<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>turkey &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/turkey/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 04:11:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>turkey &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്</title>
		<link>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html</link>
					<comments>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 04:10:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362493</guid>

					<description><![CDATA[നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.
]]></description>
										<content:encoded><![CDATA[<p>ഇസ്താംബൂള്&#x200d;: ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നല്&#x200d;കിയതിന്റെ പേരില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിനെയും മറ്റു മന്ത്രിമാരെയുംതിരെ തുര്&#x200d;ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്&#x200d; ബെന്&#x200d;ഗിവിര്&#x200d;, ആര്&#x200d;മി ലഫ്റ്റനന്റ് ജനറല്&#x200d; ഇയാല്&#x200d; സാമിര്&#x200d; തുടങ്ങിയവരും ഉള്&#x200d;പ്പെടെ 37 പേര്&#x200d;ക്ക് എതിരെയാണ് വാറണ്ട്.</p>
<p>തുര്&#x200d;ക്കിയുടെ നിയമവ്യവസ്ഥയാണ് ഈ നടപടി കൈക്കൊണ്ടത്. എങ്കിലും 37 പേരുടേയും പൂര്&#x200d;ണ്ണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.</p>
<p>ഗസ്സയിലെ മനുഷ്യവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;, 2023 ഒക്ടോബര്&#x200d; മുതല്&#x200d; ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണങ്ങള്&#x200d; മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് തുര്&#x200d;ക്കി ആരോപിച്ചു. 2023 ഒക്ടോബര്&#x200d; 17-ന് അല്&#x200d;-അഹ്‌ലി ആശുപത്രിയില്&#x200d; നടന്ന ഇസ്രാഈല്&#x200d; ബോംബാക്രമണത്തില്&#x200d; 500 പേര്&#x200d; കൊല്ലപ്പെട്ടത് ഉള്&#x200d;പ്പെടെ അനവധി ആശുപത്രികളും മെഡിക്കല്&#x200d; സംവിധാനങ്ങളും തകര്&#x200d;ത്തുവെന്നാണ് കുറ്റപത്രത്തില്&#x200d; പറയുന്നത്.</p>
<p>ഗസ്സയിലെ ഉപരോധം മൂലം വലിയ മാനവിക പ്രതിസന്ധി നിലനില്&#x200d;ക്കുന്നുണ്ടെന്നും, തുര്&#x200d;ക്കി നിര്&#x200d;മ്മിച്ച തുര്&#x200d;ക്കിഷ്-ഫലസ്തീനിയന്&#x200d; ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇസ്രായേല്&#x200d; സൈന്യം മാര്&#x200d;ച്ചില്&#x200d; നശിപ്പിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>തുര്&#x200d;ക്കിയുടെ നടപടിയെ &#8221;പി.ആര്&#x200d; പരിപാടി മാത്രമാണ്&#8221; എന്ന് പറഞ്ഞ് ഇസ്രാഈല്&#x200d; വിദേശകാര്യമന്ത്രി പ്രതികരിച്ചു. യഥാര്&#x200d;ത്ഥ അന്വേഷണപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ നീക്കമാണിതെന്ന് ഇസ്രാഈല്&#x200d; ആരോപിച്ചു.</p>
<p>തുര്&#x200d;ക്കിയുടെ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. &#8221;ഇത് നീതി, മാനവികത, സഹോദരത്വം എന്നിവയുടെ പ്രതീകമാണ്,&#8221; എന്നാണ് ഹമാസിന്റെ പ്രതികരണം.</p>
<p>അന്താരാഷ്ട്ര നീതിന്യായ കോടതിയും നേരത്തെ നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ ഇസ്രാഈല്&#x200d; ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്&#x200d;കിയ കേസില്&#x200d; തുര്&#x200d;ക്കിയും കക്ഷിയായി ചേര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11gaza-genocide-netanyahu-arrest-warrant-in-turkey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; തുര്‍ക്കി ബോംബ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും</title>
		<link>https://www.chandrikadaily.com/israel-iran-conflict-turkey-will-build-bomb-shelters.html</link>
					<comments>https://www.chandrikadaily.com/israel-iran-conflict-turkey-will-build-bomb-shelters.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 27 Aug 2025 14:51:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351882</guid>

					<description><![CDATA[രാജ്യത്തിന്റെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി തുര്‍ക്കി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങി. ]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്&#x200d; രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി തുര്&#x200d;ക്കി സര്&#x200d;ക്കാര്&#x200d; നടപ്പിലാക്കാന്&#x200d; തുടങ്ങി. യുദ്ധമോ അടിയന്തരാവസ്ഥയോ ഉണ്ടായാല്&#x200d; സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി 81 പ്രവിശ്യകളിലും പ്രത്യേക ബോംബ് ഷെല്&#x200d;ട്ടറുകള്&#x200d; നിര്&#x200d;മ്മിക്കും. </p>
<p>ജൂണില്&#x200d; നടന്ന സര്&#x200d;ക്കാര്&#x200d; യോഗത്തില്&#x200d; പ്രസിഡന്റ് റജബ് തയ്യിബ് എര്&#x200d;ദോഗന്&#x200d; ഈ ആശയത്തിന് അംഗീകാരം നല്&#x200d;കിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു. ആ സമയത്ത്, ഇറാനും ഇസ്രാഈലും 12 ദിവസത്തെ സായുധ പോരാട്ടത്തില്&#x200d; ഏര്&#x200d;പ്പെട്ടിരുന്നു. ഇറാനെതിരെ ഇസ്രാഈല്&#x200d; വ്യോമാക്രമണം നടത്തിയപ്പോള്&#x200d; ടെഹ്റാന്&#x200d; ബാലിസ്റ്റിക് മിസൈലുകള്&#x200d; ഉപയോഗിച്ചാണ് പ്രതികരിച്ചത്.</p>
<p>പദ്ധതിയുടെ ഭാഗമായി തുര്&#x200d;ക്കിയുടെ ഹൗസിംഗ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന് നേരിട്ടുള്ള ഉത്തരവാദിത്തം നല്&#x200d;കി. കൂടാതെ, നാഷണല്&#x200d; ഇന്റലിജന്&#x200d;സ് അക്കാദമി തയ്യാറാക്കിയ ഒരു റിപ്പോര്&#x200d;ട്ട്, &#8216;ഇസ്രാഈലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്&#x200d;&#8217; നിന്ന് ഗവണ്&#x200d;മെന്റ് നിഗമനങ്ങളില്&#x200d; എത്തിച്ചേരണമെന്നും മുന്&#x200d;കൂര്&#x200d; മുന്നറിയിപ്പ് സംവിധാനങ്ങള്&#x200d; നടപ്പിലാക്കണമെന്നും ആധുനികവും സുസജ്ജമായ ഷെല്&#x200d;ട്ടറുകള്&#x200d; നിര്&#x200d;മ്മിക്കാനും ശുപാര്&#x200d;ശ ചെയ്തു.</p>
<p>സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുള്ള സമയത്ത് പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകള്&#x200d; ഉപയോഗിക്കാനും സാധാരണക്കാരുടെ മരണങ്ങള്&#x200d; കുറയ്ക്കുന്നതിനുള്ള നടപടികള്&#x200d; സ്വീകരിക്കാനും റിപ്പോര്&#x200d;ട്ടില്&#x200d; നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
<p>നിലവില്&#x200d;, തുര്&#x200d;ക്കിയിലെ ഷെല്&#x200d;ട്ടറുകളുടെ എണ്ണം ആവശ്യമായ മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നില്ല. 1987-ല്&#x200d; അംഗീകരിച്ച ഒരു നിയന്ത്രണമനുസരിച്ച്, ഒരു നിശ്ചിത വലിപ്പത്തിലുള്ള കെട്ടിടങ്ങള്&#x200d;ക്ക് ഷെല്&#x200d;ട്ടറുകള്&#x200d; ഉണ്ടായിരിക്കണം, എന്നാല്&#x200d; പ്രായോഗികമായി അത്തരം പ്രദേശങ്ങള്&#x200d; പലപ്പോഴും പാര്&#x200d;ക്കിംഗ് ലോട്ടുകളോ വെയര്&#x200d;ഹൗസുകളോ ആയി ഉപയോഗിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-iran-conflict-turkey-will-build-bomb-shelters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്‍ക്കിയില്‍ ഭൂകമ്പം; ഒരാള്‍ മരിച്ചു, 29 പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/earthquake-in-turkey-one-deead-29-injured.html</link>
					<comments>https://www.chandrikadaily.com/earthquake-in-turkey-one-deead-29-injured.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 11 Aug 2025 07:44:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[death]]></category>
		<category><![CDATA[erathquake]]></category>
		<category><![CDATA[INJURED]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350080</guid>

					<description><![CDATA[പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്.]]></description>
										<content:encoded><![CDATA[<p>പടിഞ്ഞാറന്&#x200d; തുര്&#x200d;ക്കിയിലെ സിന്ദിര്&#x200d;ഗിയിലാണ് റിക്ടര്&#x200d; സ്‌കെയിലില്&#x200d; 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്. ഒരാള്&#x200d; മരിക്കുകയും 29 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു എന്നാണ് റിപ്പോര്&#x200d;ട്ട്. ഭൂകമ്പത്തിന്റെ ഭാഗമായി ഒട്ടേറെ കെട്ടിടങ്ങളും തകര്&#x200d;ന്നു. ഞായറാഴ്ച രാത്രി 7.53-ഓടെയാണ് സിന്ദിര്&#x200d;ഗിയില്&#x200d; ആദ്യ ഭൂചലനം സംഭവിച്ചത്. ഇതിനുപിന്നാലെ 3.5 മുതല്&#x200d; 4.6 വരെ തീവ്രത രേഖപ്പെടുത്തിയ ഇരുപതോളം തുടര്&#x200d;ചലനങ്ങളുമുണ്ടായി. ഇസ്താംബുള്&#x200d;, ടൂറിസം കേന്ദ്രമായ ഇസ്മിര്&#x200d; ഉള്&#x200d;പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്&#x200d; നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്&#x200d;ന്ന് സിന്ദിര്&#x200d;ഗിയില്&#x200d; 16 കെട്ടിടങ്ങള്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്നെന്നാണ് റിപ്പോര്&#x200d;ട്ട്. നഗരമധ്യത്തിലെ മൂന്നുനില കെട്ടിടം ഉള്&#x200d;പ്പെടെ തകര്&#x200d;ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; നിന്നാണ് 81 വയസ്സുകാരനെ മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. 29 പേരെ പരിക്കേറ്റനിലയിലും കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് മന്തി അലി യെര്&#x200d;ലിക്കായ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെപേരെ കെട്ടിടാവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d;നിന്ന് കണ്ടെടുത്ത് രക്ഷിച്ചതായും റിപ്പോര്&#x200d;ട്ടുകളിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/earthquake-in-turkey-one-deead-29-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍</title>
		<link>https://www.chandrikadaily.com/israeli-attack-turkish-president-erdogan-compares-netanyahu-to-hitler.html</link>
					<comments>https://www.chandrikadaily.com/israeli-attack-turkish-president-erdogan-compares-netanyahu-to-hitler.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 21 Jun 2025 14:58:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345356</guid>

					<description><![CDATA[കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെ അഡോള്&#x200d;ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. ഇസ്രാഈല്&#x200d; സംഘര്&#x200d;ഷത്തിന്റെ പശ്ചാത്തലത്തില്&#x200d; &#8216;നെതന്യാഹുവും ഹിറ്റ്‌ലറും ഒരേ നാശത്തിന്റെ പാത പിന്തുടര്&#x200d;ന്നു.&#8217; ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്&#x200d;ദുഗാന്&#x200d; ആരോപിച്ചു.</p>
<p>ഗസ്സയിലെ ഫലസ്തീനികളെ ഇസ്രാഈല്&#x200d; കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം വിമര്&#x200d;ശിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്&#x200d; &#8216;നാസി തടങ്കല്&#x200d;പ്പാളയങ്ങളേക്കാള്&#x200d; മോശമായ സാഹചര്യങ്ങളില്&#x200d;&#8217; ഫലസ്തീനില്&#x200d; ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന് സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. &#8216;ഇറാന്&#x200d; അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നു. അത് അവരുടെ പരമാധികാര അവകാശമാണ്.&#8217; അദ്ദേഹം പറഞ്ഞു. മിഡില്&#x200d; ഈസ്റ്റിലെ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇസ്രാഈല്&#x200d; സര്&#x200d;ക്കാരാണെന്നും ഉര്&#x200d;ദുഗാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-turkish-president-erdogan-compares-netanyahu-to-hitler.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം</title>
		<link>https://www.chandrikadaily.com/turkish-firm-celebi-has-terminated-its-services-at-kochi-airport.html</link>
					<comments>https://www.chandrikadaily.com/turkish-firm-celebi-has-terminated-its-services-at-kochi-airport.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 16 May 2025 06:57:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celebi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kochi airport]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341445</guid>

					<description><![CDATA[ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-പാക് സംഘര്&#x200d;ഷത്തിനു പിന്നാലെ തുര്&#x200d;ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്&#x200d;ഡിലിങ്ങില്&#x200d; നിന്ന് സെലബിക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്&#x200d;ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്&#x200d; അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്&#x200d; നിയമിക്കാന്&#x200d; നിര്&#x200d;ദേശം. കമ്പനിക്ക് കീഴില്&#x200d; 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്&#x200d; എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്&#x200d;ക്കി ആസ്ഥാനമായുള്ള സെലബി എയര്&#x200d;പോര്&#x200d;ട്ട് സര്&#x200d;വീസസസിനെതിരെയാണ് നടപടി.</p>
<p>നെടുമ്പാശ്ശേരി വിമാനത്താവളത്തില്&#x200d; ജോലികള്&#x200d;ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്&#x200d; വിശദീകരണം നല്&#x200d;കി. കേരളത്തില്&#x200d; കൊച്ചി, കണ്ണൂര്&#x200d; അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്&#x200d;ഡ്‌ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്&#x200d;ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്&#x200d;ഡ്‌ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkish-firm-celebi-has-terminated-its-services-at-kochi-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്&#x200d; പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്&#x200d;ക്കി</title>
		<link>https://www.chandrikadaily.com/genocide-in-gaza-turkey-denies-airspace-to-israeli-president.html</link>
					<comments>https://www.chandrikadaily.com/genocide-in-gaza-turkey-denies-airspace-to-israeli-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 05:08:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318082</guid>

					<description><![CDATA[ഇസ്രാഈല്&#x200d; പ്രസിഡന്റ് ഐസക് ഹെര്&#x200d;സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്&#x200d;ക്കി പ്രതിഷേധം ശക്തമാക്കിയത്. ]]></description>
										<content:encoded><![CDATA[<p>ഗസയില്&#x200d; വംശഹത്യ തുടരുന്ന ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രാഈല്&#x200d; പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്&#x200d;ക്കി. ഇസ്രാഈല്&#x200d; പ്രസിഡന്റ് ഐസക് ഹെര്&#x200d;സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്&#x200d;ക്കി പ്രതിഷേധം ശക്തമാക്കിയത്.</p>
<p>ഇതേത്തുടര്&#x200d;ന്ന് ഹെര്&#x200d;സോഗിന് അസര്&#x200d;ബൈജാനില്&#x200d; നടന്ന കാലാവസ്ഥ ഉച്ചകോടിയില്&#x200d; പങ്കെടുക്കാന്&#x200d; സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d; സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്&#x200d; പങ്കെടുക്കാത്തതെന്നാണ് ഇസ്രാഈല്&#x200d; പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്&#x200d; വിശദീകരണം നല്&#x200d;കിയത്.</p>
<p>പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്&#x200d;ത്തിയില്&#x200d; പ്രവേശിക്കാന്&#x200d; തുര്&#x200d;ക്കി വിസമ്മതിച്ചതിനാല്&#x200d; ഇസ്രാഈല്&#x200d; പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്&#x200d;ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്&#x200d;ഫറന്&#x200d;സിലെ ബാക്കിയുള്ള ഇസ്രഈല്&#x200d; പ്രതിനിധികള്&#x200d; നവംബര്&#x200d; 11 ന് ജോര്&#x200d;ജിയ വഴി ബാക്കുവില്&#x200d; എത്തിയിരുന്നു.</p>
<p>ഇസ്രാഈലില്&#x200d; നിന്ന് അസര്&#x200d;ബൈജാന്&#x200d; തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്&#x200d;ന്നതുമായ മാര്&#x200d;ഗമായിരുന്നു തുര്&#x200d;ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രാഈല്&#x200d; സൈന്യം വ്യോമാക്രമണം നടത്തുമ്പോള്&#x200d; ഇസ്രാഈല്&#x200d; പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്&#x200d;ക്കി വഴിയാണ് വ്യോമമാര്&#x200d;ഗം സഞ്ചരിച്ചിരുന്നത്.</p>
<p>എന്നാല്&#x200d; തുര്&#x200d;ക്കിയുടെ വ്യോമമാര്&#x200d;ഗം വഴി ഇസ്രാഈല്&#x200d; നേതാക്കള്&#x200d;ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്&#x200d; നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്&#x200d;ക്കി വ്യോമയാന ഉദ്യോഗസ്ഥര്&#x200d; പ്രതികരിച്ചു. എന്നാല്&#x200d; ഈ വിലക്ക് ചര്&#x200d;ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്&#x200d; പ്രതീക്ഷിക്കുന്നതായി ഇസ്രാഈല്&#x200d; സര്&#x200d;ക്കാറിന്റെ കീഴിലുള്ള കാബിര്&#x200d; ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു</p>
<p>ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്&#x200d;ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്&#x200d; ഇസ്രാഈല്&#x200d; വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി ഭരണകൂടം തീരുമാനിച്ചത്.</p>
<p>‘റജബ് തയ്യിബ് എര്&#x200d;ദോഗാന്റ നേതൃത്വത്തിലുള്ള തുര്&#x200d;ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്&#x200d;ദോഗന്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബറില്&#x200d; ഇസ്രാഈല്&#x200d; ഗസയില്&#x200d; അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്&#x200d; ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്&#x200d;ക്കി. ഇക്കഴിഞ്ഞ മെയില്&#x200d; ഇസ്രാഈലിനുമേല്&#x200d; തുര്&#x200d;ക്കി വ്യാപാര ഉപരോധം ഏര്&#x200d;പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.</p>
<p>ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്&#x200d; നിന്ന് തുര്&#x200d;ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്&#x200d; അന്ന് നയതന്ത്രബന്ധം പൂര്&#x200d;ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രാഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്&#x200d; ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്&#x200d;ഷം അങ്കാറയിലെ ഇസ്രാഈല്&#x200d; എംബസി ഒഴിപ്പിച്ചിരുന്നു.</p>
<p>ഗസയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്&#x200d; അടക്കം അഭിപ്രായപ്പെട്ടപ്പോള്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്&#x200d; സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്&#x200d;ദോഗാന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
<p>ഈ വര്&#x200d;ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്&#x200d; ഇസ്രാഈലിനെതിരായി ഫയല്&#x200d; ചെയ്ത വംശഹത്യ കേസില്&#x200d; തുര്&#x200d;ക്കി ഇടപെട്ടിരുന്നു. ടെല്&#x200d; അവീവിനെതിരെ ലോക രാജ്യങ്ങള്&#x200d; ആയുധ ഉപരോധം ഏര്&#x200d;പ്പെടുത്തണമെന്നും തുര്&#x200d;ക്കി വാദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/genocide-in-gaza-turkey-denies-airspace-to-israeli-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്&#x200d;ദുഗാന്&#x200d;</title>
		<link>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html</link>
					<comments>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 13:30:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317554</guid>

					<description><![CDATA[ഗസ്സയില്&#x200d; വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി ഭരണകൂടം തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും തുര്&#x200d;ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;. സഊദി അറേബ്യ, അസര്&#x200d;ബൈജാന്&#x200d; എന്നിവിടങ്ങളിലെ സന്ദര്&#x200d;ശനത്തിനുപിന്നാലെ വിമാനത്തില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവെയാണ് ഉര്&#x200d;ദുഗാന്&#x200d; ഇക്കര്യം വ്യക്തമാക്കിയത്.</p>
<p>തന്റെ നേതൃത്വത്തില്&#x200d; റിപ്പബ്ലിക് ഓഫ് തുര്&#x200d;ക്കി ഭരണകൂടം ഇസ്രാഈലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു. ഗസ്സയില്&#x200d; വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; തുര്&#x200d;ക്കി ഭരണകൂടം തീരുമാനിച്ചത്.</p>
<p>&#8216;ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നു. ഭാവിയിലും ഞങ്ങള്&#x200d; ഈ നിലപാട് നിലനിര്&#x200d;ത്തും. റിപ്പബ്ലിക് ഓഫ് തുര്&#x200d;ക്കി എന്ന നിലയിലും അതിന്റെ സര്&#x200d;ക്കാറെന്ന നിലയിലും ഞങ്ങള്&#x200d; നിലവില്&#x200d; ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്&#x200d; നടത്തുന്ന ആക്രമണങ്ങള്&#x200d;ക്ക് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെന്യമിന്&#x200d; നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്&#x200d; തുര്&#x200d;ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും&#8217; ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബറില്&#x200d; ഗസ്സയില്&#x200d; അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്&#x200d; ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്&#x200d;ക്കി.</p>
<p>കഴിഞ്ഞ വര്&#x200d;ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്&#x200d; അവീവിലെ തുര്&#x200d;ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികള്&#x200d; ചൂണ്ടിക്കാട്ടി ഇസ്രായേല്&#x200d; കഴിഞ്ഞ വര്&#x200d;ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.</p>
<p>ഈ വര്&#x200d;ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്&#x200d; ഇസ്രാഈലിനെതിരായി ഫയല്&#x200d; ചെയ്ത വംശഹത്യ കേസില്&#x200d; തുര്&#x200d;ക്കി ഇടപെട്ടിരുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്&#x200d; ലക്ഷ്യമിട്ട് നവംബര്&#x200d; ആദ്യം ഐക്യരാഷ്ട്രസഭയില്&#x200d; തുര്&#x200d;ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-cuts-all-ties-with-israel-erdogan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്&#x200d;ക്കി മെസി റയലില്&#x200d;; ആറ് വര്&#x200d;ഷത്തെ കരാര്&#x200d;</title>
		<link>https://www.chandrikadaily.com/turkey-messi-at-real-a-six-year-contract.html</link>
					<comments>https://www.chandrikadaily.com/turkey-messi-at-real-a-six-year-contract.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 09 Jul 2023 00:46:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Real Madrid]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263641</guid>

					<description><![CDATA[പ്രമുഖ തുര്&#x200d;ക്കി ക്ലബായ ഫെനര്&#x200d;ബാഷെയുടെ താരമായിരുന്നു ഗുലാര്&#x200d;.]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: തുര്&#x200d;ക്കി ഫുട്‌ബോളിലെ അല്&#x200d;ഭുത ബാലന്&#x200d; ആര്&#x200d;ദേ ഗുലാര്&#x200d; ഇനി റയല്&#x200d; മാഡ്രിഡില്&#x200d;. തുര്&#x200d;ക്കി മെസി എന്ന പേരില്&#x200d; അറിയപ്പെടുന്ന 18 കാരനെ ആറ് വര്&#x200d;ഷത്തെ കരാറിലാണ് സാന്&#x200d;ഡിയാഗോ ബെര്&#x200d;ണബു സ്വന്തമാക്കിയത്. പ്രമുഖ തുര്&#x200d;ക്കി ക്ലബായ ഫെനര്&#x200d;ബാഷെയുടെ താരമായിരുന്നു ഗുലാര്&#x200d;.</p>
<p>കഴിഞ്ഞ സീസണില്&#x200d; ക്ലബിനായി നാല് ഗോളുകളും നാല് അസിസ്റ്റുകളും കൗമാരക്കാരന്&#x200d; നല്&#x200d;കിയിരുന്നു. തുര്&#x200d;ക്കി കപ്പ് ഫൈനലില്&#x200d; മാന്&#x200d; ഓഫ് ദ മാച്ച് പട്ടവും സ്വന്തമാക്കി. യൂറോയില്&#x200d; തുര്&#x200d;ക്കി ദേശീയ ടീമിനായി കളിച്ച ഗുലാര്&#x200d; വെയില്&#x200d;സിനെതിരായ യൂറോ യോഗ്യതാ മല്&#x200d;സരത്തില്&#x200d; തകര്&#x200d;പ്പനൊരു ഗോളും സ്വന്തമാക്കിയിരുന്നു. പതിനാറാം വയസില്&#x200d; തന്നെ ഫെനര്&#x200d;ബാഷെയുടെ ആദ്യ ഇലവനില്&#x200d; ഇടം കിട്ടിയ താരത്തിനായി ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗ് ക്ലബുകളായ ആഴ്‌സനല്&#x200d;, മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡ്, ന്യൂകാസില്&#x200d;, ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേണ്&#x200d; മ്യുണിച്ച് എന്നിവരെല്ലാം രംഗത്തുണ്ടായിരുന്നു.</p>
<p>എന്നാല്&#x200d; വളരെ വേഗം കരുക്കള്&#x200d; നീക്കിയ റയല്&#x200d; ഉദ്ദേശം 20 ദശലക്ഷം യൂറോക്കാണ് താരത്തെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്&#x200d;ട്ട്. ഗുലാര്&#x200d; വരുന്നതോടെ റയല്&#x200d; നിരയിലെ ചെറുപ്പക്കാരുടെ എണ്ണം വര്&#x200d;ധിക്കും. ജുഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്&#x200d;, റോഡ്രിഗോ, അര്&#x200d;ലിയാന്&#x200d; ഷുമേനി എന്നിവരെല്ലാം നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-messi-at-real-a-six-year-contract.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്&#x200d;ക്കിയില്&#x200d; വീണ്ടും ഉര്&#x200d;ദുഗാന്&#x200d;; തെരഞ്ഞെടുപ്പില്&#x200d; 52.14% വോട്ട് നേടി</title>
		<link>https://www.chandrikadaily.com/turkey-president.html</link>
					<comments>https://www.chandrikadaily.com/turkey-president.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 May 2023 02:39:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[president]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[urdugan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256471</guid>

					<description><![CDATA[20 വര്&#x200d;ഷമായി ഉര്&#x200d;ദുഗാനാണ് തുര്&#x200d;ക്കി ഭരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>തുര്&#x200d;ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; തയ്യിപ് എര്&#x200d;ദൊഗാന്&#x200d; വിജയിച്ചു. 97.94 ശതമാനം വോട്ടെണ്ണിയപ്പോള്&#x200d; 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പിള്&#x200d;സ് അലയന്&#x200d;സ് സ്ഥാനാര്&#x200d;ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഉര്&#x200d;ദുഗാന്&#x200d; തെരെഞ്ഞെടുക്കപ്പെട്ടത്.</p>
<p>20 വര്&#x200d;ഷമായി ഉര്&#x200d;ദുഗാനാണ് തുര്&#x200d;ക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; വിജയിക്കുന്നത്. ഇതിന് മുന്&#x200d;പ് 11 വര്&#x200d;ഷം തുര്&#x200d;ക്കിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹത്തിന് എതിരെ മത്സരിച്ച കമാല്&#x200d; കിലിച്ദാറുലുവിന് 47.86% വോട്ടാണ് ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര അനുമതി കേരളം തുർക്കിക്ക് 10 കോടി രൂപ സഹായം അനുവദിച്ചു</title>
		<link>https://www.chandrikadaily.com/turkikerlaearthquakeaid.html</link>
					<comments>https://www.chandrikadaily.com/turkikerlaearthquakeaid.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 19 Mar 2023 05:20:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[earth-quake]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243294</guid>

					<description><![CDATA[ബജറ്റില്&#x200d; പ്രഖ്യാപിച്ചിരുന്നു തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്&#x200d;കിയിരുന്നു]]></description>
										<content:encoded><![CDATA[<p>ഭൂകമ്പത്തിൽ കനത്ത നാശമുണ്ടായ തുർക്കിക്ക് കേരളം.10 കോടി രൂപ സഹായം അനുവദിച്ചു. ബജറ്റില്&#x200d; പ്രഖ്യാപിച്ചിരുന്നു തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്&#x200d;കിയിരുന്നു.പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്&#x200d; കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്&#x200d;നിന്നും വന്ന സഹായങ്ങളെ നന്ദിയോടെ ഓഓർത്തുകൊണ്ടാണ് ഈ സഹായമെന്ന് ധനമന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; പറഞ്ഞു.</p>
<p>കനത്ത നാശം വിതച്ച തുര്&#x200d;ക്കിയിലെ ഭൂകമ്പത്തിൽ പതിനായിരങ്ങൾ മരിക്കുകയും ലക്ഷകണക്കിന് ആളുകൾ നിരാലംബരാകുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkikerlaearthquakeaid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
