<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tvnupamaias &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tvnupamaias/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Jun 2023 05:00:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tvnupamaias &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വായനയാണ് ബലം&#8217;  ലാന്റ് റവന്യൂ കമ്മീഷണർ  ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/tvamupamaiasinterview.html</link>
					<comments>https://www.chandrikadaily.com/tvamupamaiasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 05 Jun 2023 05:00:30 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[tvnupamaias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257731</guid>

					<description><![CDATA[നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത 
നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.]]></description>
										<content:encoded><![CDATA[<p><strong>ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</strong></p>
<p>നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.</p>
<p><strong>ഐ എ എസ് മോഹം?</strong></p>
<p>ഐ.എ.എസ് കുട്ടിക്കാലം മുതല്&#x200d;ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്കില്&#x200d; പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്&#x200d; വച്ച് ഉയര്&#x200d;ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്&#x200d; ശക്തമായി. മുന്&#x200d; ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്&#x200d; ഓഫിസര്&#x200d;മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്&#x200d; സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്&#x200d; ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്&#x200d; ജോലി ലഭിച്ചിരുന്നു. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; വിജയിക്കുമെന്ന് പൂര്&#x200d;ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്&#x200d; സര്&#x200d;വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്&#x200d;ക്കാന്&#x200d; ഞാന്&#x200d; തീരുമാനിച്ചു. സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്&#x200d;. ആദ്യ ചാന്&#x200d;സില്&#x200d; നാലാം റാങ്കോടെ പാസായി.</p>
<p><strong>ടൈംടേബിള്&#x200d; ക്രമീകരണം</strong></p>
<p>സിവില്&#x200d; സര്&#x200d;വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തില്&#x200d;  ഓരോ തവണയും ഓരോ സിലബസ് എപ്പോള്&#x200d; പഠിച്ചു തീര്&#x200d;ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്&#x200d; ചെയ്തു തുടങ്ങി.</p>
<p><strong>അഭിമുഖത്തിലെ ചോദ്യങ്ങള്&#x200d;?</strong></p>
<p>ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്&#x200d; സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്&#x200d; നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-257732" src="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg" alt="" width="300" height="149" srcset="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1024x508.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-768x381.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1536x761.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
<p><strong>വിജയ മന്ത്രങ്ങള്&#x200d;?</strong></p>
<p>ചുറ്റും നടക്കുന്ന കാര്യങ്ങള്&#x200d; അറിയാന്&#x200d; ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്&#x200d; അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്&#x200d; പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്&#x200d; സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷകള്&#x200d;ക്ക് വസ്തുതകള്&#x200d; മാത്രം അറിഞ്ഞാല്&#x200d; മതിയാവില്ല. ഉത്തരം എഴുതാന്&#x200d; സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്&#x200d;, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്&#x200d;ദേശീയ വിഷയങ്ങള്&#x200d; എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.</p>
<p><strong>കേഡര്&#x200d; നിര്&#x200d;ണ്ണയ രീതികള്&#x200d;</strong></p>
<p>മുന്&#x200d; വര്&#x200d;ഷങ്ങളിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് ഉദ്യോഗാര്&#x200d;ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്&#x200d; കഴിയുമായിരുന്നു. മൂന്ന് വേക്കന്&#x200d;സിയില്&#x200d; രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്&#x200d;ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്&#x200d;ക്കും എന്ന ഇന്&#x200d;സൈഡര്&#x200d; വേക്കന്&#x200d;സിയിലെ വണ്&#x200d; തേഡ് സിസ്റ്റത്തില്&#x200d; വന്നാല്&#x200d; മാത്രമാണ് സ്വന്തം സംസ്ഥാനത്തില്&#x200d; ജോലി ചെയ്യാന്&#x200d; അവസരം ലഭിക്കുക. എല്ലാവര്&#x200d;ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്&#x200d; ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്&#x200d; കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്&#x200d; മുന്&#x200d;വിധിയും സമ്മര്&#x200d;ദവുമില്ലാതെ  ജോലി ചെയ്യാന്&#x200d; കഴിയും എന്നത് ഔട്ട് സൈഡര്&#x200d; വേകന്&#x200d;സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്&#x200d;തിരിച്ച് കാണേണ്ടതില്ല.</p>
<p><strong>കേഡര്&#x200d; സോണുകള്&#x200d; ഏതെല്ലാം?</strong></p>
<p>നിലവിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്&#x200d; കൊടുക്കുന്ന രീതി തടയലാണ് സോണ്&#x200d; വിഭജനത്തിന്റെ ലക്ഷ്യം.<br />
വിവിധ കേഡര്&#x200d; സോണുകള്&#x200d;<br />
1. ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്&#x200d;, ഹരിയാന.<br />
2. ഉത്തര്&#x200d; പ്രേദേശ്, ബീഹാര്&#x200d;, ഛാര്&#x200d;ഖണ്ഡ്, ഒഡിഷ.<br />
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്<br />
4. വെസ്റ്റ് ബംഗാള്&#x200d;, സിക്കിം, അസം, മേഘാലയ, മണിപ്പൂര്&#x200d;. നാഗാലാന്റ്, ത്രിപുര<br />
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്&#x200d;ണാടക, തമിഴ്‌നാട്, കേരളം.<br />
ഉദ്യോഗാര്&#x200d;ഥികള്&#x200d; അഞ്ചു സോണിലും പ്രിഫറന്&#x200d;സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്&#x200d;സ് കൊടുക്കണം. കേരളത്തില്&#x200d; നിന്നുള്ള ഒരാള്&#x200d;ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്&#x200d; മെറിറ്റിനോടൊപ്പം സോണ്&#x200d; പ്രിഫറന്&#x200d;സും സോണിലെ കേഡര്&#x200d; പ്രിഫറന്&#x200d;സും നിര്&#x200d;ബന്ധമാണ്.</p>
<p><strong>കളക്ടറുടെ ഇലക്ഷന്&#x200d; റോള്&#x200d;</strong></p>
<p>പാര്&#x200d;ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്&#x200d; ജില്ലാ ഇലക്ഷന്&#x200d; ഓഫീസര്&#x200d; എന്ന നിലയില്&#x200d; കളക്ടറാണ് പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്&#x200d; ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതില്&#x200d; കേരളം മുന്&#x200d;പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്&#x200d;ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്&#x200d; സാധ്യതയുള്ള വോട്ടിംഗ് മെഷീന്&#x200d; വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്&#x200d; ജാഗ്രത ആവശ്യമാണ്.</p>
<p><strong>ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്&#x200d;?</strong></p>
<p>ഐ.എ.എസ് ഒട്ടേറെ സമ്മര്&#x200d;ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്&#x200d;ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്&#x200d; സര്&#x200d;വീസിലുമുണ്ട്. നല്ല രീതിയില്&#x200d; പെര്&#x200d;ഫോം ചെയ്യാന്&#x200d; പറ്റുന്ന സമയവും ചെയ്യാന്&#x200d; പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്&#x200d;ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്&#x200d;ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്&#x200d; കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്&#x200d; സര്&#x200d;വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്&#x200d;പ്പണവും ഈ പ്രൊഫഷന്&#x200d; ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്&#x200d; കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്&#x200d; പങ്കെടുക്കേണ്ടി വരിക.</p>
<p><strong>വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്&#x200d;മ്മകള്&#x200d;</strong></p>
<p>ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്&#x200d; കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്&#x200d;ത്തി ഭക്ഷണം രുചികരവും ആകര്&#x200d;ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്&#x200d; മായം ചേര്&#x200d;ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്&#x200d; നടത്തിയിരുന്നു. പരിശോധന റിപ്പോര്&#x200d;ട്ടുകളുടെ പശ്ചാത്തലത്തില്&#x200d; കടകളില്&#x200d; കയറിയും സാമ്പിളുകള്&#x200d; പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്&#x200d; വര്&#x200d;ഷങ്ങളായി ആ വകുപ്പില്&#x200d; ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്&#x200d; മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്&#x200d;ട്‌മെന്റ് ആയതിനാല്&#x200d; നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്&#x200d;ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്&#x200d;ക്ക് കാരണമായിട്ടുണ്ടാവാം.</p>
<p><strong>മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം</strong></p>
<p>സ്വാതന്ത്ര്യ ദിനം കലക്ടര്&#x200d;മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്&#x200d; 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്&#x200d; കഴിയാത്ത ഓര്&#x200d;മ്മയാണ്. ശക്തമായ മഴയെത്തുടര്&#x200d;ന്ന് ഗ്രൗണ്ടില്&#x200d; വെച്ച് പരേഡ് പൂര്&#x200d;ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്&#x200d;ത്താതെ പെയ്ത മഴയില്&#x200d; തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്&#x200d; ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; നല്&#x200d;കിയ അഭിമാനവും സന്തോഷവും ചെറുതല്ല.</p>
<p><strong>ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം</strong></p>
<p>സര്&#x200d;ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്&#x200d;ത്തിയാക്കാന്&#x200d; ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്&#x200d; ജനങ്ങളുമായി കൂടുതല്&#x200d; അടുത്ത് നില്&#x200d;ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്&#x200d;ത്തനങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത് അപൂര്&#x200d;വമാണ്. അഭിപ്രായവ്യത്യാസങ്ങള്&#x200d; മാത്രമാണ് വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.</p>
<p><strong>പടവുകളായി മാറിയ ലൈബ്രറികള്&#x200d;</strong></p>
<p>മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്&#x200d; ഞാന്&#x200d; ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്&#x200d;  വീട്ടിലും കുറെ പുസ്തകങ്ങള്&#x200d; ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്&#x200d; നിന്നാണ് സിവില്&#x200d; സര്&#x200d;വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്&#x200d; വായിച്ചത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്&#x200d; സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്&#x200d;ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്&#x200d; മെമ്പര്&#x200d;ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്&#x200d;. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tvamupamaiasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
