<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vaikom &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vaikom/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Mar 2025 15:03:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vaikom &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈക്കത്ത് യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു</title>
		<link>https://www.chandrikadaily.com/youth-drowns-in-vaikom.html</link>
					<comments>https://www.chandrikadaily.com/youth-drowns-in-vaikom.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 15:03:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[drowns]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332499</guid>

					<description><![CDATA[അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വൈക്കം നേരെ കടവിനടുത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്.അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.</p>
<p>താലൂക്ക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.മാലിയേൽ കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട ദേവപ്രകാശ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ നീന്തുന്നതിനിടെയാണ് അപകടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-drowns-in-vaikom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; വെളിച്ചത്തില്&#x200d; സ്റ്റിച്ചിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/incident-of-being-stitched-in-mobile-light-the-nursing-assistant-was-suspended.html</link>
					<comments>https://www.chandrikadaily.com/incident-of-being-stitched-in-mobile-light-the-nursing-assistant-was-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Feb 2025 16:13:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328832</guid>

					<description><![CDATA[ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.]]></description>
										<content:encoded><![CDATA[<p>വൈക്കം താലൂക്ക് ആശുപത്രിയില്&#x200d; മൊബൈല്&#x200d; ഫോണിന്റെ വെളിച്ചത്തില്&#x200d; പതിനൊന്നുകാരന്റെ തലയില്&#x200d; സ്റ്റിച്ചിട്ട സംഭവത്തില്&#x200d; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്&#x200d;ഡ് ചെയ്തു. ബ്രഹ്‌മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.</p>
<p>അന്വേഷണത്തിന്റെ ഭാഗമായി ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു. ഡീസല്&#x200d; ചെലവ് കാരണമാണ് ജനറേറ്റര്&#x200d; പ്രവര്&#x200d;ത്തിപ്പാക്കത്തതെന്ന് ജയന്&#x200d; കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്&#x200d; മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവില്&#x200d; പറയുന്നത്.</p>
<p>കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്&#x200d; സുജിത്ത്- സുരഭി ദമ്പതികളുടെ മകന്&#x200d; എസ് ദേവതീര്&#x200d;ഥിനാണ് വീടിനുള്ളില്&#x200d; വഴുക്കി വീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്&#x200d; എത്തിച്ചതും അത്യാഹിത വിഭാഗത്തില്&#x200d;നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി ഡ്രസ്സിങ് മുറിയിലേക്കയച്ചു.</p>
<p>എന്നാല്&#x200d; മുറിക്കകത്ത് വൈദ്യുതിയില്ലെന്ന് പറഞ്ഞ് നഴ്സിങ് അസിസ്റ്റന്റ് കുട്ടിയെ ഒപി കൗണ്ടറിന്റ മുന്നിലിരുത്തി. മുറിവില്&#x200d;നിന്ന് രക്തം വന്നതോടെദേവതീര്&#x200d;ഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റിയതും &#8216;ഇരുട്ടാണല്ലൊ വൈദ്യുതി ഇല്ലേ&#8217; എന്ന മാതാപിതാക്കള്&#x200d; ചോദിച്ചു. എന്നാല്&#x200d; ജനറേറ്ററിന് ഡീസല്&#x200d; ചെലവ് കൂടുതലാണെന്നായിരുന്നു അവരുടെ മറുപടി.</p>
<p>തുടര്&#x200d;ന്ന് ജനലിന്റെ അരികില്&#x200d; കുട്ടിയെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിലാണ് ഡോക്ടര്&#x200d; തുന്നലിട്ടതെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-being-stitched-in-mobile-light-the-nursing-assistant-was-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈക്കത്ത് മൊബൈല്&#x200d; വെളിച്ചത്തില്&#x200d; സ്റ്റിച്ചിട്ട സംഭവം; ജനറേറ്റര്&#x200d; ബട്ടണില്&#x200d; ഉണ്ടായ തകരാറെന്ന് വിശദീകരണം</title>
		<link>https://www.chandrikadaily.com/the-incident-where-a-mobile-phone-was-lit-up-in-waikato-explanation-faulty-generator-button.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-mobile-phone-was-lit-up-in-waikato-explanation-faulty-generator-button.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 02 Feb 2025 05:41:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328357</guid>

					<description><![CDATA[ആശുപത്രിയില്&#x200d; വെളിച്ചം ഇല്ലാതിരുന്നതിനാല്&#x200d; മുറിവ് ശരിയായ രീതിയില്&#x200d; വൃത്തിയാക്കാന്&#x200d; പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>വൈക്കം താലൂക്ക് ആശുപത്രിയില്&#x200d; മൊബൈല്&#x200d; വെളിച്ചത്തില്&#x200d; പതിനൊന്ന് വയസ്സുകാരന്റെ തലയിലെ മുറിവില്&#x200d; സ്റ്റിച്ചിട്ട സംഭവത്തില്&#x200d; ആര്&#x200d;എംഒയുടെ റിപ്പോര്&#x200d;ട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോള്&#x200d; ജനറേറ്ററുമായുള്ള സ്വിച്ച് ഓവര്&#x200d; ബട്ടണ്&#x200d; തകരാറിലായതെന്നാണ് വിശദീകരണം. പ്രാഥമിക റിപ്പോര്&#x200d;ട്ട് ഡിഎംഒയ്ക്ക് കൈമാറി. അതേസമയം ഡീസല്&#x200d; ഇല്ലാ എന്ന് ആശുപത്രി ജീവനക്കാരന്&#x200d; പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് വിശദമായി അന്വേഷിക്കുമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>എന്നാല്&#x200d; ആശുപത്രിയില്&#x200d; വെളിച്ചം ഇല്ലാതിരുന്നതിനാല്&#x200d; മുറിവ് ശരിയായ രീതിയില്&#x200d; വൃത്തിയാക്കാന്&#x200d; പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ഡ്രസിംഗ് റൂമില്&#x200d; വൈദ്യുതി ഇല്ലായിരുന്നെന്നും ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്&#x200d; പറഞ്ഞു.</p>
<p>ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. വീട്ടില്&#x200d; വീണതിനെ തുടര്&#x200d;ന്ന് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്&#x200d; നിര്&#x200d;ദേശിച്ചു. തുടര്&#x200d;ന്ന് ചെമ്പ് സ്വദേശി എസ്. ദേവതീര്&#x200d;ഥിനെയാണ് മൊബൈല്&#x200d; ഫോണ്&#x200d; വെളിച്ചത്തില്&#x200d; തുന്നല്&#x200d; ഇട്ടത്. സ്റ്റിച്ചിടുന്ന റൂമില്&#x200d; വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്&#x200d; ചോദിക്കുന്നുണ്ടായിരുന്നു.</p>
<p>അതേസമയം ജനറേറ്ററ് തുടര്&#x200d;ച്ചയായി പ്രവര്&#x200d;ത്തിപ്പിക്കാന്&#x200d; ഡീസലില്ല എന്നാണ് ആശുപത്രി ജീവനക്കാരന്&#x200d; നല്&#x200d;കിയ മറുപടി. തുടര്&#x200d;ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കസഹായത്തോടെ മൊബൈല്&#x200d; ഫോണിന്റെ വെളിച്ചത്തിലായിരുന്നു തലയില്&#x200d; സ്റ്റിച്ചിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-mobile-phone-was-lit-up-in-waikato-explanation-faulty-generator-button.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനറേറ്റര്&#x200d; പ്രവര്&#x200d;ത്തിപ്പിച്ചില്ല, മൊബൈല്&#x200d; വെളിച്ചത്തില്&#x200d; കുട്ടിയുടെ തലയില്&#x200d; സ്റ്റിച്ചിട്ട് ഡോക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/the-generator-did-not-work-the-doctor-stitched-the-childs-head-with-the-mobile-light.html</link>
					<comments>https://www.chandrikadaily.com/the-generator-did-not-work-the-doctor-stitched-the-childs-head-with-the-mobile-light.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 02 Feb 2025 02:14:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328315</guid>

					<description><![CDATA[സംഭവം വൈക്കം താലൂക്ക് ആശുപത്രിയില്&#x200d;]]></description>
										<content:encoded><![CDATA[<p>വീട്ടിനകത്ത് തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്&#x200d; വെളിച്ചത്തില്&#x200d; സ്റ്റിച്ചിട്ടെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്&#x200d; കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്&#x200d; ദേവതീര്&#x200d;ത്ഥിന്റെ തലയിലാണ് ഡോക്ടര്&#x200d; മൊബൈല്&#x200d; വെളിച്ചത്തില്&#x200d; സ്റ്റിച്ചിട്ടത്.</p>
<p>വീടിനുളളില്&#x200d; തെന്നിവീണ കുട്ടിക്ക് തലയുടെ വലത് ഇഭാഗത്ത് പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടര്&#x200d;ന്ന് മാതാപിതാക്കള്&#x200d; കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്&#x200d; എത്തിച്ചു. മുറിവ് ഡ്രസ് ചെയ്യുന്നതിനായി അത്യഹിത വിഭാഗത്തില്&#x200d; നിന്ന് കുട്ടിയെ ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്&#x200d; മുറിയില്&#x200d; ഇരുട്ടായതിനാല്&#x200d; കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് ആശുപത്രി ജീവനക്കാര്&#x200d; എത്തി വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.</p>
<p>രക്തം നിലയ്ക്കാതെ വന്നപ്പോള്&#x200d; കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. മുറിയില്&#x200d; ഇരുട്ടാണെന്ന് രക്ഷിതാക്കള്&#x200d; പറഞ്ഞപ്പോള്&#x200d; ജനറേറ്ററിന് ഡീസല്&#x200d; ചെലവ് കൂടുതലാണെന്ന് ആശുപത്രി ജീവനക്കാര്&#x200d; പറഞ്ഞതായും പറയു്‌നനു.</p>
<p>ശേഷം മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്&#x200d; അത്യഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്&#x200d; അവിടേയും വെളിച്ചം ഉണ്ടായിരുന്നില്ല. തുടര്&#x200d;ന്ന് കുട്ടിയെ ജനലിന്റെ അരികിലിരുത്തി മൊബൈല്&#x200d; വെളിച്ചത്തില്&#x200d; ഡോക്ടര്&#x200d; തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്&#x200d; ആരോപിച്ചു. സംഭവത്തില്&#x200d; അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-generator-did-not-work-the-doctor-stitched-the-childs-head-with-the-mobile-light.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-died-after-falling-from-a-train-while-returning-from-work.html</link>
					<comments>https://www.chandrikadaily.com/a-young-man-died-after-falling-from-a-train-while-returning-from-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 07:35:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[train]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327007</guid>

					<description><![CDATA[തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്.]]></description>
										<content:encoded><![CDATA[<p>വൈക്കത്ത് ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ.</p>
<p>ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-died-after-falling-from-a-train-while-returning-from-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈക്കം സത്യഗ്രഹത്തിൽ ശ്രീനാരായണഗുരുവിനും, ടി.കെ. മാധവനുമുള്ള പങ്ക് അംഗീകരിക്കാൻ ചില ചരിത്രകാരൻമാർക്ക്  വൈമനസ്യമെന്ന് സച്ചിദാനന്ദസ്വാമികൾ</title>
		<link>https://www.chandrikadaily.com/vaikaonsathyagrahansivagirimat.html</link>
					<comments>https://www.chandrikadaily.com/vaikaonsathyagrahansivagirimat.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 01:47:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sivagirimat]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245784</guid>

					<description><![CDATA[സ്കൂൾ - കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ടി. കെ. മാധവന്റെ പേര് തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വൈക്കം സത്യഗ്രഹത്തിന് കാരണക്കാരായ ശ്രീനാരായണ ഗുരുദേവനെയും ടി. കെ. മാധവനെയും സങ്കുചിതമായതലത്തിൽ വിലയിരുത്താനാണ് ഇപ്പോഴും ചില ചരിത്രകാരന്മാർക്ക് താല്പര്യമെന്ന്.ശിവഗിരിമഠം അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.. പത്രാധിപർ ടി. കെ. നാരായണൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം കൊല്ലം പ്രസ്ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം സംബന്ധിച്ച് ഗവൺമെന്റ് നൽകിയ പത്രപരസ്യത്തിലെ ചിത്രങ്ങൾ പരിശോധിച്ചാൽ ചരിത്രത്തെ ഏത് ഗതിയിലാണ് വളച്ചൊടിക്കുന്നതെന്ന് ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ &#8211; കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ടി. കെ. മാധവന്റെ പേര് തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaikaonsathyagrahansivagirimat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈക്കം സത്യാഗ്രഹം ഇന്ത്യക്ക് വഴികാട്ടിയ സമരമെന്ന് സ്റ്റാലിൻ, ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം</title>
		<link>https://www.chandrikadaily.com/vaikaomsathyagrahammkstallin.html</link>
					<comments>https://www.chandrikadaily.com/vaikaomsathyagrahammkstallin.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 01:20:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#MKSTALIN]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245781</guid>

					<description><![CDATA[തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.. വൈക്കം സത്യഗ്രഹം തമിഴ്നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്നാട്ടിൽ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaikaomsathyagrahammkstallin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എം കെ സ്റ്റാലിൻ  കേരളത്തിലെത്തി</title>
		<link>https://www.chandrikadaily.com/vaikaom100yearscelebrationmkstalin.html</link>
					<comments>https://www.chandrikadaily.com/vaikaom100yearscelebrationmkstalin.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 01 Apr 2023 08:12:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#MKSTALIN]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245705</guid>

					<description><![CDATA[വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സ്വീകരിച്ചു.]]></description>
										<content:encoded><![CDATA[<p>വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സ്വീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaikaom100yearscelebrationmkstalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ പി സി സി യുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഇന്ന് തുടങ്ങും</title>
		<link>https://www.chandrikadaily.com/kpccvaikamsathyaagraha100years.html</link>
					<comments>https://www.chandrikadaily.com/kpccvaikamsathyaagraha100years.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 30 Mar 2023 01:47:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[vaikom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245253</guid>

					<description><![CDATA[ഇന്നുച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വൈക്കത്ത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും]]></description>
										<content:encoded><![CDATA[<p>കെ പി സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഇന്നുച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വൈക്കത്ത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpccvaikamsathyaagraha100years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
