<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tvm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tvm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Sep 2023 07:18:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tvm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്&#x200d; കൊന്നു കുഴിച്ചുമൂടി</title>
		<link>https://www.chandrikadaily.com/0a-young-man-was-killed-and-buried-by-his-brother-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/0a-young-man-was-killed-and-buried-by-his-brother-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 06 Sep 2023 07:13:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273166</guid>

					<description><![CDATA[ഇയാളുടെ സഹോദരന്&#x200d; ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്&#x200d; കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു.</p>
<p>ഇയാളുടെ സഹോദരന്&#x200d; ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്&#x200d;ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു.</p>
<p>മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞ ദിവസം പരാതി നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരന്&#x200d; കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞത്. തിരുവല്ലത്തെ വീട്ടില്&#x200d; പൊലീസ് പരിശോധന നടക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0a-young-man-was-killed-and-buried-by-his-brother-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>24 മണിക്കൂര്&#x200d; വൈകി തിരുവനന്തപുരം-ബഹ്‌റൈന്&#x200d; എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്</title>
		<link>https://www.chandrikadaily.com/thiruvananthapuram-bahrain-air-india-express-delayed-by-24-hours.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-bahrain-air-india-express-delayed-by-24-hours.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 31 Jul 2023 10:38:28 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[airindia express]]></category>
		<category><![CDATA[Bahrain]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267358</guid>

					<description><![CDATA[തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്&#x200d; രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുറപ്പെടേണ്ട എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതോടെ പെരുവഴിയിലായി യാത്രക്കാര്&#x200d;. തിരുവനന്തപുരം-ബഹ്‌റൈന്&#x200d; വിമാനം എത്താത്തതിനെത്തുടര്&#x200d;ന്ന് ബഹ്‌റൈന്&#x200d;- തിരുവനന്തപുരം സര്&#x200d;വിസും അനിശ്ചിതത്വത്തിലായി.</p>
<p>തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്&#x200d; രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറിനെത്തുടര്&#x200d;ന്ന് 17 മണിക്കൂര്&#x200d; വൈകി ഇന്ന് രാവിലെ 10.30 ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതര്&#x200d; യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാല്&#x200d; തിങ്കളാഴ്ച വിമാനത്തില്&#x200d; കയറിയതിനുശേഷം എയര്&#x200d; കണ്ടീഷന്&#x200d; പ്രവര്&#x200d;ത്തിക്കാത്തതിനെത്തുടര്&#x200d;ന്ന് തങ്ങളെ തിരിച്ചിറക്കിയെന്ന് യാത്രക്കാര്&#x200d; പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യന്&#x200d; സമയം 5ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് ഇപ്പോള്&#x200d; യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.</p>
<p>ഭക്ഷണം നല്&#x200d;കി യാത്രക്കാരെ വിമാനത്താവളത്തില്&#x200d; തന്നെ ഇരുത്തിയിരിക്കുകയാണ്. വിമാനം വൈകിയതുകൊണ്ട് ബഹ്‌റൈനില്&#x200d;നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്&#x200d;വിസും വൈകുമെന്ന് എയര്&#x200d; ഇന്ത്യ അധികൃതര്&#x200d; യാത്രക്കാരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി 9ന് പുറപ്പെടേണ്ട തിരുവനന്തപുരം സര്&#x200d;വിസ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാത്രമേ പുറപ്പെടുകയുള്ളു എന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് യാത്ര പുന:ക്രമീകരിച്ച യാത്രക്കാര്&#x200d; വിമാനം വീണ്ടും വൈകിയതോടെ വലിയ ദുരിതത്തിലായി.</p>
<p>വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടതിനുശേഷം മാത്രമേ ഇവിടെനിന്നുള്ള സര്&#x200d;വിസിന്റെ ഷെഡ്യൂള്&#x200d; നല്&#x200d;കുകയുള്ളു. ഫലത്തില്&#x200d; 24 മണിക്കൂറാണ് വിമാന സര്&#x200d;വീസ് വൈകിയത്. തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച വേറെ വിമാന സര്&#x200d;വിസ് ഇല്ലാതിരുന്നതിനാല്&#x200d; തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ബഹ്‌റൈനിലെത്തേണ്ടവരാണ് പറഞ്ഞറിയിക്കാന്&#x200d; പറ്റാത്ത ദുരിതത്തിലായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-bahrain-air-india-express-delayed-by-24-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോട്ടോ എടുക്കുന്നതിനിടെ കാല്&#x200d;വഴുതി പുഴയില്&#x200d; വീണ് നവദമ്പതികളെ കാണതായി</title>
		<link>https://www.chandrikadaily.com/0while-taking-photos-the-newlyweds-slipped-and-fell-into-the-river.html</link>
					<comments>https://www.chandrikadaily.com/0while-taking-photos-the-newlyweds-slipped-and-fell-into-the-river.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 01:09:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267071</guid>

					<description><![CDATA[ഇവര്&#x200d;ക്കൊപ്പം പുഴയില്&#x200d; വീണ ബന്ധുവായ യുവാവ് അന്&#x200d;സില്&#x200d; മരണപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>പാറപ്പുറത്ത് കയറി ഫോട്ടോ എടുക്കുന്നതിനിടെ കാലു വഴുതി പുഴയില്&#x200d; വീണ് നവദമ്പതികളെ കാണാതായി. തിരുവനന്തപുരം ജില്ലയില്&#x200d; പള്ളിക്കലില്&#x200d; കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.</p>
<p>ഇവര്&#x200d;ക്കൊപ്പം പുഴയില്&#x200d; വീണ ബന്ധുവായ യുവാവ് അന്&#x200d;സില്&#x200d; മരണപ്പെട്ടു. കടക്കല്&#x200d; സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് ആറ്റിലേക്ക് വീണത്. ഇവര്&#x200d;ക്കൊപ്പം പുഴയിലേക്ക് വീണ യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ദമ്പതികള്&#x200d; മരിച്ചുപോയ അന്&#x200d;സിലിന്റെ വീട്ടിലേക്ക് വിരുന്നു വന്നവരായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0while-taking-photos-the-newlyweds-slipped-and-fell-into-the-river.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദി തീപിടുത്തം: മരിച്ചവരില്&#x200d; പൂന്തുറ സ്വദേശിയും</title>
		<link>https://www.chandrikadaily.com/saudi-fire-poontura-resident-among-the-dead.html</link>
					<comments>https://www.chandrikadaily.com/saudi-fire-poontura-resident-among-the-dead.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 15 Jul 2023 05:08:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264674</guid>

					<description><![CDATA[10 പേരാണ് മരിച്ചുത്.]]></description>
										<content:encoded><![CDATA[<p>സൗദി അല്&#x200d;ഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വര്&#x200d;ക്ക്ഷോപ്പില്&#x200d; ഉണ്ടായ തീപിടിത്തില്&#x200d; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു.<br />
തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് എന്ന സ്ഥലത്ത് ഇപ്പോള്&#x200d; താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മല്&#x200d; ഷാജഹാന്&#x200d; ആണ് തീപിടുത്തത്തില്&#x200d; മരിച്ചത്.</p>
<p>10 പേരാണ് മരിച്ചുത്. മരിച്ചവരില്&#x200d; 8 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരെയും മൂന്ന് ബംഗ്ലാദേശികളെയുമാണ് തിരിച്ചറിഞ്ഞത്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്&#x200d; സാധിച്ചിട്ടില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-fire-poontura-resident-among-the-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്&#x200d;ക്കു നേരെ വന്&#x200d;പ്രതിഷേധം; &#8216;ഷോ&#8217; കാണിക്കരുതെന്ന് മന്ത്രിമാര്&#x200d;</title>
		<link>https://www.chandrikadaily.com/massive-protest-against-the-ministers-who-came-to-mudalapoj-dont-show-the-show-said-the-ministers.html</link>
					<comments>https://www.chandrikadaily.com/massive-protest-against-the-ministers-who-came-to-mudalapoj-dont-show-the-show-said-the-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 10 Jul 2023 12:14:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvm]]></category>
		<category><![CDATA[v sivankutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263944</guid>

					<description><![CDATA[സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലത്ത് എന്തുകൊണ്ട് അടിയന്തര രക്ഷാപ്രവര്&#x200d;ത്തന സംവിധാനങ്ങള്&#x200d; ഉണ്ടാകുന്നില്ല എന്ന് നാട്ടുകാര്&#x200d; ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മുതലപ്പൊഴയില്&#x200d; മത്സ്യത്തൊഴിലാളി മരിച്ച സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; എത്തിയ മന്ത്രിമാര്&#x200d;ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി ശിവന്&#x200d;കുട്ടി, ജി ആര്&#x200d; അനില്&#x200d;,ആന്റണി രാജു എന്നിവര്&#x200d;ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. രക്ഷാപ്രവര്&#x200d;ത്തനം വൈകിയെന്ന് ആരോപിച്ചാണ് മന്ത്രിമാരെ നാട്ടുകാര്&#x200d; തടഞ്ഞത്.</p>
<p>സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലത്ത് എന്തുകൊണ്ട് അടിയന്തര രക്ഷാപ്രവര്&#x200d;ത്തന സംവിധാനങ്ങള്&#x200d; ഉണ്ടാകുന്നില്ല എന്ന് നാട്ടുകാര്&#x200d; ചോദിച്ചു. പ്രതിഷേധിച്ചവരോട് ഷോ വേണ്ട എന്നായിരുന്നു മന്ത്രിമാരുടെ മറുപടി. ഇതേ തുടര്&#x200d;ന്ന് പ്രതിഷേധം ശക്തമായി. പിന്നീട് മന്ത്രിമാര്&#x200d; മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-protest-against-the-ministers-who-came-to-mudalapoj-dont-show-the-show-said-the-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹം കഴിഞ്ഞ് 15 ദിവസം, നവവധു ഭര്&#x200d;തൃവീട്ടില്&#x200d; മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/15-days-after-the-wedding-the-newlywed-bride-is-found-dead-at-her-husbands-house.html</link>
					<comments>https://www.chandrikadaily.com/15-days-after-the-wedding-the-newlywed-bride-is-found-dead-at-her-husbands-house.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 03 Jul 2023 03:29:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262594</guid>

					<description><![CDATA[ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പതിനഞ്ച് ദിവസം മുമ്പ് വിവാഹം കഴിഞ്ഞ നവവധുവിനെ ഭര്&#x200d;ത്താവിന്റെ വീട്ടില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തി. പന്നിയോട് തണ്ണിച്ചാന്&#x200d;കുഴി സ്വദേശി സോനയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-days-after-the-wedding-the-newlywed-bride-is-found-dead-at-her-husbands-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണയം ഉപേക്ഷിച്ച് മണ്ഡപത്തിലേക്ക്, പകയോടെ മുന്&#x200d;കാമുകന്&#x200d;; വിവാഹപ്പന്തല്&#x200d; മരണവേദിയായി</title>
		<link>https://www.chandrikadaily.com/leaving-love-to-the-porch-ex-lover-with-a-grudge-the-marriage-hall-became-the-place-of-death.html</link>
					<comments>https://www.chandrikadaily.com/leaving-love-to-the-porch-ex-lover-with-a-grudge-the-marriage-hall-became-the-place-of-death.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 28 Jun 2023 06:14:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261843</guid>

					<description><![CDATA[കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്&#x200d;.]]></description>
										<content:encoded><![CDATA[<p>കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്&#x200d;. മകളുടെ വിവാഹ പന്തലില്&#x200d; വെച്ചാണ് കല്ലമ്പലം വടശ്ശേരികോണം സ്വദേശി രാജു (63) നെ നാലുപേര്&#x200d; മര്&#x200d;ദ്ദിച്ചുകൊന്നത്. മകള്&#x200d; ശ്രീലക്ഷ്മിയുടെ മുന്&#x200d;കാമുകന്&#x200d; ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികള്&#x200d;. ജിഷ്ണുവുമായി ശ്രീലക്ഷ്മി മുന്&#x200d;പ് അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയ ഒരു ജീവിതത്തിലേക്ക് ശ്രീലക്ഷ്മി കടക്കാന്&#x200d; ഒരുങ്ങുന്നത്. ഇതിനെ തുടര്&#x200d;ന്നുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നില്&#x200d; എന്നാണ് കരുതപ്പെടുന്നത്.</p>
<p>സംഭവുമായി ബന്ധപ്പെട്ട് അയല്&#x200d;വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്&#x200d; , ശ്യം, മനു എന്നിവരുള്&#x200d;പ്പെട്ട നാലുപേരെയാണ് വര്&#x200d;ക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.</p>
<p>ഇന്നലെ രാത്രി ഒരു മണിയോടുകൂടി പെണ്&#x200d;കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്&#x200d; ജിജിന്&#x200d; എന്നിവരുള്&#x200d;പ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടില്&#x200d; എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്&#x200d;ട്ടി തീര്&#x200d;ന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്&#x200d; നേരത്തെ അടുപ്പത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടില്&#x200d; നിന്നും ഇറങ്ങിപ്പോകാന്&#x200d; ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്&#x200d; മണ്&#x200d;വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്&#x200d; ഓടിച്ചിട്ട് പിടികൂടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leaving-love-to-the-porch-ex-lover-with-a-grudge-the-marriage-hall-became-the-place-of-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊറോട്ട വൈകിയെന്ന് ആരോപിച്ച് സ്ത്രീക്ക് നേരെ തിളച്ച എണ്ണയൊഴിച്ച പ്രതികള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/accused-who-threw-boiling-oil-on-woman-accused-of-late-delivery-arrested.html</link>
					<comments>https://www.chandrikadaily.com/accused-who-threw-boiling-oil-on-woman-accused-of-late-delivery-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 18 Jun 2023 02:17:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259852</guid>

					<description><![CDATA[പ്രതികള്&#x200d; 65 വയസ്സുള്ള ഓമനയ്ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>പൊറാട്ട ലഭിക്കാന്&#x200d; വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം ചിറയിന്&#x200d;കീഴില്&#x200d; തട്ടുകട നടത്തുന്ന സ്ത്രീയെ ആക്രമിച്ച പ്രതികള്&#x200d; അറസ്റ്റില്&#x200d;. പ്രതികള്&#x200d; 65 വയസ്സുള്ള ഓമനയ്ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.</p>
<p>മൂന്നുദിവസത്തെ അന്വേഷണത്തിനു ശേഷമാണ് പ്രതികള്&#x200d; അറസ്റ്റിലായത്. കിഴിവലം സ്വദേശി അജിത്ത്, പ്രതിഭാ ജംഗ്ഷന്&#x200d; സ്വദേശി അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വാഹനവും ആയുധവും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്&#x200d;ക്കെതിരെ തിരുവനന്തപുരം ജില്ലയില്&#x200d; 10ലേറെ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു</p>
<p>ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികള്&#x200d; തട്ടുകടയില്&#x200d; എത്തിയ പരാക്രമം കാണിച്ചത്. പൊറാട്ട വൈകിയെന്ന് ആരോപിച്ച് ചിക്കന്&#x200d; പാചകം ചെയ്യാന്&#x200d; വെച്ചിരുന്ന എണ്ണ ഓമനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തട്ടുകടയില്&#x200d; നിന്ന് ബന്ധു ദീപുവിനെ മര്&#x200d;ദിക്കുകയും ചെയ്തു. ശേഷം കട ഭാഗികമായി നശിപ്പിച്ച ശേഷമാണ് പ്രതികള്&#x200d; സ്ഥലം വിട്ടത്. പൊലീസ് എത്തിയപ്പോഴേക്കും ഇവര്&#x200d; രക്ഷപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-threw-boiling-oil-on-woman-accused-of-late-delivery-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ചാടി; മൃഗശാലയില്&#x200d;നിന്നു ചാടിയ ഹനുമാന്&#x200d; കുരങ്ങിനെ മരത്തില്&#x200d; നിന്നും കാണാതായി</title>
		<link>https://www.chandrikadaily.com/jumped-again-hanuman-the-monkey-who-jumped-from-the-zoo-disappeared-from-the-tree.html</link>
					<comments>https://www.chandrikadaily.com/jumped-again-hanuman-the-monkey-who-jumped-from-the-zoo-disappeared-from-the-tree.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 17 Jun 2023 08:38:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[monkey]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259762</guid>

					<description><![CDATA[തിരുവനന്തപുരം മൃഗശാലയില്&#x200d; നിന്ന് ചാടിപ്പോയ ഹനുമാന്&#x200d; കുരങ്ങിനെ മരത്തിന്റെ മുകളില്&#x200d; നിന്നും കാണാതായി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മൃഗശാലയില്&#x200d; നിന്ന് ചാടിപ്പോയ ഹനുമാന്&#x200d; കുരങ്ങിനെ മരത്തിന്റെ മുകളില്&#x200d; നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്തുണ്ടെന്ന് പറഞ്ഞതിനെ തുടര്&#x200d;ന്ന് പ്രദേശത്ത് തിരച്ചില്&#x200d; നടത്തിയെങ്കിലും നാടന്&#x200d; കുരങ്ങാണ് എന്ന് കണ്ടെത്തിയതിന് തുടര്&#x200d;ന്ന് തിരച്ചില്&#x200d; അവസാനിപ്പിച്ചു.</p>
<p>പുതുതായി കൊണ്ടുവന്ന ഹനുമാന്&#x200d; കുരങ്ങകളിലൊന്നാണ് ചാടിപ്പോയത്. അഞ്ചു ദിവസമായിട്ടും കുരങ്ങിനെ കൂട്ടില്&#x200d; എത്തിക്കാന്&#x200d; മൃഗശാല അധികൃതര്&#x200d;ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ നാലുദിവസം കുരങ്ങ് മ്യഗശാലയിലെ വലിയ മരത്തിനു മുകളില്&#x200d; ഉണ്ടായിരുന്നു. പല വഴി നോക്കിയിട്ടും അതിനെ മെരുക്കാന്&#x200d; ഇതുവരെ അധികൃതര്&#x200d;ക്കായിട്ടില്ല. ഇതിനിടെയിലാണ് കുരങ്ങ് വീണ്ടും ചാടി പോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jumped-again-hanuman-the-monkey-who-jumped-from-the-zoo-disappeared-from-the-tree.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസിയുടെ വീട്ടില്&#x200d; വന്&#x200d; കവര്&#x200d;ച്ച; 19 ലക്ഷം രൂപയുടെ സ്വര്&#x200d;ണ്ണാഭരണങ്ങളും, മൊബൈല്&#x200d; ഫോണുകളും മോഷണം പോയി</title>
		<link>https://www.chandrikadaily.com/1val-robbery-at-the-house-of-the-expatriate-gold-jewelery-and-mobile-phones-worth-rs-19-lakh-were-stolen.html</link>
					<comments>https://www.chandrikadaily.com/1val-robbery-at-the-house-of-the-expatriate-gold-jewelery-and-mobile-phones-worth-rs-19-lakh-were-stolen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Jun 2023 01:15:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ROBBERY]]></category>
		<category><![CDATA[theft]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257012</guid>

					<description><![CDATA[തിരുവനന്തപുരം ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിൽ നിന്നാണ് 19 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു കവർച്ച. ബന്ധുവിന്റെ വിവാഹത്തിനായി കഴിഞ്ഞ 25ാം തീയതിയാണ് സാബു നാട്ടിലെത്തിയത്. ഇന്ന് രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കവർച്ച നടന്നുവെന്ന് മനസ്സിലാക്കിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങൾ ഉൾപ്പടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിൽ നിന്നാണ് 19 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മുട്ടപ്പലം സ്വദേശി സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു കവർച്ച. ബന്ധുവിന്റെ വിവാഹത്തിനായി കഴിഞ്ഞ 25ാം തീയതിയാണ് സാബു നാട്ടിലെത്തിയത്. ഇന്ന് രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കവർച്ച നടന്നുവെന്ന് മനസ്സിലാക്കിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങൾ ഉൾപ്പടെ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. പത്തൊൻപതു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.</p>
<p>85,000 രൂപയും, അറുപത്തിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും കവർന്നു. മറ്റു സാധനങ്ങളും മോഷ്ടിച്ചതായി ഉറപ്പിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം. പ്രദേശത്തെക്കുറിച്ചു കൃത്യമായ ധാരണയുള്ളവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1val-robbery-at-the-house-of-the-expatriate-gold-jewelery-and-mobile-phones-worth-rs-19-lakh-were-stolen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
