<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Uzhavoor vijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uzhavoor-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Jan 2018 07:27:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Uzhavoor vijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മരണശേഷവും ഉഴവൂര്&#x200d; വിജയനെ വിടാതെ എന്&#x200d;സിപി; ജോക്കറെന്ന് അധിക്ഷേപിച്ച് മാണി സി കാപ്പന്&#x200d;</title>
		<link>https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html</link>
					<comments>https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jan 2018 07:07:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mani C Kappan]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65216</guid>

					<description><![CDATA[കോട്ടയം: മുന്&#x200d; എന്&#x200d;സിപി സംസ്ഥാന അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയനെ മരണശേഷവും വിടാതെ എന്&#x200d;സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്&#x200d;ശിച്ചും പാര്&#x200d;ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്&#x200d;ട്ടിക്ക് ആവശ്യമില്ലെന്ന് മാണി സി കാപ്പന്&#x200d; തുറന്നടിച്ചു. മരിച്ചെന്നു കരുതി ഉഴവൂരിനോടുള്ള നിലപാടില്&#x200d; മാറ്റമുണ്ടാകില്ല. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെ പോലെ സ്വന്തം താല്&#x200d;പര്യം മാത്രം നോക്കിയാണ് ഉഴവൂര്&#x200d; വിജയന്&#x200d; പാര്&#x200d;ട്ടിയെ നയിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ പാര്&#x200d;ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: മുന്&#x200d; എന്&#x200d;സിപി സംസ്ഥാന അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയനെ മരണശേഷവും വിടാതെ എന്&#x200d;സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്&#x200d;ശിച്ചും പാര്&#x200d;ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്&#x200d;ട്ടിക്ക് ആവശ്യമില്ലെന്ന് മാണി സി കാപ്പന്&#x200d; തുറന്നടിച്ചു. മരിച്ചെന്നു കരുതി ഉഴവൂരിനോടുള്ള നിലപാടില്&#x200d; മാറ്റമുണ്ടാകില്ല. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെ പോലെ സ്വന്തം താല്&#x200d;പര്യം മാത്രം നോക്കിയാണ് ഉഴവൂര്&#x200d; വിജയന്&#x200d; പാര്&#x200d;ട്ടിയെ നയിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ പാര്&#x200d;ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി കാപ്പന്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-65220" src="https://www.chandrikadaily.com/wp-content/uploads/2018/01/uzhavoor1.jpg" alt="" width="700" height="474" srcset="https://www.chandrikadaily.com/wp-content/uploads/2018/01/uzhavoor1.jpg 700w, https://www.chandrikadaily.com/wp-content/uploads/2018/01/uzhavoor1-300x203.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/uzhavoor1-696x471.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/uzhavoor1-620x420.jpg 620w" sizes="(max-width: 700px) 100vw, 700px" /><br />
വിജയനെ ഫോണില്&#x200d; വിൡച്ച് കൊലവിളി നടത്തിയ പാര്&#x200d;ട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ചും മാണി സി കാപ്പന്&#x200d; സംസാരിച്ചു. ആരെങ്കിലും തെറി പറഞ്ഞെന്നു കരുതി മരണം സംഭവിക്കുമോ? ഉഴവൂര്&#x200d; വിജയന്&#x200d; നിത്യരോഗിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. എന്&#x200d;സിപി സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്&#x200d; വിജയന്റെ മരണത്തിന് പിന്നില്&#x200d; പാര്&#x200d;ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമാണെന്ന ആരോപണത്തിനു മറുപടിയാണ് മാണി സി കാപ്പന്റെ പ്രതികരണം. അതേസമയം, ഉഴവൂര്&#x200d; വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്&#x200d; പരസ്യമായി മാപ്പു പറയണമെന്ന് എന്&#x200d;സിപി പ്രസിഡന്റ് ടി.പി പീതാംബരന്&#x200d; ആവശ്യപ്പെട്ടു. ജീവിച്ചിരുന്നപ്പോഴും മാണി സി കാപ്പന്&#x200d; ഉഴവൂരിനെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. മാണിക്കെതിരെ നടപടി പാര്&#x200d;ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ടി.പി പീതാംബരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉഴവൂരിന്റെ മരണം; തോമസ് ചാണ്ടിക്കെതിരെ സതീഷ് കല്ലകുളം</title>
		<link>https://www.chandrikadaily.com/satheesh-kallakulam-against-thomas-chandi.html</link>
					<comments>https://www.chandrikadaily.com/satheesh-kallakulam-against-thomas-chandi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 06:51:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[THOMAS CHANDY]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40563</guid>

					<description><![CDATA[തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്‍ത്തിയത് മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു. അന്വേഷണ സംഘത്തിനോട് മൊഴി നല്‍കാന്‍ എത്തിയ സതീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഉഴവൂരിനെതിരായ നീക്കങ്ങളില്‍ മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിക്കും പങ്കുണ്ടെന്നും സതീഷ് പറഞ്ഞു. വിരോധത്തിനു കാരണം ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ഉഴവൂരിന്റെ ആവശ്യമായിരുന്നു. തെറ്റുകാരനല്ലെന്ന് ബോധ്യപ്പെട്ടാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നതായിരുന്നു ഉഴവൂരിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അന്തരിച്ച എന്&#x200d;.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്&#x200d; വിജയന്റെ മരണത്തില്&#x200d; മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്&#x200d;ത്തിയത് മന്ത്രി<br />
തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു. അന്വേഷണ സംഘത്തിനോട് മൊഴി നല്&#x200d;കാന്&#x200d; എത്തിയ സതീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.</p>
<p>ഉഴവൂരിനെതിരായ നീക്കങ്ങളില്&#x200d; മാണി സി.കാപ്പനും സുല്&#x200d;ഫിക്കര്&#x200d; മയൂരിക്കും പങ്കുണ്ടെന്നും സതീഷ് പറഞ്ഞു. വിരോധത്തിനു കാരണം ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ഉഴവൂരിന്റെ ആവശ്യമായിരുന്നു. തെറ്റുകാരനല്ലെന്ന് ബോധ്യപ്പെട്ടാല്&#x200d; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നതായിരുന്നു ഉഴവൂരിന്റെ ആവശ്യം. ഇത് അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്&#x200d; പാര്&#x200d;ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉഴവൂരിനെ മാറ്റേണ്ടത് തോമസ് ചാണ്ടി ഉള്&#x200d;പ്പെടെയുള്ളവരുടെ ആവശ്യമായിരുന്നുവെന്നും സതീഷ് പറഞ്ഞു. ഇക്കാര്യങ്ങള്&#x200d; അന്വേഷണ സംഘത്തോട് അറിയിക്കുമെന്നും സതീഷ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, ഉഴവൂര്&#x200d; വിജയന്റെ മരണത്തില്&#x200d; സംശയമുന്നയിച്ച് പ്രതിപക്ഷം നിയമസഭയില്&#x200d; രംഗത്തെത്തി. സ്വന്തം പാര്&#x200d;ട്ടിക്കാരാണ് ഉഴവൂര്&#x200d; വിജയനെ മാനസികമായി തളര്&#x200d;ത്തിയതെന്ന് വി.ടി.ബല്&#x200d;റാം എം.എല്&#x200d;.എ പറഞ്ഞു. ഉഴവൂര്&#x200d; വിജയന്&#x200d; മരിച്ചത് എങ്ങനെയാണെന്നറിയണമെന്നും ബല്&#x200d;റാം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satheesh-kallakulam-against-thomas-chandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്‍.സി.പിയില്‍ കലാപം; ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന് ആവശ്യം</title>
		<link>https://www.chandrikadaily.com/ncp-party-demands-the-resignation-of-thomas-chandi.html</link>
					<comments>https://www.chandrikadaily.com/ncp-party-demands-the-resignation-of-thomas-chandi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Aug 2017 16:17:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[THOMAS CHANDY]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40417</guid>

					<description><![CDATA[കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു. എ.കെ.ശശീന്ദ്രന്‍ രാജിവച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നതയാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം ചില നേതാക്കളില്‍ നിന്നുണ്ടായ മോശം പെരുമാറ്റം സൃഷ്ടിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഉഴവൂര്&#x200d; വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്&#x200d; എന്&#x200d;.സി.പി കേരളഘടകത്തില്&#x200d; കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്&#x200d; വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്ന ആരോപണങ്ങളില്&#x200d; ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്&#x200d;ട്ടിയില്&#x200d; കലാപക്കൊടി ഉയര്&#x200d;ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും ഇന്ന് കൊച്ചിയില്&#x200d; ചേര്&#x200d;ന്ന യോഗത്തിന് ശേഷം ഒരു വിഭാഗം നേതാക്കള്&#x200d; പരസ്യമായി ആവശ്യപ്പെട്ടു.</p>
<p>എ.കെ.ശശീന്ദ്രന്&#x200d; രാജിവച്ചതോടെ പാര്&#x200d;ട്ടിക്കുള്ളില്&#x200d; രൂപപ്പെട്ട ഭിന്നതയാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം ചില നേതാക്കളില്&#x200d; നിന്നുണ്ടായ മോശം പെരുമാറ്റം സൃഷ്ടിച്ച മാനസിക സമ്മര്&#x200d;ദ്ദമാണ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്&#x200d; വിജയന്റെ അകാലമരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ncp-party-demands-the-resignation-of-thomas-chandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉഴവൂര്‍ വിജയനു നേരെ ഭീഷണി മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/pinarayi-vijayan-knows-threat-for-uzhavoor.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-knows-threat-for-uzhavoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 06:19:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39631</guid>

					<description><![CDATA[കൊച്ചി: അന്തരിച്ച എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയനു പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായ ഭീഷണി സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി നേരിട്ടതായി സ്ഥിരീകരിച്ച് എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാന്‍ രംഗത്തുവന്നത്. ഉഴവൂര്‍ നേരിട്ടിരുന്ന ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായംകുളത്തെ വ്യവസായിയായ നൗഷാദ് ഖാനാണ് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനെയും അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ആഗ്രോ ഇന്‍സ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫീക്കര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: അന്തരിച്ച എന്&#x200d;സിപി അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയനു പാര്&#x200d;ട്ടി നേതാക്കളില്&#x200d; നിന്നുണ്ടായ ഭീഷണി സംബന്ധിച്ച് കൂടുതല്&#x200d; വെളിപ്പെടുത്തല്&#x200d;. പാര്&#x200d;ട്ടിയില്&#x200d; നിന്ന് ഭീഷണി നേരിട്ടതായി സ്ഥിരീകരിച്ച് എന്&#x200d;വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാന്&#x200d; രംഗത്തുവന്നത്. ഉഴവൂര്&#x200d; നേരിട്ടിരുന്ന ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായംകുളത്തെ വ്യവസായിയായ നൗഷാദ് ഖാനാണ് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറി എം.വി ജയരാജനെയും അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.<br />
പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറിയും ആഗ്രോ ഇന്&#x200d;സ്ട്രീസ് കോര്&#x200d;പ്പറേഷന്&#x200d; ചെയര്&#x200d;മാനുമായ സുല്&#x200d;ഫീക്കര്&#x200d; മയൂരി ഉഴവൂര്&#x200d; വിജയനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി സതീഷാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഭീഷണി ഫോണ്&#x200d; വിളിക്കു ശേഷം ഉഴവൂര്&#x200d; വിജയന്&#x200d; മാനസികമായും ശാരീരികമായും തളര്&#x200d;ന്നുപോയെന്നും രാജിക്കൊരുങ്ങിയതായും സതീഷ് വ്യക്തമാക്കിയിരുന്നു. കുടുംബത്തെ ചേര്&#x200d;ത്ത് ആരോപണമുന്നയിച്ചതാണ് ഉഴവൂരിനെ ഏറ്റവും കൂടുതല്&#x200d; വേദനിപ്പിച്ചതെന്നും സതീഷ് പറഞ്ഞിരുന്നു.<br />
അതേസമയം, ഫോണ്&#x200d; സംഭാഷണത്തില്&#x200d; കേള്&#x200d;ക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുല്&#x200d;ഫിക്കര്&#x200d; മയൂരി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-knows-threat-for-uzhavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉഴവൂര്‍ വിജയനെതിരെയുള്ള എന്‍.സി.പി നേതാവിന്റെ കൊലവിളി പുറത്ത്</title>
		<link>https://www.chandrikadaily.com/uzhavoor-vijayan-ncp-news.html</link>
					<comments>https://www.chandrikadaily.com/uzhavoor-vijayan-ncp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 07:23:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39520</guid>

					<description><![CDATA[തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയനെതിരെ കൊലവിളി നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയുടെ ശബ്ദരേഖ പുറത്ത്. മനോരമ ന്യൂസാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. &#8216;അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല&#8217; എന്നിങ്ങനെയായിരുന്നു നേതാവിന്റെ സംഭാഷണം. ഇത് പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് സുല്‍ഫിക്കല്‍ പറയുകയായികുന്നു. ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു ഭീഷണിപ്പെടുത്തി. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്നും വിജയന്റെ സന്തതസഹചാരി കഴിഞ്ഞ ദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അന്തരിച്ച എന്&#x200d;.സി.പി നേതാവ് ഉഴവൂര്&#x200d; വിജയനെതിരെ കൊലവിളി നടത്തിയ പാര്&#x200d;ട്ടിയുടെ സംസ്ഥാന സെക്രട്ടറി സുള്&#x200d;ഫിക്കര്&#x200d; മയൂരിയുടെ ശബ്ദരേഖ പുറത്ത്. മനോരമ ന്യൂസാണ് ഇതു സംബന്ധിച്ചുള്ള വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>&#8216;അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല&#8217; എന്നിങ്ങനെയായിരുന്നു നേതാവിന്റെ സംഭാഷണം. ഇത് പാര്&#x200d;ട്ടിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് സുല്&#x200d;ഫിക്കല്&#x200d; പറയുകയായികുന്നു. ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു ഭീഷണിപ്പെടുത്തി. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്&#x200d; വിജയന്&#x200d; കുഴഞ്ഞുപോയതെന്നും വിജയന്റെ സന്തതസഹചാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലായി പാര്&#x200d;ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്&#x200d; പുറത്തുവന്നിരുന്നു. സതീഷ് കല്ലക്കോടനായിരുന്നു കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ഇയാള്&#x200d;ക്കെതിരെ പാര്&#x200d;ട്ടിയുടെ നേതാക്കള്&#x200d; രംഗത്തെത്തി. പരാമര്&#x200d;ശങ്ങള്&#x200d; പാര്&#x200d;ട്ടിക്ക് അപകീര്&#x200d;ത്തിപരമാണെന്നും സുല്&#x200d;ഫിക്കര്&#x200d; അത്തരത്തില്&#x200d; ചെയ്യുന്നയാളല്ലെന്നും മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. അതേസമയം, ആരോപണങ്ങള്&#x200d; നിഷേധിച്ച് സുല്&#x200d;ഫിക്കര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. നേതാവ് ജീവിച്ചിരിക്കുമ്പോള്&#x200d; ഇല്ലാത്ത പ്രശ്‌നങ്ങള്&#x200d; ഇപ്പോള്&#x200d; ഉണ്ടാക്കുന്നത് എന്തോ ലക്ഷ്യം വെച്ചുള്ളതാണെന്ന് സുല്&#x200d;ഫിക്കര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uzhavoor-vijayan-ncp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മനം നൊന്ത് ഉഴവൂര്‍ വിജയന്‍ രാജിക്കൊരുങ്ങി&#8217;;മരണത്തിനു മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തി എന്‍സിപി നേതാവ്</title>
		<link>https://www.chandrikadaily.com/ncp-leader-satheesh-about-uzhavoor-vijayan.html</link>
					<comments>https://www.chandrikadaily.com/ncp-leader-satheesh-about-uzhavoor-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Aug 2017 06:51:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39033</guid>

					<description><![CDATA[തിരുവനന്തപുരം: പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മനംനൊന്ത് നേതൃസ്ഥാനങ്ങളില്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു കുറച്ചു മുമ്പ് ഉഴവൂര്‍ ദുഃഖിതനായിരുന്നു. നേതാക്കളില്‍ ചിലര്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ അപമാനിച്ചു. മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെ തളര്‍ന്നുവീഴുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു. കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാര്&#x200d;ട്ടി പ്രശ്‌നങ്ങളില്&#x200d; മനംനൊന്ത് നേതൃസ്ഥാനങ്ങളില്&#x200d; ഉപേക്ഷിക്കാന്&#x200d; അന്തരിച്ച എന്&#x200d;സിപി സംസ്ഥാന അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയന്&#x200d; ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്&#x200d;.</p>
<p>ഉഴവൂര്&#x200d; വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു കുറച്ചു മുമ്പ് ഉഴവൂര്&#x200d; ദുഃഖിതനായിരുന്നു. നേതാക്കളില്&#x200d; ചിലര്&#x200d; അദ്ദേഹത്തെ കടുത്ത ഭാഷയില്&#x200d; അപമാനിച്ചു.</p>
<p>മുതിര്&#x200d;ന്ന നേതാവായ സുല്&#x200d;ഫിക്കര്&#x200d; മയൂരി ഉഴവൂര്&#x200d; വിജയനെ ഫോണില്&#x200d; വിളിച്ചു സംസാരിച്ച ഉടനെ തളര്&#x200d;ന്നുവീഴുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു. കുടുംബത്തെ ചേര്&#x200d;ത്തുന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്&#x200d; തളര്&#x200d;ത്തിയത്.</p>
<p>സുല്&#x200d;ഫിക്കറുമായുള്ള സംഭാഷണത്തിനിടെ ഉഴവൂര്&#x200d; ദേഷ്യത്തില്&#x200d; ശബ്ദമുയര്&#x200d;ത്തി സംസാരിച്ചു. അദ്ദേഹം പൊതുവെ ശബ്ദമുയര്&#x200d;ത്തി സംസാരിക്കുന്ന ആളല്ല. താനൊരു ഹൃദ്രോഗിയാണെന്നും ഉഴവൂര്&#x200d; ഫോണില്&#x200d; പറയുന്നത് കേട്ടതായി സതീഷ് പറഞ്ഞു.</p>
<p>ഏതോ ഒരു വിവാഹത്തില്&#x200d; പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്&#x200d;ക്കമുണ്ടായത്. സംഭവത്തിനു ശേഷം കിടങ്ങൂരുള്ള ആസ്പത്രിയില്&#x200d; എത്തിച്ച് ബിപി ഉള്&#x200d;പ്പെടെയുള്ള ചെക്കപ്പുകള്&#x200d; നടത്തി പിരിഞ്ഞു. എന്നാല്&#x200d; കുടുംബത്തെ ചേര്&#x200d;ത്ത് നടത്തിയ ആരോപണങ്ങള്&#x200d; അദ്ദേഹത്തെ മാനസികമായി നന്നായി തളര്&#x200d;ത്തിയിരുന്നു.</p>
<p>ഉഴവൂരിനെ അധ്യക്ഷ പദവിയില്&#x200d; നിന്നും പുറത്താക്കാന്&#x200d; പാര്&#x200d;ട്ടിയില്&#x200d; ശ്രമം നടന്നതായും സതീഷ് പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്&#x200d;ന്ന് ജൂലൈ 23നാണ് ഉഴവൂര്&#x200d; വിജയന്&#x200d; അന്തരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ncp-leader-satheesh-about-uzhavoor-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം</title>
		<link>https://www.chandrikadaily.com/uzhavoor-vijayan-25-lakhs-for-family.html</link>
					<comments>https://www.chandrikadaily.com/uzhavoor-vijayan-25-lakhs-for-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jul 2017 13:13:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37519</guid>

					<description><![CDATA[തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉഴവൂര്‍ വിജയന്റെ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവിലേക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുക.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അന്തരിച്ച എന്&#x200d;സിപി സംസ്ഥാന അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്&#x200d;കും. ഇന്നു ചേര്&#x200d;ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉഴവൂര്&#x200d; വിജയന്റെ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് പെണ്&#x200d;മക്കളുടെ വിദ്യാഭ്യാസ ചെലവിലേക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്&#x200d;കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uzhavoor-vijayan-25-lakhs-for-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നര്‍മങ്ങളുടെ രാഷ്ട്രിയ മുഖം</title>
		<link>https://www.chandrikadaily.com/uzhavoor-vijayan-article.html</link>
					<comments>https://www.chandrikadaily.com/uzhavoor-vijayan-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 19:00:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<category><![CDATA[uzhavur vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36947</guid>

					<description><![CDATA[എബി ജെ. ജോസ് ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. &#8216;ക്രൗഡ് പുള്ള&#8217;റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്‍ എല്ലാ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്‍മ്മത്തിലൂടെ &#8216;ആക്രമി&#8217;ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ &#8216;നര്‍മ്മ&#8217;ത്തിനിരയായിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എബി ജെ. ജോസ്</strong></p>
<p>ഉഴവൂര്&#x200d; വിജയന്&#x200d;. കേരള രാഷ്ട്രീയത്തിലെ നര്&#x200d;മ്മ പ്രഭാഷകന്&#x200d;. നര്&#x200d;മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്&#x200d;.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്&#x200d;ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്&#x200d;. &#8216;ക്രൗഡ് പുള്ള&#8217;റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്&#x200d; എല്ലാ ഇടതുസ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്&#x200d;മ്മത്തിലൂടെ &#8216;ആക്രമി&#8217;ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്&#x200d;ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്&#x200d;ത്തകനായിരുന്ന ഉമ്മന്&#x200d;ചാണ്ടി മുതല്&#x200d; എതിര്&#x200d;ചേരിയിലെ എല്ലാ നേതാക്കളും പാര്&#x200d;ട്ടികളും ഉഴവൂരിന്റെ &#8216;നര്&#x200d;മ്മ&#8217;ത്തിനിരയായിട്ടുണ്ട്.<br />
രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്&#x200d; താല്&#x200d;പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്. പ്രായോഗിക രാഷ്ട്രീയത്തേക്കാളുപരി ആദര്&#x200d;ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്&#x200d; ഒരു പക്ഷേ ഇതിലും ഉന്നതിയില്&#x200d; ഇതിനു മുമ്പേ വിജയന്&#x200d; എത്തുമായിരുന്നു. ദേഷ്യപ്പെട്ട് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്&#x200d; പിണക്കം നടിക്കാന്&#x200d; മാത്രമേ അദ്ദേഹത്തിനറിയൂ. താന്&#x200d; കഴിച്ചില്ലെങ്കിലും ഒപ്പമുള്ളവര്&#x200d;ക്ക് ഭക്ഷണം യഥേഷ്ടം വാങ്ങി നല്&#x200d;കാന്&#x200d; വിജയന്&#x200d; ഒരിക്കലും മടി കാട്ടിയിട്ടില്ല. ഉഴവൂര്&#x200d; വിജയന്&#x200d; എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല. ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. സ്‌നേഹപൂര്&#x200d;വം ഞങ്ങളൊക്കെ അദ്ദേഹത്തെ ഉഴവൂര്&#x200d;ജി എന്നായിരുന്നു വിളിച്ചിരുന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്&#x200d;ക്കു പോകും മുമ്പ് പ്രസംഗിക്കാന്&#x200d; പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുകയും അഭിപ്രായങ്ങള്&#x200d; ആരായുകയും ചെയ്യുമായിരുന്നു. ഉഴവൂര്&#x200d;ജി കോണ്&#x200d;ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. അക്കാലത്ത് അദ്ദേഹത്തിനു പത്രവാര്&#x200d;ത്തകള്&#x200d; തയ്യാറാക്കി നല്&#x200d;കാന്&#x200d; എന്നെ ചുമതല ഏല്&#x200d;പ്പിച്ചിരുന്നു. ഒരിക്കല്&#x200d; ഒരു പത്രാധിപരെ വിളിച്ചു. പാര്&#x200d;ട്ടിയുടെ പേരില്&#x200d; കൊടുക്കുന്ന വാര്&#x200d;ത്തകള്&#x200d; സ്ഥിരം വരാത്തതിനെത്തുടര്&#x200d;ന്നായിരുന്നു അത്. ഉമ്മന്&#x200d; ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന &#8216;ഉ&#8217; വില്&#x200d; മിച്ചം വരുന്ന ഒരു &#8216;ഉ&#8217; ഉഴവൂരിനു തരുമോ എന്നു നര്&#x200d;മ്മത്തില്&#x200d; ചോദിച്ചു. പിറ്റേന്നു മുതല്&#x200d; ഉഴവൂരിന്റെ വാര്&#x200d;ത്തകള്&#x200d; പത്രത്തില്&#x200d; വന്നു തുടങ്ങി. അദ്ദേഹം 2001 ല്&#x200d; പാലായില്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമ്പോള്&#x200d; പബ്‌ളിസിറ്റി കണ്&#x200d;വീനറായിരുന്നു ഞാന്&#x200d;. പിന്നീട് പാലായില്&#x200d; തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് മരണം ബെന്&#x200d;സ് (കെ.എം.മാണി) ഇടിച്ചായിരുന്നു എന്നാണ്. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്&#x200d; താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്.<br />
കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതിയായതുമായി ബന്ധപ്പെട്ടുള്ള പ്രവര്&#x200d;ത്തനങ്ങളാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ദൃഢമാക്കിയത്. ഉഴവൂര്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; കെ.ആര്&#x200d;.നാരായണന്റെ സ്ഥാനലബ്ദിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്&#x200d;ക്കുന്ന നിരവധി പരിപാടികള്&#x200d; ഞങ്ങള്&#x200d; പാലായിലും കുറിച്ചിത്താനത്തും ഉഴവൂരിലും സംഘടിപ്പിച്ചു. ഈ വിവരം ശ്രദ്ധയില്&#x200d;പ്പെട്ട കെ.ആര്&#x200d;.നാരായണന്&#x200d; ഞങ്ങളെ രാഷട്രപതി ഭവനിലേക്ക് ക്ഷണിച്ചു. നേരത്തെ മുതല്&#x200d; ഉഴവൂര്&#x200d;ജിക്കു കെ.ആര്&#x200d;. നാരായണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നാട്ടില്&#x200d; നടത്തിയ ചടങ്ങുകളുടെ ആല്&#x200d;ബവും സി ഡി യും സമ്മാനിച്ചപ്പോള്&#x200d; ആ ബന്ധം കൂടുതല്&#x200d; ദൃഢമാകുകയായിരുന്നു. പലപ്പോഴും കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതി ഭവനില്&#x200d; നിന്നും ഉഴവൂര്&#x200d;ജിയെ നേരിട്ടു ഫോണില്&#x200d; വിളിക്കുമായിരുന്നു.<br />
ഒരു തെരഞ്ഞെടുപ്പ് കാലം. തൊടുപുഴയില്&#x200d; പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്&#x200d; വിജയന്&#x200d;. നെല്ലാപ്പാറ വളവില്&#x200d; വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞപ്പോള്&#x200d; വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; അദ്ദേഹത്തെ പുലര്&#x200d;ച്ചെ അഡ്മിറ്റ് ചെയ്തു. അപകടവിവരം ഞാന്&#x200d; രാഷ്ട്രപതിഭവനില്&#x200d; ഇതിനോടകം അറിയിച്ചിരുന്നു. വിവരമറിഞ്ഞ കെ.ആര്&#x200d;.നാരായണന്&#x200d; കോട്ടയം ജില്ലാ കളക്ടറായിരുന്ന സത്യജിത് രാജനെ വിവരം തിരക്കാന്&#x200d; ആശുപത്രിയിലേക്ക് അയക്കുകയുണ്ടായി. അപകടവിവരം അറിഞ്ഞില്ലെന്നു വിജയനോട് പറഞ്ഞ കളക്ടര്&#x200d;ക്ക് നര്&#x200d;മ്മത്തില്&#x200d; പൊതിഞ്ഞ മറുപടി വിജയന്&#x200d; കൊടുത്തു. &#8216;ഇനി വിവരമറിയിച്ചിട്ട് അപകടത്തില്&#x200d;പ്പെടാന്&#x200d; പറ്റുമോയെന്നു നോക്കാ&#8217;മെന്നായിരുന്നു അത്. പിന്നീട് കെ.ആര്&#x200d;. നാരായണന്&#x200d; നാട്ടില്&#x200d; വന്നപ്പോള്&#x200d; തലയിലുണ്ടായ പരിക്ക് പരിശോധിച്ചതിനു ഞാന്&#x200d; ദൃക്‌സാക്ഷിയാണ്.<br />
കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതി സ്ഥാനമൊഴിയും മുമ്പ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് റെഡ് കാര്&#x200d;പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. കുടുംബസുഹൃത്തിനോടുള്ള സ്‌നേഹമാണ് താന്&#x200d; പ്രകടിപ്പിക്കുന്നതെന്നു കെ.ആര്&#x200d;.നാരായണന്&#x200d; അന്നു പറഞ്ഞിരുന്നു. കെ.ആര്&#x200d;.നാരായണന്റെ മരണശേഷം കെ.ആര്&#x200d;.നാരായണന്&#x200d; ഫൗണ്ടേഷന്&#x200d; രൂപീകരിച്ചപ്പോള്&#x200d; ഉഴവൂര്&#x200d; വിജയന്&#x200d; അതിന്റെ ചെയര്&#x200d;മാനായി. എ.പി.ജെ. അബ്ദുള്&#x200d; കലാം, പ്രതിഭാ പാട്ടീല്&#x200d;, പ്രണാബ് മുഖര്&#x200d;ജി തുടങ്ങിയവരെ ഒക്കെ ഫൗണ്ടേഷന്റെ പരിപാടികളില്&#x200d; ഭാഗമാക്കാന്&#x200d; അദ്ദേഹത്തിനു കഴിഞ്ഞു. കെ.ആര്&#x200d;.നാരായണനെക്കുറിച്ച് ഉഴവൂര്&#x200d; വിജയന്&#x200d; അവതരിപ്പിക്കുന്ന &#8216;ഉഴവൂരിന്റെ പുത്രന്&#x200d;&#8217; എന്ന പേരില്&#x200d; ജിമ്മി ബാലരാമപുരം സംവീധാനം ചെയ്ത ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അത് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേല്&#x200d;ക്കുന്ന നാളെ വൈകിട്ട് 8.30ന് ദൂരദര്&#x200d;ശന്&#x200d; ചാനല്&#x200d; സംപ്രേക്ഷണം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uzhavoor-vijayan-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്റെ പ്രസംഗത്തെ വെറും തമാശയായി തള്ളിക്കളയുന്നവരോട് ഉഴവൂര്‍ വിജയന്‍ പറഞ്ഞതിങ്ങനെയാണ്</title>
		<link>https://www.chandrikadaily.com/uzhavoor-vijayan-humour-talk-story.html</link>
					<comments>https://www.chandrikadaily.com/uzhavoor-vijayan-humour-talk-story.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 04:42:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36825</guid>

					<description><![CDATA[രാഷ്ട്രീയത്തില്‍ ചിരിയിലൂടെ ചിന്ത പടര്‍ത്തിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ചിരിവരുന്ന രീതിയിലുള്ള നര്‍മ്മസംഭാഷണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പ്രസംഗങ്ങളെ വെറും തമാശകളായി തള്ളിക്കളയുന്നവരോട് ഒരിക്കല്‍ വിജയന്‍ പറഞ്ഞതിങ്ങനെയാണ്. പ്രസംഗം കേള്‍ക്കാന്‍ വരുന്നത് പച്ചമനുഷ്യരാണെന്നായിരുന്നു പ്രതികരണം. പ്രസംഗം കേള്‍ക്കാന്‍ വരുന്ന പച്ചമനുഷ്യര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുകയാണ് താന്‍ ചെയ്യുന്നത്. പറയുന്നത് തമാശയല്ല, കാര്യങ്ങളാണ്. കെ.എം മാണിക്കെതിരായി 2001-ല്‍ മത്സരിച്ച് തോറ്റപ്പോഴും നര്‍മ്മം കൈവിടാതെ നിന്നു അദ്ദേഹം. മാണിയുടെ ഭൂരിപക്ഷം കുറച്ചതാണ് തന്റെ വിജയമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>രാഷ്ട്രീയത്തില്&#x200d; ചിരിയിലൂടെ ചിന്ത പടര്&#x200d;ത്തിയ നേതാവായിരുന്നു ഉഴവൂര്&#x200d; വിജയന്&#x200d;. രാഷ്ട്രീയ എതിരാളികള്&#x200d;ക്കു പോലും ചിരിവരുന്ന രീതിയിലുള്ള നര്&#x200d;മ്മസംഭാഷണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പ്രസംഗങ്ങളെ വെറും തമാശകളായി തള്ളിക്കളയുന്നവരോട് ഒരിക്കല്&#x200d; വിജയന്&#x200d; പറഞ്ഞതിങ്ങനെയാണ്.</p>
<p>പ്രസംഗം കേള്&#x200d;ക്കാന്&#x200d; വരുന്നത് പച്ചമനുഷ്യരാണെന്നായിരുന്നു പ്രതികരണം. പ്രസംഗം കേള്&#x200d;ക്കാന്&#x200d; വരുന്ന പച്ചമനുഷ്യര്&#x200d;ക്ക് കാര്യങ്ങള്&#x200d; മനസ്സിലാകുന്ന രീതിയില്&#x200d; പറഞ്ഞുകൊടുക്കുകയാണ് താന്&#x200d; ചെയ്യുന്നത്. പറയുന്നത് തമാശയല്ല, കാര്യങ്ങളാണ്.</p>
<p>കെ.എം മാണിക്കെതിരായി 2001-ല്&#x200d; മത്സരിച്ച് തോറ്റപ്പോഴും നര്&#x200d;മ്മം കൈവിടാതെ നിന്നു അദ്ദേഹം. മാണിയുടെ ഭൂരിപക്ഷം കുറച്ചതാണ് തന്റെ വിജയമെന്ന് ചിരിയോടെ പറഞ്ഞു. വിരസതയുടെ രാഷ്ട്രീയവേദികളെപോലും നര്&#x200d;മ്മത്തിലൂടെ ജീവന്&#x200d;വെപ്പിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു ഉഴവൂര്&#x200d; വിജയന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uzhavoor-vijayan-humour-talk-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunjalikkutty-about-uzhavoor-vijayan.html</link>
					<comments>https://www.chandrikadaily.com/pk-kunjalikkutty-about-uzhavoor-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 03:28:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36823</guid>

					<description><![CDATA[കൊച്ചി: രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്‍.സി.പി നേതാവായ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു അദ്ദേഹം. നേരില്‍ കാണുമ്പോള്‍ രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്‍ത്തുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. രാഷ്ട്രീയത്തില്‍ വിരസമായ വേദികളില്‍ പോലും ജീവന്‍വെപ്പിക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് കേരളരാഷ്ട്രീയത്തിന് നഷ്ടമാണ്. ഇതില്‍ ദു:ഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. ഉച്ചക്ക് 12 മണിമുതല്‍ കോട്ടയം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: രാഷ്ട്രീയത്തില്&#x200d; വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്&#x200d; വിജയനെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്&#x200d;.സി.പി നേതാവായ ഉഴവൂര്&#x200d; വിജയന്റെ നിര്യാണത്തില്&#x200d; അനുശോചിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നേരില്&#x200d; കാണുമ്പോള്&#x200d; രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്&#x200d;ത്തുന്ന നേതാവായിരുന്നു ഉഴവൂര്&#x200d; വിജയന്&#x200d;. രാഷ്ട്രീയത്തില്&#x200d; വിരസമായ വേദികളില്&#x200d; പോലും ജീവന്&#x200d;വെപ്പിക്കുന്ന ജനങ്ങള്&#x200d; ഇഷ്ടപ്പെടുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്&#x200d;പാട് കേരളരാഷ്ട്രീയത്തിന് നഷ്ടമാണ്. ഇതില്&#x200d; ദു:ഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>കരള്&#x200d;രോഗത്തെ തുടര്&#x200d;ന്ന് കൊച്ചിയിലെ ആസ്പത്രിയിലായിരുന്നു ഉഴവൂര്&#x200d; വിജയന്റെ അന്ത്യം. ഉച്ചക്ക് 12 മണിമുതല്&#x200d; കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്&#x200d;ശനത്തിന് വെക്കും. നാളെ ഉച്ചക്ക് 12മണിക്ക് കോട്ടയത്തെ വസതിയിലാണ് സംസ്‌കാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikkutty-about-uzhavoor-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
