<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UNICEF &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/unicef/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Mar 2026 15:11:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UNICEF &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലെബനനില്‍ ഇസ്രാഈല്‍ ആക്രമണം: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 83 കുട്ടികള്‍</title>
		<link>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html</link>
					<comments>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Mar 2026 15:11:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[UNICEF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379786</guid>

					<description><![CDATA[നടുക്കുന്ന കണക്കുകളുമായി യുണിസെഫ്]]></description>
										<content:encoded><![CDATA[<p>ബെയ്‌റൂട്ട്: ലെബനനില്&#x200d; തുടരുന്ന ഇസ്രാഈല്&#x200d; ആക്രമണങ്ങളില്&#x200d; കുട്ടികള്&#x200d; നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്&#x200d; പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്&#x200d; 83 കുട്ടികള്&#x200d; കൊല്ലപ്പെട്ടതായും 254 കുട്ടികള്&#x200d;ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്&#x200d; വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്യുന്നു.<br />
കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്&#x200d;ഷം) ലെബനനില്&#x200d; ആകെ 329 കുട്ടികള്&#x200d; യുദ്ധക്കെടുതിയില്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. ഈ കാലയളവില്&#x200d; 1,632 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്&#x200d;ക്ക് വീടുകള്&#x200d; ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്&#x200d; രണ്ട് ലക്ഷത്തോളം പേര്&#x200d; കുട്ടികളാണെന്നും കണക്കുകള്&#x200d; സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; പാലിക്കണമെന്നും കുട്ടികള്&#x200d;ക്ക് നേരെയുള്ള അതിക്രമങ്ങള്&#x200d; തടയാന്&#x200d; അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിത്വ ചുഴലിക്കാറ്റ് ഏഷ്യയില്‍ ഭീമനാശം; 2.75 ലക്ഷം കുട്ടികള്‍ ദുരിതത്തില്‍,  യുനിസെഫ്</title>
		<link>https://www.chandrikadaily.com/ccyclone-ditwa-wreaks-havocc-in-asia-2-75-lakh-children-in-distress-unicef.html</link>
					<comments>https://www.chandrikadaily.com/ccyclone-ditwa-wreaks-havocc-in-asia-2-75-lakh-children-in-distress-unicef.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 10:24:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Cyclone Ditwa]]></category>
		<category><![CDATA[heavyraib]]></category>
		<category><![CDATA[UNICEF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366789</guid>

					<description><![CDATA[ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു.]]></description>
										<content:encoded><![CDATA[<p>ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്&#x200d; അടക്കം ലക്ഷക്കണക്കിന് ആളുകള്&#x200d; ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്&#x200d; തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്&#x200d;ന്നുണ്ടായ ഉരുള്&#x200d;പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്&#x200d; അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്&#x200d;ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്&#x200d; കൂടുതലായിരിക്കാമെന്ന് ഏജന്&#x200d;സി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>WMOയുടെ വിലയിരുത്തലില്&#x200d;, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്&#x200d; രാജ്യങ്ങളെ തകര്&#x200d;ത്തത്. നൂറുകണക്കിന് പേര്&#x200d; മരിക്കുകയും നിരവധി സമൂഹങ്ങള്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്നടിയുകയും ചില രാജ്യങ്ങള്&#x200d; ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.</p>
<p>ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്&#x200d; അനുഭവിച്ച രാജ്യങ്ങള്&#x200d; ഇന്റൊനേഷ്യ, ഫലിപ്പീന്&#x200d;സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്&#x200d;ത്താക്കുറിപ്പില്&#x200d; പറയുന്നു. ഈ മേഖലകളില്&#x200d; ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.</p>
<p>ഇ?ന്റൊനേഷ്യയില്&#x200d; 600 പേര്&#x200d; മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്&#x200d;. വിയറ്റ്‌നാമില്&#x200d; മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്&#x200d; 1000 മില്ലിമീറ്റര്&#x200d; മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്&#x200d;ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്&#x200d; 1739.6 മില്ലിലിറ്റര്&#x200d; മഴയാണ് 24 മണിക്കൂറിനുള്ളില്&#x200d; രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്&#x200d; ഇതുവരെ രേഖപ്പെടുത്തിയതില്&#x200d; രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര്&#x200d; മരിച്ചു.</p>
<p>അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്&#x200d; തകര്&#x200d;ന്ന ഫിലിപ്പീന്&#x200d;സില്&#x200d; ദിത്വ വന്&#x200d; നാശമാണ് വിതച്ചത്. ശ്രീലങ്കയില്&#x200d; 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ccyclone-ditwa-wreaks-havocc-in-asia-2-75-lakh-children-in-distress-unicef.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരം: മുസ്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമെന്ന് ഇമ്രാന്&#x200d;ഖാന്&#x200d;; പ്രതിഷേധവുമായി പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-condemns-prophet-muhammad-cartoon-contest-planned-by-netherlands-wilders.html</link>
					<comments>https://www.chandrikadaily.com/pakistan-condemns-prophet-muhammad-cartoon-contest-planned-by-netherlands-wilders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Aug 2018 05:17:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Imran Khan]]></category>
		<category><![CDATA[Islam Phobia]]></category>
		<category><![CDATA[Netherlands]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[UNICEF]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100777</guid>

					<description><![CDATA[ഇസ്‌ലാമാബാദ്: നെതര്&#x200d;ലന്&#x200d;ഡില്&#x200d; വലതുപക്ഷ രാഷ്ട്രീയ നേതാവ് നടത്താനിരിക്കുന്ന ഇസ്്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരത്തെ പാകിസ്താന്&#x200d; സെനറ്റ് ഐകകണ്‌ഠ്യേന അപലപിച്ചു. അടുത്ത മാസം ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്&#x200d;ട്ട് വില്&#x200d;ഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രവാചക കാര്&#x200d;ട്ടൂണ്&#x200d; മത്സരം അപലപനീയമാണെന്ന് പാക് സെനറ്റ് അംഗീകരിച്ച പ്രമേയത്തില്&#x200d; പറയുന്നു. മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധങ്ങള്&#x200d;ക്ക് വഴിയൊരുക്കിയ ഡച്ച് കാര്&#x200d;ട്ടൂണ്&#x200d; മത്സര വിഷയം സെപ്തംബറില്&#x200d; യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയില്&#x200d; ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്&#x200d;ഖാന്&#x200d; പാക് സെനറ്റിനെ അറിയിച്ചു. മുസ്്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണ് കാര്&#x200d;ട്ടൂണ്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: നെതര്&#x200d;ലന്&#x200d;ഡില്&#x200d; വലതുപക്ഷ രാഷ്ട്രീയ നേതാവ് നടത്താനിരിക്കുന്ന ഇസ്്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരത്തെ പാകിസ്താന്&#x200d; സെനറ്റ് ഐകകണ്‌ഠ്യേന അപലപിച്ചു. അടുത്ത മാസം ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്&#x200d;ട്ട് വില്&#x200d;ഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രവാചക കാര്&#x200d;ട്ടൂണ്&#x200d; മത്സരം അപലപനീയമാണെന്ന് പാക് സെനറ്റ് അംഗീകരിച്ച പ്രമേയത്തില്&#x200d; പറയുന്നു.</p>
<p>മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധങ്ങള്&#x200d;ക്ക് വഴിയൊരുക്കിയ ഡച്ച് കാര്&#x200d;ട്ടൂണ്&#x200d; മത്സര വിഷയം സെപ്തംബറില്&#x200d; യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയില്&#x200d; ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്&#x200d;ഖാന്&#x200d; പാക് സെനറ്റിനെ അറിയിച്ചു. മുസ്്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണ് കാര്&#x200d;ട്ടൂണ്&#x200d; മത്സരം വ്യക്തമാക്കുന്നതെന്നും ദൈവനിന്ദ മുസ്്‌ലിംകള്&#x200d;ക്കുണ്ടാക്കുന്ന വേദന പാശ്ചാത്യ ലോകത്ത് ചിലര്&#x200d; മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഓര്&#x200d;ഗനൈസേഷന്&#x200d; ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനില്&#x200d;(ഒ.ഐ.സി) വിഷയം ഉന്നയിച്ച് മറ്റ് മുസ്‌ലിം രാജ്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര വേദികളില്&#x200d; പ്രശ്‌നം അവതരിപ്പിക്കാന്&#x200d; തന്റെ ഭരണകൂടത്തിന് പദ്ധതിയുണ്ട്. കുറച്ച് മുമ്പ് തന്നെ അതെല്ലാം ചെയ്യേണ്ടിയിരുന്നു. ദീര്&#x200d;ഘകാലം പാശ്ചാത്യരോടൊപ്പം ചെലവഴിച്ചതുകൊണ്ട് അവരുടെ മാനസികാവസ്ഥ എനിക്ക് അറിയാം. പ്രവാചകനോട് മുസ്്‌ലിംകള്&#x200d;ക്ക് തോന്നുന്ന സ്‌നേഹമൊന്നും അവര്&#x200d;ക്ക് മനസ്സിലാകില്ല-ഇമ്രാന്&#x200d; ഖാന്&#x200d; പറഞ്ഞു. കഴിഞ്ഞയാഴ്ച ഡച്ച് അംബസാഡറെ വിളിച്ചുവരുത്തി പാക് വിദേശകാര്യ മന്ത്രാലയം പ്രവാചകനെ നിന്ദിക്കുന്ന കാര്&#x200d;ട്ടൂണ്&#x200d; മത്സരത്തോടുള്ള പ്രതിഷേധം അറിയിച്ചിരുന്നു.</p>
<p>നെതര്&#x200d;ലന്&#x200d;സുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്ന് പാകിസ്താനില്&#x200d; ആവശ്യമുയര്&#x200d;ന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ലാഹോറില്&#x200d;നിന്ന് തലസ്ഥാനമായ ഇസ്്‌ലാമാബാദിലേക്ക് പ്രതിഷേധ റാലി നടത്തുമെന്ന് തെഹ്‌രീകെ ലബ്ബൈക് പാകിസ്താന്&#x200d; പാര്&#x200d;ട്ടി ഭീഷണി മുഴക്കി. കാര്&#x200d;ട്ടൂണ്&#x200d; മത്സരത്തിനെതിരെ തങ്ങള്&#x200d; തെരുവിലിറങ്ങുമെന്നും പ്രവാചകനെതിരെ കടന്നാക്രണമുണ്ടാകുമ്പോള്&#x200d; ഒരു മുസ്്‌ലിമിന് എങ്ങനെ വീട്ടിലിരിക്കാന്&#x200d; സാധിക്കുമെന്നും പാര്&#x200d;ട്ടി നേതാവ് ഇജാഷ് അഷറഫി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-condemns-prophet-muhammad-cartoon-contest-planned-by-netherlands-wilders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്രവാദം; ഇരട്ടത്താപ്പ് വേണ്ടെന്ന് സുഷമ സ്വരാജ്</title>
		<link>https://www.chandrikadaily.com/terrorism-foremost-threat-to-international-peace-sushma-swaraj.html</link>
					<comments>https://www.chandrikadaily.com/terrorism-foremost-threat-to-international-peace-sushma-swaraj.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Apr 2018 17:41:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[SUSHAMA SWARAJ]]></category>
		<category><![CDATA[UNICEF]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78708</guid>

					<description><![CDATA[ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്&#x200d; ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്&#x200d; പറഞ്ഞു. അസര്&#x200d;ബൈജാന്&#x200d; തലസ്ഥാനമായ ബകുവില്&#x200d; നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ സ്വരാജ്. തീവ്രവാദ-ഭീകരവാദ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി നിരവധിപേര്&#x200d;ക്കാണ് ജീവന്&#x200d; നഷ്ടമാകുന്നത്. ധാരാളം പേര്&#x200d; അംഗവൈകല്യം വന്ന് ജീവച്ഛവങ്ങളായി മാറുന്നു. ലോകത്തെ തന്നെ ഇല്ലാതാക്കുന്ന ഈ ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്&#x200d;പ്പിക്കണം. എന്നാല്&#x200d; പലപ്പോഴും ഇതിന് സാധിക്കുന്നില്ല. ചില രാജ്യങ്ങള്&#x200d; തീവ്രവാദത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്&#x200d; ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്&#x200d; പറഞ്ഞു. അസര്&#x200d;ബൈജാന്&#x200d; തലസ്ഥാനമായ ബകുവില്&#x200d; നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ സ്വരാജ്.</p>
<p>തീവ്രവാദ-ഭീകരവാദ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി നിരവധിപേര്&#x200d;ക്കാണ് ജീവന്&#x200d; നഷ്ടമാകുന്നത്. ധാരാളം പേര്&#x200d; അംഗവൈകല്യം വന്ന് ജീവച്ഛവങ്ങളായി മാറുന്നു. ലോകത്തെ തന്നെ ഇല്ലാതാക്കുന്ന ഈ ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്&#x200d;പ്പിക്കണം. എന്നാല്&#x200d; പലപ്പോഴും ഇതിന് സാധിക്കുന്നില്ല. ചില രാജ്യങ്ങള്&#x200d; തീവ്രവാദത്തെ എതിര്&#x200d;ക്കുമെന്ന് പറയുമ്പോഴും പരോക്ഷമായി അവര്&#x200d;ക്ക് സഹായം ചെയ്യുന്നു. തീര്&#x200d;ത്തും നിര്&#x200d;ഭാഗ്യകരമാണിത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല, പാകിസ്താനെ സൂചിപ്പിച്ച് സുഷമ പറഞ്ഞു. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്&#x200d; കാലോചിതമായ പരിഷ്‌കാരം വേണമെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorism-foremost-threat-to-international-peace-sushma-swaraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുനിസെഫ് : ദക്ഷിണാസുഡാനില്&#x200d; രണ്ടരലക്ഷം കുരുന്നുകള്&#x200d; മരണവക്കില്&#x200d;</title>
		<link>https://www.chandrikadaily.com/war-hit-children-in-s-sudan-at-risk-of-imminent-death.html</link>
					<comments>https://www.chandrikadaily.com/war-hit-children-in-s-sudan-at-risk-of-imminent-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Jan 2018 07:24:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sudan]]></category>
		<category><![CDATA[UNICEF]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66063</guid>

					<description><![CDATA[&#160; ജൂബ: കഴിഞ്ഞ അഞ്ചുവര്&#x200d;ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിെന്റ കെടുതി നേരിടുന്ന ദക്ഷിണ സുഡാനിലെ കുട്ടികളുടെ ജീവന്&#x200d; ഭീഷണിയിലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുനിസെഫ്. രണ്ടര ലക്ഷം കുട്ടികള്&#x200d; മരണത്തിെന്റ വക്കിലാണെന്നാണ് യുനിസെഫിന്റെ കണ്ടെത്തല്&#x200d;. വിഷയത്തില്&#x200d; ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്&#x200d; ആറു മാസത്തിനിടെ ഇത്രയും കുട്ടികള്&#x200d; മരണത്തിന് കീഴടങ്ങുമെന്നും യുനിസെഫിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. യുദ്ധ കെടുതിയില്&#x200d; കഴിയുന്ന രാജ്യത്ത് രണ്ടുദിവസത്തെ സന്ദര്&#x200d;ശനം നടത്തിയ ശേഷമാണ് യുനിസെഫ് മുന്നറിയിപ്പ് നല്&#x200d;കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ 70 ശതമാനം കുട്ടികള്&#x200d;ക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജൂബ: കഴിഞ്ഞ അഞ്ചുവര്&#x200d;ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിെന്റ കെടുതി നേരിടുന്ന ദക്ഷിണ സുഡാനിലെ കുട്ടികളുടെ ജീവന്&#x200d; ഭീഷണിയിലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുനിസെഫ്. രണ്ടര ലക്ഷം കുട്ടികള്&#x200d; മരണത്തിെന്റ വക്കിലാണെന്നാണ് യുനിസെഫിന്റെ കണ്ടെത്തല്&#x200d;. വിഷയത്തില്&#x200d; ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്&#x200d; ആറു മാസത്തിനിടെ ഇത്രയും കുട്ടികള്&#x200d; മരണത്തിന് കീഴടങ്ങുമെന്നും യുനിസെഫിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. യുദ്ധ കെടുതിയില്&#x200d; കഴിയുന്ന രാജ്യത്ത് രണ്ടുദിവസത്തെ സന്ദര്&#x200d;ശനം നടത്തിയ ശേഷമാണ് യുനിസെഫ് മുന്നറിയിപ്പ് നല്&#x200d;കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ 70 ശതമാനം കുട്ടികള്&#x200d;ക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും യുനിസെഫ് ചൂണ്ടിക്കാട്ടി.</p>
<p>യുദ്ധം രാജ്യത്ത് പിടിമുറുക്കിയതോടെ കര്&#x200d;ഷകര്&#x200d; കൃഷി അവസാനിപ്പിച്ചതും ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കള്&#x200d; വിപണിയില്&#x200d; ലഭിക്കാത്തതും രാജ്യത്തെ പട്ടിണി വര്&#x200d;ധിക്കുന്നതില്&#x200d; വലിയ കാരണമായി. വേനല്&#x200d;കാലം വരാനിരിക്കുന്നതിനാല്&#x200d; വെള്ളത്തിെന്റ ലഭ്യതയും പ്രതിസന്ധിയിലാണ്. യുദ്ധം തുടങ്ങിയ ശേഷം 25 ലക്ഷം കുട്ടികള്&#x200d;ക്ക് വീടുവിട്ടിറങ്ങി പോയിട്ടുണ്ട്. ഇതില്&#x200d; മൂവായിരത്തോളം കുട്ടികള്&#x200d; കൊല്ലപ്പെട്ടു. 19,000പേര്&#x200d; ചെറുപ്രായത്തില്&#x200d;തന്നെ സായുധ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളും കുട്ടികളെയാണ് പ്രധാനമായും ബാധിച്ചത് യുനിസെഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്&#x200d; എച്ച്.എച്ച് ഫോര്&#x200d; പറഞ്ഞു.</p>
<p>രാജ്യത്ത് കാര്&#x200d;ഷികം-വിദ്യാഭ്യാസം-സമ്പദ്‌വ്യവസ്ഥ തുടങ്ങി സംവിധാനങ്ങള്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്ന അവസ്ഥായാണെന്നും പ്രശ്‌നപരഹാരത്തിനായി ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും വേണ്ട നടപടികള്&#x200d; എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>2013ല്&#x200d; പ്രസിഡന്റ് സല്&#x200d;വാ കീറിനെതിരെ അട്ടിമറി ശ്രമം നടന്നതായ ആരോപണത്തെതുടര്&#x200d;ന്നാണ് ദക്ഷിണ സുഡാനില്&#x200d; ആഭ്യന്തരയുദ്ധം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്&#x200d; ഇരുവിഭാഗവും വെടിനിര്&#x200d;ത്തല്&#x200d; കരാറിലെത്തിയെങ്കിലും ഇത് പലപ്പോഴായി ലംഘിക്കപ്പെടുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/war-hit-children-in-s-sudan-at-risk-of-imminent-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജറൂസലേം നീക്കത്തെ എതിര്&#x200d;ത്ത രാജ്യങ്ങള്&#x200d;ക്കെതിരെ ശക്തമായ ഭീഷണി ഉയര്&#x200d;ത്തി ട്രംപ്</title>
		<link>https://www.chandrikadaily.com/new-american-president-trump-warns-nations-who-stands-against-jerusalem-decision.html</link>
					<comments>https://www.chandrikadaily.com/new-american-president-trump-warns-nations-who-stands-against-jerusalem-decision.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 07:18:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[UNICEF]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60502</guid>

					<description><![CDATA[&#160; ന്യൂയോര്&#x200d;ക്ക്: ജറൂസലേമിനെ ഇസ്രായേല്&#x200d; തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്&#x200d; പ്രസിഡണ്ട് ഡോണള്&#x200d;ഡ് ട്രംപിന്റെ നീക്കത്തെ എതിര്&#x200d;ത്ത രാജ്യങ്ങള്&#x200d;ക്ക് ശക്തമായ ഭീക്ഷണിയുമായി ട്രംപ് രംഗത്ത്. നീക്കത്തെ എതിര്&#x200d;ക്കുന്ന രാജ്യങ്ങള്&#x200d;ക്ക് അമേരിക്ക നല്&#x200d;കിവരുന്ന സാമ്പത്തിക-സാമൂഹിക സഹായങ്ങള്&#x200d; പിന്&#x200d;വലിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി. ജറൂസലേമിനെ ഇസ്രായേല്&#x200d; തലസ്ഥാനമായി പ്രഖ്യാപിച്ച വിവാദ നടപടിയില്&#x200d; അറബ്-മുസ്‌ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്&#x200d; ജനറല്&#x200d; അസംബ്ലി ചേര്&#x200d;ന്നിരുന്നു. ജറുസലേമുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും തടയുമെന്ന് പ്രമേയത്തിലാണ് സമ്മേളനം കൂടിയത്. അമേരിക്കയുടെ പേര് നേരിട്ട് ആരും പരാമര്&#x200d;ശിച്ചിട്ടല്ലെങ്കിലും ഒളിയമ്പുകള്&#x200d; ട്രംപിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂയോര്&#x200d;ക്ക്: ജറൂസലേമിനെ ഇസ്രായേല്&#x200d; തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്&#x200d; പ്രസിഡണ്ട് ഡോണള്&#x200d;ഡ് ട്രംപിന്റെ നീക്കത്തെ എതിര്&#x200d;ത്ത രാജ്യങ്ങള്&#x200d;ക്ക് ശക്തമായ ഭീക്ഷണിയുമായി ട്രംപ് രംഗത്ത്. നീക്കത്തെ എതിര്&#x200d;ക്കുന്ന രാജ്യങ്ങള്&#x200d;ക്ക് അമേരിക്ക നല്&#x200d;കിവരുന്ന സാമ്പത്തിക-സാമൂഹിക സഹായങ്ങള്&#x200d; പിന്&#x200d;വലിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ജറൂസലേമിനെ ഇസ്രായേല്&#x200d; തലസ്ഥാനമായി പ്രഖ്യാപിച്ച വിവാദ നടപടിയില്&#x200d; അറബ്-മുസ്‌ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്&#x200d; ജനറല്&#x200d; അസംബ്ലി ചേര്&#x200d;ന്നിരുന്നു. ജറുസലേമുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും തടയുമെന്ന് പ്രമേയത്തിലാണ് സമ്മേളനം കൂടിയത്. അമേരിക്കയുടെ പേര് നേരിട്ട് ആരും പരാമര്&#x200d;ശിച്ചിട്ടല്ലെങ്കിലും ഒളിയമ്പുകള്&#x200d; ട്രംപിന്റെ നടപടിക്കെതിരെ ഉയര്&#x200d;ന്നിരുന്നു. പ്രമേയ വോട്ടെടുപ്പില്&#x200d; 193 അംഗരാജ്യങ്ങളില്&#x200d; അമേരിക്കയൊഴിലെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. ഇതാണ് ഇത്തമൊരു ഭീക്ഷണിക്കു ഉയര്&#x200d;ത്താന്&#x200d; ട്രംപിനെ പ്രേരിപ്പിച്ചത്.</p>
<p>ജനറല്&#x200d; അസംബ്ലിയിലെ വോട്ടെടുപ്പ് മുമ്പായി യു.എന്നിലെ അമേരിക്കന്&#x200d; അംബാസഡര്&#x200d; നിക്കി ഹാലെ തങ്ങള്&#x200d;ക്കനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കത്ത് അംഗരാജ്യങ്ങള്&#x200d;ക്ക് നല്&#x200d;കിയിരുന്നു. എപ്പോഴും കൂടുതല്&#x200d; നല്&#x200d;കുന്നവരാണ് ഞങ്ങള്&#x200d; അതുകൊണ്ട് അമേരിക്കന്&#x200d; ജനതയുടെ ആഗ്രഹപ്രകാരം ഞങ്ങള്&#x200d; ഒരു തീരുമാനമെടുത്താല്&#x200d; അതിനെ എല്ലാവരും അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് നിക്കി ഹാലെ ട്വിറ്ററില്&#x200d; കുറിച്ചിരുന്നു. അമേരിക്കന്&#x200d; എംബസി ജറൂസലേമിലേക്ക് മാറ്റാന്&#x200d; തീരുമാനിച്ചാല്&#x200d; ഞങ്ങളിതുവരെ സഹായിച്ചവരാരും ഞങ്ങള്&#x200d;ക്കെതിരാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എതിരായി വോട്ട് ചെയ്യുന്നവര്&#x200d; ആരെന്ന് നിരീക്ഷിക്കുമെന്നും ട്വിറ്ററില്&#x200d; പറയുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">At the UN we&#8217;re always asked to do more &amp; give more. So, when we make a decision, at the will of the American ppl, abt where to locate OUR embassy, we don&#8217;t expect those we&#8217;ve helped to target us. On Thurs there&#8217;ll be a vote criticizing our choice. The US will be taking names. <a href="https://t.co/ZsusB8Hqt4">pic.twitter.com/ZsusB8Hqt4</a></p>
<p>— Nikki Haley (@nikkihaley) <a href="https://twitter.com/nikkihaley/status/943241599953309696?ref_src=twsrc%5Etfw">December 19, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വോട്ടിങ്ങിന് മുമ്പായി അമേരിക്ക ഭീഷണിക്കത്ത് അയച്ചതിനെ ഫലസ്തീന്&#x200d; വിദേശകാര്യ മന്ത്രി റിയാദ് അല്&#x200d; മലിക്കി രൂക്ഷമായി വിമര്&#x200d;ശിച്ചു. എങ്ങനെ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുളള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെ അമേരിക്ക വീണ്ടും തെറ്റ് ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-american-president-trump-warns-nations-who-stands-against-jerusalem-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് യൂനിസെഫ് തലപ്പത്തേക്ക്</title>
		<link>https://www.chandrikadaily.com/from-camp-to-unicef.html</link>
					<comments>https://www.chandrikadaily.com/from-camp-to-unicef.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 17:03:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[UNICEF]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33014</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മുസൂന്‍ അല്‍മെല്ലഹാന്‍ എന്ന പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പുറത്തുകടക്കുമ്പോള്‍ സ്‌കൂള്‍ പാഠപാസ്തകങ്ങള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുള്‍വീണ വഴികളില്‍ അവള്‍ അതുമായി പൊരുതി. ഓരോഘട്ടത്തിലും പ്രതീക്ഷയുടെ വെളിച്ചം തുറന്നുകിട്ടി. ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി മുസൂന്‍ എന്ന പത്തൊമ്പതുകാരിയെ തേടിയെത്തിയിരിക്കുന്നു. യൂനിസെഫിന്റെ ഗുഡ്‌വില്‍ അബാസിഡറാകുന്ന ആദ്യ അഭയാര്‍ത്ഥിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുസൂന്‍. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: സിറിയയിലെ യുദ്ധഭൂമിയില്&#x200d;നിന്ന് മുസൂന്&#x200d; അല്&#x200d;മെല്ലഹാന്&#x200d; എന്ന പെണ്&#x200d;കുട്ടി പ്രാണരക്ഷാര്&#x200d;ത്ഥം പുറത്തുകടക്കുമ്പോള്&#x200d; സ്‌കൂള്&#x200d; പാഠപാസ്തകങ്ങള്&#x200d; മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്&#x200d;ത്ഥി ക്യാമ്പിലെ ഇരുള്&#x200d;വീണ വഴികളില്&#x200d; അവള്&#x200d; അതുമായി പൊരുതി. ഓരോഘട്ടത്തിലും പ്രതീക്ഷയുടെ വെളിച്ചം തുറന്നുകിട്ടി. ഒടുവില്&#x200d; ആറുവര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം യൂണിസെഫിന്റെ ഗുഡ്‌വില്&#x200d; അംബാസിഡര്&#x200d; പദവി മുസൂന്&#x200d; എന്ന പത്തൊമ്പതുകാരിയെ തേടിയെത്തിയിരിക്കുന്നു.<br />
യൂനിസെഫിന്റെ ഗുഡ്‌വില്&#x200d; അബാസിഡറാകുന്ന ആദ്യ അഭയാര്&#x200d;ത്ഥിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുസൂന്&#x200d;. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്&#x200d;ക്കുവേണ്ടി നടത്തുന്ന പ്രവര്&#x200d;ത്തനങ്ങളാണ് ഈ സിറിയക്കാരിയെ ഗുഡ്‌വില്&#x200d; അംബാസഡര്&#x200d; പദവിയിലെത്തിച്ചത്. മുസൂനിന്റെ ധീരതയും മനക്കരുത്തും നമുക്കെല്ലാവര്&#x200d;ക്കും പ്രചോദനമാണെന്ന് യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; ജസ്റ്റിന്&#x200d; ഫോര്&#x200d;സിത്ത് പറഞ്ഞു.<br />
1999 ഏപ്രില്&#x200d; എട്ടിന് സിറിയയിലെ ദറഅ നഗരത്തിലായിരുന്നു ജനനം. സിറിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്&#x200d;ന്നതോടെ 2013ല്&#x200d; കുടുംബത്തോടൊപ്പം പലായനം ചെയ്തു. ജോര്&#x200d;ദാനിലെ സാതാരി അഭയാര്&#x200d;ത്ഥി ക്യാമ്പിലാണ് അവര്&#x200d; എത്തിയത്. മൂന്നു വര്&#x200d;ഷത്തോളം അവിടെ കഴിഞ്ഞു. തുടര്&#x200d;ന്ന് ബ്രിട്ടനിലേക്ക് കുടിയേറി. അതോടെ മുസൂനിന്റെ വിദ്യാഭ്യാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; പുത്തന്&#x200d; ഉണര്&#x200d;വ് കൈവരിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് നരകിക്കുന്ന അഭയാര്&#x200d;ത്ഥി ക്യാമ്പുകളിലെ കുട്ടികള്&#x200d;ക്കുവേണ്ടി ജീവിതം സമര്&#x200d;പ്പിക്കാന്&#x200d; തീരുമാനിച്ചു.<br />
&#8216;അഭയാര്&#x200d;ത്ഥിയെന്ന നിലയില്&#x200d; കുട്ടികള്&#x200d;ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്&#x200d; നേരില്&#x200d; കണ്ടിട്ടുണ്ട്. ശൈശവ വിവാഹം മുതല്&#x200d; ബാലവേലക്കു വരെ അവര്&#x200d; നിര്&#x200d;ബന്ധിതരാകുന്നു. വിദ്യാഭ്യാസം നഷ്ടപ്പെടുമ്പോള്&#x200d; അവരുടെ ഭാവി സാധ്യതകളാണ് കളഞ്ഞുപോകുന്നത്. അത്തരത്തിലുള്ള കുട്ടികള്&#x200d;ക്ക് ശബ്ദം നല്&#x200d;കാന്&#x200d; യൂനിസെഫിനോടൊപ്പം പ്രവര്&#x200d;ത്തിക്കുന്നതില്&#x200d; ഞാന്&#x200d; അഭിമാനിക്കുന്നു&#8217;-മുസൂന്&#x200d; പറഞ്ഞു. ഈയ്യിടെ ബോകോഹറം തീവ്രവാദികളുടെ ആക്രമണത്തെ തുടര്&#x200d;ന്ന് സ്‌കൂളില്&#x200d; പോകാന്&#x200d; സാധിക്കാത്ത കുട്ടികളെ കാണുന്നതിന് മുസൂന്&#x200d; യൂനിസെഫിനോടൊപ്പം ഛാഡിലേക്ക് പോയിരുന്നു.<br />
സമാധാന നൊബേല്&#x200d; സമ്മാന ജേതാവ് മലാല യൂസുഫ്‌സായിയുടെ ഉറ്റസുഹൃത്തുകൂടിയാണ് മുസൂന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-camp-to-unicef.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
