<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>unity &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/unity/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Mar 2025 03:10:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>unity &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദക്ഷിണേന്ത്യയിലുയരുന്ന ഐക്യനിര</title>
		<link>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html</link>
					<comments>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 03:08:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[unity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335096</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്&#x200d;മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.]]></description>
										<content:encoded><![CDATA[<p>നിര്&#x200d;ദിഷ്ട മണ്ഡല പുനര്&#x200d;നിര്&#x200d;ണയ പ്രക്രിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡി.എം.കെ ഇന്ന് ചെന്നൈയില്&#x200d; സംയുക്ത ആക്ഷന്&#x200d; കമ്മിറ്റിയുടെ (ജെ.എ.സി) ആദ്യ യോഗം വിളിച്ചുചേര്&#x200d;ത്തിരിക്കുകയാണ്. മൂന്ന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും കര്&#x200d;ണാടക ഉപമുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളിലെ സമുന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ബി.ജെ.പിയെ എതിര്&#x200d;ക്കുന്ന പാര്&#x200d;ട്ടികളുടെ വേദിയായിത്തീര്&#x200d;ന്നിരിക്കുകയാണ്. പിണറായി വിജയന്&#x200d; (കേരളം), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ത് മാന്&#x200d; (പഞ്ചാബ്), കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്&#x200d;, ഒഡീഷ മുന്&#x200d; മുഖ്യമന്ത്രിയും ബിജു ജനതാദള്&#x200d; (ബിജെഡി) മേധാവിയുമായ നവീന്&#x200d; പട്‌നായിക്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്&#x200d;, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മിഥു റെഡ്ഡി, ബി.ആര്&#x200d;.എസ് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധികള്&#x200d; തുടങ്ങിയവരാണ് യോഗത്തില്&#x200d; പങ്കെടുക്കുന്നത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്&#x200d;മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.</p>
<p>തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്&#x200d;, മുഖ്യമന്ത്രിമാര്&#x200d;ക്കും രാഷ്ട്രീയ നേതാക്കള്&#x200d;ക്കും കത്തെഴുതിയതിനു പുറമേ, തന്റെ മന്ത്രിസഭാ സഹപ്രവര്&#x200d;ത്തകരും എം.പിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ നേരിട്ട് ക്ഷണിക്കാന്&#x200d; അയക്കുകയും ചെയ്തിരുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്&#x200d;ത്തി നിര്&#x200d;ണയം ബാധിക്കുന്ന ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് പുറമെയുള്ള സംസ്ഥാനങ്ങളുടെ ഒരു ജെ.എ.സി രൂപീകരിക്കാനുള്ള തീരുമാനം അടുത്തിടെ സ്റ്റാലിന്&#x200d; വിളിച്ചുചേര്&#x200d;ത്ത ഒരു സര്&#x200d;വകക്ഷി യോ ഗത്തിലാണ് എടുത്തത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്&#x200d;ത്തി നിര്&#x200d;ണയം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ സീറ്റുകള്&#x200d; കുറയ്ക്കമെന്നും കൂടുതല്&#x200d; ജനസംഖ്യയുള്ള വടക്കേ ഇന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് അനാവശ്യ നേട്ടം നല്&#x200d;കുമെന്നുമുള്ള കാര്യത്തില്&#x200d; ദക്ഷിണേന്ത്യയില്&#x200d; ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികളിലെല്ലാം സമവായമുണ്ട്. വിഷയം ശ്രദ്ധയില്&#x200d;പ്പെടുത്തുന്നതിനായി, പാര്&#x200d;ലമെന്റിന്റെ നിലവിലെ സമ്മേളനത്തില്&#x200d; ഡി.എം.കെ എം.പിമാര്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയുടെ പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി നേതാവ് കനിമൊഴി സഭയില്&#x200d; ചര്&#x200d;ച്ചക്ക് നോട്ടീസ് നല്&#x200d;കുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച, ഡി.എം.കെ എം.പിമാര്&#x200d; അതിര്&#x200d; ത്തി നിര്&#x200d;ണയം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എഴുതിയ കറുത്ത ടീഷര്&#x200d;ട്ടുകള്&#x200d; ധരിച്ച് പാര്&#x200d;ലമെന്റിലെത്തി സഭക്ക് പുറത്ത് പ്രകടനം നടത്തിയിരുന്നു.</p>
<p>അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ തമിഴ്‌നാട്ടില്&#x200d; മാത്രം ഒമ്പത് ലോക്‌സഭാ സീറ്റുകള്&#x200d; ഇല്ലാതാക്കുമെന്നാണ് ഡി.എം.കെയുടെ നിലപാട്. നിലവില്&#x200d; തമിഴ്‌നാട്ടില്&#x200d; ആകെ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. പുതിയ തീരുമാനം സംസ്ഥാനത്തിന്റെ ശബ്ദത്തെയും പാര്&#x200d;ലമെന്റിലെ പ്രാതിനിധ്യ ത്തെയും തകര്&#x200d;ക്കാനുള്ള ഗൂഢാലോചനയാണെന്നും ഫെഡറല്&#x200d; വിരുദ്ധതക്കു പുറമേ, വടക്കന്&#x200d; പ്രദേശങ്ങളില്&#x200d; അനുപാതമില്ലാതെ വര്&#x200d;ധിച്ച സീറ്റുകള്&#x200d; നേടി അധികാരം നിലനിര്&#x200d;ത്തുക എന്നതാണ് ബി.ജെപി.യുടെ ലക്ഷ്യമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം. തമിഴ്‌നാട് സര്&#x200d;ക്കാറിന്റെ നേതൃത്വത്തില്&#x200d; നടക്കുന്ന ശ്രമങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണയാണ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാ നങ്ങളിലെയും പഞ്ചാബ് ഉള്&#x200d;പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളും നല്&#x200d;കിക്കൊണ്ടിരിക്കുന്നത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ ദ്വിഭാഷാ നീക്കത്തെയും തമിഴ്‌നാട് ശക്തമായിത്തന്നെ എതിര്&#x200d;ത്തിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച് ഹിന്ദി സാര്&#x200d;വത്രികമാക്കാനും തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും തകര്&#x200d;ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദ്വിഭാഷ നയമെന്നും ഇത് തമിഴ്‌നാട്ടില്&#x200d; ഒരു തരത്തിലും അംഗീകരിക്കാന്&#x200d; സാധിക്കില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര നയങ്ങള്&#x200d; നടപ്പിലാക്കുന്നതില്&#x200d; വീഴ്ച്ചവരുത്തുന്നതിന്റെ പേരില്&#x200d; ഫണ്ട് വെട്ടി കുറക്കുന്ന പക്ഷം അതിനെ നേരിടാന്&#x200d; തയ്യാറാണെന്നും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ദ്വിഭാഷാ നയത്തിലൂടെയും മണ്ഡല പുനര്&#x200d;നിര്&#x200d;ണയത്തിലൂടെയും ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണെന്നത് സുവ്യക്തമാണ്. ഉത്തേരേന്ത്യയിലെ പോലെ വര്&#x200d;ഗീയ ധ്രുവീകരണം അസാധ്യമാവുകയും ദക്ഷിണേന്ത്യയില്&#x200d; താമര തണ്ടൊടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലുള്ള നീക്കം പ്രതിപക്ഷ കക്ഷികള്&#x200d; ഒന്നായി ചെറുക്കാന്&#x200d; തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്&#x200d; രൂപപ്പെടുന്ന ഈ സംയുക്ത പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്നതിലൂടെ കേന്ദ്ര സര്&#x200d;ക്കാറും ബി.ജെ.പിയും കൂടുതല്&#x200d; പ്രതിരോധത്തിലേക്ക് നീങ്ങാനിരിക്കുകയുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ യൂണിറ്റി കോൺഫറൻസ് സമാപിച്ചു</title>
		<link>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html</link>
					<comments>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 May 2023 08:52:06 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[islamic center]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[unity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255171</guid>

					<description><![CDATA[കുവൈത്ത് സിറ്റി :&#8221;മനുഷ്യ നന്മക്ക് മതം&#8221; എന്ന പ്രമേയത്തിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി, ജന പങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിധിനിധികളുടെ ഒത്തുചേരൽ കൊണ്ടും ശ്രദ്ധേയമായി. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘടനം നിർവഹിച്ചു. യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു. മനുഷ്യ [&#8230;]]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി :&#8221;മനുഷ്യ നന്മക്ക് മതം&#8221; എന്ന പ്രമേയത്തിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി, ജന പങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിധിനിധികളുടെ ഒത്തുചേരൽ കൊണ്ടും ശ്രദ്ധേയമായി. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘടനം നിർവഹിച്ചു.<br />
യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു. മനുഷ്യ മനസ്സുകൾക്കിടയിൽ അകലം വർധിച്ചുവരികയും വെറുപ്പും വിദ്വേഷവും വ്യാപകമാവുകായും ചെയ്യുന്ന ഈ കാലത്തു മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശാലമായ മാനവികതയുടെ സന്ദേശങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ഐ സി പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.<br />
കുവൈത്ത് KMCC സംസ്ഥാന പ്രസിഡൻ്റ് ശറഫുദ്ദീൻ കണ്ണേത്ത്, KKMA കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ OICC നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, സാരഥി കുവൈത്ത് മുൻ പ്രസിഡന്റ് സജീവ് നാരായണൻ, ഫാദർ ഗീവർഗീസ് ജോൺ തുടങ്ങീ കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും ഐക്യവും മതസൗഹാര്&#x200d;ദവും തിരിച്ചുപിടിക്കാന്&#x200d; വിയോജിപ്പുകൾ മറന്നു ഒന്നിച്ചു നില്ക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.</p>
<p>കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ ബ്രോഷർ പ്രകാശനവും പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ഉത്ഘാടനവും മംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എം കെ റഫീഖ് നരിപ്പറ്റക്ക് നൽകികൊണ്ട് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നിർവഹിച്ചു.അമീൻ മുസ്‌ലിയാർ ചേകന്നൂർ ഖിറാഅത് അവതരിപ്പിച്ചു . കെ ഐ സി വിദ്യാഭ്യാസ വിങ് സെക്രെട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിക്കു നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഹാര്&#x200d; മോഡലില്&#x200d; പ്രതിപക്ഷകൂട്ടായ്മ വരുന്നു</title>
		<link>https://www.chandrikadaily.com/abiharmodel.html</link>
					<comments>https://www.chandrikadaily.com/abiharmodel.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 06 May 2023 15:43:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[oppositin]]></category>
		<category><![CDATA[unity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251964</guid>

					<description><![CDATA[ഇത് വിജയിച്ചാല്&#x200d; ബി.ജെ.പിയെ കേന്ദ്രത്തിലും തറപറ്റിക്കാനാകും.]]></description>
										<content:encoded><![CDATA[<p>അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കെതിരെ പ്രതിപക്ഷകൂട്ടായ്മ രൂപീകരിക്കുന്നതിനായി ബീഹാര്&#x200d; തലസ്ഥാനമായ പട്‌നയില്&#x200d; 18ന് പ്രതിപക്ഷനേതാക്കളുടെ യോഗം ചേരും. നിതീഷ് ആണ് യോഗം വിളിച്ചിരിക്കുന്നത്. ശരത് പവാര്&#x200d;, ഉദ്ധവ് താക്കറേ, കെജ്രിവാള്&#x200d;, തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുക്കും. കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d; നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. സ്റ്റാലിന്&#x200d; പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. യു.പിയില്&#x200d;നിന്ന് അഖിലേഷ് യാദവും പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മമത ബാനര്&#x200d;ജി മുമ്പത്തെ പിടിവാശി ഉപേക്ഷിച്ച് പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യത്തിന് ശ്രമമാരംഭിച്ചിട്ടുണ്ട്. കോണ്&#x200d;ഗ്രസുമായും സി.പി.എമ്മുമായും സീറ്റ് പങ്കിടുന്ന കാര്യത്തിലാണ് അവരുടെ തര്&#x200d;ക്കം. ബീഹാറില്&#x200d; പ്രതിപക്ഷ മഹാസഖ്യം ബി.ജെ.പിയെ തറപറ്റിച്ചത് മാതൃകയാക്കാനാണ് നിതീഷിന്റെ നീക്കം. ഇത് വിജയിച്ചാല്&#x200d; ബി.ജെ.പിയെ കേന്ദ്രത്തിലും തറപറ്റിക്കാനാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abiharmodel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
