<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uttarakand &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uttarakand/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Feb 2025 05:56:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uttarakand &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്&#x200d; വനസംരക്ഷണ ഫണ്ട് തിരിമറി; ഐഫോണുകളും ലാപ്‌ടോപ്പുകളും വാങ്ങിയെന്ന് സി.എ.ജി റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/forest-conservation-fund-reversed-in-bjp-ruled-uttarakhand-cag-reports-that-iphones-and-laptops-were-bought.html</link>
					<comments>https://www.chandrikadaily.com/forest-conservation-fund-reversed-in-bjp-ruled-uttarakhand-cag-reports-that-iphones-and-laptops-were-bought.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 05:56:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[uttarakand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331220</guid>

					<description><![CDATA[നിയമങ്ങള്&#x200d; ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്&#x200d;ഡും ഉള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; വനസംരക്ഷണത്തിനായുള്ള ഫണ്ട് ഐഫോണുകളും ഓഫീസ് അലങ്കാര വസ്തുക്കളും വാങ്ങുന്നതിനായി വിനിയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്&#x200d;ട്ട്. നിയമങ്ങള്&#x200d; ലംഘിച്ച്  ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്&#x200d;ഡും ഉള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പണം ഉപയോഗിച്ച് കെട്ടിട നവീകരണം, കോടതി കേസുകള്&#x200d;ക്ക് പണം നല്&#x200d;കല്&#x200d;, ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, കൂളറുകള്&#x200d; എന്നിവ വാങ്ങുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കി.</p>
<p>2017 നും 2021 നും ഇടയില്&#x200d; സര്&#x200d;ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമ ബോര്&#x200d;ഡ് 607 കോടി രൂപ ചെലവഴിച്ചതായും വനഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഉത്തരാഖണ്ഡ് നിയമസഭയില്&#x200d; ബജറ്റ് സമ്മേളനത്തിനിടെ അവതരിപ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>കോമ്പന്&#x200d;സേറ്ററി അഫോറസ്‌റ്റേഷന്&#x200d; ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റിയില്&#x200d; നിന്ന് ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി വകമാറ്റിയതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>വനഭൂമി സംരക്ഷണത്തിനായി സമാഹരിച്ച ഫണ്ട് ഇതര ആവശ്യങ്ങള്&#x200d;ക്കാണുപയോഗിച്ചതെന്നും ഫണ്ട് ലഭിച്ച് ഒന്നോ രണ്ടോ വര്&#x200d;ഷത്തിനുള്ളില്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശത്തിനനുസരിച്ച് കാര്യങ്ങള്&#x200d; ചെയ്തില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇത്തരത്തില്&#x200d; 37ഓളം കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>വനഭൂമി കൈമാറ്റ നിയമങ്ങളും അവഗണിക്കപ്പെട്ടുവെന്നും റോഡ്, വൈദ്യുതി ലൈനുകള്&#x200d;, ജലവിതരണ ലൈനുകള്&#x200d;, റെയില്&#x200d;വേ, ഓഫ്-റോഡ് ലൈനുകള്&#x200d; തുടങ്ങിയ വനേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കേന്ദ്രം തത്വത്തില്&#x200d; അംഗീകാരം നല്&#x200d;കിയിട്ടുണ്ടെങ്കിലും ഡിവിഷണല്&#x200d; ഫോറസ്റ്റ് ഓഫീസറുടെ അനുമതിയില്ലാതെ കാര്യങ്ങള്&#x200d; ചെയ്തുവെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>നട്ടുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും സി.എ.ജി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാണിച്ചു. 2017-22 കാലയളവില്&#x200d; ഇത് 33% മാത്രമായിരുന്നു, ഫോറസ്റ്റ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ട് നിര്&#x200d;ദ്ദേശിച്ച 60-65% നേക്കാള്&#x200d; കുറവാണെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forest-conservation-fund-reversed-in-bjp-ruled-uttarakhand-cag-reports-that-iphones-and-laptops-were-bought.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദു പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html</link>
					<comments>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Nov 2024 16:45:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindu girl]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[uttarakand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316985</guid>

					<description><![CDATA[മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്&#x200d;. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്&#x200d; യുവാവിനെ മര്&#x200d;ദിച്ചത്.</p>
<p>മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ച വീഡിയോയില്&#x200d; സാഹില്&#x200d; എന്ന യുവാവിനെ അക്രമികള്&#x200d; വസ്ത്രങ്ങള്&#x200d; വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.</p>
<p>ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്&#x200d;കൂട്ടം യുവാവിനെ മര്&#x200d;ദിക്കുന്നത്. യുവാവിനെ അക്രമികള്&#x200d; ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്&#x200d; ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്&#x200d; യുവാവിനെ ആക്രമിച്ചത്.</p>
<p>സാഹില്&#x200d; ജില്ലയിലെ ഒരു സലൂണ്&#x200d; തൊഴിലാളിയാണ്. സലൂണില്&#x200d; നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്&#x200d;കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്&#x200d;ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്&#x200d; സ്റ്റേഷനിലെത്തിച്ച് പൊലീസില്&#x200d; ഏല്&#x200d;പ്പിക്കുകയും ചെയ്തു.</p>
<p>ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; അനുസരിച്ച്, മുന്&#x200d;വിധികളാലാണ് ആള്&#x200d;കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്&#x200d; പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഒക്ടോബര്&#x200d; 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്&#x200d; ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്&#x200d; ആക്രമിച്ചിരുന്നു. ഹിന്ദു പെണ്&#x200d;കുട്ടിയുമായി ജീവിക്കാന്&#x200d; തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്&#x200d; യുവാവിനെ ആക്രമിച്ചത്. സല്&#x200d;മാന്&#x200d; എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.</p>
<p>എന്നാല്&#x200d; ഇരുവരും പൂര്&#x200d;ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്&#x200d; തീരുമാനിച്ചത്. ഇതില്&#x200d; പ്രകോപിതരായ ഹിന്ദുത്വവാദികള്&#x200d; പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്&#x200d; അടച്ചുപൂട്ടാന്&#x200d; ആഹ്വാനം ചെയ്യുകയായിരുന്നു.</p>
<p>സെപ്റ്റംബറില്&#x200d; ഗോമാംസം കൈയില്&#x200d; വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്&#x200d; കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്&#x200d;ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്&#x200d; പ്രതികരിച്ചത് നാട്ടുകാര്&#x200d; പറയുന്നത്. എന്നാല്&#x200d; പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; വസീം മര്&#x200d;ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.</p>
<p>തുടര്&#x200d;ന്ന് പൊലീസിന്റെ വാദങ്ങള്&#x200d; തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്&#x200d; നിന്ന് എടുക്കുമ്പോള്&#x200d; പല്ലുകള്&#x200d;ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്&#x200d; കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-of-molesting-a-hindu-girl-in-uttarakhand-muslim-youth-was-dragged-through-the-streets-by-hindu-extremists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 15-ാം ദിവസം; രക്ഷാദൗത്യം പ്രതിസന്ധിയിൽ</title>
		<link>https://www.chandrikadaily.com/15th-day-since-41-workers-trapped-in-tunnel-rescue-mission-in-crisis.html</link>
					<comments>https://www.chandrikadaily.com/15th-day-since-41-workers-trapped-in-tunnel-rescue-mission-in-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 06:30:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tiunnel accident]]></category>
		<category><![CDATA[uttarakand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284142</guid>

					<description><![CDATA[രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ന് യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.</p>
<p>യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകൂ. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്ന ടത്തുന്നത്.വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15th-day-since-41-workers-trapped-in-tunnel-rescue-mission-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
