<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ussupremcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ussupremcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Feb 2026 06:55:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ussupremcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പകരച്ചുങ്കത്തിന് സ്റ്റേ; അടി ട്രംപിനു മാത്രമല്ല</title>
		<link>https://www.chandrikadaily.com/stay-for-replacement-the-blow-is-not-only-for-trump.html</link>
					<comments>https://www.chandrikadaily.com/stay-for-replacement-the-blow-is-not-only-for-trump.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 23 Feb 2026 06:55:46 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[ussupremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378421</guid>

					<description><![CDATA[അടിയന്തരാവസ്ഥ സമയത്ത് താരിഫില്‍ മാറ്റം വരുത്താനുള്ള നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.]]></description>
										<content:encoded><![CDATA[<p>യു. എസ് പ്രസിഡന്റ് ഏര്&#x200d;പ്പെടുത്തിയ പകരചുങ്കം നിയമ വിരുദ്ധമെന്ന സുപ്രീം കോടതി വിധി ട്രംപിനൊപ്പം രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ച് വ്യാപാരക്കരാറില്&#x200d; തിടുക്കപ്പെട്ട് ഒപ്പുവെച്ച ഇന്ത്യാ ഗവണ്&#x200d;മെന്റിനും കനത്ത അടിയാണ്. ചുങ്കം ചുമത്താന്&#x200d; ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നുമായിരുന്നു ആഗോളതലത്തില്&#x200d; വ്യപാരരംഗത്തെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള കോടതിയുടെ നിരീക്ഷണം. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്&#x200d;ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്&#x200d;ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്&#x200d;കിയ ഹര്&#x200d;ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്&#x200d;. അടിയന്തരാവസ്ഥ സമയത്ത് താരിഫില്&#x200d; മാറ്റം വരുത്താനുള്ള നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് പകരച്ചുങ്കം ഏര്&#x200d;പ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്&#x200d;.</p>
<p>എന്നാല്&#x200d; കോടതിവിധിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങള്&#x200d;ക്കാണ് ട്രംപി പിന്നീട് തുടക്കമിട്ടിരിക്കുന്നത്. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷന്&#x200d; 122 പ്രകാരം എല്ലാ രാജ്യങ്ങള്&#x200d;ക്കും എല്ലാ രാഷ്ട്രങ്ങള്&#x200d;ക്കും ആഗോള തീരുവ ചുമത്തുന്ന പുതിയ എക്‌സിക്യൂട്ടീവ് ഓര്&#x200d;ഡറില്&#x200d; അദ്ദേഹം ഒപ്പുവെച്ചിരിക്കുകയാണ്. സെക്ഷന്&#x200d; 122 അഞ്ചുമാസത്തേക്കുമാത്രമുള്ള താല്&#x200d;ക്കാലിക നടപടിയാണെന്നതിനാല്&#x200d; പുതുക്കിയ തീരുവ നിലനിര്&#x200d;ത്താന്&#x200d; അദ്ദേഹം മറ്റുവഴികള്&#x200d; തേടേണ്ടിവരുമെന്നത് മറ്റൊരുകാര്യം. രണ്ടാം തവണയും വൈറ്റ് ഹൗസില്&#x200d; എത്തിയതിനുശേഷം, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്&#x200d; നിന്നുമുള്ള ഇറക്കുമതിക്ക് വന്&#x200d;തോതില്&#x200d; തീരുവ ഏര്&#x200d;പ്പെടുത്തിക്കൊണ്ട് ട്രംപ് അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്&#x200d; അടിമുടി മാറ്റിമറിച്ചിരുന്നു. ഇതിനായി &#8216;ഇന്റര്&#x200d;നാഷണല്&#x200d; എമര്&#x200d;ജന്&#x200d;സി ഇക്കണോമിക് പവേഴ്‌സ് ആക്ട്&#8217; എന്ന നിയമത്തിലെ വ്യവസ്ഥകളാണ് ട്രംപ് ആയുധമാക്കിയത്. മാരകമായ ലഹരിമരുന്നുകളുടെ കടത്ത് തടയുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക തീരുവകളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>അമേരിക്ക കുറഞ്ഞ തീരുവ ഈടാക്കുന്നത് ഇന്ത്യയും ചൈനയും യൂറോപ്യന്&#x200d; രാജ്യങ്ങളുമെല്ലാം മുതെലുടുക്കുന്നുവെന്നതായിരുന്നു തീരുവ വര്&#x200d;ധിപ്പിക്കാനുള്ള ട്രംപിന്റെ ന്യായം. സഖ്യകക്ഷികളെയും സൗഹൃദ രാജ്യങ്ങളെയുമൊന്നും ഒഴിവാക്കാതിരിക്കാന്&#x200d; ട്രംപ് പ്രത്യേകം ശ്രദ്ധിച്ചപ്പോള്&#x200d; ലോകത്ത് വ്യാപാര യുദ്ധത്തിന്റെ പ്രതീതിയായിരുന്നു രൂപപ്പെട്ടത്. അമേരിക്കക്ക് ബദലായി വികസിത രാജ്യങ്ങള്&#x200d; തിരിച്ചും കനത്ത തീരുവ ഏര്&#x200d;പ്പെടുത്തിയപ്പോള്&#x200d; ലോകം ആശങ്കയുടെ മുള്&#x200d;മുനയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. വിവിധ രാജ്യങ്ങള്&#x200d;ക്ക് 10 മുതല്&#x200d; 50 ശതമാനം വരെയായിരുന്നു ട്രംപിന്റെ തീരുവ. ചൈന അതേ നാണയത്തില്&#x200d; തിരിച്ചടിച്ചതോടെ അവരുടെ തീരുവ 100 മുതല്&#x200d; 150 വരെയായി ഉയര്&#x200d;ന്നു. എന്നാല്&#x200d; അപകടം മനസിലാക്കിയ ട്രംപ് ചര്&#x200d;ച്ചക്ക് സന്നദ്ധത അറിയിക്കുകയും പിന്നീട് കുറച്ചുകൊണ്ടുവരികയുമായിരുന്നു.</p>
<p>മോദിയുടെ മൈഫ്രണ്ടില്&#x200d;നിന്നുണ്ടായ അപ്രതീക്ഷിതമായ നീക്കങ്ങള്&#x200d; ഇന്ത്യക്ക് താങ്ങാന്&#x200d; കഴിയുന്നതിലും അപ്പുറമായിരുന്നു. 25 ശതമാനം തീരുവ ഏര്&#x200d;പ്പെടുത്തിയതിനു പുറമെ റഷ്യയില്&#x200d;നിന്ന് എണ്ണവാങ്ങുന്നുവെന്നതിന്റെ പേരില്&#x200d; 25 ശതമാനം പിഴയും ചുമത്തിയപ്പോള്&#x200d; ഇന്ത്യയുടെ ഇറക്കുമതിത്തീരുവ ഫലത്തില്&#x200d; 50 ശതമാനത്തില്&#x200d; എത്തിച്ചേരുകയായിരുന്നു. ഒടുവില്&#x200d; രാജ്യത്തിന്റെ ആത്മാഭിമാനം ട്രംപിനുമുന്നില്&#x200d; പണയംവെച്ചാണ് വ്യാപാരക്കരാറിന്റെ പേരില്&#x200d; ഇന്ത്യക്കുള്ള തീരുവ പതിനെട്ടു ശതമാനമായി കുറച്ചത്. അതിന് പകരമാകട്ടേ രാജ്യത്തെ കര്&#x200d;ഷകന്റെ നട്ടെല്ലൊടിക്കുന്നതരത്തില്&#x200d; യു.എസ് ഉല്&#x200d;പന്നങ്ങള്&#x200d;ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവരഹിതമാക്കിയിരിക്കുകയുമാണ്. വ്യാപാരക്കരാറിന്റെ പ്രഖ്യാപനംപൊലും ഇന്ത്യയെ ലോകത്തിന്റെ മുന്നില്&#x200d; നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇന്ത്യക്കുള്ള തീരുവ കുറച്ചുവെന്നും എന്നാല്&#x200d; ഇന്ത്യ തങ്ങളുടെ ഉല്&#x200d;പന്നങ്ങള്&#x200d;ക്ക് തീരുവ പ്രഖ്യാപിക്കില്ലെന്നും ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>പകരച്ചുങ്കത്തിനുള്ള സ്റ്റേ ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കിട്ടിയിട്ടുള്ള കടുത്ത അടിയാണ്. ഇന്ത്യയുടെ പരമാധികാരത്തെതന്നെ അടിയറവെച്ചുകൊണ്ട് മോദി ഒപ്പുവെച്ച വ്യാപാരക്കരാറിന് രണ്ടാഴ്ച്ചമാത്രം തികയുന്നതിന് മുമ്പാണ് ട്രംപിന്റെ നയങ്ങള്&#x200d;ക്ക് അമേരിക്കന്&#x200d; കോടതി സുല്ലിട്ടത്. അധികത്തീരുവകള്&#x200d;ക്കെതിരെ അമേരിക്കയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്&#x200d; സമര്&#x200d;പിച്ച ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഈയാഴ്ച്ച ഇതില്&#x200d; വിധിയുണ്ടാവുമെന്നും അറിഞ്ഞിട്ടും അതിനൊന്നും കാത്തുനില്&#x200d;ക്കാതെ ട്രംപിന്റെ തിട്ടൂരത്തിന് വഴങ്ങാന്&#x200d; പ്രധാനമന്ത്രിക്കെന്തിനായിരുന്നു ഇത്രയും തിടുക്കം എന്ന ചോദ്യമാണ് രാജ്യം ഇപ്പോള്&#x200d; ഉയര്&#x200d;ത്തുന്നത്. റഷ്യയില്&#x200d; നിന്ന് എണ്ണവാങ്ങുന്നതിന് തീരുവ വര്&#x200d;ധിപ്പിക്കുന്നതുള്&#x200d;പ്പെടെയുള്ള ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്&#x200d;ക്കും രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേല്&#x200d;കത്തിവെക്കുന്നതിനും റാന്&#x200d;മൂളിയായി മാറുന്നതിന് പകരം, സുപ്രീംകോടതി വിധി മുന്&#x200d;കൂട്ടിക്കണ്ട് വ്യാപാരക്കരാറില്&#x200d; കാലതാമസം വരുത്തുകയും വിധിയുടെ പശ്ചാത്തലത്തില്&#x200d; സമ്മര്&#x200d;ദ്ദ തന്ത്രത്തിലൂടെ കരാര്&#x200d; പൂര്&#x200d;ണമായും ഇന്ത്യക്കനുകൂലമാക്കിമാറ്റുകയുമായിരുന്നു മോദി സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടിയിരുന്നത്. വിധിക്കു ശേഷം ഇന്ത്യയുടെ തീരുവ 18 ശതമാനത്തില്&#x200d; നിന്നും 15 ശതമാനമാക്കി കുറച്ചത് ട്രംപിന്റെ നിസ്സഹായതക്കുള്ള തെളിവാണ്. എന്നാല്&#x200d; രാജ്യതാല്&#x200d;പര്യങ്ങളെക്കാളുപരി എപ്സ്റ്റീന്&#x200d;ഫയല്&#x200d; സമ്മര്&#x200d;ദ്ദങ്ങളടക്കമുള്ള യു.എസിന്റെ വിരട്ടലാണ് മോദിയെ കരാറിലേക്ക് നയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് ഇവിടെ തെളിഞ്ഞുവന്നിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stay-for-replacement-the-blow-is-not-only-for-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
