<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UNDER 17 WORLD CUP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/under-17-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 06:04:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UNDER 17 WORLD CUP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അണ്ടര്‍-17 ലോകകപ്പ്: ഇന്തോനേഷ്യയെ നാല്‍ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍</title>
		<link>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html</link>
					<comments>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 06:04:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Indonesia]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362538</guid>

					<description><![CDATA[ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്‍ഗോളുകള്‍ക്ക് (40) തകര്‍ത്താണ് ബ്രസീല്‍ മുന്നേറിയത്.]]></description>
										<content:encoded><![CDATA[<p>ദോഹ: ഫിഫ അണ്ടര്&#x200d;-17 ലോകകപ്പില്&#x200d; കിരീടലക്ഷ്യവുമായി ഖത്തറില്&#x200d; എത്തിയ ബ്രസീല്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി. ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്&#x200d;ഗോളുകള്&#x200d;ക്ക് (40) തകര്&#x200d;ത്താണ് ബ്രസീല്&#x200d; മുന്നേറിയത്.</p>
<p>ആദ്യ മത്സരത്തില്&#x200d; ഹോണ്ടുറാസിനെ 7-0ന് തകര്&#x200d;ത്ത കരുത്തിലാണ് ബ്രസീല്&#x200d; ഇറങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്&#x200d; തന്നെ ലൂയിസ് എഡ്വേഡോ ഗോള്&#x200d; നേടി മുന്നിട്ടു. തുടര്&#x200d;ന്ന് ഫെലിപ്പ് മൊറൈസ് (39), റുവാന്&#x200d; പാബ്ലോ (75) എന്നിവര്&#x200d; ഗോള്&#x200d; നേടി വിജയമുറപ്പിച്ചു.</p>
<p>മറ്റൊരു മത്സരത്തില്&#x200d; ഗ്രൂപ്പ് എച്ചില്&#x200d; സാംബിയ ഹോണ്ടുറാസിനെ 5-2ന് തോല്&#x200d;പ്പിച്ചു. ഇതോടെ രണ്ട് മത്സരവും വിജയിച്ച ബ്രസീലും സാംബിയയും അടുത്ത റൗണ്ടിലേക്ക് കടന്നു.</p>
<p>മെക്‌സിക്കോ ഐവറി കോസ്റ്റിനെതിരെ 1-0ന് ജയിച്ചു. മത്സരത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തിയിട്ടും ഐവറി കോസ്റ്റിന് ഗോള്&#x200d; നേടാനായില്ല. 74-ാം മിനിറ്റില്&#x200d; ഗെയില്&#x200d; ഗാര്&#x200d;സിയയുടെ ക്രോസില്&#x200d; നിന്ന് ഇയാന്&#x200d; ഒല്&#x200d;വേര ഹെഡര്&#x200d; വഴിയാണ് മെക്‌സിക്കോയുടെ വിജയഗോള്&#x200d; നേടിയത്. ഇയാനാണ് മത്സരത്തിലെ താരം.</p>
<p>അ?? സമയം, സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ്-ദക്ഷിണ കൊറിയ മത്സരം ഗോളില്ലാതെ (00) സമനിലയില്&#x200d; അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എഫില്&#x200d; ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് തുടരുന്നു.</p>
<p>ആദ്യ പകുതിയില്&#x200d; സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്&#x200d; മുതലെടുക്കാനായില്ല. 78-ാം മിനിറ്റില്&#x200d; കിം ജിവൂവിന്റെ ഷോട്ട് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് ഗോള്&#x200d;കീപ്പര്&#x200d; തിയോഡോര്&#x200d; പിസാറോ അത്ഭുതമായി തടഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്&#x200d; 17 ലോകകപ്പ് ചാമ്പ്യന്&#x200d;മാരെ ഇന്നറിയാം</title>
		<link>https://www.chandrikadaily.com/1the-under-17-world-cup-kings-are-known-today.html</link>
					<comments>https://www.chandrikadaily.com/1the-under-17-world-cup-kings-are-known-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Dec 2023 10:49:24 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[france]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284760</guid>

					<description><![CDATA[അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ]]></description>
										<content:encoded><![CDATA[<p>കൗ​മാ​ര കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​രാ​ജാ​ക്ക​ന്മാ​രെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകർത്ത മനഹൻ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.</p>
<p>യൂറോ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, കന്നി കിരീടം തേടിയാണ് ജർമനി എത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട് ഫോർവേഡ് പാരീസ് ബ്രണ്ണർ (17) ജർമ്മൻ ആക്രമണത്തെ നയിക്കുന്നത്. സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോൾ നേടി മികച്ച ഫോമിലാണ് താരം.</p>
<p>സെമിയിൽ മാലിയെ 2-1ന് തോൽപ്പിച്ചാണ് ജീൻ ലൂക്ക് വന്നൂച്ചിയുടെ ഫ്രാൻസ് ഫൈനലിൽ കടന്നത്. പ്രതിരോധമാണ് ഫ്രഞ്ച് കരുത്ത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. ക്വാർട്ടറിലും സെമിഫൈനലിലും നിർണായകമായി മാറിയ റെന്നസ് സ്‌ട്രൈക്കർ മാത്തിസ് ലംബോർഡെ, വലൻസിയൻസ് മിഡ്ഫീൽഡർ ഇസ്മായിൽ ബൗനെബ് എന്നിവരിലും പ്രതീക്ഷകൾ ഏറെയാണ്. 2001ലാണ് ഫ്രാൻസ് ചാമ്പ്യൻമാരായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-under-17-world-cup-kings-are-known-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം, യുഎസ്എയുടെ ജയം മൂന്ന് ഗോളുകള്‍ക്ക്</title>
		<link>https://www.chandrikadaily.com/under-17-football-wordlcup-2017newsfifa-under17-world-cup-india-usa.html</link>
					<comments>https://www.chandrikadaily.com/under-17-football-wordlcup-2017newsfifa-under17-world-cup-india-usa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Oct 2017 16:36:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46587</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി. പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ മത്സരത്തിന്റെ 30ാം മിനിറ്റില്‍ ജോഷ് സര്‍ജന്റാണ് പെനല്‍റ്റിയിലൂടെ ഇന്ത്യന്‍ ഗോള്‍വല കുലുക്കിയത്. ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. 51ാം മിനിറ്റില്‍ ക്രിസ് ഡര്‍ക്കിനും യുഎസ്എക്കായി ലക്ഷ്യം കണ്ടു. 84ാം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി. പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ</p>
<p>മത്സരത്തിന്റെ 30ാം മിനിറ്റില്‍ ജോഷ് സര്‍ജന്റാണ് പെനല്‍റ്റിയിലൂടെ ഇന്ത്യന്‍ ഗോള്‍വല കുലുക്കിയത്. ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. 51ാം മിനിറ്റില്‍ ക്രിസ് ഡര്‍ക്കിനും യുഎസ്എക്കായി ലക്ഷ്യം കണ്ടു. 84ാം മിനിറ്റില്‍ യു.എസ്.എയുടെ കൗണ്ടര്‍ അറ്റാക്ക്, ആന്‍ഡ്രൂ കാര്‍ലെട്ടോന്‍ ഗോളിയെ നിഷ്പ്രഭമാക്കി ലക്ഷ്യം കണ്ടു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Josh Sargent doing his thing!<br />
<img src="https://s.w.org/images/core/emoji/13.1.0/72x72/1f1fa-1f1f8.png" alt="🇺🇸" class="wp-smiley" style="height: 1em; max-height: 1em;" /> 1 <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /> 0 <a href="https://twitter.com/hashtag/U17WC?src=hash&amp;ref_src=twsrc%5Etfw">#U17WC</a> <a href="https://twitter.com/hashtag/INDvUSA?src=hash&amp;ref_src=twsrc%5Etfw">#INDvUSA</a> <a href="https://t.co/PwoEQJEPqK">pic.twitter.com/PwoEQJEPqK</a></p>
<p>— Tim Lovenguth (@TGing21) <a href="https://twitter.com/TGing21/status/916318838970609664?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-football-wordlcup-2017newsfifa-under17-world-cup-india-usa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍-17: ആത്മവിശ്വാസത്തോടെ സ്പാനിഷ് പടയൊരുക്കം</title>
		<link>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html</link>
					<comments>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Oct 2017 19:17:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[spain]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46379</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്‍-17 ലോകകപ്പിനായി കൊച്ചിയില്‍ പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്‍ നിന്ന് വ്യക്തം. കാറ്റലന്‍ ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്‍ എന്നീ ടീമുകളില്‍ നിന്ന് അഞ്ചു താരങ്ങള്‍ കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്‍ നിന്ന് നായകന്‍ ആബേല്‍ റൂസ്, മാത്യു മോറെ, യുവാന്‍ മിറാന്‍ഡ, സെര്‍ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്‍ നിന്ന് വിക്ടര്‍ പെരേരയുമാണ് ദേശീയ ടീമിനായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്&#x200d;-17 ലോകകപ്പിനായി കൊച്ചിയില്&#x200d; പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്&#x200d;ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്&#x200d; നിന്ന് വ്യക്തം. കാറ്റലന്&#x200d; ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്&#x200d; എന്നീ ടീമുകളില്&#x200d; നിന്ന് അഞ്ചു താരങ്ങള്&#x200d; കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്&#x200d; നിന്ന് നായകന്&#x200d; ആബേല്&#x200d; റൂസ്, മാത്യു മോറെ, യുവാന്&#x200d; മിറാന്&#x200d;ഡ, സെര്&#x200d;ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്&#x200d; നിന്ന് വിക്ടര്&#x200d; പെരേരയുമാണ് ദേശീയ ടീമിനായി ലോകകപ്പില്&#x200d; ബൂട്ടുകെട്ടുന്നത്. ബാഴ്‌സയുടെ ചിരവൈരികളായ റയല്&#x200d; മാഡ്രിഡിനാണ് ടീമില്&#x200d; കൂടുതല്&#x200d; പങ്കാളിത്തമുള്ളത്. 21 അംഗ സ്‌ക്വാഡില്&#x200d; മിഡ്ഫീല്&#x200d;ഡിലെ പ്രമുഖനായ മുഹമ്മദ് ഐമാന്&#x200d; മൌക്‌ലിസ് ഉള്&#x200d;പ്പെടെ അഞ്ചു താരങ്ങളാണ് റയലിന്റെ ജഴ്‌സിയില്&#x200d; നിന്നുള്ളത്. കളത്തിലും പുറത്തും ഒറ്റക്കെട്ടായിരുന്നു താരങ്ങള്&#x200d;. കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനായിരുന്നു ഇന്നലെ ടീമിന്റെ ശ്രമം.</p>
<p>രാവിലെ 10.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്&#x200d; തുടങ്ങിയ കഠിന പരിശീലനം അവസാനിച്ചത് ഉച്ചക്ക് 12.30ന്. കോര്&#x200d;ണര്&#x200d; കിക്കുകളുടെ പരീക്ഷണമായിരുന്നു ആദ്യം. ഗോളിമാരെയും ഏറെ നേരം പരീക്ഷണത്തിന് വിധേയരാക്കി. ടീമിനെ രണ്ടായി തിരിച്ച് മത്സരിപ്പിച്ചപ്പോള്&#x200d; കോച്ച് സാന്റിയാഗോ ഡെനിയ തന്നെയായിരുന്നു റഫറിയുടെ റോളിലും. പന്തടക്കത്തിലും പ്രതിരോധത്തിലും ആക്രമണത്തിലും കൂടുതല്&#x200d; മികവുറ്റവരാക്കാനുള്ള പരിശ്രമമായിരുന്നു സാന്റിയുടേത്.</p>
<p>ക്രൊയേഷ്യയില്&#x200d; നടന്ന അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിലെ പ്രകടനം ആവര്&#x200d;ത്തിച്ച് ലോകകപ്പ് കിരീടം മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്ന് പരിശീലനത്തിന് ശേഷം സാന്റിയാഗോ ഡെനിയയുടെ വാക്കുകള്&#x200d;. കളിക്കാര്&#x200d; ആവേശത്തിലാണ്. അവര്&#x200d;ക്ക് ഈ ലോകകപ്പ് വേണം. ടീമിന്റെ നിലവിലെ പ്രകടനത്തില്&#x200d; സാന്റി സംതൃപ്തനാണ്. അന്ന് ടീമിലുണ്ടായിരുന്ന സാന്ദ്രോ ഒറിയാനോ പരിക്കുകാരണം ലോകകപ്പിനെത്തിയില്ല. മറ്റുള്ളവരൊക്കെ മികച്ച ഫോമിലാണ്. എങ്കിലും ചില മേഖലകളില്&#x200d; മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തില്&#x200d;. വരുംദിവസങ്ങളില്&#x200d; ഈ പോരായ്മകള്&#x200d; പരിഹരിക്കും. തന്ത്രങ്ങളില്&#x200d; മാറ്റംവരുത്തണം- സാന്റി വ്യക്തമാക്കി.</p>
<p>നായകന്&#x200d; ആബേല്&#x200d; റൂയിസ് ടീമിന്റെ പ്രധാന താരമാണ്. പക്ഷേ, റൂയിസില്&#x200d; മാത്രമല്ല ടീമിന്റെ ശ്രദ്ധ. റൂയിസ് ടീം കളിക്കാരനാണ്. ടീമില്ലാതെ കളിക്കാരനില്ലെന്ന് റൂയിസ് അറിയാം. എല്ലാവരും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. സംഘബലമാണ് ടീമിന് ആവശ്യം. വ്യക്തിപരമായ മികവുകളല്ല- സാന്റി പറഞ്ഞു.</p>
<p>അത്‌ലറ്റികോ മാഡ്രിഡിന്റെ കളിക്കാരനായിരുന്നു സാന്റി. പ്രതിരോധത്തിലായിരുന്നു ഈ നാല്&#x200d;പ്പത്തിമൂന്നുകാരന്&#x200d;. അത്‌ലറ്റികോയ്ക്ക് വേണ്ടി 225 മത്സരങ്ങളില്&#x200d; ഇറങ്ങി. സ്‌പെയിന്&#x200d; അണ്ടര്&#x200d; 18, 21, 23 ടീമുകള്&#x200d;ക്കും കളിച്ചു. സീനിയര്&#x200d; ടീമിനായി രണ്ട് മത്സരങ്ങളില്&#x200d; ഇറങ്ങി. 1996ലെ ഒളിമ്പിക്‌സിലാണ് കളിച്ചത്. 2009ല്&#x200d; അത്‌ലറ്റികോയുടെ പരിശീലകനായി. 2011ലാണ് സ്‌പെയിന്&#x200d; അണ്ടര്&#x200d;-17 ടീമിന്റെ പരിശീലകനാകുന്നത്.<br />
മൂന്ന് തവണ ഫൈനലില്&#x200d; കടന്നിട്ടുണ്ടെങ്കിലും അണ്ടര്&#x200d;-17 ലോകകപ്പില്&#x200d; മുത്തമിടാന്&#x200d; ഇതുവരെ സ്‌പെയിന്&#x200d; ടീമിനായിട്ടില്ല. ഇന്ത്യയില്&#x200d; പുതിയ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് സാന്റിയും ടീമും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u-17-world-cup-spain-coach-santiago-plays-his-cards-smartly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍: ബ്രസീല്‍ പടയില്‍ വെനിഷ്യസ് ജൂനിയറില്ല</title>
		<link>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html</link>
					<comments>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 11:58:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[brazil team]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45850</guid>

					<description><![CDATA[കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്‍പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്‍ വിനീഷ്യസ് ജൂനിയറിന്റെ പിന്‍മാറ്റമാണ് ബ്രസീല്‍ ടീമിന്റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. അണ്ടര്‍-17 ഫുട്ബോള്‍ കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്‍ ഗ്രിഗോറിയോ ഫര്‍ണാണ്ടസ് അറിയിച്ചു. താരത്തെ വിട്ടുനല്‍കാന്‍ ക്ലബ്ബ് തടസ്സം നിന്നതാണ് വിനീഷ്യസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: അണ്ടര്&#x200d;-17 ഫുട്ബോള്&#x200d; ലോകകപ്പിന്റെ ആരവം ഉയരുമ്പോള്&#x200d; കാല്&#x200d;പന്തിന്റെ തട്ടകമായ ബ്രസീലില്&#x200d; നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്&#x200d;ത്ത. പന്തുരുളാന്&#x200d; ദിവസങ്ങള്&#x200d; ബാക്കിനില്&#x200d;ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്&#x200d; ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്&#x200d; വിനീഷ്യസ് ജൂനിയറിന്റെ പിന്&#x200d;മാറ്റമാണ് ബ്രസീല്&#x200d; ടീമിന്റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.</p>
<p>അണ്ടര്&#x200d;-17 ഫുട്ബോള്&#x200d; കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്&#x200d; ഗ്രിഗോറിയോ ഫര്&#x200d;ണാണ്ടസ് അറിയിച്ചു.</p>
<p>താരത്തെ വിട്ടുനല്&#x200d;കാന്&#x200d; ക്ലബ്ബ് തടസ്സം നിന്നതാണ് വിനീഷ്യസിന്റെ അണ്ടര്&#x200d;-17 ലോകകപ്പ് സ്വപ്നങ്ങള്&#x200d; ഇല്ലാതാക്കിയത്. വിനീഷ്യസിനെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് റയല്&#x200d; മാഡ്രിഡും ഫ്‌ലെമിംഗോയും തമ്മില്&#x200d; ധാരണയിലെത്തിയതോടെയാണ് ഈ അദ്ഭുത ബാലന്റെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകര്&#x200d;ക്ക് നഷ്ടമാകുന്നത്. ഫുട്‌ബോളിലെ അദ്ഭുത ബാലനായി അറിയപ്പെടുന്ന വിനീഷ്യസിനെ ബ്രസീലിയന്&#x200d; ക്ലബായ ഫ്‌ലെമിംഗോയില്&#x200d;നിന്നു പൊന്നുംവിലക്ക്, നേരത്തെ സ്പാനിഷ് വമ്പന്&#x200d;മാരായ റയല്&#x200d; മഡ്രിഡ് സ്വന്തമാക്കിയിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/uxucDKTAaR0" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
ബ്രസീല്&#x200d; ഫുട്ബോള്&#x200d; കോണ്&#x200d;ഫഡറേഷന്&#x200d; (സിബിഎഫ്) ്പ്രഖ്യാപിച്ച 21 അംഗ ടീമില്&#x200d; വെനീഷ്യസ് ജൂനിയര്&#x200d; ഉണ്ട്. ബ്രസീല്&#x200d; ടീം ഈ മാസം 25ന് ഇന്ത്യയിലെത്തുമെന്നായിരുന്നു വിവരം. ബ്രസീലിയന്&#x200d; ലീഗില്&#x200d; ഫ്ളെമന്&#x200d;ഗോയുടെ താരമായ വെനീഷ്യസ് ജൂനിയര്&#x200d; ദക്ഷിണ അമേരിക്കന്&#x200d; ചാംപ്യന്&#x200d;ഷിപ്പില്&#x200d; ഏഴ് ഗോളുകള്&#x200d; അടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണ അമേരിക്കന്&#x200d; ചാംപ്യന്&#x200d;ഷിപ്പിലെ മികച്ച താരമായും വെനീഷ്യസിനെ തെരഞ്ഞെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u17-world-cup-2017fifa-u-17-world-cup-s-biggest-star-vinicius-jr-to-miss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് കേരളത്തില്‍ തുടക്കമായി</title>
		<link>https://www.chandrikadaily.com/world-cup-kerala-one-million-goal-challenge.html</link>
					<comments>https://www.chandrikadaily.com/world-cup-kerala-one-million-goal-challenge.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Sep 2017 13:25:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45567</guid>

					<description><![CDATA[തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി ഗോള്‍ അടിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിയേക്കൂടാതെ സ്പീക്കര്‍ പി.രാമകൃഷ്ണന്‍, കായിക മന്ത്രി എ.സി മൊയ്ദ്ദീന്‍, വൈദ്യുതി മന്ത്രി എം.എം മണി, ദേവസ്വം മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അണ്ടര്&#x200d; 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്&#x200d;ക്ക് കേരളത്തില്&#x200d; തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്&#x200d;ക്കാര്&#x200d; സംഘടിപ്പിക്കുന്ന വണ്&#x200d; മില്യണ്&#x200d; ഗോള്&#x200d;സ് ക്യാംമ്പയിന്&#x200d; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്&#x200d; നായര്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടന്ന പരിപാടി ഗോള്&#x200d; അടിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്&#x200d; വണ്&#x200d; മില്യണ്&#x200d; ഗോള്&#x200d;സ് ക്യാംമ്പയിന്&#x200d; നടക്കുന്നുണ്ട്.</p>
<p>തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്&#x200d; മുഖ്യമന്ത്രിയേക്കൂടാതെ സ്പീക്കര്&#x200d; പി.രാമകൃഷ്ണന്&#x200d;, കായിക മന്ത്രി എ.സി മൊയ്ദ്ദീന്&#x200d;, വൈദ്യുതി മന്ത്രി എം.എം മണി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d;, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്&#x200d; പങ്കെടുത്തു. 10 ലക്ഷം ഗോളുകള്&#x200d; അടിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനാണ് കേരളത്തിന്റെ ലക്ഷ്യം.</p>
<p>കൊച്ചിയില്&#x200d; ഒളിമ്പ്യന്&#x200d; മേഴ്‌സിക്കുട്ടിയമ്മയാണ് വണ്&#x200d; മില്യണ്&#x200d; ഗോള്&#x200d;സ് ക്യാംമ്പയിന്&#x200d; പരിപാടി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയകലാസാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്&#x200d; പരിപാടിയില്&#x200d; പങ്കെടുത്തു. തൃശ്ശൂരില്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസങ്ങളായ ഐഎം വിജയനും, ജേപോള്&#x200d; അഞ്ചേരിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-kerala-one-million-goal-challenge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ ടിക്കറ്റ് ഇനിയും ബാക്കി</title>
		<link>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html</link>
					<comments>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 18:59:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[under 17 football]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45366</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്‍ ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്‍ മത്സരത്തിന്റെയും ടിക്കറ്റുകള്‍ മാത്രമാണ് മുഴുവനായും വിറ്റു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong><br />
കൊച്ചി: അണ്ടര്&#x200d;-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്&#x200d;ക്കായി മൂന്നാംഘട്ടത്തില്&#x200d; വില്&#x200d;പ്പനക്ക് വച്ച ഓണ്&#x200d;ലൈന്&#x200d; ടിക്കറ്റുകള്&#x200d; ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്&#x200d;, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യത മത്സരം, ഓരോ വീതം പ്രീക്വാര്&#x200d;ട്ടര്&#x200d;, ക്വാര്&#x200d;ട്ടര്&#x200d; എന്നിവയടക്കം ആകെ എട്ടു മത്സരങ്ങള്&#x200d;ക്കാണ് കൊച്ചി വേദിയൊരുക്കുന്നത് ഇതില്&#x200d; ഒക്‌ടോബര്&#x200d; ഏഴിന് നടക്കുന്ന ബ്രസീല്&#x200d;-സ്‌പെയിന്&#x200d; ഉദ്ഘാടന മത്സരത്തിന്റെയും രാത്രി നടക്കുന്ന കൊറിയ-നൈജര്&#x200d; മത്സരത്തിന്റെയും ടിക്കറ്റുകള്&#x200d; മാത്രമാണ് മുഴുവനായും വിറ്റു തീര്&#x200d;ന്നത്.<br />
60 രൂപ മുതല്&#x200d; 300 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയില്&#x200d; മൂന്നാം ഘട്ടത്തില്&#x200d; വില്&#x200d;പ്പനക്കുള്ളത്. 25 ശതമാനം ഇളവോടെ ഒക്‌ടോബര്&#x200d; അഞ്ചു വരെയാണ് മൂന്നാംഘട്ട ടിക്കറ്റ് വില്&#x200d;പ്പന. ആറു മുതല്&#x200d; മത്സരങ്ങള്&#x200d; തീരുംവരെ നാലാം ഘട്ട ടിക്കറ്റ് വില്&#x200d;പ്പനയുണ്ടാവും. ഇളവൊന്നുമുണ്ടാവില്ല. 80 രൂപ മുതല്&#x200d; 400 രൂപ വരെയായിരിക്കും ഈ സമയത്ത് കൊച്ചിയിലെ ടിക്കറ്റുകളുടെ വില. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസില്&#x200d; നിന്നും ടിക്കറ്റ് ലഭിക്കും. 41, 700 പേര്&#x200d;ക്ക് കളി കാണാനുള്ള സൗകര്യമാണ് കൊച്ചി സ്റ്റേഡിയത്തിലുള്ളത്. എല്ലാം ബക്കറ്റ് സീറ്റുകള്&#x200d;.<br />
10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയിന്&#x200d;-നൈജര്&#x200d;, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്&#x200d; മത്സരങ്ങള്&#x200d;ക്കുള്ള സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെയും തെക്ക് ഭാഗത്തെയും രണ്ടാം നിര സീറ്റുകളെല്ലാം പൂര്&#x200d;ണമായും വിറ്റഴിഞ്ഞു. 60 രൂപയാണ് ഈ ടിക്കറ്റുകളുടെ നിരക്ക്. അതേസമയം ഒന്നാം നിരയിലെ 150 രൂപയുടെയും 300 രൂപയുടെയും ടിക്കറ്റുകള്&#x200d; ഇനിയും ബാക്കിയുണ്ട്. 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്&#x200d;മനി, രാത്രി നടക്കുന്ന സ്‌പെയിന്&#x200d;-കൊറിയ മത്സരങ്ങളുടെയും 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീ ക്വാര്&#x200d;ട്ടര്&#x200d; മത്സരങ്ങളുടെ ടിക്കറ്റ് വില്&#x200d;പ്പനയും സമാനമായ രീതിയിലാണ്.<br />
മൂന്നു മത്സരങ്ങളുടെയും തെക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടാം നിര ടിക്കറ്റുകളും (60 രൂപ) ബാക്കിയുണ്ട്. അതേസമയം 22ന് നടക്കുന്ന ക്വാര്&#x200d;ട്ടര്&#x200d; മത്സരത്തിന്റെ ടിക്കറ്റുകള്&#x200d; പകുതിയിലധികവും വിറ്റഴിഞ്ഞു. 60 രൂപ ടിക്കറ്റില്&#x200d; സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സീറ്റുകള്&#x200d; മാത്രമാണ് വിറ്റഴിയാന്&#x200d; ബാക്കിയുള്ളത്. ഒന്നാം നിര ടിക്കറ്റില്&#x200d; കിഴക്ക് ഭാഗത്തെ 300 രൂപയുടെ മുഴുവന്&#x200d; ടിക്കറ്റുകളും വിറ്റുതീര്&#x200d;ന്നു. 150 രൂപയുടെ വടക്ക്-തെക്ക് ഭാഗങ്ങളിലെ ടിക്കറ്റുകള്&#x200d; അവശേഷിക്കുന്നു. ടിക്കറ്റ് വില്&#x200d;പ്പനയുടെ ആദ്യഘട്ടത്തില്&#x200d; മുഴുവന്&#x200d; മത്സരങ്ങള്&#x200d;ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്&#x200d; 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്&#x200d;കിയിരുന്നത്. അമ്പതു ശതമാനം ഇളവോടു കൂടിയുള്ള ടിക്കറ്റ് വില്&#x200d;പ്പനയാണ് രണ്ടാം ഘട്ടത്തില്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-under-17-football-word-cup-tickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍ 17 ലോകകപ്പ്; വിസിലൂതാന്‍ വനിതകളും</title>
		<link>https://www.chandrikadaily.com/fifa-under-17-world-cup.html</link>
					<comments>https://www.chandrikadaily.com/fifa-under-17-world-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Aug 2017 18:11:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40784</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് നിയന്ത്രിക്കുന്നതിനായി 21 റഫറിമാരേയും 42 അസിസ്റ്റന്റ് റഫറിമാരേയും ഫിഫ നിയമിച്ചു. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുമായാണ് ഇത്രയും പേരെ ഫിഫയുടെ റഫറീസ് കമ്മിറ്റി തെരഞ്ഞെടുത്തത്. അതേ സമയം ഇതാദ്യമായി പുരുഷ വിഭാഗം ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ വനിതകളെ നിയമിക്കുന്നുവെന്ന പ്രത്യേകതയും അണ്ടര്‍ 17 ലോകക്കപ്പിനുണ്ട്. മാച്ച് റഫറിമാര്‍ക്കു പുറമെ ഏഴ് വനിത റഫറിമാരെയാണ് ലോകകപ്പ് നിയന്ത്രിക്കുന്നതിനായി ഫിഫ നിയമിച്ചിരിക്കുന്നത്. പുരുഷ റഫറിമാര്‍ക്കൊപ്പം വനിതാ റഫറിമാരും പുരുഷ വിഭാഗം മത്സരങ്ങള്‍ നിയന്ത്രിക്കേണ്ട [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്&#x200d; 17 ലോകക്കപ്പ് നിയന്ത്രിക്കുന്നതിനായി 21 റഫറിമാരേയും 42 അസിസ്റ്റന്റ് റഫറിമാരേയും ഫിഫ നിയമിച്ചു. ആറ് കോണ്&#x200d;ഫെഡറേഷനുകളില്&#x200d; നിന്നുമായാണ് ഇത്രയും പേരെ ഫിഫയുടെ റഫറീസ് കമ്മിറ്റി തെരഞ്ഞെടുത്തത്.</p>
<p>അതേ സമയം ഇതാദ്യമായി പുരുഷ വിഭാഗം ഫുട്‌ബോള്&#x200d; നിയന്ത്രിക്കാന്&#x200d; വനിതകളെ നിയമിക്കുന്നുവെന്ന പ്രത്യേകതയും അണ്ടര്&#x200d; 17 ലോകക്കപ്പിനുണ്ട്. മാച്ച് റഫറിമാര്&#x200d;ക്കു പുറമെ ഏഴ് വനിത റഫറിമാരെയാണ് ലോകകപ്പ് നിയന്ത്രിക്കുന്നതിനായി ഫിഫ നിയമിച്ചിരിക്കുന്നത്. പുരുഷ റഫറിമാര്&#x200d;ക്കൊപ്പം വനിതാ റഫറിമാരും പുരുഷ വിഭാഗം മത്സരങ്ങള്&#x200d; നിയന്ത്രിക്കേണ്ട കാലമായിട്ടുണ്ടെന്ന് സംഘാടക സമിതി വാര്&#x200d;ത്താ കുറിപ്പിലൂടെ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച റഫറിമാരെ ലോകകപ്പിന് സന്നദ്ധമാക്കുകയെന്നത് ഫിഫയുടെ കടമയാണെന്നും തെരഞ്ഞെടുക്കപ്പെട്ട റഫറിമാരില്&#x200d; ചിലര്&#x200d;ക്ക് 2018ലെ റഷ്യന്&#x200d; ലോകക്കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പ് വേദി കൂടിയാണ് അണ്ടര്&#x200d; 17 ലോകക്കപ്പെന്നും ഫിഫ വ്യക്തമാക്കി. പുരുഷ ഒഫീഷ്യല്&#x200d;സിനൊപ്പം വനിതാ റഫറിമാര്&#x200d; കഴിഞ്ഞ വര്&#x200d;ഷം മുതല്&#x200d; മത്സരങ്ങള്&#x200d; നിയന്ത്രിക്കുന്നുണ്ട്. എന്നാല്&#x200d; ഫിഫ മത്സരങ്ങളില്&#x200d; ഒരുമിച്ച് മത്സരം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഫിഫ റഫറിയിങ് തലവന്&#x200d; മാസിമോ ബുസാക പറഞ്ഞു.</p>
<p>ഒക്ടോബര്&#x200d; ആറു മുതല്&#x200d; 28 വരെ ഗോവ, ഗുവാഹത്തി, കൊച്ചി, കൊല്&#x200d;ക്കത്ത, നവി മുംബൈ, ന്യൂഡല്&#x200d;ഹി എന്നിവിടങ്ങളിലായാണ് അണ്ടര്&#x200d; 17 ലോകക്കപ്പ് നടക്കുന്നത്. അണ്ടര്&#x200d; 17 ലോകക്കപ്പിനായി തെരഞ്ഞെടുത്ത വനിതാ റഫറിമാര്&#x200d; ഇവരാണ്. ഒക് റി ഹ്യാങ് (കൊറിയ), ഗ്ലാഡിസ് ലെങ്‌വെ (സിംബാബ്‌വെ), കരോള്&#x200d; ആന്&#x200d; ചെനാര്&#x200d;ഡ് (കാനഡ), ക്ലോഡിയ അംപിയേറസ് (ഉറുഗ്വേ), അന്ന മേരി കൈഗ്ലേ (ന്യൂസിലന്&#x200d;ഡ്), കാതറിന മൊണ്&#x200d;സൂള്&#x200d; (യുക്രെയ്ന്&#x200d;), എസ്തര്&#x200d; സ്റ്റൗബ്ലി (സ്വിറ്റ്‌സര്&#x200d;ലന്&#x200d;ഡ്). ഇവര്&#x200d; സപ്പോര്&#x200d;ട്ടിങ് റഫറിമാരായാവും മത്സരം നിയന്ത്രിക്കാനെത്തുക.<br />
അതേസമയം, ലോകകപ്പിന്റെ ട്രോഫി പ്രദര്&#x200d;ശന പര്യടനം ഇന്ന് ഡല്&#x200d;ഹിയില്&#x200d; നിന്ന് തുടങ്ങും. സെപ്തംബര്&#x200d; വരെ നീളുന്ന 40 ദിവസത്തെ 9000 കി.മീ നീളുന്ന പര്യടനത്തില്&#x200d; ലോകകപ്പ് ജേതാക്കള്&#x200d;ക്ക് സമ്മാനിക്കുന്ന ട്രോഫി നേരിട്ടു കാണാന്&#x200d; ഫുട്‌ബോള്&#x200d; ആരാധകര്&#x200d;ക്ക് അവസരമുണ്ടാവും.</p>
<p>ലോകകപ്പിന് വേദിയാവുന്ന ആറു നഗരങ്ങളിലാണ് പ്രദര്&#x200d;ശനമുണ്ടാവുക. 22 വരെയാണ് ഡല്&#x200d;ഹി പര്യടനം.<br />
ആഗസ്ത് 24 മുതല്&#x200d; 29 വരെ ഗുവാഹത്തിയിലും 31 മുതല്&#x200d; സെപ്തംബര്&#x200d; അഞ്ചു വരെ കൊല്&#x200d;ക്കത്തയിലും 6 മുതല്&#x200d; 10 വരെ മുംബൈയിലുമാണ് പ്രദര്&#x200d;ശനം. സെപ്തംബര്&#x200d; 14 മുതല്&#x200d; 19 വരെ ഗോവയില്&#x200d; ട്രോഫി പ്രദര്&#x200d;ശിപ്പിക്കും. 21ന് കേരളത്തിലെത്തുന്ന ട്രോഫി 26 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്&#x200d; പ്രദര്&#x200d;ശിപ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-under-17-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
