<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>up &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/up/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 05:10:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>up &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം</title>
		<link>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html</link>
					<comments>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 05:10:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365872</guid>

					<description><![CDATA[നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: പുലിയെ പിടികൂടാന്&#x200d; വെച്ച കുടയില്&#x200d; കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്&#x200d;പ്രദേശിലെ ബഹ്‌റൈച്ചില്&#x200d; നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്&#x200d; ആടിനെ മോഷ്ടിക്കാന്&#x200d; എത്തിയ കള്ളന്&#x200d; തന്നെയാണ് കുടുങ്ങിയത്.</p>
<p>ഉംറി ഗ്രാമത്തിലെ ഫഖര്&#x200d;പൂര്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയിലാണ് സംഭവം. പുലിക്കെണിയില്&#x200d; വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്&#x200d; പ്രദീപ് കുമാര്&#x200d; കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്&#x200d; അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്&#x200d; പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് പ്രദീപ് മൊബൈല്&#x200d; ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.</p>
<p>നാട്ടുകാര്&#x200d; വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്&#x200d; പുലര്&#x200d;ച്ചെയോടെ സ്ഥലത്തെത്തി വാതില്&#x200d; തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; &#8221;കൂട് ശരിയായി പ്രവര്&#x200d;ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്&#8221; എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.</p>
<p>അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്&#x200d; മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്&#x200d; നിന്ന് 500 മീറ്റര്&#x200d; അകലെയായി കെണി സ്ഥാപിച്ചിരുന്നത്.</p>
<p>പുലിക്കെണികളില്&#x200d; കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. &#8221;വാതില്&#x200d; ദേഹത്ത് പതിച്ചിരുന്നെങ്കില്&#x200d; ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്&#x200d; അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും&#8221; അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്&#x200d; കെണികളില്&#x200d; നിന്ന് മാറിനില്&#x200d;ക്കണമെന്ന് വനംവകുപ്പ് അഭ്യര്&#x200d;ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി</title>
		<link>https://www.chandrikadaily.com/1up-to-withdraw-case-against-accused-in-mohammad-akhlaq-case-the-government-started-moving.html</link>
					<comments>https://www.chandrikadaily.com/1up-to-withdraw-case-against-accused-in-mohammad-akhlaq-case-the-government-started-moving.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 13:52:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Mohammad Akhlaq case]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363719</guid>

					<description><![CDATA[കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.]]></description>
										<content:encoded><![CDATA[<p>മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്&#x200d;ക്കുമെതിരായ കേസുകള്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; നീക്കം തുടങ്ങി. കേസിന്റെ പ്രോസിക്യൂഷന്&#x200d; പിന്&#x200d;വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്&#x200d;ക്കാര്&#x200d; സുരാജ്പൂര്&#x200d; കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു.</p>
<p>2015 സെപ്റ്റംബര്&#x200d; 28-ന് ഗ്രേറ്റര്&#x200d; നോയിഡയിലെ ദാദ്രിക്ക് സമീപമുള്ള ബിസാദ ഗ്രാമത്തിലാണ് 52-കാരനായ മുഹമ്മദ് അഖ്‌ലാഖ് ആള്&#x200d;ക്കൂട്ട ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. വീട്ടില്&#x200d; ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വന്ന പ്രഖ്യാപനത്തെ തുടര്&#x200d;ന്നാണ് ഒരു സംഘം ആളുകള്&#x200d; അഖ്‌ലാഖിന്റെ വീട്ടില്&#x200d; അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ച് മര്&#x200d;ദ്ദിച്ചു കൊന്നത്. അഖ്‌ലാഖിനെ രക്ഷിക്കാന്&#x200d; ശ്രമിച്ച മകന്&#x200d; ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.</p>
<p>കേസ് പിന്&#x200d;വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാരില്&#x200d; നിന്ന് കത്ത് ലഭിച്ചതായി അഡീഷണല്&#x200d; ജില്ലാ ഗവണ്&#x200d;മെന്റ് കൗണ്&#x200d;സല്&#x200d; ഭഗ് സിംഗ് ഭാട്ടി ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. &#8216;അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്&#x200d;ക്കുമെതിരായ കേസ് പിന്&#x200d;വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സുരാജ്പൂര്&#x200d; കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്, ഡിസംബര്&#x200d; 12 ന് ഇത് പരിഗണിക്കും,&#8217; ഭാട്ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1up-to-withdraw-case-against-accused-in-mohammad-akhlaq-case-the-government-started-moving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ജയിലില്‍ നിന്നും ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ച് തട്ടിപ്പ് കേസ് പ്രതി</title>
		<link>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html</link>
					<comments>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 14:25:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[up]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362805</guid>

					<description><![CDATA[. 3700 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്‍ ജഡ്ജിക്ക് ഭീഷണി മെയില്‍ അയച്ചത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ജയിലില്&#x200d; നിന്നും തടവുകാരന്&#x200d; ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ചു. സംഭവത്തില്&#x200d; പൊലീസ് കേസെടുത്തു. 3700 കോടിയുടെ സൈബര്&#x200d; തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്&#x200d; ജഡ്ജിക്ക് ഭീഷണി മെയില്&#x200d; അയച്ചത്.</p>
<p>ലഖ്‌നൗ ജയിലില്&#x200d; കഴിയുന്ന അനുഭവ് മിത്തല്&#x200d; ആണ് മറ്റൊരു തടവുകാരനെ കുടുക്കാന്&#x200d; വ്യാജ പേരില്&#x200d; ഇമെയില്&#x200d; അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്&#x200d; വ്യാജ ഓണ്&#x200d;ലൈന്&#x200d; വ്യാപാര പദ്ധതിയിലൂടെ ഏഴ് ലക്ഷത്തോളം നിക്ഷേപകരില്&#x200d; നിന്നും 3700 കോടി തട്ടിയ കേസില്&#x200d; നിലവില്&#x200d; ജയിലിലാണ്.</p>
<p>ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിക്കയച്ച ഭീഷണി സന്ദേശത്തില്&#x200d; നിങ്ങള്&#x200d; കൊല്ലപ്പെടാന്&#x200d; പോവുകയാണ് എന്നായിരുന്നു. സൈബര്&#x200d; സെല്ലും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്&#x200d; കോണ്&#x200d;സ്റ്റബിള്&#x200d; അജയ് കുമാറിന്റെ ഫോണില്&#x200d; നിന്നാണ് ഇയാള്&#x200d; ഇമെയില്&#x200d; അയച്ചതെന്ന് കണ്ടെത്തി.</p>
<p>ഭീഷണിയുമായി ബന്ധപ്പെട്ട് അനുഭവ് മീത്തല്&#x200d;, പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; അജയ് കുമാര്&#x200d; എന്നിവര്&#x200d;ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും നവംബര്&#x200d; നാലിന് കോടതിയില്&#x200d; നടന്ന വാദം കേള്&#x200d;ക്കലില്&#x200d; പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; മിത്തലിനൊപ്പം ഉണ്ടായിരുന്നതായും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>അന്ന്, മിത്തല്&#x200d; കേസിന്റെ വിശദാംശം പരിശോധിക്കാന്&#x200d; ഫോണ്&#x200d; വാങ്ങുകയും താനറിയാതെ ഒരു പുതിയ ഇമെയില്&#x200d; ഐഡിയുണ്ടാക്കിയതായും കുമാര്&#x200d; പറഞ്ഞു. പിറ്റേന്ന് രാവിലെ ഭീഷണി സന്ദേശം അയയ്‌ക്കെപ്പെടുന്ന രീതിയില്&#x200d; ടൈമര്&#x200d; സജ്ജീകരിച്ചതായും പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; പറഞ്ഞു.</p>
<p>2023 ഡിസംബര്&#x200d; മുതല്&#x200d; ഒരു കൊലപാതക കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന ആനന്ദേശ്വര്&#x200d; അഗ്രഹാരി എന്ന സഹതടവുകാരനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്&#x200d;ന്ന് ഇയാളെ കുടുക്കാനാണ് മിത്തല്&#x200d; അയാളുടെ പേരില്&#x200d; ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്‍ ഭീകര ദുരന്തം: ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html</link>
					<comments>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 10:06:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360711</guid>

					<description><![CDATA[ശക്തമായ വൈദ്യുതാഘാതം മൂലം ബസില്‍ തീപിടിച്ചുവെന്നും അതില്‍ സഞ്ചരിച്ചിരുന്ന തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജസ്ഥാനിലെ മനോഹര്&#x200d;പൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഭീകര ദുരന്തത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടു. തോഡി ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് 11,000 വോള്&#x200d;ട്ട് ഹൈടെന്&#x200d;ഷന്&#x200d; വൈദ്യുതി ലൈനില്&#x200d; തട്ടിയതോടെയാണ് തീപിടിത്തമുണ്ടായത്.</p>
<p>ശക്തമായ വൈദ്യുതാഘാതം മൂലം ബസില്&#x200d; തീപിടിച്ചുവെന്നും അതില്&#x200d; സഞ്ചരിച്ചിരുന്ന തൊഴിലാളികള്&#x200d;ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തില്&#x200d; മൂന്നു പേരാണ് മരിച്ചത്. ഇവരില്&#x200d; രണ്ട് പേര്&#x200d; അച്ഛനും മകളും ആണെന്നാണ് പ്രാഥമിക വിവരം.</p>
<p>ബസിന്റെ മുകളില്&#x200d; ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയ ഉടന്&#x200d; തന്നെ ശക്തമായ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. ബസ് പൂര്&#x200d;ണമായും അഗ്‌നിക്കിരയായി. അപകടസമയത്ത് ബസില്&#x200d; 60 തൊഴിലാളികളുണ്ടായിരുന്നു. ഷാപുര്&#x200d; പ്രദേശത്തെ ഇഷ്ടിക ചൂളകളില്&#x200d; ജോലി ചെയ്യുന്നവരാണ് എല്ലാവരും.</p>
<p>ദീപാവലി ആഘോഷം കഴിഞ്ഞ് ഉത്തര്&#x200d;പ്രദേശിലെ പിലിഭിത്തില്&#x200d; നിന്ന് തൊഴിലിടങ്ങളിലേക്ക് മടങ്ങിയവരാണ് ഇവര്&#x200d;. യാത്രയ്ക്കായി ബസിന്റെ മേല്&#x200d;ക്കൂരയില്&#x200d; വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായും ഹൈടെന്&#x200d;ഷന്&#x200d; ലൈനില്&#x200d; തട്ടിയതിനെ തുടര്&#x200d;ന്ന് അതിന് തീപിടിച്ചതായും പൊലീസ് വ്യക്തമാക്കി.</p>
<p>മേല്&#x200d;ക്കൂരയില്&#x200d; സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിച്ചതും തീപിടിത്തം വ്യാപിക്കാന്&#x200d; കാരണമായതും റിപ്പോര്&#x200d;ട്ടുകളുണ്ട്. സമീപവാസികള്&#x200d; വേഗത്തില്&#x200d; എത്തി രക്ഷാപ്രവര്&#x200d;ത്തനം ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 12 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-tragedy-in-rajasthan-three-people-died-after-a-bus-hit-a-high-tension-line-and-caught-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപി: &#8216;ഐ ലൗ മുഹമ്മദ്&#8217; ക്യാമ്പയിന്‍; മുന്‍ പൊലീസ് എസ്പി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/up-i-love-muhammad-campaign-former-police-sp-arrested.html</link>
					<comments>https://www.chandrikadaily.com/up-i-love-muhammad-campaign-former-police-sp-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 06:21:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356020</guid>

					<description><![CDATA[കോണ്‍സ്റ്റബിളായിരുന്ന സുബൈര്‍ സര്‍വീസില്‍ നിന്ന് പുറത്തായതിനു ശേഷം സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; &#8216;ഐ ലൗ മുഹമ്മദ്&#8217; ക്യാമ്പയിനുമായി ബന്ധപ്പെട്ട് മുന്&#x200d; പൊലീസ് എസ്പി, കാന്&#x200d;പൂര്&#x200d; സമാജ്വാദി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; സുബൈര്&#x200d; അഹമ്മദ് ഖാനെ അറസ്റ്റു ചെയ്തു. തെളിവുകളായ പ്രകോപനപരമായ ഓഡിയോ ക്ലിപ്പുകള്&#x200d; കേള്&#x200d;പ്പിച്ചതായി പോലീസ് ആരോപിക്കുന്നു.</p>
<p>കോണ്&#x200d;സ്റ്റബിളായിരുന്ന സുബൈര്&#x200d; സര്&#x200d;വീസില്&#x200d; നിന്ന് പുറത്തായതിനു ശേഷം സമാജ്വാദി പാര്&#x200d;ട്ടിയില്&#x200d; ചേരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്&#x200d;ഥനക്ക് ശേഷം സുബൈര്&#x200d; വിശ്വാസികളെ ഓഡിയോ കേള്&#x200d;പ്പിച്ചതായും, സമുദായിക ഐക്യം തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു.</p>
<p>ബറേലി ജില്ലയില്&#x200d; പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗണ്&#x200d;സില്&#x200d; അധ്യക്ഷനുമായ തൗഖീര്&#x200d; റാസയെ പോലീസിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറേലി സംഭവവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്&#x200d; 10 കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്ന് അധികൃതര്&#x200d; അറിയിച്ചു. 150200 പേര്&#x200d; പ്രതിചേര്&#x200d;ത്താണ് എഫ്‌ഐആര്&#x200d; തയ്യാറാക്കിയത്.</p>
<p>സെപ്തംബര്&#x200d; 4ന് സയ്യിദ് നഗറില്&#x200d; നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച &#8216;ഐ ലൗ മുഹമ്മദ്&#8217; ബോര്&#x200d;ഡിനെ ഹിന്ദുത്വ സംഘടനാ പ്രവര്&#x200d;ത്തകര്&#x200d; സെപ്തംബര്&#x200d; 16ന് നശിപ്പിച്ചു. ബോര്&#x200d;ഡ് നശിപ്പിച്ചവര്&#x200d;ക്കെതിരെ കേസെടുക്കാതിരിക്കെ, 12 മുസ്ലിം യുവാക്കളും തിരിച്ചറിയാനാവാത്ത 1415 പേരുമാണ് കേസില്&#x200d; ഉള്&#x200d;പ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്&#x200d; അറിയിച്ചു.</p>
<p>യുപി ഭരണകൂടം ഈ സംഭവത്തില്&#x200d; നടപടി കടുപ്പിച്ചതായി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-i-love-muhammad-campaign-former-police-sp-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് എത്രയും വേഗം പുറത്തുപോകണം&#8217;; വിദ്വേഷ പരാമര്‍ശവുമായി മുന്‍ ബി.ജെ.പി എം.പി</title>
		<link>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html</link>
					<comments>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 25 Sep 2025 14:05:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355588</guid>

					<description><![CDATA[കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>വീണ്ടും വിദ്വേഷ പരാമര്&#x200d;ശവുമായി മുതിര്&#x200d;ന്ന ബിജെപി നേതാവും മുന്&#x200d; ബി.ജെ.പി എം.പിയുമായ വിനയ് കത്യാര്&#x200d;. മുസ്‌ലിംകള്&#x200d; അയോധ്യയില്&#x200d; നിന്ന് എത്രയും വേഗം പുറത്തുപോകണം&#8217; എന്നാണ് വിനയ് കത്യാര്&#x200d; പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം അയോധ്യയില്&#x200d; നടന്ന വാര്&#x200d;ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്&#x200d;ശം നടത്തിയത്.</p>
<p>&#8216;അയോധ്യയില്&#x200d; താമസിക്കുന്ന മുസ്‌ലിംകള്&#x200d;ക്ക് ഇവിടെ താമസിക്കാന്&#x200d; അവകാശമില്ല. അവര്&#x200d; എത്രയും വേഗം ഗോണ്ടയിലേക്കോ ബസ്തിയിലേക്കോ പോകണം. എന്ത് വിലകൊടുത്തും അവരെ അയോധ്യയില്&#x200d; നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്&#x200d; ഉറപ്പാക്കും. അപ്പോള്&#x200d; മാത്രമേ ഞങ്ങള്&#x200d; പൂര്&#x200d;ണ്ണ ആവേശത്തോടെ ദീപാവലി ആഘോഷിക്കൂ.&#8217;</p>
<p>അയോധ്യയില്&#x200d; ബാബറി മസ്ജിദിന് പകരമോ മറ്റേതെങ്കിലും പള്ളിയോ നിര്&#x200d;മ്മിക്കാന്&#x200d; അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഈ പരാമര്&#x200d;ശങ്ങള്&#x200d; സിവില്&#x200d; സൊസൈറ്റി അംഗങ്ങള്&#x200d;, പ്രാദേശിക നേതാക്കള്&#x200d;, മതപണ്ഡിതര്&#x200d; എന്നിവരില്&#x200d; ആശങ്ക ഉളവാക്കിയിട്ടുണ്ട്. അത്തരം പ്രസ്താവനകള്&#x200d; പ്രദേശത്തിന്റെ സൂക്ഷ്മമായ വര്&#x200d;ഗീയ ഘടനയെ തകര്&#x200d;ക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കുന്നു. അതേസമയം യുപി സര്&#x200d;ക്കാരോ ബിജെപിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.</p>
<p>വിനയ് കത്യാര്&#x200d; രാമജന്മഭൂമി പ്രസ്ഥാനവുമായി ദീര്&#x200d;ഘകാലമായി ബന്ധപ്പെട്ടിരുന്നു. 1984-ല്&#x200d; വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ്ദള്&#x200d; സ്ഥാപിച്ച അദ്ദേഹം രാമക്ഷേത്രം നിര്&#x200d;മ്മിക്കാനുള്ള പ്രചാരണത്തില്&#x200d; പ്രധാന പങ്കുവഹിച്ചു. 1991, 1996, 1999 വര്&#x200d;ഷങ്ങളില്&#x200d; അയോധ്യയില്&#x200d; നിന്ന് (അന്ന് ഫൈസാബാദ്) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 2006ലും 2012ലും രാജ്യസഭയിലും സേവനമനുഷ്ഠിച്ചു. 1992ലെ ബാബറി മസ്ജിദ് തകര്&#x200d;ത്ത കേസിലെ പ്രതികളില്&#x200d; ഒരാളായിരുന്നു അദ്ദേഹം.</p>
<p>ഹൈന്ദവ വോട്ടുകള്&#x200d; ഏകീകരിക്കാന്&#x200d; ലക്ഷ്യമിട്ട് പ്രകോപനപരമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തുകയും ധ്രുവീകരണ ആഖ്യാനങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കത്യാര്&#x200d;ക്കുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ മുഹമ്മദ് നബിയെയും ഖുര്‍ആനെയും അവഹേളിച്ച് പോസ്റ്റ്; പ്രതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html</link>
					<comments>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 06:05:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[up]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354353</guid>

					<description><![CDATA[ വിദ്വേഷ പോസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഘര്‍ഷം രൂക്ഷമായി.
]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഷാജഹാന്&#x200d;പൂരില്&#x200d; പ്രവാചകന്&#x200d; മുഹമ്മദ് നബിയെയും ഖുര്&#x200d;ആനെയും അവഹേളിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്ത 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പോസ്റ്റിനെ തുടര്&#x200d;ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്&#x200d;ന്നതോടെ സംഘര്&#x200d;ഷം രൂക്ഷമായി.</p>
<p>അറസ്റ്റിന് ശേഷവും പ്രതിഷേധക്കാര്&#x200d; പൊലീസ് സ്റ്റേഷനിലേക്ക് മാര്&#x200d;ച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധക്കാര്&#x200d; രണ്ട് ഇരുചക്രവാഹനങ്ങള്&#x200d;ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്&#x200d; എക്സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പ്രതിയെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടും ജനക്കൂട്ടം പിന്മാറാന്&#x200d; തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്&#x200d;ന്ന് ജനങ്ങളെ പിരിച്ചുവിടാന്&#x200d; ലാത്തി വീശേണ്ടി വന്നതായി ഷാജഹാന്&#x200d;പൂര്&#x200d; പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. തിരിച്ചറിയാത്ത 200 പേരെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോ, സിസിടിവി ദൃശ്യങ്ങള്&#x200d;, പൊലീസ് റെക്കോര്&#x200d;ഡിങ്ങുകള്&#x200d; എന്നിവ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്&#x200d; ശ്രമം തുടരുന്നു.</p>
<p>നഗരത്തില്&#x200d; സ്ഥിതിഗതികള്&#x200d; നിയന്ത്രണത്തിലുള്ളതായിരുന്നാലും മുന്&#x200d;കരുതലിന്റെ ഭാഗമായി വ്യാപകമായ പൊലീസ് വിന്യാസം നടപ്പാക്കി. വിവിധ പ്രദേശങ്ങളില്&#x200d; പൊലീസ് ഫ്‌ലാഗ് മാര്&#x200d;ച്ചും നടത്തി.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്റ്റുകള്&#x200d; ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചു. ഇത്തരം പോസ്റ്റുകള്&#x200d; ഇടുന്നവരുടെ പട്ടിക സോഷ്യല്&#x200d; മീഡിയ മോണിറ്ററിംഗ് ടീം തയ്യാറാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്‌ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/suspicion-of-carrying-livestock-muslim-driver-beaten-to-death-by-kawad-travelers-in-up.html</link>
					<comments>https://www.chandrikadaily.com/suspicion-of-carrying-livestock-muslim-driver-beaten-to-death-by-kawad-travelers-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 09 Aug 2025 15:48:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[up]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349933</guid>

					<description><![CDATA[ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു മുസ്‌ലിം ട്രക്ക് ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു. ]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ഷാജഹാന്&#x200d;പൂരില്&#x200d; കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു മുസ്‌ലിം ട്രക്ക് ഡ്രൈവറെ കാവഡ് യാത്രികര്&#x200d; തല്ലിക്കൊന്നു. താന കാലന്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയിലെ ബദൗണ്&#x200d; റോഡിലെ പട്ന ദേവ്കാലിയില്&#x200d; കാവഡ് യാത്രാ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.</p>
<p>ദുര്&#x200d;ഗന്ധം വമിച്ചതിനെ തുടര്&#x200d;ന്ന് കന്&#x200d;വാരിയര്&#x200d; ട്രക്ക് നിര്&#x200d;ത്തിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. അതിനുള്ളില്&#x200d; അവര്&#x200d; മൃഗങ്ങളുടെ തൊലികള്&#x200d; കണ്ടെത്തുകയും അവ കന്നുകാലികളുടെ അവശിഷ്ടങ്ങളാണെന്ന് അനുമാനിച്ച് അവര്&#x200d; ഡ്രൈവറെ ആക്രമിച്ചു. പോലീസ് എത്തിയ ശേഷവും ആക്രമണം തുടര്&#x200d;ന്നു.</p>
<p>ജനക്കൂട്ടം ആളെ മര്&#x200d;ദിക്കുകയും ട്രക്ക് തീയിടുകയും ചെയ്യുമ്പോള്&#x200d; ഉദ്യോഗസ്ഥര്&#x200d; നോക്കിനിന്നുവെന്ന് ദൃക്സാക്ഷികള്&#x200d; പറയുന്നു. </p>
<p>ഒരു പ്രാദേശിക മുസ്‌ലിം നേതാവ് പറഞ്ഞു, &#8216;ഇതൊരു ഒറ്റപ്പെട്ട കേസല്ല, തെളിവുകളില്ലാതെ മുസ്‌ലിങ്ങളെ ലക്ഷ്യമിടുന്നു. അന്ധമായ വിദ്വേഷവും സംശയവും കാരണം ഡ്രൈവര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ടു. അവരുടെ മൗനത്തിന് പോലീസ് ഉത്തരം നല്&#x200d;കണം.&#8217;</p>
<p>&#8216;പോലീസ് അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ അയാള്&#x200d; ആക്രമിക്കപ്പെടുമ്പോള്&#x200d; അവര്&#x200d; ഒന്നും ചെയ്തില്ല. പോലീസ് നടപടിയെടുക്കാത്തപ്പോള്&#x200d;, അത് ആള്&#x200d;ക്കൂട്ടത്തിന് നിയമം ലംഘിക്കാനുള്ള ധൈര്യം നല്&#x200d;കുന്നു&#8217;, ഒരു ദൃക്സാക്ഷി പറഞ്ഞു, </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspicion-of-carrying-livestock-muslim-driver-beaten-to-death-by-kawad-travelers-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിങ്ങളുടെ പാദങ്ങള്‍ വൃത്തിയാക്കാന്‍ ഗംഗാ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍: കാണ്‍പൂരിലെ പ്രളയബാധിതരോട് വിവാദ പരാമര്‍ശവുമായി യുപി മന്ത്രി</title>
		<link>https://www.chandrikadaily.com/ganga-at-your-doorstep-to-clean-your-feet-up-minister-makes-controversial-remark-to-kanpur-flood-victims.html</link>
					<comments>https://www.chandrikadaily.com/ganga-at-your-doorstep-to-clean-your-feet-up-minister-makes-controversial-remark-to-kanpur-flood-victims.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 06 Aug 2025 12:08:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kanpur]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349626</guid>

					<description><![CDATA[ലഖ്നൗ: കാണ്‍പൂര്‍ ദേഹാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്, ഗംഗാ നദി 'നിങ്ങളുടെ പാദങ്ങള്‍ വൃത്തിയാക്കാന്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിയിരിക്കുന്നു' എന്ന് ഒരു സ്ത്രീയോട് പറഞ്ഞത് വിവാദമായി.
]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: കാണ്&#x200d;പൂര്&#x200d; ദേഹാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്&#x200d;ശിച്ച ഉത്തര്&#x200d;പ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്, ഗംഗാ നദി &#8216;നിങ്ങളുടെ പാദങ്ങള്&#x200d; വൃത്തിയാക്കാന്&#x200d; നിങ്ങളുടെ വീട്ടുവാതില്&#x200d;ക്കല്&#x200d; എത്തിയിരിക്കുന്നു&#8217; എന്ന് ഒരു സ്ത്രീയോട് പറഞ്ഞത് വിവാദമായി.</p>
<p>ഈ പരാമര്&#x200d;ശം പ്രതിപക്ഷ നേതാക്കളില്&#x200d; നിന്ന് രൂക്ഷമായ പ്രതികരണങ്ങള്&#x200d;ക്ക് കാരണമായി, വെള്ളപ്പൊക്കത്തില്&#x200d; ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് മന്ത്രി നിസ്സംഗനാണെന്ന് ആരോപിച്ചു.</p>
<p>കാണ്&#x200d;പൂര്&#x200d;, പ്രയാഗ്രാജ്, വാരണാസി എന്നിവയുള്&#x200d;പ്പെടെ ഉത്തര്&#x200d;പ്രദേശിലെ നിരവധി ജില്ലകള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; ഗംഗ, യമുന നദികളിലെ ജലനിരപ്പ് ഉയരുന്നത് ബാധിച്ചിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്&#x200d;, വെള്ളപ്പൊക്കത്തില്&#x200d; നില്&#x200d;ക്കുന്ന ഒരു പ്രദേശവാസിയായ സ്ത്രീയോട് നിഷാദ് സംസാരിക്കുന്നത് കാണാം, &#8221;ഗംഗാ നദി നിങ്ങളുടെ പാദങ്ങള്&#x200d; വൃത്തിയാക്കാന്&#x200d; നിങ്ങളുടെ വാതില്&#x200d;പ്പടിയിലെത്തുന്നു, ഇത് നിങ്ങളെ നേരിട്ട് സ്വര്&#x200d;ഗത്തിലേക്ക് കൊണ്ടുപോകും.&#8221; തിങ്കളാഴ്ച സന്ദര്&#x200d;ശന വേളയില്&#x200d; മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം, &#8216;ഗംഗയുടെ അനുഗ്രഹം സ്വയം എടുക്കൂ&#8217; എന്ന് യുവതി പറയുന്നത് വൈറലായ വീഡിയോയില്&#x200d; കേള്&#x200d;ക്കുന്നു.</p>
<p>എന്നാല്&#x200d;, യുവതി മന്ത്രിയോട് മറുപടി പറയുകയായിരുന്നോ അതോ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയോട് സംസാരിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല.</p>
<p>&#8216;ഞാന്&#x200d; നിഷാദിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്&#x200d;ശിക്കുകയായിരുന്നു, അവിടെ അവരുമായി സംവദിക്കുമ്പോള്&#x200d; ഞാന്&#x200d; പറഞ്ഞു, മോക്ഷം തേടി ദൂരെ സ്ഥലങ്ങളില്&#x200d; നിന്ന് ആളുകള്&#x200d; ഗംഗയില്&#x200d; പുണ്യസ്‌നാനം ചെയ്യാന്&#x200d; വരാറുണ്ടെന്നും ഇവിടെ ഗംഗാ &#8216;മായ&#8217; അവരുടെ വീട്ടുവാതില്&#x200d;ക്കല്&#x200d; ഉണ്ടെന്നും,&#8221; മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d; നിഷാദുകള്&#x200d; നദികളെ ആരാധിക്കുന്നു, ഞങ്ങളുടെ ജീവിത സ്രോതസ്സും ഉപജീവനമാര്&#x200d;ഗ്ഗവും, അതിനാല്&#x200d; പരാമര്&#x200d;ശത്തിന് അതിന്റേതായ സന്ദര്&#x200d;ഭമുണ്ട്,&#8217; മന്ത്രി പറഞ്ഞു.</p>
<p>തന്റെ സന്ദര്&#x200d;ശന വേളയില്&#x200d;, പ്രയാഗ്രാജിലെ നിഷാദ് കമ്മ്യൂണിറ്റിയില്&#x200d; നിന്നുള്ള ഒരു പോലീസുകാരനെക്കുറിച്ചും മന്ത്രി സംസാരിച്ചതായി റിപ്പോര്&#x200d;ട്ടുണ്ട്, അദ്ദേഹത്തിന്റെ വീട്ടുവാതില്&#x200d;ക്കല്&#x200d; ഗംഗാജലത്തെ ആരാധിക്കുകയും വെള്ളപ്പൊക്കത്തില്&#x200d; നീന്തുകയും ചെയ്യുന്ന വീഡിയോകള്&#x200d; വൈറലായിട്ടുണ്ട്.</p>
<p>&#8221;അതെ, പ്രയാഗ്രാജ് പോലീസുകാരനെ കുറിച്ച് മന്ത്രി പരാമര്&#x200d;ശിച്ചു, കാരണം അദ്ദേഹവും ഒരു നിഷാദാണ്, വീണ്ടും പരാമര്&#x200d;ശം ഗംഗാ മയയേയും പൊതുവെ മറ്റെല്ലാ നദികളെയും സമൂഹം പരിപാലിക്കുന്ന ഉയര്&#x200d;ന്ന ബഹുമാനത്തെ ഉയര്&#x200d;ത്തിക്കാട്ടുക മാത്രമായിരുന്നു,&#8221; മന്ത്രിയുടെ സഹായി പറഞ്ഞു.</p>
<p>നിഷാദിന്റെ പരാമര്&#x200d;ശത്തെ പരിഹസിച്ച് സമാജ്വാദി പാര്&#x200d;ട്ടി വക്താവ് ശര്&#x200d;വേന്ദ്ര ബിക്രം സിംഗ്, ഇത് മന്ത്രിയുടെ വിവേകശൂന്യതയാണ് കാണിക്കുന്നതെന്ന് പറഞ്ഞു.</p>
<p>&#8216;പ്രളയബാധിതരായ ജനങ്ങള്&#x200d; ജീവിക്കുന്ന സാഹചര്യത്തെ കുറിച്ച് അദ്ദേഹത്തിന് ബോധമില്ല. ജനങ്ങള്&#x200d;ക്ക് ആശ്വാസം നല്&#x200d;കുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടു, അതിന്റെ മന്ത്രി ഫോട്ടോ അവസരങ്ങള്&#x200d; തേടുകയാണ്. വെള്ളപ്പൊക്കത്തില്&#x200d; ആളുകള്&#x200d;ക്ക് വീടും ഉപജീവനമാര്&#x200d;ഗവും നഷ്ടപ്പെടുമ്പോള്&#x200d;, യുപി മന്ത്രിമാര്&#x200d; ഗ്രൗണ്ട് റിയാലിറ്റിയില്&#x200d; നിന്ന് എത്രമാത്രം വിച്ഛേദിക്കപ്പെട്ടവരാണെന്ന് ഇത്തരം പ്രസ്താവനകള്&#x200d; കാണിക്കുന്നു,&#8217; സിംഗ് പറഞ്ഞു.</p>
<p>നിഷാദിന്റെ പരാമര്&#x200d;ശങ്ങളെ കോണ്&#x200d;ഗ്രസ് വിശേഷിപ്പിച്ചത് &#8216;ആസ്താ കാ അപ്മാന്&#x200d; (വിശ്വാസത്തെ അവഹേളിക്കുക) എന്നാണ്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്&#x200d; &#8216;അസ്താ കാ അപ്മാന്&#x200d;&#8217; എന്നതിന് സമാനമാണ്. മന്ത്രിമാരുണ്ട് സ്വദേശി പ്രസംഗം നടത്തുന്നതും എന്നാല്&#x200d; ഇറക്കുമതി ചെയ്ത കാറുകളില്&#x200d; കറങ്ങുന്നതും, യുപി കോണ്&#x200d;ഗ്രസ് കമ്മിറ്റി മേധാവി അജയ് റായ് മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganga-at-your-doorstep-to-clean-your-feet-up-minister-makes-controversial-remark-to-kanpur-flood-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/13-year-old-girl-assaulted-in-hospital-in-up-the-accomplice-of-the-patient-was-arrested.html</link>
					<comments>https://www.chandrikadaily.com/13-year-old-girl-assaulted-in-hospital-in-up-the-accomplice-of-the-patient-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 24 Jun 2025 09:21:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[13 year old girl]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345586</guid>

					<description><![CDATA[സംഭവത്തില്‍ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍ രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d; പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്&#x200d; പതിമൂന്നുകാരിക്ക് നേരെ അതിക്രമം. ലാലാ ലജ്പത്‌റായ് മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലുള്ള പെണ്&#x200d;കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്&#x200d; വെച്ചാണ് കുട്ടിയെ ഇയാള്&#x200d; ഉപദ്രവിച്ചത്. സംഭവത്തില്&#x200d; ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന്&#x200d; രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>പെണ്&#x200d;കുട്ടി ശുചിമുറിയിലേക്ക് പോയതു കണ്ട ഇയാള്&#x200d; കുട്ടിയെ പിന്തുടര്&#x200d;ന്ന് ഉപദ്രവിക്കുകയായിരുന്നു. പീഡന വിവരം പെണ്&#x200d;കുട്ടി അമ്മയെ അറിയിച്ചതോട അമ്മ പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. അമ്മയുടെ പരാതിയില്&#x200d; പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്&#x200d; ഹാജരാക്കി.</p>
<p>അതേസമയം അതിക്രമം നടന്ന സമയത്ത് ആശുപത്രിയില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്&#x200d; നിന്നും വിവരങ്ങള്&#x200d; ശേഖരിക്കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/13-year-old-girl-assaulted-in-hospital-in-up-the-accomplice-of-the-patient-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
