<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Trees &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/trees/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Feb 2025 02:14:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Trees &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മ​ക്ക​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​​പി​ടി​പ്പി​ക്കാ​ൻ വി​പു​ല പ​ദ്ധ​തി</title>
		<link>https://www.chandrikadaily.com/extensive-plan-to-plant-one-lakh-trees-at-holy-places-in-mecca.html</link>
					<comments>https://www.chandrikadaily.com/extensive-plan-to-plant-one-lakh-trees-at-holy-places-in-mecca.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 02:14:31 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MECCA]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329627</guid>

					<description><![CDATA[തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വ​വും വാ​യു​വി​​ന്റെ ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.]]></description>
										<content:encoded><![CDATA[<p>മി​ന, മു​സ്​​ദ​ലി​ഫ, അ​റ​ഫ തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഹ​രി​ത​യി​ട​ങ്ങ​ളും വ​ന​വ​ത്​​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ല​ക്ഷം വൃ​ക്ഷ​ങ്ങ​ൾ ന​ടു​ന്നു. പു​ണ്യ​സ്ഥ​ല​ങ്ങ​ളു​​ടെ പ്ര​ധാ​ന ഡെ​വ​ല​പ്പ​റാ​യ ‘കി​ദാ​ന ക​മ്പ​നി’​യാ​ണ്​ ‘ഗ്രീ​ൻ മ​ശാ​ഇ​ർ’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്.</p>
<p>തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വ​വും വാ​യു​വി​​ന്റെ ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ടം അ​റ​ഫ​യെ മി​ന​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​ൽ​ന​ട​പ്പാ​ത​ക​ളി​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് ആ​രം​ഭി​ച്ച​ത്. 2,90,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ത്ത് ഏ​ക​ദേ​ശം 20,000 മ​ര​ങ്ങ​ളാ​ണ്​ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.</p>
<p>ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ അ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ 30 ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​റി​ൽ ഒ​രു ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടുപി​ടി​പ്പി​ക്കാ​നാ​ണ്​ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ‘ഗ്രീ​ൻ മ​ശാ​ഇ​ർ’ എ​ന്ന പ​ദ്ധ​തി ഉ​ട​ലെ​ടു​ത്ത​ത്.</p>
<p>സൗ​ദി​യി​ലെ ഹ​രി​ത​യി​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വി​ന്റെ ഭാ​ഗ​വു​മാ​ണ്​ ഈ ​പ​ദ്ധ​തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extensive-plan-to-plant-one-lakh-trees-at-holy-places-in-mecca.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപാരസ്ഥാപനങ്ങളുടെ താത്പര്യത്തിന് തണൽമരങ്ങള്&#x200d; മുറിക്കരുത്; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/do-not-cut-shade-trees-in-the-interests-of-businesses-high-court.html</link>
					<comments>https://www.chandrikadaily.com/do-not-cut-shade-trees-in-the-interests-of-businesses-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 May 2024 04:56:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298688</guid>

					<description><![CDATA[പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി]]></description>
										<content:encoded><![CDATA[<p>കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്നു, കെട്ടിടങ്ങളിൽ നിഴൽവീഴുന്നു തുടങ്ങിയ കാരണങ്ങളാൽ വഴിയോരത്തെ തണൽ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറി ഇതിനായി ഉത്തരവിറക്കണം. തണൽമരങ്ങൾ മതിയായ കാരണമില്ലാതെ വെട്ടാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്‌ണൻ നിർദ്ദേശിച്ചു.</p>
<p>പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി. കേടുവന്ന മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രം മുറിക്കാമെന്നാണ് നിയമം. ഇക്കാര്യം തീരുമാനിക്കാൻ സമിതിയെ നിയോഗിക്കണം. കോടതിവിധി പ്രകാരമുള്ള ഉത്തരവിനായി പരാതിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയയ്‌ക്കാനും രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.</p>
<p>പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ മുസ്‌തഫ, ദാവൂദ്, സജീർ എന്നിവരാണ് ഹർജി നൽകിയത്. വനംവകുപ്പ് നട്ടുവളർത്തിയ മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരുന്നു. ചെലവ് വഹിക്കാമെന്നും മുറിച്ചുമാറ്റിയ മരങ്ങൾക്കുപകരം അവരുടെ വസ്‌തുവിൽ മരങ്ങൾ നടാമെന്നുമാണ് ഹർജിക്കാർ അറിയിച്ചിരുന്നത്.</p>
<p>പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.<br />
മരങ്ങൾ മുറിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയെന്നും 124 പേർ ഒപ്പിട്ട പരാതി പറളി പഞ്ചായത്തിന് നൽകിയെന്നും വനംവകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. തണൽമരങ്ങൾ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-cut-shade-trees-in-the-interests-of-businesses-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്&#x200d;മുടി മരംമുറിയ്ക്കല്&#x200d;: കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കും വനംവകുപ്പിന്റെ പക്കലില്ല</title>
		<link>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html</link>
					<comments>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 08:25:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[logging]]></category>
		<category><![CDATA[ponmudi]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295751</guid>

					<description><![CDATA[ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ]]></description>
										<content:encoded><![CDATA[<p>പൊന്&#x200d;മുടി മരംമുറിയ്ക്കലില്&#x200d; കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്&#x200d; നിന്ന് കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടില്ല. ഇത് ഉദ്യോഗസ്ഥര്&#x200d;ക്കിടയില്&#x200d; തന്നെ സംശയമുണ്ടാക്കുന്നുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.</p>
<p>വനത്തിനരികിലെ റോഡരികില്&#x200d; നിന്ന് ചെറുമരങ്ങള്&#x200d; മാത്രമല്ല മുറിച്ചുമാറ്റിയിരുന്നു. ഒന്നര കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; നിന്നിരുന്ന കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ചതിന്റെ ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ  പുറത്തുവന്നിരുന്നു.<br />
എന്നാല്&#x200d; ഇതിന്റെ യാതൊരു കൃത്യമായ കണക്കുകളും വനംവകുപ്പിന്റെ പക്കല്&#x200d; ഇല്ല.</p>
<p>തെരഞ്ഞെടുപ്പ് മറയാക്കി നടന്ന മരം മുറിയില്&#x200d; 260 മരങ്ങള്&#x200d; മാത്രമല്ലെന്ന സൂചനയും  ലഭിച്ചിട്ടുണ്ട്. മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്&#x200d; മുറിച്ചു.വേലി കെട്ടി. അതിന്റെ മറവിലും കടത്തു നടന്നുവെന്നും ആക്ഷേപമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജകീയം ഈ മരങ്ങള്&#x200d;;മരത്തിനു ചികിത്സയേകുമ്പോള്&#x200d; പ്രായം 94. രക്ഷപെടുമോ എന്നു സംശയം . ചികിത്സ പിഴച്ചില്ല.</title>
		<link>https://www.chandrikadaily.com/zqctrees.html</link>
					<comments>https://www.chandrikadaily.com/zqctrees.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 04 Jun 2023 03:46:13 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257563</guid>

					<description><![CDATA[കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്&#x200d; നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്&#x200d;ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്&#x200d;. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്&#x200d; രാജഭരണത്തിന്റെയും ചരിതങ്ങള്&#x200d; ഈ മരത്തണലിലുണ്ട്. ഒരു നൂറ്റാണ്ടില്&#x200d; കരിപ്പാപറമ്പില്&#x200d; പിറന്നുവീണവര്&#x200d; ഉണര്&#x200d;ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്&#x200d;ന്നാണ്]]></description>
										<content:encoded><![CDATA[<p><strong>എസ്. സുധീഷ്‌കുമാര്&#x200d;</strong></p>
<p>PHOTO &#8211;<strong>ഡയസ് ആന്റണി</strong></p>
<p>ആറു വര്&#x200d;ഷം മുന്&#x200d;പാണ് സംഭവം. മെയ് മാസത്തിലെ വേനല്&#x200d;മഴയില്&#x200d; വീട്ടുമുറ്റത്തെ ഇരട്ടകളായ മരങ്ങളിലൊന്നിനു മിന്നലേറ്റു. കൊമ്പ്; ഒന്നു വാടി. ചികിത്സിക്കാതെ തരമില്ല. നിസാരക്കാരനല്ലിത്, ബ്രിട്ടീഷ് ഭരണകാലത്ത് നട്ടുപിടിപ്പിച്ച മരമാണ്. തിരുവിതാംകൂര്&#x200d; രാജാവിന്റെ വനനിയമത്തില്&#x200d; ഇടംപിടിച്ച റോയല്&#x200d; വനവൃക്ഷവും! വീട്ടുകാര്&#x200d; പല വൈദ്യമാരെയും തേടി നടന്നു. ഒടുവില്&#x200d; വൈദ്യനെത്തി. വൃക്ഷവൈദ്യന്&#x200d;!. ഒന്നര മാസത്തെ ചികിത്സ. മരത്തിനു ചികിത്സയേകുമ്പോള്&#x200d; പ്രായം 94. രക്ഷപെടുമോ എന്നു നാട്ടാരടക്കം സംശയം പ്രകടിപ്പിച്ചു. ചികിത്സ പിഴച്ചില്ല. ഇന്നും ഈ &#8216;തമ്പക മരങ്ങള്&#x200d;&#8217; ആയിരം പൂര്&#x200d;ണചന്ദ്രന്മാരെ കണ്ട നിര്&#x200d;വൃതിയില്&#x200d; തലയുയര്&#x200d;ത്തിനില്&#x200d;ക്കുന്നു, രാജകീയ പ്രൗഢിയോടെ.</p>
<p><img loading="lazy" class="alignnone size-medium wp-image-257565" src="https://www.chandrikadaily.com/wp-content/uploads/2023/06/tree1-200x300.jpg" alt="" width="200" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/06/tree1-200x300.jpg 200w, https://www.chandrikadaily.com/wp-content/uploads/2023/06/tree1-683x1024.jpg 683w, https://www.chandrikadaily.com/wp-content/uploads/2023/06/tree1-768x1152.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/06/tree1-1024x1536.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/06/tree1-1365x2048.jpg 1365w, https://www.chandrikadaily.com/wp-content/uploads/2023/06/tree1-scaled.jpg 1707w" sizes="(max-width: 200px) 100vw, 200px" /><br />
കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിക്ക് എതിര്&#x200d;വശത്തേക്ക് ഡോമിനിക് തൊമ്മന്&#x200d; പാത നീണ്ടു നിവര്&#x200d;ന്നുകിടക്കുന്നു. ഒരു മൈല്&#x200d; സഞ്ചരിച്ചാല്&#x200d; കരിപ്പാപറമ്പില്&#x200d; വീട്ടുമുറ്റത്തെത്താം. കരിങ്കല്ലില്&#x200d; പണിതെടുത്ത ചുറ്റുമതിലോടു കൂടിയ 12 ഏക്കര്&#x200d; സ്ഥലം. പച്ചപ്പണിഞ്ഞ മതില്&#x200d;കെട്ടിനുള്ളില്&#x200d; നീണ്ടുനിവര്&#x200d;ന്നു കിടക്കുന്ന കരിപ്പാപറമ്പ് ബംഗ്ലാവ്. നാട്ടുവാക്കില്&#x200d; കാഞ്ഞിരപ്പള്ളി അച്ചായന്റെ വീടെന്നു പറയാം. കിഴക്കോട്ട് ദര്&#x200d;ശമേകുന്ന കെ.സി ഡൊമിനിക്കിന്റെ വീടിനു ഇടതും വലതും അതിരില്&#x200d; അപൂര്&#x200d;വമായ രണ്ട് കൂറ്റന്&#x200d; തമ്പക മരങ്ങള്&#x200d;. ഡൊമിനിക് തൊമ്മന്റെ കൊച്ചുമകന്&#x200d; ബാബുച്ചായന്റെ കുടുംബമാണ് ഇപ്പോള്&#x200d; ഇവിടെ താമസിക്കുന്നതും തമ്പകമരത്തെ സംരക്ഷിക്കുന്നതും. കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്&#x200d; നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്&#x200d;ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്&#x200d;. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്&#x200d; രാജഭരണത്തിന്റെയും ചരിതങ്ങള്&#x200d; ഈ മരത്തണലിലുണ്ട്.</p>
<p>ദ റോയല്&#x200d; തമ്പക ട്രീ</p>
<p>കൊല്ലവര്&#x200d;ഷം 1103ല്&#x200d; കരിപ്പാപറമ്പ് തറവാട്ടില്&#x200d; കെ.സി ഡൊമിനിക്ക് എന്ന ബാബുച്ചായന്റെ വല്യപ്പന്&#x200d; ഡൊമനിക് തൊമ്മനാണ് നിലമ്പൂരില്&#x200d; നിന്ന് തമ്പകം കാഞ്ഞിരപ്പള്ളിയില്&#x200d; എത്തിച്ചത്. സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് തിരുവിതാംകൂര്&#x200d; രാജഭരണത്തിലെ മെമ്പര്&#x200d; ഓഫ് ലെജിസ്ലേറ്റീവ് കൗണ്&#x200d;സിലര്&#x200d; ആയിരുന്നു പരിസ്ഥിതി സ്‌നേഹിയായ ഡൊമനിക് തൊമ്മന്&#x200d;. ഭരണ സംബന്ധമായ കാര്യങ്ങള്&#x200d;ക്കാണ് തൊമ്മന്&#x200d; നിലമ്പൂരിലേക്ക് പോയത്. ആ സമയത്ത് തിരുവിതാംകൂര്&#x200d; മഹാരാജാവ് പ്രകൃതി സംരക്ഷണത്തിനായി നിയമം തയാറാക്കുന്ന സമയമായിരുന്നു. വനഭൂമി അളന്നു തിട്ടപ്പെടുത്താന്&#x200d; രാജാവ് ചുമതലപ്പെടുത്തിയത് മണ്&#x200d;റോ സായിപ്പിനെയാണ്. രാജാവിന്റെ നിര്&#x200d;ദേശാനുസരണം മണ്&#x200d;റോ സായിപ്പ് കേരളത്തിലെ വനമേഖല അളന്നു മരങ്ങളുടെ പട്ടികയും തയാറാക്കി. കേരളത്തിലെ മരങ്ങളുടെ അപൂര്&#x200d;വത കണ്ട മണ്&#x200d;റോ സായിപ്പ് മരങ്ങളെയും വനത്തെയും സംരക്ഷിക്കാന്&#x200d; തിരുവിതാംകൂര്&#x200d; വനനിയമത്തിന് രൂപംനല്&#x200d;കി. അതിപ്രാധാന്യമുള്ള 27 മരങ്ങള്&#x200d;ക്കു ഇംഗ്ലണ്ടിലെ പോലെ റോയല്&#x200d; പദവിയിലേക്ക് ഉയര്&#x200d;ത്താന്&#x200d; രാജാവിന് നിര്&#x200d;ദേശം നല്&#x200d;കി. മണ്&#x200d;റോയുടെ ശുപാര്&#x200d;ശ രാജാവും അംഗീകരിച്ചു.</p>
<p>മണ്&#x200d;റോ നല്&#x200d;കിയ പട്ടികയില്&#x200d; ചന്ദനമരത്തിനായിരുന്നത്രേ പ്രഥമ സ്ഥാനം. ആദ്യ പത്തില്&#x200d; തമ്പകവും ഇടം പിടിച്ചു. അങ്ങനെ തമ്പകം രാജകീയ പദവിലേക്ക് ഉയര്&#x200d;ന്നു. ഔദ്യോഗിക സന്ദര്&#x200d;ശനത്തിന് ശേഷം ഡൊമനിക് തൊമ്മന്&#x200d; നിലമ്പൂര്&#x200d; കാട് സന്ദര്&#x200d;ശിച്ചു. അവിടെ നിന്നാണ് തമ്പകത്തെ കണ്ടെത്തുന്നത്. രണ്ട് തൈകള്&#x200d; ഒപ്പം കൂട്ടി. കോട്ടയം കാഞ്ഞിരപ്പള്ളിയില്&#x200d; എത്താന്&#x200d; ദിവസങ്ങള്&#x200d; വേണ്ടി വരുമെന്നതിനാല്&#x200d; നാല് വര്&#x200d;ഷം പ്രായമുള്ള തൈകളാണ് കൈയില്&#x200d; കരുതിയത്. തറവാട് മുറ്റത്തിന്റെ രണ്ടു വശങ്ങളിലായി തൈകള്&#x200d; വച്ചുപിടിപ്പിച്ചു. ഈ മരം ഇത്ര വലുതാകുമെന്ന് അറിയാവുന്നതുകൊണ്ട് അതിനായി പ്രത്യേകം സംരക്ഷണത്തറയൊരുക്കി. മരംനട്ട വര്&#x200d;ഷവും തീയതിയും രേഖപ്പെടുത്തിയ ഒരു ഫലകവും സംരക്ഷണത്തറയില്&#x200d; സ്ഥാപിച്ചു. കൊല്ലവര്&#x200d;ഷം 1103 പത്താം മാസം ഏഴാം തിയതി.</p>
<p>കുടുംബാഗം പോലെ</p>
<p>ഒരു നൂറ്റാണ്ടില്&#x200d; കരിപ്പാപറമ്പില്&#x200d; പിറന്നുവീണവര്&#x200d; ഉണര്&#x200d;ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്&#x200d;ന്നാണ്. മൂന്നു തലമുറകള്&#x200d; ഈ തമ്പകങ്ങള്&#x200d;ക്കിടയില്&#x200d; ഓടിക്കളിച്ചു. കരിപ്പാപറമ്പുകാര്&#x200d;ക്ക് ജീവനാഡിയാണ് ഈ മരങ്ങള്&#x200d;. ഡൊമനിക് തൊമ്മന്റെ രണ്ട് ഭാര്യമാരില്&#x200d; നിന്നായി 22 മക്കളും അവരുടെ മക്കളും അടക്കം നൂറിലധികം പേര്&#x200d; തമ്പകത്തിന്റെ തണല്&#x200d;പറ്റി. പുരയ്ക്കു മേല്&#x200d; പലവട്ടം ചില്ലകള്&#x200d; നീണ്ടെങ്കിലും ഇവരില്&#x200d; ആരും തന്നെ തമ്പകത്തെ വെട്ടിമാറ്റാന്&#x200d; ആലോചിച്ചതേയില്ല. തമ്പകത്തെ കടപുഴക്കാന്&#x200d; ഒരു കാറ്റുവീശുകയാണെങ്കില്&#x200d; കാഞ്ഞിരപ്പള്ളിയില്&#x200d; ഒരു മരം പോലും മിച്ചം കാണില്ലെന്ന് ബാബുച്ചായന്&#x200d; പറയുന്നു. ഉരുക്കു പോലെ തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്ന തമ്പകമരത്തിന്റെ കാരിരുള്&#x200d; നിറമാണ് തടയ്ക്ക്. ചെത്തി മിനുക്കിയ തമ്പക ച്ചോട്ടില്&#x200d; ഒരു ഇല പോലുമില്ല.</p>
<p>ചിലതരിക്കില്ല, ഉരുക്കിന്റെ ബലവും</p>
<p>നിത്യഹരിതവനങ്ങളിലാണ് തമ്പകമരം വളരുന്നത്. കമ്പകം മരം എന്നും അറിയപ്പെടുന്നതായി വൃക്ഷ വൈദ്യന്&#x200d; കെ. ബിനു പറയുന്നു. വീുലമ ുമൃ്ശളഹീൃമ എന്നാണ് ശാസ്ത്രീയനാമം. അയേണ്&#x200d; വുഡ് ഓഫ് മലബാര്&#x200d; എന്നാണ് ഇംഗ്ലീഷില്&#x200d; ഈ മരം അറിയപ്പെടുന്നത്. ചിതലരിക്കാത്ത ഈ മരത്തിന്റെ തടിയാണ് റെയില്&#x200d; പാളങ്ങളുടെ നിര്&#x200d;മാണത്തിനായി പാശ്ചാത്യ രാജ്യങ്ങളില്&#x200d; ഉപയോഗിച്ചിരുന്നത്. കേരളത്തിലെ പൈതൃക പട്ടികയില്&#x200d; ഇടംപിടിച്ച പുനലൂര്&#x200d; തൂക്കുപാലം നിര്&#x200d;മിച്ചത് തമ്പക മരം ഉപയോഗിച്ചാണ്. വേനല്&#x200d;കാലത്ത് അധികമായി ഇല പൊഴിയില്ല എന്നൊരു പ്രത്യേകതയും തമ്പകത്തിനുണ്ട്.</p>
<p>രണ്ട് മരത്തിന് 40 ലക്ഷം വില</p>
<p>മരങ്ങളെ കണ്ണുവെച്ചു ഒട്ടേറെ പേര്&#x200d; കാഞ്ഞിരപ്പള്ളി കറങ്ങിയ കഥകളുണ്ട്. ഒരിക്കല്&#x200d; കൊല്ലത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്&#x200d; ബാബുച്ചായനെ തേടിയെത്തി. തമ്പക മരം വാങ്ങുകയായിരുന്നു ലക്ഷ്യം. ചിലതരിക്കില്ലാത്തതിനാല്&#x200d; ക്ഷേത്രനിര്&#x200d;മാണത്തിന് ഉപയോഗിക്കാം. അഞ്ച് ലക്ഷത്തില്&#x200d; നിന്ന് വില പറയാന്&#x200d; തുടങ്ങി. വില്&#x200d;ക്കില്ലെന്ന് ബാബുച്ചായന്&#x200d; തീര്&#x200d;ത്തു പറഞ്ഞു. രണ്ടിനും കൂടി 40 ലക്ഷം തരാമെന്ന് ഭാരവാഹികള്&#x200d;. കോടികള്&#x200d; തന്നാലും വില്&#x200d;ക്കില്ലെന്ന് ബാബുച്ചായനും. ലോകമാകെ വേരോട്ടമുള്ള കടപ്പാപറമ്പില്&#x200d; കുടുംബം അത്രയ്ക്ക് കടപ്പെട്ടിരിക്കുകയാണ് ഈ തമ്പകത്തോട്.</p>
<p>പറന്നിറങ്ങുന്ന വിത്തുകള്&#x200d;</p>
<p>ഋതുക്കള്&#x200d; ഏതുമാവട്ടെ, തമ്പക ചോട്ടിലെത്തിയാല്&#x200d; മനസൊന്നു തണുക്കും. സദാസമയം കുളിരും ഇളംകാറ്റും തമ്പകത്തെ വേറിട്ടു നിര്&#x200d;ത്തുന്നു. വേനല്&#x200d;കാലമെത്തിയാല്&#x200d; വിത്തിന്റെ സമയമായി. ഉയരത്തിലുള്ള ചില്ലകളില്&#x200d; നിന്നും വിത്തു മണ്ണിലേക്കു പറന്നിറങ്ങുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. പമ്പരം പോലെ കറങ്ങിയാണ് വിത്തുകള്&#x200d; പറന്നിറങ്ങുക. വേനല്&#x200d;ക്കാലത്ത് മുറ്റം നിറയെ പറന്നിറങ്ങുന്ന വിത്തുകള്&#x200d; കൊണ്ടു നിറയും. രസമുള്ളൊരു കാഴ്ചയാണത്. മരം കാണാനായി പലരും എത്തിയതോടെ ബാബുച്ചായന്&#x200d; വിത്തുകള്&#x200d; ശേഖരിക്കാന്&#x200d; തുടങ്ങി. മാസങ്ങളോളം ശേഖരിച്ചു പായ്ക്കറ്റിലാക്കി നൂറോളം കുട്ടികള്&#x200d;ക്കും നാട്ടുകാര്&#x200d;ക്കുമായി വിതരണവും ചെയ്തു.<br />
ഇനി വരുന്നൊരു തലമുറയ്ക്കു കൂടി വസന്തം സമ്മാനിക്കാന്&#x200d; മണ്ണില്&#x200d; കൂറ്റന്&#x200d; വേരാഴ്ത്തി, ആകാശ സീമകളിലേക്കു ചില്ലകള്&#x200d; പടര്&#x200d;ത്തി തമ്പകമരങ്ങള്&#x200d; പടര്&#x200d;ന്നു നില്&#x200d;ക്കുന്നു. സംരക്ഷിക്കാന്&#x200d; കരിപ്പാപറമ്പില്&#x200d; തറവാടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zqctrees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനഭൂമിയിലെ മരംമുറിക്കല്‍ അനുമതി,   ദുരുപയോഗത്തിന്  സാധ്യതയെന്ന് ആശങ്ക</title>
		<link>https://www.chandrikadaily.com/forest-cutting-trees.html</link>
					<comments>https://www.chandrikadaily.com/forest-cutting-trees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 16:53:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[environment]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33442</guid>

					<description><![CDATA[&#160; വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല. ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ മുറിക്കാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വനഭൂമിയില്&#x200d; നില്&#x200d;ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്&#x200d;ക്ക് നല്&#x200d;കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്&#x200d;ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്&#x200d;ക്കാര്&#x200d; ഉത്തരവിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മരംമുറിക്കുന്നതിന് ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മാത്രം അനുമതി മതി. പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയെങ്കിലും വനഭൂമിയിലെ മരംമുറി സംബന്ധിച്ച് വ്യക്തതവരുത്തിയിരുന്നില്ല.<br />
ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്&#x200d; മുറിക്കാനാണ് ആദിവാസികള്&#x200d;ക്ക് അനുമതി നല്&#x200d;കിയിരിക്കുന്നത്. ഇതിന്റെ മറവില്&#x200d; വനംവകുപ്പിനെ സ്വാധീനിച്ച് ടിംബര്&#x200d; ലോബി മരങ്ങള്&#x200d; കടത്തുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വീട്ടാവശ്യത്തിനല്ലാതെ മരം മുറിച്ച് പുറത്തേക്ക് കൊണ്ടു പോകാന്&#x200d; പാടില്ലെന്നാണ് പുതിയ നിബന്ധന. മുറിക്കുന്ന മരം തടിയാക്കണമെങ്കില്&#x200d; മില്ലില്&#x200d; കൊണ്ടുപോകേണ്ടി വരും. ഇത്തരത്തില്&#x200d; പോകുന്ന മരം തിരികെയെത്തില്ലെന്ന് ഉറപ്പാണ്. സ്വന്തം വീട്ടുനിര്&#x200d;മാണത്തിനല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്&#x200d;ക്കായി( മകളുടെ വിവാഹം, ചികിത്സ) മരം മുറിക്കേണ്ട സാഹചര്യം വന്നാല്&#x200d; അധികാരപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വ്യാവസായികാവശ്യത്തിന് മരം മുറിക്കാന്&#x200d; പാടില്ലെന്നും ഉത്തരവില്&#x200d; അനുശാസിക്കുന്നു.<br />
മരം മുറിക്കുന്നതിന് കൈവശരേഖയിലുള്ള വ്യക്തി തന്നെ അപേക്ഷിക്കേണ്ടതാണ്. വ്യക്തമായ കൈവശരേഖയുള്ള ഭൂമിയില്&#x200d; നില്&#x200d;ക്കുന്ന ഉണങ്ങിയതോ കേടുപാട് ബാധിച്ചതോ ജീവനും സ്വത്തിനും ഭീഷണിയായതോ ആയ പ്ലാവ്, ആഞ്ഞിലി മരങ്ങള്&#x200d; പരിശോധനക്ക് ശേഷം മാത്രം മുറിക്കാന്&#x200d; അനുമതി നല്&#x200d;കും. 75 സെന്റിമീറ്ററില്&#x200d; താഴെ ചുറ്റളവുള്ള മരങ്ങള്&#x200d; മുറിക്കാന്&#x200d; അനുവദിക്കില്ല. ഭവനനിര്&#x200d;മാണത്തിനാണ് മരം മുറിക്കുന്നതെങ്കില്&#x200d; അപേക്ഷയൊടൊപ്പം ബന്ധപ്പെട്ട പഞ്ചായത്തില്&#x200d; നിന്നുള്ള ബില്&#x200d;ഡിംഗ് പെര്&#x200d;മിറ്റിന്റെ പകര്&#x200d;പ്പ് കൂടി സമര്&#x200d;പ്പിക്കണം. മരംമുറിയുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട റേഞ്ചിന്റെ ഹാമര്&#x200d;മാര്&#x200d;ക്ക് പതിപ്പിക്കണം. നെഞ്ചുയരത്തില്&#x200d; 200 സെന്റിമീറ്ററിന് മുകളില്&#x200d; വണ്ണം വരുന്ന ആഞ്ഞിലി. പ്ലാവ് മരങ്ങള്&#x200d; പൂര്&#x200d;ണവളര്&#x200d;ച്ചയെത്തിയവയായി കണക്കാക്കി മുറിക്കാന്&#x200d; അനുമതി നല്&#x200d;കും. ഇത്തരം മരങ്ങള്&#x200d; മുറിക്കുന്നതിനുള്ള അപേക്ഷ റേഞ്ച് ഓഫീസര്&#x200d; ചെയര്&#x200d;മാനായ സമിതിക്കാണ് നല്&#x200d;കേണ്ടത്. ഈ സമിതി അപേക്ഷയും സ്ഥലവും മരവും പരിശോധിച്ച് തീരുമാനമെടുക്കും.<br />
മുറിക്കുന്ന മരത്തിന് പകരം അതേ ഇനത്തില്&#x200d;പെട്ടതോ അല്ലാത്തതോ ആയ രണ്ട് തൈകള്&#x200d; വളര്&#x200d;ത്തി പരിപാലിക്കാമെന്ന സമ്മതപത്രം കൂടി അപേക്ഷകന്&#x200d; നല്&#x200d;കണം. മരങ്ങള്&#x200d; വെച്ചുപിടിപ്പിച്ചിട്ടുണ്ടോ എന്ന് റേഞ്ച് ഓഫീസര്&#x200d;മാര്&#x200d; പരിശോധിക്കണം. ഒരു തവണ മരം മുറിക്കാന്&#x200d; അനുമതി ലഭിച്ചവര്&#x200d;ക്ക് അഞ്ചു വര്&#x200d;ഷത്തിന് ശേഷമേ വീണ്ടും മരം മുറിക്കാന്&#x200d; അനുമതി നല്&#x200d;കു. ആദിവാസികള്&#x200d; മുറിച്ച് നല്&#x200d;കുന്ന മരങ്ങള്&#x200d;ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടോ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്&#x200d;മാര്&#x200d; ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് പ്രവൃത്തികള്&#x200d;ക്കും വിഘാതമായി നല്&#x200d;ക്കുന്ന മരങ്ങള്&#x200d; ചില്ലകള്&#x200d; മുറിക്കാമെങ്കിലും തായ്ത്തടി മുറിക്കരുതെന്നും നിര്&#x200d;ദേശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forest-cutting-trees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
