<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>united nations &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/united-nations/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Oct 2025 02:09:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>united nations &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇസ്രാഈലിനോട് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ</title>
		<link>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html</link>
					<comments>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 02:09:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360103</guid>

					<description><![CDATA[വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>യുനൈറ്റഡ് നേഷന്&#x200d;സ്: ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; പാലിക്കുന്നതില്&#x200d; ഇസ്രാഈല്&#x200d; പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്&#x200d;ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്&#x200d;കി. വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; നിശ്ചയിച്ചതിനേക്കാള്&#x200d; വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്&#x200d; ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്&#x200d; വ്യക്തമാക്കി.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d; ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്&#x200d; സൈനിക സാന്നിധ്യം കാരണം അനേകം പേര്&#x200d;ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്&#x200d; കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്&#x200d; ഫലസ്തീനികള്&#x200d;ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.</p>
<p>വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്&#x200d; ക്യാമ്പില്&#x200d; 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്&#x200d; ഇസ്രാഈല്&#x200d; സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്&#x200d;ഹാന്&#x200d; ഹഖ് അറിയിച്ചു. ഇതിന് മുന്&#x200d;പ് ഹെബ്രോണില്&#x200d; ഫുട്‌ബോള്&#x200d; കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്&#x200d; ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.</p>
<p>അതേസമയം, ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; ഉറപ്പാക്കല്&#x200d; അമേരിക്കയുടെ പ്രധാന മുന്&#x200d;ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്&#x200d;ക്കോ റൂബിയോ ഇസ്രാഈലില്&#x200d; നിന്ന് പ്രസ്താവിച്ചു.</p>
<p>തുര്&#x200d;ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്&#x200d;ദോഗാന്&#x200d; മധ്യസ്ഥ രാജ്യങ്ങള്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്&#x200d; അതിനെ ലംഘിക്കുന്നതില്&#x200d; നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.</p>
<p>ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്&#x200d; കൂടുതല്&#x200d; വഷളാകുന്ന സാഹചര്യത്തില്&#x200d; ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലേക്കുള്ള സഹായവിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കും: ഐക്യരാഷ്ട്രസഭ</title>
		<link>https://www.chandrikadaily.com/aid-deliveries-to-gaza-to-begin-sunday-united-nations.html</link>
					<comments>https://www.chandrikadaily.com/aid-deliveries-to-gaza-to-begin-sunday-united-nations.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 04:54:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[free palastine]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[standwithgaza]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357822</guid>

					<description><![CDATA[ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവീവ്: വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യത്തില്&#x200d; വന്നതിനെ തുടര്&#x200d;ന്ന് ഗസ്സയിലേക്കുള്ള സഹായവിതരണം ഞായറാഴ്ച മുതല്&#x200d; ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്&#x200d;ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്&#x200d;ക്ക് പോഷകാഹാര സഹായവും നല്&#x200d;കുക എന്നതാണ് യുഎന്റെ ലക്ഷ്യം.</p>
<p>ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്&#x200d; വിഭാഗം മേധാവി ടോം ഫ്ലെച്ചര്&#x200d; പറഞ്ഞു, കഴിഞ്ഞ മാസങ്ങളില്&#x200d; ആവശ്യമായ സഹായത്തിന്റെ 20 ശതമാനം മാത്രമേ ഗസ്സയിലെത്തിക്കാന്&#x200d; കഴിഞ്ഞിട്ടുള്ളൂ. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും തുറന്ന് വന്&#x200d;തോതില്&#x200d; സഹായം എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>പ്രതിദിനം 600ഓളം സഹായ ട്രക്കുകള്&#x200d; ഗസ്സയിലേക്ക് കടക്കുമെന്ന് വേള്&#x200d;ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) വ്യക്തമാക്കി. ഗസ്സയില്&#x200d; 145 കമ്മ്യൂണിറ്റി വിതരണ കേന്ദ്രങ്ങളും 30 ബേക്കറികളും പ്രവര്&#x200d;ത്തനസജ്ജമാക്കുമെന്നും ഡയറക്ടര്&#x200d; ഓഫ് എമര്&#x200d;ജന്&#x200d;സീസ് റോസ് സ്മിത്ത് വ്യക്തമാക്കി.</p>
<p>ഇസ്രാഈല്&#x200d; സൈന്യം പ്രസ്താവനയിലൂടെ, ഐക്യരാഷ്ട്രസഭയും അംഗീകൃത അന്താരാഷ്ട്ര, സ്വകാര്യ സംഘടനകളും ദാതാക്കളായ രാജ്യങ്ങളും ഗസ്സയിലേക്ക് സഹായം എത്തിക്കാമെന്ന് വ്യക്തമാക്കി. ട്രക്കുകളില്&#x200d; ഭക്ഷണം, മരുന്ന്, ഷെല്&#x200d;ട്ടര്&#x200d; സാമഗ്രികള്&#x200d;, ജല-മലിനജല സംവിധാനങ്ങള്&#x200d; നന്നാക്കാനുള്ള ഇന്ധനം, ഉപകരണങ്ങള്&#x200d; തുടങ്ങിയവ ഉള്&#x200d;പ്പെടും.</p>
<p>വടക്കന്&#x200d; ഗസ്സയിലേക്കുള്ള പ്രവേശനം നിര്&#x200d;ണായകമാണെന്ന് ഡബ്ല്യുഎഫ്പി ചൂണ്ടിക്കാട്ടി. 400,000ലധികം ആളുകള്&#x200d;ക്ക് നിരവധി ആഴ്ചകളായി സഹായം ലഭിച്ചിട്ടില്ലെന്നും അവര്&#x200d; അറിയിച്ചു.</p>
<p>ഇതിനിടെ യുനിസെഫ് മുന്നറിയിപ്പ് നല്&#x200d;കി  ഗസ്സയിലെ കുട്ടികള്&#x200d; കടുത്ത പോഷകാഹാരക്കുറവിലാണ്, 50,000 കുട്ടികള്&#x200d;ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയുന്നതിനാല്&#x200d; ശിശുമരണനിരക്കില്&#x200d; വര്&#x200d;ധനവ് ഉണ്ടാകാമെന്ന് യുനിസെഫ് വക്താവ് റിക്കാര്&#x200d;ഡോ പൈറസ് പറഞ്ഞു.</p>
<p>യുനിസെഫ് ഗസ്സയിലെ കുട്ടികള്&#x200d;ക്കായി 10 ലക്ഷം പുതപ്പുകള്&#x200d; വിതരണം ചെയ്യാനും തടഞ്ഞുവച്ചിരുന്ന വീല്&#x200d;ചെയറുകളും ക്രച്ചസുകളും നല്&#x200d;കാനും പദ്ധതിയിട്ടിട്ടുണ്ട്.</p>
<p>ഗസ്സയിലെ ദുരിതാവസ്ഥ കുറയ്ക്കാന്&#x200d; വെടിനിര്&#x200d;ത്തലും സഹായ വിതരണവും പുതിയ പ്രതീക്ഷകള്&#x200d; സൃഷ്ടിച്ചുവെങ്കിലും, സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aid-deliveries-to-gaza-to-begin-sunday-united-nations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലെബനനിലെ സ്ഥിതിഗതികള്&#x200d; അതിരൂക്ഷമെന്ന് യു എന്&#x200d; മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html</link>
					<comments>https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 05 Nov 2024 10:00:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Lebanan]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316320</guid>

					<description><![CDATA[ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്&#x200d; നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്&#x200d; യുഎന്&#x200d; വക്താവ് സ്റ്റെഫാന്&#x200d; ഡുജാറിക് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക് : ലെബനനിലെ സ്ഥിതിഗതികള്&#x200d; ഇപ്പോള്&#x200d; 2006 ലെ യുദ്ധത്തിന്റെ തീവ്രതയേക്കാള്&#x200d; കവിഞ്ഞ നിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്&#x200d;കി. ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്&#x200d; നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്&#x200d; യുഎന്&#x200d; വക്താവ് സ്റ്റെഫാന്&#x200d; ഡുജാറിക് പറഞ്ഞു. മെഡിക്കല്&#x200d; സൗകര്യങ്ങളും ജീവനക്കാരും വിഭവങ്ങളും കൂടുതലായി ക്രോസ്ഫയറില്&#x200d; കുടുങ്ങി. ഇതിനകം തന്നെ ദുര്&#x200d;ബലമായ ലെബനന്റെ ആരോഗ്യ ഇന്&#x200d;ഫ്രാസ്ട്രക്ചറിനെ കൂടുതല്&#x200d; ബാധിച്ചു.</p>
<p>നബാത്തിയയിലെ ബിന്&#x200d;ത് ജബെയില്&#x200d; ജില്ലയിലെ ടിബ്‌നിന്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രിക്ക് സമീപം അടുത്തിടെ ഇസ്രായേല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; ആശുപത്രിക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ഡസന്&#x200d; കണക്കിന് ആളുകള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി ദുജാറിക് ചൂണ്ടിക്കാട്ടി. ലെബനനില്&#x200d; ഡ്യൂട്ടിക്കിടെ 110 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്&#x200d;ട്ടും അദ്ദേഹം ഉദ്ധരിച്ചു.</p>
<p>കഴിഞ്ഞ 13 മാസത്തിനിടെ 60 ആക്രമണങ്ങളെങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്&#x200d;ക്ക് നേരെ ഉണ്ടായിട്ടുണ്ട്. തെക്കന്&#x200d; ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്&#x200d;, രാജ്യത്തുടനീളമുള്ള ഇസ്രാഈലി വ്യോമാക്രമണങ്ങള്&#x200d;, ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്&#x200d;, റോക്കറ്റ് ആക്രമണങ്ങള്&#x200d; എന്നിവയ്ക്കിടയില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന ജീവഹാനിയെയും വക്താവ് അപലപിച്ചു. എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്&#x200d; പാലിക്കുകയും സാധാരണക്കാരെയും സിവിലിയന്&#x200d; അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐക്യരാഷ്ട്ര സഭ പൊളിച്ചെഴുതണം; ഇന്ത്യക്ക് എന്തുകൊണ്ട് സ്ഥിരാംഗത്വം നല്&#x200d;കുന്നില്ല? രൂക്ഷ വിമര്&#x200d;ശനവുമായി മോദി</title>
		<link>https://www.chandrikadaily.com/modi-against-united-nations-news.html</link>
					<comments>https://www.chandrikadaily.com/modi-against-united-nations-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 26 Sep 2020 13:40:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156742</guid>

					<description><![CDATA[കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവന്&#x200d; കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ സംയുക്ത പോരാട്ടത്തില്&#x200d; ഐക്യരാഷ്ട്ര സഭ എവിടെയാണുള്ളത്? ഫലപ്രദമായ എന്തു നടപടിയാണ് യുഎന്&#x200d; കൈക്കൊണ്ടത്?]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഐക്യരാഷ്ട്ര സഭക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തില്&#x200d; യുഎന്&#x200d; എവിടെയാണെന്ന് മോദി ചോദിച്ചു. കോവിഡ് രോഗം തടയുന്നതിന് ശക്തമായ എന്തു ഇടപെടലാണ് യുഎന്&#x200d; കൈക്കൊണ്ടിട്ടുള്ളതെന്നും മോദി. ഐക്യരാഷ്ട്ര സഭയുടെ ഘടനയിലും പ്രവര്&#x200d;ത്തനത്തിലും മാറ്റം വരുത്തണം. യുഎന്നില്&#x200d; ഇന്ത്യക്ക് സ്ഥിരാംഗത്വം നല്&#x200d;കണമെന്നും മോദി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്&#x200d; അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.</p>
<p>കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവന്&#x200d; കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ സംയുക്ത പോരാട്ടത്തില്&#x200d; ഐക്യരാഷ്ട്ര സഭ എവിടെയാണുള്ളത്? ഫലപ്രദമായ എന്തു നടപടിയാണ് യുഎന്&#x200d; കൈക്കൊണ്ടത്? മോദി ചോദിക്കുന്നു. ഭീകരാക്രമണങ്ങളില്&#x200d; രക്തപ്പുഴകള്&#x200d; ഒഴുകിയപ്പോള്&#x200d; യുഎന്&#x200d; എന്തെടുക്കുകയായിരുന്നെന്നും മോദി ചോദിച്ചു.</p>
<p>ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇനിയും സ്ഥിരാംഗത്വം നല്&#x200d;കാത്തതെന്താണെന്ന് മോദി ചോദിച്ചു.ഇന്ത്യ ദുര്&#x200d;ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്&#x200d; ഉണ്ടാക്കുന്നത് മറ്റാരെയും തോല്&#x200d;പിക്കാനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഐക്യരാഷ്ട്ര സഭയെ മാനിക്കുന്നു. സംഘടനയില്&#x200d; കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മോദി ആവശ്യപ്പെട്ടു.</p>
<p>മോദിയുടെ മുന്&#x200d;കൂട്ടി റെക്കോര്&#x200d;ഡുചെയ്‌ത പ്രസംഗം ന്യൂയോര്&#x200d;ക്കിലെ യുഎന്&#x200d; ജനറല്&#x200d; അസംബ്ലി ഹാളില്&#x200d; (വൈകുന്നേരം 6:30 മുതലാണ് പ്രക്ഷേപണം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-against-united-nations-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് യുഎന്&#x200d; സാമ്പത്തിക സാമൂഹിക കൗണ്&#x200d;സില്&#x200d; സമിതിയില്&#x200d; അംഗത്വം; വോട്ടെടുപ്പില്&#x200d; ചൈന തോറ്റു</title>
		<link>https://www.chandrikadaily.com/india-hos-got-membership-in-un-social-economic-council.html</link>
					<comments>https://www.chandrikadaily.com/india-hos-got-membership-in-un-social-economic-council.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 15 Sep 2020 03:40:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[India]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153261</guid>

					<description><![CDATA[2021 മുതല്&#x200d; 2025 വരെയുള്ള നാല് വര്&#x200d;ഷത്തേക്കാണ് ഇന്ത്യക്ക് യു.എന്&#x200d;.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: യുഎന്&#x200d; സാമ്പത്തിക സാമൂഹിക കൗണ്&#x200d;സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്&#x200d;സ് കമ്മീഷന്&#x200d; ഓണ്&#x200d; സ്റ്റാറ്റസ് ഓഫ് വുമണ്&#x200d; (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്&#x200d;ത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ്.ഗുരുമൂര്&#x200d;ത്തി പറഞ്ഞു.</p>
<p>2021 മുതല്&#x200d; 2025 വരെയുള്ള നാല് വര്&#x200d;ഷത്തേക്കാണ് ഇന്ത്യക്ക് യു.എന്&#x200d;.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്&#x200d;, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 അംഗ രാജ്യങ്ങളില്&#x200d; ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല.</p>
<p>ജൂണില്&#x200d; ഇന്ത്യക്ക് യുഎന്&#x200d; രക്ഷാസമിതിയില്&#x200d; താത്കാലിക അംഗത്വം ലഭിച്ചിരുന്നു. 192ല്&#x200d; 184 വോട്ടുകള്&#x200d; നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-hos-got-membership-in-un-social-economic-council.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമം നടപ്പിലാക്കുന്നതിന് മുന്&#x200d;പ് കശ്മീരി ജനതയോട് ചര്&#x200d;ച്ച ചെയ്യാമായിരുന്നു; മോദി സര്&#x200d;ക്കാറിനെതിരെ യുഎന്&#x200d;</title>
		<link>https://www.chandrikadaily.com/kashmir-issue-un-stood-against-central-ministry.html</link>
					<comments>https://www.chandrikadaily.com/kashmir-issue-un-stood-against-central-ministry.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 09 Sep 2019 13:38:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138645</guid>

					<description><![CDATA[കശ്മീര്&#x200d;, അസം വിഷയങ്ങളില്&#x200d; ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്&#x200d; മനുഷ്യാവകാശ കൗണ്&#x200d;സില്&#x200d; മേധാവി മിഷേല്&#x200d; ബാച്‌ലറ്റ് പറഞ്ഞു. &#8216; കശ്മീരില്&#x200d; ഇന്ത്യന്&#x200d; സര്&#x200d;ക്കാര്&#x200d; ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്&#x200d;ക്കു മേല്&#x200d; ഏതുതരത്തില്&#x200d; സ്വാധീനിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. ഇന്റര്&#x200d;നെറ്റിനും സംഘം ചേരാനും അവിടെ നിയന്ത്രണങ്ങളുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും തടങ്കലിലുണ്&#8217; അദ്ദേഹം പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശങ്ങള്&#x200d; ഉറപ്പുവരുത്താന്&#x200d; ഇന്ത്യയോടും പാകിസ്താനോടും അദ്ദേഹം അഭ്യര്&#x200d;ത്ഥിച്ചു.കശ്മീരിന്റെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കശ്മീര്&#x200d;, അസം വിഷയങ്ങളില്&#x200d; ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്&#x200d; മനുഷ്യാവകാശ കൗണ്&#x200d;സില്&#x200d; മേധാവി മിഷേല്&#x200d; ബാച്‌ലറ്റ് പറഞ്ഞു. &#8216; കശ്മീരില്&#x200d; ഇന്ത്യന്&#x200d; സര്&#x200d;ക്കാര്&#x200d; ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്&#x200d;ക്കു മേല്&#x200d; ഏതുതരത്തില്&#x200d; സ്വാധീനിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. ഇന്റര്&#x200d;നെറ്റിനും സംഘം ചേരാനും അവിടെ നിയന്ത്രണങ്ങളുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും തടങ്കലിലുണ്&#8217;   അദ്ദേഹം പറഞ്ഞു. </p>



<p>കശ്മീരിലെ മനുഷ്യാവകാശങ്ങള്&#x200d; ഉറപ്പുവരുത്താന്&#x200d;  ഇന്ത്യയോടും പാകിസ്താനോടും അദ്ദേഹം അഭ്യര്&#x200d;ത്ഥിച്ചു.കശ്മീരിന്റെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് കശ്മീരിലെ ജനങ്ങളുമായി കൂടി കൂടിയാലോചിക്കേണ്ടിരുന്നു&#8217;  അദ്ദേഹം പറഞ്ഞു.  അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്&#x200d; പ്രശ്‌നത്തിലും യു.എന്&#x200d; ആശങ്ക അറിയിച്ചു. പൗരത്വ രജിസ്റ്റര്&#x200d; വലിയ അനിശ്ചിതത്വങ്ങള്&#x200d;ക്കും ആകുലതയ്ക്കും കാരണമായതായി യു.എന്&#x200d; വ്യക്തമാക്കി. ഓഗസ്റ്റ് 31ന് പുറത്തു വിട്ട രജിസ്റ്റര്&#x200d; പ്രകാരം 19 ലക്ഷം പേരാണ് പുറത്തുനില്&#x200d;ക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-issue-un-stood-against-central-ministry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരിനെ കുറിച്ച് ഐക്യരാഷ്ട്ര സഭയില്&#x200d; അടച്ചിട്ട മുറിയില്&#x200d; ഇന്ന് ചര്&#x200d;ച്ച; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല</title>
		<link>https://www.chandrikadaily.com/jammu-kasmir-issue-un-discussion.html</link>
					<comments>https://www.chandrikadaily.com/jammu-kasmir-issue-un-discussion.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 16 Aug 2019 03:13:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136139</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്&#x200d; ഇന്നു ചര്&#x200d;ച്ച നടക്കും. ചര്&#x200d;ച്ചയില്&#x200d; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്&#x200d;ഥനയെ തുടര്&#x200d;ന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്&#x200d;സിലാണ് ചര്&#x200d;ച്ച നടത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യന്&#x200d; സമയം രാത്രി 7.30ന് അടച്ചിട്ട മുറിയിലായിരിക്കും ചര്&#x200d;ച്ച നടക്കുകയെന്ന് വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചര്&#x200d;ച്ച പ്രക്ഷേപണം ചെയ്യുകയോ വാര്&#x200d;ത്താ ലേഖകരെ റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; അനുവദിക്കുകയോ ഇല്ല. ചര്&#x200d;ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്&#x200d;ശങ്ങളുമൊന്നും റെക്കോര്&#x200d;ഡായി സൂക്ഷിക്കില്ല. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്&#x200d; ഇന്നു ചര്&#x200d;ച്ച നടക്കും. ചര്&#x200d;ച്ചയില്&#x200d; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്&#x200d;ഥനയെ തുടര്&#x200d;ന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്&#x200d;സിലാണ് ചര്&#x200d;ച്ച നടത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യന്&#x200d; സമയം രാത്രി 7.30ന് അടച്ചിട്ട മുറിയിലായിരിക്കും ചര്&#x200d;ച്ച നടക്കുകയെന്ന് വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. </p>



<p>വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചര്&#x200d;ച്ച പ്രക്ഷേപണം ചെയ്യുകയോ വാര്&#x200d;ത്താ ലേഖകരെ റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; അനുവദിക്കുകയോ ഇല്ല. ചര്&#x200d;ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്&#x200d;ശങ്ങളുമൊന്നും റെക്കോര്&#x200d;ഡായി സൂക്ഷിക്കില്ല. വിഷയം മാധ്യമങ്ങള്&#x200d; വഴി പൊതുസമൂഹത്തെ അറിയിക്കുകയുമില്ല. </p>



<p>ചൈന ഒഴികെ യു.എന്&#x200d; സെക്യൂരിറ്റി കൗണ്&#x200d;സിലിലെ നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. കശ്മീര്&#x200d; ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് യു.എസ് പ്രതികരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jammu-kasmir-issue-un-discussion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്ക സഹായം വെട്ടികുറച്ചു ; ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d;</title>
		<link>https://www.chandrikadaily.com/un-chief-warns-that-cash-flow-problems-will-force-expense-cuts.html</link>
					<comments>https://www.chandrikadaily.com/un-chief-warns-that-cash-flow-problems-will-force-expense-cuts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 17:02:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[un]]></category>
		<category><![CDATA[united nations]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96337</guid>

					<description><![CDATA[ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടേര്&#x200d;സ്. അംഗ രാജ്യങ്ങള്&#x200d; സംഭാവനകള്&#x200d; ഉടന്&#x200d; തന്നെ മുഴുവനായും നല്&#x200d;കിയില്ലെങ്കില്&#x200d; മുന്നോട്ടുള്ള പ്രവര്&#x200d;ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്&#x200d; മൂലം യുഎന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; പ്രതിസന്ധിയിലായത്. ദൈന്യംദിന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായും സാമ്പത്തിക സഹായങ്ങള്&#x200d;ക്കും പണം തികയാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ. ഫണ്ടില്ലാത്തതോടെയാണ് യുഎന്&#x200d; സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് സെക്രട്ടറി ജനറല്&#x200d; വ്യക്തമാക്കി. സംഘടന നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടി സെക്രട്ടറി അറ്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടേര്&#x200d;സ്. അംഗ രാജ്യങ്ങള്&#x200d; സംഭാവനകള്&#x200d; ഉടന്&#x200d; തന്നെ മുഴുവനായും നല്&#x200d;കിയില്ലെങ്കില്&#x200d; മുന്നോട്ടുള്ള പ്രവര്&#x200d;ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്&#x200d; മൂലം യുഎന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; പ്രതിസന്ധിയിലായത്. ദൈന്യംദിന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായും സാമ്പത്തിക സഹായങ്ങള്&#x200d;ക്കും പണം തികയാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ.</p>
<p>ഫണ്ടില്ലാത്തതോടെയാണ് യുഎന്&#x200d; സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് സെക്രട്ടറി ജനറല്&#x200d; വ്യക്തമാക്കി. സംഘടന നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടി സെക്രട്ടറി അറ്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. അംഗ രാഷ്ട്രങ്ങളില്&#x200d; നിന്നുള്ള ഫണ്ടുകള്&#x200d; തടസപ്പെട്ടതോടെയാണ് സാമ്പത്തിക പ്രതിസന്ധി പടിമുറുക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്&#x200d;ക്ക് സെക്രട്ടറി കത്തയച്ചത്. 112 രാജ്യങ്ങളാണ് യുഎന്നില്&#x200d; അംഗത്വമുള്ളത്.</p>
<p>യുഎന്നിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഏറ്റവുമധികം തുക നല്&#x200d;കിയിരുന്നത് യുഎസ് ആയിരുന്നു. ബജറ്റ് വിഹിതത്തിന്റെ 22 ശതമാനവും സമാധാന സംരക്ഷണ ബജറ്റിലേക്കുള്ള 28.5 ശതമാനവും യുഎസ് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മറ്റ് രാജ്യങ്ങള്&#x200d; വിഹിതം വര്&#x200d;ദ്ധിപ്പിക്കട്ടെ അതിനു ശേഷം നല്&#x200d;കാമെന്നാണ് യുഎസ് പ്രതിനിധി നിക്കി ഹാലി പറയുന്നത്. 25 ശതമാനം മാത്രമേ ഇക്കുറി യുഎസ് നല്&#x200d;കുകയുള്ളു എന്നും അവര്&#x200d; വ്യക്തമാക്കി. ഇന്ത്യയുള്&#x200d;പ്പെടെയുള്ള 112 രാജ്യങ്ങള്&#x200d; യുഎന്നിലേക്കുള്ള സംഭാവന നല്&#x200d;കിയിരുന്നു. ഒരു കോടി 79 ലക്ഷം ഡോളറാണ് ഇന്ത്യയുടെ വിഹിതം. 149 കോടി ഡോളറാണ് അംഗരാജ്യങ്ങളില്&#x200d; നിന്ന് യുഎന്നിന് ലഭിക്കേണ്ടത്. അഫ്ഗാനിസ്താനും ബംഗ്ലാദേശും ബ്രസീലും യുഎസും ഉള്&#x200d;പ്പെടെ 81 രാജ്യങ്ങളാണ് ഇനിയും വിഹിതം അടക്കാനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-chief-warns-that-cash-flow-problems-will-force-expense-cuts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്പിനോസ് ഗാര്&#x200d;സസ് യു.എന്&#x200d; പ്രസിഡണ്ട്; തലപ്പത്തെത്തുന്ന നാലാമത്തെ വനിത</title>
		<link>https://www.chandrikadaily.com/ecuador-s-espinosa-garces-elected-un-general-assembly-president.html</link>
					<comments>https://www.chandrikadaily.com/ecuador-s-espinosa-garces-elected-un-general-assembly-president.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 06 Jun 2018 03:38:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88693</guid>

					<description><![CDATA[യുണൈറ്റഡ് നേഷന്&#x200d;സ്: യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്&#x200d; മുന്&#x200d; വിദേശകാര്യമന്ത്രി മരിയ ഫെര്&#x200d;ണാണ്ട എസ്പിനോസ ഗാര്&#x200d;സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്&#x200d; ജനറല്&#x200d; അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73 വര്&#x200d;ഷത്തെ ചരിത്രത്തില്&#x200d; ജനറല്&#x200d; അസംബ്ലി പ്രസിഡണ്ടാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാര്&#x200d;സെസ്. ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബത്ത് ഫോറസ് ഫ്‌ളേക്കിനെയാണ് ഗാര്&#x200d;സെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകള്&#x200d;ക്കാണ് ഗാര്&#x200d;സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്&#x200d; ബഹ്‌റിന്റെ ഷീക്ക ഹയാ റാഷദ് അല്&#x200d; ഖലീഫ [&#8230;]]]></description>
										<content:encoded><![CDATA[<p>യുണൈറ്റഡ് നേഷന്&#x200d;സ്: യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്&#x200d; മുന്&#x200d; വിദേശകാര്യമന്ത്രി മരിയ ഫെര്&#x200d;ണാണ്ട എസ്പിനോസ ഗാര്&#x200d;സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്&#x200d; ജനറല്&#x200d; അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73 വര്&#x200d;ഷത്തെ ചരിത്രത്തില്&#x200d; ജനറല്&#x200d; അസംബ്ലി പ്രസിഡണ്ടാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാര്&#x200d;സെസ്.</p>
<p>ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബത്ത് ഫോറസ് ഫ്‌ളേക്കിനെയാണ് ഗാര്&#x200d;സെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകള്&#x200d;ക്കാണ് ഗാര്&#x200d;സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്&#x200d; ബഹ്‌റിന്റെ ഷീക്ക ഹയാ റാഷദ് അല്&#x200d; ഖലീഫ പ്രസിഡണ്ട് പദം അലങ്കരിച്ച ശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ് ഗാര്&#x200d;സെസ്.</p>
<p>ഇപ്പോഴത്തെ പ്രസിഡണ്ട് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറില്&#x200d; സ്ഥാനമൊഴിയും. ഈ ഒഴിവിലേക്കാണ് ഗാരസെസ് നിയമിക്കപ്പെടുക. ഒരു വര്&#x200d;ഷത്തേക്കാണ് നിയമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ecuador-s-espinosa-garces-elected-un-general-assembly-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ച് അമേരിക്ക</title>
		<link>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html</link>
					<comments>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 Jan 2018 12:09:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[united nations]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65608</guid>

					<description><![CDATA[&#160; വാഷിങ്ടണ്&#x200d;: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്&#x200d;കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയിരുന്ന സ്ഥാനത്ത് ഇനിമുതല്&#x200d; 60 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയാല്&#x200d; മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്&#x200d; ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്&#x200d; റിലീഫ് ആന്റ് വര്&#x200d;ക്ക് ഏജന്&#x200d;സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്‌നാന്&#x200d;, ജോര്&#x200d;ദാന്&#x200d;, സിറിയ എന്നിവിടങ്ങളില്&#x200d; കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിങ്ടണ്&#x200d;: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്&#x200d;കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയിരുന്ന സ്ഥാനത്ത് ഇനിമുതല്&#x200d; 60 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയാല്&#x200d; മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്&#x200d; ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്&#x200d; റിലീഫ് ആന്റ് വര്&#x200d;ക്ക് ഏജന്&#x200d;സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്‌നാന്&#x200d;, ജോര്&#x200d;ദാന്&#x200d;, സിറിയ എന്നിവിടങ്ങളില്&#x200d; കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്&#x200d;ക്കുവേണ്ടിയാണ് യു.എന്&#x200d; ആര്&#x200d;.ഡബ്ല്യൂ.എ ഫണ്ട് ചെലവഴിക്കുന്നത്.</p>
<p>രണ്ടാഴ്ച മുമ്പ് അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് യു.എസ് നല്&#x200d;കിവരുന്ന ഇത്തരം സഹായങ്ങളെ വിമര്&#x200d;ശിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നു വര്&#x200d;ഷമായി യുഎസ് സാമ്പത്തിക സഹായ നല്&#x200d;കിവരുകയാണെന്നും അത്തരം സഹായങ്ങള്&#x200d; നിര്&#x200d;ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീക്ഷണി. ഇതിനു പിന്നാലെയാണ് സഹായം വെട്ടിച്ചുരുക്കിയതായി അമേരിക്ക അറിയിക്കുന്നത്. യുഎന്നിന്റെ റിലീഫ് ആന്റ് വര്&#x200d;ക്‌സ് ഏജന്&#x200d;സിക്ക് (യുഎന്&#x200d;ആര്&#x200d;ഡബ്ല്യൂഎ) ഫണ്ടിന്റെ 30 ശതമാനം സംഭാവന നല്&#x200d;കിയത് യു.എസ് ആയിരുന്നു. അതേസമയം സാമ്പത്തിക സഹായം വെട്ടികുറച്ച തീരുമാനം ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്&#x200d;ട്ട്‌മെന്റ് വക്താവ് ഹീതര്&#x200d; നൗവെര്&#x200d;ട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
