<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ummenchandi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ummenchandi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Oct 2017 12:02:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ummenchandi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാര്‍; &#8216;നടപടി പ്രതികാരമല്ല, റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കാനാവില്ലെന്ന്&#8217; പിണറായി</title>
		<link>https://www.chandrikadaily.com/pinarayi-about-ummenchandis-solar-report-request.html</link>
					<comments>https://www.chandrikadaily.com/pinarayi-about-ummenchandis-solar-report-request.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Oct 2017 11:57:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[ummenchandi]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48092</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി. സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ല. വിവരാവകാശപ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്‍ പാലിച്ച ശേഷം ആറുമാസത്തിനകം നിയമസഭയില്‍ വെച്ചാല്‍ മതിയെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലുള്ളത്. നിയമസഭയില്‍ വെക്കുന്നതിന്റെ തിയ്യതി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; റിപ്പോര്&#x200d;ട്ട് ആര്&#x200d;ക്കും നല്&#x200d;കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്&#x200d;ട്ട് നിയമസഭയയില്&#x200d; വെക്കുമെന്നും പിണറായി പറഞ്ഞു. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ റിപ്പോര്&#x200d;ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി നല്&#x200d;കുകയായിരുന്നു പിണറായി.</p>
<p>സോളാര്&#x200d; റിപ്പോര്&#x200d;ട്ട് രാഷ്ട്രീയ പ്രേരിതമല്ല. വിവരാവകാശപ്രകാരം റിപ്പോര്&#x200d;ട്ട് നല്&#x200d;കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ പ്രവര്&#x200d;ത്തനത്തിന് സര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്&#x200d; പാലിച്ച ശേഷം ആറുമാസത്തിനകം നിയമസഭയില്&#x200d; വെച്ചാല്&#x200d; മതിയെന്നാണ് കമ്മീഷന്&#x200d; ഓഫ് എന്&#x200d;ക്വയറി ആക്ടിലുള്ളത്. നിയമസഭയില്&#x200d; വെക്കുന്നതിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പ്പെടെ 12 പേര്&#x200d; മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കിയിരുന്നു. അതേസമയം സോളാര്&#x200d; കേസില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയടക്കമുള്ളവര്&#x200d;ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് വൈകുന്നതിനാണ് സാധ്യതയെന്ന് റിപ്പോര്&#x200d;ട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-about-ummenchandis-solar-report-request.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ടി.പി വധക്കേസ് പരാമര്‍ശം&#8217;; വി.ടി ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/thiruvanchoor-about-vt-belram-facebook-post.html</link>
					<comments>https://www.chandrikadaily.com/thiruvanchoor-about-vt-belram-facebook-post.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 07:36:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Thiruvanchoor Radhakrishnan]]></category>
		<category><![CDATA[thiruvanjoor radhakrishnan]]></category>
		<category><![CDATA[ummenchandi]]></category>
		<category><![CDATA[Ummenchandy]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47429</guid>

					<description><![CDATA[കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ടി.പി വധക്കേസില്‍ തന്റെ അറിവില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതറിയുന്നവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സഹായിച്ചിട്ടില്ല. അത്തരത്തിലുള്ള വാദത്തില്‍ കഴമ്പില്ല. മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിയോട് കൂറുള്ളവരായിരിക്കും. ടി.പി വധക്കേസില്‍ കൃത്യമായ അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയും അന്വേഷിച്ചതാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ വി.ടി ബല്&#x200d;റാം നടത്തിയ പരാമര്&#x200d;ശത്തിനെതിരെ മുന്&#x200d; ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; രംഗത്ത്. ടി.പി വധക്കേസില്&#x200d; തന്റെ അറിവില്&#x200d; യാതൊരു ഒത്തുതീര്&#x200d;പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്&#x200d; പറഞ്ഞു. ഒത്തുതീര്&#x200d;പ്പ് ഉണ്ടായിട്ടുണ്ടെങ്കില്&#x200d; അതറിയുന്നവര്&#x200d; പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സോളാര്&#x200d; കേസില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ രക്ഷിക്കാന്&#x200d; സഹായിച്ചിട്ടില്ല. അത്തരത്തിലുള്ള വാദത്തില്&#x200d; കഴമ്പില്ല. മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിയോട് കൂറുള്ളവരായിരിക്കും. ടി.പി വധക്കേസില്&#x200d; കൃത്യമായ അന്വേഷണത്തിന് ശേഷമാണ് പ്രതികള്&#x200d;ക്ക് ശിക്ഷ കിട്ടിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയും അന്വേഷിച്ചതാണ്. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്&#x200d;ബലത്തിലൂടെ മാത്രമേ ഒരു അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവൂ എന്നും തിരുവഞ്ചൂര്&#x200d; പറഞ്ഞു. സോളാര്&#x200d; കേസ് സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്&#x200d; മന്ത്രിമാര്&#x200d;ക്കെതിരെ ശബ്ദമുയര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കന്മാര്&#x200d; തയ്യാറാകണമെന്നായിരുന്നു ബല്&#x200d;റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ടിപി ചന്ദ്രശേഖരന്&#x200d; കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്&#x200d;പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്&#x200d; റിപ്പോര്&#x200d;ട്ടിനെ കണ്ടാല്&#x200d; മതിയെന്നും പരാമര്&#x200d;ശമുണ്ടായിരുന്നു.</p>
<p><strong>ബല്&#x200d;റാമിന്റെ പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്&#x200d; അന്വേഷണക്കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്കെതിരായ തിരക്കുപിടിച്ച നടപടികള്&#x200d;. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്&#x200d;ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്&#x200d; വെച്ച് അനുമാനിക്കാന്&#x200d; കഴിയുന്നതല്ല.<br />
ഏതായാലും കോണ്&#x200d;ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്&#x200d; കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്&#x200d;പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്&#x200d; മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്&#x200d; മന്ത്രിമാര്&#x200d;ക്കെതിരെ ശബ്ദമുയര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കന്മാര്&#x200d; തയ്യാറാകണം.<br />
&#8216;കോണ്&#x200d;ഗ്രസ് മുക്ത് ഭാരത്&#8217; എന്നത് ദേശീയതലത്തിലെ ആര്&#x200d;എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്&#x200d; &#8216;കോണ്&#x200d;ഗ്രസ് മുക്ത കേരളം&#8217; എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്&#x200d; ബിജെപിയെ വിരുന്നൂട്ടി വളര്&#x200d;ത്തി സര്&#x200d;വ്വമേഖലകളിലും പരാജയപ്പെട്ട സര്&#x200d;ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്&#x200d; ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്&#x200d; കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്ക് കഴിയേണ്ടതുണ്ട്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155263374004139&amp;width=500" width="500" height="332" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvanchoor-about-vt-belram-facebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍കേസ്; തുടരന്വേഷണത്തിന് പ്രത്യേകസംഘം, എസ്.പിമാരടക്കം ആറ് ഉദ്ദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം</title>
		<link>https://www.chandrikadaily.com/solar-case-six-police-officials-transfer-news.html</link>
					<comments>https://www.chandrikadaily.com/solar-case-six-police-officials-transfer-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 03:06:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Benny behanan]]></category>
		<category><![CDATA[pinarai vujayan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[saritha]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Thiruvanchoor Radhakrishnan]]></category>
		<category><![CDATA[thiruvanjoor radhakrishnan]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47398</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇന്നിറങ്ങും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. ഇന്നലെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണത്തിന് പുതിയ സംഘം. മുന്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ള 33 കേസുകളില്‍, ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്&#x200d;ക്കാരിന്റെ ഉത്തരവ് ഇന്നിറങ്ങും. ഉമ്മന്&#x200d;ചാണ്ടി, തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; തുടങ്ങിയവര്&#x200d;ക്കെതിരെയുള്ള കേസുകളില്&#x200d; ഉടന്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുമെന്നാണ് വിവരം.</p>
<p>ഇന്നലെയാണ് സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വ്യക്തമാക്കിയത്. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണത്തിന് പുതിയ സംഘം. മുന്&#x200d; അന്വേഷണ സംഘം കുറ്റപത്രം നല്&#x200d;കിയിട്ടുള്ള 33 കേസുകളില്&#x200d;, ഉമ്മന്&#x200d;ചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത. അന്വേഷണസംഘം യോഗം ചേര്&#x200d;ന്ന് ഓരോ ഡി.വൈ.എസ്.പി മാര്&#x200d;ക്ക് ഓരോ ചുമതല നല്&#x200d;കും. സി.ഐമാരെ കൂടി ഉള്&#x200d;പ്പെടുത്തി അന്വേഷണ സംഘം വിപുലമാക്കുകയും ചെയ്യും. മുന്&#x200d; അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആറ് ഡി.വൈ.എസ്.പിമാരുടെയും മൊഴി രേഖപ്പെടുത്തും.</p>
<p>അതേസമയം, സോളാര്&#x200d; കേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തു. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്.പിമാരായ സുദര്&#x200d;ശന്&#x200d;, അജിത്, റെജി ജേക്കബ്, ഡി.വൈ.എസ്.പി ജെയ്‌സണ്&#x200d; കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്&#x200d; ലൂക്കോസ് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-six-police-officials-transfer-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റു ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നില്ല: ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/ummenchandi-reply-on-solar.html</link>
					<comments>https://www.chandrikadaily.com/ummenchandi-reply-on-solar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 07:42:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[ummanchandy]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47301</guid>

					<description><![CDATA[തൃശൂര്‍: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്‍ ടി.കെ ഹംസ കമ്മീഷന്‍ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുകയും ആറു പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇതാരാണ് ഹംസയോട് പറഞ്ഞത്?, ഉമ്മന്‍ചാണ്ടി ചോദിച്ചു. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രസിദ്ധപ്പെടുത്തണമെന്ന് മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d;ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്&#x200d;ട്ടിന്റെ പേരില്&#x200d; എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്&#x200d;.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്&#x200d; ടി.കെ ഹംസ കമ്മീഷന്&#x200d; കണ്ടെത്തലുകള്&#x200d; വെളിപ്പെടുത്തുകയും ആറു പേര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്&#x200d; ഇതാരാണ് ഹംസയോട് പറഞ്ഞത്?, ഉമ്മന്&#x200d;ചാണ്ടി ചോദിച്ചു. എന്തും ചെയ്യാന്&#x200d; അധികാരമുള്ള സര്&#x200d;ക്കാര്&#x200d;, റിപ്പോര്&#x200d;ട്ട് ആദ്യം പുറത്തുവിടട്ടെ. യു.ഡി.എഫിനും കോണ്&#x200d;ഗ്രസിനും തനിക്കും ഇതില്&#x200d; യാതൊരു വിധത്തിലുമുള്ള പേടിയില്ല. തെറ്റു ചെയ്യാത്തതിനാല്&#x200d; ഏത് അന്വേഷണത്തെയും നേരിടാന്&#x200d; തയാറാണെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ummenchandi-reply-on-solar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍കേസ്; ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസ്</title>
		<link>https://www.chandrikadaily.com/vigilence-investigation-against-ummenchandy-in-solar-case.html</link>
					<comments>https://www.chandrikadaily.com/vigilence-investigation-against-ummenchandy-in-solar-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 07:34:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aryadan Muhammed]]></category>
		<category><![CDATA[Benny behanan]]></category>
		<category><![CDATA[IG Padmakumar]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[Thambanoor Ravi]]></category>
		<category><![CDATA[Thiruvanchoor Radhakrishnan]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47297</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷണനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവ പ്രകടമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കേസിലെ അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവിട്ട് സര്&#x200d;ക്കാര്&#x200d;. ജസ്റ്റിസ് ജി.ശിവരാജന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പ്രകാരം മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്&#x200d;ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. മുന്&#x200d; ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്&#x200d; രാധാകൃഷണനെതിരേയും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്. തിരുവഞ്ചൂരിനെതിരെ ക്രിമിനല്&#x200d; കേസെടുക്കുമെന്നും മുഖ്യമന്ത്രി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്&#x200d; എന്നിവ പ്രകടമാണ്. ഉമ്മന്&#x200d;ചാണ്ടിക്കെതിരെ വിജിലന്&#x200d;സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്&#x200d; കേസ് എടുക്കാനും ശുപാര്&#x200d;ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്&#x200d;ചാണ്ടിക്കെതിരെയുള്ള വിജിലന്&#x200d;സ് അന്വേഷണം പ്രത്യേകസംഘം അന്വേഷിക്കും. ഐ.ജി.പത്മകുമാര്&#x200d;, ഡി.വൈ.എസ്.പി ഹരികൃഷ്ണന്&#x200d; എന്നിവര്&#x200d;ക്കെതിരേയും പോലീസ് അസോസിയേഷന്&#x200d; മുന്&#x200d;ഭാരവാഹി ജി.ആര്&#x200d; അജിത്തിനെതിരേയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. കോണ്&#x200d;ഗ്രസ് നേതാക്കളായ തമ്പാനൂര്&#x200d; രവിയും ബെന്നി ബെഹനാനും, ആര്യാടന്&#x200d; മുഹമ്മദിനെതിരേയും കേസെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. കൂടാതെ സരിതയുടെ കത്തില്&#x200d; പേരു പറഞ്ഞിരിക്കുന്ന നേതാക്കള്&#x200d;ക്കെതിരെ മാനഭാഗത്തിനും കേസെടുക്കും.</p>
<p>സെപ്തംബര്&#x200d; 26 നാണ് കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; റിട്ടയേഡ് ജസ്റ്റിസ് ജി. ശിവരാജന്&#x200d; റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാരിന് സമര്&#x200d;പ്പിച്ചത്. തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; റിപ്പോര്&#x200d;ട്ടിന്&#x200d;മേല്&#x200d; ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷന്&#x200d;, അഡ്വക്കേറ്റ് ജനറല്&#x200d; എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. റിപ്പോര്&#x200d;ട്ടിനകത്തുള്ള പരാമര്&#x200d;ശത്തെക്കുറിച്ചുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇത് നിയമസഭയില്&#x200d; സമര്&#x200d;പ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilence-investigation-against-ummenchandy-in-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കേസ്: ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ബാംഗളൂരു കോടതിയുടെ വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/solar-case-banglore-court-verdict-today.html</link>
					<comments>https://www.chandrikadaily.com/solar-case-banglore-court-verdict-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Oct 2017 05:25:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46623</guid>

					<description><![CDATA[സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. വ്യവസായി എം.കെ.കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയത്. ബംഗളൂരു സിവില്‍ സിറ്റി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കള്‍ക്കു നേരേയും ആരോപണമുണ്ട്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; കേസില്&#x200d; നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; കോടതി ഇന്ന് വിധി പറയും. വ്യവസായി എം.കെ.കുരുവിളയാണ് ഉമ്മന്&#x200d;ചാണ്ടിക്കെതിരെ പരാതി നല്&#x200d;കിയത്. ബംഗളൂരു സിവില്&#x200d; സിറ്റി കോടതിയാണ് ഹര്&#x200d;ജിയില്&#x200d; വിധി പറയുന്നത്. 400 കോടിയുടെ സോളാര്&#x200d; പദ്ധതിയുടെ പേരില്&#x200d; ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്&#x200d; ഉമ്മന്&#x200d; ചാണ്ടിയുടെ ബന്ധുക്കള്&#x200d;ക്കു നേരേയും ആരോപണമുണ്ട്. ഈ കേസില്&#x200d; നേരത്തെ ഉമ്മന്&#x200d; ചാണ്ടി ഉള്&#x200d;പ്പെടെയുള്ള പ്രതികള്&#x200d; പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; പിഴ അടയ്ക്കണമെന്ന നിര്&#x200d;ദേശത്തിനെതിരെ ഉമ്മന്&#x200d; ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേള്&#x200d;ക്കാതെയാണ് വിധിയെന്ന് കോടതിയില്&#x200d; പറഞ്ഞതോടെ ഉമ്മന്&#x200d; ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-banglore-court-verdict-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/vengara-byelection-ummenchandi.html</link>
					<comments>https://www.chandrikadaily.com/vengara-byelection-ummenchandi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 02:36:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ummenchandi]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45006</guid>

					<description><![CDATA[മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വേങ്ങരയില്‍. വോട്ടര്‍മാരില്‍ ആവേശ തിരയേറ്റം തീര്‍ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്‍.എ ഖാദറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്‍വന്‍ഷനുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്&#x200d;ന്ന് വേങ്ങരയില്&#x200d;. വോട്ടര്&#x200d;മാരില്&#x200d; ആവേശ തിരയേറ്റം തീര്&#x200d;ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്&#x200d;.എ ഖാദറിന്റെ പ്രചാരണ പരിപാടികള്&#x200d;ക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്&#x200d;വന്&#x200d;ഷനുകളിലാണ് ഉമ്മന്&#x200d; ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്&#x200d;വന്&#x200d;ഷനുകളിലും വന്&#x200d; ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്&#x200d;ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ ഒതുക്കുങ്ങല്&#x200d;, കണ്ണമംഗലം, എ.ആര്&#x200d; നഗര്&#x200d; പഞ്ചായത്തുകളിലെ യു.ഡി.എഫ് കണ്&#x200d;വന്&#x200d;ഷനുകളിലാണ് ഉമ്മന്&#x200d;ചാണ്ടി പങ്കെടുത്തത്. ഒതുക്കുങ്ങല്&#x200d; പഞ്ചായത്ത് കണ്&#x200d;വന്&#x200d;ഷന്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരിക്കുന്നവര്&#x200d;ക്ക് ആത്മാഭിമാനത്തോടെ വേങ്ങര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>അധികാരഗര്&#x200d;വില്&#x200d; അഹങ്കരിച്ചിരുന്ന മോദിയിപ്പോള്&#x200d; പരാജിതനെന്ന് സ്വയം സമ്മതിച്ച് രാജ്യത്തിന് മുന്നില്&#x200d; തലകുനിച്ച് നില്&#x200d;ക്കുകയാണ്. ഇന്ധനവില വര്&#x200d;ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും നോട്ട് നിരോധനത്തിലൂടെയും ദീര്&#x200d;ഘവീക്ഷണമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്&#x200d;ക്കുകയും ചെയ്ത ഒരു ഭരണാധികാരിക്കും സര്&#x200d;ക്കാറിനും എങ്ങിനയെണ് തലയുയര്&#x200d;ത്തി ജനങ്ങളെ അഭിമുഖീകരിക്കാന്&#x200d; സാധിക്കുക. രാജ്യാന്തര വിപണയില്&#x200d; എണ്ണവില മൂന്നിലൊന്നായി കുറഞ്ഞിട്ടും ജനങ്ങള്&#x200d; ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കോര്&#x200d;പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിക്കുന്ന നയനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്&#x200d; നിന്നെല്ലാം ശ്രദ്ധതിരിക്കുന്നതിനാണ് ആസൂത്രിതമായി ജനങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത വളര്&#x200d;ത്തുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നത്.<br />
ആത്മവിശ്വാസം നഷ്ടപ്പെട്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്&#x200d; കഴിയാത്ത സര്&#x200d;ക്കാറാണ് കേരളം ഭരിക്കുന്നത്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്ന സി.പി.എം മാസങ്ങള്&#x200d;ക്കിപ്പുറം വേങ്ങരയില്&#x200d; നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്&#x200d;പോലും ധൈര്യം കാണിക്കുന്നില്ല. 15 മാസംകൊണ്ട് തങ്ങള്&#x200d; സമ്പൂര്&#x200d;ണ പരാജയമായിരുന്നെന്ന് കുറ്റസമ്മതമാണ് ഇടതുപക്ഷത്തിന്റേത്. ഭരണ നേട്ടങ്ങള്&#x200d; പറഞ്ഞ് ജനങ്ങളോട് വോട്ടുചോദിക്കാന്&#x200d; ധാര്&#x200d;മികാവകാശമില്ലാത്തത് കൊണ്ടാണ് സി.പി.എം സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തില്&#x200d; മുസ്്‌ലിംലീഗില്&#x200d; എന്തോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്&#x200d;ക്കാനുള്ള കുപ്രചരണങ്ങള്&#x200d; നടത്തുന്നത്. മുസ്്‌ലിംലീഗ് എത്രയോ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. പാണക്കാട്ടെ തങ്ങള്&#x200d; പറഞ്ഞിടത്ത് മുഴുവന്&#x200d; വോട്ടുകളും വീണിട്ടുള്ള ചരിത്രമാണ് മുസ്്‌ലിംലീഗിനുള്ളതെന്ന് ആരും മറക്കണ്ട. വികസന രംഗത്ത് വട്ടപ്പൂജ്യമാണ് ഇടതു പക്ഷ സര്&#x200d;ക്കാര്&#x200d;. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും തകര്&#x200d;ത്തു.<br />
കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്&#x200d;ഷം കൊണ്ട് സ്വാശ്രയ കോളജുകളിലെ സര്&#x200d;ക്കാര്&#x200d; മെറിറ്റ് സീറ്റില്&#x200d; ഫീസ് വര്&#x200d;ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണത്തിനു കീഴില്&#x200d; ഇന്നത് 11 ലക്ഷം രൂപ വരെയായി വര്&#x200d;ധിച്ചിരിക്കുന്നു. കേന്ദ്ര സര്&#x200d;ക്കാരിന്റെയും, സംസ്ഥാന സര്&#x200d;ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്&#x200d; കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്&#x200d;മാര്&#x200d; ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്നും ഈ വികസന തുടര്&#x200d;ച്ചക്ക് കെ.എന്&#x200d;.എ ഖാദറിനെപ്പോലെ പരിചയസമ്പന്നര്&#x200d; തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്&#x200d;ഗാമിയായി അസംബ്ലിയിലെത്തേണ്ടതെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.<br />
കെ.എന്&#x200d;.എ ഖാദറിനെ വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്&#x200d;ത്ഥിയാക്കിയതിന് പിന്നില്&#x200d; മുസ്‌ലിംലീഗിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വി.യു കുഞ്ഞാന്&#x200d; അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, എന്&#x200d; കെ പ്രേമചന്ദ്രന്&#x200d; എം.പി, എം. എല്&#x200d;.എമാരായി പി.അബ്ദുല്&#x200d; ഹമീദ്, അനൂബ് ജേക്കബ്, കെ.സി. ജോസഫ്, എ.പി അനില്&#x200d;കുമാര്&#x200d;, ഡി.സി.സി പ്രസിഡന്റ്, വി.വി പ്രകാശ്, ആര്യാടന്&#x200d; മുഹമ്മദ്, അഡ്വ.യു.എ ലത്തീഫ്, കെ.പി അബ്ദുല്&#x200d; മജീദ്, ഇ.മുഹമ്മദ് കുഞ്ഞി, അഡ്വ.സി.കെ അബ്ദുറഹ്്മാന്&#x200d;, എം.എം കുട്ടി മൗലവി, ടി.കെ മൊയ്തീന്&#x200d;കുട്ടി മാസ്റ്റര്&#x200d;, ഡി.സി.സി സെക്രട്ടറി ഹരിപ്രിയ തുടങ്ങിയവര്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-byelection-ummenchandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരുമിച്ച് തുഴയാം&#8217;; കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ഐക്യത്തിന്റെ പാതയില്‍?</title>
		<link>https://www.chandrikadaily.com/congress-and-keral-congress-to-united.html</link>
					<comments>https://www.chandrikadaily.com/congress-and-keral-congress-to-united.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 11:24:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44106</guid>

					<description><![CDATA[&#160; കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും തമ്മില്‍ രാഷ്ട്രീയ അകല്‍ച്ച കുറയുന്നു. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇതു വ്യക്തമാണ്. താനും ഉമ്മന്‍ചാണ്ടിയും താനും വള്ളംകളി വിദഗ്ദരാണെന്നായിരുന്ന കെ.എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കില്‍ ഒരുമിച്ചു തുഴയാമല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി തിരിച്ചു ചോദിച്ചത്. ഈ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. മീനച്ചിലാറിന്റെ അക്കരയിക്കരെ നീന്തിയ കഥയും കെ എം മാണി ഉമ്മന്‍ചാണ്ടിയുമായി പങ്കുവെച്ചു. എന്നാല്‍ നമുക്ക് ഇനിയും ഒരുമിച്ച് തുഴയാമെന്നായി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോണ്&#x200d;ഗ്രസ്സും കേരള കോണ്&#x200d;ഗ്രസ്സും തമ്മില്&#x200d; രാഷ്ട്രീയ അകല്&#x200d;ച്ച കുറയുന്നു. ഇരു പാര്&#x200d;ട്ടികളിലേയും നേതാക്കള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങളില്&#x200d; ഇതു വ്യക്തമാണ്. താനും ഉമ്മന്&#x200d;ചാണ്ടിയും താനും വള്ളംകളി വിദഗ്ദരാണെന്നായിരുന്ന കെ.എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കില്&#x200d; ഒരുമിച്ചു തുഴയാമല്ലോ എന്നായിരുന്നു ഉമ്മന്&#x200d; ചാണ്ടി തിരിച്ചു ചോദിച്ചത്. ഈ പരാമര്&#x200d;ശമാണ് ഇപ്പോഴത്തെ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴി വെച്ചിരിക്കുന്നത്.</p>
<p>മീനച്ചിലാറിന്റെ അക്കരയിക്കരെ നീന്തിയ കഥയും കെ എം മാണി ഉമ്മന്&#x200d;ചാണ്ടിയുമായി പങ്കുവെച്ചു. എന്നാല്&#x200d; നമുക്ക് ഇനിയും ഒരുമിച്ച് തുഴയാമെന്നായി ഉമ്മന്&#x200d;ചാണ്ടി. എന്നാല്&#x200d; കെ. എം മാണി ചിരിച്ചതേയുള്ളൂ. രാഷ്ട്രീയ അകല്&#x200d;ച്ച കുറഞ്ഞോയെന്ന മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് നമ്മള്&#x200d; ഒരുമിച്ച് തുഴയുന്നതിനെ പറ്റി പറഞ്ഞത് നിങ്ങളും കേട്ടില്ലേ എന്നായിരുന്നു ഉമ്മന്&#x200d;ചാണ്ടി ചോദിച്ചത്. മദ്യവിരുദ്ധ വിശാല സംഖ്യത്തന്റെ പരിപാടിയിലായിരുന്നു മുതിര്&#x200d;ന്ന നേതാക്കള്&#x200d; ഒരുമിച്ചെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-and-keral-congress-to-united.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെട്രോയെ ഇളക്കിമറിച്ച് ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്ര</title>
		<link>https://www.chandrikadaily.com/kochi-metro-ummenchandi-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/kochi-metro-ummenchandi-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 12:21:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KOchi Metro]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32966</guid>

					<description><![CDATA[കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില്‍ പങ്ക് ചേരാന്‍ ആലുവ സ്‌റ്റേഷനിലെത്തിയത്. ആലുവ മെട്രോ സ്‌റ്റേഷനില്‍നിന്നു ടിക്കറ്റ് എടുത്ത് പാലാരിവട്ടത്തേയ്ക്കാണ് നേതാക്കള്‍ യാത്ര നടത്തിയത്. മെട്രോയുടെ ആദ്യദിനത്തെക്കാള്‍ ആവേശവും പങ്കാളിത്തവുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രണ്ടാം ദിനത്തില്‍ നടത്തിയ ജനകീയയാത്ര. ജനകീയയാത്രയില്‍ പങ്കുചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്&#x200d; യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്&#x200d;ഥത്തില്&#x200d; മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്&#x200d;ചാണ്ടിക്കൊപ്പം ജനകീയയാത്രയില്&#x200d; പങ്ക് ചേരാന്&#x200d; ആലുവ സ്‌റ്റേഷനിലെത്തിയത്. ആലുവ മെട്രോ സ്‌റ്റേഷനില്&#x200d;നിന്നു ടിക്കറ്റ് എടുത്ത് പാലാരിവട്ടത്തേയ്ക്കാണ് നേതാക്കള്&#x200d; യാത്ര നടത്തിയത്. മെട്രോയുടെ ആദ്യദിനത്തെക്കാള്&#x200d; ആവേശവും പങ്കാളിത്തവുമായിരുന്നു ഉമ്മന്&#x200d;ചാണ്ടിയുടെ നേതൃത്വത്തില്&#x200d; രണ്ടാം ദിനത്തില്&#x200d; നടത്തിയ ജനകീയയാത്ര.<br />
ജനകീയയാത്രയില്&#x200d; പങ്കുചേരാന്&#x200d; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്&#x200d; എംഎം ഹസന്&#x200d;, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്&#x200d;എ, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്&#x200d; മുഹമ്മദ്, ബെന്നി ബെഹ്നാന്&#x200d;, കെ.ബാബു, ഹൈബി ഈഡന്&#x200d;, ഷാഫി പറമ്പില്&#x200d;, വിപി സജീന്ദ്രന്&#x200d;, അന്&#x200d;വര്&#x200d; സാദത്ത് തുടങ്ങി യു.ഡി.എഫ് നേതാക്കളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. യു.ഡി.എഫ് ണികളും നേതാക്കളും ചേര്&#x200d;ന്ന് സൃഷ്ടിച്ച ആള്&#x200d;ക്കൂട്ടത്തിന് നടുവിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്&#x200d;ചാണ്ടിയെ സ്‌റ്റേഷനുള്ളിലെ പ്ലാറ്റ്‌ഫോമില്&#x200d; എത്തിച്ചത്. മെട്രോയാത്രയ്‌ക്കെത്തിയ സാധാരണക്കാര്&#x200d;ക്കൊപ്പം നൂറു കണക്കിന് ലീഗ്‌കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; കൂടി കയറിയതോടെ ആലുവ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം നിറഞ്ഞു കവിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്&#x200d; സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; നന്നേ പണിപ്പെട്ടു.</p>
<p>നേതാക്കള്&#x200d; ഒരുമിച്ച് ഒരു ബോഗിയില്&#x200d; കയറാനായിരുന്നു പദ്ധതിയെങ്കിലും തിക്കിത്തിരക്ക് മൂലം ഉമ്മന്&#x200d;ചാണ്ടിക്ക് ആദ്യ ട്രെയിനില്&#x200d; കയറാനായില്ല. രമേശ് ചന്നിത്തല അടക്കമുള്ളവര്&#x200d; ആദ്യ ട്രെയിനില്&#x200d; പാലാരിവട്ടത്തേക്ക് തിരിച്ചു. പിന്നീടാണ് ഉമ്മന്&#x200d;ചാണ്ടി കയറിയിട്ടില്ലെന്ന വിവരം നേതാക്കള്&#x200d; അരിഞ്ഞത്. ചെന്നിത്തല അടക്കമുള്ള നേതാക്കള്&#x200d; യാത്ര തുടര്&#x200d;ന്നെങ്കിലും ഷാഫി പറമ്പില്&#x200d; എംഎല്&#x200d;എ അടക്കമുള്ളവര്&#x200d; തൊട്ടടുത്ത സ്‌റ്റേഷനുകളില്&#x200d; ഇറങ്ങി. അന്&#x200d;വര്&#x200d; സാദത്ത്, ഹൈബി ഈഡന്&#x200d; എന്നിവര്&#x200d;ക്കൊപ്പം ഉമ്മന്&#x200d;ചാണ്ടി തൊട്ടടുത്ത ട്രെയിനില്&#x200d; യാത്ര ചെയ്തു.</p>
<p>പാലാരിവട്ടം സ്‌റ്റേഷനില്&#x200d; ഉമ്മന്&#x200d;ചാണ്ടി എത്തിയതോടെ പ്രവര്&#x200d;ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തീര്&#x200d;ത്ത ക്രമീകരണങ്ങളൊക്കെ പാളിയതോടെ സ്‌റ്റേഷന്റെ പ്രവര്&#x200d;ത്തനം കുറച്ചു നേരം നിര്&#x200d;ത്തി വച്ചു. യാത്രക്കാര്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്&#x200d;ചാണ്ടിയെ സ്‌റ്റേഷന് പുറത്തെത്തിച്ചത്. സ്‌റ്റേഷന് പുറത്തെത്തിയ ഉമ്മന്&#x200d;ചാണ്ടി പക്ഷെ രാഷ്ട്രീയം പറയാന്&#x200d; തയാറായില്ല. കൊച്ചിക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് മെട്രോയെന്നും ഒന്നിച്ചു നിന്നാല്&#x200d; ഏത് വന്&#x200d;കിട പദ്ധതിയും സാധ്യമാക്കാം എന്നതാണ് മെട്രോ തെളിയിക്കുന്നതെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു. പാലാരിവട്ടം മെട്രോ സ്‌റ്റേഷനുമുന്നില്&#x200d; യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ള നേതാക്കളെ സ്വീകരിച്ചു. പ്രൊഫ. കെ വി തോമസ് എംപി അടക്കമുള്ളവരുടെ നേതൃത്വത്തില്&#x200d; തുറന്ന ജീപ്പില്&#x200d; നേതാക്കളെ പാലാരിവട്ടം ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. മട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്&#x200d;ക്കരിച്ചതില്&#x200d; പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്&#x200d; ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്&#x200d; ഉമ്മന്&#x200d; ചാണ്ടി പങ്കെടുത്തിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-metro-ummenchandi-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈപ്പിന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/vipin-issues-to-discuss.html</link>
					<comments>https://www.chandrikadaily.com/vipin-issues-to-discuss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Jun 2017 15:33:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Puthuvipin]]></category>
		<category><![CDATA[ummenchandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32840</guid>

					<description><![CDATA[&#160; &#160; ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: എല്‍.പി.ജി ടെര്‍മിനലിന് എതിരെ വൈപ്പിനിലെ ജനങ്ങള്‍ നടത്തി വരുന്ന സമരം പൊലീസിന്റെ അതിക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ സ്‌ഫോടനാത്മകമായി മാറിയിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരപ്പന്തലിലും പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച എറണാകുളം ജനറല്‍ ആസ്പത്രിയിലും താന്‍ പോയിരുന്നു. ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെയാണ് കാണാന്‍ കഴിഞ്ഞത്. ഒട്ടും ന്യായീകരണില്ലാത്ത പൊലീസ് നടപടിയെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകും. രണ്ടു പ്രാവശ്യവും മൃഗീയമായ ലാത്തിച്ചാര്‍ജാണ് നടന്നത്. ആരുടെ ഉത്തരവ് അനുസരിച്ചാണ് ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>&nbsp;</p>
<p>ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</p>
<p>തിരുവനന്തപുരം: എല്&#x200d;.പി.ജി ടെര്&#x200d;മിനലിന് എതിരെ വൈപ്പിനിലെ ജനങ്ങള്&#x200d; നടത്തി വരുന്ന സമരം പൊലീസിന്റെ അതിക്രൂരമായ ലാത്തിച്ചാര്&#x200d;ജിലൂടെ സ്‌ഫോടനാത്മകമായി മാറിയിരിക്കുകയാണെന്ന് മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. സമരപ്പന്തലിലും പൊലീസ് ലാത്തിച്ചാര്&#x200d;ജില്&#x200d; ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച എറണാകുളം ജനറല്&#x200d; ആസ്പത്രിയിലും താന്&#x200d; പോയിരുന്നു. ക്രൂരമായ ലാത്തിച്ചാര്&#x200d;ജില്&#x200d; പരിക്കേറ്റവരെയാണ് കാണാന്&#x200d; കഴിഞ്ഞത്. ഒട്ടും ന്യായീകരണില്ലാത്ത പൊലീസ് നടപടിയെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകും. രണ്ടു പ്രാവശ്യവും മൃഗീയമായ ലാത്തിച്ചാര്&#x200d;ജാണ് നടന്നത്.<br />
ആരുടെ ഉത്തരവ് അനുസരിച്ചാണ് ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരേ കര്&#x200d;ശന നടപടി സ്വീകരിക്കണം. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ വിളിച്ചുകൂട്ടിയ ചര്&#x200d;ച്ചയില്&#x200d; വൈപ്പിനിലെ ജനപ്രതിനിധികള്&#x200d;ക്ക് നല്&#x200d;കിയ ഉറപ്പുകള്&#x200d; എന്തുകൊണ്ടാണ് പാലിക്കപ്പെടാതെ പോയതെന്ന് മനസിലാകുന്നില്ല. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനെത്തുടര്&#x200d;ന്ന് സമരക്കാരെ മുഖ്യമന്ത്രി ചര്&#x200d;ച്ചക്ക് വിളിച്ചതും അതുവരെ ടെര്&#x200d;മിനലിന്റെ നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്തിവച്ചതും സ്വാഗതാര്&#x200d;ഹമാണ്. വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കാന്&#x200d; എപ്പോഴും സമന്വയം ആവശ്യമാണ്. ചര്&#x200d;ച്ചകളിലൂടെ തെറ്റിദ്ധാരണ തിരുത്താനും ജനങ്ങളുടെ ആശങ്കകള്&#x200d; ദൂരീകരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും സര്&#x200d;ക്കാരിന് ബാധ്യതയും ചുമതലയും ഉണ്ട്.<br />
ജനകീയ സമരങ്ങളെ അടിച്ചമര്&#x200d;ത്തി ഒരു സര്&#x200d;ക്കാരിനും മുന്നോട്ടുപോകാനാവില്ല. ചര്&#x200d;ച്ചയിലൂടെ പരിഹാരം കണ്ടെത്താന്&#x200d; ശ്രമിക്കുകയാണ് വേണ്ടത്. തങ്ങളുടെ ജീവിതത്തിന് ഭീഷണി ഉയര്&#x200d;ത്തുമെന്ന് വിശ്വസിക്കുന്ന പദ്ധതിക്കെതിരെ ജനങ്ങള്&#x200d; സമരം ചെയ്താല്&#x200d; അവരെ കുറ്റപ്പെടുത്താനാവില്ല. പരസ്പരം കാര്യങ്ങള്&#x200d; മനസിലാക്കുകയാണ് വേണ്ടത്. പ്രായോഗികമായ സമീപനം എല്ലാവരും ഉള്&#x200d;ക്കാള്ളണം.<br />
സമരം ചെയ്യുന്ന നാട്ടുകാര്&#x200d; വികസനത്തിന് എതിരല്ല. എന്നാലത് അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന ആശങ്കകള്&#x200d; പരിഹരിക്കപ്പെടണം. പ്രദേശവാസികളെ പൂര്&#x200d;ണമായും വിശ്വാസത്തിലെടുത്ത് മാത്രമേ വികസന കാര്യങ്ങളില്&#x200d; മുമ്പോട്ട് പോകുവാന്&#x200d; സാധിക്കുകയുള്ളൂ. ലക്ഷ്യം മാത്രമല്ല മാര്&#x200d;ഗവും നീതിപൂര്&#x200d;വമായിരിക്കണം. അതിലാണ് പൂര്&#x200d;ണ വിജയം. കൊച്ചി മെട്രോയിലൂടെ കൈവരിച്ച നേട്ടവും അതുതന്നെയാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹകരണത്തിലൂടെയാണ് കൊച്ചി മെട്രോ യാഥാര്&#x200d;ത്ഥ്യമായത്. വൈപ്പിനിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ചര്&#x200d;ച്ചകളിലൂടെ സര്&#x200d;ക്കാരിന് സാധിക്കുമെന്ന് താന്&#x200d; പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipin-issues-to-discuss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
