<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Trivandrum &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/trivandrum/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Jan 2026 06:45:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Trivandrum &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണികൃഷ്ണന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിക്കുന്നു</title>
		<link>https://www.chandrikadaily.com/mother-and-daughter-committed-suicide-police-are-checking-unnikrishnans-whatsapp-groups.html</link>
					<comments>https://www.chandrikadaily.com/mother-and-daughter-committed-suicide-police-are-checking-unnikrishnans-whatsapp-groups.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 26 Jan 2026 06:45:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375622</guid>

					<description><![CDATA[മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്&#x200d; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുന്നു. ഗ്രീമയുടെ ഭര്&#x200d;ത്താവ് ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ ഇടപെടലുകള്&#x200d;, പ്രത്യേകിച്ച് അദ്ദേഹം അംഗമായിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്&#x200d;, പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.അന്വേഷണത്തില്&#x200d; ഉണ്ണികൃഷ്ണന് ആണ്&#x200d; സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്&#x200d; കൂടുതല്&#x200d; താല്&#x200d;പര്യമുണ്ടായിരുന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ്. വിവാഹ ശേഷം ഉണ്ണികൃഷ്ണന്&#x200d; ഗ്രീമയുടെ വീട്ടില്&#x200d; പോയത് ഒരു ദിവസം മാത്രമാണെന്നും, ദാമ്പത്യമെന്ന നിലയില്&#x200d; ഇരുവരും ഒരുമിച്ച് കഴിഞ്ഞത് വെറും 25 ദിവസമാണെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>ഗ്രീമ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പില്&#x200d; പറയുന്ന അവഗണന, ഭര്&#x200d;ത്താവിന്റെ ഈ സ്വഭാവരീതിയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഭര്&#x200d;ത്താവ് ഒപ്പം താമസിക്കുമെന്ന വിശ്വാസത്തോടെ ഗ്രീമ അഞ്ച് വര്&#x200d;ഷത്തോളം കടുത്ത മാനസിക അവഗണന സഹിച്ചിരുന്നുവെന്നും, ഇത്രയും ദുരിതങ്ങള്&#x200d; നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്&#x200d;പെടുത്താന്&#x200d; ഗ്രീമ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്&#x200d; പറയുന്നു. ഗ്രീമയും മാതാവും ജീവനൊടുക്കാന്&#x200d; കാരണമായത് ഉണ്ണികൃഷ്ണന്&#x200d; ഭാര്യയെ നിരന്തരം പരസ്യമായി അപമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.</p>
<p>മരിക്കുന്നതിന് ദിവസങ്ങള്&#x200d;ക്കുമുമ്പും ഭര്&#x200d;ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്&#x200d; അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശം. കൂടാതെ, ഗ്രീമ നിരന്തരം ഭര്&#x200d;ത്താവിനെ കാണാന്&#x200d; ശ്രമിച്ചിരുന്നുവെങ്കിലും ഉണ്ണികൃഷ്ണന്&#x200d; അതിന് സമ്മതിച്ചിരുന്നില്ലെന്നും രേഖകളില്&#x200d; പറയുന്നു.ഈ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്&#x200d; സജീവമായിരുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്&#x200d; പരിശോധിച്ച് കൂടുതല്&#x200d; തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-and-daughter-committed-suicide-police-are-checking-unnikrishnans-whatsapp-groups.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ശ്വാസമെടുക്കാന്‍ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയില്‍ കാത്ത് നിന്നു; സഹായിക്കാന്‍ എത്താതെ ഡോക്ടര്‍&#8217;, ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ വിളപ്പില്‍ശാല ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/the-patient-waited-on-the-hospital-veranda-unable-to-breathe-the-cctv-footage-of-the-valapillashala-hospital-is-out-on-the-allegation-that-the-doctor-did-not-come-to-help-and-denied-treatment.html</link>
					<comments>https://www.chandrikadaily.com/the-patient-waited-on-the-hospital-veranda-unable-to-breathe-the-cctv-footage-of-the-valapillashala-hospital-is-out-on-the-allegation-that-the-doctor-did-not-come-to-help-and-denied-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 Jan 2026 05:46:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375479</guid>

					<description><![CDATA[തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍, ശ്വാസംമുട്ടിയ അവസ്ഥയില്‍ എത്തിയ രോഗി ആശുപത്രി വരാന്തയില്‍ ഏറെ നേരം കാത്തുനില്‍ക്കുന്നതാണ് കാണുന്നത്. കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ജനുവരി 19ന് പുലര്‍ച്ചെ ഏകദേശം 1.30 ഓടെ ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ആശുപത്രിയുടെ ഗ്രില്‍ തുറക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്യാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ എത്തിയില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗുരുതരാവസ്ഥയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിളപ്പില്&#x200d;ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്&#x200d; ഗുരുതരാവസ്ഥയില്&#x200d; എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്&#x200d; നിര്&#x200d;ണായക സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്ത്. ദൃശ്യങ്ങളില്&#x200d;, ശ്വാസംമുട്ടിയ അവസ്ഥയില്&#x200d; എത്തിയ രോഗി ആശുപത്രി വരാന്തയില്&#x200d; ഏറെ നേരം കാത്തുനില്&#x200d;ക്കുന്നതാണ് കാണുന്നത്.</p>
<p>കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്&#x200d; (37) ജനുവരി 19ന് പുലര്&#x200d;ച്ചെ ഏകദേശം 1.30 ഓടെ ഭാര്യയോടൊപ്പം ആശുപത്രിയില്&#x200d; എത്തിയിരുന്നു. ശ്വാസമെടുക്കാന്&#x200d; ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ആശുപത്രിയുടെ ഗ്രില്&#x200d; തുറക്കുകയോ പ്രാഥമിക ചികിത്സ നല്&#x200d;കുകയോ ചെയ്യാന്&#x200d; ഡോക്ടര്&#x200d;മാരോ നഴ്സുമാരോ എത്തിയില്ലെന്നാണ് ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാകുന്നത്.</p>
<p>ഗുരുതരാവസ്ഥയില്&#x200d; രോഗി എത്തിയിട്ടും ആശുപത്രി അധികൃതര്&#x200d; സഹായിക്കാന്&#x200d; തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. അതേസമയം, ആശുപത്രി ഗേറ്റ് പട്ടികള്&#x200d; കയറുന്നതിനെ തുടര്&#x200d;ന്നാണ് പൂട്ടിയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. ആവശ്യമായ ചികിത്സ നല്&#x200d;കിയിട്ടുണ്ടെന്നും ചികിത്സയില്&#x200d; വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.</p>
<p>പിന്നീട് ബിസ്മീറിനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, എത്തുന്നതിന് ഏകദേശം 20 മിനിറ്റ് മുന്&#x200d;പേ രോഗി മരിച്ചതായി അധികൃതര്&#x200d; കുടുംബത്തെ അറിയിച്ചു. സംഭവത്തില്&#x200d; മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്&#x200d;കാന്&#x200d; കുടുംബം തയ്യാറെടുക്കുകയാണ്. സ്വിഗ്ഗി ജീവനക്കാരനായിരുന്ന ബിസ്മീറിന്റെ മരണത്തില്&#x200d; ചികിത്സാ പിഴവുണ്ടോയെന്ന കാര്യത്തില്&#x200d; സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-patient-waited-on-the-hospital-veranda-unable-to-breathe-the-cctv-footage-of-the-valapillashala-hospital-is-out-on-the-allegation-that-the-doctor-did-not-come-to-help-and-denied-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍</title>
		<link>https://www.chandrikadaily.com/we-rule-here-bjp-worker-stops-pentecostal-group.html</link>
					<comments>https://www.chandrikadaily.com/we-rule-here-bjp-worker-stops-pentecostal-group.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 31 Dec 2025 10:59:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371905</guid>

					<description><![CDATA[തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. &#8216;മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട&#8217; എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്. &#8216;മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്&#x200d;ത്തകന്&#x200d; ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്&#x200d; അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്&#x200d; പുറത്ത്.</p>
<p>&#8216;മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട&#8217; എന്നാണ് ബിജെപി പ്രവര്&#x200d;ത്തകന്റെ ഭീഷണി. അഴൂര്&#x200d; പഞ്ചായത്തും പെരുങ്കുഴി വാര്&#x200d;ഡും ഭരിക്കുന്നത് ബിജെപിയാണ്.</p>
<p>&#8216;മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്&#x200d; സഭയില്&#x200d; നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല&#8217;, എന്നായിരുന്നു ബിജെപി പ്രവര്&#x200d;ത്തകന്റെ ഭീഷണി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-rule-here-bjp-worker-stops-pentecostal-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുത്ത് വന്ദേഭാരത് ഓട്ടോയില്‍ ഇടിച്ച് അപകടം</title>
		<link>https://www.chandrikadaily.com/thiruvananthapurat-vandebharat-hit-by-auto-accident.html</link>
					<comments>https://www.chandrikadaily.com/thiruvananthapurat-vandebharat-hit-by-auto-accident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 02:27:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Trivandrum]]></category>
		<category><![CDATA[vande bharat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370367</guid>

					<description><![CDATA[ട്രെയിന്‍ വരുന്നത് കണ്ട് ഓട്ടോ െ്രെഡവര്‍ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുത്ത് കാസര്&#x200d;കോട് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിന്&#x200d; ഓട്ടോയില്&#x200d; ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10.10ന് തിരുവനന്തപുരം വര്&#x200d;ക്കലയ്ക്കടുത്ത് അകത്തുമുറിയില്&#x200d; ട്രാക്കില്&#x200d; പ്രവേശിച്ച ഓട്ടോയിലാണ് ട്രെയിന്&#x200d; ഇടിച്ചത്. ദൂരെ നിന്നും പാളത്തില്&#x200d; ഓട്ടോ ശ്രദ്ധയില്&#x200d; പെട്ട ട്രെയിന്&#x200d; ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്&#x200d; വന്&#x200d; അപകടം ഒഴിവായി.</p>
<p>ട്രെയിന്&#x200d; വരുന്നത് കണ്ട് ഓട്ടോ െ്രെഡവര്&#x200d; കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്&#x200d;ക്ക് നിസ്സാര പരിക്കുകളുണ്ട്. അപകടത്തെ തുടര്&#x200d;ന്ന് ഒരു മണിക്കൂര്&#x200d; ട്രെയിന്&#x200d; പിടിച്ചിട്ടു. പരിശോധന പൂര്&#x200d;ത്തിയാക്കിയ ശേഷമാണ് ട്രെയിന്&#x200d; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ച് ട്രാക്കില്&#x200d; കയറ്റിയെന്നാണ് നാട്ടുകാര്&#x200d; ആരോപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapurat-vandebharat-hit-by-auto-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍</title>
		<link>https://www.chandrikadaily.com/bjp-workers-sang-ganga-geetham-inside-thiruvananthapuram-corporation.html</link>
					<comments>https://www.chandrikadaily.com/bjp-workers-sang-ganga-geetham-inside-thiruvananthapuram-corporation.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 21 Dec 2025 10:59:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369939</guid>

					<description><![CDATA[ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കോര്&#x200d;പറേഷനുള്ളില്&#x200d; ആര്&#x200d;എസ്എസ് ശാഖയില്&#x200d; പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്&#x200d;ത്തകര്&#x200d;. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്&#x200d;സിലര്&#x200d;മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്&#x200d;എസ്എസ് ശാഖയില്&#x200d; പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്&#x200d;ത്തകര്&#x200d; ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്&#x200d;സിലര്&#x200d;മാരുള്&#x200d;പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.</p>
<p>ആര്&#x200d;എസ്എസ് ഗാനങ്ങള്&#x200d; പാടി കോര്&#x200d;പറേഷനെ വര്&#x200d;ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-workers-sang-ganga-geetham-inside-thiruvananthapuram-corporation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-the-police-beat-up-a-youth-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/complaint-that-the-police-beat-up-a-youth-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 14:40:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369823</guid>

					<description><![CDATA[നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മണ്ണംതലയില്&#x200d; യുവാവിനെ പൊലീസ് മര്&#x200d;ദ്ദിച്ചതായി പരാതി. നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്&#x200d; ദസ്തക്കീറനൊണ് മര്&#x200d;ദ്ദനമേറ്റത്. മണ്ണംതല പൊലീസ് ക്രൂര മര്&#x200d;ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.</p>
<p>എന്നാല്&#x200d; ഇയാളെ മര്&#x200d;ദ്ദിച്ചിട്ടില്ലെന്ന് പൊലീസിന്റെ വാദം. മര്&#x200d;ദ്ദനമേറ്റ ദസ്തക്കീറിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പോലീസ് പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-the-police-beat-up-a-youth-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-verbal-argument-between-friends-18-year-old-stabbed-to-death-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/a-verbal-argument-between-friends-18-year-old-stabbed-to-death-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 16:41:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364035</guid>

					<description><![CDATA[സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് 18 കാരന്&#x200d; കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്&#x200d; തമ്മിലുള്ള വാക്ക് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ചെങ്കല്&#x200d;ചൂള രാജാജി നഗര്&#x200d; സ്വദേശി അലന്&#x200d; ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്&#x200d; തമ്മിലുള്ള വാക്ക് തര്&#x200d;ക്കമാണ് കൊലപാതകത്തില്&#x200d; കലാശിച്ചത്. തിരുവന്തപുരം മോഡല്&#x200d; സ്‌കൂളില്&#x200d; നടന്ന ഫുട്‌ബോള്&#x200d; മത്സരത്തെ തുടര്&#x200d;ന്നുള്ള തകര്&#x200d;ക്കമാണ് അലന്റെ കൊലപാതകത്തില്&#x200d; എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-verbal-argument-between-friends-18-year-old-stabbed-to-death-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി</title>
		<link>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html</link>
					<comments>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 05:02:02 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362222</guid>

					<description><![CDATA[മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ അനാസ്ഥയില്&#x200d; രോഗിക്ക് ജീവന്&#x200d; നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്&#x200d;ജിയോഗ്രാമിന് നിര്&#x200d;ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്&#x200d;ന്നാണ് വേണു മരിച്ചത്. മെഡിക്കല്&#x200d; കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്&#x200d;ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.</p>
<p>വെള്ളിയാഴ്ച രാത്രി ഞാന്&#x200d; ഇവിടെ വന്നതാണ്. എമര്&#x200d;ജന്&#x200d;സി ആന്&#x200d;ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്&#x200d;, തിങ്കള്&#x200d;, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്&#x200d;ജന്&#x200d;സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്&#x200d;. ഇവര്&#x200d; എന്റെ പേരില്&#x200d; കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്&#x200d; നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്&#x200d; വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്&#x200d;ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്&#x200d; പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്&#x200d;ക്കാര്&#x200d; ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്&#x200d; ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിനെ കുറിച്ച് പറയാന്&#x200d;. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്&#x200d; പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.</p>
<p>കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്&#x200d;ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d; എത്തിച്ചു. ആന്&#x200d;ജിയോഗ്രാം വേണമെന്ന് നിര്&#x200d;ദേശിച്ചതിനാല്&#x200d; ജില്ലാ ആശുപത്രിയിലേക്ക് റഫര്&#x200d; ചെയ്തു. തുടര്&#x200d;ന്ന് ജില്ലാ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്&#x200d;ജിയോഗ്രാം തുടര്&#x200d; ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്&#x200d;ജിയോഗ്രാം ചെയ്യാന്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് ഡേറ്റ് നല്&#x200d;കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്&#x200d; പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്&#x200d;ജിയോഗ്രാം ചെയ്യാന്&#x200d; കഴിയുക എന്നുള്ള നിര്&#x200d;ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/negligence-at-thiruvananthapuram-medical-college-patient-loses-life.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു</title>
		<link>https://www.chandrikadaily.com/bjp-erupts-in-thiruvananthapuram-before-candidate-announcement-nemom-area-president-resigns.html</link>
					<comments>https://www.chandrikadaily.com/bjp-erupts-in-thiruvananthapuram-before-candidate-announcement-nemom-area-president-resigns.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Nov 2025 04:28:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362017</guid>

					<description><![CDATA[തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഗോപൻ വന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജില്ലാ പ്രസിഡന്റിന് അയച്ച കത്തിൽ ജയകുമാർ പറയുന്നു. കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-3786329346">
<div class="jsx-3786329346 topst normal">
<div class="jsx-3786329346">
<div class="jsx-3786329346">തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഗോപൻ വന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജില്ലാ പ്രസിഡന്റിന് അയച്ച കത്തിൽ ജയകുമാർ പറയുന്നു.</div>
</div>
</div>
</div>
<div class="jsx-1402522554 artmdl normal">
<div></div>
<div class="lastpara ">കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ലെന്നും നേമം വാർഡിൽ മത്സരിക്കാൻ ആ വാർഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും അയച്ച രാജിക്കത്തിൽ പറയുന്നു.</div>
<div></div>
<div>കഴിഞ്ഞതവണ പൊന്നുമംഗലം വാർഡിൽനിന്നു വിജയിച്ച എം ആർ ഗോപനാണ് നേമത്ത് സ്ഥാനാർത്ഥിയായി വരുന്നതെന്ന സൂചനയെത്തുടർന്നാണ് പാർട്ടിയിൽ ഭിന്നത തുടങ്ങിയത്. നിലവിലെ ബിജെപി കൗൺസിലറെ പരാജയപ്പെടുത്താൻ എം ആർ ഗോപൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും കത്തിൽ ജയകുമാർ ഉന്നയിക്കുന്നുണ്ട്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-erupts-in-thiruvananthapuram-before-candidate-announcement-nemom-area-president-resigns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു</title>
		<link>https://www.chandrikadaily.com/amoebic-encephalitis-one-more-person-died-in-the-state-3.html</link>
					<comments>https://www.chandrikadaily.com/amoebic-encephalitis-one-more-person-died-in-the-state-3.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Oct 2025 13:37:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ameobicencephalities]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361134</guid>

					<description><![CDATA[17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്&#x200d; ആയിരുന്ന ഒരാള്&#x200d; കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.</p>
<p>തിരുവനന്തപുരത്ത് തുടര്&#x200d;ച്ചയായി രണ്ടാം ദിവസമാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിന്&#x200d;കീഴ് സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം 62 പേര്&#x200d;ക്കു രോഗം ബാധിച്ചിരുന്നു. ഇതില്&#x200d; 11 പേര്&#x200d; മരിക്കുകയും ചെയ്തു. ഈ വര്&#x200d;ഷം 32 പേരാണ് മരിച്ചത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്&#x200d; കഴിയാത്തത് ആശങ്കയാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amoebic-encephalitis-one-more-person-died-in-the-state-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
