<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Uttar Pradesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uttar-pradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Nov 2025 17:15:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Uttar Pradesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html</link>
					<comments>https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 17:15:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364999</guid>

					<description><![CDATA[ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്&#x200d; സമ്മര്&#x200d;ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്&#x200d; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്&#x200d; 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്&#x200d; റോഡരികില്&#x200d; കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.</p>
<p>അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്&#x200d; സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്&#x200d; വിശകലനം ചെയ്തതിനെ തുടര്&#x200d;ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്&#x200d; (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്&#x200d; ഫോണ്&#x200d; പോലിസ് വീണ്ടെടുത്തു.</p>
<p>ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്&#x200d; സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്&#x200d; കാരണമായത്. നവംബര്&#x200d; 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; ജോഷിന കൊല്&#x200d;ക്കത്തയില്&#x200d; നിന്ന് ആഗ്രയില്&#x200d; എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്&#x200d; പോയിരുന്നു. ഈ സന്ദര്&#x200d;ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്&#x200d;പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്&#x200d; തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്&#x200d; ഇമ്രാന്&#x200d; അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>നവംബര്&#x200d; 13ന് ജോഷിനയെ കൊല്&#x200d;ക്കത്തയിലേക്ക് മടങ്ങാന്&#x200d; സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്&#x200d; ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്&#x200d; ഇറങ്ങിയ ഇമ്രാന്&#x200d; ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്&#x200d; കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്&#x200d; ശ്രമിച്ചതായും ഇയാള്&#x200d; സമ്മതിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>35 ലക്ഷം സ്ത്രീധനതുക നല്‍കിയില്ല; യുപിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊന്നു</title>
		<link>https://www.chandrikadaily.com/35-lakh-dowry-amount-was-not-paid-in-up-husband-and-mother-in-law-set-fire-to-death.html</link>
					<comments>https://www.chandrikadaily.com/35-lakh-dowry-amount-was-not-paid-in-up-husband-and-mother-in-law-set-fire-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 23 Aug 2025 15:47:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351450</guid>

					<description><![CDATA[വ്യാഴാഴ്ച ഭര്‍ത്താവും മാതാവും ചേര്‍ന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.]]></description>
										<content:encoded><![CDATA[<p>സ്ത്രീധനത്തിന്റെ പേരില്&#x200d; യുവതിയെ ഭര്&#x200d;ത്താവും ഭര്&#x200d;തൃമാതാവും ചേര്&#x200d;ന്ന് തീ കൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച യുപി ഗ്രേറ്റര്&#x200d; നോയിഡയില്&#x200d; ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് ഭര്&#x200d;ത്താവും, ഭര്&#x200d;തൃമാതാവും ചേര്&#x200d;ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്&#x200d; ഇരുവര്&#x200d;ക്കുമെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭര്&#x200d;ത്താവും മാതാവും ചേര്&#x200d;ന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.</p>
<p>2016 ഡിസംബറില്&#x200d; ആണ് ഇരുവരും വിവാഹിതരായത്. നിക്കി ദീര്&#x200d;ഘകാലമായി പീഡനം സഹിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. ഭര്&#x200d;ത്താവ് വിപിന്&#x200d; ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തില്&#x200d; ഏര്&#x200d;പ്പെട്ടിരുന്നുവെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ഓഗസ്റ്റ് 21 ന് രാത്രിയില്&#x200d; നിക്കിയെ ക്രൂരമായി മര്&#x200d;ദ്ദിക്കുകയും പിന്നീട് അവളുടെ മേല്&#x200d; പെട്രോള്&#x200d; ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>മരിച്ചയാളുടെ സഹോദരി വിപിനും കുടുംബത്തിനുമെതിരെ കസ്‌ന പൊലീസ് സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കി. കേസില്&#x200d; കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്&#x200d; അന്വേഷണ സംഘങ്ങള്&#x200d; രൂപീകരിച്ചിട്ടുണ്ട്. കൂടുതല്&#x200d; നിയമനടപടികള്&#x200d; പുരോഗമിക്കുന്നു ഗ്രേറ്റര്&#x200d; നോയിഡ എഡിസിപി സുധീര്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/35-lakh-dowry-amount-was-not-paid-in-up-husband-and-mother-in-law-set-fire-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/a-one-and-a-half-year-old-girl-met-a-tragic-end-after-falling-into-boiling-calamari.html</link>
					<comments>https://www.chandrikadaily.com/a-one-and-a-half-year-old-girl-met-a-tragic-end-after-falling-into-boiling-calamari.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Jun 2025 08:02:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346254</guid>

					<description><![CDATA[രണ്ടു വര്‍ഷം മുമ്പ് കുട്ടിയുടെ സഹോദരി സമാനമായ രീതിയില്‍ പരിപ്പ് വേവിച്ച് കൊണ്ടിരുന്ന പാത്രത്തില്‍ വീണ് മരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിളച്ച കടലക്കറിയില്&#x200d; വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. യു.പി സോന്&#x200d;ഭദ്ര ജില്ലയിലെ ദുദ്ധിയിലാണ് സംഭവം. ഒന്നര വയസുകാരി പ്രിയയാണ് അപകടത്തില്&#x200d; മരിച്ചത്. രണ്ടു വര്&#x200d;ഷം മുമ്പ് കുട്ടിയുടെ സഹോദരി സമാനമായ രീതിയില്&#x200d; പരിപ്പ് വേവിച്ച് കൊണ്ടിരുന്ന പാത്രത്തില്&#x200d; വീണ് മരിച്ചിരുന്നു.</p>
<p>തെരുവുകച്ചവടക്കാരനാണ് കുട്ടിയുടെ പിതാവ്. പാനീപൂരി ഉണ്ടാക്കുന്നതിനായി വീട്ടില്&#x200d; കുട്ടിയുടെ അമ്മ കടല വേവിക്കുന്നതിനിടയില്&#x200d; കളിച്ചുകൊണ്ടിരുന്ന കുട്ടി പാത്രത്തില്&#x200d; വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ അമ്മ പാത്രത്തില്&#x200d; വീണ കുട്ടിയെയാണ് കണ്ടത്. ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.</p>
<p>കുട്ടിയുടെ മരണ വിവരം പൊലീസില്&#x200d; അറിയിക്കാതെ കുടുംബം സംസ്‌കാരം നടത്തിയതായി ദുദ്ധി സി.ഐ പറഞ്ഞു. ആശുപത്രിയില്&#x200d; നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; പരിശോധനക്കായി പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോള്&#x200d; ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-one-and-a-half-year-old-girl-met-a-tragic-end-after-falling-into-boiling-calamari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്</title>
		<link>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html</link>
					<comments>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 06 Jun 2025 01:29:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[Khabarstan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[qabar]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343755</guid>

					<description><![CDATA[സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ സംഭലില്&#x200d; ഖബര്&#x200d;സ്ഥാനിലും ബുള്&#x200d;ഡോസര്&#x200d; രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്&#x200d;സ്ഥാനിലെ മതില്&#x200d; പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്&#x200d; ചാന്&#x200d;ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്&#x200d; മജിസ്‌ട്രേറ്റ് വിനയ് കുമാര്&#x200d; മിശ്രയുടെ നേതൃത്വത്തിലാണ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത്.</p>
<p>ഖബര്&#x200d;സ്ഥാന്റെ റെയില്&#x200d;വേ ക്രോസിങ്ങിന് സമീപമുള്ള മതില്&#x200d; 10 മീറ്റര്&#x200d; പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്&#x200d; പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്&#x200d; ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്&#x200d; നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്&#x200d; മിശ്ര പറഞ്ഞു.</p>
<p>പരാതി ലഭിച്ചതിനെ തുടര്&#x200d;ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമിയിലാണ് ഖബര്&#x200d;സ്ഥാന്&#x200d; നില്&#x200d;ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്&#x200d;ദാര്&#x200d; ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്&#x200d;സ്ഥാന്&#x200d; പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html</link>
					<comments>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 01 Jun 2025 14:31:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[UP POLICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343255</guid>

					<description><![CDATA[ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>ഓഡിറ്റോറിയത്തില്&#x200d; വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്&#x200d;കൂട്ട മര്&#x200d;ദ്ദനം. ഉത്തര്&#x200d;പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്&#x200d;ദനത്തില്&#x200d; രണ്ടുപേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്&#x200d; നിന്നുള്ളവര്&#x200d; ഹാളില്&#x200d; വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്&#x200d;ദനമെന്നും പരാതിയില്&#x200d; പറഞ്ഞതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>അമന്&#x200d; സാഹ്നി, ദീപക് സാഹ്നി, രാഹുല്&#x200d;, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്&#x200d;. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്&#x200d; ഉള്&#x200d;പ്പെടുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്&#x200d;ഗ (അതിക്രമങ്ങള്&#x200d; തടയല്&#x200d;) നിയമത്തിലെ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d; ചാര്&#x200d;ജ് വിപിന്&#x200d; സിങ് അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-wedding-was-held-in-the-auditorium-dalit-family-mobbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം</title>
		<link>https://www.chandrikadaily.com/the-incident-where-muslim-youths-were-beaten-up-in-up-the-result-of-the-inspection-was-that-the-seized-meat-was-not-beef.html</link>
					<comments>https://www.chandrikadaily.com/the-incident-where-muslim-youths-were-beaten-up-in-up-the-result-of-the-inspection-was-that-the-seized-meat-was-not-beef.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 04:27:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aligrah]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342842</guid>

					<description><![CDATA[നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.]]></description>
										<content:encoded><![CDATA[<p>യുപിയിലെ അലിഗഡില്&#x200d; കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; ഇവരില്&#x200d; നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്&#x200d; നാല് മുസ്‌ലിം യുവാക്കള്&#x200d; ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.</p>
<p>&#8216;മാംസത്തിന്റെ സാമ്പിളുകള്&#x200d; മഥുരയിലെ ഫോറന്&#x200d;സിക് സയന്&#x200d;സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്&#x200d; ലഭിച്ച റിപ്പോര്&#x200d;ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്&#x200d; നിയമനടപടികള്&#x200d; സ്വീകരിച്ചുവരികയാണ്,&#8217;- അത്രൗലിയിലെ സര്&#x200d;ക്കിള്&#x200d; ഓഫീസര്&#x200d; (സിഒ) സര്&#x200d;ജന സിംഗ് വ്യക്തമാക്കി.</p>
<p>യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്&#x200d;ഹദാദ്പൂര്&#x200d; ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്&#x200d; (43), അര്&#x200d;ബാജ് (38), അകീല്&#x200d; (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്&#x200d; മര്&#x200d;ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.</p>
<p>അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്&#x200d; രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്&#x200d; ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്&#x200d;ക്കെതിരെയും അല്ലാത്ത 25 പേര്&#x200d;ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-muslim-youths-were-beaten-up-in-up-the-result-of-the-inspection-was-that-the-seized-meat-was-not-beef.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്</title>
		<link>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html</link>
					<comments>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 28 May 2025 14:03:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[news]]></category>
		<category><![CDATA[UP POLICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342799</guid>

					<description><![CDATA[സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ ആഗ്രയില്&#x200d; ക്ഷേത്രത്തിനുള്ളില്&#x200d;വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്&#x200d;വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>ബന്ധുക്കള്&#x200d; കുട്ടിയുടെ കരച്ചില്&#x200d; കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പ്പിച്ചത്. എന്നാല്&#x200d; പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.</p>
<p>പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>പൊലീസ് നടപടിക്കെതിരെ നാട്ടുകാര്&#x200d; പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്&#x200d;കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്&#x200d; ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.</p>
<p>പ്രതി ഒരു മെഡിക്കല്&#x200d; സ്റ്റോറില്&#x200d; ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്&#x200d;കുട്ടി ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-five-year-old-girl-was-raped-inside-the-temple-the-up-police-released-the-suspect-saying-he-was-mentally-ill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം</title>
		<link>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html</link>
					<comments>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 15:25:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[taj mahal]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342428</guid>

					<description><![CDATA[ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>താജ് മഹലിന്റെ സുരക്ഷ വര്&#x200d;ധിപ്പിക്കുന്നതിനായി താജ് മഹല്&#x200d; കോംപ്ലെക്‌സില്&#x200d; ആന്റി-ഡ്രോണ്&#x200d; സംവിധാനം സ്ഥാപിക്കാന്&#x200d; തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്&#x200d; ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്&#x200d; താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്&#x200d;പ്രദേശ് പൊലീസും ചേര്&#x200d;ന്നാണ്.</p>
<p>ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇന്നലെ കേരളത്തില്&#x200d; നിന്നാണ് ഇമെയില്&#x200d; വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്&#x200d;ട്രല്&#x200d; ഇന്റസ്ട്രിയല്&#x200d; സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്&#x200d; സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്&#x200d; മൂന്ന് മണിക്കൂറോളം തെരച്ചില്&#x200d; നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.</p>
<p>കേരളത്തില്&#x200d; നിന്നുള്ള വ്യാജ ഇമെയില്&#x200d; സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്&#x200d; സെല്ലില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്&#x200d; (ഡിസിപി) സോനം കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-has-been-decided-to-install-an-anti-drone-system-to-increase-the-security-of-the-taj-mahal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍</title>
		<link>https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html</link>
					<comments>https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 13:31:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Hindutva groups]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342413</guid>

					<description><![CDATA[യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.]]></description>
										<content:encoded><![CDATA[<p>യുപിയിലെ അലിഗഢില്&#x200d; ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്&#x200d;ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്&#x200d;ദനം. അര്&#x200d;ബാസ്, അഖീല്&#x200d;, കദീം, മുന്ന ഖാന്&#x200d; എന്നിവര്&#x200d;ക്കാണ് മര്&#x200d;ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്&#x200d; ചികിത്സയിലാണ്. അലിഗഢിലെ അല്&#x200d;ഹാദാദ്പൂര്&#x200d; ഗ്രാമത്തില്&#x200d; കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്&#x200d; ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്&#x200d; കത്തിച്ചു.</p>
<p>ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്&#x200d; പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്&#x200d; എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുമെന്നും പൊലീസ് പറഞ്ഞു.</p>
<p>&#8221;ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്&#x200d; തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്&#x200d; അവരെ തടഞ്ഞുനിര്&#x200d;ത്തി ആക്രമിച്ചു. പൊലീസ് ഉടന്&#x200d; സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്&#x200d; അന്വേഷണം തുടരുകയാണ്. പരാതി നല്&#x200d;കാന്&#x200d; പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്&#x200d; വിവരങ്ങള്&#x200d; ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക&#8221;-അലിഗഢ് റൂറല്&#x200d; എസ്പി അമൃത് ജയിന്&#x200d; പറഞ്ഞു.</p>
<p>അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്&#x200d;ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്&#x200d; മീഡിയ പോസ്റ്റുകളില്&#x200d; ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്&#x200d;ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചിരുന്നു.</p>
<p>മര്&#x200d;ദനമേറ്റ യുവാക്കളില്&#x200d; മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. &#8221;പരിക്കിനെക്കുറിച്ച് ഞാന്&#x200d; വിശദീകരിക്കുന്നില്ല. നിങ്ങള്&#x200d; വീഡിയോകള്&#x200d; കാണുക. എന്റെ മകന്&#x200d; ആശുപത്രിയില്&#x200d; ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്&#8221;-അഖീലിന്റെ പിതാവ് സലീം ഖാന്&#x200d; പറഞ്ഞു.</p>
<p>അലിഗഢിലെ അല്&#x200d;-അമ്മാര്&#x200d; ഫ്രോസണ്&#x200d; ഫുഡ്‌സ് മാംസ ഫാക്ടറിയില്&#x200d; നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്&#x200d; നാലുപേരും മടങ്ങുകയായിരുന്നു. തുടര്&#x200d;ന്ന് സാധു ആശ്രമത്തില്&#x200d; വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്&#x200d; ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്&#x200d;ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്&#x200d; അവകാശപ്പെട്ടു. പരാതിയില്&#x200d; വിഎച്ച്പി നേതാവ് രാജ്കുമാര്&#x200d; ആര്യ, ബിജെപി നേതാവ് അര്&#x200d;ജുന്&#x200d; സിങ് എന്നിവരുടെ പേരുകള്&#x200d; സലീം ഖാന്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; സൂചിപ്പിക്കുന്നുണ്ട്.</p>
<p>അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്&#x200d; കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്&#x200d; വലിയ പണം നല്&#x200d;കാനായിരുന്നു അക്രമികള്&#x200d; ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്&#x200d;കാന്&#x200d; വിസമ്മതിച്ചപ്പോള്&#x200d; അവരുടെ വാഹനം തകര്&#x200d;ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്&#x200d; യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്&#x200d; ഫോണും കവര്&#x200d;ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്&#x200d;ദനം തുടര്&#x200d;ന്നതായാണ് ചില വീഡിയോകളില്&#x200d; നിന്ന് വ്യക്തമാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി</title>
		<link>https://www.chandrikadaily.com/death-toll-rises-to-50-due-to-heavy-rains-and-storms-in-delhi-and-up.html</link>
					<comments>https://www.chandrikadaily.com/death-toll-rises-to-50-due-to-heavy-rains-and-storms-in-delhi-and-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 23 May 2025 12:25:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Death toll]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342224</guid>

					<description><![CDATA[കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലും ഉത്തര്&#x200d;പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്&#x200d; ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്&#x200d;പ്പെടെ 50 പേര്&#x200d; മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്&#x200d; പറയുന്നു. ഇലക്ട്രിക് ലൈനില്&#x200d; സ്പര്&#x200d;ശിച്ചും വെള്ളക്കെട്ടില്&#x200d; വീണും വെള്ളക്കെട്ടില്&#x200d; വാഹനം മുങ്ങിയുമാണ് ചിലര്&#x200d; മരിച്ചതെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്&#x200d;പ്രദേശിലെയും ഡല്&#x200d;ഹി-എന്&#x200d;.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.</p>
<p>നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്&#x200d; ബാധിച്ചത്. റോഡില്&#x200d; മരങ്ങളും പരസ്യബോര്&#x200d;ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്&#x200d;ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്&#x200d; ഉണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-toll-rises-to-50-due-to-heavy-rains-and-storms-in-delhi-and-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
