up bjp – Chandrika Daily https://www.chandrikadaily.com Sun, 09 Sep 2018 11:39:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg up bjp – Chandrika Daily https://www.chandrikadaily.com 32 32 സുപ്രീം കോടതിയും രാജ്യവും ഞങ്ങളുടേത്: രാമക്ഷേത്രം നിര്‍മിക്കുമെന്ന് യു.പി ബി.ജെ.പി മന്ത്രി https://www.chandrikadaily.com/ram-temple-will-be-built-as-supreme-court-is-ours-says-up-ministe.html https://www.chandrikadaily.com/ram-temple-will-be-built-as-supreme-court-is-ours-says-up-ministe.html#respond Sun, 09 Sep 2018 11:22:51 +0000 http://www.chandrikadaily.com/?p=102335 ലക്‌നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ ദീര്‍ഘനാളായുള്ള രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ബി.ജെ.പി അധികാരത്തിലെത്തിയത് ക്ഷേത്ര വിഷയം ഉന്നയിച്ചുകൊണ്ടാണ്. ബി.ജെ.പി വികസന വിഷയവും ഉന്നയിച്ചിട്ടുണ്ട്. ക്ഷേത്രം ഇപ്പോഴും തങ്ങളുടെ ലക്ഷ്യമാണ്, അത് ഉണ്ടാക്കുക തന്നെ ചെയ്യും ഇക്കാര്യത്തില്‍ പാര്‍ട്ടി വിട്ടു വീഴ്ച ചെയ്യില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബാബരി മസ്ജിദ്-രാമക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിധിയിലായതിനാല്‍ എങ്ങനെ ക്ഷേത്ര നിര്‍മാണം നടക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുപ്രീം കോടതി ഞങ്ങളുടേതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സുപ്രീം കോടിയുടെ നിയമവും ഞങ്ങളുടേതാണ്. രാജ്യവും ക്ഷേത്രവും ഞങ്ങളുടേതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതോടെ തന്റെ പ്രസ്താവന സാഹചര്യത്തില്‍ നിന്നും അടര്‍ത്തി മാറ്റിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന വാദവുമായി സഹകരണ മന്ത്രി വര്‍മ രംഗത്തെത്തി. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും രാജ്യം തങ്ങളുടേതാണെങ്കില്‍ സുപ്രീം കോടതിയും തങ്ങളുടേതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/ram-temple-will-be-built-as-supreme-court-is-ours-says-up-ministe.html/feed 0
യുപി രാജ്യസഭാ തെരഞ്ഞെടുപ്പ് : വിശാലസഖ്യത്തെ പൊളിച്ച് എസ്.പി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ https://www.chandrikadaily.com/up-election-amith-shah-playing-dirty-politics.html https://www.chandrikadaily.com/up-election-amith-shah-playing-dirty-politics.html#respond Wed, 21 Mar 2018 17:19:48 +0000 http://www.chandrikadaily.com/?p=76116 ലക്‌നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് രാവിലെ നടന്ന സമാജ്‌വാദി (എസ്.പി) പാര്‍ട്ടി യോഗത്തില്‍ നിന്ന് ഏഴ് എംഎല്‍എമാരാണ് വിട്ടുനിന്നത്. ഇതു അമിത് ഷായുടെ രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണെന്നാണ് നിഗമനം. അതേസമയം എന്തുക്കൊണ്ടാണ് എംഎല്‍എമാര്‍ വിട്ടുനിന്നത് എന്നു വിശദീകരിക്കാന്‍ എസ്പി നേതാവ് അഖിലേഷ് യാദവിന് കഴിഞ്ഞിട്ടില്ല. ഇതോടെ നീണ്ടവര്‍ഷത്തെ വൈരാഗ്യം മറന്ന് കൈക്കോര്‍ത്ത എസ്.പി-ബി.എസ്.പ്ി സ്ഖ്യത്തിന് വലിയ തിരിച്ചടിയാണ് നേരിടുക.

10 രാജ്യസഭാ സീറ്റുകളിലേക്കാണു യുപിയില്‍ തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ഒന്‍പത്, എസ്പിക്കും ബിഎസ്പിക്കും ഒന്നു വീതം സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 37 അംഗങ്ങളുടെ വോട്ടുവേണം ജയിക്കാന്‍. 311 അംഗങ്ങളുള്ള ബിജെപിക്കു എട്ടു പേരുടെ വിജയം ഉറപ്പാണ്. ബാക്കി രണ്ടു സീറ്റുകളിലാണു പ്രശ്‌നം. ജയിക്കില്ലെന്ന് ഉറപ്പില്ലാതിരുന്നിട്ടും അധികമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുകയാണ് ബിജെപി. 47 അംഗങ്ങളുള്ള എസ്പിക്ക് അവരുടെ സ്ഥാനാര്‍ഥി ജയിക്കുമെന്നുറപ്പാണ്. എന്നാല്‍ 19 സീറ്റുകള്‍ മാത്രമുള്ള ബിഎസ്പിക്കു ജയിക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

യുപി ഉപതിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും സഹകരിക്കുമെന്നായിരുന്നു എസ്പി-ബിഎസ്പി ധാരണ. തങ്ങള്‍ക്കു അധികമുള്ള 10 വോട്ട് മായാവതിയുടെ സ്ഥാനാര്‍ഥിക്കു നല്‍കുമെന്ന് അഖിലേഷ് അറിയിച്ചിട്ടുമുണ്ട്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദള്‍ കൂടി പിന്തുണക്കുന്നതോടെ ജയിക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടല്‍. ഈ മോഹങ്ങള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരാണ് യോഗത്തില്‍നിന്നു വിട്ടുനിന്നത്.

]]>
https://www.chandrikadaily.com/up-election-amith-shah-playing-dirty-politics.html/feed 0
യു.പിയുടെ ആരോഗ്യ മേഖലയെ ‘ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെ’; യോഗി സര്‍ക്കാറിനെ ട്രോളി ഹൈക്കോടതി https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html#respond Thu, 15 Mar 2018 17:57:06 +0000 http://www.chandrikadaily.com/?p=75011 അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നല്‍കിയ സ്‌നേഹലത എന്ന യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.

സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നിരിക്കുന്നു. ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെയെന്നും, മറ്റൊന്നു പറയാനില്ല എന്നും കോടതി പരാമര്‍ശിച്ചു. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്‍ ചില നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടുക, വനിതാ ഡോക്ടര്‍മാരുടെ സേവനം എല്ലാ ആസ്പത്രികളിലും ഉറപ്പുവരുത്തുക, ഒഴിവുകള്‍ നികത്തുക എന്നിങ്ങനെയുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്.

ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ട യോഗി ആദിത്യനാഥിന് കോടതിയുടെ വിമര്‍ശം ഇരട്ടി പ്രഹരമാവുകയാണ്. കേരളത്തിലും കര്‍ണാടകയിലും പ്രചാരണത്തിനായി എത്തിയ യോഗി ആരോഗ്യ, ക്രമസമാധാനം എന്നിവയില്‍ യു.പിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്രമസമാധാന നിലയില്‍ രാജ്യത്തെ ഏറ്റവും മോശം റെക്കോര്‍ഡാണ് യു.പിക്കെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത് യു.പിയില്‍ യോഗി മന്ത്രിസഭ അധികാരമേറ്റ ശേഷമാണെന്ന് കേന്ദ്രം ലോക്‌സഭയില്‍ വെച്ച രേഖ ചൂണ്ടിക്കാണിക്കുന്നു.

]]>
https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html/feed 0
കൈയ്യേറ്റം ഒഴിപ്പിക്കാനെതിയ മജിസ്ട്രേറ്റിനു നേരെ പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കി ബി.ജെ.പി എം.പി https://www.chandrikadaily.com/bjp-mp-threatens-official-clearing-encroachments-in-up-town.html https://www.chandrikadaily.com/bjp-mp-threatens-official-clearing-encroachments-in-up-town.html#respond Thu, 14 Dec 2017 07:32:41 +0000 http://www.chandrikadaily.com/?p=59393  

ലഖ്‌നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്.

ബാരാബങ്കി ജില്ലയിലെ ചൊയ്ലയിലെ സര്‍ക്കാര്‍ സ്‌കൂളും പൊതു കുളവും കൈയ്യേറിയ ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ കൈയ്യേറ്റം ഒഴിപ്പിക്കാനായിരുന്നു അജയ് ദ്വിവേദിയും സംഘവും സ്ഥലത്തെത്തിയത്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയായിരുന്നു എം.പിയുടെ ഭീഷണി.

‘ജനപ്രതിനിധി മുന്നിലെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ ഓര്‍മ്മയുണ്ടാകണം. പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടായാല്‍ നിങ്ങളുടെ ജീവിതം തന്നെ ബുദ്ധിമുട്ടാകും” പ്രിയങ്ക സിങ് റാവത്ത് പറഞ്ഞു.

പൊലീസ് സംഘത്തോടൊപ്പമായിരുന്നു മജിസ്ട്രേട്ട് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. എന്നാല്‍ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എം.പി മജിസ്ട്രേട്ടിനോടും സംഘത്തോടും മടങ്ങിപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു എം.പിയുടെ ഭീഷണി.

]]>
https://www.chandrikadaily.com/bjp-mp-threatens-official-clearing-encroachments-in-up-town.html/feed 0
അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമയുമായി യോഗി സര്‍ക്കാര്‍ https://www.chandrikadaily.com/yogi-adityanath-plans-big-lord-ram-statue-on-ayodhya-river-bank.html https://www.chandrikadaily.com/yogi-adityanath-plans-big-lord-ram-statue-on-ayodhya-river-bank.html#respond Tue, 10 Oct 2017 14:04:31 +0000 http://www.chandrikadaily.com/?p=47176 അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്‌നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ പ്രതിമകളുടെ മാതൃകയിലായിരിക്കും നിര്‍മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതു സംബന്ധിച്ച് ഗവര്‍ണര്‍ രാം നായികുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പ്രതിമാ നിര്‍മാണം. ഏകദേശം 195.89 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ടൂറിസം.
ഒക്ടോബര്‍ 18ന് അയോധ്യയില്‍ ദീപോത്സവം സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 171000 വിളക്കുകളാണ് കൊളുത്തിയാഘോഷിക്കുന്നത്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം രാമന്‍ അയോധ്യയിലേക്ക് തിരിച്ചുവന്നതിന്റെ ആഘോഷമാണ് ഇതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം 16 കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പ്രതിമാ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭീമമായ തുക മുടക്കുന്നത്.

]]>
https://www.chandrikadaily.com/yogi-adityanath-plans-big-lord-ram-statue-on-ayodhya-river-bank.html/feed 0
യു.പിയില്‍ ആറു മാസത്തിനിടെ 420 ഏറ്റുമുട്ടല്‍; 15 പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html#respond Sat, 16 Sep 2017 14:50:19 +0000 http://www.chandrikadaily.com/?p=44133 ലഖ്‌നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്‌കോര്‍ട്ടേഴ്‌സ്. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ക്രൈം നിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഓപറേഷനുകളെന്ന് ക്രമസമാധാന ചുമലയുള്ള ഐ.ജി ഹരി രാം ശര്‍ മ അവകാശപ്പെട്ടു. ഏറ്റുമുട്ടലുകളില്‍ 1106 പേര്‍ അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html/feed 0
രാമക്ഷേത്രം തടഞ്ഞാല്‍: മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html#respond Fri, 14 Jul 2017 13:04:23 +0000 http://www.chandrikadaily.com/?p=35759 ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്.


ജൂലൈ 12ന് പോസ്റ്റ് ചെയ്ത ജയ്ശ്രീറാം എന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് എംഎല്‍എ നടത്തിയത്. തങ്ങള്‍ നൂറു കോടി വരുന്ന ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. ഏതെങ്കിലും മുസ്‌ലിംകള്‍ അത് അത് തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല- എംഎല്‍എ പറഞ്ഞു.

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അത് മുസ്‌ലിംങ്ങളുടെത് അല്ലെന്നും പറഞ്ഞ ബി.ജെ.പി എം.എല്‍.എ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

]]>
https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html/feed 0
ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി; വിശദീകരണം തേടി യോഗി https://www.chandrikadaily.com/yogi-adityanath-seeks-report-on-the-inauguration-of-beer-bar-by-up-minister-swati-singh.html https://www.chandrikadaily.com/yogi-adityanath-seeks-report-on-the-inauguration-of-beer-bar-by-up-minister-swati-singh.html#respond Tue, 30 May 2017 04:30:22 +0000 http://www.chandrikadaily.com/?p=30516 ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്‌നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഉദ്്ഘാടന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മറുപടിയില്ലാതെത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.

രണ്ട് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി സ്വാതി സിങിന്റെ ചിത്രമാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടി ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ബി.ജെ.പി നയത്തിലെ വൈരുദ്ധ്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതോടെ സംഭവത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിയോട് വിശദീകരണം തേടിയത്.

]]>
https://www.chandrikadaily.com/yogi-adityanath-seeks-report-on-the-inauguration-of-beer-bar-by-up-minister-swati-singh.html/feed 0
നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ് https://www.chandrikadaily.com/had-it-not-been-for-rss-jk-punjab-bengal-would-have-gone-to-pakistan-yogi-adityanath.html https://www.chandrikadaily.com/had-it-not-been-for-rss-jk-punjab-bengal-would-have-gone-to-pakistan-yogi-adityanath.html#respond Sat, 20 May 2017 06:48:10 +0000 http://www.chandrikadaily.com/?p=29423 ലക്‌നൗ: നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ യോഗി, രാജ്യത്ത് ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയേനെയെന്നും പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. രാജ്യത്ത് 64,000ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ആളുകള്‍ മറന്നുപോകുമായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗോ രക്ഷ വിഷയത്തിലും ഗംഗ വിഷയത്തിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പ്രതിപക്ഷം ആരോപണത്തെയും മുഖ്യമന്ത്രി പരിഹസിച്ചു. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയില്‍ സംസാരിക്കുന്നതിന് എന്താണ് തെറ്റെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗംഗ നമ്മുടെ അമ്മയാണെന്നും പശുവും അതുപോലെ തന്നെയാണെന്നും വ്യക്തമാക്കി

]]>
https://www.chandrikadaily.com/had-it-not-been-for-rss-jk-punjab-bengal-would-have-gone-to-pakistan-yogi-adityanath.html/feed 0
പിന്നോക്ക വിഭാഗ സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍ https://www.chandrikadaily.com/yogi-adityanath-ends-reservation-for-sc-st-obc-candidates-in-private-medical-colleges.html https://www.chandrikadaily.com/yogi-adityanath-ends-reservation-for-sc-st-obc-candidates-in-private-medical-colleges.html#respond Thu, 13 Apr 2017 12:40:25 +0000 http://www.chandrikadaily.com/?p=26002 ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സംവരണമാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് വന്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി തീരുമാനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ് പ്രവേശനം എന്നിവയ്ക്കുള്ള പ്രവേശന സംവരണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

സംവരണം റദ്ദാക്കിയാല്‍ നൂറ് കണക്കിന് പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഇല്ലാതാവുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ സംവരണ വിരുദ്ധനയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെ്ന്നും പ്രതിപക്ഷം ആരോപിച്ചു.

ആദിത്യനാഥ് സര്‍ക്കാറിന്റെ രണ്ടാം കാബിനെറ്റ് യോഗമാണ് വിവാദമായ തീരുമാനം എടുത്തിരുക്കുന്നത്. നേഴ്സറി സ്‌കൂള്‍ മുതല്‍ നിര്‍ബന്ധിത യോഗ പഠനം, ഫോറിന്‍ ലാംഗ്വേജ്, സ്വയം രക്ഷക്കുള്ള കായിക പരിശീലനങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പരിപാടികളാണ്.

]]>
https://www.chandrikadaily.com/yogi-adityanath-ends-reservation-for-sc-st-obc-candidates-in-private-medical-colleges.html/feed 0