<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ucc &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ucc/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Jul 2023 07:00:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ucc &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഊരും പേരുമില്ലാതെ സി.പി.എം സെമിനാര്&#x200d;: സി.പി.എമ്മിലെ മുസ്്‌ലിം സ്ത്രീകള്&#x200d;ക്കും ക്ഷണമില്ല</title>
		<link>https://www.chandrikadaily.com/szaucc-cpim.html</link>
					<comments>https://www.chandrikadaily.com/szaucc-cpim.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 13 Jul 2023 06:54:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264413</guid>

					<description><![CDATA[സുന്നിസംഘടനകളുടെ ഐക്യം ചര്&#x200d;ച്ചാവിഷയമായ ഘട്ടത്തിലും ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്&#x200d;കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>ഏകീകൃതസിവില്&#x200d;കോഡിനെതിരെ സി.പി.എം നടത്തുന്നുവെന്ന് പറയുന്ന ജൂലൈ 15ലെ സെമിനാറില്&#x200d; പാര്&#x200d;ട്ടിയുടെ പേരില്ല. സി.പി.എം സംസ്ഥാനസെക്രട്ടറിയാണ് പാര്&#x200d;ട്ടികള്&#x200d;ക്കും മതസാമൂഹികസംഘടനകള്&#x200d;ക്കും ക്ഷണക്കത്ത് അയച്ചത്. എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ പേരോ കമ്മിറ്റിയുടെ പേരോ കോഴിക്കോട്ടെ സെമിനാറിലില്ല. സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്ന സെമിനാറില്&#x200d; സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെയും എളമരം കരീം എം.പിയുടെയും പേരുണ്ട്. സംസ്ഥാന വനിതാകമ്മീഷന്&#x200d; അധ്യക്ഷ സതീദേവിയുടെയും കോഴിക്കോട് മേയറുടെയും പേരുകളുമുണ്ടെങ്കിലും കോഴിക്കോട്ടെ സി.പി.എമ്മിന്റെ മുസ്്‌ലിംവനിതാ എം.എല്&#x200d;.എയുടെയോ മറ്റോ പേരില്ല. മുസ്്‌ലിം സ്ത്രീകളെ പൂര്&#x200d;ണമായും അവഗണിച്ചുള്ള സെമിനാറാണെന്നാണ് ആരോപണമുയര്&#x200d;ന്നിരിക്കുന്നത്.<br />
സെമിനാര്&#x200d; സംഘടിപ്പിച്ചത് തന്നെ പാര്&#x200d;ട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരാണെന്ന വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. 1985ല്&#x200d; ഏകസിവില്&#x200d;കോഡി നുവേണ്ടി ശക്തമായ വാദിച്ച പാര്&#x200d;ട്ടിയാണ് സി.പി.എം. ശരീഅത്ത് തിരുത്തിയെഴുതണമെന്ന് വരെ ആവശ്യപ്പെട്ടവര്&#x200d; ഇപ്പോള്&#x200d; ശരീഅത്ത് സംരക്ഷിക്കണമെന്നും ഏകസിവില്&#x200d;കോഡ് വേണ്ടെന്നും വാദിക്കുന്നതിലെ കാപട്യം ചര്&#x200d;ച്ചയാണ്. മുസ്്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും കോണ്&#x200d;ഗ്രസിനെ ക്ഷണിക്കാത്തതും മറ്റും ചൂണ്ടിക്കാട്ടി പാര്&#x200d;ട്ടി ക്ഷണം നിരസിക്കുകയായിരുന്നു. അതേസമയം ദേശീയസെമിനാര്&#x200d; എന്ന് പേരിട്ടിട്ടും ദേശീയതലത്തിലെ മറ്റാരും പങ്കെടുക്കാത്തതും പരിഹാസവിഷയമാണ്.</p>
<p>ഇരുസമസ്തകളെയും സെമിനാറിലേക്ക് ക്ഷണിക്കുകയും അവര്&#x200d; പങ്കെടുക്കുകയും ചെയ്യുമെന്നതാണ് മുസ്്‌ലിം സ്ത്രീകളെ ഒഴിവാക്കാനായി പറയുന്ന കാരണം. തങ്ങള്&#x200d; ഏകസിവില്&#x200d;കോഡിന് എതിരാണെന്ന് പറയുന്നത് നുണയാണെന്നും കമ്യൂണിസ്റ്റ് ആശയത്തിനുള്ള പാതകമാണെന്നും പ്രമുഖ ഇടതുപക്ഷചിന്തകന്&#x200d; എം.ആസാദ് അഭിപ്രായപ്പെട്ടു. ആണധികാരസെമിനാറെന്നാണ് ആസാദ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് യൂണി.സി.എച്ച് ചെയര്&#x200d; ഡയറക്ടര്&#x200d; ഖാദര്&#x200d; പാലാഴിയടക്കമുള്ളവരും പരിഹാസവുമായി രംഗത്തെത്തി. സുന്നിസംഘടനകളുടെ ഐക്യം ചര്&#x200d;ച്ചാവിഷയമായ ഘട്ടത്തിലും ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്&#x200d;കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/szaucc-cpim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം സെമിനാറില്&#x200d; പങ്കെടുക്കില്ല; മുസ്് ലിംലീഗ് യു.ഡി.എഫിന്റെ ഭാഗം: തീരൂമാനം നേരത്തെ എടുത്തത്; ബി.ജെ.പിക്ക് ഗുണം ചെയ്യരുതെന്ന് മുസ്്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/aiuml-cpim.html</link>
					<comments>https://www.chandrikadaily.com/aiuml-cpim.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 09 Jul 2023 05:40:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263696</guid>

					<description><![CDATA[മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്&#x200d; ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്&#x200d;ട്ടി നേതാക്കള്&#x200d; പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്&#x200d; അവിടെ സന്ദര്&#x200d;ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മുസ്്‌ലിംലീഗ് യു.ഡി.എഫിന്റെ ഭാഗമാണെന്നും കോണ്&#x200d;ഗ്രസിനെ ഒഴിവാക്കി ഏകസിവില്&#x200d;കോഡ് വിഷയത്തില്&#x200d; തീരുമാനമെടുക്കരുതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം. ഇന്ന് രാവിലെ പാണക്കാട് ചേര്&#x200d;ന്ന നേതൃയോഗത്തിലാണ് തീരുമാനം. സി.പി.എം നടത്താനിരിക്കുന്ന സെമിനാര്&#x200d; ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന വിധത്തിലാവരുത്. ആര്&#x200d;ക്കും ഏത് സെമിനാറിലും പങ്കെടുക്കാമെന്നും പങ്കെടുക്കാതിരിക്കാമെന്നും നേരത്തെ മുസ്്‌ലിഗ് സംഘടിപ്പിച്ച മുസ്്‌ലിം സംഘടനകളുടെ യോഗത്തില്&#x200d; തീരുമാനിച്ചിരുന്നതായി പാണക്കാട് സാദിഖലി തങ്ങള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. കോണ്&#x200d;ഗ്രസിനാണ് ഇക്കാര്യത്തില്&#x200d; പാര്&#x200d;ലമെന്റിലടക്കം എന്തെങ്കിലും ചെയ്യാന്&#x200d; കഴിയുകയെന്ന് തങ്ങള്&#x200d; പറഞ്ഞു.</p>
<p>മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്&#x200d; ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്&#x200d;ട്ടി നേതാക്കള്&#x200d; പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്&#x200d; അവിടെ സന്ദര്&#x200d;ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiuml-cpim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകസിവില്&#x200d;കോഡിന് വേണ്ടി സി.പി.എം നിയമസഭയില്&#x200d; വാദിച്ചതിന്റെ വാര്&#x200d;ഷികം ഇന്ന്</title>
		<link>https://www.chandrikadaily.com/ucc-cpim-iuml.html</link>
					<comments>https://www.chandrikadaily.com/ucc-cpim-iuml.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 09 Jul 2023 05:00:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263685</guid>

					<description><![CDATA[മുസ്ലിംലീഗ് ജനാധിപത്യപാര്&#x200d;ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്&#x200d;കുട്ടിയും ഇപ്പോള്&#x200d; ആവര്&#x200d;ത്തിക്കുകയും ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<p>ഏകസിവില്&#x200d;കോഡ് നടപ്പാക്കണമെന്ന് സി.പി.എം കേരള നിയമസഭയില്&#x200d; ആവശ്യപ്പെട്ടതിന്റെ മുപ്പത്താറാം വാര്&#x200d;ഷികമാണ് ഇന്ന്. കെ.ആര്&#x200d;. ഗൗരിയമ്മയും സി.ടി കൃഷ്ണനും വി.ജെ.തങ്കപ്പനും എം.വി രാഘവനും കെ.പി അരവിന്ദാക്ഷനും മറ്റുമാണ് 1985 ജൂലൈ 9ന് നിയമസഭയില്&#x200d; ചോദ്യം ഉന്നയിച്ചത്. ഏകസിവില്&#x200d;കോഡ് നടപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രി കെ.കരുണാകരന്&#x200d; സഭയിലുണ്ടായിരുന്നില്ല. പകരം മന്ത്രി എം.പി ഗംഗാധരനാണ് മറുപടി നല്&#x200d;കിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏകിസിവില്&#x200d;കോഡ് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.<br />
ശരീഅത്തിനെതിരെയും വ്യക്തിനിയമങ്ങള്&#x200d;ക്കെതിരെയും സി.പി.എം വലിയ പ്രചാരണം നടത്തിയ നാളുകളിലായിരുന്നു ചോദ്യം. പാര്&#x200d;ട്ടി നേതാവ് ഇ.എം.എസ്സായിരുന്നു പ്രചാരണത്തിന് ചുക്കാന്&#x200d; പിടിച്ചത്. പ്രതിപക്ഷ നേതാവ് ഇ.കെ നായനാരും മറ്റും കൊണ്ടുപിടിച്ച് പ്രസംഗിച്ച് നടന്നു. അന്ന് അഖിലേന്ത്യാ മുസ്്‌ലിം ലീഗ് സി.പി.എം സഖ്യത്തിലായിരുന്നു . ഇതേതുടര്&#x200d;ന്ന് ആ പാര്&#x200d;ട്ടി മുന്നണി വിട്ട് മുസ്ലിം ലീഗില്&#x200d; തിരികെ ലയിച്ചു.<br />
വിവാദം നീളുകയും ചില പത്രങ്ങള്&#x200d; വിവാദം കൊഴുപ്പിക്കുകയും ചെയ്തതിനൊടുവില്&#x200d; ഇ.എം.എസ് തന്നെ വിവാദത്തിന് സുല്ലിട്ടു: എനിക്ക് ശരീഅത്തിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. അതോടെ മുസ്്‌ലിം ലീഗ് അടക്കം ഒരു വര്&#x200d;ഗീയകക്ഷിയുമായും സി.പി.എം ഇനി സഖ്യമുണ്ടാക്കി്‌ല്ലെന്ന പ്രസ്താവനയും ഇ.എം.എസ് നടത്തി. 1986ലെ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; ഇടതുമുന്നണി അധികാരത്തിലെത്തുകയും ചെയ്തു. എം.വി രാഘവനെ മുസ്്‌ലിം ലീഗുമായി ബന്ധം വേണമെന്ന് വാദിച്ചതിന്റെ പേരില്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്&#x200d; പിന്നീട് പലസന്ദര്&#x200d;ഭങ്ങളിലും മുസ്്‌ലിം ലീഗിന് പിന്നില്&#x200d; വാഗ്്ദാനങ്ങളുമായി സി.പി.എം നേതാക്കള്&#x200d; പ്രത്യക്ഷപ്പെടുന്നതാണ ്‌കേരളം കണ്ടത്. മുസ്ലിംലീഗ് ജനാധിപത്യപാര്&#x200d;ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്&#x200d;കുട്ടിയും ഇപ്പോള്&#x200d; ആവര്&#x200d;ത്തിക്കുകയും ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ucc-cpim-iuml.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകീകൃത സിവില്&#x200d; കോഡ് മുസ്‌ലിം വൈകാരിക പ്രശ്‌നമല്ല- ലേഖനം</title>
		<link>https://www.chandrikadaily.com/ucc-chandrika.html</link>
					<comments>https://www.chandrikadaily.com/ucc-chandrika.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 06 Jul 2023 03:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[PUTHURRAHMAN]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263125</guid>

					<description><![CDATA[ഏക സിവില്&#x200d; കോഡിന് ഏക തടസം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.]]></description>
										<content:encoded><![CDATA[<p><strong>പുത്തൂര്&#x200d; റഹ്മാന്&#x200d;</strong></p>
<p>സംഘ്പരിവാര്&#x200d; അജണ്ടയിലെ പ്രധാന ഇനമായ രാജ്യത്തിനൊരു ഏകീകൃത സിവില്&#x200d; കോഡ് എന്ന കുപ്പിക്കുള്ളിലെ ഭൂതത്തെ ബി.ജെ.പി വീണ്ടും പുറത്തെടുത്തുകഴിഞ്ഞു. പതിനാറാം നൂറ്റാണ്ടു മുതല്&#x200d; രാജ്യത്തു നിലനിന്ന ബാബരി മസ്ജിദ് തകര്&#x200d;ത്ത് തല്&#x200d;സ്ഥാനത്ത് രാമക്ഷേത്രം പണിയുക എന്ന ഹിന്ദുത്വ വികാരോദ്ദീപനം കൊണ്ട് മുന്നോട്ടുപോയവര്&#x200d;ക്ക് പുതിയ വൈകാരിക പരിപാടി വേണം. ഇലക്ഷന്&#x200d; ജയിക്കാന്&#x200d; ഇനിയുള്ള ഉപായമാണ് ഈ യൂണിഫോം സിവില്&#x200d; കോഡ്. 1995ലും 2017ലും സുപ്രീം കോടതി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതാണെങ്കിലും ഒരു കരടു രൂപരേഖ പോലും നിലവില്&#x200d; എഴുതപ്പെട്ടിട്ടില്ലാത്ത ഏകീകൃത സിവില്&#x200d; കോഡ് എന്ന ഇല്ലാത്ത നിയമാവലികളുടെ പേരില്&#x200d; നാട് വാഗ്വാദത്തിലേക്കും ജനങ്ങളുടെ ഭിന്നിപ്പിലേക്കും എടുത്തെറിയപ്പെടുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ നാലു വര്&#x200d;ഷത്തിന് ശേഷം 2018ല്&#x200d;, ഏകൃകൃത സിവില്&#x200d; കോഡ് ആവശ്യമില്ലെന്നും അഭികാമ്യമല്ലെന്നും ഇന്ത്യന്&#x200d; ലോ കമ്മീഷന്&#x200d; വ്യക്തമാക്കിയതയാണ്. ഇപ്പോഴിതാ വീണ്ടും ഏകൃകൃത സിവില്&#x200d; കോഡും ലോ കമ്മീഷന്റെ അഭിപ്രായ സമാഹരണവും ചര്&#x200d;ച്ചകളും ആരംഭിച്ചിരിക്കുന്നു.</p>
<p>ഈ ചര്&#x200d;ച്ചകളുടെ പ്രധാന ഭാഗം എപ്പോഴും മുസ്‌ലിംകള്&#x200d;ക്ക് സംവരണം ചെയ്തിരിക്കുന്നു. ഏകീകൃത സിവില്&#x200d;കോഡ് ഒരു ഹിന്ദുമുസ്‌ലിം പ്രശ്‌നമാണെന്ന രൂപത്തിലാണ് തര്&#x200d;ക്കങ്ങള്&#x200d; മുഴുവന്&#x200d;. മുസ്‌ലിം സമുദായത്തെ അപരന്മാരാക്കിയും ശത്രുക്കളാക്കിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും അതുവഴി രാഷ്ട്രീയ വിജയം നേടുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെടുത്തിയ സംഘ്പരിവാരത്തെ സഹായിക്കുന്ന തരത്തിലാണ് ചര്&#x200d;ച്ചകളെല്ലാം. വാസ്തവത്തില്&#x200d; ഇന്ത്യയില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് നടപ്പിലാക്കാന്&#x200d; ഭരണഘടനാ നിര്&#x200d;മാതാക്കള്&#x200d; ഉദ്ദേശിച്ചിരുന്നെങ്കില്&#x200d;, ഭരണഘടനയുടെ 44 ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനങ്ങള്&#x200d;ക്കുള്ള നയതത്വ നിര്&#x200d;ദേശത്തിന്റെ ഭാഗമായിട്ടായിരുന്നില്ല അതു രേഖപ്പെടുത്തേണ്ടത്. നമ്മുടെ മഹത്തായ ഭരണഘടനയില്&#x200d; ഗവണ്&#x200d;മെന്റിനുള്ള മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; മാത്രമായാണ് ഏകീകൃത സിവില്&#x200d; കോഡിന്റെ കാര്യം ചേര്&#x200d;ത്തിരിക്കുന്നത്. അവ കര്&#x200d;ശനമായി പിന്തുടരേണ്ട ആവശ്യമില്ല, ഏതെങ്കിലും കോടതിക്ക് അവ നടപ്പിലാക്കാനും കഴിയില്ല എന്നതാണ് ഭരണഘടനാ പണ്ഡിതരുടെ അഭിപ്രായം. സദ്ഭരണത്തിലേക്ക് നയിക്കുന്നതിനുള്ള ക്രിയാത്മകമായ ബാധ്യത മാത്രമായി ചേര്&#x200d;ക്കപ്പെട്ട ഒരു നിര്&#x200d;ദേശത്തെയാണ് ഇന്ത്യയിലാകെ വിഭാഗീയത വളര്&#x200d;ത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോള്&#x200d; വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഇന്ത്യ മതേതര, ജനാധിപത്യ, റിപബ്ലിക് ആണെന്ന് ഇന്ത്യന്&#x200d; ഭരണഘടനയുടെ ആമുഖം അര്&#x200d;ത്ഥ ശങ്കയില്ലാതെ പറയുന്നു. ഈ അടിസ്ഥാന തത്വം പൂര്&#x200d;ണമായും പാലിക്കാനാവാത്തവര്&#x200d; ഒരു ഭാഗികമായ നിര്&#x200d;ദേശത്തെ പൊക്കിപ്പിടിച്ചുവരുന്നതില്&#x200d; തന്നെയുണ്ട് ദുരുദ്ദേശ്യം. ഇന്ത്യന്&#x200d; ഭരണഘടന നമ്മുടെ രാജ്യത്തെ ഒരു &#8216;മതേതര&#8217; ജനാധിപത്യ റിപബ്ലിക്കായി വിഭാവനം ചെയ്തു. അതിനര്&#x200d;ത്ഥം രാജ്യത്തിന് ഔദ്യോഗിക മതം ഇല്ലെന്നാണ്. മറ്റൊരു രീതിയില്&#x200d; പറഞ്ഞാല്&#x200d; ഭരണകൂടം ഏതെങ്കിലും പ്രത്യേക മതത്തില്&#x200d; പ്രവര്&#x200d;ത്തിക്കുകയോ മതത്തിന്റെ അടിസ്ഥാനത്തില്&#x200d; വിവേചനം കാണിക്കുകയോ ചെയ്യരുതെന്നാണ്. ഇന്ത്യന്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 25 ഉം 26 ഉം പ്രാബല്യത്തില്&#x200d; വരുത്താവുന്ന മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും മതപരമായ കാര്യങ്ങള്&#x200d; നടത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.</p>
<p>അതേ സമയം, ആര്&#x200d;ട്ടിക്കിള്&#x200d; 44, ഇന്ത്യയില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് രൂപപ്പെടുത്താന്&#x200d; ശ്രമിക്കേണ്ടതുണ്ടെന്ന നിര്&#x200d;ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെ ലിംഗനീതിയുടെ ആശയമായി അവതരിപ്പിച്ചുകൊണ്ടാണ് അനുകൂലിക്കുന്നവര്&#x200d; സംസാരിക്കുന്നത് എന്നതാണ് വലിയ തമാശ. രാജ്യത്ത് നിലവിലുള്ള അംഗീകൃത സിവില്&#x200d; നിയമങ്ങള്&#x200d; ഇന്ത്യ അതിനുള്ളില്&#x200d; താമസിക്കുന്ന വൈവിധ്യമാര്&#x200d;ന്ന ജനങ്ങളെ എങ്ങനെ ഉള്&#x200d;ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ്. നാനാത്വത്തില്&#x200d; ഏകത്വം എന്ന നമ്മുടെ മതേതരമൂല്യങ്ങളുടെ പ്രകടനവുമാണത്. സമത്വത്തിനുള്ള അവകാശവും വിവേചനമില്ലായ്മയും പോലെ സ്വന്തം മതം പിന്തുടരാനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്&#x200d; നിലവിലുണ്ട്. ഏറെ വൈവിധ്യമാര്&#x200d;ന്ന ജനവിഭാഗങ്ങളെ അവരുടെ മതപാരമ്പര്യങ്ങള്&#x200d; ആചരിക്കാന്&#x200d; അനുവദിച്ചുകൊണ്ട്, വ്യക്തിപരമായ നിയമങ്ങളുടെ വ്യവസ്ഥകള്&#x200d; പാലിക്കാന്&#x200d; കഴിയുന്ന ഒരു വഴിയാണ് ഇന്ത്യ സ്വീകരിച്ചത്. ആ സുന്ദരമായ ഇന്ത്യ അല്&#x200d;പമെങ്കിലും ബാക്കിയുണ്ടെങ്കില്&#x200d; അതുകൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ നീക്കത്തിനു പിന്നിലെന്നു തിരിച്ചറിയാത്ത ചര്&#x200d;ച്ചക്കാരെക്കൊണ്ട് പൊറുതിമുട്ടിയ ദിവസങ്ങളാണിപ്പോള്&#x200d; നമുക്കുള്ളത്.<br />
നമ്മുടെ ഭരണഘടന പ്രകാരം നിയമസങ്കല്&#x200d;പ്പവും മതസങ്കല്&#x200d;പ്പവും വ്യത്യസ്തമാണ്. ഇന്ത്യന്&#x200d; ഭരണഘടന രാജ്യത്തെ പൗരന്മാരെ അവരുടെ ഇഷ്ടാനുസൃതമുള്ള മതം പിന്തുടരാന്&#x200d; അനുവദിക്കുന്നു. അതിന്റെ അര്&#x200d;ത്ഥം മതപരമായ ജീവിതവും മതനിയമങ്ങളും പാലിക്കുക എന്നതും ഭരണഘടന മൗലിക അവകാശമായി വകവച്ചുതരുന്നുവെന്നതാണ്. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയില്&#x200d; ബി.ജെ.പി പ്രഖ്യാപിച്ച ഏകീകൃത സിവില്&#x200d; കോഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്&#x200d; നമുക്കറിയാവുന്ന യാഥാര്&#x200d;ത്ഥ്യം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിലേക്കിനി ഏറെ സമയമില്ലെന്നതാണ്. ന്യൂനപക്ഷങ്ങളുടെ മതപരമായ ആചാരങ്ങള്&#x200d;ക്കും അവരുടെ വ്യക്തിനിയമങ്ങള്&#x200d;ക്കും നല്&#x200d;കിയിട്ടുള്ള ഭരണഘടനാപരമായ ഉറപ്പുകള്&#x200d; ലംഘിക്കുന്നതിനാല്&#x200d; മത ന്യൂനപക്ഷങ്ങളും മതേതരചിന്ത പുലര്&#x200d;ത്തുന്നവരും ഇതിനെ എതിര്&#x200d;ക്കും. രാജ്യത്തു നടക്കുന്ന സംവാദങ്ങളുടെ ഗതി ഇപ്പോള്&#x200d; എല്ലാവര്&#x200d;ക്കും അറിയാം. ഏകീകൃത സിവില്&#x200d; കോഡിനായി ആവേശത്തോടെ മുറവിളി കൂട്ടുക മാത്രമല്ല മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാനതൊരു വഴിയായി സ്വീകരിക്കുകയും ചെയ്യും. ഏകീകൃത സിവില്&#x200d; കോഡ് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വ്യക്തതയില്ല. എന്നാല്&#x200d; രാജ്യത്തെ മുച്ചൂടും മൂടുന്ന ഹിന്ദുത്വ പ്രവണതകള്&#x200d; കുത്തിനിറച്ച ഒരു നിയമവാലിയെ ഏകീകൃത സിവില്&#x200d; കോഡ് എന്ന പേരിലവതരിപ്പിക്കാനാണ് സാധ്യത എന്നതിവല്&#x200d; ഇന്നാര്&#x200d;ക്കും സംശയമില്ല. കാരണം ആര്&#x200d;.എസ്.എസ് ലക്ഷ്യം വെക്കുന്ന ഹിന്ദുരാജ്യ രൂപീകരണത്തിലേക്കാണീ ചാട്ടമെന്നതാണ് സത്യം. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപനം നേരത്തെ തന്നെ പ്രധാനമന്ത്രി ആരംഭിച്ചതാണ്.</p>
<p>നേരത്തെ ലിംഗസമത്വവും ലിംഗനീതിയും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്&#x200d; ഏകീകൃത സിവില്&#x200d; കോഡ് ചേര്&#x200d;ത്തത്. ലിംഗനീതിയാണ് മുന്&#x200d;ഗണനയെങ്കില്&#x200d;, ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമായതിനാല്&#x200d;, അത്തരത്തില്&#x200d; നിയമനിര്&#x200d;മാണം നടത്തുകയാണല്ലോ വേണ്ടത്. ആര്&#x200d;.എസ്.എസ് നേതൃത്വത്തില്&#x200d; എത്ര സ്ത്രീകളുണ്ട് എന്ന ചോദ്യം രാജ്യത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. ലിംഗസമത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള ബി.ജെ.പിയുടെ ആശങ്ക വിവേചനപരമായ ഹൈന്ദവ ആചാരങ്ങള്&#x200d; വരുമ്പോള്&#x200d; ഇല്ലാതാകുന്നു എന്നതാണ് സത്യം. 2018ല്&#x200d; ശബരിമല ക്ഷേത്രത്തില്&#x200d; പത്തിനും അമ്പതിനും ഇടയില്&#x200d; പ്രായമുള്ള സ്ത്രീകള്&#x200d; പ്രവേശിച്ചുകൂടെന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയപ്പോള്&#x200d; അത് വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്&#x200d;കുന്ന ഉറപ്പുകളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോള്&#x200d; ഏകീകൃത സിവില്&#x200d; കോഡിനു ജയ് വിളിക്കുന്നത്. കേരളത്തില്&#x200d; തെരഞ്ഞെടുപ്പില്&#x200d; നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിര്&#x200d;ത്തുകൊണ്ടുള്ള കോലാഹലം ബി.ജെ.പി ആസൂത്രണം ചെയ്തതു നാം മറന്നിട്ടില്ല.</p>
<p>കേരളത്തിലെ ഇടതുപക്ഷത്തിനും മതന്യൂനപക്ഷങ്ങള്&#x200d;ക്കുമെതിരെ ഒരു സാങ്കല്&#x200d;പികമായ ഹിന്ദുജനമനസ് രൂപപ്പെടുത്തുകയും കേരളത്തെ തങ്ങളുടെ വരുതിയിലാക്കാന്&#x200d; അത് ഉപയോഗിക്കുകയുമാണ് അന്ന് ചേയ്തത്. ബി.ജെ.പി തിരഞ്ഞെടുപ്പു വിജയങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു സ്വേച്ഛാധിപത്യ ജനകീയ രാഷ്ട്രീയം ഇന്ന് ദൃശ്യമാണ്. പ്രത്യക്ഷത്തില്&#x200d; പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നരേന്ദ്രമോദി തന്നെയും പറയാറും ചെയ്യാറും. മുത്തലാഖിനെതിരായ സുപ്രീം കോടതിയുടെ വിധിയെ പിന്തുണച്ചുകൊണ്ട്, മുസ്‌ലിം പുരുഷന്മാരെ മാത്രം വില്ലന്മാരാക്കുകയും മുസ്‌ലിംകളെ മുന്&#x200d; മതേതര സര്&#x200d;ക്കാരുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. എന്നാല്&#x200d; ഗുസ്തി താരങ്ങള്&#x200d; നേരിട്ട കടുത്ത ലൈംഗിക അതിക്രമങ്ങളെ പറ്റി ഇന്നേവരെ നമ്മുടെ പ്രധാനമന്ത്രി വാതുറന്നിട്ടുമില്ല.<br />
മുസ്‌ലിംകളെ കുറ്റക്കാരായി സ്ഥാപിക്കുക, പ്രതിസ്ഥാനത്തു നിര്&#x200d;ത്തുക, ഈ സാങ്കല്&#x200d;പിക വില്ലനെതിരെ യുദ്ധം പ്രഖ്യാപിക്കുക, ഹിന്ദുവികാരം ഉണര്&#x200d;ത്തുക, തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഫോര്&#x200d;മുല മുന്നില്&#x200d; കണ്ടാണ് ഏകീകൃത സിവില്&#x200d; കോഡ് ഇപ്പോള്&#x200d; പുറത്തെടുത്തിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് രാജ്യത്തെ മതേതര ജനാധിപത്യം വിശ്വാസികളില്&#x200d; നിന്നുണ്ടാവേണ്ടത്. ഏകീകൃതവും ഭൂരിപക്ഷഹിതം പാലിക്കപ്പെടുന്നതുമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന പ്രേരണ. എന്നാല്&#x200d; ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കുന്നത് ഹിന്ദുക്കള്&#x200d;ക്കിടയിലെ ഭിന്നത തുറന്നുകാട്ടുമെന്നതാണ് ഇപ്പോള്&#x200d; വ്യക്തമാകുന്നത്. അനന്തരാവകാശ കാര്യങ്ങളില്&#x200d; രാജ്യത്തെ ഹിന്ദുക്കളായ പുരുഷ അവകാശികള്&#x200d;ക്ക് നല്&#x200d;കുന്ന മുന്&#x200d;ഗണന, ഹിന്ദു ബഹുഭാര്യത്വം എന്നിവ പോലെ പരിഷ്‌കരിക്കാന്&#x200d; എളുപ്പമല്ലാത്ത വ്യക്തിനിയമ സംഹിതകള്&#x200d; വേറെയും നമ്മുടെ രാജ്യത്തുണ്ട്. ഏകീകൃത സിവില്&#x200d; കോഡ് സംബന്ധമായി ഇന്നലെ പാര്&#x200d;ലമെന്റ് സമിതി വിളിച്ചുകൂട്ടിയ യോഗത്തില്&#x200d; ഈ അഭിപ്രായ ഭിന്നതകള്&#x200d; പൊങ്ങിവന്നുകഴിഞ്ഞു. രാജ്യത്തെ ഗോത്രവര്&#x200d;ഗങ്ങളെ ഒഴിവാക്കിയുള്ള ഏകീകൃത സിവില്&#x200d; കോഡ് എന്ന തരത്തിലേക്ക് ഇന്നലെ തന്നെ നിയമമന്ത്രാലയം വന്നുകഴിഞ്ഞു.</p>
<p>ബി.ജെ.പി വിളവുകൊയ്യുന്ന വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; നിന്നും ഘടകകക്ഷികള്&#x200d; സമ്മര്&#x200d;ദ്ദം ആരംഭിച്ചതായും കാണാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ വിഷയം എടുത്തിടുന്ന ബി.ജെ.പി നേതൃത്വം ഏക സിവില്&#x200d; കോഡ് നടപ്പാക്കുന്ന രീതികള്&#x200d; ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പേടിപ്പിക്കാനുള്ള വിഷം പുരട്ടിയ അമ്പുമാത്രമാണിത്. രാജ്യത്തെ മുസ്‌ലിം സംഘടനകളും മതനേതൃത്വവും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്&#x200d; ഈ നീക്കത്തോട് പ്രതികരിക്കാതിരിക്കുകയാണ് ഉചിതമായ നടപടി. ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; അനുഭവിക്കുന്ന വ്യക്തിനിയമം അവകാശങ്ങള്&#x200d; ഇല്ലാതാവും എന്ന തരത്തിലേക്കു മാത്രമായി പ്രചാരണം നടക്കുകയാണ് ബി.ജെ.പിക്കു വേണ്ടത്. ആ ചൂണ്ടയില്&#x200d; നമ്മള്&#x200d; കൊത്താതിരുന്നാല്&#x200d; തന്നെ ഈ ചര്&#x200d;ച്ചകൊണ്ട് ഉദ്ദേശിക്കുന്ന ഫലം സംഘ്പരിവാറിനു ലഭിക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരുമിച്ചിരുന്നു ചര്&#x200d;ച്ച നടത്തിയ മുസ്‌ലിം സംഘടനകളുടെ നേതാക്കള്&#x200d; വിവേകപൂര്&#x200d;ണമായ ഈ തീരുമാനം കൈകൊണ്ടതും ഇതൊരു മുസ്‌ലിം വൈകാരിക പ്രശ്‌നമാക്കാന്&#x200d; അനുവദിക്കരുതെന്ന ധാരണയിലെത്തിയതും ഏറെ പ്രശംസനീയമായ കാര്യമാണ്. ഏക സിവില്&#x200d; കോഡിന് ഏക തടസം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്. ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ ഭൂമിയാണ് ഏകീകൃത സിവില്&#x200d; കോഡിനു വിസമ്മതിക്കുക എന്ന ചിന്തയാണ് നാം ഈയവസരത്തില്&#x200d; വളര്&#x200d;ത്തേണ്ടത്. ഹിന്ദുത്വ സ്വേച്ഛാധിപത്യം കൂടുതല്&#x200d; കൂടുതല്&#x200d; ശക്തി പ്രാപിക്കുന്ന കാലത്ത് അത് ഇന്ത്യയെ ഇന്ത്യയായി നിലനിര്&#x200d;ത്താനുള്ള ശ്രമം കൂടിയായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ucc-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് നിയമങ്ങള്&#x200d; അല്ല, ആയിരത്തോളം നിയമങ്ങള്&#x200d;: മോദിയുടെ വാക്കുകള്&#x200d; ധ്രുവീകരണം ലക്ഷ്യമിട്ട്</title>
		<link>https://www.chandrikadaily.com/ucc-modi.html</link>
					<comments>https://www.chandrikadaily.com/ucc-modi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 28 Jun 2023 15:43:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[ucc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261961</guid>

					<description><![CDATA[വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്&#x200d; ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>പ്രതിപക്ഷഐക്യത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്&#x200d; നടന്നുകൊണ്ടിരിക്കെ അവരെ തമ്മിലടിപ്പിക്കുകയും മുന്&#x200d;കാലങ്ങളെ പോലെ വര്&#x200d;ഗീയധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമവുമാണ് പ്രധാനമന്ത്രി മോദിയുടെ ഏകസിവില്&#x200d;കോഡ് പരാമര്&#x200d;ശം. മധ്യപ്രദേശിലെ ഭോപ്പാലില്&#x200d; ബൂത്ത്തല പാര്&#x200d;ട്ടിപ്രവര്&#x200d;ത്തകരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഏകസിവില്&#x200d;കോഡ് വിഷയം പുറത്തെടുത്തിട്ടത്. മുമ്പുതന്നെ ഇരുപത്തിരണ്ടാം ലോ കമ്മീഷനും വിഷയം ഉയര്&#x200d;ത്തിവിട്ടിരുന്നു. ഭരണഘടനയുടെ നിര്&#x200d;ദേശകതത്വങ്ങളില്&#x200d; ഏകസിവില്&#x200d;കോഡ് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇതിനായി പറയുന്ന ന്യായം. എന്നാല്&#x200d; മോദി തന്റെ പ്രസംഗത്തില്&#x200d; പറഞ്ഞ &#8216;ഒരു വീട്ടില്&#x200d; രണ്ട് നിയമങ്ങള്&#x200d;&#8217; എന്നത് കൊണ്ട് വര്&#x200d;ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.</p>
<p>ഹൈന്ദവവിഭാഗങ്ങളില്&#x200d; നൂറുകണക്കിന് ജാതികളും ഉപജാതികളും ഗോത്രവര്&#x200d;ഗങ്ങളും ഉണ്ടെന്നിരിക്കെയാണ് മോദി രണ്ട് നിയമം എന്ന് പറഞ്ഞ് വിഷയത്തെ മുസ്‌ലിംവിരുദ്ധമാക്കി അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിംകള്&#x200d; മാത്രമല്ല, നിരവധി വിഭാഗങ്ങള്&#x200d; അവരവരുടെ ആചാരാനുഷ്ഠാനങ്ങള്&#x200d; കൊണ്ടുനടക്കുമ്പോള്&#x200d; എങ്ങനെയാണ് രണ്ട് നിയമങ്ങള്&#x200d; എന്ന് പറയാനാകുക?ഏകിസിവില്&#x200d;കോഡ് നടപ്പാക്കുകയാണെങ്കില്&#x200d;തന്നെ ഏത് മതത്തിന്റെ നിയമമാണ് എല്ലാ വിഭാഗങ്ങള്&#x200d;ക്കുമായി നടപ്പാക്കുക എന്ന ചോദ്യമാണുയരുന്നത്. വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്&#x200d; ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന്റെ കാര്യത്തിലും മുത്തലാഖിന്റെ കാര്യത്തിലും ഇതേ അടവ് തന്നെയാണ് മോദിയും കൂട്ടരും പയറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടായിരുന്നു അത്. ഭൂരിപക്ഷസമുദായങ്ങളെ മുസ്‌ലിംകള്&#x200d;ക്കെതെരായി തിരിക്കുക എന്നതായിരുന്നു തന്ത്രം. രണ്ട് നിയമങ്ങള്&#x200d; എന്ന് പറഞ്ഞതിലൂടെ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങളാണ് പ്രശ്‌നമെന്നും അതിനെതിരാണ് ഏകസിവില്&#x200d; നിയമമെന്നും വരുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്.</p>
<p>നിര്&#x200d;ദേശകതത്വങ്ങളില്&#x200d; മദ്യനിരോധനം, സാര്&#x200d;വത്രിക സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്&#x200d; എഴുതിവെച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മതവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ബി.ജെ.പി പുറത്തെടുത്തിട്ടിരിക്കുന്നത്. ലക്ഷ്യം വ്യക്തം. അടുത്തവര്&#x200d;ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ. മൂന്നാമതും അധികാരത്തിലെത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്&#x200d; ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. മോദിക്കെതിരെ ബി.ജെ.പിയില്&#x200d; ഉയര്&#x200d;ന്നിരിക്കുന്ന ഉള്&#x200d;പോരും തടുക്കുക ഇതിന് പിന്നിലെ ലക്ഷ്യമാണ്.<br />
ഇതോടെ രാജ്യത്തെ ചര്&#x200d;ച്ചകള്&#x200d; ഇതിലേക്ക് വലിച്ചിഴക്കുകയും രാജ്യത്തിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിക്കൊള്ള , കുത്തകവല്&#x200d;കരണം തുടങ്ങിയവയില്&#x200d;നിന്ന് ശ്രദ്ധതിരിച്ചുവിടുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. മണിപ്പൂര്&#x200d; കലാപത്തെ വാര്&#x200d;ത്തകളില്&#x200d;നിന്ന് തമസ്‌കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആംആദ്മി പാര്&#x200d;ട്ടി തത്വത്തില്&#x200d; ഏകസിവില്&#x200d;കോഡിനെ അനുകൂലിക്കുന്നുവെന്ന് പറയുകയും കോണ്&#x200d;ഗ്രസ് ആലോചിച്ചുതീരുമാനമെടുക്കും എന്നുപറയുകയും ചെയ്തത് ബി.ജെ.പിയില്&#x200d; ആഹ്ലാദം പടര്&#x200d;ത്തിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ucc-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്‍ നിയമത്തിനെതിരെ രാജ്യ സ്‌നേഹികള്‍ ഐക്യപ്പെടണം</title>
		<link>https://www.chandrikadaily.com/%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0.html</link>
					<comments>https://www.chandrikadaily.com/%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Oct 2016 17:39:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ucc]]></category>
		<category><![CDATA[uniform civil code]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5882</guid>

					<description><![CDATA[നാനാത്വത്തില്‍ ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്‍പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്‍ രാജ്യത്തെ ജനങ്ങള്‍ക്കായി ചോദ്യാവലി സമര്‍പ്പിച്ചെങ്കിലും മിക്ക സംഘടനകളും ചോദ്യാവലി പൂരിപ്പിച്ചു നല്‍കില്ലെന്ന് അറിയിച്ചതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായിട്ടുണ്ട്. മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത മുസ്്‌ലിം സംഘടനകളുടെ സൗഹൃദ സമിതി [&#8230;]]]></description>
										<content:encoded><![CDATA[<p>നാനാത്വത്തില്&#x200d; ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്&#x200d; എല്ലാ സമുദായങ്ങള്&#x200d;ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്&#x200d;പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്&#x200d; രാജ്യത്തെ ജനങ്ങള്&#x200d;ക്കായി ചോദ്യാവലി സമര്&#x200d;പ്പിച്ചെങ്കിലും മിക്ക സംഘടനകളും ചോദ്യാവലി പൂരിപ്പിച്ചു നല്&#x200d;കില്ലെന്ന് അറിയിച്ചതോടെ സര്&#x200d;ക്കാരിന്റെ നില പരുങ്ങലിലായിട്ടുണ്ട്. മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്&#x200d;ത്ത മുസ്്‌ലിം സംഘടനകളുടെ സൗഹൃദ സമിതി യോഗവും ചോദ്യാവലി ബഹിഷ്‌കരിക്കാന്&#x200d; ഐകകണ്‌ഠ്യേന തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള വ്യക്തി നിയമങ്ങള്&#x200d;ക്ക് വിരുദ്ധമായി ഏക വ്യക്തി നിയമം നടപ്പാക്കുന്നത് ഓരോ സമുദായങ്ങള്&#x200d;ക്കും അവരുടേതായ ആചാരങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും രാജ്യത്തിന്റെ ബഹുസ്വരതക്ക് ഭംഗം വരുത്തുന്നതുമാണെന്ന പരാതിയാണ് ഉയര്&#x200d;ന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്&#x200d; സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടാകുമ്പോഴും മതേതരത്വവും ജനാധിപത്യവും അഭംഗുരം തുടരുന്നത് പൗരന്മാര്&#x200d;ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടര്&#x200d;ന്ന് ജീവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ഉള്ളതിനാലാണ്. ഇതിനെതിരെയുള്ള നീക്കത്തെ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയില്&#x200d; ചോദ്യം ചെയ്യാനുള്ള മുസ്്‌ലിം സൗഹൃദ സമിതിയുടെ തീരുമാനം സ്വാഗതാര്&#x200d;ഹമാണ്.</p>
<p>രാജ്യത്ത് ഇതിനകം തന്നെ മുസ്്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡ് പോലുള്ള സംഘടനകള്&#x200d; ചോദ്യാവലി അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും സുപ്രീം കോടതിയില്&#x200d; ഇതു സംബന്ധിച്ച് കേസ് നടത്തിവരികയുമാണ്. മുസ്്‌ലിംകളിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉന്നത നീതി പീഠത്തില്&#x200d; സിവില്&#x200d; നിയമം സംബന്ധിച്ച കേസുള്ളത്. ഇതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തിലും ഏക സിവില്&#x200d; കോഡ് നടപ്പാക്കുകയാണ് പ്രായോഗികമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അധികാരമേറ്റെടുത്തതു മുതല്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാരിന് കീഴില്&#x200d; മുസ്‌ലിംകളും ദലിതുകളുമടക്കമുള്ള ജനവിഭാഗങ്ങള്&#x200d;ക്കുനേരെ ബി.ജെ.പി ഉള്&#x200d;പെടുന്ന സംഘ പരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഏകസിവില്&#x200d; നിയമം അടിച്ചേല്&#x200d;പിക്കാനുള്ള നീക്കത്തെയും മതേതരാഭിമുഖ്യമുള്ള ജനത നോക്കിക്കാണുന്നത്. മുസ്‌ലിം സ്ത്രീകളിലെ വിവാഹമോചന (ത്വലാഖ്) മാണ് വിവാദ വിഷയമായി പ്രധാനമന്ത്രിയും സംഘപരിവാരവും ഉയര്&#x200d;ത്തിക്കാട്ടുന്നത്. മുസ്്‌ലിം സ്ത്രീകള്&#x200d;ക്ക് രാജ്യത്ത് തുല്യനീതി ലഭിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഏതാനും ലിപ്‌സ്റ്റിക് ഫെമിനിറ്റുകളും ദൈവ വിരോധികളും ഈ പഴമ്പാട്ട് ഏറ്റുപാടുന്നു. മുസ്്‌ലിം വ്യക്തിനിയമവും ശരീഅത്തും അസംസ്‌കൃതമാണെന്ന് പറയുന്നവരാണ് ഇക്കൂട്ടര്&#x200d;. ആയിരത്തഞ്ഞൂറിലധികം വര്&#x200d;ഷമായി മുസ്്‌ലിംകള്&#x200d; പിന്തുടര്&#x200d;ന്നുവരുന്ന, ഖുര്&#x200d;ആന്&#x200d; അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നാണ് ശരീഅത്ത് നിയമ സംഹിതകള്&#x200d;. 1935ലാണ് ഇന്ത്യയില്&#x200d; ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; മുത്തലാഖ് നിയമം നടപ്പാക്കുന്നത്. ദൈവിക നിയമം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്തിമമാണ്. അതില്&#x200d; ഇസ്്‌ലാമിക രാഷ്ട്രത്തിനുള്&#x200d;പെടെ ഏതെങ്കിലും ഭരണകൂടത്തിന് ഇടപെടാന്&#x200d; അധികാരമില്ല. അതത് സമുദായങ്ങള്&#x200d;ക്ക് വിടണമെന്ന ആശയമാണ് പ്രമുഖരെല്ലാം പങ്കുവെക്കുന്നത്.</p>
<p>അനുവദിക്കപ്പെട്ടതില്&#x200d; ദൈവം ഏറ്റവും വെറുക്കുന്നതാണ് വിവാഹ മോചനം എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. യഥാര്&#x200d;ത്ഥത്തില്&#x200d; മുത്തലാഖിനെയല്ല കേന്ദ്ര സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നതെന്ന് നേര്&#x200d;രേഖയില്&#x200d; ചിന്തിക്കുന്ന ആര്&#x200d;ക്കുമറിയാവുന്നതാണ്. ഏകസിവില്&#x200d; നിയമവും അതുവഴി ആര്&#x200d;.എസ്.എസിന്റെ ഹിന്ദു രാഷ്ട്രനിര്&#x200d;മിതിക്കുള്ള മണ്ണൊരുക്കുകയുമാണ്് ഇത്തരം ചര്&#x200d;ച്ചകള്&#x200d;കൊണ്ട് അവരുദ്ദേശിക്കുന്നത്. ലിംഗ നീതി നടപ്പാക്കണമെങ്കില്&#x200d; മുത്തലാഖ് നിരോധിക്കുകയും ഏക സിവില്&#x200d; നിയമം നടപ്പാക്കണമെന്നുമുള്ള വാദം തീര്&#x200d;ത്തും നിരര്&#x200d;ഥകമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്&#x200d; വിവാഹമോചനം നടക്കുന്നതും ബഹുഭാര്യാത്വമുള്ളതും ആര്&#x200d;.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തിലാണെന്നതാണ് സത്യം. വിവിധ പട്ടികജാതി-പട്ടികവര്&#x200d;ഗ-ആദിവാസി-ഗോത്ര വിഭാഗങ്ങള്&#x200d;ക്കിടയിലും താരതമ്യേന കുറഞ്ഞുമാത്രമേ വിവാഹമോചനം നടക്കുന്നുള്ളൂ. അവരുടെ വ്യക്തിനിയമങ്ങള്&#x200d; ഹിന്ദുമതത്തിന്റെ വിവക്ഷകള്&#x200d;ക്ക് ഒപ്പം നില്&#x200d;ക്കുന്നതുമല്ല. മുസ്്‌ലിംകളും ഇപ്പറഞ്ഞ തീരെ പിന്നാക്ക ജനവിഭാഗങ്ങളും ചേര്&#x200d;ന്നാല്&#x200d; രാജ്യത്തിന്റെ മുപ്പതു ശതമാനത്തിലധികം വരും. ഇവരുടെ വ്യക്തി ആചാരാനുഷ്ഠാന രീതികള്&#x200d; ഒരേ രൂപത്തിലാക്കുകയെന്നാല്&#x200d; അത് ഹിന്ദുത്വത്തിന്റെ ബാഹ്മണ്യാധിഷ്ഠിത ആചാര രീതികള്&#x200d;ക്ക് സമമമാക്കുകയെന്നതാണ്. അതാകട്ടെ ഇന്ത്യയെ പോലുള്ള ബഹുമത-ബഹു സംസ്‌കാര-ബഹുഭാഷാ രാഷ്ട്രത്തില്&#x200d; ആത്മഹത്യാപരമാകും. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്&#x200d;. അതിന് ചെറുതായി പോലും പോറലേല്&#x200d;ക്കുന്ന വിധത്തിലുള്ള ഏതുനീക്കവും രാജ്യത്തിന്റെ നിലനില്&#x200d;പിനെ ബാധിക്കുന്നതാവുമെന്ന് രാഷ്ട്ര ശില്&#x200d;പികള്&#x200d; ഒട്ടനവധി തവണ ഉദ്‌ബോധിപ്പിച്ചിട്ടുള്ളതാണ്.</p>
<p>നടേ വിഷയത്തില്&#x200d; രാജ്യത്തെ പാര്&#x200d;ലമെന്റിനകത്തും രാഷ്ട്രീയ കക്ഷികളിലും മതേതര പ്രസ്ഥാനങ്ങള്&#x200d;ക്കിടയിലും ബുദ്ധിജീവികളിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെടുത്തുകയും സര്&#x200d;ക്കാരില്&#x200d; സമ്മര്&#x200d;ദം ചെലുത്തിക്കുകയുമാണ് കോഴിക്കോട് യോഗം മുന്നോട്ടുവെച്ച നിര്&#x200d;ദേശം. ഇതിനായി മുസ്്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡുമായി യോജിച്ചു പ്രവര്&#x200d;ത്തിക്കാനുള്ള തീരുമാനവും ദേശീയ തലത്തില്&#x200d; മാതൃകാപരവും പ്രായോഗികവുമായ ഒന്നാണ്. അവര്&#x200d; നടത്തുന്ന ഒപ്പുശേഖരണ കാമ്പയിനെ പിന്തുണക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തില്&#x200d; മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ അഭിവൃദ്ധിക്കും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിം ലീഗിന്റെ പങ്ക് വിലപ്പെട്ടതാണ്. കേവലമായ സമ്പത്തിനപ്പുറം സ്വാതന്ത്ര്യവും അഭിമാനവുമാണ് വ്യക്തിക്ക് ഏറ്റവും വലുത്. മറ്റുതാല്&#x200d;പര്യങ്ങളെല്ലാം മാറ്റിവെച്ച് അഭിമാനപൂര്&#x200d;വമായ അസ്തിത്വം ഉയര്&#x200d;ത്തിപ്പിടിക്കാനുള്ള ദൗത്യമാണ് മുസ്‌ലിം സംഘടനകള്&#x200d; മുന്നോട്ടുവെച്ചിരിക്കുന്നത്. മമ്പുറം, പാണക്കാട് തങ്ങള്&#x200d;മാരും എണ്ണമറ്റ മറ്റു മഹത്തുക്കളും കാട്ടിത്തന്ന രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ മഹിതമായ പന്ഥാവിലൂടെതന്നെ ഇനിയും സഞ്ചരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. എറണാകുളത്തും കോഴിക്കോട്ടും ഏതാനും മാസം മുമ്പ് മുസ്‌ലിം ലീഗ് നടത്തിയ തീവ്രവാദ വിരുദ്ധ സമ്മേളനങ്ങള്&#x200d; ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. മുസ്‌ലിം സംഘ ശക്തിക്ക് മാത്രമല്ല മതേതര ദേശീയതക്കുകൂടി ഉള്&#x200d;ക്കാമ്പ് ചാര്&#x200d;ത്തുകയാണ് മുസ്‌ലിം ലീഗ് ഇവയിലൂടെ നിര്&#x200d;വഹിക്കുന്ന മഹത്തായ ദൗത്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
