<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Treatment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/treatment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Oct 2025 07:34:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Treatment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് മെഡിക്കല്‍ കോളജ്: കാത്ത് ലാബ് പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിയില്‍</title>
		<link>https://www.chandrikadaily.com/kozhikode-medical-college-cath-lab-operations-in-financial-crisis.html</link>
					<comments>https://www.chandrikadaily.com/kozhikode-medical-college-cath-lab-operations-in-financial-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 07:34:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357267</guid>

					<description><![CDATA[ഇന്‍ഷുറന്‍സ് രോഗികള്‍ക്ക് ചികിത്സ തടസപ്പെട്ടു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സേവനങ്ങള്&#x200d; പ്രതിസന്ധിയിലായി. ഇന്&#x200d;ഷുറന്&#x200d;സിലൂടെ വരുന്ന രോഗികള്&#x200d;ക്ക് ആവശ്യമുള്ള ആന്&#x200d;ജിയോഗ്രാം, ആന്&#x200d;ജിയോ പ്ലാസ്റ്റി സേവനങ്ങള്&#x200d; മുടങ്ങി. നിലവില്&#x200d; പണം അടച്ച് ഉപകരണങ്ങള്&#x200d; വാങ്ങുന്ന രോഗികള്&#x200d;ക്ക് മാത്രമാണ് ചികിത്സ നടക്കുന്നത്.</p>
<p>കുടിശ്ശിക തീര്&#x200d;ക്കാത്തതിനാല്&#x200d; വിതരണക്കാര്&#x200d; ഉപകരണ വിതരണം നിര്&#x200d;ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. .ഏകദേശം 158കോടി രൂപയാണ് വിതരണക്കാര്&#x200d;ക്ക് ലഭിക്കാനുള്ളത്.ഇതില്&#x200d; 13 കോടി രൂപയാണ് സര്&#x200d;ക്കാര്&#x200d; വിതരണക്കാര്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്നത്. എന്നാല്&#x200d;2025 മാര്&#x200d;ച്ച് വരെയുള്ള കുടിശ്ശിക പൂര്&#x200d;ണമായും നല്&#x200d;കിയാല്&#x200d; മാത്രമേ ഉപകരണവിതരണം പുനരാരംഭിക്കൂ എന്നാണ് ഇവരുടെ നിലപാട്.</p>
<p>സംസ്ഥാനത്തുടനീളം മറ്റ് മെഡിക്കല്&#x200d; കോളജുകളിലെ കാത്ത് ലാബ് സേവനങ്ങളും അടുത്ത ദിവസങ്ങളില്&#x200d; പ്രതിസന്ധിയിലായേക്കാമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-medical-college-cath-lab-operations-in-financial-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-pregnant-woman-was-denied-treatment-at-kozhikode-medical-college.html</link>
					<comments>https://www.chandrikadaily.com/complaint-that-pregnant-woman-was-denied-treatment-at-kozhikode-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Apr 2025 02:26:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339452</guid>

					<description><![CDATA[ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; ഗര്&#x200d;ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്&#x200d; അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്&#x200d;മാര്&#x200d; ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്&#x200d;കിയത്. സംഭവത്തില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.</p>
<p>ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ഗര്&#x200d;ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്&#x200d;ന്ന്, ഡോക്ടര്&#x200d; അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്&#x200d;മാരാരും വന്നില്ലെന്നും തുടര്&#x200d; ചികിത്സ സംബന്ധിച്ച വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.</p>
<p>ചികിത്സ നിഷേധിച്ച ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-pregnant-woman-was-denied-treatment-at-kozhikode-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്താര്‍ബുദത്തിനുള്ള നിര്‍ണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്</title>
		<link>https://www.chandrikadaily.com/burjeel-holdings-announces-up-to-90-reduction-in-cost-of-definitive-treatment-for-leukemia.html</link>
					<comments>https://www.chandrikadaily.com/burjeel-holdings-announces-up-to-90-reduction-in-cost-of-definitive-treatment-for-leukemia.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 15 Apr 2025 14:46:50 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Burjeel Holdings]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[leukemia]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338194</guid>

					<description><![CDATA[•കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചിലവ് കുറയ്ക്കാന്‍ യുഎസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍. •എഐ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളുമായി ബുര്‍ജീല്‍]]></description>
										<content:encoded><![CDATA[<div>അബുദാബി: രക്താര്&#x200d;ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്&#x200d;-ടി സെല്&#x200d; തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്സ്. അബുദാബി ഗ്ലോബല്&#x200d; ഹെല്&#x200d;ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്&#x200d; സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്&#x200d;ന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്&#x200d; ടി- സെല്&#x200d; തെറാപ്പി ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്സ് പ്രാദേശികതലത്തില്&#x200d; നിര്&#x200d;മിക്കും.</div>
<div></div>
<div>ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്&#x200d; ജനിതക മാറ്റങ്ങള്&#x200d; വരുത്തി അര്&#x200d;ബുദത്തിനെതിരെ പോരാടാന്&#x200d; സഹായിക്കുന്ന നൂതന അര്&#x200d;ബുദ ചികിത്സാ രീതിയായ കാര്&#x200d;-ടി സെല്&#x200d; തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതല്&#x200d; 1 മില്യണ്&#x200d; യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്&#x200d;ബുദങ്ങളുടെ ചികിത്സയില്&#x200d; പ്രധാന പങ്ക് വഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്&#x200d;ഗങ്ങള്&#x200d; ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാല്&#x200d;, ഉയര്&#x200d;ന്ന ചികിത്സാചിലവ്കാരണം ആഗോളതലത്തില്&#x200d; ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്&#x200d;ജീല്&#x200d;-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാന്&#x200d; സാധിക്കും.</div>
<div></div>
<div>പ്രാദേശികമായി കാര്&#x200d;-ടി സെല്&#x200d;തെറാപ്പി</div>
<div>വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്&#x200d;, പ്രത്യേക പരിശീലന ക്ലാസുകള്&#x200d;, ക്ലിനിക്കല്&#x200d; ഡവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്&#x200d; വെക്റ്റര്&#x200d; എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്&#x200d;ക്ക് താങ്ങാവുന്ന നിരക്കില്&#x200d; ചികിത്സ നല്&#x200d;കുന്നതിലൂടെയും</div>
<div>പ്രാദേശിക ലഭ്യത വര്&#x200d;ദ്ധിപ്പിക്കുന്നതിലൂടെയും, ഇത്തരം അത്യാധുനിക ജീവന്&#x200d;രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്&#x200d; എത്തിക്കാന്&#x200d; സാധിക്കും.</div>
<div></div>
<div>പദ്ധതിയുടെ പ്രഖ്യാപനം ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്‌സ് സ്ഥാപകനും ചെയര്&#x200d;മാനുമായ ഡോ. ഷംഷീര്&#x200d; വയലില്&#x200d;, ബുര്&#x200d;ജീല്&#x200d; ഹെമറ്റോളജി, ഓങ്കോളജി ആന്&#x200d;ഡ് സെല്ലുലാര്&#x200d; തെറാപ്പി സെന്റര്&#x200d; ഡയറക്ടര്&#x200d; ഡോ. അജ്‌ലാന്&#x200d; സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്&#x200d; ചേര്&#x200d;ന്ന് നിര്&#x200d;വഹിച്ചു.</div>
<div></div>
<div>&#8216;ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്&#x200d; ജനാധിപത്യവല്&#x200d;ക്കരിക്കാനാണ് ബുര്&#x200d;ജീല്&#x200d; ശ്രമിക്കുന്നത്. ഈ നിര്&#x200d;ണായക പങ്കാളിത്തം മെഡിക്കല്&#x200d; നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്&#x200d; വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,&#8217; ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്&#x200d; സുനില്&#x200d; അഭിപ്രായപ്പെട്ടു.</div>
<div></div>
<div>ആഗോളതലത്തില്&#x200d; നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്&#x200d;ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്&#x200d;സര്&#x200d; ചികിത്സകളുടെ ലഭ്യത വര്&#x200d;ദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,&#8217; ബുര്&#x200d;ജീല്&#x200d; ഹെമറ്റോളജി, ഓങ്കോളജി ആന്&#x200d;ഡ് സെല്ലുലാര്&#x200d; തെറാപ്പി സെന്റര്&#x200d; ഡയറക്ടര്&#x200d; ഡോ. അജ്‌ലാന്&#x200d; സാക്കി പറഞ്ഞു.</div>
<div></div>
<div>പദ്ധതിയുടെ ആദ്യ ഘട്ടത്തില്&#x200d; ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്&#x200d;ബുദങ്ങള്&#x200d;ക്കായുള്ള കാര്&#x200d;-ടി സെല്&#x200d;തെറാപ്പിയില്&#x200d;ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്&#x200d; എച്ച്‌ഐവി പോലുള്ള പോലുള്ള രോഗങ്ങള്&#x200d;ക്കുള്ള ചികിത്സയും പരീക്ഷിക്കും.</div>
<div></div>
<div>പ്രമേഹരോഗികള്&#x200d;ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്&#x200d; സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്&#x200d;ന്ന് ബുര്&#x200d;ജീല്&#x200d; നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദര്&#x200d;ശിപ്പിച്ചു.</div>
<div></div>
<div>ആരോഗ്യ സംരക്ഷണം പുനര്&#x200d;നിര്&#x200d;വ്വചിക്കുന്ന ചര്&#x200d;ച്ചകള്&#x200d;, നൂതന ആശയങ്ങള്&#x200d; എന്നിവയ്ക്ക് വരും ദിവസങ്ങളില്&#x200d; ബുര്&#x200d;ജീല്&#x200d; ബൂത്ത് വേദിയാകും. അബുദാബി ഗ്ലോബല്&#x200d; ഹെല്&#x200d;ത്ത് വീക്കിന്റെ ഒഫിഷ്യല്&#x200d; ഹെല്&#x200d;ത്ത്‌കെയര്&#x200d; ട്രാന്&#x200d;സ്‌ഫോര്&#x200d;മേഷന്&#x200d; പാര്&#x200d;ട്ണറായ ബുര്&#x200d;ജീല്&#x200d; നിര്&#x200d;മിത ബുദ്ധി (എഐ), സങ്കീര്&#x200d;ണ പരിചരണം, പ്രിസിഷന്&#x200d; ഡയഗ്‌നോസ്റ്റിക്‌സ്, അര്&#x200d;ബുദ പരിചരണം, സ്‌പേസ് മെഡിസിന്&#x200d; തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burjeel-holdings-announces-up-to-90-reduction-in-cost-of-definitive-treatment-for-leukemia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും</title>
		<link>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html</link>
					<comments>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Jan 2025 14:34:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[athirapally]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[Treatment]]></category>
		<category><![CDATA[wild elephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326419</guid>

					<description><![CDATA[ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം എത്തും. കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കും. മെഡിക്കൽ സംഘം രൂപീകരിച്ചാൽ രണ്ടു ദിവസത്തിനകം അരുൺ സക്കിറിയ അതിരപ്പിള്ളിയിലെത്തും.</p>
<p>ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വനം വകുപ്പ് നേരത്തെ പറഞ്ഞിരുന്നത് . അതേസമയം ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസ്തിഷ്‌ക ജ്വരം: ജലാശയങ്ങളില്&#x200d; കുളിച്ചവര്&#x200d; രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; അത് പറഞ്ഞ് ചികിത്സ തേടണം</title>
		<link>https://www.chandrikadaily.com/brain-fever-bathers-in-pools-if-you-see-symptoms-you-should-seek-treatment.html</link>
					<comments>https://www.chandrikadaily.com/brain-fever-bathers-in-pools-if-you-see-symptoms-you-should-seek-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 12 Aug 2024 13:22:59 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306074</guid>

					<description><![CDATA[ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്&#x200d; മാത്രമാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത സാഹചര്യത്തില്&#x200d; കുളം, തോട് തുടങ്ങിയ ജലാശയങ്ങില്&#x200d; കുളിച്ചവര്&#x200d;ക്ക് രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്&#x200d; സമ്പര്&#x200d;ക്കം ഉണ്ടായിട്ടുള്ളവര്&#x200d;ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്&#x200d;ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.</p>
<p>97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്&#x200d; ആരംഭത്തില്&#x200d; തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്&#x200d; മാത്രമാണ്. കേരളത്തില്&#x200d; രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. പായല്&#x200d; പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്&#x200d; കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.</p>
<p>വര്&#x200d;ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്&#x200d; ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; അമീബ ഉണ്ടോയേക്കാം. മൂക്കില്&#x200d; ശസ്ത്രക്രിയയ്ക്ക് വിധേയമായവര്&#x200d;, തലയില്&#x200d; ക്ഷതമേറ്റവര്&#x200d;, തലയില്&#x200d; ശസ്ത്രക്രിയ്ക്ക് വിധേയമായവര്&#x200d; എന്നിവര്&#x200d; പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്&#x200d; പഴുപ്പുള്ളവര്&#x200d; കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്&#x200d; പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; കുളിക്കുന്നതും വെള്ളത്തില്&#x200d; ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്&#x200d; തീം പാര്&#x200d;ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്&#x200d; വെള്ളം കയറാതിരിക്കാന്&#x200d; നേസല്&#x200d; ക്ലിപ്പ് ഉപയോഗിക്കുക.</p>
<p>കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്&#x200d;ക്കാരില്&#x200d; വളരെ അപൂര്&#x200d;വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്&#x200d;സെഫലൈറ്റിസ്. ഇതൊരു പകര്&#x200d;ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്&#x200d; അമീബ കാണാം. വേനല്&#x200d;ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്&#x200d;ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്&#x200d; അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്&#x200d; കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്&#x200d; പ്രവേശിക്കുകയും ചെയ്യുന്നു.<br />
നട്ടെല്ലില്&#x200d; നിന്നും സ്രവം കുത്തിയെടുത്ത് പിസിആര്&#x200d; പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്&#x200d; നല്&#x200d;കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്&#x200d; സാധിക്കുന്നത്. അതിനാല്&#x200d; രോഗലക്ഷണങ്ങള്&#x200d; തുടങ്ങി എത്രയും വേഗം മരുന്നുകള്&#x200d; നല്&#x200d;കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്&#x200d; സാധിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brain-fever-bathers-in-pools-if-you-see-symptoms-you-should-seek-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സയ്ക്കിടെ പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബിച്ചാശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/the-girl-was-molested-during-treatment-physiotherapist-of-kozhikode-beach-hospital-suspended.html</link>
					<comments>https://www.chandrikadaily.com/the-girl-was-molested-during-treatment-physiotherapist-of-kozhikode-beach-hospital-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 07:26:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[KOZHIKODE BEACH]]></category>
		<category><![CDATA[molested]]></category>
		<category><![CDATA[Physiotherapist]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303178</guid>

					<description><![CDATA[കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്&#x200d; നായരെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ബീച്ച് ആശുപത്രിയില്&#x200d; ചികിത്സയ്ക്കിടെ പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്&#x200d;ന്ന ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്&#x200d;ഡ് ചെയ്തു. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്&#x200d; നായരെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. പെണ്&#x200d;കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.</p>
<p>ബുധനാഴ്ച ആശുപത്രിയില്&#x200d; ഫിസിയോതെറപ്പിക്കു എത്തിയ പെണ്&#x200d;കുട്ടിയെ ചികിത്സയ്ക്കിടയില്&#x200d; പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്&#x200d; വെള്ളയില്&#x200d; പൊലീസ് ആരോഗ്യ പ്രവര്&#x200d;ത്തകനെതിരെ കേസെടുത്തിരുന്നു. ഒരു മാസമായി പെണ്&#x200d;കുട്ടി ആശുപത്രിയില്&#x200d; ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്&#x200d;ത്തകയാണ് ചികിത്സ നടത്തുന്നത്.</p>
<p>ബുധനാഴ്ച എത്തിയപ്പോള്&#x200d; ഇവര്&#x200d; മറ്റൊരാള്&#x200d;ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്&#x200d;കിയത്. ഇതിനിടയില്&#x200d; പീഡിപ്പിച്ചുവെന്നാണ് പരാതി.</p>
<p>ഇന്നലെ വീണ്ടും പെണ്&#x200d;കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തകയെ സംഭവം അറിയിച്ചു. തുടര്&#x200d;ന്നു ആശുപത്രി അധികൃതര്&#x200d; പൊലീസില്&#x200d; വിവരം നല്&#x200d;കുകയായിരുന്നു. പൊലീസ് പെണ്&#x200d;കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്&#x200d; നിന്നു ബീച്ച് ആശുപത്രിയില്&#x200d; എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-girl-was-molested-during-treatment-physiotherapist-of-kozhikode-beach-hospital-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വലിഞ്ഞുകയറി വന്നവരല്ല, മുന്നണിയിൽ അർഹമായ പരിഗണനയും ലഭിച്ചില്ല&#8217;; എൽഡിഎഫുമായി ഇടഞ്ഞ് ആർ.ജെ.ഡി</title>
		<link>https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html</link>
					<comments>https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jun 2024 07:19:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dragged]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[RJD]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299980</guid>

					<description><![CDATA[ചില പാര്&#x200d;ട്ടികള്&#x200d;ക്ക് പ്രത്യേക പരിഗണന നല്&#x200d;കുന്നതില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>എല്&#x200d;ഡിഎഫില്&#x200d; പരിഗണന കിട്ടുന്നില്ലെന്ന് ആര്&#x200d;.ജെ.ഡി സംസ്ഥാന അധ്യക്ഷന്&#x200d; എം.വി ശ്രേയാംസ് കുമാര്&#x200d;. തുടക്കം മുതലേ ആവശ്യപ്പെട്ട മന്ത്രി സ്ഥാനം തന്നില്ല. ആര്&#x200d;.ജെ.ഡി വലിഞ്ഞുകയറി വന്നതല്ലെന്നും അര്&#x200d;ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ശ്രേയാംസ് കുമാര്&#x200d; പറഞ്ഞു. ചില പാര്&#x200d;ട്ടികള്&#x200d;ക്ക് പ്രത്യേക പരിഗണന നല്&#x200d;കുന്നതില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്&#x200d;ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്&#x200d; സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്&#x200d; ഞങ്ങള്&#x200d; മുന്നണിയില്&#x200d; എത്തിയത്. 2019 ല്&#x200d; ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ല്&#x200d; ആ സീറ്റ് തിരികെ നല്&#x200d;കാന്&#x200d; സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്&#x200d;, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; 15ലധികം പേര്&#x200d; ചികിത്സയില്&#x200d;; ഹോട്ടല്&#x200d; പൂട്ടിച്ചു</title>
		<link>https://www.chandrikadaily.com/food-poisoning-in-thiruvananthapuram-more-than-15-people-are-under-treatment-the-hotel-is-closed.html</link>
					<comments>https://www.chandrikadaily.com/food-poisoning-in-thiruvananthapuram-more-than-15-people-are-under-treatment-the-hotel-is-closed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Mar 2024 10:54:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food poisoning]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291878</guid>

					<description><![CDATA[കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരാണ് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നത്. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് വര്&#x200d;ക്കലയില്&#x200d; ഭക്ഷ്യവിഷബാധ. സ്‌പൈസി റെസ്റ്റോറന്റില്&#x200d; നിന്ന് ഭക്ഷണം കഴിച്ചവര്&#x200d;ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്&#x200d;ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്&#x200d;ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരാണ് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നത്.</p>
<p>ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി സുപ്രണ്ടന്റ് സ്ഥിരീകരിച്ചു. തുടര്&#x200d;ന്ന് നഗരസഭ ഹെല്&#x200d;ത്ത് സ്‌ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പും സ്‌പൈസി റസ്റ്റോറന്റ് പൂട്ടിച്ചു. ഹോട്ടലില്&#x200d; നടത്തിയ പരിശോധനയില്&#x200d; ഹോട്ടലില്&#x200d; നിന്ന് പഴകിയ മാംസം ഉള്&#x200d;പ്പെടെ പിടിച്ചെടുത്തു. ജീവനക്കാരുടെ മുറിയില്&#x200d; നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-poisoning-in-thiruvananthapuram-more-than-15-people-are-under-treatment-the-hotel-is-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സ ചിലവിന് 2.69 ലക്ഷം</title>
		<link>https://www.chandrikadaily.com/2-69-lakh-for-the-medical-expenses-of-chief-ministers-wife.html</link>
					<comments>https://www.chandrikadaily.com/2-69-lakh-for-the-medical-expenses-of-chief-ministers-wife.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Feb 2024 04:57:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kamala vijayan]]></category>
		<category><![CDATA[money]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290024</guid>

					<description><![CDATA[പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്&#x200d;ക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്.</p>
<p>24.7.2023 മുതല്&#x200d; 2.8.2023വരെയുള്ള കാലയളവില്&#x200d; ചികിത്സയ്ക്ക് ചെലവായ തുകയില്&#x200d; കമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2-69-lakh-for-the-medical-expenses-of-chief-ministers-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 115 പേര്&#x200d;ക്ക് കൂടി കൊവിഡ്; 1749 പേര്&#x200d; ചികിത്സയില്&#x200d;</title>
		<link>https://www.chandrikadaily.com/115-more-people-have-covid-in-the-state-1749-people-under-treatment.html</link>
					<comments>https://www.chandrikadaily.com/115-more-people-have-covid-in-the-state-1749-people-under-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Dec 2023 07:01:23 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[covid case]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286083</guid>

					<description><![CDATA[രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നലെ 115 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്&#x200d;ന്നു.</p>
<p>രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; കേന്ദ്ര ആരോഗ്യമന്ത്രി മന്&#x200d;സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്&#x200d;, മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; തുടങ്ങിയവയായിരിക്കും.</p>
<p>രാജ്യത്തെ ആകെ ആക്ടീവ് കേസുകളിൽ 89.38 ശതമാനവും നിലവിൽ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോ​ഗം പടരാതെ നോക്കണം.</p>
<p>ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോ​ഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്.</p>
<p>പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാ​ഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോ​ഗ്യ സെക്രട്ടരി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/115-more-people-have-covid-in-the-state-1749-people-under-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
