്റര്&#x200d; തമിഴ്‌നാട് വനത്തിലൂടെ സഞ്ചരിച്ചാല്&#x200d; കോയമ്പത്തൂര്&#x200d; ടൗണിലെത്തും&#8230;</p>
<p><img loading="lazy" class="alignnone size-full wp-image-6646" src="https://www.chandrikadaily.com/wp-content/uploads/2016/11/kaad.gif" alt="kaad" width="600" height="338" /></p>
<p>പ്രകൃതിയുടെ വന്യസൗന്ദര്യം ആസ്വദിക്കാനാഗ്രഹിക്കുന്നവര്&#x200d; തങ്ങളുടെ ലിസ്റ്റില്&#x200d; നിര്&#x200d;ബന്ധമായും ചേര്&#x200d;ക്കേണ്ട ഒരിടമാണ് പട്യാര്&#x200d; ബംഗ്ലാവ്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്&#x200d;. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്&#x200d; ബംഗ്ലാവില്&#x200d; നിന്നും ട്രക്കിങ്ങിനിടയിലും കാണാം. ഞങ്ങള്&#x200d;ക്ക് ലഭിച്ചതു പോലെ ഇടയ്ക്ക് മഴയുടെ അനുഗ്രഹം കൂടിയുണ്ടായാല്&#x200d; യാത്ര കെങ്കേമമാവും.</p>
<p><a href="https://goo.gl/NUhyWI">https://goo.gl/NUhyWI</a></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blog-shiruvani-tavel-faruq-edathara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണാലിയിലേക്ക് ഒരു യാത്ര പോകാം</title>
		<link>https://www.chandrikadaily.com/travelogue-to-manali.html</link>
					<comments>https://www.chandrikadaily.com/travelogue-to-manali.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Thu, 27 Oct 2016 17:39:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[manali]]></category>
		<category><![CDATA[travel]]></category>
		<category><![CDATA[travelogue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5136</guid>

					<description><![CDATA[ജാബിര്‍ കാരയാപ്പ്‌ ചിത്രം: ഉനൈസ് കെ.കെ രാജ്യത്തിന് സുരക്ഷാ കവചമൊരുക്കി പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്ത മണാലി. പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നവരെയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെയും ഹിമാചലിലെ ഈ സുന്ദര ഭൂമി നിരാശപ്പെടുത്തില്ല. യാത്ര ചെയ്യുമ്പോഴെല്ലാം ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും (പൈന്‍ മരം) പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. റിവര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, മലകയറ്റം തുടങ്ങി നിരവധി [&#8230;]]]></description>
										<content:encoded><![CDATA[<h6><strong>ജാബിര്&#x200d; കാരയാപ്പ്‌</strong></h6>
<h6><strong>ചിത്രം: ഉനൈസ് കെ.കെ</strong></h6>
<p>രാജ്യത്തിന് സുരക്ഷാ കവചമൊരുക്കി പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്&#x200d; മലനിരകളുടെ താഴ്‌വരയില്&#x200d; ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്ത മണാലി. പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നവരെയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെയും ഹിമാചലിലെ ഈ സുന്ദര ഭൂമി നിരാശപ്പെടുത്തില്ല.<br />
യാത്ര ചെയ്യുമ്പോഴെല്ലാം ഹിമാലയന്&#x200d; മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും (പൈന്&#x200d; മരം) പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. റിവര്&#x200d; റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, മലകയറ്റം തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്&#x200d; ഉള്ളത്.</p>
<p>മണാലിയില്&#x200d; നവംബര്&#x200d; മുതല്&#x200d; മാര്&#x200d;ച്ച് വരെയാണ് മഞ്ഞ്‌വീഴ്ച ശക്തമാവുന്നത്. മഞ്ഞ് വീഴ്ച ശക്തമാവാന്&#x200d; കാത്തിരുന്നാല്&#x200d; പ്രധാന കേന്ദ്രമായ റോഹ്ട്ടാംഗ് പാസിലേക്കുള്ള യാത്ര നടക്കില്ല. നവംബര്&#x200d; അവസാനം മുതല്&#x200d; ഏപ്രില്&#x200d; അവസാനം വരെ റോഹ്ട്ടാംഗ് പാസിലേക്കുള്ള റോഡ് അടച്ചിടും. മാര്&#x200d;ച്ച് മുതല്&#x200d; നവംബര്&#x200d; വരെയുള്ള സമയത്ത് മണാലി സന്ദര്&#x200d;ശിക്കാം. റോഹ്ട്ടാംഗ് പാസിലേക്ക് പ്രവേശിക്കാനാവശ്യമായ ഹിമാചല്&#x200d; സര്&#x200d;ക്കാറിന്റെ അനുമതി ഓണ്&#x200d;ലൈന്&#x200d; മുഖേന അനുമതി ലഭിക്കും. ഡിസംബര്&#x200d;, ജനുവരി, മാര്&#x200d;ച്ച് മാസങ്ങളിലാണ് മഞ്ഞ് വീഴ്ച ശക്തമാവുന്നത്.<img loading="lazy" class="alignnone size-large wp-image-5152" src="https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-1024x768.jpg" alt="6-1" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/6-1-1.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<h4><strong>മഞ്ഞുമലകള്&#x200d; കയറാം&#8230;.എങ്ങനെ???</strong></h4>
<p>ഡല്&#x200d;ഹിയോ ചണ്ഡീഗഡോ പ്രധാന കേന്ദ്രമാക്കി യാത്ര പ്ലാന്&#x200d; ചെയ്യാം. മണാലിക്കടുത്തുള്ള പ്രധാന റെയില്&#x200d;വെ സ്റ്റേഷനായ ചണ്ഡീഗഡില്&#x200d; നിന്ന് റോഡ് മാര്&#x200d;ഗം മണാലിയിലെത്താന്&#x200d; 308 കിലോമീറ്റര്&#x200d; സഞ്ചരിക്കണം. ഛണ്ഡീഗഡില്&#x200d; നിന്നും ഡല്&#x200d;ഹിയില്&#x200d; നിന്നുമെല്ലാം ഹിമാചല്&#x200d; പ്രദേശ് ടൂറിസം കോര്&#x200d;പ്പറേഷന്&#x200d; ബസുകളും പ്രൈവറ്റ് ബസുകളുംടാക്‌സികളും മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.</p>
<p>മണാലിയിലെത്തി ബൈക്ക് റൈഡ് നടത്താന്&#x200d; ആഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ട. അവര്&#x200d;ക്കായി വാടകക്ക് ബുള്ളറ്റുകളും മറ്റും റെഡിയാണ്. നാട്ടില്&#x200d; നിന്ന് തന്നെ അല്&#x200d;പ്പം സാഹസികമായി സ്വന്തം ബൈക്കിലും കാറിലുമെല്ലാം പുറപ്പെടുന്നവരും ഉണ്ട്. തണുപ്പില്&#x200d; നിന്ന് രക്ഷ നേടാനുള്ള ജാക്കറ്റുകളും അവിടെയെത്തിയാല്&#x200d; റൈഡ് നടത്താനുള്ള ബൈക്കുകളുമെല്ലാം വാടകക്ക് ലഭ്യമാണ്. എല്ലാ സൗകര്യവും സേവനങ്ങളുമായി നാട്ടുകാരും സര്&#x200d;ക്കാരുമുണ്ട്.<br />
വിമാന മാര്&#x200d;ഗം ഡല്&#x200d;ഹിയിലെത്തി മണാലിയിലേക്ക് പോകുന്നവര്&#x200d;ക്കും എല്ലാം സഹായവുമായി ടൂര്&#x200d; ഓപ്പറേറ്റര്&#x200d;മാരും വോള്&#x200d;വോ ബസുകളും റെഡിയാണ്. ഡല്&#x200d;ഹിയില്&#x200d; നിന്ന് 570 കിലോമീറ്റര്&#x200d; സഞ്ചരിക്കണം മണാലിയിലെത്താന്&#x200d;. താല്&#x200d;പര്യമുള്ളവര്&#x200d;ക്ക് ഷിംലയും ധര്&#x200d;മ്മശാലയും പ്ലാനില്&#x200d; ഉള്&#x200d;പ്പെടുത്താം. ധര്&#x200d;മ്മശലായില്&#x200d; തിബറ്റന്&#x200d; മ്യൂസിയവും ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളും കംഗ്ര കോട്ടയും സമുദ്ര നിരപ്പില്&#x200d; നിന്ന് ഏറ്റവും ഉയരത്തില്&#x200d; സ്ഥിതി ചെയ്യുന്ന ധര്&#x200d;മ്മശാല ക്രിക്കറ്റ് സ്റ്റേഡിയവുമെല്ലാം സന്ദര്&#x200d;ശിക്കാം. <img loading="lazy" class="alignnone size-large wp-image-5146" src="https://www.chandrikadaily.com/wp-content/uploads/2016/10/16-s-1024x768.jpg" alt="16-s" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/16-s-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/16-s-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/16-s.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<h3>മലകളുടെ രാജ്ഞിയോട് കിന്നാരം പറയാം&#8230;</h3>
<p>കണ്ണൂരില്&#x200d; നിന്ന് രണ്ട് ദിവസത്തോളം ട്രെയിന്&#x200d; യാത്ര ചെയ്ത് ചണ്ഡീഗഡിലെത്തി റോഡ് മാര്&#x200d;ഗം മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മലകളോടും പാറക്കെട്ടുകളോടുമെല്ലാ കിന്നാരം പറഞ്ഞാണ് മണാലിയിലേക്ക് പോയത്. ഇലക്ട്രീഷ്യനായ വി.പി ഇസ്ഹാഖും ഗ്രാഫിക് ഡിസൈനറായ കെ.കെ ഉനൈസും ഒമാനില്&#x200d; നിന്ന് അവധിക്ക് നാട്ടിലെത്തിയ ഉമറുമാണ് മഞ്ഞുമലകള്&#x200d; തേടി യാത്ര തിരിച്ചത്. വ്യത്യസ്ത മേഖലകളില്&#x200d; നിന്നുള്ളവരായിരുന്നു. എന്നാല്&#x200d; യാത്രകളില്&#x200d; ഒന്നിക്കുന്നവരും. പലപ്പോഴും യാത്രകളാണല്ലോ യഥാര്&#x200d;ത്ഥ കൂട്ടുകാരെ ഒരുമിപ്പിക്കുക.<img loading="lazy" class="alignnone size-large wp-image-5141" src="https://www.chandrikadaily.com/wp-content/uploads/2016/10/4-3-1024x768.jpg" alt="4" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/4-3-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/4-3-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/4-3.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<p>ഷിംലയില്&#x200d; ഡിസംബര്&#x200d; മുതല്&#x200d; മാര്&#x200d;ച്ച് വരെയാണ് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ചണ്ഡിഗഡില്&#x200d; നിന്ന് 125 കിലോമീറ്റര്&#x200d; സഞ്ചരിക്കണം ഷിംലയിലെത്താന്&#x200d;. യാത്രാദൂരം ഒരിക്കലും നിങ്ങളെ മുഷിപ്പിക്കില്ല. ഭൂമിയിലെ സ്വര്&#x200d;ഗത്തിലൂടെയാണല്ലോ യാത്ര. യാത്രയില്&#x200d; നിറയെ കാഴ്ചകളാണ്. കുന്നുകളും മലകളുമെല്ലാം നിങ്ങളെ ചുംബിക്കുന്നത് പോലെ തോന്നും.<br />
ഷിംലയില്&#x200d; ആദ്യം കുഫ്‌റിയിലെ ടൂറിസ്റ്റ് പാര്&#x200d;ക്കിലേക്കാണ് പോയത്. നിരവധി സാഹസിക റൈഡുകളാണ് ഇവിടെയുള്ളത്. പിന്നെ കുഫ്‌റിയിലെ കുതിര സവാരി ഒന്ന് ആസ്വദിക്കാം. കുതിരകളുടെ സ്വയം പ്രഖ്യാപിത രാജ്യമാണോ ഈ മേഖല എന്ന് തോന്നിപ്പോവും ഇവിടെയെത്തിയാല്&#x200d;. എല്ലാം ഇവര്&#x200d; തന്നെ നിയന്ത്രിക്കുന്നു. ഞങ്ങള്&#x200d; സവാരി ചെയ്ത കുതിരയുടെ മുതലാളിക്ക് പന്ത്രണ്ട് കുതിരകള്&#x200d; ഉണ്ടെന്നാണ് അറിഞ്ഞത്.</p>
<p>കുതിര സവാരിക്ക് ശേഷം പ്രത്യേക ജീപ്പില്&#x200d; മല മുകളിലേക്ക് കയറിയാല്&#x200d; നിരവധി സാഹസിക റൈഡുകളാണ് ഉള്ളത്. മല മുകളിലേക്ക് സ്വന്തമായി ഓടിക്കാവുന്ന പ്രത്യേക ബൈക്കും റെഡിയാണ്. കുഫ്‌റിയില്&#x200d; തന്നെയുള്ള മൃഗശാലയിലും ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലുമെല്ലാം വെറുതെ കയറിയിറങ്ങാം. പിന്നെയാണ് മനസിലായത് വെറുതയല്ല ഈ ഗവേഷണ കേന്ദ്രം. ഹിമാചലുകാരുടെ ഭക്ഷണത്തിലെല്ലാമുണ്ട് ഒരു ഉരുളക്കിഴങ്ങ് ടച്ച്. ദക്ഷിണേന്ത്യന്&#x200d; ഭക്ഷണം ലഭിക്കാന്&#x200d; കുറച്ച് പ്രയാസപ്പെടേണ്ടി വരും.</p>
<p>സമുദ്രനിരപ്പില്&#x200d; നിന്നും ഏതാണ്ട് 8000ത്തിലധികം അടി ഉയരത്തില്&#x200d; സ്ഥിതി ചെയ്യുന്ന ജാക്കു ക്ഷേത്രം തേടിയാണ് പിന്നെ യാത്ര. മനോഹരമായ മലനിരകളുടെയും ഷിംല നഗരത്തിന്റെയും കാഴ്ചകള്&#x200d; സമ്മാനിക്കും ജാക്കു കൊടുമുടിയിലെ ഈ ക്ഷേത്രം. ഒരു പരിധി വരെ മാത്രമേ വാഹനങ്ങള്&#x200d; പോകുന്നുള്ളു. ഓരോ വളവ് കയറാനും വണ്ടി പലതവണയായി പിന്നോട്ടെടുക്കേണ്ടി വരും. പിന്നെ കാല്&#x200d; നടയായും യാക്കിന് മുകളില്&#x200d; സവാരി ചെയ്തും ക്ഷേത്ര മുറ്റത്തെത്താം. ഹനുമാനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.<img loading="lazy" class="alignnone size-large wp-image-5145" src="https://www.chandrikadaily.com/wp-content/uploads/2016/10/14-s-1024x768.jpg" alt="14-s" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/14-s-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/14-s-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/14-s.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<p>കോളനിഭരണക്കാലത്തെ നിരവധി കെട്ടിടങ്ങളും ഷിംലയില്&#x200d; ഉണ്ട്. ബ്രിട്ടീഷ് നിര്&#x200d;മാണരീതിയിലുള്ള റോത്നി കാസിലും ടൗണ്&#x200d;ഹാളും ഗെയ്തി തിയേറ്ററും ക്രിസ്ത്യന്&#x200d; പള്ളിയുമെല്ലാം കണ്ടിറങ്ങാം. മലനിരകള്&#x200d;ക്ക് സമാനമായി പണിത കെട്ടിടങ്ങളില്&#x200d; നിന്ന് മിന്നാമിനുങ്ങ് പോലെ ബള്&#x200d;ബുകള്&#x200d; പ്രകാശിക്കുകയാണ്. എല്ലാം കുന്നിനു മുകളിലാണ്. പ്രദേശത്തെ പ്രധാന ആസ്പത്രി പോലും കുന്നിനു മുകളില്&#x200d; തന്നെ.</p>
<h3>ദൈവത്തിന്റെ താഴ്‌വരയിലേക്ക്&#8230;</h3>
<p>ഇനിയും ഒരുപാട് കാണാനുണ്ട് ഷിംലയില്&#x200d;. എന്നാല്&#x200d; സമയം പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്ന മണാലിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്&#x200d; പാന്തോഹ് അണക്കെട്ടും ഹനോഗ് മാതാ അമ്പലവും കാണാം. മൂന്ന് കിലോമീറ്ററോളം പാറതുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയുള്ള റോഡ് യാത്ര മറ്റൊരു ലോകത്തെ അനുഭവമാണ് നല്&#x200d;കിയത്. ഷിംലയില്&#x200d; നിന്ന് 265 കിലോമീറ്റര്&#x200d; സഞ്ചരിക്കാനുണ്ട് മണാലിയിലേക്ക്.</p>
<p>മുകളില്&#x200d; നമ്മെ ചുംബിക്കുന്ന കൂറ്റന്&#x200d; പാറക്കെട്ടുകള്&#x200d;&#8230;.താഴെ സുന്ദരമായി ഒഴുകുന്ന അരുവികള്&#x200d;&#8230;.യാത്ര എങ്ങനെ മടുക്കും&#8230;.യാത്രയില്&#x200d; പോലും ഒന്ന് കണ്ണടക്കാന്&#x200d; പറ്റാത്ത അവസ്ഥ. അത്രയേറെയാണ് ഹിമാലയത്തിന്റെ നാട് അതിഥികള്&#x200d;ക്കായി ഒരുക്കിയിട്ടുള്ളത്.<br />
മണാലിയിലേക്കുള്ള യാത്രയില്&#x200d; കുളുവില്&#x200d; ഹിമാലയത്തിന്റെ എല്ലാം സൗന്ദര്യവും തോളിലേറ്റി സുന്ദരമായ ഒഴുകുന്ന ബിയാസ് നദിയിലെ റിവര്&#x200d; റാഫ്റ്റിംഗ് നിങ്ങളെ ആവേശം കൊണ്ട് കുളിപ്പിക്കുമെന്ന് തീര്&#x200d;ച്ച. വൈകീട്ട് തന്നെ റിവര്&#x200d; റാഫ്റ്റിംഗ് സമയം അവസാനിക്കും. അത് മറക്കേണ്ട. പ്രസിദ്ധമായ കുളു ഷാളുകളും പരമ്പരാഗത തൊപ്പിയും വില്&#x200d;ക്കുന്ന ധാരാളം കടകള്&#x200d; കാണാം കുളുവില്&#x200d;.<img loading="lazy" class="alignnone size-large wp-image-5144" src="https://www.chandrikadaily.com/wp-content/uploads/2016/10/13-s-1024x768.jpg" alt="13-s" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/13-s-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/13-s-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/13-s.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<p>മിക്ക സ്ഥലങ്ങളിലും ആപ്പിള്&#x200d;ത്തോട്ടങ്ങള്&#x200d; ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. എവിടെയെത്തിയാലും അവിടത്തെ ഭക്ഷണം കഴിക്കണമല്ലോ. ആലു പൊറോട്ടയും ജാഫാനി എന്ന പഴവും കഴിച്ച് അടുത്ത ദിവസം രാവിലെ തന്നെ മണാലിയിലെ ഹഡിംബ ദേവി ക്ഷേത്രത്തിലേക്കാണ് പോയത്. 1533ല്&#x200d; പണിത ഹഡിംബ ദേവി ക്ഷേത്രം കൂറ്റന്&#x200d; പൈന്&#x200d; മരങ്ങള്&#x200d;ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ക്ഷേത്രത്തിലെത്തിയ അനുഭവമായിരിക്കില്ല ഇവിടെയെത്തിയാല്&#x200d;.</p>
<p>ക്ഷേത്രത്തിന്റെ മിക്ക ഭാഗങ്ങളും മരത്തടി കൊണ്ടാണ് നിര്&#x200d;മിച്ചിട്ടുള്ളത്. ആരെയും ആകര്&#x200d;ഷിക്കുന്ന നിര്&#x200d;മ്മാണ ചാതുരി. മേല്&#x200d;ക്കൂരയില്&#x200d; യാക്കിന്റെ കൊമ്പുകള്&#x200d; സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഗ്രാമീണ സ്ത്രീകള്&#x200d; നല്ല സുന്ദരികളായ മുയലുമായി പരിസരത്തുണ്ട്. ടൂറിസ്റ്റുകള്&#x200d;ക്കൊപ്പം മുയലിനെ ഫോട്ടോക്ക് പോസ് ചെയ്യിച്ച് വരുമാനം തേടലാണ് ലക്ഷ്യം.<br />
പുഴക്കരയിലെ ക്ലബ്ബ് ഹൗസില്&#x200d; വെറുതെ ഒന്ന് ചുറ്റിയടിക്കാം. പലപ്പോഴും റോഡുകള്&#x200d; കീഴടക്കി കൂട്ടമായി പോവുന്ന ചെമ്മരിയാടുകളെ കാണാം. റോഡില്&#x200d; ഇവരെ കഴിഞ്ഞേ വാഹനങ്ങള്&#x200d;ക്ക് സ്ഥാനമുള്ളൂവെന്ന് തോന്നുന്നു. ഡ്രൈവര്&#x200d;മാരാകാട്ടെ അക്ഷമരായി ഹോണ്&#x200d; അടിക്കുന്നുമില്ല.<br />
കാവ്യഭംഗിയോടെ തണുത്ത വെള്ളവുമായി പാറക്കൂട്ടങ്ങളെ പുല്&#x200d;കി ഒഴുകുന്ന നദിയില്&#x200d; വ്യത്യസ്തമായ ഒരു അനുഭവമുണ്ട്. തണുത്ത വെള്ളത്തിനിടയില്&#x200d; പ്രത്യേക സ്ഥലത്ത് മാത്രം ചൂടുവെള്ളം. പ്രദേശവാസികള്&#x200d; ഇവിടെ നിന്ന് കുളിക്കുന്നത് കാണാം. മരം കൊണ്ട് നിര്&#x200d;മ്മിച്ച പാലം കടന്ന് വേണം വസിഷ്ഠ് എന്ന ഈ സ്ഥലത്തെത്താന്&#x200d;. മണാലിയില്&#x200d; നിന്ന് മൂന്ന് കിലോമീറ്റര്&#x200d; മാത്രം അകലെയാണ് വസിഷ്ഠ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടുത്തടുത്താണ് എന്നത് സഞ്ചാരികള്&#x200d;ക്ക് സൗകര്യമാവുന്നു. ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്.</p>
<p>മണാലിയില്&#x200d; തന്നെയുള്ള വന്&#x200d; വിഹാര്&#x200d; എന്ന വന്&#x200d; വനത്തില്&#x200d; പോയി ശീതളക്കാറ്റുമേറ്റ് പൈന്&#x200d; മരങ്ങളോടും അരുവികളോടും തങ്ങളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കുവെക്കാം. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള കണക്കനുസരിച്ച് 23 കോടിയോളം രൂപയുടെ പൈന്&#x200d; മരങ്ങളാണ് ഏക്കറുകണക്കിന് വിസ്തൃതിയുള്ള വനത്തില്&#x200d; ഉള്ളത്. ഓരോ മരത്തിനും നമ്പര്&#x200d; നല്&#x200d;കിയിരിക്കുന്നതും കാണാം.<img loading="lazy" class="alignnone size-full wp-image-5143" src="https://www.chandrikadaily.com/wp-content/uploads/2016/10/11-s1.jpg" alt="11-s1" width="960" height="720" srcset="https://www.chandrikadaily.com/wp-content/uploads/2016/10/11-s1.jpg 960w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/11-s1-560x420.jpg 560w" sizes="(max-width: 960px) 100vw, 960px" /></p>
<p>പ്രമുഖ ഹണിമൂണ്&#x200d; കേന്ദ്രം കൂടിയാണ് പ്രകൃതി മനോഹരമായ മണാലി. അല്&#x200d;പ്പ സമയം മണാലിയില്&#x200d; ഷോപ്പിംഗ് ആവാം. തണുപ്പില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള പരമ്പരാഗത വസ്ത്രങ്ങളും ജാക്കറ്റുകളും ഷാളുകളുമെല്ലാം വില്&#x200d;ക്കുന്ന കടകളുടെ നീണ്ട നിര തന്നെ കാണാം. മിതമായ വിലയില്&#x200d; ലഭ്യമാണ്. മിക്കവരും ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാണ് റോഡിലിറങ്ങുന്നതും. സ്വന്തം വാഹനത്തില്&#x200d; പോകുന്നവര്&#x200d; പേടിക്കേണ്ട. നിരനിരയായി സര്&#x200d;വീസ് സ്റ്റേഷനുകളുണ്ട്.<br />
മണാലി ടൗണില്&#x200d; തന്നെയുള്ള തിബറ്റന്&#x200d; ആശ്രമത്തില്&#x200d; പോയി ബുദ്ധമതക്കാരുടെ പ്രാര്&#x200d;ത്ഥന രീതികളും ചരിത്രവുമെല്ലാം പഠിക്കാം. പ്രത്യേക രീതിയില്&#x200d; സ്ഥാപിച്ച ചക്രം ഉരുട്ടിയാണ് അവര്&#x200d; പ്രാര്&#x200d;ത്ഥിക്കുന്നത്. മിക്കവര്&#x200d;ക്കും ഹിന്ദിയും ഇംഗ്ലീഷും വശമില്ല. തിബത്തി ഭാഷ മാത്രമാണ് സംസാരിക്കുന്നത്.</p>
<h4><strong>റോഹ്ട്ടാംഗിലേക്ക് പോകാം&#8230;മഞ്ഞുമലയില്&#x200d; കുളിക്കാം</strong></h4>
<p>വാഹനത്തിന്റെ അനുമതിയും ജാക്കറ്റുമെല്ലാം റെഡിയാക്കി വേണം റോഹ്ട്ടാംഗിലേക്ക് പോവാന്&#x200d;. പ്രകൃതി മനോഹരമായ മണാലി-ലേ പാതയില്&#x200d; മഞ്ഞും മേഘങ്ങളും മലകളുമെല്ലാം ചുംബിക്കുന്ന കാഴ്ചയും കണ്ടാണ് റോഹ്ട്ടാംഗിലേക്കുള്ള യാത്ര. തണുപ്പില്&#x200d; നിന്ന് രക്ഷനേടാനുളള പ്രത്യേക തരം ജാക്കറ്റും ഷൂസും വാടകക്ക് ലഭ്യമാണ്. ഒന്നിന് 250 രൂപ. യാത്രക്കിടെ താഴേക്ക് നോക്കിയാല്&#x200d; ഇംഗ്ലീഷ് അക്ഷരമാലയിലെ എം, ഡബ്ല്യു അക്ഷരങ്ങള്&#x200d; നിരനിരയായി എഴുതിയത് പോലെ റോഡ് കാണാം. റോഡ് നിര്&#x200d;മ്മിച്ചവരെ ഒന്ന് വണങ്ങണം. ഡ്രൈവിംഗിലും വേണം നല്ല ശ്രദ്ധ. മണാലിയില്&#x200d; നിന്ന് 51 കിലോമീറ്റര്&#x200d; ദൂരമാണ് റോഹ്ട്ടാംഗിലേക്ക്.</p>
<p>വഴിയോരത്തുള്ളവരെല്ലാം കമ്പിളിക്കുള്ളിലാണ്. ഒക്‌ടോബറില്&#x200d; മഞ്ഞ് വീഴ്ച തുടങ്ങിയിട്ടേയുള്ളുവെന്നാണ് ഡ്രൈവര്&#x200d; പറഞ്ഞതത്. എന്നാല്&#x200d; യാത്രയില്&#x200d; ഒന്ന് പുറത്തിറങ്ങിയപ്പോള്&#x200d; തന്നെ മഞ്ഞ് കട്ടകള്&#x200d; ദേഹത്ത് പതിക്കുന്നുണ്ടായിരുന്നു. റോഹ്ട്ടാംഗിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളും ലഡാക്കിലെ പട്ടാള ക്യാമ്പില്&#x200d; സൂക്ഷിക്കാനുള്ള പെട്രോളുമായി പോവുന്ന ടാങ്കറുകളും മാത്രമാണ് റോഡിലുള്ളത്. പാത മാസങ്ങളോളം അടച്ചിടുന്നതിനാല്&#x200d; ടാങ്കറുകളുടെ നീണ്ട നിര തന്നെയുണ്ട്. ഒരു ഭാഗത്ത് കൂറ്റന്&#x200d; കൊക്കകളും മുകളില്&#x200d; പാറക്കെട്ടുകളുമുള്ള വീതികുറഞ്ഞ കുടുസുപാതയിലെ ഡ്രൈവിംഗ് ആരെയും ഒന്ന് ഭയപ്പെടുത്തും. താഴേക്ക് പതിച്ച ഒരു ലോറിയും കണ്ടു ഞങ്ങള്&#x200d;.<img loading="lazy" class="alignnone size-large wp-image-5142" src="https://www.chandrikadaily.com/wp-content/uploads/2016/10/7-2-1024x768.jpg" alt="7" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/7-2-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/7-2-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/7-2.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
<p>ഒടുവില്&#x200d; ഞങ്ങള്&#x200d; കണ്ടു, മഞ്ഞനിറത്തിലുള്ള ബോര്&#x200d;ഡില്&#x200d; കറുത്ത അക്ഷരങ്ങള്&#x200d;.. റോഹ്ട്ടാംഗ് പാസ്&#8230;.സ്വപ്നവും യാഥാര്&#x200d;ത്ഥ്യവും ഒന്നിച്ചിരിക്കുന്നു. സമുദ്രനിരപ്പില്&#x200d; നിന്ന് 13058 അടി ഉയരത്തിലുള്ള റോഹ്ട്ടാംഗ് പാസിലെത്തിയിരിക്കുന്നു. വെള്ളി മേഘങ്ങളെ തൊട്ടൊരുമ്മി നില്&#x200d;ക്കുന്ന മഞ്ഞുമലകളിലാണ് ഞങ്ങള്&#x200d;. മഞ്ഞുമലകളില്&#x200d; തട്ടി തണുത്ത കാറ്റ് വീശുന്നു&#8230;കേട്ട് മാത്രം പരിചയമുള്ള മഞ്ഞുകട്ടകള്&#x200d; ദേഹത്ത് പതിക്കുന്നു&#8230;.മഞ്ഞു കട്ടകള്&#x200d; മഞ്ഞുമലകളായി മാറുന്നു&#8230;മഞ്ഞുകട്ടകള്&#x200d; അനോന്യം വാരിയെറിയാം&#8230;</p>
<p>മണാലിയില്&#x200d; നിന്ന് ബസ് മാര്&#x200d;ഗമെത്തിയ പ്രദേശ വാസികള്&#x200d; കാപ്പിയുമായി അവിടെയുണ്ടായിരുന്നു. ഒരു കാപ്പിക്ക് 30 രൂപ. 300 കൊടുത്തും കാപ്പി വാങ്ങുന്ന അവസ്ഥയിലായിരുന്നു എല്ലാവരും. കാലമോ സമയമോ നോക്കാതെ എവിടെ നിന്നോ മഞ്ഞ് കിരണങ്ങള്&#x200d; പതിക്കുന്നു. പക്ഷെ മഞ്ഞുവീഴുന്നത് പോലെ സമയം നോക്കാതെ അവിടെ നില്&#x200d;ക്കാന്&#x200d; ഞങ്ങള്&#x200d;ക്കാവില്ല. മനസില്ലാ മനസോടെ ഓര്&#x200d;മ്മകള്&#x200d; റോഹ്ട്ടാംഗ് പാസിനു നല്&#x200d;കി ഞങ്ങള്&#x200d; മടങ്ങി. മണാലി-ലേ പാതയില്&#x200d; ഒരുപാട് ഓര്&#x200d;മ്മകള്&#x200d; സമ്മാനിച്ച യാത്ര.</p>
<p>മടക്കത്തില്&#x200d; പാരാഗ്ലൈഡിംഗ് നടത്താനായി പ്രത്യേക സ്ഥലമുണ്ട് മഡിയില്&#x200d;. പാരച്യൂട്ട് യാത്ര വ്യത്യസ്തമായിരുന്നുവെന്ന് പാരാഗ്ലൈഡിംഗ് നടത്തിയ ഉനൈസ് പറയുന്നു. കൂടെയുള്ള പൈലറ്റിനൊപ്പം ആകാശത്തേക്ക് ഒരു യാത്ര. നേരെ സോലാംഗ് വാലിയില്&#x200d; പോയാലും ഉണ്ട് പാരാഗ്ലൈഡിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങള്&#x200d;. ഇടുങ്ങിയ റോഡിലുടെ സോലാംഗ് വാലിയിലെത്തിയാല്&#x200d; റോപ്പ് വേ വഴി മുകളിലേക്ക് സഞ്ചരിക്കാം. അവിടെയെത്തിയപ്പോഴാണ് മനസിലായത് സമുദ്ര നിരപ്പില്&#x200d; നിന്നും 3052 മീറ്ററിനു മുകളിലാണ് ഞങ്ങളുള്ളതെന്ന്. അങ്ങനെ സാഹസികതയും ആശങ്കയും അറിവും സന്തോഷവുമെല്ലാം തുല്യമായി നല്&#x200d;കുന്ന യാത്ര&#8230;.<br />
മടങ്ങണമെന്നില്ല.. എങ്കിലും മടങ്ങണമല്ലോ&#8230;കര്&#x200d;മബന്ധങ്ങള്&#x200d; മടക്കി വിളിക്കുന്നു&#8230;.പ്രണയും പ്രകൃതിയും സാഹസികതയുമെല്ലാം ഒന്നിക്കുന്ന മലകളോടും മഞ്ഞിനോടും അരുവികളോടുമെല്ലാം യാത്ര പറഞ്ഞ് ഇനിയും വരണം എന്നുറപ്പിച്ച് ഹിമാലയന്&#x200d; താഴ്‌വരകളില്&#x200d; നിന്ന് കാലടികള്&#x200d; പിന്നോട്ട് വെച്ചു.<img loading="lazy" class="alignnone size-large wp-image-5138" src="https://www.chandrikadaily.com/wp-content/uploads/2016/10/2-9-1024x768.jpg" alt="2" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2016/10/2-9-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2016/10/2-9-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2016/10/2-9.jpg 1280w" sizes="(max-width: 640px) 100vw, 640px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/travelogue-to-manali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
