<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uthar pradesh police &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uthar-pradesh-police/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Dec 2017 08:49:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uthar pradesh police &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പീഡന ആരോപണം: മദ്രസയില്&#x200d; യു.പി പൊലീസിന്റെ റൈഡ്; 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html</link>
					<comments>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 08:27:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[madrasa in up]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[up Government]]></category>
		<category><![CDATA[uthar pradesh police]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62259</guid>

					<description><![CDATA[ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശിലെ മദ്രസയില്&#x200d; യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്&#x200d;ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്&#x200d; കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്&#x200d; നിന്നും 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി. മദ്രയില്&#x200d; വെച്ച് ക്രൂരപീഡനം ഏല്&#x200d;ക്കേണ്ടി വരുന്നെന്ന് ആരോപിച്ചാണ് യുപി പൊലീസ് പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചിനും 24നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളെയാ രക്ഷപ്പെടുത്തിയത്. ബിഹാര്&#x200d;, നേപ്പാള്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. സംഭവത്തെ തുടര്&#x200d;ന്ന് മദ്രസ മാനേജറായ തായബ് സിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശിലെ മദ്രസയില്&#x200d; യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്&#x200d;ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്&#x200d; കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്&#x200d; നിന്നും 52 പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തി. മദ്രയില്&#x200d; വെച്ച് ക്രൂരപീഡനം ഏല്&#x200d;ക്കേണ്ടി വരുന്നെന്ന് ആരോപിച്ചാണ് യുപി പൊലീസ് പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചിനും 24നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളെയാ രക്ഷപ്പെടുത്തിയത്. ബിഹാര്&#x200d;, നേപ്പാള്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് മദ്രസ മാനേജറായ തായബ് സിയ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്&#x200d; ശിക്ഷ നിയമം 376, 354, 323 വകുപ്പുകള്&#x200d; ചുമത്തിയാണ് അറസ്റ്റ്്. കോടതിയില്&#x200d; ഹാജരാക്കിയ അഷ്‌റഫ് ഇപ്പോള്&#x200d; പൊലീസ് റിമാന്&#x200d;ഡിലാണ്.</p>
<p>ഒരു സംഘം പ്രദേശവാസികളുടെ അരോപണത്തിന് അടിസ്ഥാനത്തിലാണ് പോലീസ് റൈഡെന്നാണ് വിവരം. ലൈംഗിക പീഡനം ഉന്നയിച്ച് പെണ്&#x200d;കുട്ടികള്&#x200d; മദ്രസിന് വെളിയിലേക്ക് കുറിപ്പുകള്&#x200d; എഴുതി എറിഞ്ഞതായി അറിയിച്ച് ഒരു സംഘം പ്രദേശവാസികലാണ് തങ്ങളെ സമീപിച്ചതെന്ന് എസ്.എസ്.പി ദീപക് കുമാര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>എന്നാല്&#x200d; പെണ്&#x200d;കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനേജറെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. &#8216;കയ്യും കാലും പുറവും മസാജ് ചെയ്യാന്&#x200d; പറഞ്ഞ് മാനേജര്&#x200d; പെണ്&#x200d;കുട്ടികളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്&#x200d;കുട്ടികളുടെ ആരോപണം.</p>
<p>പരാതിയെ തുടര്&#x200d;ന്ന് പൊലീസും ജില്ലാ ഭരണകൂടവും ചൈല്&#x200d;ഡ് വെല്&#x200d;ഫെയര്&#x200d; കമ്മിറ്റി ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മദ്രസ സന്ദര്&#x200d;ശിക്കുകയായിരുന്നു. രാത്രി 11 മണിയോടെ ഇവര്&#x200d; മദ്രസയില്&#x200d; റെയ്ഡ് നടത്തി പെണ്&#x200d;കുട്ടികളെ രക്ഷപ്പെടുത്തിയത്.</p>
<p>രക്ഷപ്പെട്ട പെണ്&#x200d;കുട്ടികളെ സ്ത്രീസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്&#x200d; 10 പേരെ ബന്ധുക്കള്&#x200d;ക്കൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.</p>
<p>അതിനിടെ, മദ്രസ യു.പി മദ്രസ എഡ്യുക്കേഷന്&#x200d; ബോര്&#x200d;ഡില്&#x200d; റജിസ്റ്റര്&#x200d; ചെയ്തിട്ടില്ലെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്&#x200d; ബലെന്തു ദ്വിവേദി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-raid-madrasa-in-lucknow-rescue-51-girls-following-complaints-of-sexual-harassment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദത്തില്‍; പ്രതികരണവുമായി യുവതി</title>
		<link>https://www.chandrikadaily.com/yogi-adityanaths-rally-cops-make-woman-remove-burkha-news.html</link>
					<comments>https://www.chandrikadaily.com/yogi-adityanaths-rally-cops-make-woman-remove-burkha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 03:43:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[uthar pradesh police]]></category>
		<category><![CDATA[yogi adithyanath]]></category>
		<category><![CDATA[yogi utharpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55470</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്‍ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ റാലിയില്‍ ഇന്നലെയാണ് സംഭവം. യുവതിയോട് ബുര്‍ഖ അഴിക്കണമെന്ന് ആവശ്യപ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിയുടെ ആദ്യഭാഗത്തില്‍ യുവതി ബുര്‍ഖ ധരിച്ചാണ് ഇരിക്കുന്നത്. പിന്നീട് മൂന്നുപേരെത്തി ബുര്‍ഖ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നത് കാണാം. അഴിച്ചുമാറ്റിയ ബുര്‍ഖയുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. അതേസമയം, ബുര്‍ഖ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്&#x200d; പങ്കെടുത്ത യുവതിയുടെ ബുര്&#x200d;ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്&#x200d;ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്&#x200d;ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ റാലിയില്&#x200d; ഇന്നലെയാണ് സംഭവം. യുവതിയോട് ബുര്&#x200d;ഖ അഴിക്കണമെന്ന് ആവശ്യപ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്. പരിപാടിയുടെ ആദ്യഭാഗത്തില്&#x200d; യുവതി ബുര്&#x200d;ഖ ധരിച്ചാണ് ഇരിക്കുന്നത്. പിന്നീട് മൂന്നുപേരെത്തി ബുര്&#x200d;ഖ അഴിച്ചുമാറ്റാന്&#x200d; ആവശ്യപ്പെടുന്നത് കാണാം. അഴിച്ചുമാറ്റിയ ബുര്&#x200d;ഖയുമായി മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; പോകുന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാകുന്നു. അതേസമയം, ബുര്&#x200d;ഖ അഴിച്ചുമാറ്റിയ വിഷയത്തില്&#x200d; പ്രതികരണവുമായി യുവതി രംഗത്തെത്തി. ബുര്&#x200d;ഖയുടെ നിറം കറുപ്പ് ആയിരുന്നത് കൊണ്ടാണ് അഴിച്ചുമാറ്റാന്&#x200d; ആവശ്യപ്പെട്ടതെന്ന് അവര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. ചിലതിനൊക്കെ ഇവിടെ നിരോധനമുണ്ടെന്നും ഒരു ദശാബ്ദത്തിലേറെയായി തന്റെ ഭര്&#x200d;ത്താവ് ബി.ജെ.പി.ക്കൊപ്പമാണെന്നും യുവതി കൂട്ടിച്ചേര്&#x200d;ത്തു. ബുര്&#x200d;ഖ അഴിപ്പിച്ചതില്&#x200d; കുഴപ്പമില്ലെന്നും അവര്&#x200d; പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടര്&#x200d;ന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/VfEbX30zz_M" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adityanaths-rally-cops-make-woman-remove-burkha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ പോലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍; വീഡിയോ വൈറല്‍</title>
		<link>https://www.chandrikadaily.com/suspended-after-video-shows-woman-home-guard-pressing-his-back-in-thelankana-news.html</link>
					<comments>https://www.chandrikadaily.com/suspended-after-video-shows-woman-home-guard-pressing-his-back-in-thelankana-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 11:10:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[police]]></category>
		<category><![CDATA[police crime]]></category>
		<category><![CDATA[police death]]></category>
		<category><![CDATA[uthar pradesh police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53914</guid>

					<description><![CDATA[ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്‌റ്റേഷന്‍ എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന് നടപടിയെടുക്കുകയായിരുന്നു. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കിടക്കുന്ന പൊലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പൊലീസുമാണ് ദൃശ്യങ്ങളിലുള്ളത്. യൂണിഫോം ധരിച്ച വനിത പൊലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്&#x200d;ഷന്&#x200d;. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്&#x200d; വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്&#x200d;ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്‌റ്റേഷന്&#x200d; എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന് നടപടിയെടുക്കുകയായിരുന്നു. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കിടക്കുന്ന പൊലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പൊലീസുമാണ് ദൃശ്യങ്ങളിലുള്ളത്. യൂണിഫോം ധരിച്ച വനിത പൊലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്.<br />
<iframe loading="lazy" src="https://www.youtube.com/embed/6bGlULZ8N-I" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspended-after-video-shows-woman-home-guard-pressing-his-back-in-thelankana-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് സേന; മുഖം മിനുക്കാന്‍ 25,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം</title>
		<link>https://www.chandrikadaily.com/govt-clears-rs-25-000-crore-scheme-to-modernise-police-in-three-years.html</link>
					<comments>https://www.chandrikadaily.com/govt-clears-rs-25-000-crore-scheme-to-modernise-police-in-three-years.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 13:19:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[police]]></category>
		<category><![CDATA[uthar pradesh police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45777</guid>

					<description><![CDATA[ന്യൂഡല്‍ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. ആഭ്യന്തര സുരക്ഷ, ക്രമസമാധാനം, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, ചരക്കുനീക്ക സഹായം, ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കല്‍, പൊലീസ് വയര്‍ലെസിന്റെ നവീകരണം, ദേശീയ ഉപഗ്രഹ ശൃംഖല, സിസിടി എന്‍എസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്&#x200d;കി. 2020 വരെ മൂന്നുവര്&#x200d;ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. ആഭ്യന്തര സുരക്ഷ, ക്രമസമാധാനം, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, ചരക്കുനീക്ക സഹായം, ഹെലികോപ്റ്ററുകള്&#x200d; വാടകയ്ക്ക് എടുക്കല്&#x200d;, പൊലീസ് വയര്&#x200d;ലെസിന്റെ നവീകരണം, ദേശീയ ഉപഗ്രഹ ശൃംഖല, സിസിടി എന്&#x200d;എസ് പദ്ധതി, ഇ- പ്രിസ പദ്ധതി തുടങ്ങിയവയ്ക്ക് നവീകരണ പദ്ധതിയില്&#x200d; പ്രത്യേക പരിഗണന നല്&#x200d;കിയിട്ടുണ്ട്. 10,132 കോടി രൂപ ജമ്മുകശ്മീര്&#x200d;, വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങള്&#x200d;, മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങള്&#x200d; എന്നിവിടങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്കായി നീക്കിവെച്ചു. പൊലീസ് അടിസ്ഥാനസൗകര്യം, ഫോറന്&#x200d;സിക് സയന്&#x200d;സ് ലബോറട്ടറികള്&#x200d;, സ്ഥാപനങ്ങളോടൊപ്പം ക്രിമിനല്&#x200d; നിയമ സംവിധാനത്തിലെ പ്രധാനപ്പെട്ട പഴുതുകള്&#x200d; അടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്&#x200d; ഒരുക്കുക എന്നിവയ്ക്കെല്ലാം സംസ്ഥാനങ്ങള്&#x200d;ക്ക് സഹായം നല്&#x200d;കുന്നതിനും പുതിയ പദ്ധതിയില്&#x200d; സംവിധാനമുണ്ട്. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ദേശീയ വിവരശേഖരണ കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ സംയോജിപ്പിക്കും. അതോടൊപ്പം ജയിലുകള്&#x200d;, ഫോറന്&#x200d;സിക് സയന്&#x200d;സ് ലബോറട്ടറികള്&#x200d;, പ്രോസിക്യൂഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d; എന്നിവരുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി അമരാവതിയില്&#x200d; ഏറ്റവും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു ഫോറന്&#x200d;സിക് ലബോറട്ടറി സ്ഥാപിക്കും. വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളിലെ പൊലീസ് പശ്ചാത്തല സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതിനും, പരിശീലനകേന്ദ്രങ്ങള്&#x200d;, അന്വേഷണ സംവിധാനം എന്നിവ ഒരുക്കുന്നതിനുമായി 100 കോടി രൂപയും അനുവദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-clears-rs-25-000-crore-scheme-to-modernise-police-in-three-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ മുസ്‌ലിം കുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു; മൂന്നുപേരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/muslim-family-assaulted-in-train.html</link>
					<comments>https://www.chandrikadaily.com/muslim-family-assaulted-in-train.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 06:27:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[muslim-family-assaulted]]></category>
		<category><![CDATA[uthar pradesh police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35817</guid>

					<description><![CDATA[ഫാറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ തീവണ്ടിയില്‍ ഒരുകൂട്ടമാളുകള്‍ മുസ്‌ലിംകുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു. കുടുംബത്തിലെ എട്ടുപേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു കുടുംബം. തീവണ്ടിയില്‍ ഒരാള്‍ കുടുംബത്തിന് നേരെയുള്ള ആക്രമണം തുടരുകയായിരുന്നു. പത്തുപേരടങ്ങുന്ന കുടുംബത്തിലെ ശാരീരിക വൈകല്യമുള്ള കുട്ടിയുടെ ചിത്രമെടുക്കാന്‍ തുനിഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇത് തടഞ്ഞതിനെ തുടര്‍ന്ന് കുടുംബവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തീവണ്ടി അടുത്ത സ്‌റ്റോപ്പിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ കയറി കുടുംബത്തിനുനേരെ ആക്രമണം [&#8230;]]]></description>
										<content:encoded><![CDATA[<p>ഫാറൂഖാബാദ്: ഉത്തര്&#x200d;പ്രദേശിലെ ഫാറൂഖാബാദില്&#x200d; തീവണ്ടിയില്&#x200d; ഒരുകൂട്ടമാളുകള്&#x200d; മുസ്‌ലിംകുടുംബത്തെ മര്&#x200d;ദ്ദിച്ച് കൊള്ളയടിച്ചു. കുടുംബത്തിലെ എട്ടുപേര്&#x200d;ക്ക് മര്&#x200d;ദ്ദനത്തില്&#x200d; പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.</p>
<p>ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു കുടുംബം. തീവണ്ടിയില്&#x200d; ഒരാള്&#x200d; കുടുംബത്തിന് നേരെയുള്ള ആക്രമണം തുടരുകയായിരുന്നു. പത്തുപേരടങ്ങുന്ന കുടുംബത്തിലെ ശാരീരിക വൈകല്യമുള്ള കുട്ടിയുടെ ചിത്രമെടുക്കാന്&#x200d; തുനിഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇത് തടഞ്ഞതിനെ തുടര്&#x200d;ന്ന് കുടുംബവുമായി വാക്കുതര്&#x200d;ക്കമുണ്ടാവുകയും ചെയ്തു. തീവണ്ടി അടുത്ത സ്‌റ്റോപ്പിലെത്തിയപ്പോള്&#x200d; ഒരു കൂട്ടം ആളുകള്&#x200d; കയറി കുടുംബത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്&#x200d;ച്ചയായുള്ള മര്&#x200d;ദ്ദനത്തിന് ശേഷം അവര്&#x200d; ആഭരണങ്ങളുള്&#x200d;പ്പെടെയുള്ള സാധനങ്ങള്&#x200d; കൊള്ളയടിച്ചുവെന്ന് മര്&#x200d;ദ്ദനത്തില്&#x200d; പരിക്കേറ്റ് ചികിത്സയില്&#x200d; കഴിയുന്ന കുടുംബാംഗം പറഞ്ഞു. ആക്രമണത്തെ തുടര്&#x200d;ന്ന് എട്ടുപേര്&#x200d; ആസ്പത്രിയില്&#x200d; ചികിത്സയിലാണ്. ഇതില്&#x200d; മൂന്നുപേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്&#x200d; തീവണ്ടിയിലെ എമര്&#x200d;ജന്&#x200d;സി ഹെല്&#x200d;പ്പ്‌ലൈന്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നില്ലെന്ന് കുടുംബം പോലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>പെരുന്നാളിനോടടുത്ത് ബീഫ് വാങ്ങിയെന്നാരോപിച്ച് ഡല്&#x200d;ഹിയില്&#x200d; 16 കാരനായ ജുനൈദിനെ തീവണ്ടിയില്&#x200d; കുത്തിക്കൊന്നിരുന്നു. ഇതിനുശേഷമാണ് വീണ്ടും തീവണ്ടിയില്&#x200d; മുസ്‌ലിം കുടുംബത്തിനുനേരെയുള്ള ആക്രമണം നടക്കുന്നത്. രാജ്യത്ത് ഗോസംരക്ഷകര്&#x200d; നിയമം കയ്യിലെടുക്കുകയാണെന്നും മനുഷ്യനെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാല്&#x200d; അതിനുശേഷവും ബീഫിന്റെ പേരിലുള്ള ആക്രമണങ്ങള്&#x200d;ക്ക് അറുതി വന്നിട്ടില്ല. ഇന്നലെയും ബിജെപി പ്രാദേശിക നേതാവിനുനേരെ ഗോസംരക്ഷകരുടെ ആക്രമണം നടന്നിരുന്നു. ബീഫല്ല, ആട്ടിറച്ചിയാണ് കയ്യിലുള്ളതെന്ന് സലീം ഷാ പറഞ്ഞുവെങ്കിലും ഗോസംരക്ഷകര്&#x200d; ആക്രമണം തുടരുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-family-assaulted-in-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഢിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് പോലീസ്</title>
		<link>https://www.chandrikadaily.com/police-asks-for-sex-to-rape-girl.html</link>
					<comments>https://www.chandrikadaily.com/police-asks-for-sex-to-rape-girl.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 07:42:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[uthar pradesh police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33220</guid>

					<description><![CDATA[റാംപൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്‍ വഴങ്ങിത്തന്നാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി. 37 വയസ്സുകാരിയായ യുവതിയെ ഈ വര്‍ഷമാദ്യത്തിലാണ് രണ്ടുപേര്‍ ചേര്‍ന്ന് പീഢിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. പോലീസുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രമേ പ്രതികളെ അറസ്റ്റു ചെയ്യൂവെന്ന് ആവശ്യപ്പെട്ട് പോലീസ് നിരന്തരം വിളിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് എസ്.ഐ കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>റാംപൂര്&#x200d;: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്&#x200d; വഴങ്ങിത്തന്നാല്&#x200d; മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്&#x200d;പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി.</p>
<p>37 വയസ്സുകാരിയായ യുവതിയെ ഈ വര്&#x200d;ഷമാദ്യത്തിലാണ് രണ്ടുപേര്&#x200d; ചേര്&#x200d;ന്ന് പീഢിപ്പിച്ചത്. എന്നാല്&#x200d; ഇവര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; പോലീസ് വിസമ്മതിക്കുകയായിരുന്നു. പോലീസുമായി ശാരീരികബന്ധത്തിലേര്&#x200d;പ്പെട്ടാല്&#x200d; മാത്രമേ പ്രതികളെ അറസ്റ്റു ചെയ്യൂവെന്ന് ആവശ്യപ്പെട്ട് പോലീസ് നിരന്തരം വിളിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതി വിസമ്മതിച്ചതിനെ തുടര്&#x200d;ന്ന് എസ്.ഐ കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയായിരുന്നു. അമീര്&#x200d; അഹമ്മദ്, സത്താര്&#x200d; അഹമ്മദ് എന്നിവരാണ് യുവതിയെ പീഡിപ്പിച്ചത്.</p>
<p>ഫെബ്രുവരി 12 നാണ് ബന്ധുവിനെ കാണാന്&#x200d; പോയ യുവതി പീഢിപ്പിക്കപ്പെടുന്നത്. പരിചയക്കാരനായിരുന്നു പീഢിപ്പിച്ചവരിലൊരാള്&#x200d;. സംഭവത്തില്&#x200d; അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ഗഞ്ച് സ്റ്റേഷന്&#x200d; ഓഫീസര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയതായി എസ്.പി സുധ സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-asks-for-sex-to-rape-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
