<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>up gangrape &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/up-gangrape/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Oct 2020 17:15:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>up gangrape &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാത്രസ് കൂട്ടബലാത്സംഗക്കൊല; കേസ് അന്വേഷിക്കുന്ന ഡി.ഐ.ജിയുടെ ഭാര്യ മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html</link>
					<comments>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 17:11:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164042</guid>

					<description><![CDATA[പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഹാത്രസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.</p>
<div style="width: 976px" class="wp-caption alignnone"><img loading="lazy" src="https://akm-img-a-in.tosshub.com/indiatoday/images/story/202010/UP_DIG_wife_suicide_1200x768.jpeg?6VBGgbDrshoSbGOU30eVUVmIJqOIv_tj&amp;size=770:433" alt="The home in Lucknow where Pushpa Prakash died by suicide" width="966" height="543" /><p class="wp-caption-text">പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്</p></div>
<p>ഹാത്രസ് കേസ് അന്വേഷിക്കാൻ യു.പി സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. ഭാര്യയുടെ മരണത്തില്&#x200d; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി.സി.പി ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.</p>
<p>കഴിഞ്ഞ മാസമാണ് യു.പിയിലെ ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്&#x200d; പൊലീസ് അന്വേഷണത്തില്&#x200d; വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്&#x200d;കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്&#x200d;ന്നാണ് അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറിയത്. എന്നാല്&#x200d; പിന്നീട് യു.പി സര്&#x200d;ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തെടുക്കാന്&#x200d; പോയ അഞ്ചു വയസുകാരിയെ ഏഴു വയസുകാരന്&#x200d; പീഡിപ്പിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html</link>
					<comments>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Oct 2020 13:54:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[child raped]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163078</guid>

					<description><![CDATA[കേസില്&#x200d; ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്&#x200d; പന്ത്രണ്ടിന് പെണ്&#x200d;കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്&#x200d;കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: അഞ്ചര വയസുകാരിയെ പീഡിപ്പിച്ചതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്&#x200d;പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. വീടിന്റെ ടെറസില്&#x200d; കളിച്ചുകൊണ്ടിരിക്കെ ബാലിക അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്&#x200d; പോയപ്പോള്&#x200d; അടുത്ത വീട്ടിലെ കുട്ടി പീഡിപ്പിച്ചതായാണ് പരാതി.</p>
<p>കേസില്&#x200d; ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്&#x200d; പന്ത്രണ്ടിന് പെണ്&#x200d;കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്&#x200d;കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>ആണ്&#x200d;കുട്ടിയുടെ പ്രായം എഫ്‌ഐആറില്&#x200d; രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്&#x200d; മെഡിക്കല്&#x200d; പരിശോധനയില്&#x200d; ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ആണ്&#x200d;കുട്ടി ഇപ്പോള്&#x200d; മാതാപിതാക്കള്&#x200d;ക്കൊപ്പമാണ് ഉള്ളത്. കേസ് വിചാരണക്കായി കു്ട്ടിയെ ജൂവനൈല്&#x200d; ജസ്റ്റിസ് ബോര്&#x200d;ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിയിലെത്തിയതിന് പിന്നാലെ ഹാത്രസ് സംഭവത്തിലും ന്യായീകരണവുമായി ഖുഷ്ബു</title>
		<link>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html</link>
					<comments>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Oct 2020 16:11:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress khushbu]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[KHUSHBU SUNDAR]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162115</guid>

					<description><![CDATA[മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച ഖുഷ്ബു കോളിവുഡില്&#x200d; താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്&#x200d; കോണ്&#x200d;ഗ്രസിലും ചേര്&#x200d;ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്&#x200d;ശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടിയില്&#x200d; രാജ്യവ്യാപകമായി പ്രതിഷേധമുയരവെ പ്രതികരിച്ച നടി ഖുഷ്ബു, ബിജെപിയില്&#x200d; ചേരുന്നതിന് പിന്നാലെ അതിലും മലക്കം മറഞ്ഞു. ബിജെപിയില്&#x200d; ചേര്&#x200d;ന്ന ശേഷം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി യോഗി സര്&#x200d;ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.</p>
<p>ഹത്രാസില്&#x200d; പെണ്&#x200d;കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഖുഷ്ബൂ തന്റെ മുന്&#x200d; ട്വീറ്റുകളില്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് സിബിഐക്ക് കൈമാറിയതില്&#x200d; സന്തോഷമുണ്ടെന്ന് നടി ഇപ്പോള്&#x200d; പറയുന്നത്.</p>
<p>&#8221;അതെ, വാസ്തവത്തില്&#x200d; ഞാന്&#x200d; അതിനെ(ഹത്രാസ് സംഭവം)ക്കുറിച്ച് വളരെ ശബ്ദമുയര്&#x200d;ത്തി സംസാരിച്ചിട്ടുണ്ട്. എന്നാല്&#x200d; കേസില്&#x200d; യോഗി ആദിത്യനാഥ് ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്&#x200d; സന്തോഷമുണ്ട്,&#8221; ഖുഷ്ബു ചൂണ്ടിക്കാട്ടി. അതേസമയം, ഹത്രാസ് സംഭവത്തില്&#x200d; ഇരയുടെ കുടുംബത്തിന് നേരെ തിരിഞ്ഞ യോഗി സര്&#x200d;ക്കാറിന്റെ നടപടിയിലും വിഷയത്തില്&#x200d; ഉന്നയിച്ച രൂക്ഷമായ പ്രതികരണത്തില്&#x200d; ഖുഷ്ബു മൗനം പൂണ്ടു. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ യോഗി സര്&#x200d;ക്കാറിന്റെ നിര്&#x200d;ദ്ദേശത്തിലാണ് കേന്ദ്ര ഏജന്&#x200d;സിയായ സിബിഐ അന്വേഷണം ഏറ്റെടുത്തടുത്ത്. പെണ്&#x200d;കുട്ടി കൊല്ലപ്പെട്ട സംഭവത്തില്&#x200d; യുപി പൊലീസിനെതിരെ തെളിവ് നശിപ്പിക്കലടക്കമുള്ള ആരോപണങ്ങള്&#x200d; നിലനില്&#x200d;ക്കെയാണ് ഖുഷ്ബു യോഗിയെ വെള്ള പൂശിയത്.</p>
<p>അതിനിടെ, ഹാത്രസ് സംഭവത്തെ സമാനവത്കരിക്കാനും ഖുഷ്ബു ശ്രമം നടത്തി. ഹാത്രസ് നടന്നപ്പോള്&#x200d; ഞങ്ങള്&#x200d; ചെന്നൈയിലും തമിഴ്നാടിലും പ്രതിഷേധിച്ചിരുന്നു. എന്നാല്&#x200d; 19 വയസുള്ള ഒരു കുട്ടിയെ തമിഴ്നാട്ടില്&#x200d; കൂട്ടബലാത്സംഗം ചെയ്തതില്&#x200d; ആരും സംസാരിച്ചില്ലെന്നും ഖുഷ്ബു വിമര്&#x200d;ശിച്ചു. എന്തുകൊണ്ടാണ് രാഹുല്&#x200d; ഗാന്ധി ചെന്നൈയില്&#x200d; വരാതിരുന്നതെന്നും, മഹാരാഷ്ട്രയില്&#x200d; ഒരു പെണ്&#x200d;കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്&#x200d; എന്തുകൊണ്ടാണ് രാഹുല്&#x200d; ഗാന്ധി മഹാരാഷ്ട്രയിലേക്ക് പോകാതിരുന്നതെന്നും ഖുഷ്ബു ചോദിച്ചു.</p>
<p>അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണോ ബിജെപിയിലേക്കുള്ള പ്രവേശനമെന്ന ചോദ്യത്തോട്, തമിഴ്നാട്ടില്&#x200d; നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് നേടുന്നതിനെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ഖുഷ്ബുവിന്റെ മറുപടി. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി ഉയര്&#x200d;ന്നുവരാന്&#x200d; ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, &#8221;എനിക്കറിയില്ല, ഞാന്&#x200d; മുഖമാണെന്ന് അവര്&#x200d; കരുതുന്നുവെങ്കില്&#x200d; ഞാന്&#x200d; സന്തോഷിക്കുന്നു&#8221; എന്നും ഖുഷ്ബു പറഞ്ഞു.</p>
<p>മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച ഖുഷ്ബു കോളിവുഡില്&#x200d; താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്&#x200d; കോണ്&#x200d;ഗ്രസിലും ചേര്&#x200d;ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധീഖ് കാപ്പന്റെ യുഎപിഎ കേസില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന് ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്ന് പിണറായി വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/arrest-of-siddique-kappan-pinarayi-vijayan-replay.html</link>
					<comments>https://www.chandrikadaily.com/arrest-of-siddique-kappan-pinarayi-vijayan-replay.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Oct 2020 13:31:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[siddheeque kappan]]></category>
		<category><![CDATA[uapa]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161365</guid>

					<description><![CDATA[കേസില്&#x200d; സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്&#x200d;ത്തകന്റെ അവകാശങ്ങള്&#x200d; നേടിയെക്കുന്നതിനായി സര്&#x200d;ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്&#x200d; മുഖ്യമന്ത്രി മൗനം പൂണ്ടു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉത്തര്&#x200d;പ്രദേശില്&#x200d; മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റിലായ സംഭവത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന് ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. തിരുവനന്തപുരത്ത് പ്രതിദിന വാര്&#x200d;ത്താസമ്മേളനത്തില്&#x200d; മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി</p>
<p>ഹാത്രസിലേക്കു പോയ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ധീഖ് കാപ്പനെ യു.പി. പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ സംഭവത്തില്&#x200d; സര്&#x200d;ക്കാറിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നായിരുന്നു, മാധ്യമപ്രവര്&#x200d;ത്തകന്റെ ചോദ്യം. എന്നാല്&#x200d; ഒന്നും ചെയ്യാനില്ലെന്ന ഉത്തരമായിരുന്നു മുഖ്യമന്ത്രിയുടേയുടേത്. കേസില്&#x200d; സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്&#x200d;ത്തകന്റെ അവകാശങ്ങള്&#x200d; നേടിയെക്കുന്നതിനായി സര്&#x200d;ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്&#x200d; മുഖ്യമന്ത്രി മൗനം പൂണ്ടു.</p>
<p><img src="https://images.news18.com/malayalam/uploads/2020/10/New-Project150.jpg" alt=" &quot; à´·àµà´àµ¼ à´ªàµà´°à´¶àµà´¨à´ à´à´³àµà´³ à´àµ¾ à´à´£àµ. à´à´°àµà´àµà´¯ à´¸àµà´¥à´¿à´¤à´¿ à´®àµà´¶à´ à´à´àµà´®àµ à´à´¨àµà´¨àµ à´à´£àµ à´ªàµà´à´¿&quot; à´¸à´¿à´¦àµà´¦àµà´àµ à´¹à´¤àµà´°à´¾à´¸à´¿àµ½ à´ªàµà´¯à´¤àµà´àµà´²à´¿à´¯àµà´àµ à´­à´¾à´à´®à´¾à´¯à´¿à´àµà´àµ à´à´£àµ . à´¸àµà´µà´¨àµà´¤à´®à´¾à´¯à´¿ à´µà´¾à´¹à´¨à´ à´à´²àµà´²à´¾à´¤àµà´¤à´¤àµà´àµà´£àµà´à´¾à´£àµ à´¸àµà´¹àµà´¤àµà´¤àµà´àµà´à´³àµ à´à´¶àµà´°à´¯à´¿à´àµà´àµà´£àµà´à´¿ à´µà´¨àµà´¨à´¤àµ.&quot;" /></p>
<p>സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച കേരളാ പത്രപ്രവര്&#x200d;ത്തക യൂണിയന്&#x200d; സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; കേസില്&#x200d; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്&#x200d;ദേശം. ഉത്തര്&#x200d;പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്&#x200d; ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്&#x200d;ക്കണമെന്നും കേരളാ പത്രപ്രവര്&#x200d;ത്തക യൂണിയനു വേണ്ടി ഹാജരായ കപില്&#x200d;സിബല്&#x200d; ആവശ്യപ്പെട്ടു.</p>
<p>എന്നാല്&#x200d; ശരിയല്ലാത്ത കാര്യങ്ങള്&#x200d; സംഭവിക്കുകയാണെങ്കില്&#x200d; അക്കാര്യം നോക്കാന്&#x200d; തങ്ങള്&#x200d; ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഹരജി ഫയലില്&#x200d; സ്വീകരിച്ച കോടതി നാലാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrest-of-siddique-kappan-pinarayi-vijayan-replay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്&#x200d; വീണ്ടും കൂട്ടബലാത്സംഗശ്രമം; പീഡനത്തിനിടെ കൊല്ലപ്പെട്ടെന്നു കണ്ട് 25 കാരിയെ കാറില്&#x200d; നിന്നും വലിച്ചെറിഞ്ഞു</title>
		<link>https://www.chandrikadaily.com/up-woman-fights-off-to-rape-men-leaves-her-for-dead-on-expressway.html</link>
					<comments>https://www.chandrikadaily.com/up-woman-fights-off-to-rape-men-leaves-her-for-dead-on-expressway.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Oct 2020 14:26:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car rape]]></category>
		<category><![CDATA[gang rape]]></category>
		<category><![CDATA[Unnao]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160557</guid>

					<description><![CDATA[ഗുരുതരപരുക്കുകളോടെ റോഡില്&#x200d; രക്തംവാര്&#x200d;ന്നു കടന്ന യുവതിയെ എക്സ്പ്രസ് വേ ജീവനക്കാരാണ് കണ്ടെത്തിയത്. ഉടമെ ആശുപത്രിയില്&#x200d; ആക്കിയത്. സംഭവത്തില്&#x200d; രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്&#x200d;ക്കര്&#x200d;ണി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: കൂട്ടബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടെന്നു കരുതി നിന്നും 25 കാരിയെ കാറില്&#x200d; നിന്നും ജീവനോടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന സത്രീപീഡനം നടന്നത്.</p>
<p>അനന്തരവനും ഇയാളുടെ സുഹൃത്തിനുമൊപ്പം കാറില്&#x200d; യാത്ര ചെയ്തിരുന്ന 25 കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കാറില്&#x200d; വെച്ച് യുവതിയെ ഇവര്&#x200d; കൂട്ടബലാത്സംഗം ചെയ്യാനുള്ള ശ്രമത്തില്&#x200d; യുവതി കൊല്ലപ്പെട്ടെന്നു കരുതി റോഡില്&#x200d; ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്&#x200d; അനന്തരവവന്&#x200d; അടക്കം രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്&#x200d;ക്കര്&#x200d;ണി പറഞ്ഞു.</p>
<p>കാറില്&#x200d; സഞ്ചരിക്കുന്നതിനെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്&#x200d; വെച്ച് യുവാക്കള്&#x200d; യുവതിയെ ബലാല്&#x200d;സംഗം ചെയ്യാന്&#x200d; ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പീഡനം ചെറുത്ത യുവതിയെ യുവാക്കള്&#x200d; അക്രമിച്ചു കീഴടക്കാന്&#x200d; ശ്രമിച്ചു. എന്നല്&#x200d; പ്രതികളിലൊരാല്&#x200d; യുവതിയുടെ കഴുത്ത് ബെല്&#x200d;റ്റ് കൊണ്ട് മുറുക്കുയതിന് തുടര്&#x200d;ന്ന് യുവതി ബോധരഹിതയായി. ഇതോടെ, യുവതി മരിച്ചെന്നു കരുതി പ്രതികള്&#x200d; ഓടുന്ന കാറില്&#x200d; നിന്നും 25 കാരിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു, യുവതിയുടെ പരാതി ഉദ്ധരിച്ച് ഉന്നാവോ പോലീസ് പറഞ്ഞു.</p>
<p>ഗുരുതരപരുക്കുകളോടെ റോഡില്&#x200d; രക്തംവാര്&#x200d;ന്നു കടന്ന യുവതിയെ എക്സ്പ്രസ് വേ ജീവനക്കാരാണ് കണ്ടെത്തിയത്. ഉടമെ ആശുപത്രിയില്&#x200d; ആക്കിയത്. സംഭവത്തില്&#x200d; രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്&#x200d;ക്കര്&#x200d;ണി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-woman-fights-off-to-rape-men-leaves-her-for-dead-on-expressway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് പ്രതികളെ ജയിലില്&#x200d; സന്ദര്&#x200d;ശിച്ചു ബിജെപി എംപി; ജയിലറെ കാണാന്&#x200d; പോയതെന്ന് മറുപടി</title>
		<link>https://www.chandrikadaily.com/story-bjp-mla-dalbir-singh-reach-jail-after-mp-mp-rajveer-diler-of-meeting-four-accused-of-hathras-gang-rape.html</link>
					<comments>https://www.chandrikadaily.com/story-bjp-mla-dalbir-singh-reach-jail-after-mp-mp-rajveer-diler-of-meeting-four-accused-of-hathras-gang-rape.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Oct 2020 13:46:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159416</guid>

					<description><![CDATA[ജയില്&#x200d; സന്ദര്&#x200d;ശനത്തിന് ശേഷം പത്രപ്രവര്&#x200d;ത്തകരോട് സംസാരിച്ച ഡിലര്&#x200d;, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്&#x200d;, പ്രതികളെ കാണാന്&#x200d; പോയതാണോയെന്ന ചോദ്യത്തിന്, താന്&#x200d; അലിഗഡ് സീനിയര്&#x200d; പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്&#x200d; പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ കണ്ടോ എന്ന മാധ്യമപ്രവര്&#x200d;ത്തകരുടെ മറുചോദ്യത്തിന്, കോവിഡായതിനാല്&#x200d; അദ്ദേഹത്തെ കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഹാത്രസില്&#x200d; 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d; കഴിയുന്ന ജയിലില്&#x200d; സന്ദര്&#x200d;ശനം നടത്തി ബിജെപി എംപി. ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളായ നാല് പേരെ പാര്&#x200d;പ്പിച്ചിരിക്കുന്ന അലിഗഡ് ജയിലിലാണ് ഹാത്രാസ് എംപികൂടിയായ ബിജെപി നേതാവ് രാജ്വീര്&#x200d; സിങ് ഡൈലര്&#x200d; ഞായറാഴ്ച സന്ദര്&#x200d;ശനം നടത്തിയത്. എന്നാല്&#x200d; സംഭവം വിവാദമായതോടെ താന്&#x200d; പ്രതികളെ കാണാനല്ല പോയതെന്നും ജയിലര്&#x200d;ക്കൊപ്പം ഒരു കപ്പ് ചായ കൂടിക്കാന്&#x200d; പോയതാണെന്നും ഹാത്രാസ് എംപി പ്രതികരിച്ചു.</p>
<p>ബിജെപി എംപിയുടെ ജയില്&#x200d; സന്ദര്&#x200d;ശനം വിവാദമായിരിക്കുകയാണ്. സംഭവത്തില്&#x200d; രൂക്ഷ വിമര്&#x200d;ശനവുമായി രംഗത്തെത്തിയ കോണ്&#x200d;ഗ്രസ്, ബിജെപി എംപി ചെയ്തത് ആക്ഷേപകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.</p>
<p>ജയില്&#x200d; സന്ദര്&#x200d;ശനത്തിന് ശേഷം പത്രപ്രവര്&#x200d;ത്തകരോട് സംസാരിച്ച ഡിലര്&#x200d;, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്&#x200d;, പ്രതികളെ കാണാന്&#x200d; പോയതാണോയെന്ന ചോദ്യത്തിന്, താന്&#x200d; അലിഗഡ് സീനിയര്&#x200d; പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്&#x200d; പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ കണ്ടോ എന്ന മാധ്യമപ്രവര്&#x200d;ത്തകരുടെ മറുചോദ്യത്തിന്, കോവിഡായതിനാല്&#x200d; അദ്ദേഹത്തെ കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.</p>
<p>രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ കൂട്ടബലാത്സംഗത്തിലെ പ്രതികളെ പാര്&#x200d;പ്പിച്ചിരിക്കുന്ന ജയിലിലേക്കുള്ള ബിജെപി എംപിയുടെ സന്ദര്&#x200d;ശനം ഏറ്റവും ആക്ഷേപകരമാണെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ആധാര മിശ്ര പറഞ്ഞു. ഹാത്രസ് സംഭവം രാജ്യം മുഴുവന്&#x200d; നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കെ പ്രതികളെ പാര്&#x200d;പ്പിച്ചിരിക്കുന്ന ജയിലിലേക്ക് ഒരു എംപി സന്ദര്&#x200d;ശിക്കുന്നത് ചെറിയ കാര്യമല്ലെന്നും കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. നിലവിലുള്ള സാഹചര്യങ്ങളില്&#x200d; അദ്ദേഹം അവിടെ പോകാന്&#x200d; പാടില്ലായിരുന്നു,ആധാര മിശ്ര പറഞ്ഞു.</p>
<p>കഴിഞ്ഞ സെപ്റ്റംബര്&#x200d; 14 നാണ് ദലിത് യുവതിയെ ഹത്രാസിലെ ഗ്രാമത്തില്&#x200d; സവര്&#x200d;ണ വിഭാഗത്തില്&#x200d;പെട്ട നാലംഗ സംഘം ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാഴ്ചക്കൊടുവില്&#x200d; പെണ്&#x200d;കുട്ടി കൊല്ലപ്പെട്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്.</p>
<p>നേരത്തെ ഹാത്രസ് കേസിലെ പ്രതികള്&#x200d;ക്കായി നിര്&#x200d;ഭയക്കേസിലെ പ്രതികള്&#x200d;ക്കായി വാദിച്ച അഭിഭാഷകനെ സവര്&#x200d;ണ സംഘം രംഗത്തിറക്കിയിരുന്നു. അഖില്&#x200d; ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാത്രസ് കേസില്&#x200d; അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങിന് വക്കാലത്ത് നല്&#x200d;കിയത്. ഹാത്രസില്&#x200d; കേസിലെ പ്രതികള്&#x200d;ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവിന്റെ വീട്ടില്&#x200d; കഴിഞ്ഞ ദിവസം സവര്&#x200d;ണരുടെ യോഗവും ചേര്&#x200d;ന്നിരുന്നു. പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളുള്&#x200d;പ്പെടെ 500ഓളം പേരാണ് ബി.ജെ.പി നേതാവ് രജ്വീര്&#x200d; സിംഗ് പെഹെല്&#x200d;വാന്റെ വീട്ടില്&#x200d; ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/story-bjp-mla-dalbir-singh-reach-jail-after-mp-mp-rajveer-diler-of-meeting-four-accused-of-hathras-gang-rape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് &#8216;വൈ&#8217; സുരക്ഷ വേണം, അതില്ലെങ്കില്&#x200d; അവരെ ഞാന്&#x200d; കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്&#x200d; ആസാദ്</title>
		<link>https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html</link>
					<comments>https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 13:33:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bhim Army]]></category>
		<category><![CDATA[chandra shekhar asad]]></category>
		<category><![CDATA[Chandrashekhar Azad]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[Security]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158926</guid>

					<description><![CDATA['പെണ്&#x200d;കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്&#x200d;ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്&#x200d;പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്&#x200d; തയ്യാറായില്ലെങ്കില്&#x200d; അവരെ ഞാന്&#x200d; എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ലക്നൗ: ഹാത്രസില്&#x200d; കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്&#x200d;കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്&#x200d;ശിച്ച് ഭീം ആര്&#x200d;മി തലവന്&#x200d; ചന്ദ്രശേഖര്&#x200d; ആസാദ്. പൊലീസ് എതിര്&#x200d;പ്പ് വകവെക്കാതെയാണ് ആസാദ് ഹാത്രസിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്&#x200d; കണ്ട ഭീം ആര്&#x200d;മി തലവന്&#x200d;, അവര്&#x200d;ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്&#x200d;പ്പെടുത്തണമെന്ന് സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;പെണ്&#x200d;കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്&#x200d;ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്&#x200d;പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്&#x200d; തയ്യാറായില്ലെങ്കില്&#x200d; അവരെ ഞാന്&#x200d; എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. നടി കങ്കണക്ക് വരെ വൈ പ്ലസ് സുരക്ഷയുണ്ട് പിന്നെന്തുകൊണ്ട് ഇവര്&#x200d;ക്ക് പാടിലെന്നും ആസാദ് ചോദിച്ചു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><img src="https://akm-img-a-in.tosshub.com/indiatoday/images/bodyeditor/202010/Bhim_Army_1-1200x960.JPEG?5s4Q.eSaZyMXf.R2AevSXQnsvT_WF.8u" /></p>
<p>രാവിലെ 11 മണിയോടെ ഹാത്രസ് പെണ്&#x200d;കുട്ടിയുടെ വീട്ടിലെത്താനായിരുന്നു ഭീം ആര്&#x200d;മി തലവന്&#x200d; പദ്ധതിയിട്ടിരുന്നത്. എന്നാല്&#x200d; വഴിയില്&#x200d; വെച്ച് പൊലീസ് തടയുകയായിരുന്നു. ഗ്രാമത്തില്&#x200d; നിന്ന് 20 കിലോമീറ്റര്&#x200d; അകലെവെച്ചാണ് പൊലീസ് ഭീം ആര്&#x200d;മി സംഘത്തെ തടഞ്ഞത്. തുടര്&#x200d;ന്ന് ഹാത്രാസിലേക്ക് കാല്&#x200d;നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയാളിപ്പോഴും നിയമത്തെ നോക്കി കൊഞ്ഞനംകുത്തുകയാണ്; യോഗിക്കും പ്രത്യേക സംഘത്തിനുമെതിരെ പ്രശാന്ത് ഭൂഷണ്&#x200d;</title>
		<link>https://www.chandrikadaily.com/bisht-his-sit-continue-to-mock-at-the-rule-of-law.html</link>
					<comments>https://www.chandrikadaily.com/bisht-his-sit-continue-to-mock-at-the-rule-of-law.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 11:21:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[prashant bhushan]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[yogi]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158886</guid>

					<description><![CDATA[ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്&#x200d;ശിക്കുന്നത് തടയാന്&#x200d; ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ്&#x200d; രംഗത്തെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസില്&#x200d; ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്താനുള്ള നീക്കത്തെ വിമര്&#x200d;ശിച്ച് സുപ്രീംകോടതി അഭിഭാഷകനും ആക്്ടിവസ്റ്റുമായ പ്രശാന്ത് ഭൂഷണ്&#x200d;. നുണപരിശോധന നടത്താനുള്ള യോഗി ആദിത്യനാഥിന്റെയും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെയും നീക്കം പൂര്&#x200d;ണമായും ഭരണഘടനാ വിരുദ്ധവും പീഡനത്തിന് സമാനവുമായ നടപടിയാണ് ഭൂഷണ്&#x200d; തുറന്നടിച്ചു. അജയ് മോഹന്&#x200d; ബിഷ്ത് എന്ന യോഗി ആദിത്യനാഥിന്റെ യഥാര്&#x200d;ത്ഥ പേരിന്റെ ചുരുക്കപ്പേര് വിളിച്ചു ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.</p>
<p>നുണപരിശോധന നടത്താന്&#x200d; ഒരാളേയും നിര്&#x200d;ബന്ധിക്കാന്&#x200d; പാടില്ലെന്ന് വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പ് തന്നെ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അത്തരത്തില്&#x200d; പരിശോധിക്കുന്നത് ഭരണഘടനയ്ക്ക് നിരക്കാത്തതും പീഡനത്തിന് സമാനവുമാണ്. എന്നിട്ടും ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ നുണ പരിശോധന നടത്താനാണ് യു.പി എസ്.ഐ ആവശ്യപ്പെടുന്നത്. ബിഷ്ട്ടും( യോഗി ആദിത്യനാഥ്) അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണ സംഘവും നിയമവാഴ്ചയെ പരിഹസിക്കുന്നത് തുടരുകയാണെന്നും പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">The SC had said several years back that no one can be forced to take a narco test. A narco test is akin to torture &amp; totally unconstitutional. Yet the UP SIT is asking the Hathras rape victim&#39;s family to take a narco test! Bisht &amp; his SIT continue to mock at the rule of law</p>
<p>&mdash; Prashant Bhushan (@pbhushan1) <a href="https://twitter.com/pbhushan1/status/1312638739634479104?ref_src=twsrc%5Etfw">October 4, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹാത്രസില്&#x200d; സെപ്തംബര്&#x200d; 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്&#x200d;കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഉയര്&#x200d;ന്ന സമുദായത്തില്&#x200d;പെട്ട നാല് പേര്&#x200d; ചേര്&#x200d;ന്നാണ് പെണ്&#x200d;കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്&#x200d;കുട്ടി മരിച്ചതോടെ മൃതദേഹം കുടംബത്തിന് നല്&#x200d;കാതെ ഇരുട്ടില്&#x200d; കത്തിച്ചുകളയുകയാണ് യുപി പൊലീസ് ചെയ്തത്. തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന വാദവും യുപി പൊലീസ് ഉയര്&#x200d;ത്തി. ഇതിന് പിന്നാലെയാണ് പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്താന്&#x200d; യുപി സര്&#x200d;ക്കാര്&#x200d; ഉത്തരവിട്ടത്.</p>
<p>പെണ്&#x200d;കുട്ടിയുടെ വീട്ടിലെക്കുള്ള പ്രവേശനവും യുപി പൊലീസ് വിലക്കിയിരുന്നു. എന്നാല്&#x200d; വീട് പരിസരത്തടക്കം പ്രത്യേക സംഘം നടത്തിയ പരിശോധനക്ക് പിന്നാലെയാണ് മാധ്യമങ്ങള്&#x200d;ക്കുള്ള വിലക്കുപോലും ജില്ലാ ഭരണകൂടം അനുവദിച്ചത്. അതേസമയം, പെണ്&#x200d;കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്</p>
<p>നേരത്തെ, ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്&#x200d;ശിക്കുന്നത് തടയാന്&#x200d; ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ്&#x200d; രംഗത്തെത്തിയിരുന്നു. രാഹുലിനെയും പ്രിയങ്കയേയും ഇങ്ങനെ കാണുന്നതില്&#x200d; സന്തോഷമുണ്ടെന്നും യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്&#x200d; എണ്ണപ്പെട്ടിരിക്കുന്നെന്നും ഈ നീക്കങ്ങള്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതില്&#x200d; സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bisht-his-sit-continue-to-mock-at-the-rule-of-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രിയങ്കയുടെ വസ്ത്രം പുരുഷപൊലീസ് പിടിച്ചുവലിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ്</title>
		<link>https://www.chandrikadaily.com/noida-police-says-it-regrets-the-incident-involving-priyanka-happened-yesterday.html</link>
					<comments>https://www.chandrikadaily.com/noida-police-says-it-regrets-the-incident-involving-priyanka-happened-yesterday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 10:16:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158869</guid>

					<description><![CDATA[ഇരുവരേയും തടഞ്ഞ പൊലീസ് നടപടി സംഘര്&#x200d;ഷത്തിനും ലാത്തിച്ചാര്&#x200d;ജിനും കാരണമായിരുന്നു. പൊലീസ് വേലിക്കെട്ടു ഭേദിക്കാന്&#x200d; രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പൊലീസ് മര്&#x200d;ദ്ദനത്തില്&#x200d; നിന്നും പ്രവര്&#x200d;ത്തകരെ രക്ഷിക്കാന്&#x200d; പ്രിയങ്ക ബാരിക്കേട് എടുത്തുചാടുക വരേയുണ്ടായി. ഏറെ നേരത്തെ സംഘര്&#x200d;ഷത്തിനൊടുവിലാണ് 5 പേരെ കടത്തിവിടാന്&#x200d; പൊലീസ് തയാറായത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഹാത്രസിലേക്കുള്ള യാത്രക്കിടെ ഉത്തര്&#x200d;പ്രദേശ് ഭരണകൂടവും പൊലീസും യുപി അതിര്&#x200d;ത്തിയില്&#x200d; തീര്&#x200d;ത്ത സംഘര്&#x200d;ഷത്തിനിടെ കോണ്&#x200d;ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടന്ന അക്രമത്തില്&#x200d; ഖേദം പ്രകടിപ്പിച്ച് അധികാരികള്&#x200d;. പൊലീസ് സൃഷ്ടിച്ച തടസ്സങ്ങളെല്ലാം മറികടന്ന് രാഹുല്&#x200d; ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ തോളിപിടിച്ച് പൊലീസുകാരന്&#x200d; വസ്ത്രം വലിച്ചത്. എന്നാല്&#x200d; സംഭവത്തില്&#x200d; ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ് തന്നെ രംഗത്തെത്തിയത്. പ്രിയങ്കക്കെതിരെ നടന്ന അക്രമത്തില്&#x200d; അന്വേഷണത്തിന് ഉന്നത പൊലീസിനെ നിയമിച്ചതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഹാത്രസിലേക്ക് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും തടയാനായി യുപി-ഡല്&#x200d;ഹി അതിര്&#x200d;ത്തിയായ നോയിഡ ടോള്&#x200d;പാസയില്&#x200d; രാവിലെതന്നെ യുപി പൊലീസ് വാഹനങ്ങള്&#x200d; തടഞ്ഞിരുന്നു. വൈകിട്ട് നാലരയോടെ രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സംഘത്തെ യുപി അതിര്&#x200d;ത്തിയില്&#x200d; എത്തുമ്പോഴേക്കും വന്&#x200d; പൊലീസ് സന്നാഹം തന്നെ അതിര്&#x200d;ത്തിയില്&#x200d; തീര്&#x200d;ത്തായിരുന്നു യോഗി പൊലീസിന്റെ നടപടി. ഇരുവരേയും തടഞ്ഞ പൊലീസ് നടപടി സംഘര്&#x200d;ഷത്തിനും ലാത്തിച്ചാര്&#x200d;ജിനും കാരണമായിരുന്നു. പൊലീസ് വേലിക്കെട്ടു ഭേദിക്കാന്&#x200d; രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പൊലീസ് മര്&#x200d;ദ്ദനത്തില്&#x200d; നിന്നും പ്രവര്&#x200d;ത്തകരെ രക്ഷിക്കാന്&#x200d; പ്രിയങ്ക ബാരിക്കേട് എടുത്തുചാടുക വരേയുണ്ടായി. ഏറെ നേരത്തെ സംഘര്&#x200d;ഷത്തിനൊടുവിലാണ് 5 പേരെ കടത്തിവിടാന്&#x200d; പൊലീസ് തയാറായത്.</p>
<p>https://twitter.com/ashoswai/status/1312422940676292608</p>
<p>അതേസമയം, പ്രിയങ്കയുടെ വസ്ത്രം പുരുഷ പൊലീസ് പിടിച്ചുവലിച്ച നടപടി വലിയ വിമര്&#x200d;ശനത്തിന് ഇടയാക്കിയുന്നു. കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധിക്കെതിരേയും യുപി പൊലീസ് അതിക്രമം കാണിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">इस विडियो मे देखिए कैसे <a href="https://twitter.com/priyankagandhi?ref_src=twsrc%5Etfw">@priyankagandhi</a> ने कांग्रेस के कार्यकर्ताओं को पुलिस की लाठी से बचाया&#8230; <a href="https://t.co/OqnRhOqcjH">pic.twitter.com/OqnRhOqcjH</a></p>
<p>&mdash; Aadesh Rawal (@AadeshRawal) <a href="https://twitter.com/AadeshRawal/status/1312360113957556224?ref_src=twsrc%5Etfw">October 3, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എന്നാല്&#x200d;, പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ വീട് സന്ദര്&#x200d;ശിക്കുന്നതില്&#x200d; നിന്നു ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നു പ്രഖ്യാപിച്ചാണ് പ്രിയങ്കയ്‌ക്കൊപ്പം ഡല്&#x200d;ഹിയില്&#x200d; നിന്നു പുറപ്പെട്ട രാഹുല്&#x200d; ഇന്നലെ രാത്രി ഏഴരയോടെ ഹത്രസിലെത്തിയത്. മാധ്യമ പ്രവര്&#x200d;ത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തു നിര്&#x200d;ത്തിയ ശേഷം വീടിനകത്തു കയറിയ ഇരുവരും പെണ്&#x200d;കുട്ടിയുടെ ബന്ധുക്കള്&#x200d;ക്കൊപ്പം മുക്കാല്&#x200d; മണിക്കൂര്&#x200d; ചെലവിട്ടു. പ്രിയങ്കയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞ പെണ്&#x200d;കുട്ടിയുടെ അമ്മ, തന്റെ മകള്&#x200d;ക്കു നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യുപി സര്&#x200d;ക്കാരിന്റെ അന്വേഷണത്തില്&#x200d; വിശ്വാസമില്ലെന്നു പിതാവ് പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് ദേശീയ ജനറല്&#x200d; സെക്രട്ടറി കെ.സി. വേണുഗോപാല്&#x200d;, ലോക്‌സഭാ കക്ഷി നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി, മുകുള്&#x200d; വാസ്‌നിക് എന്നിവരും ഒപ്പമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noida-police-says-it-regrets-the-incident-involving-priyanka-happened-yesterday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് പെണ്&#x200d;കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്&#x200d; ബിജെപി; അമിത് മാളവിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം</title>
		<link>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html</link>
					<comments>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 09:07:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amit Malviya]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp it cell]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158814</guid>

					<description><![CDATA[ബിജെപി ഐടി സെല്&#x200d; മേധാവി അമിത് മാല്&#x200d;വിയ ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്&#x200d; 2 നാണ് പങ്കുവെച്ചത്. ബലാത്സംഗത്തെക്കുറിച്ച് പരാമര്&#x200d;ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്&#x200d; താന്&#x200d; പീഡനത്തിന് ഇരയായി എന്ന് പെണ്&#x200d;കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്&#x200d;വ്വം മൂടിവെക്കുകയുമാണ്. ഇതിന് പിന്നാലെയാണ് പെണ്&#x200d;കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്&#x200d; ട്വിറ്ററില്&#x200d; പ്രചരിപ്പിച്ചതിന് പിന്നില്&#x200d; ബിജെപിയെന്ന് വിമര്&#x200d;ശനം. പെണ്&#x200d;കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലടക്കം പ്രചരിച്ച മൂന്ന് വീഡിയോകളില്&#x200d; ഒന്ന് പങ്കുവെച്ചത് ബിജെപി ഐടി മേധാവി അമിത് മാളവിയയാണെന്ന് തെളിഞ്ഞു.</p>
<p>കൂട്ടബലാത്സംഗത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ പെണ്&#x200d;കുട്ടി റോഡില്&#x200d; കുഴഞ്ഞ് വീണുകിടക്കുന്ന വീഡിയോയാണ് ബിജെപി ഐടി മേധാവി ട്വീറ്റ് ചെയ്തത്. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വാദിക്കുന്ന തരത്തില്&#x200d; പങ്കുവെച്ച വീഡിയോ വിവാദമായിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്&#x200d;ക്ക് രണ്ട് വര്&#x200d;ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.</p>
<p>പരിക്കേറ്റ മകളോടൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് ഇരയുടെ അമ്മ നിലത്ത് കിടന്ന് വിലപിക്കുന്ന വീഡിയോയും അമിത് മാല്&#x200d;വിയ പോസ്റ്റ് ചെയ്തിരുന്നു. ഫൂട്ടേജില്&#x200d; അമ്മ ബലാത്സംഗത്തെക്കുറിച്ച് പരാമര്&#x200d;ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്&#x200d; താന്&#x200d; പീഡനത്തിന് ഇരയായി എന്ന് പെണ്&#x200d;കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്&#x200d;വ്വം മൂടിവെക്കുകയുമാണ്.</p>
<p>അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്&#x200d; രേഖ ശര്&#x200d;മ്മ അറിയിച്ചു. എ്ന്നാല്&#x200d; പെണ്&#x200d;കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ലെന്ന തരത്തിലാണ് രേഖ ശര്&#x200d;മ്മ പ്രതികരിച്ചത്. &#8216;അവള്&#x200d; ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്&#x200d; വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്&#x200d;ഭാഗ്യകരവും നിയമവിരുദ്ധവുമാണ്&#8217; എന്നാണ് രേഖ ശര്&#x200d;മ്മ പറഞ്ഞത്.</p>
<p>എന്നാല്&#x200d;, ഒരു വീഡിയോയും ശ്രദ്ധയില്&#x200d;പെട്ടില്ലെന്നാണ് യു.പി വനിതാ കമ്മീഷന്&#x200d; അധ്യക്ഷ വിംല ബാത്തം പറഞ്ഞത്. സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്&#x200d; അത് തീര്&#x200d;ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Can you elaborate which law is violated if video of the victim is posted?? Not one report suggests that she was sexually assaulted. It is only a fiction of Lutyen media’s imagination. Are we governed by rule of law or the hallucinations of a few??!! <a href="https://t.co/eVTBXGKkHv">https://t.co/eVTBXGKkHv</a></p>
<p>&mdash; Priti Gandhi &#8211; प्रीति गांधी (@MrsGandhi) <a href="https://twitter.com/MrsGandhi/status/1312115473295708171?ref_src=twsrc%5Etfw">October 2, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബിജെപി ഐടി സെല്&#x200d; മേധാവി അമിത് മാല്&#x200d;വിയ ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്&#x200d; 2 നാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പെണ്&#x200d;കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.</p>
<p>ബലാല്&#x200d;സംഗത്തിനിരയായ പെണ്&#x200d;കുട്ടിയാണെങ്കില്&#x200d; വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്&#x200d;ഭാഗ്യകരമാണെന്നും സംഭവത്തില്&#x200d; ബിജെപി ഐടി സെല്&#x200d; മേധാവിക്കെതിരെ കേസെടുക്കണമെന്നും കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
