<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UMabdurahmanmusliyar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/umabdurahmanmusliyar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Jan 2026 05:49:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UMabdurahmanmusliyar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി</title>
		<link>https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html</link>
					<comments>https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 Jan 2026 05:49:31 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[sayyidsadikalithangal]]></category>
		<category><![CDATA[UMabdurahmanmusliyar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373703</guid>

					<description><![CDATA[സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.]]></description>
										<content:encoded><![CDATA[<p><strong>സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്&#x200d;തെന്നല്&#x200d; പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന്&#x200d; മുസ്‌ലിയാര്&#x200d;. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്&#x200d; നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്&#x200d; ഉലമയുടെ ഉപാധ്യക്ഷന്&#x200d;.</p>
<p>ദര്&#x200d;സ് വിദ്യാര്&#x200d;ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്&#x200d; സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തന രീതിയായിരുന്നു. അനവധി ദര്&#x200d;സുകളില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്&#x200d; ദൂരീകരിച്ചും ഇസ്‌ലാമിക മതമൂല്യങ്ങള്&#x200d; പകര്&#x200d;ന്ന് നല്&#x200d;കി. വേദികളില്&#x200d; നിന്നും വേദികളിലേക്ക് പകര്&#x200d;ന്ന് അദ്ദേഹം വടക്കന്&#x200d; കേരളത്തില്&#x200d; അറിവിന്റെ ജ്ഞാനത്തോപ്പുകള്&#x200d; സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്&#x200d;കള്&#x200d;. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്‌കൂള്&#x200d; വിദ്യാഭ്യാസത്തിനു ശേഷം 1963 &#8211; 1964 കാലഘട്ടത്തില്&#x200d; മൗലവി ഫാളില്&#x200d; ബാഖവി വിദ്യാഭ്യാസം നേടി. തുടര്&#x200d;ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്&#x200d;തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്&#x200d; ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്&#x200d; അറിവന്വേഷിച്ച് സഞ്ചരിച്ചു.</p>
<p>തേടിപ്പിടിച്ച അറിവിന്&#x200d; രത്‌നങ്ങള്&#x200d; സമൂഹത്തിലേക്ക് അദ്ദേഹം പകര്&#x200d;ന്നു നല്&#x200d;കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്&#x200d; നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന്&#x200d; മുസ്‌ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്&#x200d;കോട് വെച്ചും ദാറുല്&#x200d; ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്&#x200d;കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്&#x200d; നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്‌നേഹപൂര്&#x200d;ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്&#x200d; നീണ്ടുനില്&#x200d;ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.</p>
<p>പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്‌നേഹം കാത്തുസൂക്ഷിച്ചു. ആ സ്‌നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്&#x200d;കോട് പോകുമ്പോള്&#x200d; മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.<br />
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന്&#x200d; മുസ്‌ലിയാര്&#x200d;. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്&#x200d; അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്&#x200d;ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ നൂറാം വാര്&#x200d;ഷികം കാസര്&#x200d;കോട് നടക്കുമ്പോള്&#x200d; അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്&#x200d;കള്&#x200d;ക്ക് ഉന്നത സ്ഥാനം നല്&#x200d;കട്ടെ. ആമീന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
