<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>under 17 football &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/under-17-football/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Oct 2017 19:09:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>under 17 football &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്‌തേക്കാം</title>
		<link>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html</link>
					<comments>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 19:00:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[England]]></category>
		<category><![CDATA[fifa under 17 world cup]]></category>
		<category><![CDATA[ghana]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48907</guid>

					<description><![CDATA[ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും. ആഫ്രിക്കന്‍ യുദ്ധം ഗാബോണില്‍ മാസങ്ങള്‍ക്ക് മുമ്പൊരു ആഫ്രിക്കന്‍ പോരാട്ടമുണ്ടായിരുന്നു. അണ്ടര്‍-17 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാലിയും ഘാനയും മുഖാമുഖം. വന്‍കരയിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള ആ അങ്കത്തില്‍ മാലി [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോഹട്ടി/ മഡ്ഗാവ്: കാണാന്&#x200d; മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്&#x200d;. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്&#x200d; വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്&#x200d; മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്&#x200d; രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്&#x200d; മാലിയും ഘാനയുമാണ് കളിക്കുന്നത്. മഡ്ഗാവില്&#x200d; അമേരിക്കയും ഇംഗ്ലണ്ടും. രണ്ട് പോരാട്ടങ്ങളും കെങ്കേമമായിരിക്കും.</p>
<p><strong>ആഫ്രിക്കന്&#x200d; യുദ്ധം</strong><br />
ഗാബോണില്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പൊരു ആഫ്രിക്കന്&#x200d; പോരാട്ടമുണ്ടായിരുന്നു. അണ്ടര്&#x200d;-17 ആഫ്രിക്കന്&#x200d; നാഷന്&#x200d;സ് കപ്പ് ഫുട്‌ബോള്&#x200d; ഫൈനലില്&#x200d; മാലിയും ഘാനയും മുഖാമുഖം. വന്&#x200d;കരയിലെ രണ്ട് പ്രബലര്&#x200d; തമ്മിലുള്ള ആ അങ്കത്തില്&#x200d; മാലി ഒരു ഗോളിന് ജയിക്കുന്നു. ആദ്യ പകുതിയില്&#x200d; മുഹമ്മദ് സമാക്കറുടെ തലയില്&#x200d; നിന്നും പിറന്ന ഗോളായിരുന്നു മാലിക്ക് കരുത്തായത്. അന്നത്തെ ആ പോരാട്ടത്തിന്റെ ഇന്ത്യന്&#x200d; പതിപ്പാണ് ഇന്ന് നടക്കാന്&#x200d; പോവുന്നത്. രണ്ട് രാജ്യക്കാരും ഒരേ ശൈലിക്കാരാണ്. അതിവേഗമാണ് ഇരുവരുടെയും മുഖമുദ്ര. തളരാതെ അവസാനം വരെ പോരാടും. ഒരു താരത്തില്&#x200d; കാര്യങ്ങള്&#x200d; കേന്ദ്രീകരിക്കുന്നില്ല. ടീം ഗെയിമില്&#x200d; വിശ്വാസം. ഇന്ത്യയില്&#x200d; ആദ്യമായി കളിക്കുന്നവരാണ് ഇരുവരും. ഗ്രൂപ്പ് ഘട്ടത്തില്&#x200d; മാലിക്കാര്&#x200d;ക്ക് ആദ്യ മല്&#x200d;സരത്തില്&#x200d; തന്നെ തിരിച്ചടിയേറ്റിരുന്നു. ലാറ്റിനമേരിക്കക്കാരായ പരാഗ്വേക്ക് മുന്നില്&#x200d; 2-3 ന്. എന്നാല്&#x200d; അടുത്ത മല്&#x200d;സരത്തില്&#x200d; യൂറോപ്പില്&#x200d; നിന്നുമെത്തിയ തുര്&#x200d;ക്കിയെ മൂന്ന്് ഗോളിന് മറികടന്നു. ഗ്രൂപ്പിലെ അതിനിര്&#x200d;ണായക അവസാന മല്&#x200d;സരത്തിലാവട്ടെ ഓഷ്യാനക്കാരായ കിവീസിനെ 3-1ന് മറികടന്നു. ഇ മൂന്ന് മല്&#x200d;സരങ്ങളോടെ ഇന്ത്യന്&#x200d; കാലാവസ്ഥയുമായി പരിചയപ്പെട്ട ടീം പ്രി ക്വാര്&#x200d;ട്ടറില്&#x200d; കരുത്തരായ ഇറാഖിനെ 1-5 ന് തരിപ്പണമാക്കി കളഞ്ഞു.<br />
ഇന്ത്യ ഉള്&#x200d;പ്പെട്ട ഗ്രൂപ്പ് എ യില്&#x200d; നിന്നായിരുന്നു ഘാനയുടെ കുതിപ്പ്. ആദ്യ മല്&#x200d;സരത്തില്&#x200d; കൊളംബിയക്കാരെ ഒരു ഗോളിന് തോല്&#x200d;പ്പിക്കാന്&#x200d; കഴിഞ്ഞെങ്കിലും രണ്ടാം മല്&#x200d;സരത്തില്&#x200d; അമേരിക്കക്ക് മുന്നില്&#x200d; തല കുനിച്ചു. മൂന്നാം പോരാട്ടത്തിലാവട്ടെ നെഹ്‌റു സ്‌റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; കാണികള്&#x200d;ക്ക് മുന്നില്&#x200d; ഇന്ത്യന്&#x200d; വെല്ലുവിളി സ്വീകരിച്ച ടീം ആദ്യാവസാനം അത്യാവേശ ഫുട്‌ബോളുമായി കളം നിറഞ്ഞു. ഇന്ത്യന്&#x200d; വലയില്&#x200d; നാല് തവണ പന്തെത്തി. പ്രി ക്വാര്&#x200d;ട്ടറില്&#x200d; ശക്തമായ വെല്ലുവിളി ഘാനക്കുണ്ടായിരുന്നില്ല. സ്വന്തം വന്&#x200d;കരക്കാരായ നൈജറായിരുന്നു എതിരാളികള്&#x200d;. രണ്ട് ഗോളിന് വിജയിക്കുകയും ചെയ്തു.<br />
ഇന്നത്തെ പ്ലാന്&#x200d;&#8230;.? പരിശീലകര്&#x200d; പക്ഷേ മനസ്സ് തുറക്കുന്നില്ല. പ്രതിരോധം ഭദ്രമാക്കി ആക്രമിക്കുക എന്നതാണ് പ്ലാന്&#x200d;. ഇത് വരെയുള്ള മല്&#x200d;സരങ്ങള്&#x200d; മാനദണ്ഡമാക്കിയാല്&#x200d; ഘാനക്കാണ് അല്&#x200d;പ്പം മുന്&#x200d;ത്തൂക്കം</p>
<p><strong><img loading="lazy" class="alignnone size-full wp-image-48910" src="https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592.jpg" alt="India England Mexico Soccer Under 17 WCUP" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/jadon-sancho-7592-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" />ഇംഗ്ലീഷ് കുതിപ്പ്</strong><br />
മഡ്ഗാവില്&#x200d; ഇംഗ്ലീഷ് കുതിപ്പ് തടയുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളിി. പതിനൊന്ന് ഗോളുകളാണ് ആദ്യ ഘട്ടത്തില്&#x200d; ഇംഗ്ലണ്ടുകാര്&#x200d; നേടിയത്. ചിലിയെ നാല് ഗോളിന് തോല്&#x200d;പ്പിച്ചു. മെക്‌സിക്കോയെ 3-2ന് വീഴ്ത്തി. അവസാന പോരാട്ടത്തില്&#x200d; ഇറാഖിനെ നാല് ഗോളിന് തകര്&#x200d;ത്തു. പ്രി ക്വാര്&#x200d;ട്ടര്&#x200d; പോരാട്ടത്തില്&#x200d; പക്ഷേ ജപ്പാന് മുന്നില്&#x200d; അവര്&#x200d; വിയര്&#x200d;ത്തു. മുന്&#x200d;നിരക്കാര്&#x200d; തകര്&#x200d;ത്തു കളിച്ചിട്ടും ഗോള്&#x200d; മാത്രം പിറന്നില്ല. അവസാനം ഷൂട്ടൗട്ട് ഭാഗ്യത്തിലാണ് ടീം കര കയറിയത്. അമേരിക്കയാവട്ടെ പതുക്കെ തുടങ്ങി ഇപ്പോള്&#x200d; കത്തി കയറി വരുന്നവരാണ്. പ്രീ ക്വാര്&#x200d;ട്ടറില്&#x200d; പരാഗ്വേയെ അഞ്ച് ഗോളിനാണ് അവര്&#x200d; തരിപ്പണമാക്കിയത്. ഇന്ത്യയെ മൂന്ന് ഗോളിന് തകര്&#x200d;ത്താണ് അവര്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; അരങ്ങേറിയത്. ഘാനക്കെതിരെ ഏക ഗോള്&#x200d; ജയം. കൊളംബിയക്ക് മുന്നില്&#x200d; പക്ഷേ അടിപതറി. സെമിയിലെത്തുക മാത്രമല്ല കപ്പ് സ്വന്തമാക്കുകയാണ് തന്റെ ടീമിന്റെ പ്ലാനെന്ന് ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കൂപ്പര്&#x200d; വ്യക്തമാക്കുമ്പോള്&#x200d; അമേരിക്കന്&#x200d; പരിശീലകന്&#x200d; അവകാശവാദങ്ങള്&#x200d;ക്കൊന്നുമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/usa-vs-england-2017-u17-world-cup-live-stream-schedule-and-prediction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍-17: ആത്മവിശ്വാസത്തോടെ സ്പാനിഷ് പടയൊരുക്കം</title>
		<link>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html</link>
					<comments>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Oct 2017 19:17:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[spain]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46379</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്‍-17 ലോകകപ്പിനായി കൊച്ചിയില്‍ പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്‍ നിന്ന് വ്യക്തം. കാറ്റലന്‍ ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്‍ എന്നീ ടീമുകളില്‍ നിന്ന് അഞ്ചു താരങ്ങള്‍ കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്‍ നിന്ന് നായകന്‍ ആബേല്‍ റൂസ്, മാത്യു മോറെ, യുവാന്‍ മിറാന്‍ഡ, സെര്‍ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്‍ നിന്ന് വിക്ടര്‍ പെരേരയുമാണ് ദേശീയ ടീമിനായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്&#x200d;-17 ലോകകപ്പിനായി കൊച്ചിയില്&#x200d; പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്&#x200d;ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്&#x200d; നിന്ന് വ്യക്തം. കാറ്റലന്&#x200d; ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്&#x200d; എന്നീ ടീമുകളില്&#x200d; നിന്ന് അഞ്ചു താരങ്ങള്&#x200d; കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്&#x200d; നിന്ന് നായകന്&#x200d; ആബേല്&#x200d; റൂസ്, മാത്യു മോറെ, യുവാന്&#x200d; മിറാന്&#x200d;ഡ, സെര്&#x200d;ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്&#x200d; നിന്ന് വിക്ടര്&#x200d; പെരേരയുമാണ് ദേശീയ ടീമിനായി ലോകകപ്പില്&#x200d; ബൂട്ടുകെട്ടുന്നത്. ബാഴ്‌സയുടെ ചിരവൈരികളായ റയല്&#x200d; മാഡ്രിഡിനാണ് ടീമില്&#x200d; കൂടുതല്&#x200d; പങ്കാളിത്തമുള്ളത്. 21 അംഗ സ്‌ക്വാഡില്&#x200d; മിഡ്ഫീല്&#x200d;ഡിലെ പ്രമുഖനായ മുഹമ്മദ് ഐമാന്&#x200d; മൌക്‌ലിസ് ഉള്&#x200d;പ്പെടെ അഞ്ചു താരങ്ങളാണ് റയലിന്റെ ജഴ്‌സിയില്&#x200d; നിന്നുള്ളത്. കളത്തിലും പുറത്തും ഒറ്റക്കെട്ടായിരുന്നു താരങ്ങള്&#x200d;. കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനായിരുന്നു ഇന്നലെ ടീമിന്റെ ശ്രമം.</p>
<p>രാവിലെ 10.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്&#x200d; തുടങ്ങിയ കഠിന പരിശീലനം അവസാനിച്ചത് ഉച്ചക്ക് 12.30ന്. കോര്&#x200d;ണര്&#x200d; കിക്കുകളുടെ പരീക്ഷണമായിരുന്നു ആദ്യം. ഗോളിമാരെയും ഏറെ നേരം പരീക്ഷണത്തിന് വിധേയരാക്കി. ടീമിനെ രണ്ടായി തിരിച്ച് മത്സരിപ്പിച്ചപ്പോള്&#x200d; കോച്ച് സാന്റിയാഗോ ഡെനിയ തന്നെയായിരുന്നു റഫറിയുടെ റോളിലും. പന്തടക്കത്തിലും പ്രതിരോധത്തിലും ആക്രമണത്തിലും കൂടുതല്&#x200d; മികവുറ്റവരാക്കാനുള്ള പരിശ്രമമായിരുന്നു സാന്റിയുടേത്.</p>
<p>ക്രൊയേഷ്യയില്&#x200d; നടന്ന അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിലെ പ്രകടനം ആവര്&#x200d;ത്തിച്ച് ലോകകപ്പ് കിരീടം മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്ന് പരിശീലനത്തിന് ശേഷം സാന്റിയാഗോ ഡെനിയയുടെ വാക്കുകള്&#x200d;. കളിക്കാര്&#x200d; ആവേശത്തിലാണ്. അവര്&#x200d;ക്ക് ഈ ലോകകപ്പ് വേണം. ടീമിന്റെ നിലവിലെ പ്രകടനത്തില്&#x200d; സാന്റി സംതൃപ്തനാണ്. അന്ന് ടീമിലുണ്ടായിരുന്ന സാന്ദ്രോ ഒറിയാനോ പരിക്കുകാരണം ലോകകപ്പിനെത്തിയില്ല. മറ്റുള്ളവരൊക്കെ മികച്ച ഫോമിലാണ്. എങ്കിലും ചില മേഖലകളില്&#x200d; മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തില്&#x200d;. വരുംദിവസങ്ങളില്&#x200d; ഈ പോരായ്മകള്&#x200d; പരിഹരിക്കും. തന്ത്രങ്ങളില്&#x200d; മാറ്റംവരുത്തണം- സാന്റി വ്യക്തമാക്കി.</p>
<p>നായകന്&#x200d; ആബേല്&#x200d; റൂയിസ് ടീമിന്റെ പ്രധാന താരമാണ്. പക്ഷേ, റൂയിസില്&#x200d; മാത്രമല്ല ടീമിന്റെ ശ്രദ്ധ. റൂയിസ് ടീം കളിക്കാരനാണ്. ടീമില്ലാതെ കളിക്കാരനില്ലെന്ന് റൂയിസ് അറിയാം. എല്ലാവരും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. സംഘബലമാണ് ടീമിന് ആവശ്യം. വ്യക്തിപരമായ മികവുകളല്ല- സാന്റി പറഞ്ഞു.</p>
<p>അത്‌ലറ്റികോ മാഡ്രിഡിന്റെ കളിക്കാരനായിരുന്നു സാന്റി. പ്രതിരോധത്തിലായിരുന്നു ഈ നാല്&#x200d;പ്പത്തിമൂന്നുകാരന്&#x200d;. അത്‌ലറ്റികോയ്ക്ക് വേണ്ടി 225 മത്സരങ്ങളില്&#x200d; ഇറങ്ങി. സ്‌പെയിന്&#x200d; അണ്ടര്&#x200d; 18, 21, 23 ടീമുകള്&#x200d;ക്കും കളിച്ചു. സീനിയര്&#x200d; ടീമിനായി രണ്ട് മത്സരങ്ങളില്&#x200d; ഇറങ്ങി. 1996ലെ ഒളിമ്പിക്‌സിലാണ് കളിച്ചത്. 2009ല്&#x200d; അത്‌ലറ്റികോയുടെ പരിശീലകനായി. 2011ലാണ് സ്‌പെയിന്&#x200d; അണ്ടര്&#x200d;-17 ടീമിന്റെ പരിശീലകനാകുന്നത്.<br />
മൂന്ന് തവണ ഫൈനലില്&#x200d; കടന്നിട്ടുണ്ടെങ്കിലും അണ്ടര്&#x200d;-17 ലോകകപ്പില്&#x200d; മുത്തമിടാന്&#x200d; ഇതുവരെ സ്‌പെയിന്&#x200d; ടീമിനായിട്ടില്ല. ഇന്ത്യയില്&#x200d; പുതിയ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് സാന്റിയും ടീമും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍: ബ്രസീല്‍ പടയില്‍ വെനിഷ്യസ് ജൂനിയറില്ല</title>
		<link>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html</link>
					<comments>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 11:58:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[brazil team]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45850</guid>

					<description><![CDATA[കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്‍പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്‍ വിനീഷ്യസ് ജൂനിയറിന്റെ പിന്‍മാറ്റമാണ് ബ്രസീല്‍ ടീമിന്റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. അണ്ടര്‍-17 ഫുട്ബോള്‍ കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്‍ ഗ്രിഗോറിയോ ഫര്‍ണാണ്ടസ് അറിയിച്ചു. താരത്തെ വിട്ടുനല്‍കാന്‍ ക്ലബ്ബ് തടസ്സം നിന്നതാണ് വിനീഷ്യസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: അണ്ടര്&#x200d;-17 ഫുട്ബോള്&#x200d; ലോകകപ്പിന്റെ ആരവം ഉയരുമ്പോള്&#x200d; കാല്&#x200d;പന്തിന്റെ തട്ടകമായ ബ്രസീലില്&#x200d; നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്&#x200d;ത്ത. പന്തുരുളാന്&#x200d; ദിവസങ്ങള്&#x200d; ബാക്കിനില്&#x200d;ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്&#x200d; ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്&#x200d; വിനീഷ്യസ് ജൂനിയറിന്റെ പിന്&#x200d;മാറ്റമാണ് ബ്രസീല്&#x200d; ടീമിന്റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.</p>
<p>അണ്ടര്&#x200d;-17 ഫുട്ബോള്&#x200d; കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്&#x200d; ഗ്രിഗോറിയോ ഫര്&#x200d;ണാണ്ടസ് അറിയിച്ചു.</p>
<p>താരത്തെ വിട്ടുനല്&#x200d;കാന്&#x200d; ക്ലബ്ബ് തടസ്സം നിന്നതാണ് വിനീഷ്യസിന്റെ അണ്ടര്&#x200d;-17 ലോകകപ്പ് സ്വപ്നങ്ങള്&#x200d; ഇല്ലാതാക്കിയത്. വിനീഷ്യസിനെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് റയല്&#x200d; മാഡ്രിഡും ഫ്‌ലെമിംഗോയും തമ്മില്&#x200d; ധാരണയിലെത്തിയതോടെയാണ് ഈ അദ്ഭുത ബാലന്റെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകര്&#x200d;ക്ക് നഷ്ടമാകുന്നത്. ഫുട്‌ബോളിലെ അദ്ഭുത ബാലനായി അറിയപ്പെടുന്ന വിനീഷ്യസിനെ ബ്രസീലിയന്&#x200d; ക്ലബായ ഫ്‌ലെമിംഗോയില്&#x200d;നിന്നു പൊന്നുംവിലക്ക്, നേരത്തെ സ്പാനിഷ് വമ്പന്&#x200d;മാരായ റയല്&#x200d; മഡ്രിഡ് സ്വന്തമാക്കിയിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/uxucDKTAaR0" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
ബ്രസീല്&#x200d; ഫുട്ബോള്&#x200d; കോണ്&#x200d;ഫഡറേഷന്&#x200d; (സിബിഎഫ്) ്പ്രഖ്യാപിച്ച 21 അംഗ ടീമില്&#x200d; വെനീഷ്യസ് ജൂനിയര്&#x200d; ഉണ്ട്. ബ്രസീല്&#x200d; ടീം ഈ മാസം 25ന് ഇന്ത്യയിലെത്തുമെന്നായിരുന്നു വിവരം. ബ്രസീലിയന്&#x200d; ലീഗില്&#x200d; ഫ്ളെമന്&#x200d;ഗോയുടെ താരമായ വെനീഷ്യസ് ജൂനിയര്&#x200d; ദക്ഷിണ അമേരിക്കന്&#x200d; ചാംപ്യന്&#x200d;ഷിപ്പില്&#x200d; ഏഴ് ഗോളുകള്&#x200d; അടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണ അമേരിക്കന്&#x200d; ചാംപ്യന്&#x200d;ഷിപ്പിലെ മികച്ച താരമായും വെനീഷ്യസിനെ തെരഞ്ഞെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ ടിക്കറ്റ് ഇനിയും ബാക്കി</title>
		<link>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html</link>
					<comments>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 18:59:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45366</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്‍ ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്‍ മത്സരത്തിന്റെയും ടിക്കറ്റുകള്‍ മാത്രമാണ് മുഴുവനായും വിറ്റു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong><br />
കൊച്ചി: അണ്ടര്&#x200d;-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്&#x200d;ക്കായി മൂന്നാംഘട്ടത്തില്&#x200d; വില്&#x200d;പ്പനക്ക് വച്ച ഓണ്&#x200d;ലൈന്&#x200d; ടിക്കറ്റുകള്&#x200d; ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്&#x200d;, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്&#x200d;ട്ടര്&#x200d;, ക്വാര്&#x200d;ട്ടര്&#x200d; എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്&#x200d;ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്&#x200d; ഒക്‌ടോബര്&#x200d; ഏഴിന് നടക്കുന്ന ബ്രസീല്&#x200d;-സ്‌പെയിന്&#x200d; ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്&#x200d; മത്സരത്തിന്റെയും ടിക്കറ്റുകള്&#x200d; മാത്രമാണ് മുഴുവനായും വിറ്റു തീര്&#x200d;ന്നത്.<br />
60 രൂപ മുതല്&#x200d; 300 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയില്&#x200d; മൂന്നാം ഘട്ടത്തില്&#x200d; വില്&#x200d;പ്പനക്കുള്ളത്. 25 ശതമാനം ഇളവോടെ ഒക്‌ടോബര്&#x200d; അഞ്ചു വരെയാണ് മൂന്നാംഘട്ട ടിക്കറ്റ് വില്&#x200d;പ്പന. ആറു മുതല്&#x200d; മത്സരങ്ങള്&#x200d; തീരുംവരെ നാലാം ഘട്ട ടിക്കറ്റ് വില്&#x200d;പ്പനയുണ്ടാവും. ഇളവൊന്നുമുണ്ടാവില്ല. 80 രൂപ മുതല്&#x200d; 400 രൂപ വരെയായിരിക്കും ഈ സമയത്ത് കൊച്ചിയിലെ ടിക്കറ്റുകളുടെ വില. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസില്&#x200d; നിന്നും ടിക്കറ്റ് ലഭിക്കും. 41, 700 പേര്&#x200d;ക്ക് കളി കാണാനുള്ള സൗകര്യമാണ് കൊച്ചി സ്റ്റേഡിയത്തിലുള്ളത്. എല്ലാം ബക്കറ്റ് സീറ്റുകള്&#x200d;.<br />
10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്&#x200d;-നൈജര്&#x200d;, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്&#x200d; മത്സരങ്ങള്&#x200d;ക്കുള്ള സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെയും തെക്ക് ഭാഗത്തെയും രണ്ടാം നിര സീറ്റുകളെല്ലാം പൂര്&#x200d;ണമായും വിറ്റഴിഞ്ഞു. 60 രൂപയാണ് ഈ ടിക്കറ്റുകളുടെ നിരക്ക്. അതേസമയം ഒന്നാം നിരയിലെ 150 രൂപയുടെയും 300 രൂപയുടെയും ടിക്കറ്റുകള്&#x200d; ഇനിയും ബാക്കിയുണ്ട്. 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്&#x200d;മനി, രാത്രി നടക്കുന്ന സ്‌പെയിന്&#x200d;-കൊറിയ മത്സരങ്ങളുടെയും 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീ ക്വാര്&#x200d;ട്ടര്&#x200d; മത്സരങ്ങളുടെ ടിക്കറ്റ് വില്&#x200d;പ്പനയും സമാനമായ രീതിയിലാണ്.<br />
മൂന്നു മത്സരങ്ങളുടെയും തെക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടാം നിര ടിക്കറ്റുകളും (60 രൂപ) ബാക്കിയുണ്ട്. അതേസമയം 22ന് നടക്കുന്ന ക്വാര്&#x200d;ട്ടര്&#x200d; മത്സരത്തിന്റെ ടിക്കറ്റുകള്&#x200d; പകുതിയിലധികവും വിറ്റഴിഞ്ഞു. 60 രൂപ ടിക്കറ്റില്&#x200d; സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സീറ്റുകള്&#x200d; മാത്രമാണ് വിറ്റഴിയാന്&#x200d; ബാക്കിയുള്ളത്. ഒന്നാം നിര ടിക്കറ്റില്&#x200d; കിഴക്ക് ഭാഗത്തെ 300 രൂപയുടെ മുഴുവന്&#x200d; ടിക്കറ്റുകളും വിറ്റുതീര്&#x200d;ന്നു. 150 രൂപയുടെ വടക്ക്-തെക്ക് ഭാഗങ്ങളിലെ ടിക്കറ്റുകള്&#x200d; അവശേഷിക്കുന്നു. ടിക്കറ്റ് വില്&#x200d;പ്പനയുടെ ആദ്യഘട്ടത്തില്&#x200d; മുഴുവന്&#x200d; മത്സരങ്ങള്&#x200d;ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്&#x200d; 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്&#x200d;കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്&#x200d;പ്പനയാണ് രണ്ടാം ഘട്ടത്തില്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശങ്ക മാറി; കൊച്ചിക്ക് താല്‍ക്കാലിക ആശ്വാസം</title>
		<link>https://www.chandrikadaily.com/kochi-can-fifa-under-17.html</link>
					<comments>https://www.chandrikadaily.com/kochi-can-fifa-under-17.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 May 2017 19:01:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[under 17 football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29321</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്‍.ഒ.സി) ടീമാണ് ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഓഫ് എല്‍.ഒ.സി ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്&#x200d;-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്&#x200d; ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്&#x200d; ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന വേദിയായ കലൂര്&#x200d; രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്&#x200d; വിലയിരുത്തുന്നതിനായി ടൂര്&#x200d;ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്&#x200d;.ഒ.സി) ടീമാണ് ഇന്നലെ കൊച്ചിയില്&#x200d; സന്ദര്&#x200d;ശനത്തിനെത്തിയത്. ടൂര്&#x200d;ണമെന്റ് ഡയറക്ടര്&#x200d; ഓഫ് എല്&#x200d;.ഒ.സി ഹാവിയര്&#x200d; സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്&#x200d; റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്&#x200d;ശനം. ഈ മാസം 15നകം കലൂര്&#x200d; സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കണമെന്ന് നേരത്തെ ഫിഫ പ്രാദേശിക സംഘാടക സമിതിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എല്&#x200d;.ഒ.സി സംഘത്തിന്റെ സന്ദര്&#x200d;ശനം. പ്രധാന ജോലികളെല്ലാം പൂര്&#x200d;ത്തിയാക്കിയതിനാല്&#x200d; നിലവില്&#x200d; പുരോഗമിക്കുന്ന നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; സംഘം സംതൃപ്തി പ്രകടിപ്പിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഫിഫയുടെ പച്ചക്കൊടി അവശേഷിക്കുന്ന ജോലികള്&#x200d; കൂടി വേഗത്തില്&#x200d; പൂര്&#x200d;ത്തീകരിക്കാന്&#x200d; പ്രാദേശിക സംഘാടര്&#x200d;ക്ക് ആത്മവിശ്വാസമേകും. സ്റ്റേഡിയങ്ങളുടെ നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്താന്&#x200d; കഴിഞ്ഞ മാര്&#x200d;ച്ച് 24ന് ഫിഫ ടൂര്&#x200d;ണമെന്റ് ഹെഡ് ഹെയ്മി യാര്&#x200d;സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്&#x200d; നടത്തിയ സന്ദര്&#x200d;ശനമാണ് ഒരുക്കങ്ങളില്&#x200d; മെല്ലെപോക്ക് നടത്തിയിരുന്ന സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളെ ഉണര്&#x200d;ത്തിയത്. ഒരുക്കങ്ങളിലെ ഇഴച്ചിലില്&#x200d; കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹെയ്മി യാര്&#x200d;സ ഇവിടെ നടക്കാന്&#x200d; പോവുന്നത് ഫിഫ ടൂര്&#x200d;ണമെന്റാണെന്ന കാര്യം സംഘാടകരെ ഉണര്&#x200d;ത്തുകയും ചെയ്തു. കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്&#x200d;ശനവും നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളുടെ വേഗം കൂട്ടി.<br />
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഫിഫ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് നേരെ പോയത് ഫോര്&#x200d;ട്ട് കൊച്ചി വെളി,പരേഡ് ഗ്രൗണ്ടുകളിലേക്കായിരുന്നു. ഈ ഗ്രൗണ്ടുകളിലെ ഒരുക്കങ്ങളില്&#x200d; ചില പോരായ്മകള്&#x200d; സംഘം ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന് അധികൃതര്&#x200d; ഉറപ്പ് നല്&#x200d;കി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്&#x200d; സംഘം ഏറെകുറെ തൃപ്തരായിരുന്നു. മഹാഇവിടെ കളിക്കാര്&#x200d;ക്കായി വിശ്രമമുറികള്&#x200d; സജ്ജീകരിച്ചിരിക്കുന്നിടത്തേക്കാണ് സംഘം ആദ്യമെത്തിയത്. ശുചിമുറികള്&#x200d; തുറന്ന് പരിശോധിച്ച് വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന് ഉറപ്പ് വരുത്തി. തുടര്&#x200d;ന്ന് ഗാലറിയിലേക്ക് ഓടിക്കയറി ഗ്രൗണ്ടിന്റെ പൂര്&#x200d;ണരൂപം മനസിലാക്കിയ ഇരുവരും ചിത്രങ്ങളും പകര്&#x200d;ത്തി. പിന്നീട് ഗ്രൗണ്ടില്&#x200d; വച്ചുപിടിപ്പിച്ചിരിക്കുന്ന പുല്&#x200d;ത്തകിടിയിലൂടെ നടന്ന് എല്ലാം കൃത്യമായി പരിശോധിച്ചു. കൂടെയുണ്ടായവര്&#x200d;ക്ക് ചില നിര്&#x200d;ദേശങ്ങളും നല്&#x200d;കി. വേനല്&#x200d;മഴ രാത്രി ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും വെച്ചുപിടിപ്പിച്ച പുല്ല് കുറച്ചൊക്കെ കരിഞ്ഞ നിലയിലായിരുന്നു. പുല്ല് പിടിച്ച് വരുമ്പോള്&#x200d; അതിന്റെ മുകളില്&#x200d; മണല്&#x200d; അരിച്ചിടാനും നിര്&#x200d;ദ്ദേശം നല്&#x200d;കി. തുടര്&#x200d;ന്ന് ഗ്രൗണ്ടിനോട് ചേര്&#x200d;ന്ന് സജ്ജമാക്കിയിരിക്കുന്ന വാട്ടര്&#x200d; ടാങ്കും പരിശോധിച്ചു. നഗരപരിധിയിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സില്&#x200d; മൈതാനവും സന്ദര്&#x200d;ശിച്ചതിനുശേഷമാണ് സംഘം മത്സരവേദിയായ കലൂര്&#x200d; രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്&#x200d; വിലയിരുത്തിയത്. ഒരു വേദിയിലും ഒരുക്കങ്ങളെപ്പറ്റിയുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സംഘം നാല് മണിക്ക് കലൂര്&#x200d; സ്‌റ്റേഡിയത്തില്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; എല്ലാവേദികളുടെയും ഒരുക്കത്തില്&#x200d; തങ്ങള്&#x200d; സംതൃപ്തരാണെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം മാറി. ഒക്‌ടോബര്&#x200d; ആറു മുതല്&#x200d; 28 വരെയാണ് അണ്ടര്&#x200d;-17 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്&#x200d; ആറിന് നവിമുംബൈയിലും ഡല്&#x200d;ഹിയിലുമാണ് ഉദ്ഘാടന മത്സരങ്ങള്&#x200d; നടക്കുക. ഒക്‌ടോബര്&#x200d; 28ന് രാത്രി എട്ടു മണിക്ക് കൊല്&#x200d;ക്കത്ത സാള്&#x200d;ട്ട്‌ലേക്ക് സ്റ്റേഡിയം ഫൈനല്&#x200d; പോരാട്ടത്തിന് വേദിയാവും. 25ന് ഗുവാഹത്തിയിലാണ് ആദ്യ സെമിഫൈനല്&#x200d; മത്സരം. മുംബൈയിലാണ് രണ്ടാം സെമി. കൊച്ചിയില്&#x200d; പ്രാഥമിക മത്സരങ്ങള്&#x200d;ക്ക് പുറമേ ഒരോ വീതം പ്രീക്വാര്&#x200d;ട്ടര്&#x200d;, ക്വാര്&#x200d;ട്ടര്&#x200d; മത്സരങ്ങള്&#x200d; മാത്രമാണുള്ളത്. ആകെ എട്ടു മത്സരങ്ങള്&#x200d;.<br />
ഒക്‌ടോബര്&#x200d; ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ദിവസവും നാലു മത്സരങ്ങളാണ് ഉണ്ടാവുക. വൈകിട്ട് അഞ്ചിനാണ് ആദ്യ മത്സരം. രാത്രി എട്ടിനാണ് രണ്ടാം മത്സരം. സ്റ്റേഡിയങ്ങളുടെ നവീകരണത്തില്&#x200d; തുടക്കത്തില്&#x200d; കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-can-fifa-under-17.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യക്ക് അഭിമാന ജയം</title>
		<link>https://www.chandrikadaily.com/live-india-vs-cambodia-international-friendly-football-scores-and-updates-blue-tigers-look-to-stretch-winning-run.html</link>
					<comments>https://www.chandrikadaily.com/live-india-vs-cambodia-international-friendly-football-scores-and-updates-blue-tigers-look-to-stretch-winning-run.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Mar 2017 14:29:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian football team]]></category>
		<category><![CDATA[under 17 football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23637</guid>

					<description><![CDATA[കംബോഡിയ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിദേശത്ത് ഇന്ത്യക്ക് വിജയം. എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് കംബോഡിയക്കെതിരെ ഇന്ത്യന്‍ കാല്‍പന്ത് ടീം തിളക്കമാര്‍ന്ന ജയം നേടിയത്. For the first time in 12 years, since June 2005, #India win an International Friendly away from home. #BackTheBlue #AsianDream — Indian Football Team (@IndianFootball) March 22, 2017 ലോക [&#8230;]]]></description>
										<content:encoded><![CDATA[<p>കംബോഡിയ: പന്ത്രണ്ട് വര്&#x200d;ഷത്തെ ഇടവേളക്ക് ശേഷം ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്&#x200d; വിദേശത്ത് ഇന്ത്യക്ക് വിജയം. എ.എഫ്.സി.കപ്പ് ഫുട്ബോള്&#x200d; ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് കംബോഡിയക്കെതിരെ ഇന്ത്യന്&#x200d; കാല്&#x200d;പന്ത് ടീം തിളക്കമാര്&#x200d;ന്ന ജയം നേടിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">For the first time in 12 years, since June 2005, <a href="https://twitter.com/hashtag/India?src=hash">#India</a> win an International Friendly away from home. <a href="https://twitter.com/hashtag/BackTheBlue?src=hash">#BackTheBlue</a> <a href="https://twitter.com/hashtag/AsianDream?src=hash">#AsianDream</a></p>
<p>— Indian Football Team (@IndianFootball) <a href="https://twitter.com/IndianFootball/status/844541077973434371">March 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ലോക റാങ്കിങ്ങില്&#x200d; 173-ാം സ്ഥാനത്തുള്ള ആതിഥേയരെ രണ്ടിനെതിരെ മൂന്നു ഗോളുകള്&#x200d;ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്&#x200d; ഇന്ത്യയുടെ അവസാന വിജയം 2006ല്&#x200d; പാകിസ്താനെതിരെയായിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-23642 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/497524216.jpg" alt="FBL-WC2018-ASIA-CAM-JAP" width="594" height="396" srcset="https://www.chandrikadaily.com/wp-content/uploads/2017/03/497524216.jpg 594w, https://www.chandrikadaily.com/wp-content/uploads/2017/03/497524216-300x200.jpg 300w" sizes="(max-width: 594px) 100vw, 594px" /> <img loading="lazy" class="alignnone size-medium wp-image-23641" src="https://www.chandrikadaily.com/wp-content/uploads/2017/03/497507626-300x199.jpg" alt="FBL-WC2018-ASIA-CAM-JAP" width="300" height="199" srcset="https://www.chandrikadaily.com/wp-content/uploads/2017/03/497507626-300x199.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/497507626.jpg 594w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-23643" src="https://www.chandrikadaily.com/wp-content/uploads/2017/03/599184036-1490164712-800-300x191.jpg" alt="599184036-1490164712-800" width="300" height="191" srcset="https://www.chandrikadaily.com/wp-content/uploads/2017/03/599184036-1490164712-800-300x191.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/599184036-1490164712-800.jpg 594w" sizes="(max-width: 300px) 100vw, 300px" /></p>
<p>35-ാം മിനിറ്റില്&#x200d; സുനില്&#x200d; ഛേത്രിയാണ് ഇന്ത്യക്കായി ആദ്യ ഗോള്&#x200d; നേടിയത്. എന്നാല്&#x200d; മൂന്ന് മിനിറ്റുകള്&#x200d;ക്കകം കംബോഡിയയുടെ കെ.ലബൊറോവി തിരിച്ചടിച്ചു മത്സരം ആവേശത്തിലാക്കി. 1-1 ന് ആദ്യ പകുതി പിന്നിട്ട മത്സരം രണ്ടാം പകുതിയില്&#x200d; ഇന്ത്യ പിടിമുറിക്കുകയായിരുന്നു. 49-ാമിനിറ്റില്&#x200d; ജെ.ജെ.ലാല്&#x200d;പെഖുലെയും 52-ാം മിനിറ്റില്&#x200d; സന്ദേശ് ജിംഗാനുമാണ് ഇന്ത്യക്കായി സ്‌കോര്&#x200d; ചെയ്തത്.</p>
<p>എന്നാല്&#x200d; 60-ാം മിനിറ്റില്&#x200d; കംബോഡിയ ഒരു ഗോള്&#x200d; കൂടി തിരിച്ചടിച്ചെങ്കിലും ഇന്ത്യയെ പിടിച്ചുകെട്ടാന്&#x200d; അവര്&#x200d;ക്കായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/live-india-vs-cambodia-international-friendly-football-scores-and-updates-blue-tigers-look-to-stretch-winning-run.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി റെഡി;  മാര്‍ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന</title>
		<link>https://www.chandrikadaily.com/under-17-fifa-world-cup-cochi-kaloor-ready.html</link>
					<comments>https://www.chandrikadaily.com/under-17-fifa-world-cup-cochi-kaloor-ready.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 18:20:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17 football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19648</guid>

					<description><![CDATA[കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ വേദികളിലൊന്നായ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ മാര്‍ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന നടത്തും. ഫിഫ ഹെഡ് ഓഫ് ഇവന്റ്‌സ് ഹൈമി എര്‍സയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സ്റ്റേഡിയത്തിലെ അവസാന വട്ട ഒരുക്കങ്ങളുടെ പരിശോധനക്കായി എത്തുകയെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പത്രസമ്മേളനത്തില്‍ അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിര്‍മാണ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഫിഫ അണ്ടര്&#x200d;-17 ലോകകപ്പിന്റെ വേദികളിലൊന്നായ കൊച്ചി കലൂര്&#x200d; രാജ്യാന്തര സ്റ്റേഡിയത്തില്&#x200d; മാര്&#x200d;ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന നടത്തും. ഫിഫ ഹെഡ് ഓഫ് ഇവന്റ്‌സ് ഹൈമി എര്&#x200d;സയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സ്റ്റേഡിയത്തിലെ അവസാന വട്ട ഒരുക്കങ്ങളുടെ പരിശോധനക്കായി എത്തുകയെന്ന് ടൂര്&#x200d;ണമെന്റ് ഡയറക്ടര്&#x200d; ഹാവിയര്&#x200d; സെപ്പി പത്രസമ്മേളനത്തില്&#x200d; അറിയിച്ചു. നവീകരണ പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വേദിയായ കലൂര്&#x200d; സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകളുടെ സാമ്പത്തിക സഹായവും യോഗം വിലയിരുത്തി. കാണികള്&#x200d;ക്കുള്ള സൗകര്യപ്രദമായ ഇരിപ്പിടം, കോമ്പറ്റീഷന്&#x200d; ഏരിയ, റഫറി സ്റ്റേഷന്&#x200d; റൂം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വി.ഐ.പി ഏരിയ ബോക്‌സ്, മീഡിയ ബോക്‌സ്, മികച്ച നിലവാരത്തിലുള്ള ടോയ്‌ലറ്റ് തുടങ്ങിയവ സ്റ്റേഡിയത്തില്&#x200d; ഇനിയും പൂര്&#x200d;ത്തീകരിക്കാനുണ്ടെന്ന് ഹാവിയര്&#x200d; സെപ്പി പറഞ്ഞു. മത്സരം നടക്കുന്ന സ്റ്റേഡിയം പോലെ ഏറെ പ്രധാനപ്പെട്ടതാണ് പരിശീലന ഗ്രൗണ്ടുകളുടെ നിലവാരമെന്നും ദക്ഷിണേഷ്യ ആതിഥ്യം വഹിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്&#x200d; മേള എന്ന നിലയില്&#x200d; ലോകത്തിന് മുന്നില്&#x200d; തങ്ങളുടെ ഫുട്‌ബോള്&#x200d; സംഘാടനം തെളിയിക്കാനുള്ള ഇന്ത്യയുടെ സുവര്&#x200d;ണാവസരമാണിതെന്നും ഹാവിയര്&#x200d; സെപ്പി കൂട്ടിച്ചേര്&#x200d;ത്തു. ലോകകപ്പിനായി വന്&#x200d; സുരക്ഷ സംവിധാനവും സ്റ്റേഡിയത്തില്&#x200d; ഒരുക്കണം. ഇക്കാര്യങ്ങള്&#x200d; വിലയിരുത്തുന്നതിനായി ഫിഫയുടെ മൂന്നംഗ സംഘവും കൊച്ചിയിലെത്തും. സാങ്കേതിക പ്രവര്&#x200d;ത്തനങ്ങളുടെ ചുമതലയും ഫിഫയുടെ മേല്&#x200d;നോട്ടത്തില്&#x200d; തന്നെ നടക്കും.<br />
ഡ്രൈനേജ് സംവിധാനം മാത്രമാണ് നിലവില്&#x200d; സ്റ്റേഡിയത്തില്&#x200d; പൂര്&#x200d;ത്തിയായിട്ടുള്ളത്. വൈദ്യുതീകരണ പ്രവര്&#x200d;ത്തനങ്ങളാണ് ഇപ്പോള്&#x200d; നടക്കുന്നത്. മാര്&#x200d;ച്ച് 24ന് മുമ്പായി മുഴുവന്&#x200d; ജോലികളും പൂര്&#x200d;ത്തീകരിക്കാന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൂര്&#x200d;ണമെന്റ് നോഡല്&#x200d; ഓഫീസര്&#x200d; മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; സംയുക്തമായി 24.88 കോടി രൂപയാണ് കലൂര്&#x200d; സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ തുക ഈ മാസം തന്നെ ജി.സി.ഡി.എക്ക് ലഭിക്കും. നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളുടെ പ്രധാന ടെണ്ടറുകളെല്ലാം പൂര്&#x200d;ത്തിയായിട്ടുണ്ട്. ഫയര്&#x200d; സേഫ്റ്റിക്കുള്ള ടെണ്ടര്&#x200d; മാത്രമാണ് ഇനി അവശേഷിക്കുന്നത്. നേരത്തെ ടെണ്ടര്&#x200d; വിളിച്ച കമ്പനിക്ക് പൊതുമരാമത്ത് ലൈസന്&#x200d;സ്ഇല്ലാത്തതിനാല്&#x200d; ഇവരെ ഒഴിവാക്കിയതായും ഉടന്&#x200d; തന്നെ റീടെണ്ടര്&#x200d; വിളിക്കുമെന്നും ജി.സി.ഡി.എ ചെയര്&#x200d;മാന്&#x200d; സി.എന്&#x200d; മോഹനന്&#x200d; പറഞ്ഞു. ഫിഫയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പുറമേ പെയിന്റിങ് ഉള്&#x200d;പ്പെടെയുള്ള ജോലികള്&#x200d; ജി.സി.ഡി.എ സ്വന്തമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കലൂര്&#x200d; സ്റ്റേഡിയത്തിന് പുറമേ ടീമുകള്&#x200d;ക്ക് പരിശീലനത്തിനായി നാലു സ്റ്റേഡിയങ്ങളാണ് തയ്യാറാകേണ്ടത്. ഇതില്&#x200d; രണ്ടിടങ്ങളില്&#x200d; മാത്രമാണ് കാര്യമായ പുനര്&#x200d;നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്&#x200d; സ്‌കൂള്&#x200d; ഗ്രൗണ്ട് എന്നിവിടങ്ങളില്&#x200d; പരിശോധന നടത്തിയ ഹാവിയര്&#x200d; സെപ്പി നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; തൃപ്തി പ്രകടിപ്പിച്ചു. ഫോര്&#x200d;ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും നവീകരണം തുടങ്ങിയിട്ടുണ്ട്. പരേഡ് ഗ്രൗണ്ടില്&#x200d; ഇത് വരെ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങിയിട്ടില്ല. ഈ രണ്ടു ഗ്രൗണ്ടുകള്&#x200d;ക്കും എം.എല്&#x200d;.എമാരുടെ ഫണ്ടില്&#x200d; നിന്നാണ് തുക അനുവദിക്കുന്നത്. മഹാരാജാസ് ഗ്രൗണ്ട് നവീകരണത്തിന് മാത്രമാണ് സര്&#x200d;ക്കാര്&#x200d; നേരിട്ടു ഫണ്ട് അനുവദിക്കുന്നത്. 2.95 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതില്&#x200d; 2.50 കോടി രൂപയും കൈമാറി. സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സിലിന്റെ മേല്&#x200d;നോട്ടത്തിലാണ് പനമ്പിള്ളി സ്‌കൂള്&#x200d; ഗ്രൗണ്ടിലെ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;. കെ.എഫ്.എ ജനറല്&#x200d; സെക്രട്ടറി അനില്&#x200d;കുമാറും പത്രസമ്മേളനത്തില്&#x200d; പങ്കെടുത്തു. കൊച്ചിക്ക് പുറമേ കൊല്&#x200d;ക്കത്ത, ഗോവ, ഡല്&#x200d;ഹി, മുംബൈ, ഗുവാഹത്തി എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്. ഒക്‌ടോബര്&#x200d; ആറു മുതല്&#x200d; 28 വരെയാണ് മത്സരങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-fifa-world-cup-cochi-kaloor-ready.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് വിളിപ്പാടകലെ; ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ കോച്ചിനെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/aiff-sack-under-17-coach-and-assistant.html</link>
					<comments>https://www.chandrikadaily.com/aiff-sack-under-17-coach-and-assistant.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 08 Feb 2017 07:14:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[India]]></category>
		<category><![CDATA[under 17]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19420</guid>

					<description><![CDATA[അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്ന ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒനീലിനെ നിലനിര്‍ത്താനും ഫെഡറേഷന് താല്‍പര്യമില്ല. ഈയാഴ്ച നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ ഒനീല്‍ സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ മുന്‍ സീനിയര്‍ ടീം കോച്ച് സാവിയോ മഡീരയാവും അണ്ടര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അണ്ടര്&#x200d; 17 ലോകകപ്പിന് മാസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ ടൂര്&#x200d;ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്&#x200d; ടീം അങ്കലാപ്പില്&#x200d;. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള്&#x200d; ഇന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; അസിസ്റ്റന്റ് കോച്ച് ഇതിബാര്&#x200d; ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്&#x200d; ടീമിനെ പരിശീലിപ്പിക്കുന്ന ടെക്‌നിക്കല്&#x200d; ഡയറക്ടര്&#x200d; സ്‌കോട്ട് ഒനീലിനെ നിലനിര്&#x200d;ത്താനും ഫെഡറേഷന് താല്&#x200d;പര്യമില്ല. ഈയാഴ്ച നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ ഒനീല്&#x200d; സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.</p>
<p>പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ മുന്&#x200d; സീനിയര്&#x200d; ടീം കോച്ച് സാവിയോ മഡീരയാവും അണ്ടര്&#x200d; 17 ടീമിനെയും പരിശീലിപ്പിക്കുക. രണ്ടാഴ്ചക്കകം പുതിയ കോച്ചിനെ നിയമിച്ചേക്കും.</p>
<div id="attachment_19422" style="width: 310px" class="wp-caption alignnone"><img aria-describedby="caption-attachment-19422" loading="lazy" class="size-medium wp-image-19422" src="https://www.chandrikadaily.com/wp-content/uploads/2017/02/medeira-300x200.jpg" alt="സാവിയോ മഡീര " width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2017/02/medeira-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/medeira.jpg 630w" sizes="(max-width: 300px) 100vw, 300px" /><p id="caption-attachment-19422" class="wp-caption-text">സാവിയോ മഡീര</p></div>
<p>കളിക്കാരെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്നാണ് ആഴ്ചകള്&#x200d;ക്കു മുമ്പ് കോച്ചിനെ നീക്കാന്&#x200d; എ.ഐ.എഫ്.എഫ് തീരുമാനമെടുത്തത്. നിക്കോളായും അസിസ്റ്റന്റ് കോച്ചും മര്&#x200d;ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാരോപിച്ച് 21 കളിക്കാര്&#x200d; എ.ഐ.എഫ്.എഫ് പ്രസിഡണ്ട് പ്രഫുല്&#x200d; പട്ടേലിന് കത്തു നല്&#x200d;കിയിരുന്നു. ഫെഡറേഷന്&#x200d; ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. കളിക്കാരുടെ ആരോപണത്തില്&#x200d; കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് കോച്ചിനെ നീക്കാന്&#x200d; തീരുമാനമെടുത്തതായി സൂചനയുണ്ടായിരുന്നു.</p>
<p>കോച്ചിനെ നിയമിക്കാനോ പുറത്താക്കാനോ ഫെഡറേഷന് അധികാരമില്ലെന്നും കേന്ദ്ര കായികമന്ത്രാലയമാണ് അത് ചെയ്യേണ്ടതും എന്ന് വ്യക്തമാക്കി മന്ത്രി വിജയ് ഗോയല്&#x200d; രംഗത്തുവന്നിരുന്നു. മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഇപ്പോള്&#x200d; എ.ഐ.എഫ്.എഫ് ഔദ്യോഗികമായി നിക്കോളായുമായുള്ള ബന്ധം വേര്&#x200d;പ്പെടുത്തിയത്.</p>
<p>ഒക്ടോബറില്&#x200d; രാജ്യത്തു നടക്കുന്ന ലോകകപ്പ് ടൂര്&#x200d;ണമെന്റിനു വേണ്ടി ഇന്ത്യന്&#x200d; അണ്ടര്&#x200d; 17 ടീം ഗോവയില്&#x200d; പരിശീലനം നടത്തുമ്പോഴാണ് കോച്ചിനെ മാറ്റിയിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്ന് ഫെഡറേഷന്&#x200d; പത്രക്കുറിപ്പില്&#x200d; വ്യക്തമാക്കി. എന്നാല്&#x200d;, കരാര്&#x200d; വ്യവസ്ഥ പ്രകാരം 40 ലക്ഷം നഷ്ടപരിഹാരം നല്&#x200d;കിയാണ് കോച്ചിനെ രാജിക്ക് സമ്മതിപ്പിച്ചിരിക്കുന്നത് എന്ന് ഫെഡറേഷനുമായി ബന്ധമുള്ള കേന്ദ്രങ്ങള്&#x200d; പറയുന്നു.</p>
<p>2015-ല്&#x200d; ജര്&#x200d;മന്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷന്റെ നിര്&#x200d;ദേശം മാനിച്ചാണ് നിക്കോളായെ ഇന്ത്യന്&#x200d; കോച്ചായി നിയമിക്കുന്നത്. ഒക്ടോബര്&#x200d; ആറിന് ആരംഭിക്കുന്ന ടൂര്&#x200d;ണമെന്റിനുള്ള ഒരുക്കങ്ങള്&#x200d;ക്കായി ഫെഡറേഷന്&#x200d; ഇതിനകം എട്ട് കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നല്&#x200d;കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന് ഐ.ഐ.എഫ്.എഫിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് പരാതിയുണ്ടായിരുന്നു. 26 മത്സരം നിക്കോളായ്ക്കു കീഴില്&#x200d; കളിച്ച ഇന്ത്യ വെറും നാലെണ്ണമാണ് ജയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiff-sack-under-17-coach-and-assistant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് പടിവാതിലില്‍; കോച്ചിനെ പുറത്താക്കി &#8216;ഇന്ത്യന്‍ ഷോ&#8217;</title>
		<link>https://www.chandrikadaily.com/aiff-denies-sacking-india-under-17-coach-nicolai-adam.html</link>
					<comments>https://www.chandrikadaily.com/aiff-denies-sacking-india-under-17-coach-nicolai-adam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Jan 2017 14:32:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian coach]]></category>
		<category><![CDATA[indian football team]]></category>
		<category><![CDATA[Nicolai Adam]]></category>
		<category><![CDATA[under 17 football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17983</guid>

					<description><![CDATA[മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി. മോസ്‌കോയില്‍ നടന്ന ഗ്രനത്കിന്‍ മെമ്മോറിയല്‍ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെപരിശീലകനെതിരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. മോസ്‌കോയില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്&#x200d; 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്&#x200d;ക്കെ ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; പുറത്താക്കി.<br />
മോസ്‌കോയില്&#x200d; നടന്ന ഗ്രനത്കിന്&#x200d; മെമ്മോറിയല്&#x200d; കപ്പില്&#x200d; ഇന്ത്യന്&#x200d; ടീമിന്റെ മോശം പ്രകടനത്തെ തുടര്&#x200d;ന്നാണ് കോച്ചിനെ പുറത്താക്കിയതെന്നാണ് റിപ്പോര്&#x200d;ട്ട്. അതേ സമയം ലോകകപ്പ് പടിവാതിലില്&#x200d; എത്തിനില്&#x200d;ക്കെപരിശീലകനെതിരെ ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷന്റെ നടപടി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. മോസ്‌കോയില്&#x200d; അഞ്ചു മത്സരങ്ങള്&#x200d; കളിച്ച ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് നേടാനായത്.</p>
<p>മാത്രമല്ല റാങ്കിങ്ങില്&#x200d; താഴെയുള്ള താജിക്കിസ്താനുമായി നടന്ന 15 ാം സ്ഥാനത്തിനുള്ള മത്സരത്തില്&#x200d; ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. 16 ടീമുകള്&#x200d; പങ്കെടുത്ത ടൂര്&#x200d;ണമെന്റില്&#x200d; ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്&#x200d; നടന്ന എഎഫ്‌സി അണ്ടര്&#x200d; 16 ചാമ്പ്യന്&#x200d;ഷിപ്പിലും ബ്രിക്‌സ് കപ്പിലും ഇന്ത്യന്&#x200d; ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജര്&#x200d;മ്മന്&#x200d; സ്വദേശിയായ നിക്കോളായ് ആഡമിനെ പുറത്താക്കാന്&#x200d; തീരുമാനിച്ചത്. കഴിഞ്ഞദിവസം എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്&#x200d; പട്ടേല്&#x200d; നിക്കോളായ് ആഡമുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. ചര്&#x200d;ച്ചയില്&#x200d; അദ്ദേഹത്തോട് പരിശീലക സ്ഥാനം രാജി വെയ്ക്കാന്&#x200d; ആവശ്യപ്പെട്ടതായാണ് സൂചന.</p>
<p>2015ലാണ് നിക്കോളായ് ആഡം ഇന്ത്യന്&#x200d; ടീമിന്റെ പരിശീലകനായി ചുമതലേയറ്റത്. തുടര്&#x200d;ന്ന് ആ വര്&#x200d;ഷം ഇന്ത്യയില്&#x200d; നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്&#x200d; ടീമിന് തിളങ്ങാനായിരുന്നില്ല. ഒപ്പം എഐഎഫ്എഫിന്റെ യൂത്ത് കപ്പിന്റെ പ്ലേ ഓഫിലും ടീം ഇന്ത്യക്ക് ഇടം നേടാനായില്ല.<br />
ഒര്&#x200d;ലാന്റൊ സിറ്റിക്കെതിരെ നേടിയ 2-1ന്റെ വിജയവും ഗ്രാനത്കിന്&#x200d; കപ്പില്&#x200d; ബെലാറസ് അണ്ടര്&#x200d;18 ടീമിനെ പരാജയപ്പെടുത്തിയതുമാണ് നിക്കോളായ് ആഡമിന്റെ കീഴിലെ ഇന്ത്യയുടെ മികച്ച നേട്ടം. മുന്&#x200d; അസര്&#x200d;ബൈജാന്&#x200d; അണ്ടര്&#x200d; 19 പിരീശീലകനായ ആഡമിന്റെ സേവനത്തിന് എഐഎഫ്എഫ് എട്ടു കോടിയോളം രൂപ ചെലവിട്ടതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiff-denies-sacking-india-under-17-coach-nicolai-adam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17 ലോകകപ്പ്  2017 ഒക്‌ടോബറില്‍ ;  ഫൈനല്‍ കൊല്‍ക്കത്തയില്‍</title>
		<link>https://www.chandrikadaily.com/under-17-worldcup-2.html</link>
					<comments>https://www.chandrikadaily.com/under-17-worldcup-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Oct 2016 04:30:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4850</guid>

					<description><![CDATA[കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2017 ഒക്ടോബര്‍ 6 മുതല്‍ 28 വരെയാവും ടൂര്‍ണമെന്റ് നടക്കുകയെന്നും സംഘം വ്യക്തമാക്കി. കൊച്ചി, നവി മുംബൈ, ഗോവ, ന്യൂഡല്‍ഹി, ഗുവാഹതി എന്നീ വേദികളില്‍ നേരത്തെ സന്ദര്‍ശം നടത്തിയ സംഘം മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. ട്രേസി ലു, മരിയോണ്‍ മായര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: അടുത്ത വര്&#x200d;ഷം ഇന്ത്യയില്&#x200d; നടക്കുന്ന അണ്ടര്&#x200d; 17 ഫുട്‌ബോള്&#x200d; ലോകകപ്പ് ഫൈനലിന് കൊല്&#x200d;ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്&#x200d; വിലയിരുത്തുന്നതിനായി ഇന്ത്യയില്&#x200d; സന്ദര്&#x200d;ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്&#x200d;ക്കത്തയിലെ സ്റ്റേഡിയം സന്ദര്&#x200d;ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.</p>
<p>2017 ഒക്ടോബര്&#x200d; 6 മുതല്&#x200d; 28 വരെയാവും ടൂര്&#x200d;ണമെന്റ് നടക്കുകയെന്നും സംഘം വ്യക്തമാക്കി. കൊച്ചി, നവി മുംബൈ, ഗോവ, ന്യൂഡല്&#x200d;ഹി, ഗുവാഹതി എന്നീ വേദികളില്&#x200d; നേരത്തെ സന്ദര്&#x200d;ശം നടത്തിയ സംഘം മുന്നൊരുക്കങ്ങളില്&#x200d; തൃപ്തി അറിയിച്ചിട്ടുണ്ട്.<br />
ട്രേസി ലു, മരിയോണ്&#x200d; മായര്&#x200d; വോല്&#x200d;ഫെല്&#x200d;ഡര്&#x200d; എന്നിവരുടെ നേതൃത്വത്തിലാണ് ഫിഫ സംഘം ഇന്ത്യ സന്ദര്&#x200d;ശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്&#x200d;ക്കൊപ്പം ബംഗാളിന്റെ ഫുട്‌ബോള്&#x200d; പാരമ്പര്യം കൂടിയാണ് ഫൈനല്&#x200d; വേദി നിശ്ചയിക്കാന്&#x200d; കാരണമായതെന്ന് ഫിഫ സംഘം വിലയിരുത്തി. വേദി നവീകരണത്തിന്റെ അടുത്ത ഘട്ടം പരിശോധിക്കാന്&#x200d; ഫിഫ സംഘം ജനുവരിയില്&#x200d; ഇന്ത്യ സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-worldcup-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
