<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uniformcivilcode &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uniformcivilcode/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Aug 2023 08:42:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uniformcivilcode &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏക സിവില്&#x200d; കോഡ് ; മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു</title>
		<link>https://www.chandrikadaily.com/uniformcivilcode-keralaassembly.html</link>
					<comments>https://www.chandrikadaily.com/uniformcivilcode-keralaassembly.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 08 Aug 2023 08:42:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268784</guid>

					<description><![CDATA[ഏക സിവില്&#x200d; കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തില്&#x200d; കേരള നിയമസഭ ആശങ്കയും ഉല്&#x200d;ക്കണ്ഠയും രേഖപ്പെടുത്തുന്നുവെന്നും ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഏക സിവില്&#x200d; കോഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.ഏക സിവില്&#x200d; കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തില്&#x200d; കേരള നിയമസഭ ആശങ്കയും ഉല്&#x200d;ക്കണ്ഠയും രേഖപ്പെടുത്തുന്നുവെന്നും ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കി.ഏക സിവില്&#x200d; കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.</p>
<p>മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം :</p>
<p>ഏക സിവില്&#x200d; കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തില്&#x200d; കേരള നിയമസഭ ആശങ്കയും ഉല്&#x200d;ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.</p>
<p>ഭരണഘടന അതിന്റെ നിര്&#x200d;ദ്ദേശക തത്വങ്ങളില്&#x200d; മാത്രമാണ് പൊതു സിവില്&#x200d; നിയമത്തെക്കുറിച്ചു പരാമര്&#x200d;ശിക്കുന്നത്. നിര്&#x200d;ദ്ദേശക തത്വങ്ങളില്&#x200d; മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്&#x200d;ബന്ധ സ്വഭാവമുള്ളവയല്ല നിര്&#x200d;ദ്ദേശക തത്വങ്ങള്&#x200d;. മൗലികാവകാശങ്ങള്&#x200d; നിര്&#x200d;ബന്ധിതമായി നടപ്പാക്കാന്&#x200d; കോടതിക്കു കല്&#x200d;പിക്കാം. എന്നാല്&#x200d;, കോടതിക്ക് പോലും നിര്&#x200d;ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്&#x200d;പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്&#x200d;ദ്ദേശക തത്വങ്ങള്&#x200d;. ഭരണഘടനാ ശില്&#x200d;പികള്&#x200d; എത്രമേല്&#x200d; ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.</p>
<p>ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്&#x200d;കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്&#x200d; വിശ്വസിക്കാനും അതിന്&#x200d;പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്&#x200d;കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്&#x200d;കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്&#x200d; അനുസരിക്കാനും ജീവിതത്തില്&#x200d; ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്&#x200d;ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്&#x200d;മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്&#x200d;ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.</p>
<p>ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്&#x200d; പറയുന്നത് ഒരു പൊതു സിവില്&#x200d; നിയമസംഹിത സംപ്രാപ്തമാക്കുവാന്&#x200d; രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്&#x200d; മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്&#x200d; ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്&#x200d;ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്&#x200d;പ്പിക്കലുകള്&#x200d; എന്നും വിലയിരുത്തുന്നു.</p>
<p>കോണ്&#x200d;സ്റ്റിറ്റിയുവന്റ് അസംബ്ലിയില്&#x200d; തന്നെ ഏക സിവില്&#x200d; നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. ആ അവസരത്തില്&#x200d; ഡോ. ബി ആര്&#x200d; അംബേദ്കര്&#x200d; ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്&#x200d;ണമായ സാമൂഹിക യാഥാര്&#x200d;ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.</p>
<p>വ്യക്തിനിയമങ്ങള്&#x200d; തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്&#x200d; നിലനിര്&#x200d;ത്തിക്കൊണ്ടുള്ള പൊതു സിവില്&#x200d; നിയമത്തിനായി വേണമെങ്കില്&#x200d; പാര്&#x200d;ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്&#x200d; അതുപോലും നിര്&#x200d;ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്&#x200d; നിയമ പരാമര്&#x200d;ശം നിര്&#x200d;ദ്ദേശക തത്വങ്ങളില്&#x200d; മാത്രമായി പരിമിതപ്പെട്ടത്.</p>
<p>രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്&#x200d; വിവിധ മതവിഭാഗങ്ങളുമായി ചര്&#x200d;ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്&#x200d; നിന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്തിരിയണമെന്ന് ഈ സഭ ഏകകണ്‌ഠേന ആവശ്യപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformcivilcode-keralaassembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം ഏക സിവിൽകോഡ് സെമിനാർ ചീറ്റിപ്പോയ വാണമെന്ന്  കെ. മുരളീധരൻ</title>
		<link>https://www.chandrikadaily.com/kmuraleedharanagainstcpmseminar.html</link>
					<comments>https://www.chandrikadaily.com/kmuraleedharanagainstcpmseminar.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 16 Jul 2023 08:06:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264874</guid>

					<description><![CDATA[കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയതെന്നും ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>സിപിഎം സംഘടിപ്പിച്ച ഏക സിവിൽകോഡ് സെമിനാർ ചീറ്റിപ്പോയ വാണമെന്ന് കെ മുരളീധരൻ എം പി. പറഞ്ഞു.മതസംഘടനകളുടെ മുതിർന്ന നേതാക്കൾക്ക് പകരം പങ്കെടുത്തത് പ്രതിനിധികളാണ്. കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയതെന്നും ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.സിപിഎം സെമിനാറിൽ മുസ്ലിം വനിതാ പങ്കാളിത്തം ഉണ്ടായില്ല. എൻഡിഎ ഘടകകക്ഷി നേതാവ് സെമിനാറിൽ പങ്കെടുത്തപ്പോൾ കാര്യങ്ങൾ വ്യക്തമാന്നും മുരളീധൻപറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmuraleedharanagainstcpmseminar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകീകൃത സിവില്&#x200d; കോഡില്&#x200d; ജന സദസ്സുമായി  കോണ്&#x200d;ഗ്രസ് ; ഇടതുപക്ഷത്തെയും ബിജെപിയെയും ക്ഷണിക്കില്ല</title>
		<link>https://www.chandrikadaily.com/uniformcivilcodecongress-3.html</link>
					<comments>https://www.chandrikadaily.com/uniformcivilcodecongress-3.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 16 Jul 2023 07:18:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264868</guid>

					<description><![CDATA[കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്&#x200d;ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.]]></description>
										<content:encoded><![CDATA[<p>’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ ഏകീകൃത സിവില്&#x200d; കോഡ് വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന ജനസദസിന് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. മത- സാമുഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിലേക്ക് ഇടതുപക്ഷത്തെയും ബിജെപിയെയും ക്ഷണിക്കേണ്ടന്നാണ് തീരുമാനം.സെമിനാറിന് ക്ഷണിക്കാത്ത സിപിഎമ്മിന് അതെ നാണയത്തില്&#x200d; മറുപടി കൊടുക്കാനാണ് തീരുമാനം. എല്&#x200d;ഡിഎഫ് ഘടകക്ഷികള്&#x200d;ക്കും ക്ഷണം ഉണ്ടാകില്ല.കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്&#x200d;ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformcivilcodecongress-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്&#x200d; കോഡ്: സി.പി.എം സെമിനാറില്&#x200d; പങ്കെടുക്കില്ലെന്ന് പന്ന്യന്&#x200d; രവീന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/single-civil-code-pannyan-ravindran-will-not-attend-cpm-seminar.html</link>
					<comments>https://www.chandrikadaily.com/single-civil-code-pannyan-ravindran-will-not-attend-cpm-seminar.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 13 Jul 2023 08:06:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264430</guid>

					<description><![CDATA[മുന്നണിയില്&#x200d; ആലോചിക്കാതെ സെമിനാര്&#x200d; സംബന്ധിച്ച് തീരുമാനമെടുത്തതില്&#x200d; സിപിഐക്ക് വലിയ അത്യംപതിയുണ്ട്.]]></description>
										<content:encoded><![CDATA[<p>ഏക സിവില്&#x200d;കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്&#x200d; താന്&#x200d; പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്&#x200d; രവീന്ദ്രന്&#x200d;. തന്നെ അറിയിക്കാതെയാണ് പാര്&#x200d;ട്ടി തന്റെ പേര് നിര്&#x200d;ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തീരുമാനിച്ച പരിപാടികള്&#x200d; ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തത്. സിപിഐ പ്രതിനിധിയായി മറ്റാരെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുന്നണിയില്&#x200d; ആലോചിക്കാതെ സെമിനാര്&#x200d; സംബന്ധിച്ച് തീരുമാനമെടുത്തതില്&#x200d; സിപിഐക്ക് വലിയ അത്യംപതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/single-civil-code-pannyan-ravindran-will-not-attend-cpm-seminar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവിൽ കോഡ്: ചിദംബരത്തിന്റെ നേതൃത്വത്തിൽ പാനൽ രൂപീകരിക്കാനൊരുങ്ങി കോൺഗസ്</title>
		<link>https://www.chandrikadaily.com/uniformcivilcodecongress-2.html</link>
					<comments>https://www.chandrikadaily.com/uniformcivilcodecongress-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 11 Jul 2023 10:37:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264123</guid>

					<description><![CDATA[വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ്   കോൺ​ഗ്രസ് നിലപാട്.]]></description>
										<content:encoded><![CDATA[<p>ഏക സിവിൽ കോഡിൽ നിലപാടെടുക്കാൻ പാനൽ രൂപീകരിക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. വിഷയം പഠിക്കാൻ പി ചിദംബരത്തിന്റെ നേതൃത്വത്തിലുളള പാനൽ രൂപീകരിക്കുമെന്നാണ് വാർത്ത നിയമവിദ​ഗ്ധരും എംപിമാരും ഉൾപ്പെടുന്ന എട്ടം​ഗ സമിതിക്ക് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രൂപം നൽകിയതായാണ് റിപ്പോർട്ട്.</p>
<p>വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ്   കോൺ​ഗ്രസ് നിലപാട്. നേരത്തെ ബിജെപി നേതാവ് സുശീൽകുമാർ മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെൻ്റ് സ്റ്റാൻഡിം​ഗ് കമ്മിറ്റി യോ​ഗത്തിൽ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. സമൂഹത്തിലെ എല്ലാ മതങ്ങളും ജാതികളും സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് സിവിൽ കോഡ് എന്ന കാര്യം മനസ്സിൽ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് യോ​ഗത്തിൽ പ്രതിപക്ഷ എംപിമാർ ചോണ്ടിക്കാട്ടിയിരുന്നു അതേസമയം . ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇതുവരെ 19 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ, യോ​ഗത്തിൽ എംപിമാരെ അറിയിച്ചിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformcivilcodecongress-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകീകൃത സിവില്&#x200d; കോഡ്; ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന്, ലക്ഷ്യം വര്&#x200d;ഗീയ ധ്രുവീകരണം തന്നെ</title>
		<link>https://www.chandrikadaily.com/uniform-civil-code-the-goal-is-to-avoid-tribalism-and-to-create-communal-polarization.html</link>
					<comments>https://www.chandrikadaily.com/uniform-civil-code-the-goal-is-to-avoid-tribalism-and-to-create-communal-polarization.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 05 Jul 2023 10:14:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263006</guid>

					<description><![CDATA[2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്&#x200d; നില്&#x200d;ക്കെ വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്&#x200d; കോഡ് ചര്&#x200d;ച്ചകള്&#x200d; വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്&#x200d; നില്&#x200d;ക്കെ വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്&#x200d; കോഡ് ചര്&#x200d;ച്ചകള്&#x200d; വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.</p>
<p>വടക്കു കിഴക്കന്&#x200d; സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസി ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയില്&#x200d; നിന്ന് മാറ്റി നിര്&#x200d;ത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാര്&#x200d;ലമെന്റ് സ്ഥിരം സമിതിയിലായിരുന്നു ബി.ജെ.പി നിര്&#x200d;ദേശം മുന്നോട്ട് വച്ചത്. ചില സമുദായങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവില്&#x200d; കോഡ് കൊണ്ടു വരുന്നതെന്ന ആക്ഷേപം കൂടുതല്&#x200d; ശക്തമാക്കുന്നതാണ് പുതിയ നീക്കം. ഏകീകൃത സിവില്&#x200d; കോഡ് നടപടികളിലെ പുരോഗതി ചര്&#x200d;ച്ച ചെയ്യാന്&#x200d; പാര്&#x200d;ലമെന്റിന്റെ നിയമകാര്യ സ്ഥിരം സമിതി കഴിഞ്ഞ ദിവസം വിളിച്ചുചേര്&#x200d;ത്ത നിയമകാര്യ, നിയമ നിര്&#x200d;മാണ വകുപ്പിലെ പ്രതിനിധികളുടെ യോഗത്തിലായിരുന്നു ബി.ജെ.പി അഭിപ്രായം അറിയിച്ചത്. സമിതിയുടെ അധ്യക്ഷനായ ബി.ജെ.പി നേതാവും ബിഹാര്&#x200d; മുന്&#x200d; ഉപമുഖ്യമന്ത്രിയുമായ സുശീല്&#x200d; മോദി തന്നെയാണ് ആദിവാസി ഗോത്ര വര്&#x200d;ഗ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.</p>
<p>എല്ലാ നിയമങ്ങളിലും ചില ഒഴിവുകള്&#x200d; അനുവദിക്കാറുണ്ടെന്ന ന്യായവും അദ്ദേഹം നിരത്തി. ഭരണഘടനയുടെ ആറാം ഷെഡ്യൂളിലെ അനുഛേദം 371 പ്രകാരമാണ് അവര്&#x200d;ക്ക് പ്രത്യേക പരിരക്ഷ നല്&#x200d;കുന്നത് അത് നിലനിര്&#x200d;ത്തണമെന്നും സുശീല്&#x200d; കുമാര്&#x200d; മോദി പറഞ്ഞു. അതേ സമയം, ഏകീകൃത സിവില്&#x200d; കോഡ് നടപ്പാക്കുന്നതിനെതിരെ പാര്&#x200d;ലമെന്ററി സമിതി യോഗത്തില്&#x200d; പ്രതിപക്ഷം എതിര്&#x200d;പ്പറിയിച്ചു. കോണ്&#x200d;ഗ്രസ്, ബിആര്&#x200d;എസ്, ഡിംകെ പാര്&#x200d;ട്ടികളാണ് യോഗത്തില്&#x200d; എതിര്&#x200d;പ്പുന്നയിച്ചത്. ബില്ല് കൊണ്ടു വരുന്നതിന് സര്&#x200d;ക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികള്&#x200d; ആരാഞ്ഞു.</p>
<p>ഈ ഘട്ടത്തില്&#x200d; ഒരു ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും പകരം ഓരോ നിയമവും ക്രോഡീകരിക്കണമെന്നും വിവേചനപരമായ വ്യവസ്ഥകള്&#x200d; ഇല്ലതാക്കണമെന്നും കോണ്&#x200d;ഗ്രസ് നിര്&#x200d;ദേശിച്ചു. ഭോപാലില്&#x200d; ബിജെപി ബൂത്തുതല പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേീകൃത സിവില്&#x200d; കോഡ് എന്ന ആവശ്യം വീണ്ടും സജീവ ചര്&#x200d;ച്ചയാക്കിത്.<br />
22-ാം നിയമകമ്മിഷനും കഴിഞ്ഞ 14ന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; യുസിസി നടപ്പാക്കണമെന്ന് ശുപാര്&#x200d;ശ നല്&#x200d;കിയിരുന്നു. ഈ മാസം 14 വരെയാണ് ഏകീകൃത സിവില്&#x200d; കോഡ് സംബന്ധിച്ച് മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്&#x200d; അറിയിക്കാനുള്ള അവസാന തീയതി. ഇതുവരെ 19 ലക്ഷം പേര്&#x200d; അഭിപ്രായം രേഖപെടുത്തിയതായാണ് നിയമ കമ്മിഷന്&#x200d; വ്യക്തമാക്കുന്നത്. അതേസമയം മണിപ്പൂര്&#x200d; കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; കേന്ദ്രവും ബി.ജെ.പിയും പ്രതിക്കൂട്ടില്&#x200d; നില്&#x200d;ക്കുന്ന സമയത്ത് ഇതില്&#x200d; നിന്നും ജനശ്രദ്ധ മാറ്റാനുള്ള ബോധപൂര്&#x200d;വമായ ശ്രമമാണ് മോദിയുടേതെന്ന് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുന്നു.<br />
ഏകീകൃത സിവില്&#x200d; കോഡ് വഴി മോദിയും ബി. ജെ.പിയും ഇട്ട ഇരയില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; എത്ര കണ്ട് കൊത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ബി.ജെ.പി മാറ്റുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniform-civil-code-the-goal-is-to-avoid-tribalism-and-to-create-communal-polarization.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവിൽ കോഡില്&#x200d; സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/uniformcivilcodevdsatheesan-2.html</link>
					<comments>https://www.chandrikadaily.com/uniformcivilcodevdsatheesan-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Jul 2023 06:11:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262951</guid>

					<description><![CDATA[ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.]]></description>
										<content:encoded><![CDATA[<p>ഏക സിവിൽ കോഡില്&#x200d; സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d; കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformcivilcodevdsatheesan-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകസിവിൽ കോഡ്: ബി.ജെ.പിയുടെ കെണിയിൽ കൊത്താതെ കോൺഗ്രസും മുസ് ലിം ലീഗും</title>
		<link>https://www.chandrikadaily.com/uniformecivilcodecongressmuslimleague.html</link>
					<comments>https://www.chandrikadaily.com/uniformecivilcodecongressmuslimleague.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Jul 2023 02:29:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262915</guid>

					<description><![CDATA[കരട് വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന ജയറാം രമേശിൻ്റെ പ്രസ്താവന , ബില്ലവതരിപ്പിക്കാൻ ബി.ജെ.പി പെട്ടെന്ന് തുനിയില്ലെന്ന തിരിച്ചറിവ് കാരണമാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി. ജലീൽ</strong></p>
<p>ഹിന്ദുത്വ തീവ്രവാദത്തിലൂടെ ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് എക്കാലവും അധികാരം ഉറപ്പിക്കാമെന്ന സംഘപരിവാര അജണ്ടയാണ് പുതിയ ഏകസിവിൽ കോഡ് വിവാദത്തിലൂടെയും ബി.ജെ.പി ലക്ഷ്യമിടുന്നത്. കർണാടകയിലെ കനത്ത തോൽവിയും പ്രതിപക്ഷ കക്ഷികളുടെ ഐക്യനീക്കങ്ങളും നൽകിയ ആഘാതത്തിലാണ് പുതിയ വർഗീയ അജണ്ട മോദിയാദികൾ പുറത്തെടുത്തിരിക്കുന്നത്. വരുന്ന ലോക് സഭാ സമ്മേളനത്തിൽ സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കാമെന്ന പ്രചാരണം അഴിച്ചുവിടുകയാണ് ബി.ജെ.പി . എന്നാൽ രാജ്യത്തെ വിവിധ മത &#8211; ജാതി- ഗോത്ര വിഭാഗങ്ങളെ ബാധിക്കുന്നതായതിനാൽ പെട്ടെന്നൊരു നിയമനിർമാണത്തിന് ബി.ജെ.പി മുതിരില്ലെന്നുറപ്പാണ്. മുസ് ലിംകളെ അപരവത്കരിച്ച് മറ്റുള്ളവരെയെല്ലാം കൂടെ കൂട്ടി അധികാരമുറപ്പിക്കൽ എന്ന ലക്ഷ്യം ഏക സിവിൽ കോഡിലൂടെ സാധ്യമാകില്ലെന്ന് അവർക്കറിയാം. അതു കൊണ്ട് കിട്ടിയ അവസരത്തിൽ പ്രതിപക്ഷത്തിൻ്റെ ശ്രദ്ധ ഐക്യത്തിൽ നിന്ന് മാറ്റുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് പാകതയോടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. കരട് വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന ജയറാം രമേശിൻ്റെ പ്രസ്താവന , ബില്ലവതരിപ്പിക്കാൻ ബി.ജെ.പി പെട്ടെന്ന് തുനിയില്ലെന്ന തിരിച്ചറിവ് കാരണമാണ്.</p>
<p>ക്രിസ്തീയ വിഭാഗങ്ങളും രാജ്യത്തെ ഇരുന്നൂറോളം ഗോത്ര വിഭാഗങ്ങളും നിയമത്തെ നഖശിഖാന്തം എതിർക്കുന്നുണ്ട്. കാലങ്ങളായി വെച്ചുപുലർത്തുന്ന വ്യക്തിനിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇതിലൂടെ ലംഘിക്കാൻ നിർബന്ധിതമാകും. ഇന്ത്യയുടെ അന്ത:സത്ത തന്നെ വിവിധ ജനവിഭാഗങ്ങളും സങ്കര സംസ്കാരവുമാണ് . നാനാത്വത്തിൽ ഏകത്വമാണത്. നാനാത്വത്തിൻ്റെ പ്രതിഫലനമാണ് മതേതരത്വവും ജനാധിപത്യവും. ബി .ജെ.പിയുടെയും മറ്റും കെണിയിൽ വീഴരുതെന്ന പക്വമായ തീരുമാനം തന്നെയാണ് കേരളത്തിലെ മുസ് ലിം സംഘടനകളും കഴിഞ്ഞ ദിവസം സ്വീകരിച്ചിരിക്കുന്നത്. ഈ വേദനയിൽ ചോരകുടിക്കാൻ വെമ്പുന്ന സി.പി.എമ്മിനെ പോലുള്ള പാർട്ടികളെയും കരുതിയിരിക്കുകയാണ് വിശ്വാസി സമൂഹം ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformecivilcodecongressmuslimleague.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എതിർപ്പുകൾക്കിടയിലും ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ</title>
		<link>https://www.chandrikadaily.com/uniformcivilcodepreparation.html</link>
					<comments>https://www.chandrikadaily.com/uniformcivilcodepreparation.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 01 Jul 2023 08:00:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uniformcivilcode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262336</guid>

					<description><![CDATA[അതേസമയം വലിയ പ്രതിഷേധങ്ങളാണ് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും ജനങ്ങളുടെയും എതിർപ്പ് കണക്കിലെടുക്കാതെ ഏക സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ.വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം എന്നാണറിയുന്നത്.<br />
വ്യക്തി നിയമത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളിൽ പാർലമെന്റ് നിയമ സ്റ്റാന്റിംഗ് കമ്മിറ്റി നിയമ നിർദേശങ്ങളുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തിൽ പ്രതിനിധികളെ അയക്കാൻ നിർദേശം നൽകി നിയമ കമ്മീഷനും നിയമ മന്ത്രാലയത്തിനും പാർലമെൻററി സമിതി നിർദേശം നൽകിയിട്ടുണ്ട്..</p>
<p>അതേസമയം വലിയ പ്രതിഷേധങ്ങളാണ് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ഉയരുന്നത്. വിവിധ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എൻ ഡി എ യിലെ ഘടക കക്ഷികളിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നു കഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uniformcivilcodepreparation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
