<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ukrain &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ukrain/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 19 Apr 2025 16:37:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ukrain &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ</title>
		<link>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html</link>
					<comments>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Apr 2025 16:33:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[vladimir putin]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338655</guid>

					<description><![CDATA[ഇന്ന് ആറ് മണി മുതല്‍ ഈസ്റ്റര്‍ ദിനത്തില്‍ അര്‍ധരാത്രിവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഈസ്റ്റര്&#x200d; ദിനത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ലാഡമിര്&#x200d; പുടിന്&#x200d;. അതാസമയം, വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപനത്തോട് യുക്രെയ്ന്&#x200d; പ്രതികരിച്ചിട്ടില്ല. ഇന്ന് ആറ് മണി മുതല്&#x200d; ഈസ്റ്റര്&#x200d; ദിനത്തില്&#x200d; അര്&#x200d;ധരാത്രിവരെ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>റഷ്യയുടെ തീരുമാനം യുക്രെയ്ന്&#x200d; പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിന്&#x200d; പറഞ്ഞു. യുക്രെയ്‌നിന്റെ വെടിനിര്&#x200d;ത്തല്&#x200d; സമയത്തെ പ്രവര്&#x200d;ത്തനങ്ങള്&#x200d; അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, യുക്രെയ്‌നിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്&#x200d; തിരിച്ചടിക്കാന്&#x200d; തയാറാണെന്നും പുടിന്&#x200d; അറിയിച്ചു. മാനുഷിക ആവശ്യങ്ങള്&#x200d;ക്കാണ് വെടിനിര്&#x200d;ത്തുന്നതെന്നും റഷ്യന്&#x200d; സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യന്&#x200d; പ്രതിരോധമന്ത്രാലയം ടെലിഗ്രാം സന്ദേശത്തില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക സന്തോഷ സൂചികയില്&#x200d; ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്&#x200d;; 2025ലും ഒന്നാമതെത്തി ഫിന്&#x200d;ലന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/india-ranks-behind-palestine-and-ukraine-in-world-happiness-index-finland-will-be-the-first-in-2025.html</link>
					<comments>https://www.chandrikadaily.com/india-ranks-behind-palestine-and-ukraine-in-world-happiness-index-finland-will-be-the-first-in-2025.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Mar 2025 17:41:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[India]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[World Happiness Report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335061</guid>

					<description><![CDATA[പട്ടികയില്&#x200d; 118ാമതാണ് ഇന്ത്യയുടെ സ്ഥാനം]]></description>
										<content:encoded><![CDATA[<p>2025ലും ലോകസന്തോഷ സൂചികയില്&#x200d; ഒന്നാമതെത്തി ഫിന്&#x200d;ലന്&#x200d;ഡ്. തുടര്&#x200d;ച്ചയായ എട്ടാം തവണയാണ് ഫിന്&#x200d;ലന്&#x200d;ഡ് സന്തോഷ സൂചികയില്&#x200d; മുന്&#x200d;നിരയിലെത്തുന്നത്. പട്ടികയില്&#x200d; 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്&#x200d; മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്&#x200d; രാജ്യമായ പാകിസ്താനും ആഫ്രിക്കന്&#x200d; രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.</p>
<p>147 രാജ്യങ്ങളുടെ പട്ടികയില്&#x200d; അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്&#x200d;. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്&#x200d; 111ാമതും പാകിസ്താന്&#x200d; 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്&#x200d;ച്ച് 20ന് ഗാലപ് പോളിങ് ഏജന്&#x200d;സിയും യുഎന്നുമായി ചേര്&#x200d;ന്ന് ഓക്സ്ഫഡ് സര്&#x200d;വകലാശാലയുടെ ബെല്&#x200d;ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്&#x200d;ട്ട് പുറത്തിറക്കുന്നത്.</p>
<p>ഡെന്&#x200d;മാര്&#x200d;ക്ക്, ഐസ്ലന്&#x200d;ഡ്, സ്വീഡന്&#x200d; രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്&#x200d; രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്&#x200d;ലന്&#x200d;ഡ്സ്, കോസ്റ്റാറിക്ക, നോര്&#x200d;വെ, ഇസ്രാഈല്&#x200d;, ലക്സംബര്&#x200d;ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്&#x200d;. കാനഡ 18ാം സ്ഥാനത്തും ജര്&#x200d;മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്&#x200d; രാജ്യങ്ങളില്&#x200d; സിംഗപ്പൂര്&#x200d; 34ാം സ്ഥാനത്തും തായ്‌ലന്&#x200d;ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്&#x200d;രാജ്യങ്ങളില്&#x200d; ചൈനയാണ് ഏറ്റവും മുന്നില്&#x200d;- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്&#x200d; (92) എന്നിങ്ങനെയാണ് മറ്റ് അയല്&#x200d;രാജ്യങ്ങളുടെ സ്ഥാനം.</p>
<p>റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്&#x200d; 146ാം സ്ഥാനത്തും ലെബനാന്&#x200d; 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-ranks-behind-palestine-and-ukraine-in-world-happiness-index-finland-will-be-the-first-in-2025.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ -യുക്രൈന്&#x200d; യുദ്ധം; ഇടക്കാല വെടിനിര്&#x200d;ത്തലിന് സന്നദ്ധത അറിയിച്ച് യുക്രൈൻ</title>
		<link>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html</link>
					<comments>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Mar 2025 03:25:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333526</guid>

					<description><![CDATA[യുക്രൈന്&#x200d; വെടിനിര്&#x200d;ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്]]></description>
										<content:encoded><![CDATA[<p>യുക്രൈന്&#x200d; വെടിനിര്&#x200d;ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. 30 ദിവസത്തെ ഇടക്കാല വെടിനിര്&#x200d;ത്തലിനാണ് യുക്രൈന്&#x200d; സമ്മതം അറിയിച്ചിട്ടുള്ളത്. അതേസമയം, യുക്രൈന്&#x200d; പ്രസിഡന്റിനെ വീണ്ടും യുഎസിലേക്ക് ക്ഷണിക്കുമെന്നും യുദ്ധ, ഇന്റലിജന്&#x200d;സ് സഹായങ്ങള്&#x200d; പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി മധ്യസ്ഥതയില്&#x200d; നടന്ന ചര്&#x200d;ച്ചയിലാണ് വെടിനിര്&#x200d;ത്തല്&#x200d; തീരുമാനം.</p>
<p>യു.എസുമായുള്ള ചര്&#x200d;ച്ചയില്&#x200d; 30 ദിവസത്തെ ഇടക്കാല വെടിനിര്&#x200d;ത്തലിനാണ് യുക്രൈന്&#x200d; തയ്യാറായിട്ടള്ളത്. റഷ്യ കൂടി സമ്മതിച്ചാല്&#x200d; ഇത് പ്രാബല്യത്തില്&#x200d; വരും. തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ കൈമാറ്റം, യുക്രൈനിലേക്കുള്ള സഹായം എന്നിവയിലും ധാരണയായി. ദീര്&#x200d;ഘകാല സമാധാന ശ്രമത്തിലേക്ക് യുഎസും യുക്രൈനും ചര്&#x200d;ച്ച തുടരുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. നീക്കത്തിന് യൂറോപ്യന്&#x200d; യൂണിയനും പിന്തുണ പ്രഖ്യാപിച്ചു.</p>
<p>റഷ്യയിലേക്ക് യുഎസിന്റെ പ്രത്യേക ദൂതന്&#x200d; നാളെ എത്തുമെന്നും റഷ്യ യെസ് പറയുമെന്നാണ് കരുതുന്നതെന്ന് ട്രംപും പറഞ്ഞു. വെടിനിര്&#x200d;ത്തല്&#x200d; കര, വ്യോമ, നാവിക മേഖലയിലെല്ലാം ബാധകമായിരിക്കുമെന്ന് തീരുമാനത്തിന് ശേഷം യുക്രൈന്&#x200d; പ്രസിഡന്റ് വ്‌ളാദിമിര്&#x200d; സെലന്&#x200d;സ്‌കി അറിയിച്ചു. ഇത് നടപ്പാക്കാന്&#x200d; യുഎസ് റഷ്യയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഓവല്&#x200d; ഓഫീസില്&#x200d; ട്രംപും സെലന്&#x200d;സ്‌കിയും തമ്മില്&#x200d; നടന്ന വാഗ്വാദത്തിന് ശേഷം യുക്രൈനുള്ള യുദ്ധ, ഇന്റലിജന്&#x200d;സ് പിന്തുണ യുഎസ് പിന്&#x200d;വലിച്ചിരുന്നു. ഇത് യുഎസ് ഉടനടി പുനസ്ഥാപിക്കും. ഇതിന് പകരമായി യുക്രൈനിലെ ഖനന മേഖലയിലെ കരാര്&#x200d; യുഎസിന് നല്&#x200d;കും. ഇതു വഴി റഷ്യയുടെ ഭാവിയിലുള്ള ആക്രമണം കൂടി ചെറുക്കുകയാണ് ലക്ഷ്യം. എന്നാല്&#x200d; നേരക്കെ യുക്രൈനുണ്ടായിരുന്ന യുഎസിന്റെ സുരക്ഷാ പിന്തുണ പുതിയ കരാറില്&#x200d; കൃത്യമല്ല. ഭൂപ്രദേശങ്ങള്&#x200d; ഉള്&#x200d;പ്പെടെ എന്തെല്ലാം വിട്ടുവീഴ്ചകള്&#x200d; യുക്രൈന്&#x200d; നടത്തേണ്ടി വരുമെന്നതിലും വ്യക്തതയില്ല. സമാധാന ശ്രമങ്ങള്&#x200d;ക്ക് യൂറോപ്യന്&#x200d; യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാനിക്കാത്ത യുദ്ധക്കൊതി</title>
		<link>https://www.chandrikadaily.com/unending-war.html</link>
					<comments>https://www.chandrikadaily.com/unending-war.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Feb 2025 07:22:34 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331377</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>യുദ്ധം ഒന്നിനും പരിഹാരമല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മൂന്നാം വര്&#x200d;ഷത്തിലേക്ക് കടക്കുന്ന റഷ്യ, യുക്രെയിന്&#x200d; യുദ്ധം. അവ ബാക്കിയാക്കുന്നത് വിജയമോ പരാജയമോ അല്ല, മിറിച്ച് തീരാനഷ്ടങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനത ഒരുപോലെ ലോകത്തോട് വിളിച്ചുപറയുകയാണ്. 57,000ത്തിലധികം പേരുടെ മരണത്തിനും വ്യാപക അഭയാര്&#x200d;ഥി പ്രവാഹത്തിനുമാണ് യുക്രെയിന്&#x200d; മാത്രം സാക്ഷ്യം വഹിച്ചത്. റഷ്യക്കുണ്ടായ നഷ്ടങ്ങള്&#x200d; വേറെയും. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രെയിന്&#x200d;, വിസ്തീര്&#x200d;ണ്ണം അനുസരിച്ച് റഷ്യയേക്കാള്&#x200d; 28 മടങ്ങ് ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ 2022 ഫെബ്രുവരിയില്&#x200d; ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ ആയുധമെടുത്തിരുന്നതെങ്കില്&#x200d; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘര്&#x200d;ഷമായി ഈ അധിനിവേശം മാറിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തില്&#x200d; റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്&#x200d; നീങ്ങിയിരുന്നുവെങ്കിലും പിന്നീട് യുക്രെയിന്&#x200d; അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമാണ് നടത്തിയത്. നഷ്ടപ്പെട്ട ചില പ്രദേശങ്ങള്&#x200d; തിരിച്ചുപിടിച്ചുവെന്ന് മത്രമല്ല, റഷ്യന്&#x200d; പ്രദേശത്തേക്ക് അവര്&#x200d; കടന്നു കയറ്റങ്ങളും നടത്തി.</p>
<p>റഷ്യ യുക്രെയിന്&#x200d; സങ്കര്&#x200d;ഷത്തിനുള്ള സാഹചര്യങ്ങള്&#x200d; ഒരു പ്രഭാതത്തില്&#x200d; രൂപപ്പെട്ടതല്ല. അതിന് വര്&#x200d;ഷങ്ങളുടെ പഴക്കമുണ്ട്. 1949 ല്&#x200d; നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്യന്&#x200d; രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയന്&#x200d; വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവില്&#x200d; 30 രാജ്യങ്ങള്&#x200d; അംഗങ്ങളായുള്ള ഒരു രാഷ്ട്രാന്തരീയമായ സൈനിക സഖ്യമാണ് നാറ്റോ. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വന്&#x200d; ശക്തിയായി നിലകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്&#x200d; രൂപീകരിച്ച നാറ്റോയില്&#x200d; പിന്നീടാണ് മറ്റ് യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d; ചേരുന്നത്. ഇത്തരത്തില്&#x200d; യൂറോപ്പിലെ ഏറ്റവും വലി യ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേര്&#x200d;ന്ന് കിടക്കുന്നതുമായ യുക്രെയിന്&#x200d; നാറ്റോയില്&#x200d; ചേരുന്നത് സ്വാഭാവിക മായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രെയിന്&#x200d; നാറ്റോയില്&#x200d; ചേരുന്നതോടെ റഷ്യ യുടെ ഭാവിക്ക് ഭീഷണിയാവുമെന്ന പുടിന്റെ കണക്കുകൂട്ടലായിരുന്നു അതിനു പിന്നില്&#x200d;. എന്നാല്&#x200d; 2021 ലാണ് പ്രസിഡന്റ് വോളോഡിമര്&#x200d; സെലെന്&#x200d;സ്‌കി യുക്രെയിനിനെ നാറ്റോയില്&#x200d; ചേരാന്&#x200d; അനുവദിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘര്&#x200d;ഷം രൂക്ഷമായി. 2014 ല്&#x200d; റഷ്യ യുക്രെയ്ന്&#x200d; ആക്രമിക്കുകയും ക്രൈമിയന്&#x200d; ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്യുകയും പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതര്&#x200d; കിഴക്കന്&#x200d; യുക്രെയിനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഈ യുദ്ധം 14,000ലധികം ജീവനുകളാണ് അപഹരിച്ചത്. 2022 ഫെബ്രുവരി 24നു ആരംഭിച്ച ആക്രമണത്തിന് പ്രത്യേക മിലിട്ടറി ഓപ്പറേഷന്&#x200d; എന്നാണു പുടിന്&#x200d; വിശേഷിപ്പിച്ചിരുന്നത്. റഷ്യന്&#x200d; പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രെയിനിന്റെ മൂന്നു ദിശയില്&#x200d; നിന്ന് ഇരച്ചു കയറിയ റഷ്യന്&#x200d; സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമര്&#x200d; സെലെന്&#x200d;സി സ്ഥാനമൊഴിയണമെന്നും തങ്ങള്&#x200d;ക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങള്&#x200d;ക്കു മുന്നില്&#x200d; യുക്രെയിനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകര്&#x200d;ഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രെയിന്&#x200d; പ്രതിരോധിച്ച കരയുദ്ധത്തില്&#x200d; റഷ്യയുടെ പട്ടാളം തോറ്റു പിന്&#x200d;വാങ്ങി. പിന്നെയായിരുന്നു യുക്രെയിനിലെ വന്&#x200d;നഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്&#x200d; കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു റോപ്പിലെ ഏറ്റവും വലിയ അഭയാര്&#x200d;ഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും.</p>
<p>അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഇടപെടലാണ് യുദ്ധത്തിന്റെ മൂന്നാം വാര്&#x200d;ഷികത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു അംഗരാജ്യം ആക്രമണം നേരിടുമ്പോള്&#x200d; എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവര്&#x200d;ത്തിക്കും എന്ന പ്രഖ്യാപനത്തെ അടിസ്ഥാനമാ ക്കി അമേരിക്കയും യൂറോപ്യന്&#x200d; രാജ്യങ്ങളും വലിയ പിന്തുണയാണ് യുക്രെയിന് നല്&#x200d;കിയിരുന്നത്. ജോ ബൈഡന്&#x200d; കാലത്ത് വ്യാപകമായ രീതിയില്&#x200d; രാജ്യത്തേക്ക് ആയുധമെത്തുകയും ഇത് റഷ്യയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; ട്രംപ് റഷ്യയുടെ പക്ഷത്ത് നിന്ന് സംസാരിക്കുകയും യുക്രെയിന്&#x200d; പ്രസിഡന്റ് സെലന്&#x200d;സ്‌കിയാണ് യുദ്ധത്തിന്റെ കാരണക്കാരനെന്ന് നി ലപാടെടുക്കകയും ചെയ്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്&#x200d; റഷ്യയുടെയോ യുക്രെയിനിന്റെയോ സാനിധ്യത്തിലല്ലാതെ സ്വന്തം നിലക്ക് ശ്രമങ്ങളാരംഭിച്ചിരിക്കുകയുമാണ്. പക്ഷേ ഫലസ്തീന്&#x200d; അധിനിവേശത്തിലെന്നപോലെ തന്&#x200d;പോരിമക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ലാതെ ആ ത്മാര്&#x200d;ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്&#x200d; അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാന്&#x200d; പലഘട്ടങ്ങളിലും പലരീതിയിലുള്ള സംഘര്&#x200d;ഷങ്ങളും അമേരിക്ക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം അതിന്റെ ഭാഗമായിക്കൂടെന്നില്ല. ഏതായാലും മാനവരാശിക്കു തന്നെ നാശം വിതക്കാന്&#x200d; ശേഷിയുള്ള ഈ യുദ്ധത്തില്&#x200d; നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയാന്&#x200d; ഇനിയും വൈകിക്കുട. യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്&#x200d;ത്ഥ ശ്രമങ്ങളാണ് ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unending-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രൈന്&#x200d; നഗരത്തില്&#x200d; റഷ്യന്&#x200d; വ്യോമാക്രമണം; 16 പേര്&#x200d; കൊല്ലപ്പെട്ടു, നിരവധി പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/russian-airstrikes-in-ukrainian-city-16-people-were-killed-and-many-injured.html</link>
					<comments>https://www.chandrikadaily.com/russian-airstrikes-in-ukrainian-city-16-people-were-killed-and-many-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Sep 2023 16:14:47 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[16 people were killed]]></category>
		<category><![CDATA[airstrikes]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273265</guid>

					<description><![CDATA[നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്&#x200d; സാധ്യതയുണ്ടെന്നും യുക്രൈന്&#x200d; പ്രസിഡന്റ് വ്‌ലോദിമിര്&#x200d; സെലന്&#x200d;സ്‌കി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>യുക്രൈനിലെ ഡൊണെട്‌സ്‌ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്&#x200d; തിരക്കേറിയ മാര്&#x200d;ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്&#x200d; 16 പേര്&#x200d; കൊല്ലപ്പെട്ടു. 20ലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്&#x200d; ഒരു കുട്ടിയും ഉള്&#x200d;പ്പെടും.</p>
<p>നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്&#x200d; സാധ്യതയുണ്ടെന്നും യുക്രൈന്&#x200d; പ്രസിഡന്റ് വ്‌ലോദിമിര്&#x200d; സെലന്&#x200d;സ്‌കി പറഞ്ഞു. റഷ്യന്&#x200d; ചെകുത്താന്മാര്&#x200d;ക്കെതിരെ ഏതുവിധേനയും പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>റഷ്യന്&#x200d; എസ്300 മിസൈലാണ് മാര്&#x200d;ക്കറ്റില്&#x200d; പതിച്ചതെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്&#x200d; റഷ്യ പ്രതികരിച്ചിട്ടില്ല.</p>
<p>https://twitter.com/i/status/1699407401772843266</p>
<p>അതിനിടെ, യുക്രൈനെ റഷ്യന്&#x200d; അധിനിവേശത്തില്&#x200d; നിന്ന് മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു. യുക്രെയ്‌നിലെ ഓരോ സെന്റിമീറ്ററില്&#x200d; നിന്നും റഷ്യയെ തുരത്തും. അതിനായി സാധ്യമായതും അസാധ്യമായതുമെല്ലാം ചെയ്യും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കിയാണ് സെലന്&#x200d;സ്‌കി റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russian-airstrikes-in-ukrainian-city-16-people-were-killed-and-many-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയ്ക്ക് നേരെ യുക്രെയിന്റെ ഡ്രോണ്&#x200d; ആക്രമണം; 2 വിമാനങ്ങള്&#x200d; കത്തിനശിച്ചു</title>
		<link>https://www.chandrikadaily.com/ukraines-drone-attack-on-russia-2-planes-burned.html</link>
					<comments>https://www.chandrikadaily.com/ukraines-drone-attack-on-russia-2-planes-burned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Aug 2023 01:29:06 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272076</guid>

					<description><![CDATA[ആളപായമില്ലെന്നും ആക്രമണ ശ്രമം തടഞ്ഞെന്നും റഷ്യ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്&#x200d; യുക്രെയിന്റെ ഡ്രോണ്&#x200d; ആക്രമണം. വിമാനത്താവളത്തില്&#x200d; ഉഗ്ര സ്‌ഫോടനവും തീപിടിത്തവുമുണ്ടായതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നു. 2 വിമാനങ്ങള്&#x200d; കത്തിനശിച്ചതായും 4 വിമാനങ്ങള്&#x200d;ക്ക് കേടുപാടുണ്ടായെന്നുമാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ആളപായമില്ലെന്നും ആക്രമണ ശ്രമം തടഞ്ഞെന്നും റഷ്യ അറിയിച്ചു. അതേസമയം, ആക്രമണത്തില്&#x200d; പങ്കില്ലെന്ന് യുക്രെയിന്&#x200d; വ്യക്തമാക്കി. മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിന് മുകളിലെ വ്യോമപാത അടച്ചിട്ടതായി റഷ്യന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി വ്യക്തമാക്കി.</p>
<p>അടുത്തിടെയായി റഷ്യയെ ലക്ഷ്യമിട്ടുള്ള ഡ്രോണ്&#x200d; ആക്രമണങ്ങളുടെ എണ്ണം വര്&#x200d;ധിച്ചതായാണ് കണക്കുകള്&#x200d; വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ബെല്&#x200d;ഗ്രോഡിലുണ്ടായ ഡ്രോണ്&#x200d; ആക്രമണത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. യുക്രെയിനില്&#x200d; നിന്ന് 600 ലേറെ കിലോമീറ്റര്&#x200d; അകലെയാണ് ആക്രമണമുണ്ടായ സ്‌കോഫ് വിമാനത്താവളം. എസ്‌തോണിയന്&#x200d; അതിര്&#x200d;ത്തിയ്ക്കടുത്താണിത്.</p>
<p>അതേസമയം അന്&#x200d;പതോളം സൈനികരുമായെത്തിയ 4 യുക്രെയിന്&#x200d;ബോട്ടുകള്&#x200d; ബ്ലാക് സീയില്&#x200d; നടന്ന ഓപറേഷനില്&#x200d; തകര്&#x200d;ത്തതായി റഷ്യ അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ukraines-drone-attack-on-russia-2-planes-burned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യന്&#x200d;  ഷെല്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/1shell-attack-on-russian-attack-4-dead-train-on-fire-at-the-border-ukraine-retaliated.html</link>
					<comments>https://www.chandrikadaily.com/1shell-attack-on-russian-attack-4-dead-train-on-fire-at-the-border-ukraine-retaliated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 May 2023 13:22:33 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[shell attack]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251026</guid>

					<description><![CDATA[റഷ്യന്&#x200d; അതിര്&#x200d;ത്തി ഗ്രാമത്തില്&#x200d; യുക്രൈന്&#x200d; നടത്തിയ ഷെല്&#x200d; ആക്രമണത്തില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്&#x200d;ത്തി മേഖലായ ബ്രിയാന്&#x200d;സ്‌കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്&#x200d; ആക്രമണം നടന്നത്. യുക്രൈനില്&#x200d; റഷ്യന്&#x200d; ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്&#x200d; പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്. A bomb has derailed a cargo train transporting fuel for the Russian Army near Bryansk, Russia. It remains to be seen whether done by some Russian [&#8230;]]]></description>
										<content:encoded><![CDATA[<p>റഷ്യന്&#x200d; അതിര്&#x200d;ത്തി ഗ്രാമത്തില്&#x200d; യുക്രൈന്&#x200d; നടത്തിയ ഷെല്&#x200d; ആക്രമണത്തില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്&#x200d;ത്തി മേഖലായ ബ്രിയാന്&#x200d;സ്‌കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്&#x200d; ആക്രമണം നടന്നത്. യുക്രൈനില്&#x200d; റഷ്യന്&#x200d; ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്&#x200d; പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">A bomb has derailed a cargo train transporting fuel for the Russian Army near Bryansk, Russia.</p>
<p>It remains to be seen whether done by some Russian resistance group or Ukrainian special forces working in Russia.</p>
<p>The train fought fire after derailing.<a href="https://t.co/QKpkrZm5WC">pic.twitter.com/QKpkrZm5WC</a></p>
<p>&mdash; Visegrád 24 (@visegrad24) <a href="https://twitter.com/visegrad24/status/1653009739872104448?ref_src=twsrc%5Etfw">May 1, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>റഷ്യന്&#x200d; അധിനിവേശ ഡോണ്&#x200d;ബാസ്‌കില്&#x200d; നടന്ന ഷെല്ലാക്രണത്തില്&#x200d; 2പേര്&#x200d; കൊല്ലപ്പെട്ടതായും 12 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്. അതേസമയം, യുക്രൈനിലേക്ക് സൈനിക ആവശ്യത്തിന് ഇന്ധനവും മറ്റു കൊണ്ടുപോയ റഷ്യന്&#x200d; ചരക്ക് ട്രെയിന്&#x200d; പാളം തെറ്റി അഗ്നിക്കിരയായി. സ്‌ഫോടനത്തിലാണ് ചരക്ക് ട്രെയിന്&#x200d; പാളം തെറ്റിയത് എന്നാണ് റഷ്യന്&#x200d; അധികൃതര്&#x200d; വ്യക്തമാക്കുന്നത്. ട്രെയിനിന്റെ 8വാഗണുകള്&#x200d; പാളം തെറ്റി. യുക്രൈന്&#x200d; അതിര്&#x200d;ത്തിക്ക് നൂറ് കിലോമീറ്റര്&#x200d; അകലെവെച്ചാണ് ട്രെയിന്&#x200d; അപകടത്തില്&#x200d;പ്പെട്ടത്.</p>
<p>റഷ്യന്&#x200d; അധിനിവേശ ക്രിമിയയിലെ എണ്ണ ശാലയിലെ സ്‌ഫോടനത്തിന് പിന്നാലെയാണ് ട്രെയിനും അഗ്നിക്കിരയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shell-attack-on-russian-attack-4-dead-train-on-fire-at-the-border-ukraine-retaliated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/russhyaukrainwar.html</link>
					<comments>https://www.chandrikadaily.com/russhyaukrainwar.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 02:58:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248009</guid>

					<description><![CDATA[റഷ്യൻ അധിനിവേശത്തിൽ
ഇതുവരെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകൾ.]]></description>
										<content:encoded><![CDATA[<p>യുക്രൈയ്നിന്&#x200d;റെ കിഴക്കൻ മേഖലയിൽ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്&#x200d; 21 ലേറെ പേർക്ക് പരിക്കേറ്റു. അപ്പാ&#x200d;ർട്മെന്&#x200d;റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. റഷ്യൻ അധിനിവേശത്തിൽ<br />
ഇതുവരെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russhyaukrainwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിന് അച്ഛന് തടവ് ശിക്ഷ</title>
		<link>https://www.chandrikadaily.com/russiaukrainwarpicstudent.html</link>
					<comments>https://www.chandrikadaily.com/russiaukrainwarpicstudent.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 29 Mar 2023 09:11:44 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[painting]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245147</guid>

					<description><![CDATA[കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം 'ഉക്രൈന് മഹത്വം' എന്നും എഴുതിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായി മകൾ ചിത്രം വരച്ചതിന് അച്ഛന് രണ്ടു വർഷം തടവിന് ശിക്ഷിച്ച് റഷ്യൻ അധികാരികൾ. അലക്‌സി മോസ്‌കലിയോവ് എന്നയാളാണ് മകൾ വരച്ച ചിത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത് വീട്ടു തടങ്കലിലായി ഇയാളെ കാണാതായതിനെ തുടർന്നാണ് വിവരം പുറത്തായത്. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം &#8216;ഉക്രൈന് മഹത്വം&#8217; എന്നും എഴുതിയിട്ടുണ്ട്. അത് കൂടാതെ റഷ്യയുടെ പതാക വരച്ച് &#8216;നോ ടു വാർ&#8217; എന്നും എഴുതിയിട്ടുണ്ട്. ഇതാണ് അധികാരികളെ പ്രകോപിപ്പിച്ചത് എന്നാണ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russiaukrainwarpicstudent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം തീരുന്നോ? ചൈന മുന്നോട്ടുവെച്ച നിര്&#x200d;ദേശങ്ങള്&#x200d; ഗൗരവത്തോടെ പരിഗണിക്കുമെന്ന് പുടിന്&#x200d;</title>
		<link>https://www.chandrikadaily.com/putin-russia.html</link>
					<comments>https://www.chandrikadaily.com/putin-russia.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 02:15:23 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[putin]]></category>
		<category><![CDATA[russia-china]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243558</guid>

					<description><![CDATA[പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്&#x200d;ണമാക്കിയതെന്ന് ജിന്&#x200d;പിങ് പഞ്ഞു.]]></description>
										<content:encoded><![CDATA[<p>യുക്രെയ്‌നിലെ യുദ്ധത്തെ ചൊല്ലി റഷ്യക്കും പാശ്ചാത്യ ശക്തികള്&#x200d;ക്കുമിടയില്&#x200d; സംഘര്&#x200d;ഷം നിലനില്&#x200d;ക്കെ ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് മോസ്‌കോയിലെത്തി. റഷ്യയെ ആയുധങ്ങള്&#x200d; നല്&#x200d;കി സഹായിക്കാന്&#x200d; ചൈനക്ക് പദ്ധതിയുണ്ടെന്ന പാശ്ചാത്യആരോപണങ്ങളുടെ പശ്ചാത്തലത്തില്&#x200d; ജിന്&#x200d;പിങ്ങിന്റെ സന്ദര്&#x200d;ശനത്തെ ലോകം ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. മോസ്‌കോയില്&#x200d; വിമാനമിറങ്ങിയ ചൈനീസ് പ്രസിഡന്റിന് റഷ്യ രാജോചിത സ്വീകരണം ഒരുക്കിയിരുന്നു. റഷ്യന്&#x200d; ഉപ പ്രധാനമന്ത്രി ദിമിത്രി ചെര്&#x200d;നിഷെങ്കോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്&#x200d; ജിന്&#x200d;പിങ് ഗാര്&#x200d;ഡ് ഓഫ് ഓണര്&#x200d; പരിശോധിച്ചു.<br />
ചൈന-റഷ്യ ബന്ധം കൂടുതല്&#x200d; ആരോഗ്യകരവും സുദൃഢവുമാകാന്&#x200d; സന്ദര്&#x200d;ശനം ഉപകരിക്കുമെന്ന് മാധ്യമപ്രവര്&#x200d;ത്തകരോട് അദ്ദേഹം പറഞ്ഞു. പരസ്പരം വിശ്വസിക്കാവുന്ന പങ്കാളികളെന്നാണ് അദ്ദേഹം ഇരുരാജ്യങ്ങളെയും വിശേഷിപ്പിച്ചത്. തുടര്&#x200d;ന്ന് ക്രെംലിനില്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിനുമായി അദ്ദേഹം ചര്&#x200d;ച്ച നടത്തി. പാശ്ചാത്യ ഉപരോധങ്ങള്&#x200d;ക്കിടയില്&#x200d; ഒറ്റപ്പെട്ടിരിക്കുന്ന റഷ്യ നയതന്ത്രതലത്തില്&#x200d; നേടിയ വിജയമായാണ് ജിന്&#x200d;പിങിന്റെ സന്ദര്&#x200d;ശനം വിലയിരുത്തപ്പെടുന്നത്.<br />
യുദ്ധം അവസാനിപ്പിക്കാന്&#x200d; ചൈന മുന്നോട്ടുവെച്ച നിര്&#x200d;ദേശങ്ങള്&#x200d; ഏറെ ഗൗരവത്തോടെയും ആദരവോടെയും പരിഗണിക്കുമെന്ന് പുടിന്&#x200d; അദ്ദേഹത്തെ അറിയിച്ചുവെന്നാണ് വിവരം. പ്രിയ സുഹൃത്തെ, റഷ്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിന്&#x200d;പിങ്ങിനെ പുടിന്&#x200d; അഭിസംബോധന ചെയ്തത്.<br />
അന്താരാഷ്ട്ര വിഷയങ്ങളില്&#x200d; ജിന്&#x200d;പിങ്ങും ചൈനയിലെ മറ്റ് സുഹൃത്തുക്കളും നീതിപൂര്&#x200d;വ്വകമായ സന്തുലിത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്&#x200d;ണമാക്കിയതെന്ന് ജിന്&#x200d;പിങ് പഞ്ഞു.<br />
അതേസമയം യുദ്ധം അവസാനിപ്പിക്കാന്&#x200d; ചൈന റഷ്യക്കുമേല്&#x200d; സ്വാധീനം ഉപയോഗിക്കുമെന്ന് യുക്രെയ്ന്&#x200d; പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്&#x200d; സന്ദര്&#x200d;ശനം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുക്രെയ്ന്&#x200d; വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെന്&#x200d;കോ പറഞ്ഞു.<br />
രാജ്യത്തിന്റെ അഖണ്ഡത മാനിക്കുകയും റഷ്യന്&#x200d; സേനയുടെ സമ്പൂര്&#x200d;ണ പിന്&#x200d;മാറ്റം ഉറപ്പാക്കുകയും ചെയ്യുന്ന സമാധാന കരാറാണ് വേണ്ടതെന്ന് യുക്രെയ്ന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ന്&#x200d; യുദ്ധത്തില്&#x200d; തങ്ങള്&#x200d; റഷ്യയോടൊപ്പമുണ്ടെന്ന പരോക്ഷ സന്ദേശമാണ് ജിന്&#x200d;പിങ് പാശ്ചാത്യ ശക്തികള്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putin-russia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
