<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Uniform &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uniform/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Jul 2024 05:27:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Uniform &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാവിയില്&#x200d; നിന്ന് മഞ്ഞയിലേക്ക്; രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d;ക്ക് പുതിയ ഡ്രസ് കോഡ്</title>
		<link>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html</link>
					<comments>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 05:27:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Priests]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301774</guid>

					<description><![CDATA[പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്&#x200d; ധരിക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d;ക്ക് പുതിയ ഡ്രസ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങള്&#x200d;ക്ക് പകരം പരമ്പരാഗത രീതിയിലുള്ള മഞ്ഞ വസ്ത്രങ്ങള്&#x200d; ധരിക്കണമെന്നാണ് ഉത്തരവ്. ക്ഷേത്രത്തിനകത്ത് പൂജാരിമാര്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; കൈവശം വെക്കരുതെന്നും ക്ഷേത്രം ട്രസ്റ്റ് ഉത്തരവില്&#x200d; പറഞ്ഞു.</p>
<p>പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്&#x200d; ധരിക്കേണ്ടത്. ഇതുവരെ കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് രാമക്ഷേത്രത്തിലെ പൂജാരിമാര്&#x200d; ധരിച്ചിരുന്നത്. പരുത്തി കൊണ്ട് നിര്&#x200d;മിച്ച തലപ്പാവാണ് ഇനി മുതല്&#x200d; പൂജാരിമാര്&#x200d; ധരിക്കേണ്ടത്. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ക്ഷേത്രാധികാരികള്&#x200d; പൂജാരിമാര്&#x200d;ക്ക് പരിശീലനം നല്&#x200d;കി.</p>
<p>ചൗബന്ദി (കുര്&#x200d;ത്ത)യില്&#x200d; ബട്ടണുകള്&#x200d;ക്ക് പകരം നേര്&#x200d;ത്ത കയറുകളാണ് ഉണ്ടാവുക. കണങ്കാല്&#x200d; വരെയുള്ള ധോത്തികള്&#x200d; മാത്രമേ ധരിക്കാന്&#x200d; പാടുള്ളൂവെന്നും ഉത്തരവുണ്ട്. ഇതിനുപുറമെ, രാമക്ഷേത്രത്തില്&#x200d; മുഖ്യ പൂജാരിക്ക് കീഴില്&#x200d; നാല് സഹപൂജാരിമാര്&#x200d; കൂടെയുണ്ട്. ഇവരുടെ കീഴില്&#x200d; അഞ്ച് വീതം ട്രെയിനി പൂജാരിമാരെ നിയോഗിക്കാനും ട്രസ്റ്റ് തീരുമാനിച്ചു. പുലര്&#x200d;ച്ചെ 3.30 മുതല്&#x200d; രാത്രി 11 വരെ മുഖ്യ പൂജാരിയുടെ സേവനമുണ്ടാകണം. സഹപൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂര്&#x200d; സേവനം നല്&#x200d;കണമെന്നും ട്രസ്റ്റ് ഉത്തരവില്&#x200d; പറയുന്നു.</p>
<p>അതേസമയം സുരക്ഷാ നടപടികളുടെ ഭാഗമായാണ് മൊബൈല്&#x200d; കൈവശം വെക്കുന്നതിന് വിലക്ക് ഏര്&#x200d;പ്പെടുത്തിയതെന്ന് ക്ഷേത്ര അധികൃതര്&#x200d; പറഞ്ഞു. ക്ഷേത്രത്തിന്റെ സമീപകാല ചിത്രങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചതിന് പിന്നാലെയാണ് തീരുമാനം.<br />
ദിവസങ്ങള്&#x200d;ക്ക് മുമ്പ് രാമക്ഷേത്രത്തിന്റെ നിര്&#x200d;മാണത്തില്&#x200d; അനാസ്ഥയുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കനത്ത മഴയെ തുടര്&#x200d;ന്ന് മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>എന്നാല്&#x200d; ക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയില്ലെന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്&#x200d; സെക്രട്ടറി ചമ്പത് റായ്യുടെ പ്രതികരണം. സംഭവത്തില്&#x200d; പൊതുമരാമത്ത് വകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അജയ് ചൗഹാന്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്&#x200d;ന്ന് ക്ഷേത്രത്തിലെ ചോര്&#x200d;ച്ചയില്&#x200d; ആറ് ഉദ്യോഗസ്ഥരെ ട്രസ്റ്റ് സസ്‌പെന്&#x200d;ഡ് ചെയ്യുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-saffron-to-yellow-new-dress-code-for-ram-temple-priests.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരുടെ നീല യൂണിഫോമിന് വിട; വീണ്ടും കാക്കിയാക്കി</title>
		<link>https://www.chandrikadaily.com/goodbye-to-the-blue-uniform-of-ksrtc-employees-khaki-again.html</link>
					<comments>https://www.chandrikadaily.com/goodbye-to-the-blue-uniform-of-ksrtc-employees-khaki-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Nov 2023 10:55:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[EMPLOYEES]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283555</guid>

					<description><![CDATA[8 വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം കെഎസ്ആര്&#x200d;ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്.]]></description>
										<content:encoded><![CDATA[<p>കെഎസ്ആര്&#x200d;ടിസി ജീവനക്കാരുടെ യൂണിഫോമില്&#x200d; മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആര്&#x200d;ടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.</p>
<p>യൂണിയന്&#x200d; ഭേദമന്യേ കെഎസ്ആര്&#x200d;ടിസിയിലെ ജീവനക്കാര്&#x200d; ഏറെ നാളായി ഉയര്&#x200d;ത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. 8 വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം കെഎസ്ആര്&#x200d;ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്.</p>
<p>ഡ്രൈവര്&#x200d;ക്കും കണ്ടക്ടര്&#x200d;ക്കും ഇന്&#x200d;സ്‌പെക്ടര്&#x200d;ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാര്&#x200d;ക്ക് കാക്കി നിറത്തിലുള്ള പാന്&#x200d;സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്&#x200d;ട്ടും (പോക്കറ്റില്&#x200d; കെഎസ്ആര്&#x200d;ടിസി എംബ്ലം), വനിതാ ജീവനക്കാര്&#x200d;ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്‌ലെസ്സ് ഓവര്&#x200d;കോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്&#x200d; ജീവനക്കാര്&#x200d;ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.</p>
<p>മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്&#x200d;ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആര്&#x200d;ടിസിയില്&#x200d; പുതുമയും പ്രൊഫഷണല്&#x200d; മുഖവും കൊണ്ടുവരാന്&#x200d; ആയിരുന്നു അന്നത്തെ മാറ്റം. നിലവില്&#x200d; കണ്ടക്ടര്&#x200d;മാരുടെയും ഡ്രൈവര്&#x200d;മാരുടെയും യൂണിഫോം നീല ഷര്&#x200d;ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്&#x200d; ജീവനക്കാര്&#x200d;ക്ക് ചാര നിറവും ഇന്&#x200d;സ്‌പെക്ടര്&#x200d;മാരുടേത് മങ്ങിയ വെള്ള ഷര്&#x200d;ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goodbye-to-the-blue-uniform-of-ksrtc-employees-khaki-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഴ്‌സിംഗ് വിദ്യാര്&#x200d;ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്&#x200d; തീരുമാനം</title>
		<link>https://www.chandrikadaily.com/nursingstudentsuniform.html</link>
					<comments>https://www.chandrikadaily.com/nursingstudentsuniform.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Apr 2023 08:54:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nursing]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249091</guid>

					<description><![CDATA[അടുത്ത അദ്ധ്യായന വര്&#x200d;ഷം മുതല്&#x200d; പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്&#x200d;ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. ഗവ. മെഡിക്കല്&#x200d; കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്&#x200d;ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്&#x200d;ന്ന് മന്ത്രിയുടെ നേതൃത്വത്തില്&#x200d; ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്&#x200d;ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്ക് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി. അടുത്ത അദ്ധ്യായന വര്&#x200d;ഷം മുതല്&#x200d; പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nursingstudentsuniform.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി വ്യാപാരികൾ</title>
		<link>https://www.chandrikadaily.com/differently-abled-people-gifted-uniform.html</link>
					<comments>https://www.chandrikadaily.com/differently-abled-people-gifted-uniform.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 23 Feb 2023 08:24:23 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[bud school]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239506</guid>

					<description><![CDATA[സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു]]></description>
										<content:encoded><![CDATA[<p>കൂട്ടിലങ്ങാടി: ഭിന്നശേഷി സൗഹൃദ സമൂഹം എന്ന സന്ദേശമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റിന്റെ<br />
ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി കൂട്ടിലങ്ങാടി ബഡ്സ് സ്പെഷ്യൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം വിതരണം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.</p>
<p>യൂണിറ്റ് പ്രസിഡൻ്റ് തേറമ്പൻ മുനീർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഹുസൈൻ, കെ.വി.വി. ഇ എസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദലി തിരൂർക്കാട്, യൂണിറ്റ് ഭാരവാഹികളായ പി.മുഹമ്മദലി, പി. സാലിം ,റഊഫ് കൂട്ടിലങ്ങാടി, പഞ്ചായത്തംഗങ്ങളായ കെ.പി.സൈഫുദ്ദീൻ, വി.കെ.ജലാൽ, പി. ഷബീബ, പി.പി.സുഹ്റാബി, അയ്യപ്പൻ മാനു, പി.ടി.എ പ്രസിഡൻ്റ് എ.അബ്ദുൽ മാജിദ്, പി.സുമയ്യ, കെ.ടി.വിജയൻ, കദീജ നുസ് രി എന്നിവർ പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/differently-abled-people-gifted-uniform.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്&#x200d; കോഡ് വര്&#x200d;ഗീയതയാണ്</title>
		<link>https://www.chandrikadaily.com/the-only-civil-code-is-communal.html</link>
					<comments>https://www.chandrikadaily.com/the-only-civil-code-is-communal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 15 Dec 2022 18:08:55 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Uniform]]></category>
		<category><![CDATA[uniform civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226894</guid>

					<description><![CDATA[സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്&#x200d; ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്&#x200d;ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്&#x200d;ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong></p>
<p>ഏക സിവില്&#x200d; കോഡ് എന്ന ഭൂതം പെട്ടിയില്&#x200d;നിന്ന് വീണ്ടും പുറത്ത് ചാടിയിരിക്കുന്നു. സംഘ്പരിവാര്&#x200d; ബോധപൂര്&#x200d;വം അതിനെ തുറന്നുവിട്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. എണ്&#x200d;പതുകളുടെ മധ്യേ അതുയര്&#x200d;ത്തിയ പ്രശ്‌നങ്ങള്&#x200d; ചെറുതായിരുന്നില്ല. ഇന്ന് വീണ്ടും ഭരണപക്ഷ മാധ്യമങ്ങളും അവരുടെതന്നെ നിരീക്ഷകരും സര്&#x200d;ക്കാര്&#x200d; പ്രീതി കാംക്ഷിക്കുന്ന ഭാഗ്യാന്വേഷികളും വിദ്വേഷ പ്രസംഗങ്ങളില്&#x200d; ഗവേഷണം നടത്തുന്നവരുമടങ്ങുന്ന സംഘ്പരിവാര്&#x200d; ഇക്കോസിസ്റ്റം ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യസഭയില്&#x200d; രാജസ്ഥാനില്&#x200d; നിന്നുള്ള ബി.ജെ.പി അംഗംസ്വകാര്യ ബില്ലായി അവതരണാനുമതി തേടുകയും ചര്&#x200d;ച്ച നടക്കട്ടേ എന്ന ആമുഖത്തോടെ ഏക സിവില്&#x200d; കോഡിന്&#x200d;മേലുള്ള ചര്&#x200d;ച്ചക്ക് ഭരണകക്ഷി സമ്മതം മൂളുകയും ചെയ്തു. സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്&#x200d; ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്&#x200d;ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്&#x200d;ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും. ഹിന്ദുരാഷ്ട്ര നിര്&#x200d; മിതിയിലേക്കുള്ള പദ്ധതികളുടെ ഭാഗമാണ് സംഘ്പരിവാറിന്റെ ഏകസിവില്&#x200d; കോഡ്. അതുകൊണ്ടുതന്നെ അവര്&#x200d; കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകസിവില്&#x200d; കോഡ് മുസ്‌ലിം വിരുദ്ധവും വര്&#x200d;ഗീതയവുമാണ്.</p>
<p><strong>ദേശീയ ഐക്യമെന്നാല്&#x200d; ഏകസ്വരതയല്ല</strong></p>
<p>രണ്ട് പ്രധാന വാദങ്ങളാണ് ഏക സിവില്&#x200d; കോഡിനനുകൂലമായി പൊതുവെ ഉയര്&#x200d;ത്തപ്പെടാറുള്ളത്. അതിലൊന്ന് ലിംഗ സമത്വവും മറ്റൊന്ന് ദേശീയ ഐക്യവുമാണ്. ഏക സിവില്&#x200d;കോഡ് കൊണ്ട് ഈ ലക്ഷ്യങ്ങള്&#x200d; സാക്ഷാത്കരിക്കാന്&#x200d; കഴിയില്ല എന്ന് മാത്രമല്ല ഫലത്തില്&#x200d; നേര്&#x200d; വിപരീതമാണ് നടക്കാന്&#x200d; സാധ്യതകളേറേയുള്ളത്. ദേശീയ ഐക്യവും ലിംഗസമത്വവും പുലര്&#x200d;ന്നു കാണാനുള്ള താല്&#x200d;പര്യമല്ല മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം മത സ്വത്വമുള്&#x200d;െപ്പയടെ അപര മത സംസ്‌കാരങ്ങളെ തകര്&#x200d;ക്കുകയാണ് സംഘ്പരിവാര്&#x200d; ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഐക്യം അതിന്റെ ബഹുസ്വരതയിലാണെന്ന് രാജ്യം സ്വാതന്ത്ര്യത്തിന് മുമ്പേ തിരിച്ചറിഞ്ഞതാണ്. നവ സ്വാതന്ത്ര്യ രാഷ്ട്ര നിര്&#x200d;മിതിയില്&#x200d; ന്യൂനപക്ഷാവകാശങ്ങള്&#x200d;ക്കുള്ള പങ്ക് ദേശീയ സ്വാതന്ത്ര്യ സമര കാലത്തെ എല്ലാ പ്രഖ്യാപനങ്ങളിലും കാണാവുന്നതാണ്. അവിടെയൊന്നും ഏക സിവില്&#x200d; കോഡിനെ പറ്റി പരാമര്&#x200d;ശങ്ങളില്ല. 1947 മാര്&#x200d;ച്ച് 26ന് ചേര്&#x200d;ന്ന ഭരണഘടനാനിര്&#x200d;മാണ സഭയിലെ മൗലികാവാകശങ്ങളുടെ സബ് കമ്മിറ്റിയിലാണ് ഒരംഗം ഈയൊരു നിര്&#x200d;ദ്ദേശം മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണ് മാര്&#x200d;ഗനിര്&#x200d;ദ്ദേശ തത്വങ്ങളുടെ കൂട്ടത്തില്&#x200d; ഏകസിവില്&#x200d; കോഡിനായുള്ള നിര്&#x200d;ദ്ദേശം കടന്നുകൂടിയത് (അനുച്ഛേദം 44). ദേശീയ ഐക്യം സാധ്യമാക്കേണ്ടത് ബഹുസ്വരതയെ ഇല്ലാതാക്കി ഏകസ്വരതയെ സൃഷ്ടിച്ചല്ല. ഒരിടത്തും അങ്ങനെയൊരു ഐക്യം സാധ്യമായിട്ടില്ല. യൂറോപ്യന്&#x200d; ദേശീയതയുടെയും ആധുനികതയുടെയും ഉത്പന്നമാണ് ഏകമത/ഭാഷാ/വംശ പൗരസമൂഹങ്ങള്&#x200d;. ഏകസ്വരതയില്&#x200d;നിന്ന് സമൂഹങ്ങള്&#x200d; പിന്നീട് എത്രത്തോളം ബഹുസ്വരമായി എന്നത് നമുക്ക് മുമ്പാകെയുണ്ട്. വിവിധ യൂറോപ്യന്&#x200d; രാജ്യങ്ങളുടെ ഫുട്‌ബോള്&#x200d; ടീമിന്റെ വൈവിധ്യം മാത്രമൊന്ന് പരിശോധിച്ചാല്&#x200d; മതി. ചരിത്രാതീത കാലം തൊട്ടേ പൗരസ്ത്യര്&#x200d; ബഹുസ്വരതെയെ ഉള്&#x200d;ക്കൊള്ളുന്നവരായിരുന്നു. ഗാന്ധിയുടെ മതമൂല്യങ്ങളെ പറ്റിയുള്ള സങ്കല്&#x200d;പ്പങ്ങള്&#x200d; ബഹുസ്വരതയെ ഉള്&#x200d;ക്കൊള്ളുന്നതിനുള്ള തെളിവാണ്. ഇന്ത്യയിലെ വിവിധ വിശ്വാസ ധാരകളെ, വിശുദ്ധ ഗ്രന്ഥങ്ങളെ ആകെ പൊതുരാഷ്ട്രീയ സമസ്യകളിലേക്ക് ഉള്&#x200d;ച്ചേര്&#x200d;ത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്&#x200d;കിയത്. ദേശീയ നിര്&#x200d;മിതിക്കായി എല്ലാത്തിനെയും പരിത്യജിച്ച് പുതിയതൊന്ന് പൊതുവായി ഉണ്ടാക്കിയല്ല. &#8216;പൊതു&#8217; എന്നതില്&#x200d; പലതും അധീശത്വ ഭൂരിപക്ഷ സ്വാധീനമുള്ളവയായിരിക്കുമെന്നത് പലപഠനങ്ങളില്&#x200d;നിന്നും നിരീക്ഷണങ്ങളില്&#x200d; നിന്നും വ്യക്തവുമാണ്. ഏക സിവില്&#x200d; കോഡ് നടപ്പാക്കിയ സ്ഥലമായി പറയപ്പെടാറുള്ള ഗോവയുടെ കാര്യം തന്നെയെടുക്കാം. പോര്&#x200d;ച്ചുഗീസ് കുടുംബ പിന്തുടര്&#x200d;ച്ചാനിയമമാണ് അവിടെ പ്രാബല്യത്തിലുള്ളത്. പ്രമുഖ നിയമ പണ്ഡിതന്&#x200d; ഫൈസാന്&#x200d; മുസ്തഫ ഗോവയിലെ സിവില്&#x200d; നിയമത്തെ പറ്റി എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് പോര്&#x200d;ച്ചുഗീസ് സിവില്&#x200d; നിയമവും ഒപ്പം ഹിന്ദു മതശാസ്ത്രങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയുള്ള നിയമുവാണ് അവിടെ ഉള്ളത് എന്നാണ്. പരിഷ്‌കരണത്തിന് വിധേയമായ ഹിന്ദു നിയമങ്ങള്&#x200d; മറ്റ് പ്രദേശങ്ങളില്&#x200d; നിലനില്&#x200d;ക്കുമ്പോള്&#x200d; ഗോവയില്&#x200d; പൂര്&#x200d;ണമായും മതശാസ്ത്രങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയുള്ള ഹിന്ദുമത ശാസനകളാണ് നിലകൊള്ളുന്നത്. ഈ രണ്ട് നിയമങ്ങളാണ് മുസ്‌ലിംകളടക്കമുള്ള മറ്റു വിഭാഗങ്ങള്&#x200d;ക്ക് ഗോവയില്&#x200d; ബാധകമാക്കിയിരിക്കുന്നതെന്നും കാണാം. അപ്പോള്&#x200d; ഏകസിവില്&#x200d; കോഡ് ഫലത്തില്&#x200d; എന്തായിരിക്കും എന്നത് ഊഹിക്കാമല്ലോ. മതം വ്യക്തി ജീവിതത്തില്&#x200d; ഒതുങ്ങണമെന്നും പൊതുരാഷ്ട്രീയത്തില്&#x200d; ഇടപെടാന്&#x200d; പാടില്ലെന്നുമുള്ള യൂറോപ്യന്&#x200d; ആധുനികതാ യുക്തിയെ തള്ളി മതമൂല്യങ്ങള്&#x200d; രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളുടെ ആണിക്കല്ലാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മണ്ണാണ് ഇന്ത്യ. അവിടെയാണ് പൗരന്റെ വ്യക്തിമൂല്യങ്ങളെ നിര്&#x200d;ണയിക്കുന്ന വ്യത്യസ്ത മതശാസനകളെല്ലാം ത്യജിച്ച് പൊതുവായൊന്ന് സ്വീകരിക്കണമെന്ന് ഭരണകൂടം പറയുന്നത്. ആഷിശ് നന്ദിയെ പോലുള്ളവര്&#x200d; നിരീക്ഷിച്ചത് പോലെ ആധുനികതയിലൂന്നിയ ഇത്തരം കടുംപിടുത്തങ്ങള്&#x200d; ഫലത്തില്&#x200d; പ്രതിലോമാശയങ്ങള്&#x200d;ക്ക് കൂടുതല്&#x200d; ശക്തിപകരുക മാത്രമേ ചെയ്യൂ.</p>
<p>ഏക സിവില്&#x200d; കോഡ്<br />
ലിംഗ നീതിയുമല്ല<br />
പ്രമുഖ സ്ത്രീപക്ഷ ചിന്തകയും ആക്ടിവിസ്റ്റുമായ പ്രൊഫ. നിവേദിത മേനോന്&#x200d; 2014ല്&#x200d; എഴുതിയ ലേഖനത്തില്&#x200d; ഏകസിവില്&#x200d; കോഡിനായുള്ള സ്ത്രീപക്ഷ വാദങ്ങളിലെ പരിണാമത്തെ വരച്ചുകാട്ടുന്നുണ്ട്. ഏക സിവില്&#x200d; കോഡ് എന്ന ആവശ്യത്തില്&#x200d;നിന്ന് 1995 ആവുമ്പോഴേക്ക് അത് വ്യക്തിനിയമങ്ങളിലെ കാലാനുസൃത പരിഷ്‌കരണം എന്ന വാദത്തിലേക്ക് സ്ത്രീപക്ഷ സംഘടനകള്&#x200d; എത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് ഏക സിവില്&#x200d; കോഡ് വഴി ലിംഗനീതി നടപ്പാക്കപ്പെടില്ല എന്നും ഫലത്തില്&#x200d; വൈവിധ്യങ്ങളെ ഇല്ലാതാക്കാന്&#x200d; ഫാഷിസ്റ്റുകള്&#x200d;ക്ക് വടി കൊടുക്കുക മാത്രമാണുണ്ടാവുകയെന്നും അവര്&#x200d; ശരിയാംവണ്ണം തിരിച്ചറിഞ്ഞു എന്നതാണ്. മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്&#x200d; സ്ത്രീക്ക് കല്യാണ വേളയില്&#x200d; നിര്&#x200d;ബന്ധ അവകാശമായ മഹറ് നല്&#x200d;കല്&#x200d; പോലുള്ള ആചാരങ്ങള്&#x200d; പൊതു ഏകീകൃത നിയമങ്ങളില്&#x200d; ഇടംപിടിക്കാതെ വരുമ്പോള്&#x200d; ഫലത്തില്&#x200d; അത് ലിംഗ നീതിയുടെ നിഷേധമാവുമെന്നും നിവേദിത മേനോനെ പോലുള്ളവര്&#x200d; വിലയിരുത്തുന്നുണ്ട്. അതേസമയം 2019ലെ ബി.ജെ.പി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്&#x200d; ഏക സിവില്&#x200d; കോഡ് നടപ്പാക്കാതെ ലിംഗസമത്വം സാധ്യമാവില്ലെന്നാണ് പറയുന്നത്. ബല്&#x200d;ക്കീസ് ബാനു കൂട്ടബലാല്&#x200d;സംഗ കേസില്&#x200d; ശിക്ഷിക്കപ്പെട്ടവരെ ശിക്ഷാകാലവധി തീരുന്നതിന് മുന്&#x200d;പ് മോചിപ്പിച്ചവരാണ് ഇത് പറയുന്നതെന്ന് ഓര്&#x200d;ക്കണം. സ്ത്രീപക്ഷ സംഘടനകള്&#x200d; കാലാനുസൃത തിരുത്തിന് തയ്യാറാവുമ്പോള്&#x200d; നേരത്തെ ഹിന്ദു കോഡ് ബില്ലിനെയും മറ്റും എതിര്&#x200d;ത്ത ബി.ജെ.പി ഏക സിവില്&#x200d;കോഡിന് വേണ്ടി വാദിക്കുന്നതിന് പിന്നിലെ വൈരുധ്യം തന്നെയാണ് അവരുടെ രാഷ്ട്രീയം.</p>
<p>ഫാഷിസ്റ്റ് യുക്തി<br />
വിധ്വസംകവും പ്രതിലോമകരവുമായ പരിപാടികളില്&#x200d; നാടിന്റെ വിപ്ലവാത്മകമായ മാറ്റത്തിന്റെ തോന്നിപ്പിക്കലുകള്&#x200d; സന്നിവേശിപ്പിക്കും എന്നത് ഫാഷിസത്തി ന്റെ പ്രയോഗവത്കരണത്തിലെ പ്രത്യേകതകളിലൊന്നാണ്. നാടിനെയും ജനങ്ങളെയും അപകടപ്പെടുത്തുന്ന പദ്ധതികളാ ണെങ്കില്&#x200d;കൂടി ദേശീയ മുന്നേറ്റത്തെയും ഐക്യത്തെയും മുന്&#x200d;നിര്&#x200d;ത്തിയാണ് തങ്ങളിത് ചെയ്യുന്നതെന്ന വാദം അവരുയര്&#x200d;ത്തും. നാസി ജര്&#x200d;മനിയില്&#x200d; ഹിറ്റ്‌ലര്&#x200d; നടപ്പാക്കിയ ന്യൂറംബര്&#x200d;ഗ് നിയമങ്ങളടക്കം ഇത്തരത്തിലുള്ളതായിരുന്നു. ശുദ്ധ ജര്&#x200d;മനിയുടെ നിര്&#x200d;മിതിക്കായുള്ള നീതിയുക്തമായ നീക്കങ്ങളായാണ് ജൂതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നിലനില്&#x200d;പ്പിനെ അപകടത്തിലാക്കുന്ന നിയമങ്ങളെ അവര്&#x200d; വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവന്&#x200d; നിരീക്ഷിക്കുന്നത് പോലെ ജനാധിപത്യ ശക്തികളെ ഒരു നിഷേധാത്മക ശക്തിയായി തലകീഴ് മറിക്കുന്നതിലൂടെ ജനങ്ങളെ ഒരു മിഥ്യാവിമോചന വിപ്ലവത്തിന്റെ ഉന്മാദത്തിലേക്ക് തള്ളിയിടാന്&#x200d; ഫാഷിസത്തിന് കെല്&#x200d;പ്പുണ്ട്. എണ്ണത്തില്&#x200d; കുറഞ്ഞവരെ അപരവത്കരിക്കുന്ന, മുഖ്യധാരയില്&#x200d;നിന്ന് പുറംതള്ളുന്നതിന് ആക്കംകൂട്ടുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത അജണ്ടകളാണ് നടപ്പാക്കുകയെങ്കിലും ഫാഷിസ്റ്റ് ഭരണകൂടങ്ങള്&#x200d; അതിനെ അവതരിപ്പിക്കുക നാടിന്റെ മുന്നേറ്റമായാണ്. അങ്ങനെയാണവര്&#x200d; ഭൂരിപക്ഷത്തിന്റെ സാധുത തങ്ങളുടെ അജണ്ടകള്&#x200d;ക്ക് നേടിയെടുക്കുന്നത്. ലിംഗ സമത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മേലങ്കി ചാര്&#x200d;ത്തി സംഘ്പരിവാര്&#x200d; സര്&#x200d;ക്കാര്&#x200d; ഏകസിവില്&#x200d; കോഡ് നടപ്പാക്കാന്&#x200d; ശ്രമിക്കുന്നതും അത്തരമൊരു ശ്രമമായാണ് മതേതര ഇന്ത്യ മനസ്സിലാക്കുന്നത്.</p>
<p>എതിര്&#x200d;പ്പ്, പോരാട്ടം<br />
മത ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക നിലനില്&#x200d;പ്പിനെ അപകടത്തിലാക്കാന്&#x200d; ഏകസിവില്&#x200d; കോഡ് എന്ന സങ്കല്&#x200d;പ്പത്തിന് കെല്&#x200d;പ്പുണ്ടെന്ന് സാമുദായിക രാഷ്ട്രീയ സംഘശക്തി തുടക്കത്തില്&#x200d;തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്&#x200d;തന്നെ ഏകസിവില്&#x200d; കോഡിനെതിരെയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടത്തിന് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അനുച്ഛേദം 44 ന്റെ അപകടത്തെപറ്റി ഭരണഘടനാനിര്&#x200d;മാണസമതിയില്&#x200d;തന്നെ ഖാഇദെ മില്ലത്തിനെ പോലുള്ളവര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. അനുച്ഛേദം 44 ന്യൂനപക്ഷ സാംസ്‌കാരിക നിലിനല്&#x200d;പ്പിന്‌മേല്&#x200d; തൂങ്ങിയാടുന്ന വാളാണെന്ന് അവര്&#x200d; അന്നേ തിരിച്ചറിഞ്ഞു. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്&#x200d; പെടുത്തി സംരക്ഷണം നല്&#x200d;കണമെന്നവര്&#x200d; വാദിച്ചു. ഭരണഘടനാനിര്&#x200d;മാണ സമിതിയില്&#x200d; ഖാഇദെ മില്ലത്ത് ഭേദഗതി അവതരിപ്പിച്ചു. അനുച്ഛേദം 13 ന്റെ പരിധിയില്&#x200d; കൊണ്ടുവന്ന് അവയ്ക്ക് പരിരക്ഷ വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷേ, അവരുടെ മുന്നറിയിപ്പുകള്&#x200d; വിഭജനം തീര്&#x200d;ത്ത പ്രത്യേക സാഹചര്യത്തില്&#x200d; പലരും കേള്&#x200d;ക്കാന്&#x200d; തയ്യാറായില്ല. മൗലികാവകാശങ്ങളില്&#x200d; (അനുച്ഛേദം 25, 26, 29) മതഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d; ഉറപ്പാക്കിയിട്ടുണ്ടെന്നും ഭയപ്പെടാന്&#x200d; ഒന്നുമില്ലെന്നുമായിരുന്നു അവര്&#x200d;ക്ക് ലഭിച്ച മറുപടി. പക്ഷേ ആ ഉറപ്പില്&#x200d; അവര്&#x200d; തൃപ്തരായിരുന്നില്ല. പിന്നീടും ജനാധിപത്യ വേദികളില്&#x200d; അനുച്ഛേദം 44ന്റെ പ്രശ്‌നങ്ങള്&#x200d; തുടരെ തുടരെ അവര്&#x200d; തുറന്നുകാട്ടി. അനുച്ഛേദം 44 പിന്&#x200d;വലിക്കാന്&#x200d; ഗുലാം മഹ്മൂദ് ബനാത് വാല 1985 മാര്&#x200d;ച്ച് 29ന് ഭരണഘടന പരിഷ്‌കരണ ബില്ല് കൊണ്ടുവന്നു. പാസ്സാക്കപെട്ടില്ലെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സാക്ഷിക്ക് മുന്&#x200d;പാകെ ഏകസിവില്&#x200d; കോഡിന്റെ പ്രശ്‌നങ്ങള്&#x200d; വൃത്തിയായി അവതരിപ്പിക്കാന്&#x200d; അദ്ദേഹത്തിനായി. ഷാബാനു കേസിനെ തുടര്&#x200d;ന്നുണ്ടായ സാഹചര്യത്തില്&#x200d; ഇബ്രാഹിം സുലൈമാന്&#x200d; സേട്ടിന്റെ നേതൃത്വത്തില്&#x200d; സമുദായം ഒറ്റക്കെട്ടായി ഏകസിവില്&#x200d; കോഡ് നീക്കത്തെ ചെറുത്തു. അവസാനം സര്&#x200d;ക്കാറിന് പിന്തിരിയേണ്ടിയും വന്നു.</p>
<p>ഈ പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; രാജ്യസഭയില്&#x200d; ബില്ല് വന്നപ്പോള്&#x200d; നിതാന്ത ജാഗ്രതയോടെ അബ്ദുല്&#x200d; വഹാബ് എം.പി അതിനെ ചോദ്യം ചെയ്തതും ഖാഇദെ മില്ലത്തില്&#x200d; നിന്നാരംഭിച്ച ശരീഅത്ത് സംരക്ഷണ രാഷ്ട്രീയ ജാഗ്രതയുടെ തുടര്&#x200d;ച്ചയായാണ്. സംഘ്പരിവാര്&#x200d; സര്&#x200d;ക്കാര്&#x200d; അവരുടെ വര്&#x200d;ഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിനെ ചെറുത്ത്‌തോല്&#x200d;പ്പിക്കാനുള്ള ജനാധിപത്യ മുന്നേറ്റങ്ങള്&#x200d; സാധ്യമാക്കാന്&#x200d; ഇനിയും കഴിയണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-only-civil-code-is-communal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കണവാടി ജീവനക്കാര്&#x200d;ക്ക്  ഇനി പുതിയ യൂണിഫോം</title>
		<link>https://www.chandrikadaily.com/ankavadi.html</link>
					<comments>https://www.chandrikadaily.com/ankavadi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Jun 2018 16:14:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Uniform]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91122</guid>

					<description><![CDATA[&#160; തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഇനി പുതിയ യൂണിഫോം. കഴിഞ്ഞ വര്&#x200d;ഷമുണ്ടായിരുന്ന ഓവര്&#x200d;കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്&#x200d;പന ചെയ്ത സാരി യൂണിഫോമാക്കിയത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്കും 32,986 അങ്കണവാടി ഹെല്&#x200d;പര്&#x200d;മാര്&#x200d;ക്കും ഒരു യൂണിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് നല്&#x200d;കുന്നതാണ് പദ്ധതി. 3.96 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്&#x200d;ക്കിടയില്&#x200d; മത്സരം നടത്തി അതില്&#x200d; ഏറ്റവും മികച്ച ഡിസൈനാണ് യൂണിഫോമിനായി തെരഞ്ഞെടുത്തത്. അങ്കണവാടി വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് സ്വര്&#x200d;ണ മഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഇനി പുതിയ യൂണിഫോം. കഴിഞ്ഞ വര്&#x200d;ഷമുണ്ടായിരുന്ന ഓവര്&#x200d;കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്&#x200d;പന ചെയ്ത സാരി യൂണിഫോമാക്കിയത്.<br />
സംസ്ഥാനത്തെ 33,115 അങ്കണവാടി വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്കും 32,986 അങ്കണവാടി ഹെല്&#x200d;പര്&#x200d;മാര്&#x200d;ക്കും ഒരു യൂണിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് നല്&#x200d;കുന്നതാണ് പദ്ധതി. 3.96 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്&#x200d;ക്കിടയില്&#x200d; മത്സരം നടത്തി അതില്&#x200d; ഏറ്റവും മികച്ച ഡിസൈനാണ് യൂണിഫോമിനായി തെരഞ്ഞെടുത്തത്.<br />
അങ്കണവാടി വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് സ്വര്&#x200d;ണ മഞ്ഞ നിറത്തില്&#x200d; ചുവപ്പ് ബോര്&#x200d;ഡറുള്ള സാരിയും ഹെല്&#x200d;പര്&#x200d;മാര്&#x200d;ക്ക് ആകാശ നീലയില്&#x200d; വയലറ്റ് ബോര്&#x200d;ഡറുള്ള സാരിയുമാണ് യൂണിഫോം. ഐ.സി.ഡി.എസിന്റെ ലോഗോയും സാരിയില്&#x200d; പതിച്ചിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ഐ.സി.ഡി.എസ് തെക്കേക്കര മുന്&#x200d;സിപ്പാലിറ്റി സെന്റര്&#x200d; നമ്പര്&#x200d; 27ലെ അങ്കണവാടി വര്&#x200d;ക്കറായ കെ. ജയമോള്&#x200d; ഡിസൈന്&#x200d; ചെയ്തതാണ് വര്&#x200d;ക്കര്&#x200d;മാരുടെ സാരി. കൊല്ലം ചടയമംഗലം ഐ.സി.ഡി.എസ്. കരിയം സെന്റര്&#x200d; നമ്പര്&#x200d; 90ലെ അങ്കണവാടി വര്&#x200d;ക്കറായ ജെ. ബീന ഡിസൈന്&#x200d; ചെയ്തതാണ് ഹെല്&#x200d;പര്&#x200d;മാരുടെ സാരി.<br />
യൂണിഫോം വാങ്ങാനുള്ള കരാര്&#x200d; കേരള സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രീസ് എന്റര്&#x200d;പ്രൈസസ് ലിമിറ്റഡാണ് കരസ്ഥമാക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്&#x200d; സെക്രട്ടറി ബിജു പ്രഭാകരന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ഡിപ്പാര്&#x200d;ട്ട്മെന്റ് പര്&#x200d;ച്ചേഴ്സ് കമ്മിറ്റി യോഗത്തിലാണ് ടെണ്ടര്&#x200d; അംഗീകരിച്ച് തീരുമാനമെടുത്തത്. 3.96 കോടി രൂപ അടങ്കല്&#x200d; നിശ്ചയിച്ചാണ് ഇ-ടെണ്ടര്&#x200d; മുഖേന നല്&#x200d;കുന്നതിന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d; അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ 13 പ്രമുഖ കമ്പനികളാണ് ടെണ്ടര്&#x200d; നല്&#x200d;കിയത്. ഇ.എം.ഡി. തുക സമര്&#x200d;പ്പിക്കാത്തതിനാലും കമ്പനി തുണിയുടെ സാമ്പിള്&#x200d; സമര്&#x200d;പ്പിക്കാത്തതിനാലും 2 കമ്പനികളെ പട്ടികയില്&#x200d; നിന്നും ഒഴിവാക്കി.<br />
11 കമ്പനികള്&#x200d; നല്&#x200d;കിയ സാമ്പിളുകള്&#x200d; ടെക്നിക്കല്&#x200d; കമ്മിറ്റിയുടെ തീരുമാന പ്രകാരം ലാബ് ടെസ്റ്റിന് അയച്ചു. ടെക്നിക്കല്&#x200d; യോഗ്യത നേടിയ 6 കമ്പനികളില്&#x200d; നിന്നും ഫിനാന്&#x200d;ഷ്യല്&#x200d; ബിഡില്&#x200d; ഏറ്റവും കുറഞ്ഞ തുകയായ 3.09 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രീസ് എന്റര്&#x200d;പ്രൈസസിന്റെ ടെണ്ടറാണ് നിബന്ധനകളോടെ അംഗീകരിച്ചത്.<br />
258 പ്രോജക്ടുകളിലേയും ഓരോ സാമ്പിള്&#x200d; നല്&#x200d;കിയ ശേഷം മാത്രമേ വസ്ത്ര വിതരണം തുടങ്ങാന്&#x200d; പാടുള്ളൂവെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്&#x200d; വരികയാണെങ്കില്&#x200d; സാമ്പിളുകള്&#x200d; തമ്മില്&#x200d; ഒത്തുനോക്കേണ്ടതാണെന്നും നിബന്ധനയുണ്ട്. സി.ഡി.പി.ഒ.മാരും ഐ.സി.ഡി.എസ് സൂപ്പര്&#x200d;വൈസര്&#x200d;മാരും റാന്&#x200d;ഡമായി പരിശോധന നടത്തി വസ്ത്രത്തിന്റെ ഗുണമേന്മയില്&#x200d; വ്യത്യാസം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ankavadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
