<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UN Security Council &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/un-security-council/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Oct 2023 03:03:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UN Security Council &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സമാധാനം പുനഃസ്ഥാപിക്കാന്&#x200d; ലോകരാജ്യങ്ങള്&#x200d; ഒന്നിക്കണമെന്ന് യുഎന്&#x200d; രക്ഷാസമിതി</title>
		<link>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html</link>
					<comments>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Oct 2023 03:03:31 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[peace]]></category>
		<category><![CDATA[UN Security Council]]></category>
		<category><![CDATA[world nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278447</guid>

					<description><![CDATA[ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം.]]></description>
										<content:encoded><![CDATA[<p>ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്&#x200d;. സമാധാനം പുനഃസ്ഥാപിക്കാന്&#x200d; ലോകരാജ്യങ്ങള്&#x200d; ഒന്നിക്കണമെന്ന് യുഎന്&#x200d; രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തില്&#x200d; ധാരണയിലെത്താനായില്ലെന്ന് യുഎന്&#x200d; ഉദ്യോഗസ്ഥന്&#x200d; ടോള്&#x200d; വെനസ്ലന്റ് അറിയിച്ചു.</p>
<p>യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘര്&#x200d;ഷം ഒഴിവാക്കാന്&#x200d; എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎന്&#x200d; വക്താവ് സ്‌റ്റെഫാന്&#x200d; ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്&#x200d; പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.</p>
<p>ഇസ്രായേല്&#x200d; -ഫലസ്തീന്&#x200d; സംഘര്&#x200d;ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്&#x200d; അതിര്&#x200d;ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.</p>
<p>ഇസ്രയേല്&#x200d; ആക്രമണത്തില്&#x200d; 413 പലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 1200 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്&#x200d; നിരവധി വിദേശ പൗരന്മാര്&#x200d; കൊല്ലപ്പെട്ടു. നേപ്പാളില്&#x200d; നിന്നുള്ള 10 വിദ്യാര്&#x200d;ഥികള്&#x200d; കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാള്&#x200d; എംബസി അറിയിച്ചു. അമേരിക്കന്&#x200d; പൗരന്മാര്&#x200d; കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.</p>
<p>ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടല്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; ആഭ്യന്തരകാര്യം; പാകിസ്ഥാനുമായി ചര്&#x200d;ച്ചക്ക് തയാറെന്നും  ഇന്ത്യ</title>
		<link>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html</link>
					<comments>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 18:38:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[UN Security Council]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136330</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്&#x200d;വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്&#x200d;. കശ്മീര്&#x200d; സംബന്ധിച്ച് യു.എന്&#x200d; രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ചിട്ട മുറിയില്&#x200d; നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നതായി കണ്ടു. എന്നാല്&#x200d; പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്&#x200d;വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്&#x200d;. കശ്മീര്&#x200d; സംബന്ധിച്ച് യു.എന്&#x200d; രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. <br>
അടച്ചിട്ട മുറിയില്&#x200d; നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നതായി കണ്ടു. എന്നാല്&#x200d; പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്&#x200d; ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്&#x200d; ശ്രമിക്കുകയാണ്. ഭീകരവാദം അമര്&#x200d;ച്ച ചെയ്യുന്നതില്&#x200d; അവര്&#x200d; ഇരട്ടത്താപ്പ് കാണിക്കുന്നു. കശ്മീരില്&#x200d; കേന്ദ്രഭരണം ഏര്&#x200d;പ്പെടുത്തിയതില്&#x200d; സത്യങ്ങള്&#x200d; മറച്ചുവെച്ച് ചിലര്&#x200d; പ്രകടിപ്പിക്കുന്ന പരിഭ്രമം അനാവശ്യമാണ്. യാഥാര്&#x200d;ത്ഥ്യത്തില്&#x200d;നിന്ന് ഏറെ അകലെയാണ് അവരുടെ ഈ പരിഭ്രമം. <br>
പാകിസ്താന്&#x200d; ഭരണകൂടം ഭീകരര്&#x200d;ക്ക് നല്&#x200d;കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെങ്കില്&#x200d; ഉഭയകക്ഷി ചര്&#x200d;ച്ചക്ക് ഇന്ത്യ ഒരുക്കമാണ്. കശ്മീരില്&#x200d; ഇപ്പോള്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇന്ത്യ പടിപടിയായി നീക്കും. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്&#x200d; ഒപ്പുവെച്ചിട്ടുള്ള കരാറുകളെല്ലാം അംഗീകരിക്കാന്&#x200d; തയാറാണെന്നും അക്ബറുദ്ദീന്&#x200d; വ്യക്തമാക്കി. ഒരു രാജ്യം ഇന്ത്യയില്&#x200d; സംഘര്&#x200d;ഷങ്ങളുണ്ടാക്കാന്&#x200d; ശ്രമിക്കുകയാണ്. കശ്മീര്&#x200d; വിഷയത്തില്&#x200d; പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രമാണ്. കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്&#x200d; ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രക്ഷാസമിതി അഭിനന്ദിച്ചതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതും മറ്റേതെങ്കിലും രാജ്യവുമായുള്ള പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്&#x200d;ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. കശ്മീര്&#x200d; വിഷയത്തില്&#x200d; പുറത്തുനിന്നുള്ളവരുടെ ഇടപെടല്&#x200d; വേണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d;; പാകിസ്താനും ചൈനക്കും യു.എന്നില്&#x200d; തിരിച്ചടി</title>
		<link>https://www.chandrikadaily.com/unsc-appreciates-india-steps-in-jammu-kashmir-after-curbs-eased.html</link>
					<comments>https://www.chandrikadaily.com/unsc-appreciates-india-steps-in-jammu-kashmir-after-curbs-eased.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 14:45:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[un assembly]]></category>
		<category><![CDATA[UN Security Council]]></category>
		<category><![CDATA[unsc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136320</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്ക്: കശ്മീര്&#x200d; വിഷയം അന്താരാഷ്ട്ര വല്&#x200d;ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്&#x200d; രക്ഷാ സമിതിയില്&#x200d; തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്&#x200d; നടപടിയെ അപലപിച്ച് യു.എന്&#x200d; രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും പാകിസ്താന്റേയും ശ്രമമാണ് പരാജയപ്പെട്ടത്. കശ്മീര്&#x200d; വിഷയം രാജ്യാന്തര വിഷയമായി ഉയര്&#x200d;ത്തിക്കൊണ്ടുവരാനുള്ള ഇരു രാഷ്ട്രങ്ങളുടേയും ശ്രമം ഇതോടെ പരാജയപ്പെട്ടു. അതിര്&#x200d;ത്തി കടന്നുള്ള ഭീകരവാദം ഉയര്&#x200d;ത്തിക്കാട്ടിയാണ് രക്ഷാ സമിതിയില്&#x200d; പാകിസ്താനെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ഭീകരവാദം അവസാനിപ്പിച്ചാല്&#x200d; ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d;ക്കുള്ള വാതിലുകള്&#x200d; തുറന്നിടാമെന്ന നിര്&#x200d;ദേശവും [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂയോര്&#x200d;ക്ക്: കശ്മീര്&#x200d; വിഷയം അന്താരാഷ്ട്ര വല്&#x200d;ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്&#x200d; രക്ഷാ സമിതിയില്&#x200d; തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്&#x200d; നടപടിയെ അപലപിച്ച് യു.എന്&#x200d; രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും പാകിസ്താന്റേയും ശ്രമമാണ് പരാജയപ്പെട്ടത്. കശ്മീര്&#x200d; വിഷയം രാജ്യാന്തര വിഷയമായി ഉയര്&#x200d;ത്തിക്കൊണ്ടുവരാനുള്ള ഇരു രാഷ്ട്രങ്ങളുടേയും ശ്രമം ഇതോടെ പരാജയപ്പെട്ടു.<br> അതിര്&#x200d;ത്തി കടന്നുള്ള ഭീകരവാദം ഉയര്&#x200d;ത്തിക്കാട്ടിയാണ് രക്ഷാ സമിതിയില്&#x200d; പാകിസ്താനെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ഭീകരവാദം അവസാനിപ്പിച്ചാല്&#x200d; ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d;ക്കുള്ള വാതിലുകള്&#x200d; തുറന്നിടാമെന്ന നിര്&#x200d;ദേശവും ഇന്ത്യ മുന്നോട്ടു വച്ചു. ഈ നിര്&#x200d;ദേശത്തെ റഷ്യ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതോടെ മറ്റു രാജ്യങ്ങളും ഇന്ത്യന്&#x200d; നിലപാടിനൊപ്പം നില്&#x200d;ക്കുകയായിരുന്നു. ഇതോടെ 15 അംഗ യു.എന്&#x200d; രക്ഷാ സമിതിയില്&#x200d; പാകിസ്താനും ചൈനയും പൂര്&#x200d;ണമായി ഒറ്റപ്പെട്ടു. കശ്മീര്&#x200d; പൂര്&#x200d;ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന വാദത്തെ ഭൂരിഭാഗം അംഗരാഷ്ട്രങ്ങളും പിന്തുണച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unsc-appreciates-india-steps-in-jammu-kashmir-after-curbs-eased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എണ്ണ ടാങ്കർ ആക്രമണം: ഇറാനെ പേരെടുത്തു പറയാതെ സൗദി, യു.എ.ഇ റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/saudi-uae-report-without-naming-iran.html</link>
					<comments>https://www.chandrikadaily.com/saudi-uae-report-without-naming-iran.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 07 Jun 2019 11:21:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[Tanker]]></category>
		<category><![CDATA[UAE]]></category>
		<category><![CDATA[un]]></category>
		<category><![CDATA[UN Security Council]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129480</guid>

					<description><![CDATA[ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ സുരക്ഷാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കയുടെ ആരോപണമുണ്ടായിരിക്കെ, ഇറാനെ പേരെടുത്തു പറയാതെയാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് കൈമാറിയിരിക്കുന്നത്. യു.എ.ഇയിലെ ഫുജൈറക്കു സമീപം കടലിൽ മെയ് 12-നാണ് നാല് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ സുരക്ഷാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കയുടെ ആരോപണമുണ്ടായിരിക്കെ, ഇറാനെ പേരെടുത്തു പറയാതെയാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് കൈമാറിയിരിക്കുന്നത്.</p>



<p>യു.എ.ഇയിലെ ഫുജൈറക്കു സമീപം കടലിൽ മെയ് 12-നാണ് നാല് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. സൗദിയുടെ രണ്ടും യു.എ.ഇ, നോർവേ രാജ്യങ്ങളുടെ ഓരോന്നു വീതവും കപ്പലുകളാണ് ലിംപറ്റ് മൈൻ ആക്രമണത്തിന് ഇരയായത്. ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം മൂർച്ഛിക്കുന്നതിനെയായിരുന്നു ഇത്. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇറാൻ നിഷേധിച്ചു. യു.എ.ഇ, സൗദി, നോർവേ രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നത്.</p>



<p>കപ്പലുകളിൽ കൃത്യതയോടെ മൈൻ സ്ഥാപിക്കണമെങ്കിൽ വേഗതയുള്ള ബോട്ടുകളും പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരും ആവശ്യമാണെന്നും ഒരു രാജ്യം പോലെ വ്യവസ്ഥാപിതമായ സംവിധാനത്തിനു മാത്രമേ ഇത്തരത്തിലുള്ള ആക്രമണം ആസൂത്രണം ചെയ്യാൻ കഴിയൂ എന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നാല് മൈനുകളും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്നത് ആക്രമണത്തിന്റെ ആസൂത്രണം വ്യക്തമാക്കുന്നു.</p>



<p>റിപ്പോർട്ടിൽ പേര് പറഞ്ഞില്ലെങ്കിലും ആക്രമണത്തിന് ഉത്തരവാദി ഇറാൻ ആയിരിക്കാമെന്ന് സൗദി ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ചുമലിലാണെന്ന് പറയാൻ തങ്ങൾക്ക് മടിയില്ലെന്ന് ഐക്യ രാഷ്ട്രസഭയിലെ സൗദി അംബാസഡർ അബ്ദുല്ലാ അൽ മുഅല്ലിമി ന്യൂയോർക്കിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-uae-report-without-naming-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d;: പ്രമേയത്തെ എതിര്&#x200d;ത്ത് യു.എസ് ഒറ്റപ്പെട്ടു</title>
		<link>https://www.chandrikadaily.com/us-vows-un-security-council-veto-of-proposal-on-palestinians.html</link>
					<comments>https://www.chandrikadaily.com/us-vows-un-security-council-veto-of-proposal-on-palestinians.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Jun 2018 09:30:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[UN Security Council]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88368</guid>

					<description><![CDATA[യുനൈറ്റഡ് നേഷന്&#x200d;സ്: ഫലസ്തീന്&#x200d; ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; സേന ഫലസ്തീന്&#x200d; പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ ഏക രാജ്യമെന്ന നിലയില്&#x200d; അന്താരാഷ്ട്രതലത്തില്&#x200d; ഒറ്റപ്പെട്ടിരിക്കുകയാണ് അമേരിക്ക. ഗസ്സയില്&#x200d; 120ലേറെ ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ട പശ്ചാത്തലത്തില്&#x200d; കുവൈത്ത് അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. റഷ്യയും ഫ്രാന്&#x200d;സും ഉള്&#x200d;പ്പെടെ 10 രാജ്യങ്ങള്&#x200d; പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്&#x200d;, പോളണ്ട്, നെതര്&#x200d;ലാന്&#x200d;ഡ്‌സ്, [&#8230;]]]></description>
										<content:encoded><![CDATA[<p>യുനൈറ്റഡ് നേഷന്&#x200d;സ്: ഫലസ്തീന്&#x200d; ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; സേന ഫലസ്തീന്&#x200d; പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ ഏക രാജ്യമെന്ന നിലയില്&#x200d; അന്താരാഷ്ട്രതലത്തില്&#x200d; ഒറ്റപ്പെട്ടിരിക്കുകയാണ് അമേരിക്ക.</p>
<p>ഗസ്സയില്&#x200d; 120ലേറെ ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ട പശ്ചാത്തലത്തില്&#x200d; കുവൈത്ത് അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. റഷ്യയും ഫ്രാന്&#x200d;സും ഉള്&#x200d;പ്പെടെ 10 രാജ്യങ്ങള്&#x200d; പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്&#x200d;, പോളണ്ട്, നെതര്&#x200d;ലാന്&#x200d;ഡ്‌സ്, എത്യോപ്യ എന്നീ രാജ്യങ്ങള്&#x200d; വോട്ടെടുപ്പില്&#x200d;നിന്ന് വിട്ടുനിന്നു.</p>
<p>ഇസ്രാഈലിന്റെ സ്വന്തക്കാരനായ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്&#x200d;ത്ത ഏക രാഷ്ട്രം. ഫലസ്തീന്&#x200d; ജനതക്ക് അന്താരാഷ്ട്ര സമൂഹം സംരക്ഷണം നല്&#x200d;കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. മൂന്നു തവണ മാറ്റംവരുത്തി ഭേദഗതിയോടെയാണ് അവതരിപ്പിച്ചതെങ്കിലും അനുകൂലിക്കാന്&#x200d; അമേരിക്ക തയാറായില്ല. പ്രമേയം ഏകപക്ഷീയമാണെന്നായിരുന്നു അമേരിക്കയുടെ യു.എന്&#x200d; അംബാസഡര്&#x200d; നിക്കി ഹാലിയുടെ പ്രതികരണം. ഇസ്രാഈലിനോടുള്ള അന്തമായ വിധേയത്വം ഒരിക്കല്&#x200d; കൂടി തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ് അമേരിക്കയെന്ന് പി.എല്&#x200d;.ഒ എക്‌സിക്യൂട്ടീവ് അംഗം ഹനാന്&#x200d; അഷ്‌റവി പറഞ്ഞു.</p>
<p>കൂട്ടക്കുരുതികളും യുദ്ധകുറ്റകൃത്യങ്ങളും തുടരുന്ന ഇസ്രാഈലിന്റെ എന്ത് ക്രൂരതകളും അംഗീകരിക്കാന്&#x200d; തയാറാണന്നും യു.എസ് തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പ്രമേയത്തില്&#x200d;നിന്ന് ഇസ്രാഈലിന്റെ പേര് ഒഴിവാക്കിയിട്ടുകൂടി എന്തുകൊണ്ടാണ് അമേരിക്ക എതിര്&#x200d;ത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് ഫലസ്തീന്&#x200d; വൃത്തങ്ങള്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-vows-un-security-council-veto-of-proposal-on-palestinians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എന്&#x200d; രക്ഷാസമിതിയില്&#x200d; മുസ്്‌ലിം പ്രാതിനിധ്യം വേണം: പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/un-security-council.html</link>
					<comments>https://www.chandrikadaily.com/un-security-council.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 May 2018 16:18:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[UN Security Council]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83785</guid>

					<description><![CDATA[&#160; ഇസ്്‌ലാമാബാദ്: യു.എന്&#x200d; രക്ഷാസമിതിയില്&#x200d; മുസ്്‌ലിം രാജ്യങ്ങള്&#x200d;ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് പാകിസ്താന്&#x200d;. ഓര്&#x200d;ഗനൈസേഷന്&#x200d; ഓഫ് ഇസ്്‌ലാമിക് കോപ്പറേഷന്&#x200d;(ഒ.ഐ.സി) രാജ്യങ്ങള്&#x200d; ഇക്കാര്യത്തില്&#x200d; മുന്&#x200d;കൈയെടുത്ത് പ്രവര്&#x200d;ത്തിക്കണമെന്നും പാക് വിദേശകാര്യ സെക്രട്ടറി തഹ്മീന ജന്&#x200d;ജുവ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്&#x200d; ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തഹ്്മീന സുപ്രധാന നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇയില്&#x200d; ജോലിയുള്ള കാര്യം മറച്ചുവെച്ച കേസില്&#x200d; കോടതി അയോഗ്യനാക്കിയതിനെ തുടര്&#x200d;ന്ന് രാജിവെച്ച വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് പകരം തഹ്്മിനയാണ് ഒ.ഐ.സി യോഗത്തില്&#x200d; പങ്കെടുത്തത്. യു.എന്&#x200d; രക്ഷാസമിതി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇസ്്‌ലാമാബാദ്: യു.എന്&#x200d; രക്ഷാസമിതിയില്&#x200d; മുസ്്‌ലിം രാജ്യങ്ങള്&#x200d;ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് പാകിസ്താന്&#x200d;. ഓര്&#x200d;ഗനൈസേഷന്&#x200d; ഓഫ് ഇസ്്‌ലാമിക് കോപ്പറേഷന്&#x200d;(ഒ.ഐ.സി) രാജ്യങ്ങള്&#x200d; ഇക്കാര്യത്തില്&#x200d; മുന്&#x200d;കൈയെടുത്ത് പ്രവര്&#x200d;ത്തിക്കണമെന്നും പാക് വിദേശകാര്യ സെക്രട്ടറി തഹ്മീന ജന്&#x200d;ജുവ ആവശ്യപ്പെട്ടു.<br />
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്&#x200d; ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തഹ്്മീന സുപ്രധാന നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇയില്&#x200d; ജോലിയുള്ള കാര്യം മറച്ചുവെച്ച കേസില്&#x200d; കോടതി അയോഗ്യനാക്കിയതിനെ തുടര്&#x200d;ന്ന് രാജിവെച്ച വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് പകരം തഹ്്മിനയാണ് ഒ.ഐ.സി യോഗത്തില്&#x200d; പങ്കെടുത്തത്.<br />
യു.എന്&#x200d; രക്ഷാസമിതി പരിഷ്‌കരിക്കുന്നതില്&#x200d; ഒ.ഐ.സിക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ട്. യു.എന്&#x200d; അംഗരാജ്യങ്ങളില്&#x200d; നാലിലൊന്നിലേറെയും മുസ്്‌ലിം രാജ്യങ്ങളാണ്. രക്ഷാസമിതിയില്&#x200d; ചര്&#x200d;ച്ചക്കു വരുന്ന പല വിഷയങ്ങളും മുസ്്‌ലിം രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്നവയുമാണ്. അതുകൊണ്ട് മുസ്്‌ലിം രാജ്യങ്ങള്&#x200d;ക്ക് ആനുപാതിക പ്രാതിനിധ്യം നല്&#x200d;കി രക്ഷാസമിതി വിപുലീകരിക്കണമെന്ന് അവര്&#x200d; ആവശ്യപ്പെട്ടു. ഫലസ്തീന്&#x200d;, റോഹിന്&#x200d;ഗ്യ മുസ്്‌ലിം പ്രശ്‌നങ്ങളെക്കുറിച്ചും തഹ്മിന വിശദമായി സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-security-council.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം</title>
		<link>https://www.chandrikadaily.com/un-security-council-resolution-against-north-korea.html</link>
					<comments>https://www.chandrikadaily.com/un-security-council-resolution-against-north-korea.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Sep 2017 06:32:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[UN Security Council]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43563</guid>

					<description><![CDATA[ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം. ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്. ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കെതിരെ ഉപരോധനീക്കം ശക്തമാക്കിയത്. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും കാര്യമായ നിയന്ത്രണമേര്‍പ്പെടുത്തി. പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി വെട്ടിചുരുക്കിയതായാണ് വിവരം. കൂടാതെ ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ തൊഴില്‍ അനുമതി നല്‍കുന്നതില്‍ നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം. ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്&#x200d; കയറ്റുമതിക്കും ക്രൂഡ് ഓയില്&#x200d; ഇറക്കുമതിക്കും ഉപരോധം ഏര്&#x200d;പ്പെടുത്തുന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്.<br />
ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കെതിരെ ഉപരോധനീക്കം ശക്തമാക്കിയത്. ശുദ്ധീകരിച്ച പെട്രോളിയം ഉല്&#x200d;പ്പന്നങ്ങളുടെ ഇറക്കുമതിയും കാര്യമായ നിയന്ത്രണമേര്&#x200d;പ്പെടുത്തി. പ്രതിവര്&#x200d;ഷം 20 ലക്ഷം ബാരലാക്കി വെട്ടിചുരുക്കിയതായാണ് വിവരം. കൂടാതെ ഉത്തരകൊറിയന്&#x200d; പൗരന്മാര്&#x200d;ക്ക് പുതിയ തൊഴില്&#x200d; അനുമതി നല്&#x200d;കുന്നതില്&#x200d; നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-security-council-resolution-against-north-korea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
