<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>under 17 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/under-17/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Dec 2020 11:42:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>under 17 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അണ്ടര്&#x200d; 17, അണ്ടര്&#x200d; 20 ലോകകപ്പുകള്&#x200d; ഉപേക്ഷിക്കാന്&#x200d; ഫിഫ തീരുമാനം</title>
		<link>https://www.chandrikadaily.com/under-17-under-20-world-cup-leaving.html</link>
					<comments>https://www.chandrikadaily.com/under-17-under-20-world-cup-leaving.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 25 Dec 2020 11:42:35 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[under 17]]></category>
		<category><![CDATA[under 20]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173644</guid>

					<description><![CDATA[ടുത്ത വര്&#x200d;ഷം നടക്കേണ്ടിയിരുന്ന അണ്ടര്&#x200d; 17, അണ്ടര്&#x200d; 20 ലോകകപ്പുകള്&#x200d; ഉപേക്ഷിക്കാന്&#x200d; ഫിഫ തീരുമാനിച്ചു]]></description>
										<content:encoded><![CDATA[<p>സൂറിച്ച്: അടുത്ത വര്&#x200d;ഷം നടക്കേണ്ടിയിരുന്ന അണ്ടര്&#x200d; 17, അണ്ടര്&#x200d; 20 ലോകകപ്പുകള്&#x200d; ഉപേക്ഷിക്കാന്&#x200d; ഫിഫ തീരുമാനിച്ചു. കോവിഡിനെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>അണ്ടര്&#x200d; 17 ലോകകപ്പ് പെറുവിലും അണ്ടര്&#x200d; 20 ലോകകപ്പ് ഇന്&#x200d;ഡൊനീഷ്യയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 2023ല്&#x200d; ഇവ രണ്ടും അതത് രാജ്യങ്ങളില്&#x200d; തന്നെ നടത്താനും തീരുമാനമായി.</p>
<p>നേരത്തെ ഇന്ത്യയില്&#x200d; നടക്കേണ്ടിയിരുന്നു അണ്ടര്&#x200d; 17 വനിതാ ലോകകപ്പും ഫിഫ ഉപേക്ഷിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-under-20-world-cup-leaving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17: കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം</title>
		<link>https://www.chandrikadaily.com/under-17-final.html</link>
					<comments>https://www.chandrikadaily.com/under-17-final.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 04:00:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50328</guid>

					<description><![CDATA[ലോകഫുട്‌ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊല്‍ക്കത്തിയില്‍ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മുത്തമിടുന്നത് സ്‌പെയിനോ ഇംഗ്‌ളണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം മുഴുവന്‍ കൊല്‍ക്കത്തയിലെ സാള്‍ട് ലേക് സ്‌റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്. &#160; കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള &#8216;യൂറോപ്യന്‍&#8217; ഫൈനല്‍ ഇന്ന് രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്് സ്റ്റേഡിയത്തില്‍. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്‍ ബ്രസീല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലോകഫുട്‌ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊല്&#x200d;ക്കത്തിയില്&#x200d; അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്&#x200d; മുത്തമിടുന്നത് സ്‌പെയിനോ ഇംഗ്‌ളണ്ടോ എന്നറിയാന്&#x200d; ഇനി മണിക്കൂറുകള്&#x200d; മാത്രം ബാക്കി. ലോകം മുഴുവന്&#x200d; കൊല്&#x200d;ക്കത്തയിലെ സാള്&#x200d;ട് ലേക് സ്‌റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്.</p>
<p>&nbsp;</p>
<p>കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള &#8216;യൂറോപ്യന്&#x200d;&#8217; ഫൈനല്&#x200d; ഇന്ന് രാത്രി എട്ടിന് കൊല്&#x200d;ക്കത്ത സാള്&#x200d;ട്ട്‌ലേക്ക്് സ്റ്റേഡിയത്തില്&#x200d;. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്&#x200d;ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്&#x200d; ബ്രസീല്&#x200d; മാലിയെ നേരിടും. ഒരു മേജര്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; ഈ വര്&#x200d;ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. അണ്ടര്&#x200d;-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്&#x200d; ജയിച്ചു, ആ പടയോട്ടം ഇന്ത്യയിലും തുടരാമെന്ന് അവര്&#x200d; മോഹിക്കുന്നു, മധുര പ്രതികാരത്തിനൊപ്പം കൗമാരകപ്പില്&#x200d; കന്നി മുത്തം കൂടി ഇംഗ്ലീഷുകാര്&#x200d; ആഗ്രഹിക്കുന്നു, ആരു ജയിച്ചാലും അവരുടെ ആദ്യ ലോകകപ്പാവും ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്&#x200d;-17 ലോകകപ്പ്് ഫൈനലില്&#x200d; കളിക്കുന്നത്. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. സ്‌പെയിന്&#x200d; 1991, 2003, 2007 വര്&#x200d;ഷങ്ങളില്&#x200d; ഫൈനലിസ്റ്റുകളായിരുന്നു, പക്ഷേ കപ്പുയര്&#x200d;ത്താന്&#x200d; ഭാഗ്യമുണ്ടായില്ല. ടൂര്&#x200d;ണമെന്റിലൂടനീളം മികച്ച കളിനിലവാരമായിരുന്നു ഇരുടീമുകളുടേതും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ കരുത്തര്&#x200d;. ഏതു സാഹചര്യത്തിലും കളിക്കാന്&#x200d; മിടുക്കരാണ് സ്‌പെയിന്&#x200d;. ആത്മവിശ്വാസത്തോടെയാണ് അവര്&#x200d; പന്ത് പാസ് ചെയ്യുന്നത്. സംഘടിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.<br />
ഇംഗ്ലണ്ടിന്റെ ഭാഗ്യ വര്&#x200d;ഷം<br />
2017, ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെ സംബന്ധിച്ചിടത്തോളം നല്ല വര്&#x200d;ഷമാണ്. അണ്ടര്&#x200d;-20 ലോകകപ്പ് നേട്ടമായിരുന്നു ആദ്യത്തേത്. പിന്നാലെ അണ്ടര്&#x200d;-19 യൂറോപ്യന്&#x200d; കിരീടവും നേടി. കൊല്&#x200d;ക്കത്തയില്&#x200d; ഇന്ന്് അണ്ടര്&#x200d;-17 ഫൈനലില്&#x200d; ജയിക്കാനായാല്&#x200d; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളുടെ വര്&#x200d;ഷമായി 2017 മാറും. ക്രൊയേഷ്യ വേദിയൊരുക്കിയ അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; കപ്പിന്റെ കലാശ കളിയില്&#x200d; സ്‌പെയിനിനോട് പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; തോറ്റാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്. എതിരാളികളെയെല്ലാം കീഴടക്കി ഫൈനല്&#x200d; വേദിയിലെത്തുമ്പോള്&#x200d; അതേ സ്പാനിഷ് പട തന്നെയാണ് എതിരാളികള്&#x200d;. മധുര പ്രതികാരത്തിനും കളി മോശം കൊണ്ടല്ല, നിര്&#x200d;ഭാഗ്യം കൊണ്ടാണ് യൂറോപ്യന്&#x200d; കിരീടം നഷ്ടമായതെന്ന് തെളിയിക്കാനും ഇതിലും വലിയൊരു അവസരം സ്റ്റീവ് കൂപ്പര്&#x200d; പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് കുട്ടികള്&#x200d;ക്ക് ഇനി കിട്ടാനില്ല. ആറു മത്സരങ്ങളില്&#x200d; നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് നാലു ഗോളുകള്&#x200d; മാത്രം. നായകന്&#x200d; ജോയല്&#x200d; ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തരാണ്. ഇംഗ്ലീഷ് സംഘത്തിന്റെ വിങുകളിലൂടെയുള്ള മുന്നേറ്റം തടയാന്&#x200d; സ്‌പെയിന്&#x200d; പ്രതിരോധ നിരക്ക് ഏറെ വിയര്&#x200d;ക്കേണ്ടി വരും. വലതു വിങില്&#x200d; ജോണ്&#x200d; യൊബോയയുടെ സാന്നിധ്യവും സ്പാനിഷ് പടക്ക് തലവേദനയാകും. മൈതാനം നിറഞ്ഞാണ് മധ്യനിരയുടെ കളി. ആറു കളികളില്&#x200d; നിന്ന് ഇംഗ്ലണ്ട് നേടിയത് 18 ഗോളുകള്&#x200d;. ബ്രൂസ്റ്റര്&#x200d;-ഹഡ്‌സണ്&#x200d;-ഫോഡന്&#x200d; ത്രയത്തിന്റെ പ്രഹര ശേഷിയില്&#x200d; സാഞ്ചോയുടെ അഭാവം ടീം അറിയുന്നതേയില്ല.<br />
കണക്കില്&#x200d; മുന്നില്&#x200d; സ്‌പെയിന്&#x200d;<br />
കുറിയ പാസുകള്&#x200d; കൊണ്ടുള്ള ടിക്കി-ടാക്ക ശൈലി വിജയകരമായി പ്രാവര്&#x200d;ത്തികമാക്കിയാണ് സ്‌പെയിന്&#x200d; ഫൈനല്&#x200d; വരെ മുന്നേറിയത്. സന്തുലിതമാണ് ടീം. ചുരുങ്ങിയ സമയത്തിനുള്ളില്&#x200d; മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്&#x200d; കെല്&#x200d;പ്പുള്ളവര്&#x200d;. ആക്രമണത്തിലെ വൈവിധ്യമാണ് സ്‌പെയിനിന്റെ കളിയെ അഴകുള്ളതാക്കുന്നത്. ഗോളടിക്കുന്നതിലും വഴങ്ങാതിരിക്കുന്നതിലും ടീം മിടുക്ക് കാട്ടി. 15 ഗോളുകള്&#x200d; എതിര്&#x200d;വലയിലാക്കിയപ്പോള്&#x200d; വഴങ്ങിയത് അഞ്ചു ഗോളുകള്&#x200d; മാത്രം. ആബേല്&#x200d; റൂയിസ്, സെസാര്&#x200d; ഗെലാബെര്&#x200d;ട്ട്, സെര്&#x200d;ജിയോ ഗോമസ്, മുഹമ്മദ് മുഖ്‌ലിസ്, ഫെറാന്&#x200d; ടോറസ്, അന്റോണിയോ ബ്ലാങ്കോ പ്രതിഭാശാലികള്&#x200d; ഏറെയുണ്ട് ടീമില്&#x200d;, എല്ലാവരും തികഞ്ഞ ഫോമില്&#x200d;. അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മൂന്നു വട്ടം നേര്&#x200d;ക്കുനേര്&#x200d; വന്നിട്ടുണ്ട് ഇംഗ്ലണ്ടും സ്‌പെയിനും. 2007ലെ ആദ്യ കണ്ടുമുട്ടലില്&#x200d; സ്‌പെയിന്&#x200d; കപ്പുമായി മടങ്ങി. മൂന്നു വര്&#x200d;ഷത്തിന് ശേഷം ഇംഗ്ലണ്ട് പകരം വീട്ടി. 2017 മെയ് മാസത്തില്&#x200d; വീണ്ടും ഇംഗ്ലണ്ടിനെ പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; തോല്&#x200d;പ്പിച്ച് സ്‌പെയിന്&#x200d; കിരീടം വീണ്ടെടുത്തു. ഈ വിജയം സ്പാനിഷ് പടക്ക് ആത്മവിശ്വാസം നല്&#x200d;കുന്നു.<br />
ബ്രൂസ്റ്ററും റൂയിസും<br />
ഫൈനലില്&#x200d; ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാവുക ഇംഗ്ലണ്ടിന്റെ റിയാന്&#x200d; ബ്രൂസ്റ്ററും സ്്‌പെയിന്&#x200d; നായകന്&#x200d; ആബേല്&#x200d; റൂയിസും. ടീമിന് കന്നി കിരീടം നേടി കൊടുക്കുന്നതോടൊപ്പം ഗോള്&#x200d;ഡന്&#x200d; ബൂട്ടിലും ഇരുവര്&#x200d;ക്കും കണ്ണുണ്ട്. ടൂര്&#x200d;ണമെന്റില്&#x200d; ഇരുവട്ടം ഹാട്രിക് ഗോള്&#x200d; നേടി ഗോള്&#x200d;ഡന്&#x200d; ബൂട്ടിനായി മുന്നിലുള്ള ബ്രൂസ്റ്റര്&#x200d; തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; യു.എസ്.എയുടെ വല മൂന്നു വട്ടം ചലിപ്പിച്ച ബ്രൂസ്റ്റര്&#x200d; ശക്തമായ പ്രതിരോധ കോട്ട തീര്&#x200d;ത്തിരുന്ന ബ്രസീലിനെതിരെയും ആ മികവ് ആവര്&#x200d;ത്തിച്ചു. ടൂര്&#x200d;ണമെന്റിലാകെ ഈ ലിവര്&#x200d;പൂള്&#x200d; താരം നേടിയത് ഏഴു ഗോളുകള്&#x200d;. ഗോളടിക്കുന്നതില്&#x200d; മാത്രമല്ല സഹ താരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ബ്രൂസ്റ്ററിന്റെ പങ്ക് നിര്&#x200d;ണായകമാണെന്ന് ക്യാപ്റ്റന്&#x200d; ലാറ്റിബെഡ്യൂയി സാക്ഷ്യപ്പെടുത്തുന്നു. ഇരട്ട ഹാട്രിക് നേടുക വഴി ടൂര്&#x200d;ണമെന്റ് ചരിത്രത്തില്&#x200d; ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലെ നാലാമനായി മാറി ബ്രൂസ്റ്റര്&#x200d;. യൂറോപ്യന്&#x200d; കപ്പ് ഫൈനലില്&#x200d; ബ്രൂസ്റ്റര്&#x200d; പെനാല്&#x200d;റ്റി കിക്ക് പാഴാക്കിയിരുന്നു. ആ പിഴവിനു കൂടി താരത്തിനിന്ന് പരിഹാരം കാണണം. നായകന്റെ കളിയാണ് സ്പാനിഷ് പടക്കായി ആബേല്&#x200d; റൂയിസിന്റേത്. നിര്&#x200d;ണായക ഘട്ടങ്ങളിലെല്ലാം ആബേല്&#x200d; ഗോളടിച്ചു. മാലിക്കെതിരെ നേടിയ രണ്ടു ഗോളുകള്&#x200d; മാത്രം ഉദാഹരണം. ലോകകപ്പിന് രണ്ടു മാസം മുമ്പ് ബാഴ്‌സിലോണയുടെ താരം കൂടിയായ റൂയിസ് പറഞ്ഞ വാക്കുകള്&#x200d; ഇങ്ങനെ: അണ്ടര്&#x200d;-17 യൂറോപ്യന്&#x200d; കിരീടമുയര്&#x200d;ത്തിയ രാത്രിയില്&#x200d; ലോകകപ്പ് ഉയര്&#x200d;ത്തുന്നത് സ്വപ്‌നം കാണുകയായിരുന്നു ഞാന്&#x200d;, സ്വപ്്‌ന സാക്ഷാത്ക്കാരത്തിനും കപ്പിനും ഇടയിലുള്ള ദൂരം ഒരു മത്സരത്തിലേക്ക് മാത്രമെത്തിച്ചതില്&#x200d; ആബേലിനോട് കടപ്പെട്ടിരിക്കുന്ന ടീം.<br />
റോഡ് ടു ഫൈനല്&#x200d;<br />
തോല്&#x200d;വിയില്&#x200d; നിന്നാണ് സ്‌പെയിന്&#x200d; കിരീട വഴിയില്&#x200d; തിരിച്ചെത്തിയത്. ബ്രസീലിനോട് കൊച്ചിയില്&#x200d; തോറ്റ ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഗ്രൂപ്പില്&#x200d; രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്&#x200d;ട്ടറില്&#x200d; കടന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായി എത്തിയ ഫ്രാന്&#x200d;സിനെ 2-1നാണ് തോല്&#x200d;പ്പിച്ചു. ക്വാര്&#x200d;ട്ടറില്&#x200d; ഇറാനെയും സെമി ഫൈനലില്&#x200d; മാലിയെയും ഒരേ സ്‌കോറിന് (3-1) തകര്&#x200d;ത്തു വിട്ടു. ഇംഗ്ലണ്ട് ഇതുവരെ തോല്&#x200d;വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്&#x200d; മൂന്നിലും ജയിച്ചു. പ്രീക്വാര്&#x200d;ട്ടറില്&#x200d; ജപ്പാനോട് പെനാല്&#x200d;റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. ക്വാര്&#x200d;ട്ടറില്&#x200d; അമേരിക്കയെ 4-1ന് തോല്&#x200d;പ്പിച്ചു. സെമിയില്&#x200d; കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്&#x200d;ക്കാണ് തോല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍ 17 ല്‍ യുദ്ധസെമി</title>
		<link>https://www.chandrikadaily.com/under-17-4.html</link>
					<comments>https://www.chandrikadaily.com/under-17-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 18:13:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49709</guid>

					<description><![CDATA[മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്‌പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന് നവോന്മേഷം പകരുന്ന ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘാടകര്‍ക്ക് പ്രതീക്ഷ പകരുന്നത് സെമി ടിക്കറ്റിനുളള ആവേശം തന്നെ. ഗോഹട്ടിയില്‍ നിന്നും അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ ഒന്നാം സെമിയില്‍ ബ്രസീലിനാണ് എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ബ്രസീലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ,കൊല്&#x200d;ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്&#x200d;ക്കത്ത രബീന്ദ്രസരോവറില്&#x200d; വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്&#x200d;ക്കു നേര്&#x200d;. നവി മുംബൈ ഡി.വൈ പാട്ടില്&#x200d; സ്‌റ്റേഡിയത്തില്&#x200d; രാത്രി എട്ടിന് സ്‌പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്&#x200d; ഫുട്‌ബോളിന് നവോന്മേഷം പകരുന്ന ചാമ്പ്യന്&#x200d;ഷിപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്&#x200d; സംഘാടകര്&#x200d;ക്ക് പ്രതീക്ഷ പകരുന്നത് സെമി ടിക്കറ്റിനുളള ആവേശം തന്നെ. ഗോഹട്ടിയില്&#x200d; നിന്നും അവസാന നിമിഷം കൊല്&#x200d;ക്കത്തയിലേക്ക് മാറ്റിയ ഒന്നാം സെമിയില്&#x200d; ബ്രസീലിനാണ് എല്ലാവരും മുന്&#x200d;ത്തൂക്കം കല്&#x200d;പ്പിക്കുന്നത്. ഇംഗ്ലണ്ട് ചാമ്പ്യന്&#x200d;ഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ബ്രസീലിന്റെ അവസരോചിത പ്രകടനങ്ങള്&#x200d;ക്കൊപ്പം അവര്&#x200d;ക്ക് ലഭിക്കുന്ന ഗ്യാലറി പിന്തുണയുമാണ് പ്രധാനം. എല്ലാ മല്&#x200d;സരങ്ങളിലും മികച്ച പ്രകടനമാണ് ബ്രസീല്&#x200d; നടത്തുന്നത്. ഗ്രൂപ്പ് സിയില്&#x200d; ആദ്യ മല്&#x200d;സരത്തില്&#x200d; സ്‌പെയിനിനെയും രണ്ടാം മല്&#x200d;സരത്തില്&#x200d; നൈജറിനെയും മൂന്നാം മല്&#x200d;സരത്തില്&#x200d; ഉത്തര കൊറിയയെയും വ്യക്തമായ മാര്&#x200d;ജിനില്&#x200d; പരാജയപ്പെടുത്തിയ ബ്രസീല്&#x200d; സംഘം പ്രി ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; ഹോണ്ടുറാസിനെ നിഷ്പ്രയാസം കശക്കിയിരുന്നു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; മാത്രമായിരുന്നു വെല്ലുവിളി. ജര്&#x200d;മനി തുടക്കത്തില്&#x200d; ഗോള്&#x200d; നേടിയിട്ടും രണ്ടാം പകുതിയില്&#x200d; തിരിച്ചുവന്ന ബ്രസീല്&#x200d; രണ്ട് ഗോള്&#x200d; മടക്കിയാണ് വിജയം വരിച്ചത്. പൗലിഞ്ഞോ, ലിങ്കോണ്&#x200d; എന്നിവര്&#x200d;ക്കൊപ്പം പിന്&#x200d;നിരയും ബ്രസീലിന്റെ കരുത്താണ്. പതിനൊന്ന് ഗോളുകളാണ് അഞ്ച് മല്&#x200d;സരങ്ങളില്&#x200d; നിന്നായി അവര്&#x200d; നേടിയത്. ഇംഗ്ലണ്ടാവട്ടെ എളുപ്പത്തില്&#x200d; സ്‌ക്കോര്&#x200d; ചെയ്യുന്നവരാണ്. ബ്രസീല്&#x200d; ഡിഫന്&#x200d;സിന് തലവേദന സൃഷ്ടിക്കാന്&#x200d; പ്രാപ്തനാണ് ബ്രിഡ്ജറെ പോലുള്ളവര്&#x200d;. ചിലിയെ നാല് ഗോളിന് തകര്&#x200d;ത്താണ് ഇംഗ്ലണ്ട് ആരംഭിച്ചത്. മെക്‌സിക്കോയെ 3-2 നും ഇറാഖിനെ നാല് ഗോളിനും തരിപ്പണമാക്കിയാണ് അവര്&#x200d; സ്‌ട്രൈക്കിംഗ് കരുത്ത് തെളിയിച്ചത്. ജപ്പാനുമായുള്ള പ്രീക്വാര്&#x200d;ട്ടറില്&#x200d; ഗോളില്ലാ സമനില വഴങ്ങിയത് മാത്രമാണ് ടീമിന് ആഘാതമായത്. ഷൂട്ടൗട്ട് വഴി രക്ഷപ്പെട്ട ടീം പക്ഷേ ക്വാര്&#x200d;ട്ടറില്&#x200d; അമേരിക്കയെ ഗോളില്&#x200d; മുക്കിയിരുന്നു (4-1) രണ്ടാം സെമി രണ്ട് വന്&#x200d;കരാ ചാമ്പ്യന്മാര്&#x200d; തമ്മിലാണ്. ആഫ്രിക്കന്&#x200d; ചാമ്പ്യന്മാരായ മാലിക്കാര്&#x200d; അതിവേഗ പോരാട്ടത്തിന്റെ വക്താക്കളാണ്. ആദ്യ മല്&#x200d;സരത്തില്&#x200d; പരാഗ്വേയോട് പരാജയപ്പെട്ടതിന് ശേഷം അവര്&#x200d; തിരിഞ്ഞ് നോക്കിയിട്ടില്ല. അവസാന മല്&#x200d;സരത്തില്&#x200d; സ്വന്തം വന്&#x200d;കരക്കാരായ ഘാനയെ മറികടന്നാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌പെയിന്&#x200d; പുറത്തെടുക്കുന്നത് യൂറോപ്യന്&#x200d; സൗന്ദര്യമാണ്. ക്വാര്&#x200d;ട്ടറില്&#x200d; ഇറാനെ 3-1ന് തരിപ്പണമാക്കിയാണ് അവര്&#x200d; കരുത്ത് പ്രകടിപ്പിച്ചത്. സുന്ദരമായ പാസിംഗ് ഗെയിമില്&#x200d; റൂയിസ് സംഘം വിലസുമ്പോള്&#x200d; വേഗതയില്&#x200d; തിരിച്ചടിക്കാനാള്ള മാലി ആക്ഷന്&#x200d; പ്ലാനും സെമിക്ക് വന്&#x200d;വീര്യം സമ്മാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരങ്ങൊരുങ്ങി, അവസാന അങ്കപ്പുറപ്പാടിന്ജനപ്രിയര്‍ മഞ്ഞപ്പട</title>
		<link>https://www.chandrikadaily.com/%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95.html</link>
					<comments>https://www.chandrikadaily.com/%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 19:07:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49427</guid>

					<description><![CDATA[&#160; കൊല്‍ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്‍സരങ്ങള്‍. നാളെ രണ്ട് സെമി ഫൈനലുകള്‍. വെള്ളിയാഴ്ച്ച ലൂസേഴ്‌സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്മാരും ഒന്ന് വീതം ലാറ്റിനമേരിക്കയും ആഫ്രിക്കയും. ഇറാന്‍ കൊച്ചിയില്‍ തകര്‍ന്ന് പുറത്തായതോടെ ഏഷ്യന്‍ പ്രാതിനിധ്യം ഇല്ലാതായി. അമേരിക്കയും മെക്‌സിക്കോയും ഹോണ്ടുറാസുമെല്ലാം തല താഴ്ത്തിയതോടെ അമേരിക്കന്‍ പ്രാതിനിധ്യമില്ല. ന്യൂസിലാന്‍ഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ഓഷ്യാനയുടെ പ്രാതിനിധ്യവുമില്ല. അവസാന നാലില്‍ തമ്മില്‍ഭേദം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊല്&#x200d;ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്&#x200d; 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്&#x200d;സരങ്ങള്&#x200d;. നാളെ രണ്ട് സെമി ഫൈനലുകള്&#x200d;. വെള്ളിയാഴ്ച്ച ലൂസേഴ്‌സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്&#x200d; ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്മാരും ഒന്ന് വീതം ലാറ്റിനമേരിക്കയും ആഫ്രിക്കയും. ഇറാന്&#x200d; കൊച്ചിയില്&#x200d; തകര്&#x200d;ന്ന് പുറത്തായതോടെ ഏഷ്യന്&#x200d; പ്രാതിനിധ്യം ഇല്ലാതായി. അമേരിക്കയും മെക്‌സിക്കോയും ഹോണ്ടുറാസുമെല്ലാം തല താഴ്ത്തിയതോടെ അമേരിക്കന്&#x200d; പ്രാതിനിധ്യമില്ല. ന്യൂസിലാന്&#x200d;ഡ് ആദ്യ റൗണ്ടില്&#x200d; തന്നെ പുറത്തായതിനാല്&#x200d; ഓഷ്യാനയുടെ പ്രാതിനിധ്യവുമില്ല.<br />
അവസാന നാലില്&#x200d; തമ്മില്&#x200d;ഭേദം ആരാണ് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളില്&#x200d; ഒന്നാമന്മാര്&#x200d; മഞ്ഞപ്പടക്കാര്&#x200d; തന്നെ. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; ജര്&#x200d;മനിക്കെതിരെ കളിച്ചപ്പോള്&#x200d; തുടക്കത്തില്&#x200d; ഒരു ഗോളിന് പിറകില്&#x200d; പോയിട്ടും അവര്&#x200d; കരുത്തോടെ തിരിച്ചുവന്നു. ഏഴ് മിനുട്ടില്&#x200d; രണ്ട് ഗോളുകള്&#x200d; സ്‌ക്കോര്&#x200d; ചെയ്ത് മല്&#x200d;സരം സ്വന്തമാക്കി. ബ്രസീലിന്റെ കരുത്ത് അവരുടെ മധ്യനിരയാണ്. മനോഹരമായി പാസുകള്&#x200d; നല്&#x200d;കാനും പാസുകളെ കോര്&#x200d;ത്തിണക്കാനും അവര്&#x200d;ക്ക് കഴിയുന്നു. പൗലിഞ്ഞോയും ലിങ്കോണും തമ്മിലുള്ള ധാരണ തന്നെ ടീമിന്റെ വജ്രായുധം. കൊച്ചിയില്&#x200d; ബ്രസീല്&#x200d; കളിച്ച മല്&#x200d;സരങ്ങള്&#x200d; തന്നെ ഉദാഹരണം-ഓരോ മല്&#x200d;സരം കഴിയും തോറും അവര്&#x200d; മെച്ചപ്പെട്ട് വരുന്നു. നാളെ ഇംഗ്ലണ്ടുമായി കളിക്കുമ്പോള്&#x200d; ബ്രസീലുകാര്&#x200d;ക്ക് തന്നെ വ്യക്തമായ മുന്&#x200d;ത്തൂക്കം.<br />
ഇംഗ്ലീഷുകാര്&#x200d; സ്വതന്ത്രമായി സ്‌ക്കോര്&#x200d; ചെയ്യുന്നവരാണ്. നല്ല മുന്&#x200d;നിരക്കാരാണ് ടീമിനുള്ളത്. ഇതേ സ്വാതന്ത്ര്യത്തില്&#x200d; കളിക്കുന്നവരാണ് ബ്രസീലുകാര്&#x200d;. ഫ്രീ ഫ്‌ളോ സോക്കറിന്റെ വക്താക്കള്&#x200d;. മഞ്ഞപ്പടക്കാരെ കയറൂരി വീട്ടാല്&#x200d; ഭവിഷ്യത്ത് ചെറുതായിരിക്കില്ല. അപ്പോള്&#x200d; ഇംഗ്ലീഷുകാര്&#x200d; പ്രതിരോധത്തില്&#x200d; ജാഗ്രത പാലിക്കേണ്ടി വരും. അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞാല്&#x200d; ഇംഗ്ലീഷുകാര്&#x200d;ക്ക് ഇത് വരെ ലഭിച്ച കൈയ്യടി കുറയും. ബ്രിസ്റ്ററിനെ പോലെ അതിവേഗക്കാരുടെ സംഘത്തിന് സ്വതസിദ്ധമായ ശൈലിയില്&#x200d; തന്നെ കളിക്കേണ്ടിവരും. ക്വാര്&#x200d;ട്ടറില്&#x200d; അമേരിക്കയെ 4-1ന് തകര്&#x200d;ത്തു വിട്ട പോരാട്ടത്തില്&#x200d; ആവിഷ്‌ക്കരിച്ച അതേ തന്ത്രം തന്നെ പുറത്തെടുക്കുക മാത്രമാണ് ടീമിന് ഗുണം.<br />
നവി മുംബൈയില്&#x200d; നടക്കുന്ന ആഫ്രിക്ക-യൂറോപ്പ് പോരാട്ടത്തില്&#x200d; ടിക്ക-ടാക്കയുടെ വക്താക്കള്&#x200d;ക്കാണ് മുന്&#x200d;ത്തൂക്കം. ഇന്ത്യന്&#x200d; കാലാവസ്ഥയെയും സാഹചര്യങ്ങളെയും പഠിക്കുന്നതില്&#x200d; സ്‌പെയിന്&#x200d; വിജയിച്ചതിന് തെളിവാണ് അവരുടെ കൊച്ചി വിജയം. ഏഷ്യന്&#x200d; കരുത്തരായ ഇറാന്&#x200d; ആക്രമണ ഫുട്‌ബോളിന്റെ ശക്തി പുറത്തെടുത്തുവെങ്കിലും സ്വതസിദ്ധമായ ശാന്ത ഗെയിമില്&#x200d; 3-1നാണ് എളുപ്പത്തില്&#x200d; മുഹമ്മദ് മുഖ്‌ലിസിന്റെ സൂപ്പര്&#x200d; സംഘം വിജയിച്ചത്. മാലിക്കാര്&#x200d; വന്യമായി കളിക്കുന്നവരാണ്. ചാമ്പ്യന്&#x200d; പ്രതീക്ഷയുമായി വന്ന ഘാനക്കാരെ മുട്ടുക്കുത്തിച്ച ടീമിനെ ആരും എഴുതിത്തള്ളുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിനീഷ്യസ് ലോകകപ്പിനില്ല</title>
		<link>https://www.chandrikadaily.com/under-17-3.html</link>
					<comments>https://www.chandrikadaily.com/under-17-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 18:41:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45939</guid>

					<description><![CDATA[&#160; അഷ്‌റഫ് തൈവളപ്പ് കൊച്ചി കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്‍ത്ത, അണ്ടര്‍-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പില്‍ കളിക്കാനെത്തില്ല. ഇന്ത്യയിലേക്ക് വരാനായി വിസ നടപടികളടക്കം പൂര്‍ത്തിയായ ശേഷം വിനീഷ്യസിനെ വിട്ടു തരാനാവില്ലെന്ന് താരത്തിന്റെ ക്ലബായ ഫ്‌ളെമെങോ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത് കൊച്ചിയിലായതിനാല്‍ മലയാളി ആരാധകര്‍ക്കാണ് താരത്തിന്റെ അഭാവം കൂടുതല്‍ നഷ്ടമുണ്ടാക്കുക. രണ്ടാഴ്ച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
അഷ്‌റഫ് തൈവളപ്പ്<br />
കൊച്ചി</p>
<p>കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്‌ബോള്&#x200d; ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്&#x200d;ത്ത, അണ്ടര്&#x200d;-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്&#x200d; താരം വിനീഷ്യസ് ജൂനിയര്&#x200d; ലോകകപ്പില്&#x200d; കളിക്കാനെത്തില്ല. ഇന്ത്യയിലേക്ക് വരാനായി വിസ നടപടികളടക്കം പൂര്&#x200d;ത്തിയായ ശേഷം വിനീഷ്യസിനെ വിട്ടു തരാനാവില്ലെന്ന് താരത്തിന്റെ ക്ലബായ ഫ്‌ളെമെങോ ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്&#x200d; നടക്കുന്നത് കൊച്ചിയിലായതിനാല്&#x200d; മലയാളി ആരാധകര്&#x200d;ക്കാണ് താരത്തിന്റെ അഭാവം കൂടുതല്&#x200d; നഷ്ടമുണ്ടാക്കുക. രണ്ടാഴ്ച്ച മുമ്പാണ് ലോകകപ്പിനായി ബ്രസീലിയന്&#x200d; ക്ലബായ ഫ്‌ളെമെങോയുടെ ഫോര്&#x200d;വേഡായ വിനീഷ്യസിനെ ഉള്&#x200d;പ്പെടുത്തി ബ്രസീല്&#x200d; ടീം പ്രഖ്യാപിച്ചത്. 26ന് ടീം ഇന്ത്യയിലെത്തിയെങ്കിലും വിനീഷ്യസ് സംഘത്തിനുണ്ടായിരുന്നില്ല. കോപ ഡൊ ബ്രസീല്&#x200d; ഫൈനല്&#x200d; മത്സരത്തിന് ശേഷം താരമെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്&#x200d; കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കോപ ഡൊ ബ്രസീല്&#x200d; ഫൈനലില്&#x200d; ഫ്‌ളെമെങോ തോറ്റു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്&#x200d; ലക്ഷ്യമിട്ടാണ് വിനീഷ്യസിനെ വിട്ടുതരാന്&#x200d; ക്ലബ്ബ് വിസമ്മതിച്ചതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.<br />
ഫ്‌ളെമെങോയില്&#x200d; നിന്ന് ക്ലബ്ബ് വമ്പന്&#x200d;മാരായ റയല്&#x200d; മാഡ്രിഡ് 45 മില്യണ്&#x200d; യൂറോ (346 കോടി രൂപ) വില നല്&#x200d;കി കരാര്&#x200d; ഉറപ്പിച്ചതോടെ വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായി മാറിയിരുന്നു. ഇപ്പോള്&#x200d; 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്&#x200d; റയല്&#x200d; മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്&#x200d;സ്ഫര്&#x200d; നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്&#x200d;ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; നടന്ന അണ്ടര്&#x200d;-17 സൗത്ത് അമേരിക്കന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്&#x200d;ണമെന്റിലാകെ ഏഴു ഗോളുകള്&#x200d; നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്&#x200d; തന്നെ.<br />
വിനീഷ്യസ് ജൂനിയറിന്റെ അസാന്നിധ്യമുണ്ടെങ്കിലും, സ്‌പെയിന്&#x200d; ടീമിലെ താരസാനിധ്യം കൊച്ചിയിലെ ആരാധകരില്&#x200d; ആവേശം പടര്&#x200d;ത്തും. സ്പാനിഷ് നായകന്&#x200d; ആബേല്&#x200d; റൂയിസ് ലോകകപ്പിന്റെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. ബാര്&#x200d;സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നാലു ഗോളുകള്&#x200d; നേടിയിരുന്നു. സ്‌പെയിന്&#x200d; അണ്ടര്&#x200d;-17 ടീമിനായി ഇതു വരെ 19 ഗോളുകളും നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്&#x200d;ഡര്&#x200d; സെര്&#x200d;ജിയോ ഗോമെസ്, റിയല്&#x200d; അക്കാദമി താരവും മിഡ്ഫീല്&#x200d;ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്&#x200d;-20 ലോകകപ്പില്&#x200d; നാലു ഗോളുകള്&#x200d; നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്&#x200d; ജോഷ് സര്&#x200d;ജെന്റും അണ്ടര്&#x200d;-17 യൂറോ കപ്പില്&#x200d; അഞ്ചു കളികളില്&#x200d; നിന്ന് ഒമ്പതു ഗോളുകള്&#x200d; നേടിയ ഫ്രഞ്ച് താരം അമീന്&#x200d; ഗാവോരിയും കൗമാര ചാമ്പ്യന്&#x200d;ഷിപ്പിലെ താര സാനിധ്യമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി സുസജ്ജം; സുരക്ഷ ഉറപ്പാക്കി മോക്ക് ഡ്രില്‍</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b8%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%b1.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b8%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%b1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 18:11:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45498</guid>

					<description><![CDATA[&#160; കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്‌ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ശക്തമാണോ എന്ന പരിശോധനയാണ് നടന്നത്. അടിയന്തിരമായി കാണികളെ ഗ്യാലറിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുന്നതിനുള്ള സംവിധാനവും കുറ്റമറ്റതാണെന്ന് പരിശോധനയില്‍ ഉറപ്പാക്കി. മോക്ക്ഡ്രില്ലില്‍ അപകടം നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഗ്യാലറിയില്‍ നിന്ന് കാണികളെ ഒഴിപ്പിച്ച് കോമണ്‍ അസംബ്ലി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊച്ചി: ഫിഫ അണ്ടര്&#x200d;-17 ലോകകപ്പ് വേദിയാകുന്ന കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്‌റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്&#x200d; മോക്ക്ഡ്രില്&#x200d; നടത്തി. തീപിടിത്തം, സ്‌ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങള്&#x200d; ശക്തമാണോ എന്ന പരിശോധനയാണ് നടന്നത്. അടിയന്തിരമായി കാണികളെ ഗ്യാലറിയില്&#x200d; നിന്ന് ഒഴിപ്പിക്കുന്നതിനും അപകടത്തില്&#x200d;പ്പെട്ടവര്&#x200d;ക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുന്നതിനുള്ള സംവിധാനവും കുറ്റമറ്റതാണെന്ന് പരിശോധനയില്&#x200d; ഉറപ്പാക്കി.<br />
മോക്ക്ഡ്രില്ലില്&#x200d; അപകടം നടന്ന് അഞ്ചു മിനിറ്റിനുള്ളില്&#x200d; തന്നെ ഗ്യാലറിയില്&#x200d; നിന്ന് കാണികളെ ഒഴിപ്പിച്ച് കോമണ്&#x200d; അസംബ്ലി പോയിന്റില്&#x200d; എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവരെ നിശ്ചിത സമയത്തിനുള്ളില്&#x200d; ആംബുലന്&#x200d;സിലെത്തിക്കാനും കഴിഞ്ഞു.<br />
റോപ്പ് വഴി മുകളില്&#x200d; നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനവും ആംബുലന്&#x200d;സ്, മെഡിക്കല്&#x200d; ടീം തുടങ്ങിയവയുടെ പ്രവര്&#x200d;ത്തനവും പരീക്ഷിച്ചു. വിവിധ നിറങ്ങളിലുള്ള റിബണുകള്&#x200d; പരിക്കേറ്റവരുടെ ശരീരത്ത് കെട്ടിയാണ് മെഡിക്കല്&#x200d; എമര്&#x200d;ജന്&#x200d;സിയുടെ മുന്&#x200d;ഗണന നിര്&#x200d;ണയിക്കുന്നത്.<br />
മത്സരവേദിയില്&#x200d; വൊളന്റിയര്&#x200d;മാരായി പ്രവര്&#x200d;ത്തിക്കുന്നതിന് പ്രത്യേക പരിശീലനം നല്&#x200d;കിയ 320 സ്റ്റുവാര്&#x200d;ഡ്‌സിനെ ഉള്&#x200d;പ്പെടുത്തിയാണ് മോക്ക് ഡ്രില്&#x200d; നടത്തിയത്. പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റുവാര്&#x200d;ഡ്‌സിനെ നിയന്ത്രിക്കുന്നത്. ഫസ്റ്റ് എയ്ഡ്, ഫയര്&#x200d; ട്രെയിനിങ്, മെഡിക്കല്&#x200d; ട്രെയിനിങ് തുടങ്ങിയവയിലാണ് സ്റ്റുവാര്&#x200d;ഡ്‌സിന് പരിശീലനം നല്&#x200d;കിയിരിക്കുന്നത്. നാഷണല്&#x200d; ഡിസാസ്റ്റര്&#x200d; റെസ്‌പോണ്&#x200d;സ് ഫോഴ്‌സ്, മെഡിക്കല്&#x200d; ടീം, പൊലീസ്, ഫയര്&#x200d; ആന്&#x200d;ഡ് റെസ്‌ക്യൂ, വൊളന്റിയര്&#x200d;മാര്&#x200d; തുടങ്ങിയ വിഭാഗങ്ങളിലായി നാനൂറോളം പേര്&#x200d; മോക്ക് ഡ്രില്ലില്&#x200d; പങ്കെടുത്തു. ഒക്‌ടോബര്&#x200d; 3,4 തീയതികളിലായി അന്തിമഘട്ട മോക്ക് ഡ്രില്&#x200d; സംഘടിപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ല കളക്ടര്&#x200d; മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമ്മീഷണര്&#x200d; എം.പി.ദിനേശ്, അസിസ്റ്റന്റ് കളക്ടര്&#x200d; ഈശ പ്രിയ, ഡിസിപി കാര്&#x200d;ത്തികേയന്&#x200d; എന്നിവരുടെ നേതൃത്വത്തില്&#x200d; ക്രമീകരണങ്ങള്&#x200d; വിലയിരുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b8%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%b1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടീമുകളൊരുങ്ങി; ബൂട്ടുകെട്ടാന്‍ 504 താരങ്ങള്‍</title>
		<link>https://www.chandrikadaily.com/under-17-2.html</link>
					<comments>https://www.chandrikadaily.com/under-17-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 17:47:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45510</guid>

					<description><![CDATA[&#160; അഷ്‌റഫ് തൈവളപ്പ് കൊച്ചി കിക്കോഫിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ അണ്ടര്‍-17 ലോകകപ്പിനുള്ള എല്ലാ ടീമുകളും തങ്ങളുടെ 21 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിവിധ ഭൂഖണ്ഢങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് കൗമാര കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിലെത്തുന്നത്. ആതിഥേയ രാജ്യമെന്ന നിലയിലാണ് ഇന്ത്യക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ഫിഫ ലോകകപ്പില്‍ മത്സരിക്കുന്നത്. റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ലൂയിസ് ഫിഗോ, ടോണി ക്രൂസ്, ബഫണ്‍, ഇനിയസ്റ്റ തുടങ്ങി നിരവധി താരങ്ങളുടെ പ്രതിഭാ പിറവിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അഷ്‌റഫ് തൈവളപ്പ്<br />
കൊച്ചി</p>
<p>കിക്കോഫിന് ഒന്&#x200d;പത് ദിവസം മാത്രം ശേഷിക്കെ അണ്ടര്&#x200d;-17 ലോകകപ്പിനുള്ള എല്ലാ ടീമുകളും തങ്ങളുടെ 21 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിവിധ ഭൂഖണ്ഢങ്ങളില്&#x200d; നിന്നായി തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് കൗമാര കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിലെത്തുന്നത്. ആതിഥേയ രാജ്യമെന്ന നിലയിലാണ് ഇന്ത്യക്ക് കളിക്കാന്&#x200d; അവസരം ലഭിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ഫിഫ ലോകകപ്പില്&#x200d; മത്സരിക്കുന്നത്.<br />
റൊണാള്&#x200d;ഡീഞ്ഞോ, നെയ്മര്&#x200d;, ലൂയിസ് ഫിഗോ, ടോണി ക്രൂസ്, ബഫണ്&#x200d;, ഇനിയസ്റ്റ തുടങ്ങി നിരവധി താരങ്ങളുടെ പ്രതിഭാ പിറവിക്ക് സാക്ഷ്യം വഹിച്ച കൗമാര ലോകകപ്പില്&#x200d; ഇത്തവണ ബൂട്ടു കെട്ടുന്നത് ആകെ 504താരങ്ങള്&#x200d;. ലോകകപ്പിന് മുമ്പേ പ്രതിഭ തെളിയിച്ച ഒരുപിടി താരങ്ങളും ഇന്ത്യയിലെത്തുന്നുണ്ട്. ബ്രസീലിന്റെ ബ്രസീലിന്റെ അത്ഭുത ബാലന്&#x200d; വിനീഷ്യസ് ജൂനിയര്&#x200d; തന്നെയാണ് താരങ്ങളിലെ താരം. ബ്രസീലിയന്&#x200d; ക്ലബ്ബായ ഫ്‌ളെമിങോയില്&#x200d; നിന്ന് ക്ലബ്ബ് വമ്പന്&#x200d;മാരായ റയല്&#x200d; മാഡ്രിഡ് 45 മില്യണ്&#x200d; യൂറോ (346 കോടി രൂപ) വില നല്&#x200d;കി കരാര്&#x200d; ഉറപ്പിച്ചതോടെയാണ് വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായത്. ഇപ്പോള്&#x200d; 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്&#x200d; റയല്&#x200d; മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്&#x200d;സ്ഫര്&#x200d; നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്&#x200d;ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; നടന്ന അണ്ടര്&#x200d;-17 സൗത്ത് അമേരിക്കന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്&#x200d;ണമെന്റിലാകെ ഏഴു ഗോളുകള്&#x200d; നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്&#x200d; തന്നെ.<br />
വിനീഷ്യസ് ജൂനിയറിന് പുറമെ അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്&#x200d;-20 ലോകകപ്പില്&#x200d; നാലു ഗോളുകള്&#x200d; നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്&#x200d; ജോഷ് സര്&#x200d;ജെന്റും അണ്ടര്&#x200d;-17 ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ഫ്രഞ്ച് താരം അമീന്&#x200d; ഗാവോരിയാണ് മറ്റൊരു താരം, അണ്ടര്&#x200d;-17 യൂറോ കപ്പില്&#x200d; അഞ്ചു കളികളില്&#x200d; നിന്ന് ഒമ്പതു ഗോളുകളാണ് താരം നേടിയത്. സ്പാനിഷ് താരം ആബേല്&#x200d; റൂയിസും ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും.ബാഴ്‌സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നാലു ഗോളുകള്&#x200d; നേടിയിരുന്നു. സ്‌പെയിനിന്റെ അണ്ടര്&#x200d;-17 ടീമിനായി ഇതു വരെ 19 ഗോളുകളും താരം നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്&#x200d;ഡര്&#x200d; സെര്&#x200d;ജിയോ ഗോമെസ്, റിയല്&#x200d; അക്കാദമി താരവും മിഡ്ഫീല്&#x200d;ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അനികേത് യാദവ്, കോമള്&#x200d; തട്ടാല്&#x200d; എന്നിവരിലാണ് ഇന്ത്യന്&#x200d; പ്രതീക്ഷ. കൊച്ചി, ഡല്&#x200d;ഹി, കൊല്&#x200d;ക്കത്ത, ഗോവ, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്&#x200d; അരങ്ങേറുന്നത്. ഒക്‌ടോബര്&#x200d; ആറിനാണ് രണ്ടു വേദികളിലായി കിക്കോഫ്. 28ന് കൊല്&#x200d;ക്കത്തയില്&#x200d; ഫൈനല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റേഡിയങ്ങള്‍ മുഖം മിനുക്കി; ലോകോത്തര നിലവാരത്തില്‍</title>
		<link>https://www.chandrikadaily.com/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8.html</link>
					<comments>https://www.chandrikadaily.com/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Sep 2017 18:18:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44753</guid>

					<description><![CDATA[അഷ്‌റഫ് തൈവളപ്പ് കൊച്ചി &#8216;സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ&#8217;. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞ വാക്കുകളാണിത്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കോടികള്‍ മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്‍ണ സജ്ജമാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>അഷ്‌റഫ് തൈവളപ്പ്<br />
കൊച്ചി</p>
<p>&#8216;സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്&#x200d; പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ&#8217;. അണ്ടര്&#x200d;-17 ലോകകപ്പിന്റെ ഫൈനല്&#x200d; വേദിയായ കൊല്&#x200d;ക്കത്തയിലെ സാള്&#x200d;ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ശേഷം സന്ദര്&#x200d;ശിച്ചപ്പോള്&#x200d; ടൂര്&#x200d;ണമെന്റ് ഡയറക്ടര്&#x200d; ഹാവിയര്&#x200d; സെപ്പി പറഞ്ഞ വാക്കുകളാണിത്.<br />
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്&#x200d; ലോകോത്തര നിലവാരത്തില്&#x200d; മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്&#x200d;ദ്ദേശ പ്രകാരം കോടികള്&#x200d; മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്&#x200d;ണ സജ്ജമാക്കി പ്രാദേശിക സംഘാടകര്&#x200d; ഫിഫക്ക് കൈമാറി കഴിഞ്ഞു. അവിശ്വസീനയമാണെന്ന് തോന്നിക്കും വിധമാണ് സ്റ്റേഡിയങ്ങളുടെ പുതിയ രൂപം. ഇന്നേവരെ കാണാത്ത സൗകര്യങ്ങളാണ് നിരവധി ഫുട്‌ബോള്&#x200d;-ക്രിക്കറ്റ് മത്സരങ്ങള്&#x200d;ക്ക് വേദിയായ കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; ഫുട്‌ബോള്&#x200d; ആരാധകരെ കാത്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ പൊട്ടിപൊളിഞ്ഞ കസേരകളെല്ലാം മാറ്റി എല്ലായിടത്തും ബക്കറ്റ് സീറ്റുകള്&#x200d; സ്ഥാപിച്ചു. കാണികള്&#x200d; ഇനി സിമന്റ് തറയില്&#x200d; ഇരുന്ന് കളി കാണേണ്ടെന്ന് ചുരുക്കം. ടോയ്‌ലെറ്റുകളെല്ലാം നവീകരിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള സംവിധാനങ്ങളും പുതുക്കി. ഇതാദ്യമായി സ്റ്റേഡിയത്തില്&#x200d; അത്യാധുനിക നിലവാരത്തില്&#x200d; അഗ്നി ശമന സംവിധാനവും ഒരുക്കി. കളിക്കാര്&#x200d;ക്കും റഫറിമാര്&#x200d;ക്കും രണ്ടു വീതം ഡ്രസ് റൂമുകളാണുള്ളത്. ഇതിനെല്ലാം പുറമേ ഫിഫ നിലവാരത്തിലുള്ള മൂന്നു ഫുട്‌ബോള്&#x200d; ഗ്രൗണ്ടുകളും (പരിശീലനത്തിനായി ഉപയോഗിക്കുന്നവ) ലോകകപ്പിലൂടെ കൊച്ചിക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കൊല്&#x200d;ക്കത്ത സാള്&#x200d;ട്ട്‌ലേക്കിന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്ന വിശേഷണവും നവീകരണ പ്രവര്&#x200d;ത്തനങ്ങളിലൂടെ സ്വന്തമായി. പുതിയ ബക്കറ്റ് സീറ്റുകള്&#x200d;, ഫയര്&#x200d; ആന്റ് സേഫ്റ്റി നവീകരണം, സിസിടിവി സിസ്റ്റം, പ്ലയര്&#x200d; ഏരിയകളുടേതടക്കമുള്ള നവീകരണം എന്നിവക്കെല്ലാം പുറമെ സ്റ്റേഡിയത്തിനകത്ത് തന്നെ നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങളാണ് സാള്&#x200d;ട്ട്‌ലേക്കില്&#x200d; നടക്കുന്നത്.<br />
ഗോവ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; രണ്ടു വീതം പുതിയ ടീം ഡ്രസിങ് റൂമുകളും റഫറി ഡ്രസ് റൂമുകളുമാണ് സ്ഥാപിച്ചത്. പ്രസ് കോണ്&#x200d;ഫറന്&#x200d;സ് റൂം നവീകരിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുതിയ കവാടങ്ങള്&#x200d; സ്ഥാപിച്ചു. രണ്ടു ഫഌഡ്‌ലിറ്റ് ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇറാനും ജര്&#x200d;മ്മനിയും ഉള്&#x200d;പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്&#x200d;ക്കാണ് ഗോവ ആതിഥ്യം വഹിക്കുന്നത്. ഫ്രാന്&#x200d;സ് ഉള്&#x200d;പ്പെടുന്ന ഗ്രൂപ്പ് ഇ മത്സരങ്ങള്&#x200d; നടക്കുന്ന ഗുവാഹത്തി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്&#x200d; 23,000 ബക്കറ്റ് സീറ്റുകളാണ് കാണികള്&#x200d;ക്ക് വേണ്ടി പുതുതായി സ്ഥാപിച്ചത്.ഫഌഡ്‌ലൈറ്റ് സൗകര്യത്തോടെ നാലു പരിശീലന ഗ്രൗണ്ടുകളാണ് ലോകകപ്പിനായി ഗുവാഹത്തിയില്&#x200d; മിനുക്കിയെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്&#x200d; തയ്യാറാക്കിയ പരിശീലന ഗ്രൗണ്ടുകളില്&#x200d; ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്&#x200d; സ്റ്റേഡിയത്തില്&#x200d; മാലി, തുര്&#x200d;ക്കി ടീമുകള്&#x200d; ഉള്&#x200d;പ്പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പിനായി ഏറ്റവും ആദ്യം തയ്യാറെടുത്ത വേദിയില്&#x200d; കാണികള്&#x200d;ക്കുള്ള സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരവും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്ന ന്യൂഡല്&#x200d;ഹി നെഹ്‌റു സ്റ്റേഡിയത്തില്&#x200d; എല്ലാ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. ടീമുകള്&#x200d;ക്കായി പുതിയ മൂന്ന് ഡ്രസ് റൂമുകളാണ് ഇവിടെയുണ്ടാവുക. മീഡിയ ട്രിബ്യൂണും നവീകരിച്ചു. ലൈറ്റിങിലുണ്ടായിരുന്ന അപാകതകള്&#x200d; പൂര്&#x200d;ണമായും പരിഹരിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവര്&#x200d;ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും സ്റ്റേഡിയത്തില്&#x200d; ഒരുക്കി കഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8000 കി.മീ താണ്ടി  ലോകകപ്പ് ട്രോഫി കൊച്ചിയിലേക്ക്</title>
		<link>https://www.chandrikadaily.com/8000-km-world-cup.html</link>
					<comments>https://www.chandrikadaily.com/8000-km-world-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Sep 2017 18:17:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44754</guid>

					<description><![CDATA[കൊച്ചി: അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശന പര്യടനത്തിന്റെ സമാപനത്തിനൊരുങ്ങി കൊച്ചി. ലോകകപ്പിന്റെ മറ്റു വേദികളായ അഞ്ചു നഗരങ്ങളും 8000 കീ.മീറ്ററും താണ്ടിയാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തുന്നത്. 22ന് നഗരത്തിലെത്തുന്ന ട്രോഫി പര്യടനത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് സംഘാടകര്‍ നല്‍കുക. കേരളീയ കലാ രൂപങ്ങളുടെ അകമ്പടിയോടെ നല്‍കുന്ന വരവേല്‍പ്പിനുശേഷം 22ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് ട്രോഫി കാണുന്നതിന് ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ അവസരമൊരുക്കും. സ്‌കൂള്‍ വിദ്യാഥികള്‍ക്കായി 23ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: അണ്ടര്&#x200d;-17 ലോകകപ്പിന്റെ ട്രോഫി പ്രദര്&#x200d;ശന പര്യടനത്തിന്റെ സമാപനത്തിനൊരുങ്ങി കൊച്ചി. ലോകകപ്പിന്റെ മറ്റു വേദികളായ അഞ്ചു നഗരങ്ങളും 8000 കീ.മീറ്ററും താണ്ടിയാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തുന്നത്. 22ന് നഗരത്തിലെത്തുന്ന ട്രോഫി പര്യടനത്തിന് ഉജ്ജ്വല വരവേല്&#x200d;പ്പാണ് സംഘാടകര്&#x200d; നല്&#x200d;കുക. കേരളീയ കലാ രൂപങ്ങളുടെ അകമ്പടിയോടെ നല്&#x200d;കുന്ന വരവേല്&#x200d;പ്പിനുശേഷം 22ന് രാവിലെ 11 മുതല്&#x200d; വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങള്&#x200d;ക്ക് ട്രോഫി കാണുന്നതിന് ജവഹര്&#x200d;ലാല്&#x200d; നെഹ്രു സ്‌റ്റേഡിയത്തില്&#x200d; അവസരമൊരുക്കും. സ്‌കൂള്&#x200d; വിദ്യാഥികള്&#x200d;ക്കായി 23ന് രാവിലെ 11 മുതല്&#x200d; വൈകിട്ട് മൂന്ന് വരെ അംബേദ്ക്കര്&#x200d; സ്‌റ്റേഡിയത്തിലും ട്രോഫി പ്രദര്&#x200d;ശിപ്പിക്കും.<br />
ഫോര്&#x200d;ട്ട#് കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്&#x200d; 24ന് ഉച്ചക്ക് 2 മുതല്&#x200d; വൈകിട്ട് 6 വരെ പൊതു ജനങ്ങള്&#x200d;ക്ക് ട്രോഫി കാണാം. 40 ദിവസത്തെ 9000 കി.മീ നീളുന്ന ട്രോഫി പ്രദര്&#x200d;ശന പര്യടനത്തിന്റെ സമാപനവും ഇവിടെയാണ്. ജൂലൈയില്&#x200d; ഡല്&#x200d;ഹിയില്&#x200d; നിന്നായിരുന്നു പ്രദര്&#x200d;ശനം പര്യടനത്തിന്റെ തുടക്കം. ഗുവാഹത്തി, കൊല്&#x200d;ക്കത്ത, മുംബൈ നഗരങ്ങളിലെ പര്യടനത്തിനു ശേഷം ഇന്നലെ ഗോവയില്&#x200d; സമാപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8000-km-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസിയല്ല</title>
		<link>https://www.chandrikadaily.com/%e0%b4%88%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2.html</link>
					<comments>https://www.chandrikadaily.com/%e0%b4%88%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Sep 2017 18:14:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[under 17]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44600</guid>

					<description><![CDATA[&#160; മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ് ആതിഥേയര്‍ക്ക് നേരിടാനുള്ളത്. പോസിറ്റീവ് റിസല്‍ട്ട് ടീമില്‍ നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീമിന്റെ പോര്‍ച്ചുഗീസുകാരന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. ഇന്ത്യയും മറ്റു വിദേശ ടീമുകളും തമ്മിലുള്ള അന്തരം വലുതാണെങ്കിലും നമ്മുടെ ടീമില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ ലോകകപ്പില്‍ ടീമിന് വലിയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മഡ്ഗാവ്: അണ്ടര്&#x200d; 17 ലോകകപ്പിനായുള്ള ഇന്ത്യന്&#x200d; ടീം ഗോവയില്&#x200d; കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്&#x200d; ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്&#x200d;ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്&#x200d; അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ് ആതിഥേയര്&#x200d;ക്ക് നേരിടാനുള്ളത്. പോസിറ്റീവ് റിസല്&#x200d;ട്ട് ടീമില്&#x200d; നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീമിന്റെ പോര്&#x200d;ച്ചുഗീസുകാരന്&#x200d; കോച്ച് ലൂയിസ് നോര്&#x200d;ട്ടന്&#x200d; ഡി മാറ്റോസ്. ഇന്ത്യയും മറ്റു വിദേശ ടീമുകളും തമ്മിലുള്ള അന്തരം വലുതാണെങ്കിലും നമ്മുടെ ടീമില്&#x200d; വിശ്വാസം അര്&#x200d;പ്പിച്ചാല്&#x200d; ലോകകപ്പില്&#x200d; ടീമിന് വലിയ സ്വാധീനം ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികള്&#x200d; കഠിനമായ പരിശീലനത്തിലാണ്. ഏറെ പുരോഗതി ടീമിന്റെ പ്രകടനത്തില്&#x200d; കൈവന്നിട്ടുണ്ട്. ലോകകപ്പ് കളിക്കാരെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും. എല്ലാ മത്സരങ്ങളും ജയിക്കാവുന്നതു തന്നെയാണ്. ജയിക്കാന്&#x200d; കഴിയാത്തതായി ഒന്നുമില്ല ഇതാണ് ഫുട്‌ബോളിലെ പ്രായോഗിക സമീപനം. പക്ഷേ ലോകകപ്പില്&#x200d; ജയമെന്നത് വിദൂര സ്വപ്‌നം മാത്രമാണെങ്കിലും വലിയ മാര്&#x200d;ജിനില്&#x200d; പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും മാറ്റോസ് പറയുന്നു. ജയിക്കാന്&#x200d; അഞ്ച് ശതമാനമെങ്കിലും അവസരമുണ്ടെങ്കില്&#x200d; നമ്മള്&#x200d; പൊരുതുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മറ്റു ടീമുകളെ പോലെ തന്നെയാണ് ഇന്ത്യയുടേയും ടീമിനെ സംഘടിപ്പിച്ചതെന്നും ഇന്ത്യക്കും ലോകകപ്പ് ഫുട്‌ബോള്&#x200d; കളിക്കാനായാല്&#x200d; തന്നെ അത് നമ്മളെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിവിധ ദേശീയ, ക്ലബ്ബുകളുമായി പരിശീലന മത്സരം കളിച്ച ഇന്ത്യന്&#x200d; അണ്ടര്&#x200d; 17 ടീം മെക്‌സിക്കോയില്&#x200d; നടന്ന ചതുര്&#x200d;രാഷ്ട്ര ടൂര്&#x200d;ണമെന്റിലും പങ്കെടുത്തിരുന്നു. അണ്ടര്&#x200d; 17 തലത്തിലുള്ള ഇന്ത്യന്&#x200d; ടീമിന്റെ പ്രകടനം ശരാശരിക്കു മീതെയാണ്. രണ്ടു വര്&#x200d;ഷമായി ഇന്ത്യ പരിശീലനത്തിലാണെന്ന് ചിലപ്പോള്&#x200d; ആളുകള്&#x200d; പറഞ്ഞേക്കാം പക്ഷേ ഫിഫ അണ്ടര്&#x200d; 17 ലോകകപ്പെന്ന് പറയുമ്പോള്&#x200d; അത് വ്യത്യസ്ഥമായ മത്സരം തന്നെയാണ്, ഡി മാറ്റോ കൂട്ടിച്ചേര്&#x200d;ത്തു. എങ്കിലും ലോകകപ്പില്&#x200d; എതിരാളികളുടേതിനു സമാനമായ നിലയില്&#x200d; കളിക്കാന്&#x200d; നമുക്ക് സാധിച്ചാല്&#x200d; അത് തന്നെ ടീം നേടുന്ന വലിയ വിജയമാണ്. ഓരോ മത്സരം കളിക്കുമ്പോഴും ഇത് വിജയിക്കുകയോ അല്ലാത്ത പക്ഷം വലിയ അനുഭവ സമ്പത്തായി മാറുകയോ ചെയ്യും. ചിലി, മാസിഡോണിയ എന്നീ ടീമുകള്&#x200d;ക്കെതിരെ ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു. പക്ഷേ അത് സൗഹൃദ മത്സരമായിരുന്നു. അണ്ടര്&#x200d; 17 ലോകകപ്പ് വലിയ മത്സര വേദിയാണ്. അവിടെ സമ്മര്&#x200d;ദ്ദം കൂടുതലാണ്. ഇത് സൗഹൃദ മത്സരങ്ങളില്&#x200d; കളിക്കുന്നത് പോലെ ലാഘവത്തോടെ കാണാനാവില്ല ഡി മാറ്റോ പറഞ്ഞു. ഗ്രൂപ്പ് എയില്&#x200d; നമ്മുടെ എതിരാളികളെ നോക്കുക അമേരിക്ക കഴിഞ്ഞ 45 ദിവസത്തിനുള്ളില്&#x200d; മൂന്ന് രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. മെക്‌സിക്കോ കോസ്റ്റാറിക്കയോട് യോഗ്യത റൗണ്ടില്&#x200d; 6-1നാണ് ജയിച്ചത്. ഇരു ടീമുകളും യോഗ്യത നേടി മത്സരിക്കുന്നുണ്ട്. ഇതാണ് ലോകകപ്പിന്റെ ഒരു ലവല്&#x200d;. ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു നിമിഷത്തില്&#x200d; അതിന്റെ ഭാഗവാക്കാവാനായതില്&#x200d; തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. അണ്ടര്&#x200d; 17 ടീമിലെ കളിക്കാര്&#x200d;ക്ക് തുടര്&#x200d;ന്നും ഇതേ മികവ് പ്രകടിപ്പിക്കാന്&#x200d; കഴിഞ്ഞാല്&#x200d; വരും വര്&#x200d;ഷങ്ങളില്&#x200d; അത് ഇന്ത്യക്ക് മികച്ച ഫലം നല്&#x200d;കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഡിമാറ്റോസ് പറഞ്ഞു. ഇന്ത്യക്കായി കളിക്കുന്ന ഓരോ കളിക്കാരനും ഇതിനകം തന്നെ നായകന്&#x200d;മാരായിട്ടുണ്ട്. കാരണം അവര്&#x200d; രാജ്യത്തിനു വേണ്ടി ആദ്യ ലോകകപ്പ് കളിക്കുന്ന താരങ്ങളായിട്ടുണ്ട്. ഇന്ത്യന്&#x200d; ഫുട്‌ബോളിന്റെ ഈ തലമുറ വരും തലമുറക്കായുള്ള വലിയ പ്രചോദനമായിരിക്കുമെന്നും കോച്ച് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%88%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
