<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ummanchandy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ummanchandy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Nov 2022 15:04:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ummanchandy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉമ്മന്&#x200d;ചാണ്ടി നാളെ ജര്&#x200d;മ്മനിയിലേക്ക്; ചികിത്സ ജര്&#x200d;മ്മനിയിലെ ചാരിറ്റി ക്ലിനിക്ക് ആശുപത്രിയില്&#x200d;</title>
		<link>https://www.chandrikadaily.com/dfgdffdoommen-chandy-to-germany-tomorrow220694.html</link>
					<comments>https://www.chandrikadaily.com/dfgdffdoommen-chandy-to-germany-tomorrow220694.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Nov 2022 14:52:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress leader]]></category>
		<category><![CDATA[ummanchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220694</guid>

					<description><![CDATA[പരിശോധനകള്&#x200d;ക്ക് ശേഷമേ എത്രദിവസത്തെ ചികിത്സ വേണമെന്ന് തീരുമാനിക്കൂ]]></description>
										<content:encoded><![CDATA[<p>തിരുവന്തപുരം: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d;ചാണ്ടി നാളെ ചികിത്സയ്ക്കായി ജര്&#x200d;മ്മനിയിലേക്ക് പോകും. ചികിത്സക്ക് ശേഷം ശസ്ത്രക്രിയ വേണ്ടിവന്നാല്&#x200d; അതും കഴിഞ്ഞായിരിക്കും നാട്ടിലേക്ക് മടങ്ങുന്നത്. കുടുംബ സമേതമാണ് ചികിത്സയ്ക്കായി പോകുന്നത്. പുലര്&#x200d;ച്ചെ 3.30 ന് ഖത്തര്&#x200d; വിമാനത്തില്&#x200d; യാത്രതിരിക്കുമെന്ന് ഉമ്മന്&#x200d;ചാണ്ടിയുടെ സന്തത സഹചാരി ആര്&#x200d;.കെ ബാലകൃഷ്ണന്&#x200d; ചന്ദ്രിക ഓണ്&#x200d;ലൈനിനോട് പറഞ്ഞു.</p>
<p>യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയായ ജര്&#x200d;മ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ചികിത്സ. പരിശോധനകള്&#x200d;ക്ക് ശേഷമേ എത്രദിവസത്തെ ചികിത്സ വേണമെന്ന് തീരുമാനിക്കൂ. അവിടെ നിന്ന് ബര്&#x200d;ലിനിലേക്ക് പോകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dfgdffdoommen-chandy-to-germany-tomorrow220694.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭാ സീറ്റ് കേരള കോണ്&#x200d;ഗ്രസിന്: ഉമ്മന്&#x200d;ചാണ്ടിയുടെ പ്രതികരണം</title>
		<link>https://www.chandrikadaily.com/ummenchandy-comment-on-rajyasabha-seat-to-kerala-congress-news.html</link>
					<comments>https://www.chandrikadaily.com/ummenchandy-comment-on-rajyasabha-seat-to-kerala-congress-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 10:24:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ummanchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89043</guid>

					<description><![CDATA[തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്&#x200d;ഗ്രസിന് നല്&#x200d;കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി രംഗത്ത്. മുന്നണി സംവിധാനം ശക്തമായ രീതിയില്&#x200d; കൊണ്ടുപോകുന്നതിന് എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് രാജ്യസഭാ സീറ്റ് കേരള കോണ്&#x200d;ഗ്രസിന് വിട്ടു നല്&#x200d;കുകയെന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ കുര്യനെതിരെ താന്&#x200d; ആര്&#x200d;ക്കും പരാതി നല്&#x200d;കിയിട്ടില്ലെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങള്&#x200d; മനസ്സിലാക്കാത്തതു കൊണ്ടാണ് കുര്യന്&#x200d; അത്തരത്തില്&#x200d; പ്രതികരിച്ചത്. താന്&#x200d; പരാതി പറയുകയാണെങ്കില്&#x200d; അത് കോണ്&#x200d;ഗ്രസ് അധ്യക്ഷനോടാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്&#x200d;ഗ്രസിന് നല്&#x200d;കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി രംഗത്ത്. മുന്നണി സംവിധാനം ശക്തമായ രീതിയില്&#x200d; കൊണ്ടുപോകുന്നതിന് എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് രാജ്യസഭാ സീറ്റ് കേരള കോണ്&#x200d;ഗ്രസിന് വിട്ടു നല്&#x200d;കുകയെന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ കുര്യനെതിരെ താന്&#x200d; ആര്&#x200d;ക്കും പരാതി നല്&#x200d;കിയിട്ടില്ലെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
<p>തിരുവനന്തപുരത്ത് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങള്&#x200d; മനസ്സിലാക്കാത്തതു കൊണ്ടാണ് കുര്യന്&#x200d; അത്തരത്തില്&#x200d; പ്രതികരിച്ചത്. താന്&#x200d; പരാതി പറയുകയാണെങ്കില്&#x200d; അത് കോണ്&#x200d;ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോട് നേരിട്ട് ചോദിച്ചാല്&#x200d; കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോട് വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവും മാത്രമേയുള്ളൂവെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
<p>മുന്നണി സംവിധാനം ശക്തമായ രീതിയില്&#x200d; കൊണ്ടുപോകുന്നതിന് എല്ലാവരും ചേര്&#x200d;ന്നാണ് രാജ്യസഭാ സീറ്റ് കേരള കോണ്&#x200d;ഗ്രസിന് വിട്ടു നല്&#x200d;കാന്&#x200d; തീരുമാനിച്ചത്. ചില തെറ്റിദ്ധാരണകള്&#x200d; കാരണമായി പ്രതിഷേധമുണ്ടായത്. യു.ഡി.എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിഷയത്തില്&#x200d; ഇടപ്പെട്ടത്.</p>
<p>1980 മുതല്&#x200d; കുര്യന്&#x200d; മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും താന്&#x200d; സജീവമായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ആദ്യമായി കുര്യന്&#x200d; രാജ്യസഭയിലേക്ക് പോകുമ്പോള്&#x200d; നല്&#x200d;കിയ സീറ്റ് സത്യത്തില്&#x200d; കേരള കോണ്&#x200d;ഗ്രസിന് അവകാശവാദമുന്നയിക്കാമായിരുന്നു. എന്നാല്&#x200d; അവര്&#x200d;ക്ക് അടുത്ത തവണ നല്&#x200d;കാമെന്ന് പറഞ്ഞ് സീറ്റ് പി.ജെ കുര്യനു നല്&#x200d;കുകയായിരുന്നുവെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ummenchandy-comment-on-rajyasabha-seat-to-kerala-congress-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖിലെ നഴ്‌സുമാരുടെ മോചനം: വെളിപ്പെടുത്തലുമായി ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/former-chief-minister-ummanchandy-facebook-on-keralite-nurses.html</link>
					<comments>https://www.chandrikadaily.com/former-chief-minister-ummanchandy-facebook-on-keralite-nurses.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 07:01:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Iraq nurses]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[ummanchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75988</guid>

					<description><![CDATA[തിരുവനന്തപുരം: ഇറാഖിലെ മൊസൂളില്&#x200d; ഐ.എസ് ഭീകരര്&#x200d; തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മരണവാര്&#x200d;ത്തയില്&#x200d; രാജ്യം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇതിനിടെ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലായിരിക്കുകയാണ്. 2014ല്&#x200d; സമാനസാഹചര്യത്തില്&#x200d; തിക്രിതില്&#x200d; കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയ സംഭവമാണ് മുന്&#x200d;മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നഴ്‌സുമാരെ മുഴുവന്&#x200d; ഇന്ത്യയില്&#x200d; എത്തിക്കുന്നതിന് നടത്തിയ രക്ഷാപ്രവര്&#x200d;ത്തനങ്ങളും അതിനിടെയുണ്ടായ അവിശ്വസനീയ പ്രതിസന്ധികളുമാണ് ഉമ്മന്&#x200d;ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നത്. ഉമ്മന്&#x200d;ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: ഇറാക്കിലെ ഐഎസ് ഭീകരര്&#x200d; 2014 ജൂണില്&#x200d; തട്ടിക്കൊണ്ടുപോയ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇറാഖിലെ മൊസൂളില്&#x200d; ഐ.എസ് ഭീകരര്&#x200d; തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മരണവാര്&#x200d;ത്തയില്&#x200d; രാജ്യം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇതിനിടെ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലായിരിക്കുകയാണ്. 2014ല്&#x200d; സമാനസാഹചര്യത്തില്&#x200d; തിക്രിതില്&#x200d; കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയ സംഭവമാണ് മുന്&#x200d;മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നഴ്‌സുമാരെ മുഴുവന്&#x200d; ഇന്ത്യയില്&#x200d; എത്തിക്കുന്നതിന് നടത്തിയ രക്ഷാപ്രവര്&#x200d;ത്തനങ്ങളും അതിനിടെയുണ്ടായ അവിശ്വസനീയ പ്രതിസന്ധികളുമാണ് ഉമ്മന്&#x200d;ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നത്.</p>
<h4><strong>ഉമ്മന്&#x200d;ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></h4>
<p><strong><em>ഇറാക്കിലെ ഐഎസ് ഭീകരര്&#x200d; 2014 ജൂണില്&#x200d; തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്&#x200d; കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ് കേട്ടത്. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്&#x200d; ഡിഎന്&#x200d;എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബില്&#x200d; നിന്നു തൊഴിലാളികളാണിവര്&#x200d; ഏറെയും.</em></strong></p>
<p><strong><em>അന്ന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത് ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത് യുദ്ധമേഖലയിലാണ് അന്നു മലയാളി നഴ്‌സുമാര്&#x200d; കുടുങ്ങിപ്പോയത്. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന് ഒരു സര്&#x200d;ക്കാര്&#x200d; ഇല്ലായിരുന്നു. ഭീകരര്&#x200d; തന്നെ ഗ്രൂപ്പ് തിരിഞ്ഞ് യുദ്ധം ചെയ്തു. ആര്&#x200d;ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ച് രക്ഷിക്കണം എന്നാവശ്യപ്പെട്ട് നഴ്‌സമാര്&#x200d; എന്നെ വിളിച്ചു. ഇന്ത്യന്&#x200d; എംബസിപോലും പ്രവര്&#x200d;ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന് എങ്ങനെ മോചിപ്പിക്കും? ഞാന്&#x200d; ഉടനേ ഡല്&#x200d;ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നത ഉദ്യോഗസ്ഥരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തി. അവരുടെ പൂര്&#x200d;ണ സഹായസഹകരണമാണു ലഭിച്ചത്.</em></strong></p>
<p><strong><em>ഇതിനിടെ മലയാളി നഴ്‌സുമാര്&#x200d; താമസിക്കുന്ന കെട്ടിടത്തിലേക്ക് ഐഎസ് ഭീകരര്&#x200d; രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്&#x200d; അവിടെനിന്ന് ഇറങ്ങണം എന്നായിരുന്നു അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ് വെച്ചിട്ടുണ്ടെന്നും അത് എപ്പോള്&#x200d; വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്&#x200d; പറഞ്ഞു.</em></strong></p>
<p><strong><em>ഇക്കാര്യങ്ങള്&#x200d; നഴ്‌സുമാര്&#x200d; എന്നോടു സംസാരിക്കുമ്പോള്&#x200d;പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്&#x200d;ക്കാമായിരുന്നു. ഞങ്ങള്&#x200d; എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്&#x200d; ഞങ്ങള്&#x200d; ഇവിടെനിന്ന് ഇറങ്ങാം എന്ന് അവര്&#x200d; എന്നോടു കട്ടായം പറഞ്ഞു.</em></strong></p>
<p><strong><em>ഞാന്&#x200d; ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്&#x200d;ന്ന് കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് നന്നായി ആലോചിച്ചിരുന്നു. പ്രാര്&#x200d;ത്ഥിച്ചെടുത്ത ഒരു തീരുമാനം!</em></strong></p>
<p><strong><em>നഴ്‌സുമാര്&#x200d; ബസില്&#x200d; കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്&#x200d; തകര്&#x200d;ന്നു. ബസ് ഇറാക്കിന്റെ ഖുര്&#x200d;ദിസ്ഥാന്&#x200d; മേഖലയിലുള്ള ഇര്&#x200d;ബില്&#x200d; വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിള്&#x200d; മാപ്പിലൂടെ ഇവര്&#x200d; അവിടേക്കു തന്നെയാണു പോകുന്നതെന്ന് ഉറപ്പിച്ചു. എന്നാല്&#x200d; വിമാനത്താവളം എത്താറായപ്പോള്&#x200d; ബസ് ടൗണിലേക്കു നീങ്ങിയത് ആശങ്ക ഉയര്&#x200d;ത്തി. അപ്പോള്&#x200d; പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്.</em></strong></p>
<p><strong><em>അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ െ്രെകസിസുമായി ബന്ധപ്പെട്ട് നാലുദിവസമായി ഡല്&#x200d;ഹിയില്&#x200d; തങ്ങിയ ഞാന്&#x200d; ആശ്വാസത്തോടെ കൊച്ചിക്കു മടങ്ങാന്&#x200d; തീരുമാനിച്ചു. എന്നാല്&#x200d;, വിമാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്&#x200d; മുറിഞ്ഞത് മറ്റൊരു ആശങ്കയ്ക്കു വഴിയൊരുക്കി. മൊബൈല്&#x200d; സിഗ്‌നല്&#x200d; ലഭിക്കാതിരുന്നതിനെ തുടര്&#x200d;ന്നായിരുന്നു അത്.</em></strong></p>
<p><strong><em>നഴ്‌സമാരെ കൊണ്ടുവരാന്&#x200d; ഇന്ത്യന്&#x200d; ഉദ്യോഗസ്ഥസംഘം ഇര്&#x200d;ബില്&#x200d; വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്&#x200d; അവര്&#x200d; അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.</em></strong></p>
<p><strong><em>കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത് ഈ ഞെട്ടിപ്പിക്കുന്ന വാര്&#x200d;ത്തയായിരുന്നു. തുടര്&#x200d;ന്ന് രാത്രി ഒരു മണിക്ക് എനിക്കു സുഷമ സ്വരാജിനെ ഫോണില്&#x200d; കിട്ടി. അവര്&#x200d; ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന് ഇറങ്ങാന്&#x200d; അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി.</em></strong></p>
<p><strong><em>പഞ്ചാബിലെ 39 കുടുംബങ്ങളില്&#x200d; നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്&#x200d; പങ്കുചേരുന്നു.</em></strong></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Foommenchandy.official%2Fposts%2F10155455417836404&amp;width=500" width="500" height="294" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-chief-minister-ummanchandy-facebook-on-keralite-nurses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റു ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നില്ല: ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/ummenchandi-reply-on-solar.html</link>
					<comments>https://www.chandrikadaily.com/ummenchandi-reply-on-solar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 07:42:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[ummanchandy]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47301</guid>

					<description><![CDATA[തൃശൂര്‍: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്‍ ടി.കെ ഹംസ കമ്മീഷന്‍ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുകയും ആറു പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇതാരാണ് ഹംസയോട് പറഞ്ഞത്?, ഉമ്മന്‍ചാണ്ടി ചോദിച്ചു. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രസിദ്ധപ്പെടുത്തണമെന്ന് മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d;ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്&#x200d;ട്ടിന്റെ പേരില്&#x200d; എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്&#x200d;.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്&#x200d; ടി.കെ ഹംസ കമ്മീഷന്&#x200d; കണ്ടെത്തലുകള്&#x200d; വെളിപ്പെടുത്തുകയും ആറു പേര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്&#x200d; ഇതാരാണ് ഹംസയോട് പറഞ്ഞത്?, ഉമ്മന്&#x200d;ചാണ്ടി ചോദിച്ചു. എന്തും ചെയ്യാന്&#x200d; അധികാരമുള്ള സര്&#x200d;ക്കാര്&#x200d;, റിപ്പോര്&#x200d;ട്ട് ആദ്യം പുറത്തുവിടട്ടെ. യു.ഡി.എഫിനും കോണ്&#x200d;ഗ്രസിനും തനിക്കും ഇതില്&#x200d; യാതൊരു വിധത്തിലുമുള്ള പേടിയില്ല. തെറ്റു ചെയ്യാത്തതിനാല്&#x200d; ഏത് അന്വേഷണത്തെയും നേരിടാന്&#x200d; തയാറാണെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ummenchandi-reply-on-solar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരുണ്യ പദ്ധതി: ഉമ്മന്‍ചാണ്ടിക്കും മാണിക്കും ക്ലീന്‍ചിറ്റ്</title>
		<link>https://www.chandrikadaily.com/karunya.html</link>
					<comments>https://www.chandrikadaily.com/karunya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Mar 2017 04:27:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KARUNYA]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[ummanchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23214</guid>

					<description><![CDATA[തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ അയ്യായിരം രൂപക്ക് താഴെ സഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ചൂഷണം നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടി, കെ.എം മാണി, അഡീഷണല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്&#x200d;സിന്റെ ക്ലീന്&#x200d;ചിറ്റ്. പദ്ധതി നടത്തിപ്പില്&#x200d; ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്നാണ് നടപടി. അന്വേഷണ റിപ്പോര്&#x200d;ട്ട് തിരുവനന്തപുരം വിജിലന്&#x200d;സ് പ്രത്യേക കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. എന്നാല്&#x200d; അയ്യായിരം രൂപക്ക് താഴെ സഹായം നല്&#x200d;കിയതില്&#x200d; ഇടനിലക്കാര്&#x200d; ചൂഷണം നടത്തിയെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ടിലുണ്ട്. പദ്ധതിയില്&#x200d; ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയാണ് വിജിലന്&#x200d;സ് കോടതിയെ സമീപിച്ചത്. ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, അഡീഷണല്&#x200d; ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്&#x200d; ലോട്ടറി ഡയറക്ടര്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കാരുണ്യ ലോട്ടറിയിലൂടെ സര്&#x200d;ക്കാറിന്റെ കോടികളുടെ വരുമാനം ലഭിച്ചെങ്കിലും രോഗികള്&#x200d;ക്ക് പ്രയോജനം ലഭിച്ചില്ലെന്നായിരുന്നു ഹര്&#x200d;ജിക്കാരന്റെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karunya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
