<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>US &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/us/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Mar 2026 07:37:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>US &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗൾഫിലെ എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം: പങ്കില്ലെന്ന് ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ലെന്ന് അംബാസഡർ</title>
		<link>https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html</link>
					<comments>https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 16 Mar 2026 07:37:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cruedoil]]></category>
		<category><![CDATA[gulfcountires]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[riyadh]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380121</guid>

					<description><![CDATA[ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>റിയാദ്: ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനിന് പങ്കില്ലെന്ന് സഊദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിലെ സംഘർഷത്തിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സൈനിക കേന്ദ്രങ്ങളെയും താത്പര്യങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്ന് ഇനായതി വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണങ്ങളിൽ ഉപയോഗിച്ച ഡ്രോണുകൾ ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾ അല്ലെന്നും, പകരം ‘ലൂക്കാസ്’ ഡ്രോണുകൾ ശത്രുക്കൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു.</p>
<p>സഊദി അറേബ്യയുമായുള്ള ഇറാന്റെ ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം തുടരുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. ഇറാനെ ആക്രമിക്കാൻ കര, നാവിക, വ്യോമ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സഊദിയുടെ നിലപാടും ചർച്ചകളിൽ വിഷയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ബാഹ്യ ശക്തികളെ അമിതമായി ആശ്രയിക്കുന്നതാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പശ്ചിമേഷ്യ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇനായതി ആരോപിച്ചു. അമേരിക്കയും ഇസ്റാഈലും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്താൽ മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ മാസം അവസാനത്തോടെ ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി സഊദി, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ, ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ തിരിച്ചടി നടത്തിയിരുന്നു.</p>
<p>കഴിഞ്ഞ ആഴ്ച നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ സഊദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ എണ്ണപ്പാടത്തും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരുടേതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.</p>
<p>പശ്ചിമേഷ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.</p>
<p>അതേസമയം, നിലവിലെ സംഘർഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യു.എ.ഇക്കാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനിക താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് നേരിട്ട് താത്പര്യമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ മേഖലയിലെ രാജ്യങ്ങൾക്ക് അമേരിക്കയോട് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<p>ശരിയായ മുന്നൊരുക്കങ്ങളില്ലാതെ തെറ്റായ സമയത്ത് അമേരിക്കൻ ഭരണകൂടം ഇടപെട്ടത് മേഖലയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്ന് ഖത്തറിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ പോൾ മസ്‌ഗ്രേവ് പ്രതികരിച്ചു. ബോംബുകളുടെ വലിപ്പത്തിലല്ല, മറിച്ച് വേദന സഹിക്കാനുള്ള ശേഷിയിലൂന്നിയാണ് ഇറാന്റെ നിലവിലെ യുദ്ധതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബൈയിലെ ഡ്രോണാക്രമണം; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി</title>
		<link>https://www.chandrikadaily.com/drone-attack-in-dubai-the-emirates-flight-that-departed-from-kochi-was-returned.html</link>
					<comments>https://www.chandrikadaily.com/drone-attack-in-dubai-the-emirates-flight-that-departed-from-kochi-was-returned.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 16 Mar 2026 06:36:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380118</guid>

					<description><![CDATA[ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ തിരികെ കൊച്ചി വിമാനത്താവളത്തിൽ ഇറക്കി. ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.</p>
<p>ഇപ്പോൾ യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി സാധാരണ നിലയിലായാൽ ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്ന് എയർലൈൻ കമ്പനി അറിയിച്ചു.</p>
<p>ഇന്ന് രാവിലെ ദുബൈ വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ എണ്ണ ടാങ്കിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drone-attack-in-dubai-the-emirates-flight-that-departed-from-kochi-was-returned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്‍.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ</title>
		<link>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html</link>
					<comments>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 16 Mar 2026 06:29:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[ResearchandAnalysisWing]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380114</guid>

					<description><![CDATA[ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്&#x200d;.എസ്.എസ്‌നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്&#x200d;സിയായ റിസര്&#x200d;ച്ച് ആന്&#x200d;ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്&#x200d;പ്പെടുത്തണമെന്ന് അമേരിക്കന്&#x200d; ഭരണകൂടത്തോട് യു.എസ് കമ്മിഷന്&#x200d; ഓണ്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; റിലീജിയസ് ഫ്രീഡം ശുപാര്&#x200d;ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്&#x200d; മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടിലാണ് ഈ ശുപാര്&#x200d;ശകള്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്&#x200d; യു.എസ് പൗരന്മാര്&#x200d;ക്കും മതന്യൂനപക്ഷങ്ങള്&#x200d;ക്കും നേരെയുള്ള ഭീഷണികള്&#x200d; തുടരുന്ന സാഹചര്യത്തില്&#x200d; ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്&#x200d; 6 കര്&#x200d;ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്&#x200d;പ്പന നിര്&#x200d;ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെടുന്നു.</p>
<p>മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്&#x200d; വിവേചനപരമായ നിരവധി നിയമങ്ങള്&#x200d; നടപ്പാക്കുന്നുവെന്നും റിപ്പോര്&#x200d;ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്&#x200d;.എ), യു.എ.പി.എ, സി.എ.എ, എന്&#x200d;.സി.ആര്&#x200d;, 2025ലെ വഖ്ഫ് ബില്&#x200d; എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്&#x200d; 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്&#x200d;ത്തിക്കുന്നുവെന്നും കമ്മിഷന്&#x200d; വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്&#x200d; 12 സംസ്ഥാനങ്ങളില്&#x200d; മതപരിവര്&#x200d;ത്തന നിരോധന നിയമങ്ങള്&#x200d; നിലവിലുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>വ്യവസ്ഥാപിതവും തുടര്&#x200d;ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്&#x200d; നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്&#x200d;, മ്യാന്&#x200d;മര്&#x200d;, ചൈന, ക്യൂബ, ഇറാന്&#x200d;, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്&#x200d;, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>ഇന്ത്യയിലും പാകിസ്താനിലും ആള്&#x200d;ക്കൂട്ട അക്രമങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d;ക്കും അവരുടെ വീടുകള്&#x200d; തകര്&#x200d;ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്&#x200d;.എഫ് ചെയര്&#x200d; വിക്കി ഹാര്&#x200d;ട്‌സ്‌ലര്&#x200d; പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്&#x200d; അമേരിക്കന്&#x200d; ഭരണകൂടം ഇടപെടല്&#x200d; ശക്തമാക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
<p>അതേസമയം, ഇത്തരം റിപ്പോര്&#x200d;ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്&#x200d;പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്&#x200d; അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്&#x200d; സര്&#x200d;ക്കാരിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു</title>
		<link>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html</link>
					<comments>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 14 Mar 2026 05:07:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[hotels]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[LPGCRISIS]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380045</guid>

					<description><![CDATA[ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനാൽ സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.</p>
<p>വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങളും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണവില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്കും ബയോഗ്യാസ് പോലുള്ള ബദൽ മാർഗങ്ങളിലേക്കും മാറുന്ന പ്രവണതയും കാണുന്നു.</p>
<p>സംസ്ഥാനത്ത് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിംഗ് നമ്പറുകളിൽ നിന്ന് മറുപടി ലഭിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>പാചകവാതകത്തിന് പകരം പിഎൻജി ഉപയോഗത്തിലേക്ക് മാറാൻ കേന്ദ്രസർക്കാർ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനാണ് കൂടുതൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.</p>
<p>ഇതിനിടെ രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി ഇന്ന് ഇന്ത്യയിലെത്തുമെന്നും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html</link>
					<comments>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 14 Mar 2026 03:55:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[KhargIsland]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380038</guid>

					<description><![CDATA[സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.</p>
<p>ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ അവിടെയുള്ള എണ്ണ ടെർമിനലുകൾ നിലവിൽ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ ടെർമിനലുകളിലൂടെയാണ് നടക്കുന്നത്.</p>
<p>ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാനിൽ ഭരണമാറ്റം നടപ്പാക്കുന്നത് എളുപ്പമല്ലെന്നും അതിന് വലിയ വെല്ലുവിളികളുണ്ടെന്നും ട്രംപ് പറഞ്ഞു.</p>
<p>സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമേരിക്ക മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേഖലയിൽ സംഘർഷം വർധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചകവാതക പ്രതിസന്ധി;  കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി</title>
		<link>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html</link>
					<comments>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 10:50:53 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[lpggascylinder]]></category>
		<category><![CDATA[oilprice]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380020</guid>

					<description><![CDATA[പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്&#x200d;ന്ന് കൊച്ചിയില്&#x200d; നൂറിലധികം റെസ്റ്റോറന്റുകള്&#x200d; താല്&#x200d;ക്കാലികമായി അടച്ചുപൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഭക്ഷണശാലകളുടെ പ്രവര്&#x200d;ത്തനം നിലച്ചതിനുള്ള പ്രധാന കാരണം.</p>
<p>പാചകവാതക വിതരണത്തില്&#x200d; ഉണ്ടായ തടസ്സം കാരണം പല ഹോട്ടലുകള്&#x200d;ക്കും ആവശ്യമായ സിലിണ്ടറുകള്&#x200d; ലഭിക്കാത്ത അവസ്ഥയാണ് നിലനില്&#x200d;ക്കുന്നത്. ഇതോടെ ചെറുകിട ഭക്ഷണശാലകളും വലിയ റെസ്റ്റോറന്റുകളും ഉള്&#x200d;പ്പെടെ നിരവധി സ്ഥാപനങ്ങള്&#x200d; പ്രവര്&#x200d;ത്തനം നിര്&#x200d;ത്തേണ്ടിവന്നു.</p>
<p>പ്രശ്‌നം പരിഹരിക്കാന്&#x200d; അധികൃതര്&#x200d; ഇടപെടണമെന്ന് ഹോട്ടല്&#x200d; ഉടമകള്&#x200d; ആവശ്യപ്പെട്ടു. പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്&#x200d; കൂടുതല്&#x200d; ഹോട്ടലുകള്&#x200d; അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൾഫിലേക്ക് ഇന്ന് 78 വിമാന സർവീസുകൾ; യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ക്രമീകരണം</title>
		<link>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html</link>
					<comments>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 09:41:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[aielines]]></category>
		<category><![CDATA[guldcountirs]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380013</guid>

					<description><![CDATA[പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് (മാർച്ച് 13) ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.</p>
<p>ജിദ്ദയിലേക്കുള്ള പതിവ് സർവീസുകളിൽ ഡൽഹിയിലും മുംബൈയിലും നിന്ന് എയർ ഇന്ത്യ ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും. ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു റൗണ്ട് ട്രിപ്പും നടത്തും. മസ്കത്തിലേക്ക് ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പതിവ് സർവീസുകൾ നടത്തും.</p>
<p>ജിദ്ദയിലേക്ക് ആകെ അഞ്ചു സർവീസുകളും മസ്കത്തിലേക്ക് പന്ത്രണ്ട് സർവീസുകളും ഇന്ന് നടക്കും. പ്രത്യേക സർവീസുകളുടെ ഭാഗമായി മുംബൈയും കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് റിയാദിലേക്കും അധിക റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടാകും. ആവശ്യമായ അനുമതികളും സമയക്രമ സൗകര്യവും ലഭിച്ചാൽ യു.എ.ഇയിലേക്കും സൗദിയിലേക്കുമായി അറുപത് അധിക വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.</p>
<p>ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രത്യേക ക്രമീകരണത്തോടെ നടക്കും. അൽ ഐൻ നഗരത്തിലേക്കുള്ള സർവീസ് ഇന്ന് നിശ്ചയിച്ചിട്ടില്ല. ദമ്മാമിലേക്കുള്ള സർവീസുകളും നിലവിൽ ഇല്ല.</p>
<p>ഒമാനിലെ മറ്റു നഗരങ്ങൾ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ വളരെ പരിമിതമായിരിക്കും. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ പതിവ് സമയക്രമപ്രകാരം തുടരും.</p>
<p>താൽക്കാലികമായി സർവീസ് നിർത്തിവച്ച റൂട്ടുകളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ തുക തിരികെ വാങ്ങുകയോ ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ നമ്പർ പുതുക്കി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച</title>
		<link>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html</link>
					<comments>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 05:16:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oilprices]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379995</guid>

					<description><![CDATA[ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.]]></description>
										<content:encoded><![CDATA[<p>മധ്യപൂര്&#x200d;വേഷ്യന്&#x200d; സംഘര്&#x200d;ഷങ്ങള്&#x200d; കനക്കുമ്പോള്&#x200d; അന്താരാഷ്ട്ര വിപണിയില്&#x200d; എണ്ണവില വീണ്ടും വന്&#x200d; ഉയര്&#x200d;ച്ചയിലേക്ക്. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്&#x200d; കടന്നതായി റിപ്പോര്&#x200d;ട്ട്. ഗള്&#x200d;ഫില്&#x200d; മൂന്ന് ചരക്ക് കപ്പലുകള്&#x200d;ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്&#x200d;ന്ന് ആഗോള ഓഹരി വിപണികളും തകര്&#x200d;ന്നു.</p>
<p>ഹോര്&#x200d;മുസ് കടലിടുക്കില്&#x200d; ഷിപ്പിംഗ്, ഊര്&#x200d;ജ്ജ അടിസ്ഥാന സൗകര്യങ്ങള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; തുടരുകയാണെങ്കില്&#x200d; ആഗോള സമ്പദ്വ്യവസ്ഥ പൂര്&#x200d;ണ്ണമായും വീണ്ടെടുക്കാന്&#x200d; കൂടുതല്&#x200d; സമയം എടുക്കുമെന്ന് വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം, ഇറാന്&#x200d; അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങള്&#x200d; തുടരുന്നു. കഴിഞ്ഞ രാത്രി സൗദി അറേബിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും 50-ഓളം ഡ്രോണ്&#x200d; ആക്രമണങ്ങള്&#x200d; നടന്നതായി റിപ്പോര്&#x200d;ട്ട്. യുഎഇയില്&#x200d; ഇന്നലെ 10 ബലിസ്റ്റിക് മിസൈലുകള്&#x200d; നേരിട്ടു. കിഴക്കന്&#x200d; പ്രവിശ്യ, പ്രിന്&#x200d;സ് സുല്&#x200d;ത്താന്&#x200d; എയര്&#x200d;ബേസ്, ഷൈബാ എണ്ണപ്പാടം എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാൻ ആക്രമണത്തിൽ യു.എസ് റഡാർ തകർന്നു; ഒടുവിൽ സമ്മതിച്ച് അമേരിക്ക</title>
		<link>https://www.chandrikadaily.com/iran-attack-destroys-us-radar-america-finally-agreed.html</link>
					<comments>https://www.chandrikadaily.com/iran-attack-destroys-us-radar-america-finally-agreed.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sun, 08 Mar 2026 07:04:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[gulfcountries]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[US]]></category>
		<category><![CDATA[USradar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379675</guid>

					<description><![CDATA[ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടൺ: ഗൾഫ് മേഖലയിലെ നിർണായക മിസൈൽ പ്രതിരോധ സംവിധാനമായ ഒരു റഡാർ ഇറാൻ ആക്രമണത്തിൽ തകർന്നതായി അമേരിക്ക ഒടുവിൽ സ്ഥിരീകരിച്ചു. ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്ന ഥാഡ് മിസൈൽ പ്രതിരോധ സംവിധാനംയുടെ റഡാറാണ് ആക്രമണത്തിൽ നശിച്ചതെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.</p>
<p>ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ മേഖലയിലെ പ്രതിരോധ സംവിധാനം ദുര്&#x200d;ബലപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>ജോർദാനിലെ മുവഫഖ് സൽതി വ്യോമതാവളം സമീപത്താണ് ഈ റഡാറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിച്ചിരുന്നത്. ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് ഈ സംവിധാനത്തിന് നാശനഷ്ടമുണ്ടായതായി മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അമേരിക്ക പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.<br />
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്റാഈൽയും ചേർന്ന് ഇറാൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന ആക്രമണങ്ങളിലൊന്നിലാണ് ഈ റഡാർ സംവിധാനം തകർന്നതെന്നാണ് റിപ്പോർട്ടുകൾ.</p>
<p>മിസൈൽ ആക്രമണങ്ങൾ കണ്ടെത്താനും തടയാനും നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് ഥാഡ്. ഇത് തകരുന്നത് ഗൾഫ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സമാനമായ മറ്റ് റഡാർ സംവിധാനങ്ങൾ അമേരിക്കയ്ക്ക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ പ്രതിരോധ സംവിധാനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.</p>
<p>2008ലാണ് അമേരിക്ക ഥാഡ് സംവിധാനം വികസിപ്പിച്ചത്. യു.എ.ഇ, ഇസ്റാഈൽ, റുമേനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iran-attack-destroys-us-radar-america-finally-agreed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ</title>
		<link>https://www.chandrikadaily.com/the-state-of-israel-is-not-known-from-the-outside-people-die-even-in-bunkers-indian-journalist-reveals.html</link>
					<comments>https://www.chandrikadaily.com/the-state-of-israel-is-not-known-from-the-outside-people-die-even-in-bunkers-indian-journalist-reveals.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sun, 08 Mar 2026 06:53:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379672</guid>

					<description><![CDATA[ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: പുറംലോകം അറിയുന്നതല്ല ഇസ്റാഈലിലെ യഥാർത്ഥ അവസ്ഥയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ്. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണെന്നും അവിടത്തെ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ ഇസ്റാഈൽ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ബ്രജ് മോഹൻ സിങ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. അവിടെ കടുത്ത വാർത്താ നിയന്ത്രണവും സെൻസർഷിപ്പുമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>“പുറത്ത് അറിയുന്നതല്ല അവിടത്തെ സ്ഥിതി. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്നു. മരണസംഖ്യയും നാശനഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിസൈലുകൾ ഇന്ത്യക്കാരനെയോ ഇസ്റാഈലിയെയോ വേർതിരിക്കാതെ പതിക്കുന്ന സാഹചര്യമാണ് അവിടെയെന്ന് അദ്ദേഹം പറഞ്ഞു.<br />
യുദ്ധസാഹചര്യത്തിൽ ഇസ്റാഈൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും മേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൈന്യത്തിന്റെ അനുമതി നേടേണ്ടി വരുന്നതായും പല പ്രധാന വിവരങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>മാധ്യമപ്രവർത്തകർക്ക് മൃതദേഹങ്ങൾ ചിത്രീകരിക്കാനോ ആശുപത്രികൾ സന്ദർശിക്കാനോ കൃത്യമായ മരണസംഖ്യ കണ്ടെത്താനോ പലപ്പോഴും അനുമതിയില്ല. ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഒരു ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വൈകിയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. “അടുത്ത ദിവസം സ്ഥലത്ത് എത്തുമ്പോൾ ഒരാൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന് പറയപ്പെടുന്നു. എന്നാൽ നാല് വീടുകളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്ന സംഭവങ്ങൾ പലതും ഞങ്ങൾ കേട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.<br />
ബങ്കറുകൾ സുരക്ഷിതമാണെന്ന സർക്കാർ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നൂറ് അടി താഴ്ചയുള്ള ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും മിസൈൽ ആക്രമണങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് സൈറണുകൾ പോലും മുഴങ്ങാത്ത സാഹചര്യം ഉണ്ടെന്നും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിലും അപ്രതീക്ഷിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അധിനിവേശ പ്രദേശങ്ങളിലെ യഥാർത്ഥ സ്ഥിതി ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ് അവിടെയെന്നും ബ്രജ് മോഹൻ സിങ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-state-of-israel-is-not-known-from-the-outside-people-die-even-in-bunkers-indian-journalist-reveals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
