trucking – Chandrika Daily https://www.chandrikadaily.com Sat, 28 Sep 2024 08:53:19 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg trucking – Chandrika Daily https://www.chandrikadaily.com 32 32 ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു https://www.chandrikadaily.com/a-malayali-youth-died-while-trekking-in-uttarakhand.html https://www.chandrikadaily.com/a-malayali-youth-died-while-trekking-in-uttarakhand.html#respond Sat, 28 Sep 2024 08:53:19 +0000 https://www.chandrikadaily.com/?p=311254 ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചു. മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്.

മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടി. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു.

ഉയരമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന ശ്വാസതടസമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

]]>
https://www.chandrikadaily.com/a-malayali-youth-died-while-trekking-in-uttarakhand.html/feed 0
മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി https://www.chandrikadaily.com/malappuram-truckingresued.html https://www.chandrikadaily.com/malappuram-truckingresued.html#respond Thu, 25 May 2023 01:48:33 +0000 https://www.chandrikadaily.com/?p=255747 കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ഒരാളുടെ കാലിന് പറിക്കുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്. താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.

 

]]>
https://www.chandrikadaily.com/malappuram-truckingresued.html/feed 0
തേനിയിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി ; സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു https://www.chandrikadaily.com/forest-fire-at-theni-ten-suspected-dead.html https://www.chandrikadaily.com/forest-fire-at-theni-ten-suspected-dead.html#respond Mon, 12 Mar 2018 03:51:32 +0000 http://www.chandrikadaily.com/?p=74306 കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 10 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്‍മാരുമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം കാട്ടുതീ നിയന്ത്രണ വിധേയമായെന്നു അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട നാലു പേര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു പേരെ തേനിയിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും കേരളം ചെയ്യുമെന്ന് വനം മന്ത്രി രാജു പ്രതികരിച്ചു.

 

വ്യോമ സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ കൊരങ്ങണി വനമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തില്‍ കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. വനത്തിനുള്ളില്‍ കുടുങ്ങിയവരെ താഴ്വാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

സംഭവത്തില്‍ പൊള്ളലേറ്റ് പലരുടെയും നില അതീവഗുരുതരമാണ്. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്. അതേസമയം ട്രക്കിങ് സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് പുതിയ കണക്കുകളാണ് പുറത്തു വരുന്നത്. 60 ലധികം പേരുടെ സംഘമാണ് ട്രക്കിങിന് പോയതെന്നാണ് അവസാനം ലഭിച്ച വിവരം.

കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാട്ടുതീ മൂലം ഇവര്‍ കാട്ടില്‍ അകപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

]]>
https://www.chandrikadaily.com/forest-fire-at-theni-ten-suspected-dead.html/feed 0
അഗസ്ത്യാര്‍കൂടം ട്രക്കിങ്: വനംവകുപ്പിനെതിരെ സ്ത്രീ സംഘടനകള്‍ https://www.chandrikadaily.com/agastyarkudam-women.html https://www.chandrikadaily.com/agastyarkudam-women.html#respond Sat, 25 Feb 2017 15:36:46 +0000 http://www.chandrikadaily.com/?p=21114 തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയുമായി ബന്ധപ്പെട്ട് വനംമന്ത്രി കെ.രാജുവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കുക വഴി വനംവകുപ്പ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സ്ത്രീസംഘടനകള്‍. ജനുവരി 24 ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകളെ ട്രക്കിംഗില്‍ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാവകാശത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. തുടര്‍ന്ന് ട്രക്കിങിന് തയാറുള്ള 51 സ്ത്രീകളുടെ പട്ടിക വനംവകുപ്പിന് കൈമാറുകയും അത് അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ചയിലെ തീരുമാനത്തിന് വ്യത്യസ്തമായി 10 സ്ത്രീകളെ മാത്രമേ ട്രക്കിങില്‍ പങ്കെടുപ്പിക്കുകയുള്ളൂവെന്നും അതിരുമല വരെ മാത്രമേ യാത്ര അനുവദിക്കൂവെന്നും വ്യക്തമാക്കി രണ്ട് ദിവസം മുന്‍പ് മാത്രം സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ തടഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡറുമുണ്ടായി. ഇതോടെയാണ് ശനിയാഴ്ച രാവിലെ തുടങ്ങാനിരുന്ന ട്രക്കിങ് മുടങ്ങിയത്. ഇതിന് പിന്നില്‍ വനംവകുപ്പും സ്ത്രീവിരുദ്ധ നിലപാടുള്ളവരും തമ്മില്‍ ഒത്തുകളിയുണ്ടോ എന്ന് സംശയിക്കണം.

1990 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ സ്ത്രീപ്രവേശനം നിഷേധിച്ചുവെന്ന് പറയുന്ന വനംവകുപ്പ് 17 വര്‍ഷത്തിന് ശേഷവും ഇതാവര്‍ത്തിക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഏതറ്റംവരെ നിയമ പോരാട്ടം നടത്തിയും പ്രവേശനാനുമതി നേടിയെടുക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. എം.സുല്‍ഫത്ത് (പെണ്ണൊരുമ), ദിവ്യ ദിവാകരന്‍ (വിങ്‌സ് കേരള), ആര്‍.ഷൈനി (ബുള്ളറ്റ് ക്ലബ്), രജിത (അന്വേഷി), ഷൈലജ, ഹിമ ശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/agastyarkudam-women.html/feed 0