<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uzhavur vijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uzhavur-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Jul 2017 19:00:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uzhavur vijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നര്‍മങ്ങളുടെ രാഷ്ട്രിയ മുഖം</title>
		<link>https://www.chandrikadaily.com/uzhavoor-vijayan-article.html</link>
					<comments>https://www.chandrikadaily.com/uzhavoor-vijayan-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 19:00:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Uzhavoor vijayan]]></category>
		<category><![CDATA[uzhavur vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36947</guid>

					<description><![CDATA[എബി ജെ. ജോസ് ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. &#8216;ക്രൗഡ് പുള്ള&#8217;റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്‍ എല്ലാ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്‍മ്മത്തിലൂടെ &#8216;ആക്രമി&#8217;ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ &#8216;നര്‍മ്മ&#8217;ത്തിനിരയായിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എബി ജെ. ജോസ്</strong></p>
<p>ഉഴവൂര്&#x200d; വിജയന്&#x200d;. കേരള രാഷ്ട്രീയത്തിലെ നര്&#x200d;മ്മ പ്രഭാഷകന്&#x200d;. നര്&#x200d;മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്&#x200d;.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്&#x200d;ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്&#x200d;. &#8216;ക്രൗഡ് പുള്ള&#8217;റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്&#x200d; എല്ലാ ഇടതുസ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്&#x200d;മ്മത്തിലൂടെ &#8216;ആക്രമി&#8217;ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്&#x200d;ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്&#x200d;ത്തകനായിരുന്ന ഉമ്മന്&#x200d;ചാണ്ടി മുതല്&#x200d; എതിര്&#x200d;ചേരിയിലെ എല്ലാ നേതാക്കളും പാര്&#x200d;ട്ടികളും ഉഴവൂരിന്റെ &#8216;നര്&#x200d;മ്മ&#8217;ത്തിനിരയായിട്ടുണ്ട്.<br />
രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്&#x200d; താല്&#x200d;പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്. പ്രായോഗിക രാഷ്ട്രീയത്തേക്കാളുപരി ആദര്&#x200d;ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്&#x200d; ഒരു പക്ഷേ ഇതിലും ഉന്നതിയില്&#x200d; ഇതിനു മുമ്പേ വിജയന്&#x200d; എത്തുമായിരുന്നു. ദേഷ്യപ്പെട്ട് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്&#x200d; പിണക്കം നടിക്കാന്&#x200d; മാത്രമേ അദ്ദേഹത്തിനറിയൂ. താന്&#x200d; കഴിച്ചില്ലെങ്കിലും ഒപ്പമുള്ളവര്&#x200d;ക്ക് ഭക്ഷണം യഥേഷ്ടം വാങ്ങി നല്&#x200d;കാന്&#x200d; വിജയന്&#x200d; ഒരിക്കലും മടി കാട്ടിയിട്ടില്ല. ഉഴവൂര്&#x200d; വിജയന്&#x200d; എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല. ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. സ്‌നേഹപൂര്&#x200d;വം ഞങ്ങളൊക്കെ അദ്ദേഹത്തെ ഉഴവൂര്&#x200d;ജി എന്നായിരുന്നു വിളിച്ചിരുന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്&#x200d;ക്കു പോകും മുമ്പ് പ്രസംഗിക്കാന്&#x200d; പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുകയും അഭിപ്രായങ്ങള്&#x200d; ആരായുകയും ചെയ്യുമായിരുന്നു. ഉഴവൂര്&#x200d;ജി കോണ്&#x200d;ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. അക്കാലത്ത് അദ്ദേഹത്തിനു പത്രവാര്&#x200d;ത്തകള്&#x200d; തയ്യാറാക്കി നല്&#x200d;കാന്&#x200d; എന്നെ ചുമതല ഏല്&#x200d;പ്പിച്ചിരുന്നു. ഒരിക്കല്&#x200d; ഒരു പത്രാധിപരെ വിളിച്ചു. പാര്&#x200d;ട്ടിയുടെ പേരില്&#x200d; കൊടുക്കുന്ന വാര്&#x200d;ത്തകള്&#x200d; സ്ഥിരം വരാത്തതിനെത്തുടര്&#x200d;ന്നായിരുന്നു അത്. ഉമ്മന്&#x200d; ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന &#8216;ഉ&#8217; വില്&#x200d; മിച്ചം വരുന്ന ഒരു &#8216;ഉ&#8217; ഉഴവൂരിനു തരുമോ എന്നു നര്&#x200d;മ്മത്തില്&#x200d; ചോദിച്ചു. പിറ്റേന്നു മുതല്&#x200d; ഉഴവൂരിന്റെ വാര്&#x200d;ത്തകള്&#x200d; പത്രത്തില്&#x200d; വന്നു തുടങ്ങി. അദ്ദേഹം 2001 ല്&#x200d; പാലായില്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമ്പോള്&#x200d; പബ്‌ളിസിറ്റി കണ്&#x200d;വീനറായിരുന്നു ഞാന്&#x200d;. പിന്നീട് പാലായില്&#x200d; തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് മരണം ബെന്&#x200d;സ് (കെ.എം.മാണി) ഇടിച്ചായിരുന്നു എന്നാണ്. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്&#x200d; താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്.<br />
കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതിയായതുമായി ബന്ധപ്പെട്ടുള്ള പ്രവര്&#x200d;ത്തനങ്ങളാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ദൃഢമാക്കിയത്. ഉഴവൂര്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; കെ.ആര്&#x200d;.നാരായണന്റെ സ്ഥാനലബ്ദിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്&#x200d;ക്കുന്ന നിരവധി പരിപാടികള്&#x200d; ഞങ്ങള്&#x200d; പാലായിലും കുറിച്ചിത്താനത്തും ഉഴവൂരിലും സംഘടിപ്പിച്ചു. ഈ വിവരം ശ്രദ്ധയില്&#x200d;പ്പെട്ട കെ.ആര്&#x200d;.നാരായണന്&#x200d; ഞങ്ങളെ രാഷട്രപതി ഭവനിലേക്ക് ക്ഷണിച്ചു. നേരത്തെ മുതല്&#x200d; ഉഴവൂര്&#x200d;ജിക്കു കെ.ആര്&#x200d;. നാരായണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നാട്ടില്&#x200d; നടത്തിയ ചടങ്ങുകളുടെ ആല്&#x200d;ബവും സി ഡി യും സമ്മാനിച്ചപ്പോള്&#x200d; ആ ബന്ധം കൂടുതല്&#x200d; ദൃഢമാകുകയായിരുന്നു. പലപ്പോഴും കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതി ഭവനില്&#x200d; നിന്നും ഉഴവൂര്&#x200d;ജിയെ നേരിട്ടു ഫോണില്&#x200d; വിളിക്കുമായിരുന്നു.<br />
ഒരു തെരഞ്ഞെടുപ്പ് കാലം. തൊടുപുഴയില്&#x200d; പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്&#x200d; വിജയന്&#x200d;. നെല്ലാപ്പാറ വളവില്&#x200d; വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞപ്പോള്&#x200d; വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; അദ്ദേഹത്തെ പുലര്&#x200d;ച്ചെ അഡ്മിറ്റ് ചെയ്തു. അപകടവിവരം ഞാന്&#x200d; രാഷ്ട്രപതിഭവനില്&#x200d; ഇതിനോടകം അറിയിച്ചിരുന്നു. വിവരമറിഞ്ഞ കെ.ആര്&#x200d;.നാരായണന്&#x200d; കോട്ടയം ജില്ലാ കളക്ടറായിരുന്ന സത്യജിത് രാജനെ വിവരം തിരക്കാന്&#x200d; ആശുപത്രിയിലേക്ക് അയക്കുകയുണ്ടായി. അപകടവിവരം അറിഞ്ഞില്ലെന്നു വിജയനോട് പറഞ്ഞ കളക്ടര്&#x200d;ക്ക് നര്&#x200d;മ്മത്തില്&#x200d; പൊതിഞ്ഞ മറുപടി വിജയന്&#x200d; കൊടുത്തു. &#8216;ഇനി വിവരമറിയിച്ചിട്ട് അപകടത്തില്&#x200d;പ്പെടാന്&#x200d; പറ്റുമോയെന്നു നോക്കാ&#8217;മെന്നായിരുന്നു അത്. പിന്നീട് കെ.ആര്&#x200d;. നാരായണന്&#x200d; നാട്ടില്&#x200d; വന്നപ്പോള്&#x200d; തലയിലുണ്ടായ പരിക്ക് പരിശോധിച്ചതിനു ഞാന്&#x200d; ദൃക്‌സാക്ഷിയാണ്.<br />
കെ.ആര്&#x200d;. നാരായണന്&#x200d; രാഷ്ട്രപതി സ്ഥാനമൊഴിയും മുമ്പ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് റെഡ് കാര്&#x200d;പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. കുടുംബസുഹൃത്തിനോടുള്ള സ്‌നേഹമാണ് താന്&#x200d; പ്രകടിപ്പിക്കുന്നതെന്നു കെ.ആര്&#x200d;.നാരായണന്&#x200d; അന്നു പറഞ്ഞിരുന്നു. കെ.ആര്&#x200d;.നാരായണന്റെ മരണശേഷം കെ.ആര്&#x200d;.നാരായണന്&#x200d; ഫൗണ്ടേഷന്&#x200d; രൂപീകരിച്ചപ്പോള്&#x200d; ഉഴവൂര്&#x200d; വിജയന്&#x200d; അതിന്റെ ചെയര്&#x200d;മാനായി. എ.പി.ജെ. അബ്ദുള്&#x200d; കലാം, പ്രതിഭാ പാട്ടീല്&#x200d;, പ്രണാബ് മുഖര്&#x200d;ജി തുടങ്ങിയവരെ ഒക്കെ ഫൗണ്ടേഷന്റെ പരിപാടികളില്&#x200d; ഭാഗമാക്കാന്&#x200d; അദ്ദേഹത്തിനു കഴിഞ്ഞു. കെ.ആര്&#x200d;.നാരായണനെക്കുറിച്ച് ഉഴവൂര്&#x200d; വിജയന്&#x200d; അവതരിപ്പിക്കുന്ന &#8216;ഉഴവൂരിന്റെ പുത്രന്&#x200d;&#8217; എന്ന പേരില്&#x200d; ജിമ്മി ബാലരാമപുരം സംവീധാനം ചെയ്ത ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അത് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേല്&#x200d;ക്കുന്ന നാളെ വൈകിട്ട് 8.30ന് ദൂരദര്&#x200d;ശന്&#x200d; ചാനല്&#x200d; സംപ്രേക്ഷണം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uzhavoor-vijayan-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശീന്ദ്രനെതിരെ തല്‍ക്കാലം കേസില്ലെന്ന് പൊലീസ്; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഉഴവൂര്‍ വിജയന്‍</title>
		<link>https://www.chandrikadaily.com/police-not-going-to-register-case-against-saseendran-without-get-complinet-uyavoor-vijayan.html</link>
					<comments>https://www.chandrikadaily.com/police-not-going-to-register-case-against-saseendran-without-get-complinet-uyavoor-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Mar 2017 14:53:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak saseendran]]></category>
		<category><![CDATA[ak saseendran minister]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[uzhavur vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24158</guid>

					<description><![CDATA[കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നും ഭാവി കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും ഉഴവൂര്‍ വിജയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എ.കെ. ശശീന്ദ്രനെതിരെ തല്‍ക്കാലം പൊലീസ് കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. സ്ത്രീയുടെ പരാതിയില്ലാതെ സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പൊലീസില്‍ ധാരണയായത്. എന്നാല്‍ സ്ത്രീയുടെ പരാതിക്കായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്&#x200d; ഗൂഢാലോചനയെന്ന് എന്&#x200d;സിപി സംസ്ഥാന അധ്യക്ഷന്&#x200d; ഉഴവൂര്&#x200d; വിജയന്&#x200d; .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്&#x200d;ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്&#x200d;ട്ടി ഒറ്റക്കെട്ടായി നില്&#x200d;ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നും ഭാവി കാര്യങ്ങള്&#x200d; രണ്ടു ദിവസത്തിനുള്ളില്&#x200d; തീരുമാനിക്കുമെന്നും ഉഴവൂര്&#x200d; വിജയന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, എ.കെ. ശശീന്ദ്രനെതിരെ തല്&#x200d;ക്കാലം പൊലീസ് കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. സ്ത്രീയുടെ പരാതിയില്ലാതെ സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പൊലീസില്&#x200d; ധാരണയായത്. എന്നാല്&#x200d; സ്ത്രീയുടെ പരാതിക്കായി കാത്തിരിക്കുമെന്നും അല്ലെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു. അതേസമയം തന്നെ കുടുക്കിയതായി ആരോപണ വിധേയനായ എകെ ശശീന്ദ്രന്&#x200d; പരാതി നല്&#x200d;കിയാലും അന്വേഷിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-not-going-to-register-case-against-saseendran-without-get-complinet-uyavoor-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
