<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UP POLICE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/up-police/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 01 Jun 2025 14:31:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UP POLICE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html</link>
					<comments>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 01 Jun 2025 14:31:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[UP POLICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343255</guid>

					<description><![CDATA[ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>ഓഡിറ്റോറിയത്തില്&#x200d; വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്&#x200d;കൂട്ട മര്&#x200d;ദ്ദനം. ഉത്തര്&#x200d;പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്&#x200d;ദനത്തില്&#x200d; രണ്ടുപേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്&#x200d; നിന്നുള്ളവര്&#x200d; ഹാളില്&#x200d; വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്&#x200d;ദനമെന്നും പരാതിയില്&#x200d; പറഞ്ഞതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>അമന്&#x200d; സാഹ്നി, ദീപക് സാഹ്നി, രാഹുല്&#x200d;, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്&#x200d;. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്&#x200d; ഉള്&#x200d;പ്പെടുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്&#x200d;ഗ (അതിക്രമങ്ങള്&#x200d; തടയല്&#x200d;) നിയമത്തിലെ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d; ചാര്&#x200d;ജ് വിപിന്&#x200d; സിങ് അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്</title>
		<link>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html</link>
					<comments>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 28 May 2025 14:03:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[news]]></category>
		<category><![CDATA[UP POLICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342799</guid>

					<description><![CDATA[സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ ആഗ്രയില്&#x200d; ക്ഷേത്രത്തിനുള്ളില്&#x200d;വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്&#x200d;വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>ബന്ധുക്കള്&#x200d; കുട്ടിയുടെ കരച്ചില്&#x200d; കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പ്പിച്ചത്. എന്നാല്&#x200d; പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.</p>
<p>പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>പൊലീസ് നടപടിക്കെതിരെ നാട്ടുകാര്&#x200d; പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്&#x200d;കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്&#x200d; ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.</p>
<p>പ്രതി ഒരു മെഡിക്കല്&#x200d; സ്റ്റോറില്&#x200d; ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്&#x200d;കുട്ടി ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്തു; യുപി പൊലീസിന് സുപ്രീംകോടതി പിഴ ചുമത്തി</title>
		<link>https://www.chandrikadaily.com/the-criminal-law-wass-abused-supreme-court-imposed-fine-on-up-police.html</link>
					<comments>https://www.chandrikadaily.com/the-criminal-law-wass-abused-supreme-court-imposed-fine-on-up-police.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 16 Apr 2025 14:39:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338305</guid>

					<description><![CDATA[സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന രീതി 'നിരവധി വിധികളുടെ ലംഘനമാണ്' എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>സിവില്&#x200d; തര്&#x200d;ക്കങ്ങളില്&#x200d; എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്യുന്ന രീതി &#8216;നിരവധി വിധികളുടെ ലംഘനമാണ്&#8217; എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സിവില്&#x200d; സ്വഭാവമുള്ള സ്വത്ത് തര്&#x200d;ക്കത്തില്&#x200d; എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്തതിന് രണ്ട് ഉത്തര്&#x200d;പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് സുപ്രീം കോടതി ബുധനാഴ്ച 50,000 രൂപ പിഴ ചുമത്തി.</p>
<p>സിവില്&#x200d; തര്&#x200d;ക്കങ്ങളില്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്&#x200d;ജികളാല്&#x200d; പരമോന്നത നീതിപീഠം നിറഞ്ഞിരിക്കുകയാണെന്നും ഈ കീഴ്വഴക്കം &#8221;നിരവധി വിധികളുടെ ലംഘനമാണെന്നും&#8221; ബെഞ്ച് പറഞ്ഞു.</p>
<p>&#8216;സിവില്&#x200d; തെറ്റുകള്&#x200d;ക്ക് ക്രിമിനല്&#x200d; കേസ് ഫയല്&#x200d; ചെയ്യുന്നത് അംഗീകരിക്കാനാവില്ല,&#8217; ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു, തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് ചുമത്തിയ പിഴ ഒഴിവാക്കാന്&#x200d; വിസമ്മതിച്ചു.</p>
<p>&#8216;നിങ്ങള്&#x200d; 50,000 രൂപ അടച്ച് അത് ഉദ്യോഗസ്ഥരില്&#x200d; നിന്ന് ഈടാക്കുക&#8217;, ബെഞ്ച് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കേസിന്റെ വസ്തുതകള്&#x200d; രേഖപ്പെടുത്തി, കേസില്&#x200d; ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂര്&#x200d; സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവര്&#x200d;ക്കെതിരെ എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.</p>
<p>സമാനമായ ഒരു കേസ് കൈകാര്യം ചെയ്യുമ്പോള്&#x200d;, &#8216;ഉത്തര്&#x200d;പ്രദേശില്&#x200d; നിയമവാഴ്ചയുടെ സമ്പൂര്&#x200d;ണ തകര്&#x200d;ച്ചയുണ്ട്, സിവില്&#x200d; വിഷയം ക്രിമിനല്&#x200d; കേസാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല&#8217; എന്ന് സിജെഐ മുമ്പ് പറഞ്ഞിരുന്നു.</p>
<p>തുടര്&#x200d;ന്ന് പ്രത്യേക കേസില്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിക്കാന്&#x200d; സംസ്ഥാന പോലീസ് ഡയറക്ടര്&#x200d; ജനറലിനോട് നിര്&#x200d;ദ്ദേശിച്ചു.</p>
<p>ബിരാനികള്&#x200d;ക്കെതിരെ ക്രിമിനല്&#x200d; പ്രോസിക്യൂഷന് നിര്&#x200d;ദ്ദേശം നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് ശില്&#x200d;പി ഗുപ്തയുടെ രണ്ട് വ്യത്യസ്ത ഹര്&#x200d;ജികള്&#x200d; ലോക്കല്&#x200d; മജിസ്റ്റീരിയല്&#x200d; കോടതി രണ്ടുതവണ നിരസിച്ചിട്ടും സംസ്ഥാന പോലീസ് എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്തതായി ബെഞ്ച് ചൂണ്ടിക്കാട്ടി.</p>
<p>കാണ്&#x200d;പൂരിലെ തങ്ങളുടെ വെയര്&#x200d;ഹൗസ് 1.35 കോടി രൂപയ്ക്ക് ഗുപ്തയ്ക്ക് വില്&#x200d;ക്കാന്&#x200d; ബിരാനികള്&#x200d; വാക്കാല്&#x200d; കരാറില്&#x200d; ഏര്&#x200d;പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>പാര്&#x200d;ട്ട് സെയില്&#x200d; പരിഗണനയ്ക്കായി മാത്രം ഗുപ്ത 19 ലക്ഷം അടച്ചു, 2020 സെപ്റ്റംബര്&#x200d; 15-നകം ബിരാനികള്&#x200d;ക്ക് സമ്മതിച്ച 25 ശതമാനം അഡ്വാന്&#x200d;സ് നല്&#x200d;കാന്&#x200d; കഴിഞ്ഞില്ല.</p>
<p>പിന്നീട്, ബിരാനികള്&#x200d; ഈ സൗകര്യം 90 ലക്ഷം രൂപ കുറഞ്ഞ വിലയ്ക്ക് മൂന്നാം കക്ഷിക്ക് വിറ്റു, എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്യുന്നതിനായി രണ്ട് തവണ ക്രിമിനല്&#x200d; കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ട ഗുപ്ത നല്&#x200d;കിയ 19 ലക്ഷം രൂപ തിരികെ നല്&#x200d;കിയില്ല.</p>
<p>വിഷയം സിവില്&#x200d; സ്വഭാവമുള്ളതിനാല്&#x200d; ക്രിമിനല്&#x200d; അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പ്രാദേശിക കോടതി വ്യക്തമാക്കി.</p>
<p>എന്നിരുന്നാലും, വഞ്ചന, ക്രിമിനല്&#x200d; ഭീഷണിപ്പെടുത്തല്&#x200d; എന്നിവയുള്&#x200d;പ്പെടെയുള്ള കുറ്റങ്ങള്&#x200d;ക്ക് ബിരാനികള്&#x200d;ക്കെതിരെ ലോക്കല്&#x200d; പോലീസ് എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്തു, തുടര്&#x200d;ന്ന് കോടതി അവരെ വിളിച്ചുവരുത്തി.</p>
<p>എഫ്‌ഐആര്&#x200d; റദ്ദാക്കാന്&#x200d; അലഹബാദ് ഹൈക്കോടതി വിസമ്മതിക്കുകയും വിചാരണ നേരിടാന്&#x200d; അവരോട് ആവശ്യപ്പെടുകയും ചെയ്തു.</p>
<p>തുടര്&#x200d;ന്നാണ് ഉത്തരവ് സുപ്രീംകോടതിയില്&#x200d; ചോദ്യം ചെയ്യപ്പെട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-criminal-law-wass-abused-supreme-court-imposed-fine-on-up-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭലില്&#x200d; റോഡുകളിലും വീടുകള്&#x200d;ക്ക് മുകളിലും പെരുന്നാള്&#x200d; നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്</title>
		<link>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html</link>
					<comments>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 26 Mar 2025 11:04:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[Eid Namaz]]></category>
		<category><![CDATA[meerut]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335889</guid>

					<description><![CDATA[പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സംഭലില്&#x200d; പെരുന്നാള്&#x200d; നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്&#x200d;ദേശം. റോഡുകളിലെയും വീടുകള്&#x200d;ക്കും കെട്ടിടങ്ങള്&#x200d;ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്&#x200d;പ്പെടുത്തി യുപി പൊലീസ്.</p>
<p>പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്&#x200d; മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്&#x200d; സാധാരണഗതിയില്&#x200d; ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്&#x200d; റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്&#x200d;ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്&#x200d;ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്&#x200d;ദേശം. പൊലീസ് നിര്&#x200d;ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്&#x200d; കര്&#x200d;ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്&#x200d; നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്&#x200d;ദേശം ലംഘിച്ചാല്&#x200d; ഇവിടെയും കര്&#x200d;ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്&#x200d; റോഡില്&#x200d; നമസ്‌കരിച്ചാല്&#x200d; പാസ്പോര്&#x200d;ട്ടും ലൈസന്&#x200d;സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. ഉത്തരവുകള്&#x200d; ലംഘിച്ചതിന് കഴിഞ്ഞ വര്&#x200d;ഷം 200 പേര്&#x200d;ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ വെടിവെച്ച് പിടികൂടി പൊലീസ്</title>
		<link>https://www.chandrikadaily.com/police-shot-and-arrested-a-muslim-youth-for-allegedly-slaughtering-a-cow-in-up.html</link>
					<comments>https://www.chandrikadaily.com/police-shot-and-arrested-a-muslim-youth-for-allegedly-slaughtering-a-cow-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Mar 2025 12:12:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[UP POLICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333214</guid>

					<description><![CDATA[പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്&#x200d;ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ കാലില്&#x200d; വെടിവെച്ച് പിടികൂടി പൊലീസ്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്&#x200d;ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം. നിലവില്&#x200d; വെടിയേറ്റ അഷ്റഫ് ജില്ലാ ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>ഇക്കഴിഞ്ഞ മാര്&#x200d;ച്ച് നാലിന് പശുവിന്റേത് അടക്കമുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങള്&#x200d; കരിമ്പ്, ഗോതമ്പ് പാടങ്ങളില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് കേസെടുത്തതെന്ന് എഎസ്പി ദുര്&#x200d;ഗാ പ്രസാദ് തിവാരി പറഞ്ഞു. തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ് പ്രതി അഷ്റഫാണെന്ന് കണ്ടെത്തിയത്.</p>
<p>ശനിയാഴ്ച പുലര്&#x200d;ച്ചെ ഇയാള്&#x200d; ഹര്&#x200d;ചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടര്&#x200d;ന്ന് പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസിന് നേരെ വെടിയുതിര്&#x200d;ത്ത് രക്ഷപ്പെടാന്&#x200d; ശ്രമിച്ചപ്പോഴാണ് പ്രതിക്ക് നേരെ വെടിയുതിര്&#x200d;ത്തതെന്ന് എഎസ്പി പറഞ്ഞു. ഇയാള്&#x200d; മറ്റു കേസുകളില്&#x200d; പ്രതിയാണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്&#x200d; ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-shot-and-arrested-a-muslim-youth-for-allegedly-slaughtering-a-cow-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി പൊലീസിന്റെ കാലില്&#x200d; പിടിച്ച് കരഞ്ഞു പക്ഷെ സഹായിച്ചില്ല: കുംഭമേളയില്&#x200d; അപകടത്തില്&#x200d; നിന്ന് രക്ഷപ്പെട്ടവര്&#x200d;</title>
		<link>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html</link>
					<comments>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Feb 2025 10:21:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328403</guid>

					<description><![CDATA[ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.]]></description>
										<content:encoded><![CDATA[<p>കുംഭ മേളയിൽ ജനുവരി 29 ന് ഉണ്ടായ ദുരന്തത്തില്&#x200d; പൊലീസ് തങ്ങളെ സഹായിക്കാൻ ശ്രമിക്കില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ. കുംഭമേളയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ വാർഡുകൾ ജനുവരി 29 ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഇരകളാൽ നിറഞ്ഞിരിക്കുകയാണ്.</p>
<p>ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും. തങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നത് അത്ഭുതമാണെന്ന് അവർ പറയുന്നു. കുറഞ്ഞത് 30 പേർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേറ്റു.</p>
<p>ത്രിവേണി സംഗമത്തിൽ അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള ജുസിയിൽ രണ്ടാമത്തെ അപകടം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.</p>
<p>ജുസിയിലെ സംഭവം പുലർച്ചെ 5.30 ഓടെയാണ് നടന്നതെന്ന് അവർ പറഞ്ഞു. ത്രിവേണി സംഗമത്തിൽ നടന്നത് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. രണ്ടാമത്തെ അപകടം ഉണ്ടായതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് മഹാ കുംഭ് ഡി.ഐ.ജി വൈഭവ് കൃഷ്ണ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്ന് പ്രായമായ അമ്മയടക്കം മറ്റ് നാല് കുടുംബാംഗങ്ങൾക്കൊപ്പം കുംഭ മേളക്കെത്തിയ 32 കാരനായ രഞ്ജൻ മണ്ഡൽ തന്റെ അമ്മക്ക് അപകടം ഉണ്ടായതായി പറഞ്ഞു. ‘ജനുവരി 29 ന് രാവിലെ 12 മണിക്ക് ശേഷം ഞങ്ങൾ സംഗമത്തിൽ മുങ്ങാൻ പോവുകയായിരുന്നു. പെട്ടെന്ന്, എൻ്റെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കേട്ടു.</p>
<p>’അമ്മ ഒരു ബാഗിൽ തട്ടി നിലത്ത് വീണുപോയിരുന്നു. ഏഴോ എട്ടോ ആളുകൾ അമ്മയെ ചവിട്ടിമെതിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ മരിച്ചുവെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . ഞങ്ങൾ സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ തൊട്ട് അപേക്ഷിച്ചു. പക്ഷെ ആരും സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.</p>
<p>വാരണാസിയിൽ നിന്നുള്ള ഒരാളാണ് മണ്ഡലിൻ്റെ അമ്മയെ സഹായിച്ചത്. അദ്ദേഹം അവരെ എടുത്ത് അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയാകട്ടെ രാവിലെ ആറ് മണി വരെ ആംബുലൻസിനായി കുടുംബം കാത്തിരിക്കേണ്ടി വന്നു.</p>
<p>തിക്കിലും തിരക്കിലും പെട്ട 35 കാരനായ രാം പ്രസാദ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ മറ്റൊന്നുമായിരുന്നില്ല. ‘രണ്ടോ മൂന്നോ സ്ത്രീകൾ എൻ്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ചവിട്ടേറ്റ് വീണു. ശ്വാസം കിട്ടാതെ അമ്മ പിടയുന്നതും ഞാൻ കണ്ടു,’രാംപ്രസാദ് പറഞ്ഞു.</p>
<p>അപകടത്തിൽപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കൃത്യമായ മാനേജ്മെന്റിന്റെ അഭാവത്തെക്കുറിച്ചാണ്. അപകടത്തിൽപ്പെട്ട ആളുകളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറയുന്നു.</p>
<p>‘പൊലീസിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു,’ കൊൽക്കത്തയിൽ നിന്നുള്ള 36കാരൻ, പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് അദ്ദേഹത്തിൻ്റെ അമ്മായിയമ്മ മരണപ്പെട്ടിരുന്നു. ‘ഞാൻ പൊലീസിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു, പക്ഷേ അവർ സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസിപ്പുര്&#x200d; ഒഴിയണമെന്ന് കര്&#x200d;ഷകരോട്  യു.പി പൊലീസ്; മേഖലയില്&#x200d; കൂടുതല്&#x200d; പൊലീസിനെ വിന്യസിച്ചു</title>
		<link>https://www.chandrikadaily.com/farmers-protect-gazipur-up.html</link>
					<comments>https://www.chandrikadaily.com/farmers-protect-gazipur-up.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 28 Jan 2021 05:25:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178122</guid>

					<description><![CDATA[ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്&#x200d;ഷകനേതാക്കള്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>ഗാസിപൂര്&#x200d;: സമരംചെയ്യുന്ന കര്&#x200d;ഷകര്&#x200d;ക്കെതിരെ കര്&#x200d;ഷന നടപടിക്കൊരുങ്ങി ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d;. ഗാസിപൂരില്&#x200d;നിന്ന്  മാറണമെന്ന് കാണിച്ച് ജില്ലാ ഭരണകൂടം കര്&#x200d;ഷകര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്&#x200d;ഷകനേതാക്കള്&#x200d; പ്രതികരിച്ചു. സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് ഈമേഖലയില്&#x200d; കൂടുതല്&#x200d; പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.</p>
<p>അതേസമയം, കര്&#x200d;ഷകസമരത്തില്&#x200d; അക്രമം നടത്തിയ ദീപ് സിദ്ധുവിനെ കര്&#x200d;ഷകര്&#x200d; തടഞ്ഞുവെക്കുന്ന വീഡിയോ പുറത്തുവന്നു. കര്&#x200d;ഷകരില്&#x200d; നിന്ന് ഓടി രക്ഷപ്പെടുന്ന സിദ്ധുവിന്റെ വീഡിയോആണ് സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്.</p>
<p>ട്രാക്ടര്&#x200d; റാലിയ്ക്കിടെ പ്രക്ഷോഭം നടത്തിയതിന് സിദ്ധുവിനെതിരെ ഡല്&#x200d;ഹി പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-protect-gazipur-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ദീഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; ഭാര്യ റെയ്ഹാനത്ത്</title>
		<link>https://www.chandrikadaily.com/siddiq-kappan-news-2.html</link>
					<comments>https://www.chandrikadaily.com/siddiq-kappan-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 22 Dec 2020 07:19:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Siddiq kappan]]></category>
		<category><![CDATA[uapa]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173224</guid>

					<description><![CDATA[യുപി പൊലീസ് യുഎപിഎ വകുപ്പുകള്&#x200d; ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: യുപി പൊലീസ് യുഎപിഎ വകുപ്പുകള്&#x200d; ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കുടുംബം ജനുവരിയില്&#x200d; സെക്രട്ടേറിയറ്റിന് മുന്നില്&#x200d; ധര്&#x200d;ണ നടത്തും.</p>
<p>സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നാണ് യുപി പൊലീസ് പറയുന്നത്. സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടില്&#x200d; പണമുണ്ടോ എന്ന് ആദ്യം പരിശോധിക്കട്ടെ. യുപി പൊലീസ് പറയുന്നത് മുഴുവന്&#x200d; കള്ളമാണെന്നും ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.</p>
<p>മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്&#x200d; ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പന്&#x200d; പോപ്പുലര്&#x200d; ഫ്രണ്ട് അല്ല. ഒരു രാഷ്ടീയ പാര്&#x200d;ട്ടിയുമായും പ്രത്യേകിച്ച് മമതയില്ല. സിദ്ദീഖ് കാപ്പന്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. യു.പി. പൊലീസ് ഓരോ പുതിയ ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നു, എല്ലാം കളവാണ്.</p>
<p>സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോള്&#x200d; ചെയ്യാനോ അനുവദിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്&#x200d; ഫോണ്&#x200d; ചെയ്യാന്&#x200d; അനുമതിയുണ്ട്. പക്ഷെ നേരിട്ട് കാണാന്&#x200d; കഴിയുന്നില്ലെന്നും റെയ്ഹാനത്ത് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddiq-kappan-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് കൂട്ടബലാത്സംഗക്കൊല; കേസ് അന്വേഷിക്കുന്ന ഡി.ഐ.ജിയുടെ ഭാര്യ മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html</link>
					<comments>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 17:11:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164042</guid>

					<description><![CDATA[പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഹാത്രസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്&#x200d; പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.</p>
<div style="width: 976px" class="wp-caption alignnone"><img loading="lazy" src="https://akm-img-a-in.tosshub.com/indiatoday/images/story/202010/UP_DIG_wife_suicide_1200x768.jpeg?6VBGgbDrshoSbGOU30eVUVmIJqOIv_tj&amp;size=770:433" alt="The home in Lucknow where Pushpa Prakash died by suicide" width="966" height="543" /><p class="wp-caption-text">പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്</p></div>
<p>ഹാത്രസ് കേസ് അന്വേഷിക്കാൻ യു.പി സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. ഭാര്യയുടെ മരണത്തില്&#x200d; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി.സി.പി ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.</p>
<p>കഴിഞ്ഞ മാസമാണ് യു.പിയിലെ ഹാത്രസില്&#x200d; ദളിത് പെണ്&#x200d;കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്&#x200d; പൊലീസ് അന്വേഷണത്തില്&#x200d; വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്&#x200d;കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്&#x200d;ന്നാണ് അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറിയത്. എന്നാല്&#x200d; പിന്നീട് യു.പി സര്&#x200d;ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-of-dig-part-of-sit-probing-hathras-case-dies-by-suicide-at-lucknow-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താടി വച്ച മുസ്‌ലിം എസ്‌ഐയെ സേനയില്&#x200d; നിന്ന് പുറത്താക്കി യുപി പൊലീസ്</title>
		<link>https://www.chandrikadaily.com/baghpat-sub-inspector-suspended-for-keeping-long-beard.html</link>
					<comments>https://www.chandrikadaily.com/baghpat-sub-inspector-suspended-for-keeping-long-beard.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 22 Oct 2020 06:10:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[intizar ali]]></category>
		<category><![CDATA[police]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163354</guid>

					<description><![CDATA[സഹാറന്&#x200d;പൂര്&#x200d; സ്വദേശിയായ ഇന്&#x200d;തിസാര്&#x200d; അലി മൂന്നു വര്&#x200d;ഷമായി ഭാഗ്പത് ജില്ലയിലാണ് ജോലി ചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഭാഗ്പത് ജില്ലയിലെ രാമാലാ പൊലീസ് സ്റ്റേഷന്&#x200d; ചുമതലയുള്ള എസ്‌ഐ ഇന്&#x200d;തിസാര്&#x200d; അലിയെ യുപി പൊലീസ് പുറത്താക്കി. അനുമതിയില്ലാതെ താടി വച്ചു എന്ന് ആരോപിച്ചാണ് സബ് ഇന്&#x200d;സ്‌പെക്ടറെ സേനയില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തത്. താടി വടിക്കാന്&#x200d; മൂന്നു തവണ എസ്‌ഐക്ക് എസ്പി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്&#x200d; പറയുന്നു. അവസാനഘട്ടത്തില്&#x200d; താടി വടിക്കാന്&#x200d; അനുമതി ചോദിച്ചെങ്കിലും അതനുവദിക്കാതെ ഇദ്ദേഹത്തെ സസ്‌പെന്&#x200d;ഡ് ചെയ്യുകയായിരുന്നു.</p>
<p>സഹാറന്&#x200d;പൂര്&#x200d; സ്വദേശിയായ ഇന്&#x200d;തിസാര്&#x200d; അലി മൂന്നു വര്&#x200d;ഷമായി ഭാഗ്പത് ജില്ലയിലാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണിന് മുമ്പാണ് ഇദ്ദേഹം രാമാലാ സ്റ്റേഷനില്&#x200d; എസ്‌ഐ ആയി ചുമതലയേറ്റത്.</p>
<p>സിഖ് സമുദായാംഗങ്ങള്&#x200d;ക്കല്ലാതെ പൊലീസ് സേനയില്&#x200d; ആര്&#x200d;ക്കും താടി വയ്ക്കാന്&#x200d; അനുവാദമില്ലെന്ന് എസ്പി അഭിഷേക് സിങ് ദേശീയ മാധ്യമമായ ന്യൂസ് 18 നോട് പറഞ്ഞു. ആര്&#x200d;ക്കെങ്കിലും താടി വയ്ക്കണമെങ്കില്&#x200d; സേനയില്&#x200d; നിന്ന് അനുവാദം വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2019 മുതല്&#x200d; താടി വയ്ക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരുന്നു എന്നും എന്നാല്&#x200d; ഡിപ്പാര്&#x200d;ട്‌മെന്റില്&#x200d; നിന്ന് ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല എന്നും ഇന്&#x200d;തിസാര്&#x200d; അലി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baghpat-sub-inspector-suspended-for-keeping-long-beard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
