<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ummenchandy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ummenchandy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jul 2024 05:18:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ummenchandy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഖ്യമന്ത്രിയും അതിഥികളും എത്തി; വിഴിഞ്ഞത് ട്രയൽ റൺ ഉദ്ഘാടനം ഉടൻ</title>
		<link>https://www.chandrikadaily.com/chief-minister-and-guests-arrived-vizhinjat-trial-run-inauguration-soon.html</link>
					<comments>https://www.chandrikadaily.com/chief-minister-and-guests-arrived-vizhinjat-trial-run-inauguration-soon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 12 Jul 2024 05:18:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Ummenchandy]]></category>
		<category><![CDATA[vizhinjam project]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302469</guid>

					<description><![CDATA[വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയല്&#x200d; റണ്&#x200d; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്&#x200d; പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ല. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ ഭരണകാലത്ത് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ [&#8230;]]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയല്&#x200d; റണ്&#x200d; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്&#x200d; പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ല. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ ഭരണകാലത്ത് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.</p>
<p>ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പാണ് തുറമുഖത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-and-guests-arrived-vizhinjat-trial-run-inauguration-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഡി സതീശനെ മന്ത്രിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി</title>
		<link>https://www.chandrikadaily.com/oommen-chandy-said-that-vd-satheesan-wanted-to-be-made-a-minister.html</link>
					<comments>https://www.chandrikadaily.com/oommen-chandy-said-that-vd-satheesan-wanted-to-be-made-a-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Sep 2023 03:15:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ummenchandy]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275730</guid>

					<description><![CDATA[സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്]]></description>
										<content:encoded><![CDATA[<p>ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തൻറെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി. സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്.</p>
<p>രമേശ് ചെന്നിത്തലയാണ് അതിനെ അട്ടിമറിച്ചതെന്നു പുസ്തകത്തിൽ പറയുന്നു. തൃശ്ശൂരിലുള്ള സി എൻ ബാലകൃഷ്ണന് വേണ്ടി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയതിനാലാണ് സതീശനെ മന്ത്രിയാക്കാൻ കഴിയാതിരുന്നത്. രമേശിനെ പ്രതിപക്ഷ നേതാവാക്കാൻ തെരഞ്ഞെടുപ്പിന് ശേഷം താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഹൈക്കമാൻ്റ് മറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു.</p>
<p>സിഎൻ ബാലകൃഷ്ണനെതിരെ ഒരു കേസ് ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടി ബാലകൃഷ്ണനെ ഒഴിവാക്കാൻ താൻ തീരുമാനിച്ചെങ്കിലും അത് പ്രശ്നമില്ലെന്ന് രമേശ് പറഞ്ഞതായി ഉമ്മൻചാണ്ടി പറയുന്നു. രമേശിനെ പ്രതിപക്ഷ നേതാവാക്കുന്നതിന് പകരം കെസി ജോസഫിനെ കെപിസിസി പ്രസിഡണ്ടാക്കുമെന്ന പ്രചാരണം തെറ്റായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നില്ല.</p>
<p>സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എംഎൽഎമാരുടെ മനോഗതമനുസരിച്ച് ആയിരുന്നില്ല എന്നും ഹൈക്കമാന്റിന്റെ തീരുമാനമായിരുന്നു എന്നും പുറത്തുവന്ന ആത്മകഥയിൽ പറയുന്നു. തൻറെ മകൾ മറിയയുടെ ഭർതൃ കുടുംബവുമായി ഉണ്ടായിരുന്ന തർക്കം മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം അത് ദുരുപയോഗം ചെയ്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞതായി ആത്മകഥയിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-said-that-vd-satheesan-wanted-to-be-made-a-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഉമ്മന്&#x200d;ചാണ്ടിയെ അധിക്ഷേപിച്ചു&#8217;; പി. രാജീവിന്റെ പേഴ്‌സണല്&#x200d; സ്റ്റാഫിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/ummenchandy-was-insulted-p-complaint-against-rajivs-personal-staff.html</link>
					<comments>https://www.chandrikadaily.com/ummenchandy-was-insulted-p-complaint-against-rajivs-personal-staff.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 24 Jul 2023 16:08:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266195</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ഉമ്മന്&#x200d; ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്&#x200d; വീഡിയോ ഇട്ടതിന് നടന്&#x200d; വിനായകന് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണല്&#x200d; സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ജിന്റോ ജോണ്&#x200d; ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്&#x200d;, ചീഫ് സെക്രട്ടറി എന്നിവര്&#x200d;ക്ക് സേതുരാജിനെതിരെ പരാതി നല്&#x200d;കിയത്.</p>
<p>കഴിഞ്ഞ ദിവസം ഉമ്മന്&#x200d; ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്&#x200d; വീഡിയോ ഇട്ടതിന് നടന്&#x200d; വിനായകന് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു. യൂത്ത് കോണ്&#x200d;ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോര്&#x200d;ത്ത് പൊലീസ് കേസെടുത്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ummenchandy-was-insulted-p-complaint-against-rajivs-personal-staff.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എനിക്ക് നഷ്ടമായത് അടുത്ത സുഹൃത്ത്: പി.കെ. കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/what-i-miss-is-a-close-friend-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/what-i-miss-is-a-close-friend-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 24 Jul 2023 11:41:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266166</guid>

					<description><![CDATA[തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>മരണത്തിന്ന് മാത്രമേ ഉമ്മൻചാണ്ടിയും താനും തമ്മിലുള്ള ബന്ധത്തെ അറുത്തു മാറ്റാനാകൂ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പതിറ്റാണ്ടുകളുടെ ജീവിതാനുഭവം എനിക്കുണ്ട്. മരണത്തിന് മാത്രമേ ആ ബന്ധം മുറിച്ചുമാറ്റാനാകൂ.</p>
<p>കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ അദ്ദേഹത്തെ സ്നേഹിച്ചു. ഉമ്മൻചാണ്ടിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-i-miss-is-a-close-friend-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവ് :പിണറായി വിജയൻ</title>
		<link>https://www.chandrikadaily.com/11oommen-chandy-is-the-undisputed-leader-of-udf-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/11oommen-chandy-is-the-undisputed-leader-of-udf-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 24 Jul 2023 11:34:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266163</guid>

					<description><![CDATA[കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>അന്തരിച്ച ഉമ്മൻചാണ്ടി യു.ഡി.എഫിൻ്റെ അനിഷേധ്യ നേതാവായിരുന്നു<br />
എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പാർലമെൻ്ററി പ്രവർത്തനം ആരംഭിച്ച് 53 വർഷം തുടർന്നത് റെക്കോർഡാണ്. ഞാനും അന്ന് ഒന്നിച്ചായിരുന്നു. പക്ഷേ എനിക്ക് ഇടവേള വന്നു.</p>
<p>കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി നെഹ്രുവിനെ പിന്തുടർന്ന് മതേതര പാതയിൽ സഞ്ചരിച്ചുവെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ മനുഷ്യർക്കും സഹായ ഹസ്തം നീട്ടി. നാല് തവണ ദിവസം 20 മണിക്കൂറോളം ജനസമ്പർക്ക പരിപാടി നടത്തി. എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണ് ഉമ്മൻ ചാണ്ടി.</p>
<p>വന്യമായ ആരോപണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പുഞ്ചിരിയോടെ നേരിട്ടു. ഇത്രയും തരം താണ രീതിയിൽ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടി.<br />
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന യോഗത്തിൽ<br />
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി , ചാണ്ടി ഉമ്മൻ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , രമേശ് ചെന്നിത്തല , എം. എം ഹസൻ ,വി.എം. സുധീരൻ ,ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ,പാളയം ഇമാം വി.പി. ശുഹൈബ് മൗലവി ,സ്വാമി ജ്ഞാനതപസ്വി , ബിഷപ്പുമാർ , കെ .സി ജോസഫ് , മന്ത്രി ജി.ആർ അനിൽ ,മന്ത്രി ആൻ്റണി രാജു , ഒ. രാജഗോപാൽ , എ.എ. അസീസ് , കടന്നപ്പള്ളി രാമചന്ദ്രൻ ,ജി.ദേവരാജൻ ,എം എൽ എമാരായ ടി.സിദ്ദീഖ് , ഷാഫി പറമ്പിൽ, അടൂർ ഗോപാലകൃഷ്ണൻ, തോമസ് ഐസക്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.</p>
<p>നേരത്തെ പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. &#8216;അഖിലാണ്ഡ മണ്ഡലം &#8230;&#8217; എന്ന സ്വാഗതഗാനത്തോടെയാണ് യോഗം ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11oommen-chandy-is-the-undisputed-leader-of-udf-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻചാണ്ടി അനുശോചന സമ്മേളനത്തിൽ മുഖ്യമന്ത്രി  ഉദ്ഘാടകനല്ല</title>
		<link>https://www.chandrikadaily.com/1111chief-minister-at-oommen-chandys-condolence-meeting-not-the-inauguration.html</link>
					<comments>https://www.chandrikadaily.com/1111chief-minister-at-oommen-chandys-condolence-meeting-not-the-inauguration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Jul 2023 12:47:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265990</guid>

					<description><![CDATA[കെപിസിസി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ല, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്]]></description>
										<content:encoded><![CDATA[<p>നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഉമ്മന്&#x200d;ചാണ്ടി അനുസ്മരണത്തില്&#x200d; രാഷ്ട്രീയ-കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖകരെയും മത സാമുദായിക നേതാക്കളെയും ഉള്&#x200d;ക്കൊള്ളിച്ച് നടത്താന്&#x200d; തീരുമാനിച്ച് കെപിസിസി. കെപിസിസി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്&#x200d; നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറുമെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
<p>അനുസ്മരണ ചടങ്ങില്&#x200d; ഉദ്ഘാടകന്&#x200d; പിണറായി ആണെന്നത് വ്യാജപ്രചാരണമാണ്. ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അദ്ധ്യക്ഷനാണ് നിര്&#x200d;വ്വഹിക്കുന്നത്.</p>
<p>സ്നേഹംകൊണ്ട് ലോകം കീഴടക്കിയ ഉമ്മൻചാണ്ടിയുടെ അനുസ്മരണം മറ്റു അഭിപ്രായ വ്യത്യാസങ്ങൾക്കെല്ലാം അതീതമായി സ്നേഹത്തിന്റെ ഭാഷയിൽ തന്നെ നടത്തുവാനാണ് കെപിസിസിയുടെ തീരുമാനം.</p>
<p>കെപിസിസി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ നേതാവ് മാത്രമായിട്ടുമല്ല കഴിഞ്ഞ അഞ്ച് ദിവസങ്ങൾ കൊണ്ട് കേരളം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ മനുഷ്യനോട് തെറ്റ് ചെയ്തവർ എല്ലാവരും തന്നെ മാപ്പിരക്കുന്ന കാഴ്ചയും നമ്മൾ കണ്ടു കഴിഞ്ഞിരിക്കുന്നു. മുഴുവൻ ജനതയുടെയും നേതാവായി ജനങ്ങളുടെ നായകനായി ആണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്.</p>
<p>ആ മനുഷ്യന് എല്ലാവിധ ബഹുമാനത്തോടും കൂടി അനുസ്മരണം നടത്തേണ്ട ബാധ്യത കോൺഗ്രസ് പാർട്ടിക്കുണ്ട് . അതിന്റെ ഭാഗമായി അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ രജിസ്റ്റേഡ് പാർട്ടികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എം വി ഗോവിന്ദനും ഗണേഷ് കുമാറും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ കീഴ് വഴക്കം അനുസരിച്ച് ഈ പരിപാടിയിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.</p>
<p>പരിപാടിയിലേക്ക് സംസ്ഥാന സർക്കാരിന് ഔദ്യോഗിക ക്ഷണം ഉണ്ട്. സർക്കാരിന്റെ പ്രതിനിധികളായി പിണറായി വിജയനും മറ്റു ചില മന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയാൻ കഴിയുന്നു.</p>
<p>സിനിമാ-കലാ-സാംസ്കാരിക മേഖലയിൽ ഉള്ളവർക്ക് ക്ഷണമുണ്ട്. വിവിധ ജാതി-മത-സാമുദായിക നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരും ക്രിസ്ത്യൻ മത മേലദ്ധ്യക്ഷന്മാരും പാളയം ഇമാമും അടക്കം പലർക്കും ഇതിലേക്ക് ക്ഷണമുണ്ട്.</p>
<p>ഉമ്മൻചാണ്ടി സാറിന്റെ അനുസ്മരണം നടത്തുന്നത് രാഷ്ട്രീയത്തിനും ജാതിമത സമുദായ വ്യത്യാസങ്ങൾക്കും അതീതമായി തന്നെയാണ്. അതങ്ങനെ തന്നെയാണ് നടക്കേണ്ടത്.</p>
<p>ഈ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി പിണറായി വിജയൻ പങ്കെടുത്താൽ ഇന്നുവരെ അദ്ദേഹം ഉമ്മൻചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും.</p>
<p>കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടി സാറിനെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന് ഒരിക്കലും വിസ്മരിച്ചു കൂടാ.</p>
<p>NB: ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകൻ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്. ആദ്യ അനുസ്മരണ പ്രഭാഷണം KPCC അദ്ധ്യക്ഷൻ നിർവ്വഹിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111chief-minister-at-oommen-chandys-condolence-meeting-not-the-inauguration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം&#8217;: ഉമ്മന്&#x200d;ചാണ്ടിയെ അനുസ്മരിച്ച് ജഗദീഷ്</title>
		<link>https://www.chandrikadaily.com/the-best-example-of-what-a-political-leader-should-be-jagadish-remembers-oommen-chandy.html</link>
					<comments>https://www.chandrikadaily.com/the-best-example-of-what-a-political-leader-should-be-jagadish-remembers-oommen-chandy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Jul 2023 03:08:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JAGADEESH]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265347</guid>

					<description><![CDATA[അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങള്&#x200d;ക്കൊപ്പമായിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉമ്മന്&#x200d;ചാണ്ടിയുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്ന് നടന്&#x200d; ജഗദീഷ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്&#x200d;ചാണ്ടിയെന്നും ജഗദീഷ് പറഞ്ഞു.</p>
<p>&#8216;വര്&#x200d;ഷങ്ങള്&#x200d;ക്കപ്പുറം അദ്ദേഹത്തിന്റെ പത്‌നി മറിയാമ്മക്കൊപ്പം കാനറ ബാങ്കില്&#x200d; ഞാന്&#x200d; സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;. ത്യാഗം, കാരുണ്യം ഇവയുടെയെല്ലാം കൊടുമുടിയാണ് ഒരു നേതാവെന്ന നിലയില്&#x200d; അദ്ദേഹം.</p>
<p>അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങള്&#x200d;ക്കൊപ്പമായിരുന്നു. അത്രയുമൊക്കെയാകാന്&#x200d; ബുദ്ധിമുട്ടാണ്. ഇതൊക്കെ അതിജീവിചിച്ച് എങ്ങനെയാണ് അദ്ദേഹം ഇങ്ങനെ കഴിയുന്നത് എന്നത് അദ്ഭുതമാണ്. ദൂരദര്&#x200d;ശനില്&#x200d; പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; അദ്ദേഹത്തെ ഇന്റര്&#x200d;വ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അപ്പോഴും ഫ്രയിമിന്റെ രണ്ടുവശവും ആളുകളായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്റര്&#x200d;വ്യൂ നല്&#x200d;കാന്&#x200d; അദ്ദേഹം തയ്യാറായിരുന്നില്ല. ഏത് സമയവും ജനങ്ങള്&#x200d;ക്കൊപ്പം സഞ്ചരിച്ചിരുന്ന നേതാവാണ്.</p>
<p>അദ്ദേഹത്തിനെതിരെ ആരോപണങ്ങള്&#x200d; വരുമ്പോഴും രാഷ്ട്രീയ നേതാക്കള്&#x200d;ക്കടക്കം അറിയാം അതിലൊരു സത്യവുമില്ലെന്ന്. ആരോപണങ്ങളെ ഇത്ര ആത്മവിശ്വാസത്തോടെ നേരിട്ട നേതാവ് വേറെയില്ല. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പത്ത് നേതാക്കളില്&#x200d; ഒരാള്&#x200d; ഉമ്മന്&#x200d;ചാണ്ടി സാറാണ്. മഹനായ ഒരു നേതാവ്.. മഹാനായ ഒരു മനുഷ്യന്&#x200d;&#8217;; ജഗദീഷ് പറഞ്ഞു.</p>
<p>ജഗതിയിലെ പുതുപ്പള്ളി ഹൗസില്&#x200d; ഉമ്മന്&#x200d;ചാണ്ടിയെ അവസാനമായി കാണാന്&#x200d; എത്തിയവരുടെ നീണ്ടനിരയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്&#x200d; നിന്നും കോട്ടയത്തേക്ക് പുറപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-best-example-of-what-a-political-leader-should-be-jagadish-remembers-oommen-chandy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മന്&#x200d; ചാണ്ടി; കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/oommen-chandy-bids-farewell-to-puthupally-house-the-mourning-procession-started-to-kottayam.html</link>
					<comments>https://www.chandrikadaily.com/oommen-chandy-bids-farewell-to-puthupally-house-the-mourning-procession-started-to-kottayam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Jul 2023 02:49:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265344</guid>

					<description><![CDATA[പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്&#x200d;ടിസി ബസിലാണ് യാത്ര]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d;ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്&#x200d;ടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്&#x200d;ഥനകള്&#x200d;ക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.</p>
<p>കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്&#x200d;, കൊട്ടാരക്കര, അടൂര്&#x200d;, പന്തളം, ചെങ്ങന്നൂര്&#x200d;, തിരുവല്ല, ചങ്ങനാശ്ശേരി വഴി എംസി റോഡിലൂടെ കോട്ടയം ജില്ലാ അതിര്&#x200d;ത്തിയായ ളായിക്കാട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എത്തിച്ചേരും. തുടര്&#x200d;ന്ന് കോട്ടയം ഡിസിസി ഓഫീസിലെത്തിക്കുന്ന മുന്&#x200d; മുഖ്യമന്ത്രിയുടെ ഭൗതിക ശരീരത്തില്&#x200d; ജില്ലയിലെ കോണ്&#x200d;ഗ്രസ് നേതൃത്വം അന്ത്യമോപചാരം അര്&#x200d;പ്പിക്കും. തുടര്&#x200d;ന്ന് തിരുനക്കര മൈതാനിയില്&#x200d; പൊതുദര്&#x200d;ശനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-bids-farewell-to-puthupally-house-the-mourning-procession-started-to-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനനായകന്റെ പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്ര; എംസി റോഡില്&#x200d; ഗതാഗത നിയന്ത്രണം</title>
		<link>https://www.chandrikadaily.com/jananayakas-last-journey-to-puthupally-traffic-control-on-mc-road.html</link>
					<comments>https://www.chandrikadaily.com/jananayakas-last-journey-to-puthupally-traffic-control-on-mc-road.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Jul 2023 02:07:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[traffic]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265338</guid>

					<description><![CDATA[ബുധനാഴ്ച പുലര്&#x200d;ച്ചെ നാലര മുതലാണ് നിയന്ത്രണം]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d;ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വ്യാഴാഴ്ച രാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്&#x200d; നിന്നും കോട്ടയത്തേക്ക് പുറപ്പെടും.</p>
<p>ഈ സമയങ്ങളില്&#x200d; എംസി റോഡില്&#x200d; ഗതാഗത നിയന്ത്രണം ഉണ്ടാകും. തിരുവനന്തപുരം മുതല്&#x200d; കോട്ടയം വരെയാണ് നിയന്ത്രണം. ലോറികള്&#x200d; പോലെയുള്ള ഹെവി വാഹനങ്ങള്&#x200d; ദേശീയപാതയിലേക്ക് തിരിച്ചുവിടും. ബുധനാഴ്ച പുലര്&#x200d;ച്ചെ നാലര മുതലാണ് നിയന്ത്രണം.</p>
<p><strong>ഗതാഗത നിയന്ത്രണം ഇങ്ങനെ</strong></p>
<p>വെമ്പായം ഭാഗത്തുനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകേണ്ടവര്&#x200d; കന്യാകുളങ്ങര നിന്ന് വലത്തേക്ക് തിരിഞ്ഞ് പോത്തന്&#x200d;കോട് വഴിയോ നെടുവേലി പന്തലക്കോട് അയിരൂപ്പാറ ശ്രീകാര്യം വഴിയോ സിറ്റിയിലേക്ക് പോകേണ്ടതാണ്.</p>
<p>നെടുമങ്ങാട് നിന്ന് എംസി റോഡ് വഴി സിറ്റിയില്&#x200d; പോകേണ്ടവര്&#x200d; ശീമവിള മുക്ക് ജങ്ഷനില്&#x200d;നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം കിഴക്കേ മുക്കോല വയലിക്കട വഴി സിറ്റിയിലേക്ക് പോകണം.</p>
<p>നെടുമങ്ങാട് നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകേണ്ടവര്&#x200d; ശീമവിള മുക്കില്&#x200d;നിന്ന് വലത്തേക്ക് തിരിഞ്ഞ് പിഎംഎസ് ചിറമുക്ക് തേക്കട വെമ്പായം വഴി പോകണം.</p>
<p>സിറ്റിയില്&#x200d;നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് പോകേണ്ടവര്&#x200d; പള്ളിവിള ജങ്ഷനില്&#x200d;നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റിയാണി പോത്തന്&#x200d;കോട് വഴി തിരിഞ്ഞുപോകണം.</p>
<p>സിറ്റിയില്&#x200d;നിന്ന് കൊട്ടാരക്കര പോകേണ്ടവര്&#x200d; കന്യാകുളങ്ങര കൊഞ്ചിറ പോത്തന്&#x200d;കോട് മംഗലപുരം ആറ്റിങ്ങല്&#x200d; വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം സിറ്റിയില്&#x200d; പോകേണ്ടവര്&#x200d; കിളിമാനൂര്&#x200d; ആറ്റിങ്ങല്&#x200d; വഴി പോകേണ്ടതുമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jananayakas-last-journey-to-puthupally-traffic-control-on-mc-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d; ചാണ്ടിയുടെ മരണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് എം.എ. യൂസുഫലി</title>
		<link>https://www.chandrikadaily.com/ma-said-that-a-big-chapter-ends-with-the-death-of-oommen-chandy-yusufali.html</link>
					<comments>https://www.chandrikadaily.com/ma-said-that-a-big-chapter-ends-with-the-death-of-oommen-chandy-yusufali.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Jul 2023 01:48:47 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ma yusuf ali]]></category>
		<category><![CDATA[Ummenchandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265333</guid>

					<description><![CDATA[ജനഹൃദയങ്ങളില്&#x200d; ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്&#x200d;ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു]]></description>
										<content:encoded><![CDATA[<p>കേരള മുൻ മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്&#x200d;മാൻ എം.എ.യൂസുഫലി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് യൂസുഫ് അലി പറഞ്ഞു. ജനഹൃദയങ്ങളില്&#x200d; ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്&#x200d;ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.</p>
<p>&#8216;നല്ല സൗഹൃദമാണ് ഉമ്മന്&#x200d;ചാണ്ടിയിയുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്&#x200d;റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണ്. മന്ത്രിയെന്ന നിലയിലും മഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മരണവാര്&#x200d;ത്ത ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്&#8217;. യൂസുഫലി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-said-that-a-big-chapter-ends-with-the-death-of-oommen-chandy-yusufali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
