UNO – Chandrika Daily https://www.chandrikadaily.com Tue, 08 Oct 2019 07:24:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg UNO – Chandrika Daily https://www.chandrikadaily.com 32 32 ഐക്യരാഷ്ട്ര സഭ കടക്കെണിയില്‍; ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരും https://www.chandrikadaily.com/uno-debt-crisis.html https://www.chandrikadaily.com/uno-debt-crisis.html#respond Tue, 08 Oct 2019 07:23:51 +0000 http://www.chandrikadaily.com/?p=141140 ഐക്യരാഷ്ട്രസഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

നിലവില്‍ 23 കോടി ഡോളറിന്റെ കുറവാണ് ഉള്ളത്. പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കേണ്ടിവരുമെന്നും ഗുട്ടെറസ് പറയുന്നു.
ഇതിന് പുറമെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/uno-debt-crisis.html/feed 0
‘ജനീവ വിവരങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു’; കേരളം പുനര്‍നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍ https://www.chandrikadaily.com/shashi-tharoor-discusses-geneva-matters-to-pinarayi-vijayan-on-kerala-relief-news.html https://www.chandrikadaily.com/shashi-tharoor-discusses-geneva-matters-to-pinarayi-vijayan-on-kerala-relief-news.html#respond Mon, 27 Aug 2018 06:44:12 +0000 http://www.chandrikadaily.com/?p=100363 തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

അര മണിക്കൂര്‍ സമയം താന്‍ ജനീവയില്‍ നടത്തിയ ചര്‍ച്ചകളെപ്പറ്റി മുഖ്യമന്ത്രിയോട് ചര്‍ച്ച നടത്തി. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് വിശദമായി സംസാരിച്ചുവെന്നും തരൂര്‍ പറഞ്ഞു. കേരളം ഇനിയൊരു ദുരന്തം സംഭവിക്കാത്ത വിധം പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ, വിദേശത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാന്‍ തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി കോടതി ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

കേരളത്തിനായി സഹായം തേടി ഐക്യരാഷ്ട്രസഭയെ സമീപിക്കാനാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. യു.എന്‍ പ്രതിനിധികളുമായി സംസാരിച്ചുവെന്ന് തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിനിധിയായല്ല തരൂര്‍ ജനീവയിലേക്ക് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/shashi-tharoor-discusses-geneva-matters-to-pinarayi-vijayan-on-kerala-relief-news.html/feed 0
മുന്‍ കമാന്‍ഡര്‍ ഐക്യരാഷ്ട്ര സഭയുടെ കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു  https://www.chandrikadaily.com/fomer-bosnian-croat-general-dies-at-un-court-after-drunk-poison.html https://www.chandrikadaily.com/fomer-bosnian-croat-general-dies-at-un-court-after-drunk-poison.html#respond Thu, 30 Nov 2017 07:30:55 +0000 http://www.chandrikadaily.com/?p=56983 മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു.ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

യുദ്ധക്കുറ്റത്തിന് 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിനെതിരെ പ്രല്‍ജക്ക് ഐക്യരാഷ്ട്ര സംഘടന ക്രിമിനല്‍ ട്രൈബ്യൂണല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഐക്യരാഷ്ട്ര തള്ളിയതിനെ തുടര്‍ന്നു കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) കോടതി മുറിയില്‍ വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.

1990കളില്‍ അന്നത്തെ യുഗോസ്ലാവിയയിലെ മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രല്‍ജക്കിനെതിരായ കുറ്റം. യുദ്ധക്കുറ്റക്കോടതിയുടെ വിധിയിലെ ചില ഭാഗങ്ങള്‍ ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജി കാര്‍മല്‍ ഏജിയസ് ഒഴിവാക്കിയെങ്കിലും വിധി റദ്ദാക്കിയില്ല. തുടര്‍ന്ന് പ്രല്‍ജക്ക് താന്‍ നിരപരാധിയെന്ന് പറഞ്ഞുകൊണ്ട് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. 2013 ലാണ് 20 വര്‍ഷം തടവ്  ശിക്ഷ  പ്രജല്‍ക്കുള്‍പ്പെടെ ആറു സൈനിക-രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ യുദ്ധക്കുറ്റക്കോടതി ചുമത്തുന്നത് .

]]>
https://www.chandrikadaily.com/fomer-bosnian-croat-general-dies-at-un-court-after-drunk-poison.html/feed 0
യു.എന്നിന്റെ സാമ്പത്തിക-സാമൂഹിക കാര്യ സമിതിയിലേക്ക് ഇന്ത്യ വീണ്ടും https://www.chandrikadaily.com/india-to-join-in-un-economic-and-social-board.html https://www.chandrikadaily.com/india-to-join-in-un-economic-and-social-board.html#respond Fri, 16 Jun 2017 14:46:29 +0000 http://www.chandrikadaily.com/?p=32475 ഐക്യരാഷ്ട്രസഭ: യു.എന്നിന്റെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയടക്കം 18 രാഷ്ട്രങ്ങലാണ് എകണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ എന്നു പേരുള്ള സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് 183 രാഷട്രങ്ങളുടെ പിന്തുണ ലഭിച്ചു. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് ജപ്പാന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നു. കൗണ്‍സിലില്‍ മൊത്തം 18 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
ഇന്ത്യയ്ക്ക് പുറമേ, അയല്‍രാഷ്ട്രമായ പാകിസ്താനും അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് ഒരു വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ഇരുരാഷ്ട്രങ്ങളും നിലവില്‍ കൗണ്‍സില്‍ അംഗങ്ങളാണ്. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും കാലാവധി അവസാനിക്കും. ഇന്ത്യയ്ക്കായി യു.എന്നിലെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയ്ക്ക് വോട്ടു ചെയ്ത അംഗരാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം ട്വിറ്റര്‍ വഴി നന്ദിയറിയിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.
അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് ഇന്ത്യന്‍ നിയമജ്ഞയായ നീരു ഛദ്ദ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് അന്താരാഷ്ട്ര തലത്തിലെ സുപ്രധാന തസ്തികയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യാ പസഫികില്‍ ഏറ്റവും കൂടുതല്‍ വോട്ട് (120) നേടിയാണ് ഛദ്ദ ട്രൈബ്യൂണലിലെത്തിയത്.
ഇന്ത്യയെ കൂടാതെ, ബെലാറസ്, ഇക്വഡേര്‍, എല്‍സാല്‍വദോര്‍, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍, മലാവി, മെക്‌സികോ, മൊറോക്കോ, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, സുഡാന്‍, ടോഗോ, തുര്‍ക്കി, ഉറുഗ്വെ തുടങ്ങിയ രാഷ്ട്രങ്ങളും സമിതിയിലെത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രധാനപ്പെട്ട ഉപസംഘടനകളില്‍ ഒന്നാണ് സാമ്പത്തിക-സാമൂഹ്യ-പരിസ്ഥിതി കൗണ്‍സില്‍. മൊത്തം 54 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.

]]>
https://www.chandrikadaily.com/india-to-join-in-un-economic-and-social-board.html/feed 0
ഇസ്രാഈല്‍ വിരുദ്ധ പ്രമേയം: യു.എന്‍ മനുഷ്യാവകാശ സമിതിക്കെതിരെ ഭീഷണിയുമായി യു.എസ് https://www.chandrikadaily.com/anti-israel-policy.html https://www.chandrikadaily.com/anti-israel-policy.html#respond Tue, 06 Jun 2017 17:01:43 +0000 http://www.chandrikadaily.com/?p=31457  

ജനീവ: ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അധിനിവേശ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശം.
ഇസ്രാഈലിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കൗണ്‍സിലില്‍ തുടരുന്ന കാര്യത്തില്‍ യു.എസ് പുനരാലോചനക്ക് നിര്‍ബന്ധിതമായിരിക്കുകയാണെന്നും അമേരിക്കയടെ യു.എന്‍ സ്ഥാനപതി നിക്കി ഹാലി മുന്നറിയിപ്പുനല്‍കി. യു.എന്‍ സ്ഥാനപതിയായ ശേഷം കൗണ്‍സിലില്‍ ഹാലി നടത്തിയ ആദ്യ പ്രസംഗത്തിലുടനീളം യു.എന്‍ മനുഷ്യാവകാശ സമിതിക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു. സമിതിയുടെ പ്രവര്‍ത്തനങ്ങളും അതില്‍ യു.എസിന്റെ പങ്കാളിത്തവും അമേരിക്ക ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമിതിയില്‍ അംഗമാകുകയെന്നത് അന്തസ്സായാണ് അമേരിക്ക കാണുന്നത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സമിതിയില്‍ ഇരിപ്പിടം ലഭിക്കാന്‍ പാടില്ല. വെനസ്വേലക്കെതിരെ ഒറ്റ പ്രമേയം പോലും പരിഗണിക്കാത്ത സമിതി മാര്‍ച്ചില്‍ ഇസ്രാഈലിനെതിരെ അഞ്ച് പ്രമേയങ്ങളാണ് പാസാക്കിയത്. ഇസ്രാഈല്‍ വിരുദ്ധ നിലപാട് സമിതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്നും നിക്കി ഹാലി പരാതിപ്പെട്ടു.
ഇസ്രാഈലിനെ എതിര്‍ക്കാനുള്ള സര്‍ക്കസ് മാത്രമാണ് യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ നടക്കുന്നതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആരോപിച്ചിരുന്നു.
ഇറാന്‍, സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ സമിതി അവഗണിക്കുകയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
2013ല്‍ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതിനുശേഷം സമിതിയുമായുള്ള ബന്ധം ഇസ്രാഈല്‍ അവസാനിപ്പിച്ചിരുന്നു.
1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ഫലസ്തീന്‍ മേഖലയില്‍നിന്ന് ഇസ്രാഈല്‍ പിന്മാറണമെന്ന് സമിതി മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടതാണ് ഹാലിയെ പ്രകോപിപ്പിച്ചത്. ഹുസൈന്റെ പ്രസംഗത്തിനുശേഷമാണ് ഹാലി സംസാരിച്ചത്.

]]>
https://www.chandrikadaily.com/anti-israel-policy.html/feed 0