<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tunisia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tunisia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Oct 2025 07:32:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tunisia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകസമാധാനത്തിന്റെ വിസ്മയ ചിത്രം; ടുണീഷ്യയെ ഹൃദയത്തിലേറ്റി മാട്ടൂല്‍ നാടൊന്നാകെ</title>
		<link>https://www.chandrikadaily.com/a-wonderful-picture-of-world-peace-the-whole-country-has-taken-tunisia-to-heart.html</link>
					<comments>https://www.chandrikadaily.com/a-wonderful-picture-of-world-peace-the-whole-country-has-taken-tunisia-to-heart.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 07:32:08 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[Tunisia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359990</guid>

					<description><![CDATA[മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ജയത്തിലും ആര്&#x200d;മാദിക്കാതെ വേദനകളൂറും വാക്കുകള്&#x200d;.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്&#x200d; വനിതാ താരം ഓണ്&#x200d;സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്&#x200d; അഭിമാന നിമിഷങ്ങള്&#x200d;ക്ക് കൈയടിക്കുകയാണ് മാട്ടൂല്&#x200d; ജനത. മാട്ടൂല്&#x200d; സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്&#x200d; എംബസിയില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്&#x200d; നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്&#x200d; എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്&#x200d;. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്&#x200d; പ്രദര്&#x200d;ശിപ്പിക്കുമ്പോള്&#x200d; ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.<br />
ഹൃദയസ്പര്&#x200d;ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്&#x200d; എംബസിയില്&#x200d; പ്രത്യേകയിടമൊരുക്കി പ്രദര്&#x200d;ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.</p>
<p>തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്&#x200d; സന്തോഷനിറവിലാണ് ചിത്രകാരന്&#x200d; മുസ്തഫ. നാടിന്റെ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന്&#x200d; പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്&#x200d; നാടിനെ അറിയിച്ച ചരിത്ര മുഹൂര്&#x200d;ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്&#x200d; മാട്ടൂലും സാമൂഹ്യപ്രവര്&#x200d;ത്തകന്&#x200d; ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്&#x200d;വര്&#x200d;ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്&#x200d;, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്&#x200d; എന്നിവരും പൂര്&#x200d;ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്‌മോഹന്&#x200d; ഉണ്ണിത്താന്&#x200d; എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്&#x200d;ക്ക് കരുത്താകുകയാണ്.</p>
<p>2023 നവംബര്&#x200d; ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്&#x200d;സ് ജാബര്&#x200d; സമ്മാനച്ചടങ്ങില്&#x200d; വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്&#x200d;ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്&#x200d;ക്ക് മൂന്നില്&#x200d; വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്&#x200d;വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്&#x200d; ടൂണീഷ്യയില്&#x200d; എത്തിക്കാനാകാത്ത സാഹചര്യത്തില്&#x200d; നിന്നും പിന്&#x200d;മാറാതെ ഡല്&#x200d;ഹിയിലെ ടൂണീഷ്യന്&#x200d; എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്&#x200d;ത്തകരുടെ പിന്തുണയില്&#x200d; ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്&#x200d;ക്കൊടുവില്&#x200d; തന്റെ കാഴ്ചപാടുകള്&#x200d;ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.</p>
<p>-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്&#x200d; എംബസിയില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന വേളയില്&#x200d; ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്&#x200d; നേതൃത്വം നല്&#x200d;കിയ ജനപ്രതിനിധികളും പൊതുപ്രവര്&#x200d;ത്തകരും ഒത്തുകൂടിയപ്പോള്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-wonderful-picture-of-world-peace-the-whole-country-has-taken-tunisia-to-heart.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാര്&#x200d;ഥികളുടെ ബോട്ട് മെഡിറ്ററേനിയന്&#x200d; കടലില്&#x200d; മുങ്ങി : 65 മരണം</title>
		<link>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html</link>
					<comments>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 11 May 2019 10:18:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[meditaranien sea]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[Tunisia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126927</guid>

					<description><![CDATA[മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്&#x200d; മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്&#x200d; ഉള്&#x200d;പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്&#x200d; മാത്രമേ ഇതുവരെ കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്&#x200d;ക്കായുള്ള തെരച്ചില്&#x200d; നടക്കുകയാണ്. അപകടത്തില്&#x200d;പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്&#x200d; രക്ഷിച്ച് കരയില്&#x200d; എത്തിച്ചു. ടുണീഷ്യന്&#x200d; തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p> മെഡിറ്ററേനിയന്&#x200d; കടലില്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്&#x200d; മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്&#x200d; ഉള്&#x200d;പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്&#x200d; മാത്രമേ ഇതുവരെ കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്&#x200d;ക്കായുള്ള തെരച്ചില്&#x200d; നടക്കുകയാണ്. അപകടത്തില്&#x200d;പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്&#x200d; രക്ഷിച്ച് കരയില്&#x200d; എത്തിച്ചു. ടുണീഷ്യന്&#x200d; തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മുങ്ങിയത്.  യൂറോപ്പിലേക്ക് കടക്കാനുള്ള എളുപ്പവഴിയായായി കരുതിയാണ് അഭയാര്&#x200d;ഥികള്&#x200d; മെഡിറ്ററേനിയന്&#x200d; കടല്&#x200d; മാര്&#x200d;ഗം സ്വീകരിച്ചത്. ലിബിയയിലെ പടിഞ്ഞാറന്&#x200d; തീരം ലക്ഷ്യമാക്കിയാണ് മെഡിറ്ററേനിയന്&#x200d; കടല്&#x200d; മുറിച്ച് കടക്കാന്&#x200d; അഭയാര്&#x200d;ഥികള്&#x200d; ശ്രമിച്ചത്. യുണൈറ്റഡ് നേഷന്&#x200d;സ് റഫ്യൂജി ഏജന്&#x200d;സിയാണ് വാര്&#x200d;ത്ത പുറത്ത് വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറബ് വസന്തത്തിന് രണ്ടാം അധ്യായം</title>
		<link>https://www.chandrikadaily.com/arab-spring-article.html</link>
					<comments>https://www.chandrikadaily.com/arab-spring-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 17:17:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Tunisia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65839</guid>

					<description><![CDATA[അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച തുനീഷ്യയില്&#x200d; ഒരിക്കല്&#x200d;കൂടി ജനങ്ങള്&#x200d; തെരുവിലിറങ്ങി സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ നയം തിരുത്തുന്നു. ഏകാധിപതിയായ സൈനുല്&#x200d; ആബിദീന്&#x200d; അലിയെ തൂത്തെറിഞ്ഞ വിപ്ലവത്തിന്റെ ഏഴാം വാര്&#x200d;ഷികം ആഘോഷിക്കുമ്പോള്&#x200d; തന്നെയാണ് ജനങ്ങളുടെമേല്&#x200d; അധിക നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്&#x200d;പ്പിക്കുന്ന ബജറ്റിന് എതിരെ ജനരോഷം ആളിപടര്&#x200d;ന്നത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തെ തുടര്&#x200d;ന്ന് സാമ്പത്തിക, സാമൂഹിക പരിഷ്‌ക്കാരങ്ങളും ആരോഗ്യ പരിചരണ പദ്ധതിയും മറ്റ് ദാരിദ്ര്യനിര്&#x200d;മ്മാര്&#x200d;ജന പരിപാടിയും തയാറാക്കിയിരിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. ഭവന പദ്ധതിയും ഇതോടൊപ്പം ചേര്&#x200d;ത്തിട്ടുണ്ട്. ജനുവരി ഏഴിനാരംഭിച്ച പ്രക്ഷോഭത്തിനിടെ [&#8230;]]]></description>
										<content:encoded><![CDATA[<p>അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച തുനീഷ്യയില്&#x200d; ഒരിക്കല്&#x200d;കൂടി ജനങ്ങള്&#x200d; തെരുവിലിറങ്ങി സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ നയം തിരുത്തുന്നു. ഏകാധിപതിയായ സൈനുല്&#x200d; ആബിദീന്&#x200d; അലിയെ തൂത്തെറിഞ്ഞ വിപ്ലവത്തിന്റെ ഏഴാം വാര്&#x200d;ഷികം ആഘോഷിക്കുമ്പോള്&#x200d; തന്നെയാണ് ജനങ്ങളുടെമേല്&#x200d; അധിക നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്&#x200d;പ്പിക്കുന്ന ബജറ്റിന് എതിരെ ജനരോഷം ആളിപടര്&#x200d;ന്നത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തെ തുടര്&#x200d;ന്ന് സാമ്പത്തിക, സാമൂഹിക പരിഷ്‌ക്കാരങ്ങളും ആരോഗ്യ പരിചരണ പദ്ധതിയും മറ്റ് ദാരിദ്ര്യനിര്&#x200d;മ്മാര്&#x200d;ജന പരിപാടിയും തയാറാക്കിയിരിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. ഭവന പദ്ധതിയും ഇതോടൊപ്പം ചേര്&#x200d;ത്തിട്ടുണ്ട്. ജനുവരി ഏഴിനാരംഭിച്ച പ്രക്ഷോഭത്തിനിടെ ആയിരത്തോളം പേര്&#x200d; അറസ്റ്റിലായി. പ്രസിഡണ്ട് ബെയ്ജി ഖാഇദ് എസെബ്‌സി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തി ജനവികാരം മനസ്സിലാക്കുകയും പ്രതിപക്ഷ പാര്&#x200d;ട്ടികളെകൂടി വിളിച്ചുചേര്&#x200d;ത്തുമാണ് പ്രശ്‌ന പരിഹാരത്തിന് തയാറായത്.<br />
2018ലെ ബജറ്റില്&#x200d; വാറ്റ് നികുതി വര്&#x200d;ധനയാണ് വില വര്&#x200d;ധനവിന് കാരണം. പഴവര്&#x200d;ഗങ്ങള്&#x200d;, പച്ചക്കറി, ഗ്യാസ് തുടങ്ങിയവക്കൊക്കെ വില വര്&#x200d;ധിച്ചു. ഇന്റര്&#x200d;നെറ്റും ഫോണ്&#x200d; കാര്&#x200d;ഡിനും വില കൂട്ടി. തൊഴിലില്ലായ്മ 12 ശതമാനം വര്&#x200d;ധിച്ചത് യുവാക്കളെ അസ്വസ്ഥരാക്കി. ജനാധിപത്യ സമ്പ്രദായം ശക്തിപ്പെടുമ്പോഴും പ്രകടമായ മാറ്റം വരുത്താന്&#x200d; കഴിഞ്ഞില്ലെന്നത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയായി തുനീഷ്യന്&#x200d; ജനത വിലയിരുത്തുന്നുണ്ട്. സാമ്പത്തികരംഗം മെച്ചപ്പെടുത്താന്&#x200d; ഐ.എം.എഫില്&#x200d; നിന്ന് വായ്പയെടുക്കാന്&#x200d; തയാറെടുക്കുകയാണ് തുനീഷ്യന്&#x200d; സര്&#x200d;ക്കാര്&#x200d;. ഐ.എം.എഫ് നിര്&#x200d;ദ്ദേശ പ്രകാരമാണ് ബജറ്റ് തയാറാക്കിയതെന്ന വിമര്&#x200d;ശനവും വ്യാപകമാണ്. പ്രക്ഷോഭത്തിനിടെ പൊലീസ്‌സ്റ്റേഷനുകള്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; കെട്ടിടങ്ങള്&#x200d;ക്കും തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നു. പ്രധാന 20 നഗരങ്ങള്&#x200d; കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങള്&#x200d;.<br />
ഉത്തരാഫ്രിക്കയുടെ ചരിത്രത്തില്&#x200d; പ്രധാന പങ്കുവഹിച്ച രാജ്യമാണ് തുനീഷ്യ. 1956 മാര്&#x200d;ച്ച് 20ന് സ്വാതന്ത്ര്യം നേടിയ രാജ്യത്ത് പിന്നീട് ഏകാധിപത്യ വാഴ്ചയായി. സ്വാതന്ത്ര്യ സമരം നയിച്ച ഹബീബ് ബൂര്&#x200d;ഖിബ പ്രഥമ പ്രസിഡണ്ടായി. തെരഞ്ഞെടുപ്പുകളില്&#x200d; ബുര്&#x200d;ഖിബ തന്നെ തെരഞ്ഞെടുക്കപ്പെടുക പതിവായി. ഏകാധിപതിയായി മാറിയ ബുര്&#x200d;ഖിബ 1959 മുതല്&#x200d; ആജീവനാന്ത പ്രസിഡണ്ടായി. ഇതിന് ഭരണഘടന ഭേദഗതി ചെയ്തു. അദ്ദേഹത്തിന്റെ പാര്&#x200d;ട്ടിയായ നവദസ്തൂര്&#x200d; പാര്&#x200d;ട്ടിയുടെ പേരിലാണ് ഭരണം. 1987 നവംബറില്&#x200d; ബുര്&#x200d;ഖിബയെ സ്ഥാനഭ്രഷ്ടനാക്കി പ്രധാനമന്ത്രി സൈനുല്&#x200d; ആബിദീന്&#x200d; ബിന്&#x200d; അലി അധികാരമേറ്റു. ബുര്&#x200d;ഖിബയുടെ നയത്തില്&#x200d; മാറ്റമുണ്ടായില്ല.<br />
ബുര്&#x200d;ഖിബ മാറി ബിന്&#x200d; അലി വന്നശേഷവും മാറ്റമൊന്നും വന്നില്ല. എതിരാളികളെ അടിച്ചമര്&#x200d;ത്തുന്നതില്&#x200d; ബുര്&#x200d;ഖിബയെക്കാള്&#x200d; മുന്നിലായിരുന്നു. 1984ല്&#x200d; കുപ്രസിദ്ധമായ &#8216;അപ്പത്തിന് വേണ്ടിയുള്ള പ്രക്ഷോഭം&#8217; ബിന്&#x200d; അലി ഭരണത്തിന്റെ കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്നു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്&#x200d; നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്&#x200d; അടവുകള്&#x200d; പയറ്റി. ഇസ്‌ലാമിസ്റ്റുകള്&#x200d;ക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടു. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്&#x200d;ത്താന്&#x200d; സൈനിക് ബാരക്കുകളില്&#x200d; നിന്ന് ബിന്&#x200d; അലിയെ കൊണ്ടുവന്നത് ബുര്&#x200d;ഖിബയാണ്. അദ്ദേഹം തന്നെ ബുര്&#x200d;ഖിബക്ക് പാരയായി. മര്&#x200d;ദ്ദക ഭരണത്തെ തുടര്&#x200d;ന്ന് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്&#x200d; അയല്&#x200d; നാടുകളില്&#x200d; അഭയം തേടി. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. 2011 ഡിസംബര്&#x200d; 10ന് ഉണ്ടായ സംഭവം തുനീഷ്യന്&#x200d; ജനതയുടെ വികാരം മര്&#x200d;ദ്ദിച്ചൊതുക്കാനാവാത്തവിധം ആളിപ്പടര്&#x200d;ന്നു. ഡീദി ബുസൈദ് നഗരത്തില്&#x200d; ഉന്തുവണ്ടിയില്&#x200d; പച്ചക്കറി വില്&#x200d;പന നടത്തിവന്ന ബിരുദധാരിയായ മുഹമ്മദ് ബൂ അസീസി എന്ന യുവാവിനെ മുനിസിപ്പല്&#x200d; ജീവനക്കാര്&#x200d; കയ്യേറ്റം ചെയ്തു. അപമാനിതനായ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യചെയ്തതോടെ ജനരോഷം ആളിക്കത്തി. ബിന്&#x200d; അലി പിടിച്ചുനില്&#x200d;ക്കാന്&#x200d; ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ജനമുന്നേറ്റം കണ്ട പട്ടാളവും കൈവിട്ടതോടെ 2011 ജനുവരി 14ന് സഊദിയിലേക്ക് രക്ഷപ്പെട്ടു.<br />
തുനീഷ്യയില്&#x200d; നിന്ന് പടര്&#x200d;ന്ന ജനരോഷം അറബ് ലോകത്തെ പിടിച്ചുലച്ചു. ഈജിപ്തിലും ലിബിയയിലും യമനിലും ഏകാധിപതികളെ കടപുഴക്കി. എന്നാല്&#x200d; തുനീഷ്യ മാത്രമാണിപ്പോള്&#x200d; ജനാധിപത്യ സമ്പ്രദായത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത്. ഈജിപ്തില്&#x200d; സൈനിക അട്ടിമറിയില്&#x200d; മുഹമ്മദ് മുര്&#x200d;സിയുടെ ജനാധിപത്യ ഭരണകൂടം പുറത്തായി. മുര്&#x200d;സി ജയിലിലാണിപ്പോള്&#x200d;. ലിബിയയില്&#x200d; മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വഭാവം മാറി. പാശ്ചാത്യ ശക്തികള്&#x200d; ഹൈജാക്ക് ചെയ്തുകൊണ്ടാണ് മുഅമ്മര്&#x200d; ഖദ്ദാഫിയെ പുറത്താക്കിയതും വധിച്ചതും. ഇപ്പോഴും ഒരു സ്ഥിരം ഭരണകൂടം ലിബിയയില്&#x200d; രൂപീകരിക്കാന്&#x200d; കഴിഞ്ഞില്ല. യമനില്&#x200d; സാലിഹ് പുറത്തുപോയെങ്കിലും ആഭ്യന്തര സംഘര്&#x200d;ഷം രൂക്ഷമാണ്. സിറിയയില്&#x200d; ഏഴ് വര്&#x200d;ഷത്തെ ആഭ്യന്തര യുദ്ധത്തില്&#x200d; ആ രാജ്യം തകര്&#x200d;ന്നടിഞ്ഞു. ജന ലക്ഷങ്ങള്&#x200d;ക്ക് ജീവന്&#x200d; നഷ്ടമായി. സംഘര്&#x200d;ഷം കെട്ടടങ്ങിയിട്ടില്ല. തുനീഷ്യയുടെ വിപ്ലവാനന്തര ചരിത്രം വ്യത്യസ്തമാണ്. 2011 ഒക്‌ടോബര്&#x200d; 23ന് ഭരണഘടന അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 37.04 ശതമാനം വോട്ടും 217ല്&#x200d; 89 സീറ്റും നേടി ഇസ്‌ലാമിസ്റ്റ് പാര്&#x200d;ട്ടിയായ &#8216;അന്നഹ്ദ&#8217; മുന്നിലെത്തി. ഭരണഘടന അസംബ്ലി സജീവമായി മുന്നോട്ടുപോകുന്നതിനിടെ ഇടതുപാര്&#x200d;ട്ടി നേതാക്കളായ ചോക്‌രിബെലയ്ഭയും മുഹമ്മദ് ബഹ്മിയും കൊല്ലപ്പെട്ടത് അന്നഹ്ദയുടെ പേരില്&#x200d; ആരോപിച്ച് സര്&#x200d;ക്കാറിനെതിരെ പ്രക്ഷോഭം നടന്നപ്പോള്&#x200d;, അന്നഹ്ദ നേതാവ് റഷീദ് ഗാനൂഷി ഭരണ നേതൃത്വം ഒഴിയാന്&#x200d; സന്നദ്ധ പ്രകടിപ്പിച്ചു. സാങ്കേതിക വിദഗ്ധരും മറ്റും അടങ്ങുന്നതും പാര്&#x200d;ട്ടി രഹിതവുമായ ഭരണകൂടത്തെ എല്ലാ പാര്&#x200d;ട്ടികളും ചേര്&#x200d;ന്ന് അവരോധിച്ചു. 2014 ഒക്‌ടോബര്&#x200d; 26ന് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d;, മതേതര വാദികളായ &#8216;നിദ തുനീസ്&#8217; പാര്&#x200d;ട്ടിക്ക് മേല്&#x200d;കൈ ലഭിച്ചു; 217 അംഗ സഭയില്&#x200d; 85 സീറ്റുകള്&#x200d;. അന്നഹ്ദ 69 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ചെറുകിട പാര്&#x200d;ട്ടികളുമായി ചേര്&#x200d;ന്ന് നിദാ തുനീസ് പാര്&#x200d;ട്ടി ഭരണം ഏറ്റെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാതെ അന്നഹ്ദ പാര്&#x200d;ട്ടി മാറിനിന്നു. ഭരണകൂടത്തോട് സഹകരണ മനോഭാവത്തോടെയായിരുന്നു റഷീദ് ഗാനൂഷിയുടെ നേതൃത്വത്തില്&#x200d; അന്നഹ്ദ സ്വീകരിച്ച സമീപനം. അന്നഹ്ദ പാര്&#x200d;ട്ടിയില്&#x200d; വന്&#x200d; മാറ്റങ്ങള്&#x200d; വരുത്തി ആധുനിക മുഖം നല്&#x200d;കാനാണ് റഷീദ് ഗാനൂഷിയുടെ ശ്രമം. ഈജിപ്തിലെ മുസ്‌ലിം ബ്രദര്&#x200d;ഹുഡില്&#x200d; നിന്ന് ആവേശം ഉള്&#x200d;ക്കൊണ്ടിരുന്ന അന്നഹ്ദ പാര്&#x200d;ട്ടി കഴിഞ്ഞ വര്&#x200d;ഷത്തെ വാര്&#x200d;ഷിക കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; തുര്&#x200d;ക്കിയില്&#x200d; ഉറുദുഗാന്റെ നേതൃത്വത്തില്&#x200d; എ.കെ പാര്&#x200d;ട്ടിയുടെ നയത്തിലേക്ക് മാറി ചിന്തിക്കാന്&#x200d; തീരുമാനിച്ചു. ഇസ്‌ലാമിക പ്രവര്&#x200d;ത്തനത്തിന് മറ്റൊരു സംഘടന രൂപീകരിക്കുകയും അന്നഹ്ദയെ മതേതര പാര്&#x200d;ട്ടിയായി പരിവര്&#x200d;ത്തിപ്പിക്കുകയുമായിരുന്നു. തുര്&#x200d;ക്കി, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനാധിപത്യ സമ്പ്രദായമാണ് തുനീഷ്യക്ക് സ്വീകരിക്കാവുന്നതെന്നാണ് റഷീദ് ഗാനൂഷിയുടെ സമീപനം. ഹബീബ് ബുര്&#x200d;ഖിബയുടേയും ബിന്&#x200d; അലിയുടേയും കാലത്ത് പ്രവാസ ജീവിതം നയിച്ച ഗാനൂഷി മുല്ലപ്പൂ വിപ്ലവാനന്തരമാണ് തുനീഷ്യയില്&#x200d; തിരിച്ചെത്തിയത്. മറ്റ് പാര്&#x200d;ട്ടികളെ സഹകരിപ്പിക്കാതെ ബ്രദര്&#x200d;ഹുഡ് തനിച്ച് നടത്തിയ ഭരണം അവസാനം സൈനിക അട്ടിമറിയിലേക്ക് നയിക്കപ്പെട്ടത് അന്നഹ്ദ പാര്&#x200d;ട്ടി തിരിച്ചറിയുന്നു. അന്നഹ്ദ സര്&#x200d;ക്കാറിന് എതിരെ പ്രക്ഷോഭം ഉയര്&#x200d;ന്ന ഘട്ടത്തില്&#x200d;തന്നെ ഭരണം വിട്ടൊഴിയാന്&#x200d; ഗാനൂഷി സ്വീകരിച്ച നയതന്ത്രം തുനീഷ്യയില്&#x200d; അന്നഹ്ദക്ക് കൂടുതല്&#x200d; സ്വീകാര്യത നേടിയെടുക്കാന്&#x200d; വഴിയൊരുക്കി. മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രതിവിപ്ലവമല്ല തുനീഷ്യയില്&#x200d; അരങ്ങേറുന്നത്. ജനവിരുദ്ധ സമീപനത്തിന് എതിരായി പോപ്പുലര്&#x200d; ഫ്രണ്ട് തുടങ്ങിയ പാര്&#x200d;ട്ടികള്&#x200d; നയിച്ച പ്രക്ഷോഭമാണ്. തുനീഷ്യയുടെ ജനാധിപത്യ സമ്പ്രദായത്തെ തകര്&#x200d;ക്കാന്&#x200d; അന്നാട്ടിലെ ജനങ്ങള്&#x200d; തയാറില്ല. ശക്തമായ പാര്&#x200d;ട്ടികള്&#x200d; തുനീഷ്യയില്&#x200d; സജീവമായതിനാല്&#x200d; സൈന്യത്തിന് ബാരക്കുകളില്&#x200d; നിന്ന് പുറത്തുവരാനും പ്രയാസമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arab-spring-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
