<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>UTTARPRADESH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uttarpradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Nov 2025 09:19:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>UTTARPRADESH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം</title>
		<link>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html</link>
					<comments>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 09:19:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[death]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365632</guid>

					<description><![CDATA[ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d; (ബിഎല്&#x200d;ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്&#x200d; ജോലി സമ്മര്&#x200d;ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്&#x200d;വേശ് കുമാര്&#x200d; ഗംഗ്വാര്&#x200d; ആണ് മരിച്ചത്. ബറേലിയിലെ കര്&#x200d;മചാരി നഗര്&#x200d; സിെഎയുടെ കീഴില്&#x200d; ജോലി ചെയ്തിരുന്ന സര്&#x200d;വേശ് ബുധനാഴ്ച സ്‌കൂളില്&#x200d; ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്&#x200d; പറയുന്നു, കുറേക്കാലമായി സര്&#x200d;വേശിന് ബിഎല്&#x200d;ഒ ചുമതലകള്&#x200d; മൂലം അതീവ ജോലി സമ്മര്&#x200d;ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്&#x200d;ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്&#x200d;വേശിനെ കണ്ടതെന്ന് സഹോദരന്&#x200d; യോഗേഷ് ഗംഗ്വാര്&#x200d; അറിയിച്ചു. എന്നാല്&#x200d; ജോലി സമ്മര്&#x200d;ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്&#x200d;ഒമാര്&#x200d;ക്കു മേല്&#x200d; അതിക്രമമായ സമ്മര്&#x200d;ദമൊന്നുമില്ലെന്നും സര്&#x200d;വേശ് കേസില്&#x200d; ജോലിസമ്മര്&#x200d;ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്&#x200d; പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍</title>
		<link>https://www.chandrikadaily.com/refrigerate-for-four-days-son-does-not-claim-mothers-body-from-nursing-home-in-u-p.html</link>
					<comments>https://www.chandrikadaily.com/refrigerate-for-four-days-son-does-not-claim-mothers-body-from-nursing-home-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 17:40:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365162</guid>

					<description><![CDATA[വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ജൗന്&#x200d;പൂരില്&#x200d; വൃദ്ധസദനത്തില്&#x200d; നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്&#x200d; വിസമ്മതിച്ച് മകന്&#x200d;. വീട്ടില്&#x200d; വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്&#x200d; ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്&#x200d; സൂക്ഷിക്കാന്&#x200d; ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്&#x200d;ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.</p>
<p>&#8216;എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്&#x200d; സൂക്ഷിക്കൂ. വീട്ടില്&#x200d; ഇപ്പോള്&#x200d; ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം&#8217; എന്നായിരുന്നു മകന്&#x200d; ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്&#x200d; പറഞ്ഞു. ഇതേത്തുടര്&#x200d;ന്ന്, ജീവനക്കാര്&#x200d; മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്&#x200d; അവര്&#x200d; മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.</p>
<p>എന്നാല്&#x200d; നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്&#x200d; അറിയിച്ചതായി ശോഭ ദേവിയുടെ ഭര്&#x200d;ത്താവ് ഭുവാല്&#x200d; ഗുപ്ത പറഞ്ഞു. ഭുവാല്&#x200d; തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും &#8216;മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്&#x200d; കഴിയൂ&#8217; എന്നാണ് അയാള്&#x200d; പറഞ്ഞത്.</p>
<p>മകന്റെ വിവാഹം നടക്കുന്നതിനാല്&#x200d; മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്&#x200d; സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്&#x200d; പറഞ്ഞുവെന്ന് അയാള്&#x200d; പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്&#x200d; അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്&#x200d;ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്&#x200d; അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പലസ്ഥലങ്ങളില്&#x200d; അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്&#x200d; എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്&#x200d;ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്&#x200d; 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്&#x200d;ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്&#x200d; ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്&#x200d;ക്കുമൊപ്പം കെപിയര്&#x200d;ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്&#x200d;ഷം മുമ്പ് കുടുംബ തര്&#x200d;ക്കത്തെ തുടര്&#x200d;ന്നാണ് മൂത്ത മകന്&#x200d; തങ്ങളെ വീട്ടില്&#x200d; നിന്ന് പുറത്താക്കിയതെന്ന് ഭുവാല്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/refrigerate-for-four-days-son-does-not-claim-mothers-body-from-nursing-home-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ജയിലില്‍ നിന്നും ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ച് തട്ടിപ്പ് കേസ് പ്രതി</title>
		<link>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html</link>
					<comments>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 14:25:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[up]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362805</guid>

					<description><![CDATA[. 3700 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്‍ ജഡ്ജിക്ക് ഭീഷണി മെയില്‍ അയച്ചത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ജയിലില്&#x200d; നിന്നും തടവുകാരന്&#x200d; ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ചു. സംഭവത്തില്&#x200d; പൊലീസ് കേസെടുത്തു. 3700 കോടിയുടെ സൈബര്&#x200d; തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്&#x200d; ജഡ്ജിക്ക് ഭീഷണി മെയില്&#x200d; അയച്ചത്.</p>
<p>ലഖ്‌നൗ ജയിലില്&#x200d; കഴിയുന്ന അനുഭവ് മിത്തല്&#x200d; ആണ് മറ്റൊരു തടവുകാരനെ കുടുക്കാന്&#x200d; വ്യാജ പേരില്&#x200d; ഇമെയില്&#x200d; അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്&#x200d; വ്യാജ ഓണ്&#x200d;ലൈന്&#x200d; വ്യാപാര പദ്ധതിയിലൂടെ ഏഴ് ലക്ഷത്തോളം നിക്ഷേപകരില്&#x200d; നിന്നും 3700 കോടി തട്ടിയ കേസില്&#x200d; നിലവില്&#x200d; ജയിലിലാണ്.</p>
<p>ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിക്കയച്ച ഭീഷണി സന്ദേശത്തില്&#x200d; നിങ്ങള്&#x200d; കൊല്ലപ്പെടാന്&#x200d; പോവുകയാണ് എന്നായിരുന്നു. സൈബര്&#x200d; സെല്ലും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്&#x200d; കോണ്&#x200d;സ്റ്റബിള്&#x200d; അജയ് കുമാറിന്റെ ഫോണില്&#x200d; നിന്നാണ് ഇയാള്&#x200d; ഇമെയില്&#x200d; അയച്ചതെന്ന് കണ്ടെത്തി.</p>
<p>ഭീഷണിയുമായി ബന്ധപ്പെട്ട് അനുഭവ് മീത്തല്&#x200d;, പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; അജയ് കുമാര്&#x200d; എന്നിവര്&#x200d;ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും നവംബര്&#x200d; നാലിന് കോടതിയില്&#x200d; നടന്ന വാദം കേള്&#x200d;ക്കലില്&#x200d; പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; മിത്തലിനൊപ്പം ഉണ്ടായിരുന്നതായും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>അന്ന്, മിത്തല്&#x200d; കേസിന്റെ വിശദാംശം പരിശോധിക്കാന്&#x200d; ഫോണ്&#x200d; വാങ്ങുകയും താനറിയാതെ ഒരു പുതിയ ഇമെയില്&#x200d; ഐഡിയുണ്ടാക്കിയതായും കുമാര്&#x200d; പറഞ്ഞു. പിറ്റേന്ന് രാവിലെ ഭീഷണി സന്ദേശം അയയ്‌ക്കെപ്പെടുന്ന രീതിയില്&#x200d; ടൈമര്&#x200d; സജ്ജീകരിച്ചതായും പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; പറഞ്ഞു.</p>
<p>2023 ഡിസംബര്&#x200d; മുതല്&#x200d; ഒരു കൊലപാതക കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന ആനന്ദേശ്വര്&#x200d; അഗ്രഹാരി എന്ന സഹതടവുകാരനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്&#x200d;ന്ന് ഇയാളെ കുടുക്കാനാണ് മിത്തല്&#x200d; അയാളുടെ പേരില്&#x200d; ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-up-fraud-case-sent-threatening-messages-to-high-court-judge-from-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/1fossil-of-dinosaur-found-in-up.html</link>
					<comments>https://www.chandrikadaily.com/1fossil-of-dinosaur-found-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 13:57:27 +0000</pubDate>
				<category><![CDATA[Environment]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dinosar]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362801</guid>

					<description><![CDATA[സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ട്രൈസെറാടോപ്പ്‌സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്&#x200d; ഭാഗങ്ങള്&#x200d; കണ്ടെത്തി. സഹറന്&#x200d;പൂര്&#x200d; ജില്ലയിലെ സഹന്&#x200d;സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d; പഴക്കമുള്ള ഫോസിലുകള്&#x200d; കണ്ടെടുത്തത്.</p>
<p>മൂന്ന് കൊമ്പുകളുള്ള ദിനോസര്&#x200d; വിഭാഗമായ ട്രൈസെറാടോപ്പ്‌സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്&#x200d; ഹിസ്റ്ററി ആന്&#x200d;ഡ് കണ്&#x200d;സര്&#x200d;വേഷന്&#x200d; സെന്ററിന്റെ സ്ഥാപകന്&#x200d; മുഹമ്മദ് ഉമര്&#x200d; സെയ്ഫ് പറഞ്ഞു.</p>
<p>100.5 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്കും 66 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്‌സുകള്&#x200d; ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d; പഴക്കമുള്ള നിരവധി ഫോസിലുകള്&#x200d; സമീപ വര്&#x200d;ഷങ്ങളില്&#x200d; ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1fossil-of-dinosaur-found-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്</title>
		<link>https://www.chandrikadaily.com/up-police-fined-over-20-lakhs-to-scooter-owner-for-not-wearing-helmet.html</link>
					<comments>https://www.chandrikadaily.com/up-police-fined-over-20-lakhs-to-scooter-owner-for-not-wearing-helmet.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Nov 2025 16:03:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[uppolice]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362624</guid>

					<description><![CDATA[വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.]]></description>
										<content:encoded><![CDATA[<p>ഹെല്&#x200d;മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്&#x200d; ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ നല്&#x200d;കി യുപി പൊലീസ്. ഉത്തര്&#x200d;പ്രദേശിലെ മുസഫര്&#x200d;നഗറിലാണ് സംഭവം. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലാണ്.</p>
<p>ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയില്&#x200d; നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, അന്&#x200d;മോല്&#x200d; സിന്&#x200d;ഘാല്&#x200d; എന്ന യുവാവിന് പിഴ കിട്ടിയത്. ഹെല്&#x200d;മറ്റ് ധരിക്കാതെ സ്‌കൂട്ടര്&#x200d; ഓടിച്ച സിന്&#x200d;ഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞിരുന്നു. ഇയാളുടെ കൈവശം ആവശ്യമായ മറ്റ് രേഖകളും ഉണ്ടായിരുന്നില്ല.</p>
<p>ഇതോടെ സ്‌കൂട്ടര്&#x200d; പിടിച്ചെടുത്ത പൊലീസുകാര്&#x200d; പിഴ ചുമത്തുകയായിരുന്നു. ചലാന്&#x200d; കിട്ടിയപ്പോള്&#x200d; പിഴത്തുക 20,74,000 രൂപ&#8230; ഇതോടെ, ചലാന്റെ ഫോട്ടോ യുവാവ് സോഷ്യല്&#x200d;മീഡിയയില്&#x200d; പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാര്&#x200d; ഉടന്&#x200d; വിശദീകരണവുമായി രംഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.</p>
<p>വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്&#x200d; വകുപ്പും തുകയും ചേര്&#x200d;ത്തപ്പോള്&#x200d; ഒരുമിച്ചായതാണെന്നാണ് പൊലീസ് വാദം. ചലാന്&#x200d; നല്&#x200d;കിയ സബ് ഇന്&#x200d;സ്‌പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫര്&#x200d;നഗര്&#x200d; പൊലീസ് സൂപ്രണ്ട് (ട്രാഫിക്) അതുല്&#x200d; ചൗബെ അവകാശപ്പെട്ടു. യുവാവിനെതിരെ മോട്ടോര്&#x200d; വാഹന നിയമത്തിലെ സെക്ഷന്&#x200d; 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാല്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; 207ന് ശേഷം &#8216;എംവി ആക്ട്&#8217; എന്ന് ചേര്&#x200d;ക്കാന്&#x200d; മറന്നു എസ്പി പറഞ്ഞു.</p>
<p>&#8216;അങ്ങനെയാണ്, 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനില്&#x200d; വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാല്&#x200d; മതി&#8217; എസ്പി ചൗബെ വിശദമാക്കി.</p>
<p>അതേസമയം, പിഴയുടെ കാരണങ്ങള്&#x200d; വ്യക്തമാക്കുന്ന കോളത്തില്&#x200d; ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാല്&#x200d; ഇതില്&#x200d; 207 എന്നൊരു വകുപ്പില്ല. 194ഡി, 129, 194 സി എന്നീ വകുപ്പുകളും 121ാം ചട്ടവുമാണ് ചലാനില്&#x200d; പറയുന്നത്. അതിനു ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-fined-over-20-lakhs-to-scooter-owner-for-not-wearing-helmet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ ഈ വര്‍ഷം ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ</title>
		<link>https://www.chandrikadaily.com/42-people-were-shot-dead-by-the-police-during-clashes-in-up-this-year.html</link>
					<comments>https://www.chandrikadaily.com/42-people-were-shot-dead-by-the-police-during-clashes-in-up-this-year.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Nov 2025 12:52:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362595</guid>

					<description><![CDATA[2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.]]></description>
										<content:encoded><![CDATA[<p>ഈ വര്&#x200d;ഷം അവസാനിക്കാനിരിക്കെ ഉത്തര്&#x200d;പ്രദേശില്&#x200d; ഏറ്റുമുട്ടലില്&#x200d; പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. കഴിഞ്ഞ 36 ദിവസത്തിനുള്ളില്&#x200d; മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്. 2018 ല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.</p>
<p>2025 ല്&#x200d; 42, 2018 ല്&#x200d; 41, 2019 ല്&#x200d; 34 , 2017 ല്&#x200d; 28 , 2020, 2021, 2023 എന്നീ വര്&#x200d;ഷങ്ങളില്&#x200d; 26, 2024 ല്&#x200d; 22, 2022 ല്&#x200d; 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്&#x200d; കഴിഞ്ഞ ഒമ്പത് വര്&#x200d;ഷത്തില്&#x200d; മാത്രം മരിച്ചവരുടെ കണക്ക്.</p>
<p>ഇക്കഴിഞ്ഞ വെള്ളിയാഴ്ച കന്നുകാലിയെ മോഷ്ടിച്ച കേസില്&#x200d; പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്&#x200d;പ്രദേശ് സ്‌പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപര്&#x200d; പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്&#x200d; കൊല ചെയ്തു. ഇതോടെ 2017 മാര്&#x200d;ച്ച് മുതല്&#x200d; 2025 നവംബര്&#x200d; 7 വരെ പോലീസ് ഏറ്റുമുട്ടലുകളില്&#x200d; കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്&#x200d; ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാര്&#x200d;ട്ടികളും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്&#x200d; പ്രകാരം, 2017 മാര്&#x200d;ച്ച് മുതല്&#x200d; ഉത്തര്&#x200d;പ്രദേശ് പോലീസ് 15,000ത്തിലധികം ഏറ്റുമുട്ടലുകളില്&#x200d; നടന്നു, ഇതില്&#x200d; 259 കുറ്റവാളികള്&#x200d; കൊലചെയ്യപ്പെടുകയും 10,000ല്&#x200d; അധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/42-people-were-shot-dead-by-the-police-during-clashes-in-up-this-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ കൂലി ചോദിച്ചതിന് ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/dalit-laborer-beaten-to-death-for-asking-for-wages-in-u-p.html</link>
					<comments>https://www.chandrikadaily.com/dalit-laborer-beaten-to-death-for-asking-for-wages-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 06:29:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361622</guid>

					<description><![CDATA[ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. അമേഠിയില്&#x200d; നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. കേസില്&#x200d; ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്&#x200d;ന്ന് കൊലപ്പെടുത്തിയത്.</p>
<p>കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. ഫുര്&#x200d;സത്ഗഞ്ച് പോലീസ് സ്‌റ്റേഷന്&#x200d; പരിധിയിലുള്ള സലിംപൂര്&#x200d; ഗ്രാമത്തില്&#x200d; പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്&#x200d; ഉടമ കൊടുക്കാന്&#x200d; തയ്യാറായില്ല. പണം ചോദിച്ചതില്&#x200d; പ്രകോപിതനായ ഉടമയും ഗുണ്ടകളും ചേര്&#x200d;ന്ന് മര്&#x200d;ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹോസില പ്രസാദിനെ കാറില്&#x200d; കയറ്റി വീടിന് മുന്നില്&#x200d; തള്ളിയിടുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഹോസില പ്രസാദ് മരിക്കുന്നത്.</p>
<p>സംഭവത്തെത്തിന് പിന്നാലെ യുവാവ് പൊലീസ് സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നു എന്നാല്&#x200d; നാല് ദിവസത്തിന് ശേഷം ഒക്ടോബര്&#x200d; 30 ന് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. തന്റെ ഭര്&#x200d;ത്താവിനെ ഫോണില്&#x200d; വിളിച്ച് മണ്ണ് നിറയ്ക്കാന്&#x200d; നിര്&#x200d;ബന്ധിച്ച് കൊണ്ടുപോയെന്നും പണം ആവശ്യപ്പെട്ടപ്പോള്&#x200d; അദ്ദേഹത്തെ കഠിനമായി മര്&#x200d;ദ്ദിച്ചെന്നും ഹോസില പ്രസാദിന്റെ ഭാര്യ കീര്&#x200d;ത്തി പറഞ്ഞു. സംഭവത്തില്&#x200d; ഉള്&#x200d;പ്പെട്ടെ പ്രതികളെ മുഴുവന്&#x200d; പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-laborer-beaten-to-death-for-asking-for-wages-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ക്ഷേത്രത്തില്‍ ഇരുന്ന ദലിത് വയോധികന് മേല്‍ജാതിക്കാരന്റെ മര്‍ദനം</title>
		<link>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html</link>
					<comments>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 16:29:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361338</guid>

					<description><![CDATA[ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ക്ഷേത്രത്തില്&#x200d; ഇരുന്ന വയോധികന് മേല്&#x200d;ജാതിക്കാരന്റെ ക്രൂര മര്&#x200d;ദനം. ഷാജഹാന്&#x200d;പൂരിലെ മദ്‌നാപൂര്&#x200d; ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.</p>
<p>നുന്&#x200d;ഹുകു ജാതവ് എന്ന 70കാരനാണ് മര്&#x200d;ദനമേറ്റത്. വയോധികനോട് അയാള്&#x200d; ക്ഷേത്രത്തില്&#x200d;നിന്ന് പോവാന്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d; ആവശ്യം നിരസിച്ച വയോധികനെ ആദ്യം മുഖത്തടിക്കുകയും തുടര്&#x200d;ന്ന് ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ ജാതിയധിക്ഷേപം നടത്തിയ ആള്&#x200d; പിസ്റ്റള്&#x200d; ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാക്ഷികള്&#x200d; പറഞ്ഞു.</p>
<p>പിന്നാലെ വയോധികന്&#x200d; ഭാര്യയോടൊപ്പം മദ്നാപൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; അഭയം തേടുകയായിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്&#x200d;കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>സംഭവത്തില്&#x200d;, ജാതവിന്റെ പരാതിയില്&#x200d; എസ്സി/എസ്ടി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; തടയല്&#x200d; നിയമത്തിലേതുള്&#x200d;പ്പെടെ പ്രസക്തമായ വകുപ്പുകള്&#x200d; പ്രകാരം പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. </p>
<p>പ്രതിയെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ പിന്നാക്കജാതിക്കാര്&#x200d;ക്ക് സുരക്ഷ വര്&#x200d;ധിപ്പിക്കണമെന്നും പ്രദേശവാസികള്&#x200d; ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പുല്‍ക്കൂനയില്‍ നിന്ന് മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/five-year-old-girl-raped-and-killed-in-up-the-body-was-found-in-the-grass.html</link>
					<comments>https://www.chandrikadaily.com/five-year-old-girl-raped-and-killed-in-up-the-body-was-found-in-the-grass.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:13:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361297</guid>

					<description><![CDATA[ വീടിനടുത്തുള്ള പുല്‍ക്കൂനക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ചന്ദൗലിയില്&#x200d; കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു. വീടിനടുത്തുള്ള പുല്&#x200d;ക്കൂനക്കുള്ളില്&#x200d; നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഛഠ് പൂജാ ചടങ്ങുകളില്&#x200d; പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. അവസാനമായി കുട്ടിയെ കാണുന്നത്  മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോഴാണ്. അര്&#x200d;ദ്ധരാത്രി വരെ ഗ്രാമവാസികളും  കുടുംബാംഗങ്ങളും ചേര്&#x200d;ന്ന് തിരച്ചില്&#x200d;നടത്തിയെങ്കിലും ഫലം കണ്ടില്ല. വീട്ടില്&#x200d; നിന്ന് ഏകദേശം 50 മീറ്റര്&#x200d;  അകലെയുള്ള കുടിലിനടുത്ത് കുട്ടിയുടെ അടിവസ്ത്രങ്ങള്&#x200d; കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിച്ചു. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തില്&#x200d; പുല്&#x200d; കൂമ്പാരത്തിനുള്ളില്&#x200d; നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്&#x200d; മുറിവേറ്റ പാടുകളുണ്ടന്നും പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പ്രകാരം ലൈംഗികാതിക്രമവും  ശ്വാസം മുട്ടലുമാണ്  മരണകാരണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; സ്വകാര്യഭാഗങ്ങളില്&#x200d; മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള നിര്&#x200d;ണായക സൂചനകള്&#x200d; ലഭിച്ചിട്ടുണ്ടന്ന് വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്&#x200d; 24ന് ഘതംപൂറിലെ ഒരു ഗ്രാമത്തില്&#x200d; വീടിനടുത്ത് നിന്ന് നാലുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തിരുന്നു. കാണാതായ കുട്ടിയെ പിന്നീട് വീടിന് പുറത്തെ ടോയ്‌ലറ്റില്&#x200d; ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്&#x200d; കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-year-old-girl-raped-and-killed-in-up-the-body-was-found-in-the-grass.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ക്ഷേത്രങ്ങളില്‍ &#8216;ഐ ലവ് മുഹമ്മദ്&#8217; എഴുതി കലാപത്തിന് ശ്രമം; ഹിന്ദുത്വര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/attempt-to-riot-by-writing-i-love-muhammad-on-temples-in-up-hindutvar-arrested.html</link>
					<comments>https://www.chandrikadaily.com/attempt-to-riot-by-writing-i-love-muhammad-on-temples-in-up-hindutvar-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Oct 2025 16:01:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361156</guid>

					<description><![CDATA[മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ അലിഗഢില്&#x200d; ക്ഷേത്രങ്ങളുടെ ചുവരില്&#x200d; &#8216;ഐ ലവ് മുഹമ്മദ്&#8217; എന്നെഴുതിയ സംഭവത്തില്&#x200d; ഹിന്ദുത്വര്&#x200d; അറസ്റ്റില്&#x200d;. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്&#x200d;മ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്&#x200d; ശ്രമിച്ചതെന്ന് സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് നീരജ് കുമാര്&#x200d; ജദൗന്&#x200d; പറഞ്ഞു.</p>
<p>നഗരത്തില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. പ്രതികളും മുസ്‌ലിം ബിസിനസുകാരുമായി ഭൂമി തര്&#x200d;ക്കമുണ്ടായിരുന്നു. സിസിടിവി ക്യാമറകള്&#x200d; പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്&#x200d; പ്രതികള്&#x200d; കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.</p>
<p>ക്ഷേത്രങ്ങളുടെ ചുവരില്&#x200d; &#8216;ഐ ലവ് മുഹമ്മദ്&#8217; എഴുത്തുകള്&#x200d; കണ്ടതിനെ തുടര്&#x200d;ന്ന് പ്രദേശത്ത് വലിയ സംഘര്&#x200d;ഷാവസ്ഥ രൂപപ്പെട്ടിരുന്നു. കര്&#x200d;ണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്&#x200d;കിയത്. അവരുടെ നിര്&#x200d;ദേശ പ്രകാരം മൗലവി മുസ്തഖീം, ഗുല്&#x200d; മുഹമ്മദ്, സുലൈമാന്&#x200d;, സോനു, അല്ലാബക്ഷ്, ഹസന്&#x200d;, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തില്&#x200d; പ്രതികളെ വിട്ടെന്നും അവര്&#x200d;ക്കെതിരായ കേസുകള്&#x200d; പിന്&#x200d;വലിക്കുമെന്നും എസ്എസ്പി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-riot-by-writing-i-love-muhammad-on-temples-in-up-hindutvar-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
