<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Twenty-20 Cricket World Cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/twenty-20-cricket-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jun 2024 11:39:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Twenty-20 Cricket World Cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്വ​ന്റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഇ​ന്ന്  ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും നേര്&#x200d;ക്കുനേര്&#x200d;</title>
		<link>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html</link>
					<comments>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 11:39:46 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[semifinal]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301149</guid>

					<description><![CDATA[ഇന്ത്യന്&#x200d; സമയം രാത്രി എട്ടിനാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ട്വന്റി-20 ലോകകപ്പില്&#x200d; ഫൈനല്&#x200d; പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല്&#x200d; ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ വിലയിരുത്തല്&#x200d;. ഏതാനും മണിക്കൂറുകള്&#x200d; കൂടി കഴിഞ്ഞാല്&#x200d; ഗയാനയിലെ പ്രൊവിഡന്&#x200d;സ് സ്റ്റേഡിയത്തില്&#x200d; കാലാവസ്ഥ അനുകൂലമാണെങ്കില്&#x200d; ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്&#x200d; നടക്കും.</p>
<p>ഇന്ത്യന്&#x200d; സമയം രാത്രി എട്ടിനാണ് മത്സരം. 2022 ലെ സെമിഫൈനല്&#x200d; പരാജയത്തിന്റെ കണക്കുതീര്&#x200d;ക്കാനായിരിക്കും ഇന്ത്യയുടെ നീക്കങ്ങളെങ്കിലും ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മ്മയുടെ തന്ത്രങ്ങള്&#x200d; പാളിയാല്&#x200d; ഇരട്ടി പ്രഹരമേല്&#x200d;ക്കേണ്ടി വരും. കാരണം നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഒന്നാം റാങ്കിലുള്ള ഇന്ത്യയോട് വിജയിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.</p>
<p>അമേരിക്കന്&#x200d; പിച്ചുകളെ അപേക്ഷിച്ച് വെസ്റ്റ് ഇന്&#x200d;ഡീസില്&#x200d; ബൗണ്&#x200d;സ് കുറവുള്ളതാണ് പ്രോവിഡന്&#x200d;സിലെ പിച്ച്. അതിനാല്&#x200d; തന്നെ ടീമിലെ സ്പിന്നമാരുടെ പ്രകടനവും ഇവരെ കൈകാര്യം ചെയ്യുന്ന ബാറ്റമാരുടെ പ്രാഗത്ഭ്യവുമായിരിക്കും കാര്യങ്ങള്&#x200d; തീരുമാനിക്കുക. വലിയ അന്തരമില്ലെങ്കിലും ചെറിയ മുന്&#x200d;തൂക്കമുള്ള ഇന്ത്യക്കാണ്. തിളങ്ങിയാല്&#x200d; ഇന്ത്യന്&#x200d; ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്&#x200d; സാധ്യമായ ബൗളിങ് നിര ഇംഗ്ലണ്ടിനില്ല. എന്നാല്&#x200d; ഇന്ത്യക്കാണെങ്കില്&#x200d; ശക്തമായ ബൗളിങ് നിര തന്നെയുണ്ട്. രോഹിത് ശര്&#x200d;മ്മയും വിരാട് കോലിയും ബാറ്റിങില്&#x200d; തിളങ്ങുമെന്നും ബുംറ പ്രധാന വിക്കറ്റുകള്&#x200d; എടുക്കുമെന്നുമൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ.</p>
<p>മഴ കളിമുടക്കിയാല്&#x200d; ഗയാനയില്&#x200d; റിസര്&#x200d;വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്&#x200d; പൂര്&#x200d;ത്തിയാക്കും മുന്&#x200d;പ് മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്&#x200d; സൂപ്പര്&#x200d; എട്ടിലെ ജേതാക്കള്&#x200d; എന്ന ആനുകൂല്യത്തില്&#x200d; ഇന്ത്യയായിരിക്കും ഫൈനലിലേക്ക് പ്രവേശിക്കുക. എന്നാല്&#x200d; മഴയില്ലാത്ത പക്ഷം നല്ല കളി പുറത്തെടുത്താല്&#x200d; മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു. ഇന്ന് രാവിലെ നടന്ന മത്സരത്തില്&#x200d; അഫ്ഗാനിസ്താനെ തോല്&#x200d;പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനല്&#x200d;ബര്&#x200d;ത്ത് ഉറപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആവേശപ്പോരില്&#x200d; അഫ്ഗാന്&#x200d;! ബംഗ്ലാദേശിനെ തകര്&#x200d;ത്ത് സെമിയില്&#x200d;; ഓസീസ് പുറത്ത്</title>
		<link>https://www.chandrikadaily.com/afghan-in-excitement-bangladesh-was-defeated-in-the-semi-finals-aussies-out.html</link>
					<comments>https://www.chandrikadaily.com/afghan-in-excitement-bangladesh-was-defeated-in-the-semi-finals-aussies-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 05:32:02 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afganistan]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300961</guid>

					<description><![CDATA[ഡക്വര്&#x200d;ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്&#x200d;സിനാണ് അഫ്ഗാന്റെ വിജയം.]]></description>
										<content:encoded><![CDATA[<p>ട്വന്റി 20 ലോകകപ്പില്&#x200d; ചരിത്രം തിരുത്തി അഫ്ഗാനിസ്ഥാന്&#x200d;. ഇതാദ്യമായി അഫ്ഗാനിസ്ഥാന്&#x200d; ട്വന്റി 20 ലോകകപ്പിന്റെ സെമിയില്&#x200d; കടന്നു. മത്സരത്തില്&#x200d; ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; 115 റണ്&#x200d;സെടുത്തു. മറുപടി ബാറ്റിംഗില്&#x200d; ബംഗ്ലാദേശ് 17.5 ഓവറില്&#x200d; 105 റണ്&#x200d;സില്&#x200d; ഓള്&#x200d; ഔട്ടായി. ഡക്വര്&#x200d;ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്&#x200d;സിനാണ് അഫ്ഗാന്റെ വിജയം.</p>
<p>മത്സരത്തില്&#x200d; ടോസ് നേടിയ അഫ്ഗാനിസ്ഥാന്&#x200d; ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്‌കോറില്&#x200d; ഒതുക്കിയത്. ആദ്യ വിക്കറ്റില്&#x200d; 59 റണ്&#x200d;സ് പിറന്നു. എങ്കിലും ഇബ്രാഹിം സദ്രാന് 18 റണ്&#x200d;സെടുക്കാന്&#x200d; 29 പന്തുകള്&#x200d; വേണ്ടിവന്നു. റഹ്മനുള്ള ഗുര്&#x200d;ബാസ് 55 പന്തില്&#x200d; 43 റണ്&#x200d;സെടുത്തു പുറത്തായി. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റന്&#x200d; റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 10 പന്തില്&#x200d; 19 റണ്&#x200d;സുമായി റാഷിദ് പുറത്താകാതെ നിന്നു. മൂന്ന് സിക്‌സുകള്&#x200d; അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.</p>
<p>12.1 ഓവറില്&#x200d; വിജയലക്ഷ്യത്തിലെത്തിയാല്&#x200d; ബംഗ്ലാദേശിന് സെമി സാധ്യതകളുണ്ടായിരുന്നു. മറുപടി ബാറ്റിം?ഗില്&#x200d; ഇടവിട്ട് പെയ്ത മഴയിലും കടുവകള്&#x200d; വെടിക്കെട്ട് നടത്തി. എന്നാല്&#x200d; കൃത്യമായ ഇടവേളകളില്&#x200d; വിക്കറ്റുകളും വീണുകൊണ്ടിരുന്നു. വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്&#x200d;കിയത് റാഷിദ് ഖാന്&#x200d; തന്നെയാണ്. നാല് വിക്കറ്റുകള്&#x200d; വീഴ്ത്തി അഫ്ഗാന്&#x200d; ക്യാപ്റ്റന്&#x200d; ബം?ഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. അഫ്?ഗാന്&#x200d; ജയിച്ചതോടെ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്&#x200d; നിന്ന് പുറത്തായി.</p>
<p>മത്സരം വിജയിച്ചാല്&#x200d; മാത്രമെ അഫ്ഗാനിസ്ഥാന് സെമിയില്&#x200d; എത്താന്&#x200d; കഴിയുമായിരുന്നുള്ളു. ഇടയില്&#x200d; പെയ്ത മഴയില്&#x200d; ബംഗ്ലാദേശ് വിജയലക്ഷ്യം 19 ഓവറില്&#x200d; 114 ആയി ചുരുങ്ങി. അഫ്ഗാന്റെ ചരിത്ര നേട്ടത്തിന് തടസമായി നിന്നത് ലിട്ടണ്&#x200d; ദാസിന്റെ ബാറ്റിംഗാണ്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടണ്&#x200d; പോരാടി. എന്നാല്&#x200d; 54 റണ്&#x200d;സോടെ പുറത്താകാതെ നിന്ന താരത്തെ നിസഹായനാക്കി അഫ്ഗാന്&#x200d; എട്ട് റണ്&#x200d;സ് അകലെ വിജയം കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghan-in-excitement-bangladesh-was-defeated-in-the-semi-finals-aussies-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാന്റെ മധുര പ്രതികാരം; ട്വന്റി 20 ലോകകപ്പില്&#x200d; 21 റണ്&#x200d;സ് ജയം</title>
		<link>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html</link>
					<comments>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 07:12:56 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300812</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127 റണ്&#x200d;സിന് ഓള്&#x200d; ഔട്ടായി.]]></description>
										<content:encoded><![CDATA[<p>ട്വന്റി-20 ലോകകപ്പിലെ നിര്&#x200d;ണായക സൂപ്പര്&#x200d; 8 പോരാട്ടത്തില്&#x200d; കരുത്തരായ കങ്കാരുക്കളെ 21 റണ്&#x200d;സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോല്&#x200d;വിക്ക് പ്രതികാരം വീട്ടി അഫ്ഗാനിസ്ഥാന്&#x200d;. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127 റണ്&#x200d;സിന് ഓള്&#x200d; ഔട്ടായി.</p>
<p>ഏകദിന ലോകകപ്പില്&#x200d; ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെന്&#x200d; മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ഡബിള്&#x200d; സെഞ്ചുറിയുടെ കരുത്തില്&#x200d; മറികടന്ന ഓസീസിനായി ഇത്തവണയും അര്&#x200d;ധസെഞ്ചുറിയുമായി മാക്‌സ്വെല്&#x200d; പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല. മൂന്ന് നിര്&#x200d;ണായക ക്യാച്ചുകളും 4 വിക്കറ്റും വീഴ്ത്തിയ ഗുല്&#x200d;ബാദിന്&#x200d; നൈബാണ് കളിയിലെ താരം.</p>
<p>ജീവന്&#x200d;മരണപ്പോരാട്ടത്തില്&#x200d; അഫ്ഗാനിസ്ഥാന്&#x200d; ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്&#x200d; നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്&#x200d; ഇന്ത്യയെ തോല്&#x200d;പ്പിച്ചാല്&#x200d; മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു. അവസാന മത്സരത്തില്&#x200d; ബംഗ്ലാദേശിനെ തോല്&#x200d;പ്പിച്ചാല്&#x200d; അഫ്ഗാനിസ്ഥാനും സെമിയിലെത്താം.ടി20 ക്രിക്കറ്റില്&#x200d; ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയമാണിത്. സ്‌കോര്&#x200d; അഫ്ഗാനിസ്ഥാന്&#x200d; 20 ഓവറില്&#x200d; 148-6, ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127ന് ഓള്&#x200d; ഔട്ട്.</p>
<p>അഫ്ഗാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്&#x200d; ട്രാവിസ് ഹെഡ്(0) ആദ്യ ഓവറിലും ഡേവിഡ് വാര്&#x200d;ണര്&#x200d;(3) മൂന്നാം ഓവറിലും മടങ്ങി. ക്യാപ്റ്റന്&#x200d; മിച്ചല്&#x200d; മാര്&#x200d;ഷിനെ(12) നവീന്&#x200d; ഹള്&#x200d; ഹഖ് മടക്കി. ഗെല്ന്&#x200d; മാക്‌സ്വെല്&#x200d;(41 പന്തില്&#x200d; 59)ഒരിക്കല്&#x200d; കൂടി ഓസീസിന്റെ രക്ഷകനാകുമെന്ന് കരുതിയെങ്കിലും 11 റണ്&#x200d;സെടുത്ത മാര്&#x200d;ക്കസ് സ്റ്റോയ്‌നിസ് മാത്രമെ പിന്നീട് ഓസീസ് നിരയില്&#x200d; രണ്ടക്കം കടന്നുള്ളു. ടിം ഡേവിഡ്(2), മാത്യു വെയ്ഡ്(5), പാറ്റ് കമിന്&#x200d;സ്(3) എന്നിവരെല്ലാം വന്നപോലെ മടങ്ങിയപ്പോള്&#x200d; അഫ്ഗാനിസ്ഥാന്&#x200d; ആവേശജയം സ്വന്തമാക്കി.</p>
<p>അഫ്ഗാനായി ഗുല്&#x200d;ബാദിന്&#x200d; നൈബ് നാലോവറില്&#x200d; 20 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തപ്പോള്&#x200d; നവീന്&#x200d; ഉള്&#x200d; ഹഖ് 20 റണ്&#x200d;സിന് മൂന്ന് വിക്കറ്റെടുത്തു. നായകന്&#x200d; റാഷി്ദ് ഖാന്&#x200d; നാലോവറില്&#x200d; 23 റണ്&#x200d;സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഓപ്പണര്&#x200d;മാരായ റഹ്മാനുള്ള ഗുര്&#x200d;ബാസിന്റെയും(49 പന്തില്&#x200d; 60), ഇബ്രാഹിം സര്&#x200d;ദ്രാന്റെയും(48 പന്തില്&#x200d; 51) തകര്&#x200d;പ്പന്&#x200d; അര്&#x200d;ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.</p>
<p>ഓപ്പണിംഗ് വിക്കറ്റില്&#x200d; ഇരുവരും ചേര്&#x200d;ന്ന് 15.5 ഓവറില്&#x200d; 118 റണ്&#x200d;സടിച്ചു. എന്നാല്&#x200d; ഇരുവരും പുറത്തായശേഷം പിന്നീട് വന്ന അസ്മത്തുള്ള ഒമര്&#x200d;സായി(2), കരീം ജന്നത്ത്(13), റാഷിദ് ഖാന്&#x200d;(2), ഗുല്&#x200d;ബാദിന്&#x200d; നൈബാ(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്&#x200d; മുഹമ്മദ് നബി(4 പന്തില്&#x200d; 10*) ആണ് അഫ്ഗാനെ 148ല്&#x200d; എത്തിച്ചത്. ഓസീസിനായി പാറ്റ് കമിന്&#x200d;സ് തുടര്&#x200d;ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടക്കം 28 റണ്&#x200d;സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്&#x200d; ആദം സാംപ 28 റണ്&#x200d;സിന് രണ്ട് വിക്കറ്റെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; കന്നിയങ്കത്തില്&#x200d; ഇന്ത്യക്ക് അയര്&#x200d;ലന്&#x200d;ഡ് എതിരാളികള്&#x200d;</title>
		<link>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html</link>
					<comments>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 07:04:58 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299421</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; സമയം രാത്രി 8 മുതലാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്&#x200d; ആദ്യ വിജയത്തിന് ഹിറ്റ്മാനും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്&#x200d; അയര്&#x200d;ലന്&#x200d;ഡാണ് ഇന്ത്യയുടെ എതിരാളികള്&#x200d;. ന്യൂയോര്&#x200d;ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; സമയം രാത്രി 8 മുതലാണ് മത്സരം.</p>
<p>ലോകകപ്പില്&#x200d; അട്ടിമറികള്&#x200d;ക്ക് പേരുകേട്ട അയര്&#x200d;ലന്&#x200d;ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്&#x200d; കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്&#x200d; നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്&#x200d;ക്കിലെ പിച്ചിന്റെ പ്രവചനാതീത സ്വഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതേ പിച്ചില്&#x200d; ബംഗ്ലാദേശിനെതിരെ സന്നാഹമത്സരം വിജയിച്ചതിന്റെ നേരിയ ആത്മവിശ്വാസവും മുന്&#x200d;തൂക്കവും ഇന്ത്യയ്ക്കുണ്ട്.</p>
<p>ബംഗ്ലാദേശിനെതിരായ മത്സരത്തില്&#x200d; ബൗളര്&#x200d;മാര്&#x200d; മികവ് പുലര്&#x200d;ത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തില്&#x200d; നടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലും ബൗളര്&#x200d;മാരുടെ ആധിപത്യമാണ് കാണാനായത്. മത്സരത്തില്&#x200d; ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 76 റണ്&#x200d;സിന് ഓള്&#x200d;ഔട്ടായെങ്കിലും വിജയത്തിലെത്താന്&#x200d; ദക്ഷിണാഫ്രിക്ക നന്നേ പാടുപെടുകയായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റിങ് വിസ്ഫോടനങ്ങള്&#x200d; ലോകകപ്പ് മത്സരങ്ങളില്&#x200d; കാണാന്&#x200d; സാധ്യത കുറവാണ്.</p>
<p>ഇന്ത്യയുടെ പ്ലേയിങ് ഇലവനിലും അന്തിമധാരണ ആയിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്&#x200d; ടീമിലുണ്ടെങ്കിലും അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. ഓപ്പണിങ്ങില്&#x200d; കോഹ്ലി-രോഹിത് സഖ്യത്തിനാണ് സാധ്യത കൂടുതലെങ്കിലും ജയ്സ്വാളിനെ ഒഴിവാക്കുന്നതില്&#x200d; ഇന്ത്യ രണ്ടാമത് ചിന്തിക്കും. ജയ്സ്വാള്&#x200d; ഇല്ലെങ്കില്&#x200d; ശിവം ദുബെയ്ക്ക് ഇലവനില്&#x200d; ഇടം ലഭിക്കും. ബംഗ്ലാദേശിനെതിരെ തിളങ്ങിയ റിഷഭ് പന്ത്, സൂര്യകുമാര്&#x200d; യാദവ്, ഹാര്&#x200d;ദ്ദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്&#x200d; ഇന്നും ഇറങ്ങുക.</p>
<p>കുല്&#x200d;ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്&#x200d;, എന്നീ സ്പെഷ്യലിസ്റ്റ് സ്പിന്നര്&#x200d;മാരും സ്പിന്&#x200d; ഓള്&#x200d;റൗണ്ടറായി അക്സര്&#x200d; പട്ടേലും ടീമിലുണ്ട്. പേസറായി ജസ്പ്രീത് ബുംറ എത്തുമ്പോള്&#x200d; മുഹമ്മദ് സിറാജോ അര്&#x200d;ഷ്ദീപ് സിങ്ങോ മൂന്നാമനായി ഇലവനിലെത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
