<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vajpayee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vajpayee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 May 2019 16:37:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vajpayee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നരേന്ദ്രമോദിയെ പൊതുയിടത്തില്&#x200d; വെച്ച് വാജ്‌പേയി വിമര്&#x200d;ശിക്കുന്ന ദൃശ്യങ്ങള്&#x200d; വീണ്ടും വിവാദമാവുന്നു</title>
		<link>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html</link>
					<comments>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 May 2019 16:21:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127039</guid>

					<description><![CDATA[മോദി ഭരണകാലത്ത് ഗുജറാത്തില്&#x200d; നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്&#x200d; നിര്&#x200d;ത്തി അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയി നടത്തിയ പരാമര്&#x200d;ശം വീണ്ടും ചര്&#x200d;ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്&#x200d; അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്&#x200d; വീണ്ടും വിവാദമാകുന്നത്. ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്&#x200d; നാലിന് ഗുജറാത്ത് സന്ദര്&#x200d;ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്&#x200d;ത്താസമ്മേളനമാണ് വേദി. കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്&#x200d; പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്കിടയില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>മോദി ഭരണകാലത്ത് ഗുജറാത്തില്&#x200d; നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്&#x200d; നിര്&#x200d;ത്തി അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയി നടത്തിയ പരാമര്&#x200d;ശം വീണ്ടും ചര്&#x200d;ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്&#x200d; അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്&#x200d; വീണ്ടും വിവാദമാകുന്നത്.</p>



<p>ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്&#x200d; നാലിന്  ഗുജറാത്ത് സന്ദര്&#x200d;ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്&#x200d;ത്താസമ്മേളനമാണ് വേദി.</p>



<p>കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്&#x200d; പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്കിടയില്&#x200d; നിന്ന് ചോദ്യമുയര്&#x200d;ന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാന്&#x200d; ഉണ്ടോ എന്ന് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോള്&#x200d; നരേന്ദ്രമോദിയെ രൂക്ഷമായി വിമര്&#x200d;ശിക്കുകയാണ് വാജ്‌പേയി ചെയ്തത്.</p>



<p>ഭരണാധികാരി രാജ്യധര്&#x200d;മ്മം പാലിക്കണം. രാജനീതി എന്നത് എല്ലാവരെയും സമമായി കാണുക എന്നതാണ്. പ്രതേക ജാതിയുടെ പേരിലോ കുലത്തിന്റെ പേരിലോ അല്ല ഭരണം നടത്തേണ്ടത്. ജനങ്ങള്&#x200d;ക്കിടയില്&#x200d; വേര്&#x200d;തിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്‌പേയിയുടെ വിമര്&#x200d;ശനം. നിരവധി സാധുക്കളുടെ ജീവന്&#x200d; എടുത്തു കൊണ്ടുള്ള ഭരണം ഒരിക്കലും നിലനില്&#x200d;ക്കില്ല. അത് മോദി ഭായ് ഓര്&#x200d;ത്താല്&#x200d; നന്നെന്നും മുഖ്യമന്ത്രി മോദിയെ മുന്&#x200d;നിര്&#x200d;ത്തി വാജ്‌പേയി പറയുന്നുണ്ട്. വിമര്&#x200d;ശനത്തില്&#x200d; മോദി അസ്വസ്ഥനാകുന്നത് വീഡിയോയില്&#x200d; കാണാന്&#x200d; കഴിയും. രാജധര്&#x200d;മ്മത്തെക്കുറിച്ച് വാജ്‌പേയി വിശദീകരിക്കുന്നതിനിടയില്&#x200d; &#8216; അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്&#8217; എന്ന് മോദി ചമ്മിയ ചിരിയോടെ പറയുന്നുമുണ്ട്.  എന്നാല്&#x200d; ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി  &#8216;അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു&#8217; എന്ന് പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുകയാണ്.</p>







<p>വാജ്‌പേയിയുടെ ഉപദേശം മോദിക്കെതിരെയുള്ള വിമര്&#x200d;ശനമായി കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടികള്&#x200d; ഉയര്&#x200d;ത്തിയിരുന്നു. എന്നാല്&#x200d; ഗുജറാത്തില്&#x200d; രാജധര്&#x200d;മ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു മോദി. <br>
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി. നേതാവുമായ അടല്&#x200d; ബിഹാരി വാജ്പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്&#x200d;മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.</p>



<iframe loading="lazy" width="697" height="392" src="https://www.youtube.com/embed/HJBItuHzUR0" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>



<p>മോദിയെ പുറത്താക്കണമെന്ന് വാജ്‌പേയി പറഞ്ഞിരുന്നതായ ബിജെപി മുന്&#x200d; കേന്ദ്രമന്ത്രി യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; കഴിഞ്ഞ ദിവസം വിവാദമായിരുന്നു. എന്നാല്&#x200d; മോദിയുടെ ക്രൂര മുഖം തുറന്നു കാട്ടുന്ന ഈ വിഡിയോ ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറല്&#x200d; ആവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;മോദി കൊത്തിയത് പാലുകൊടുത്ത കൈയ്യിലോ?&#8221;; യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; പറയുന്നത്</title>
		<link>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html</link>
					<comments>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 May 2019 07:03:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Advani]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[L.K Advani]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126890</guid>

					<description><![CDATA[മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്&#x200d; മുതിര്&#x200d;ന്ന് ബിജെപി നേതാവ് എല്&#x200d;.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാവുന്നു. ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്പെയ് തീരുമാനിച്ചിരുന്നതായാണ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;. എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കുന്നതിനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ലാല്&#x200d;കൃഷ്ണ അദ്വാനി സമ്മര്&#x200d;ദം [&#8230;]]]></description>
										<content:encoded><![CDATA[
<p>മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്&#x200d; മുതിര്&#x200d;ന്ന് ബിജെപി നേതാവ്   എല്&#x200d;.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാവുന്നു. </p>



<p>ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്പെയ് തീരുമാനിച്ചിരുന്നതായാണ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;.  എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കുന്നതിനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ലാല്&#x200d;കൃഷ്ണ അദ്വാനി സമ്മര്&#x200d;ദം ഉയര്&#x200d;ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നെന്നും യശ്വന്ത് സിന്&#x200d;ഹ പറയുന്നു.</p>



<p>മോദിയെ നീക്കുന്നതിനെതിരെ നിലപാടെടുത്ത  എല്&#x200d;.കെ അദ്വാനിയെ ബിജെപിയിലും നിന്നും അധികാരത്തില്&#x200d; നിന്നും തഴയാന്&#x200d; മോദി തന്നെയാണ് കരുക്കള്&#x200d; നീക്കയതെന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചയായിരിക്കുന്നത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/TimesMagazine?src=hash&amp;ref_src=twsrc%5Etfw">#TimesMagazine</a> <br>Vajpayee wanted to sack Modi in 2002, Advani stalled it: Yashwant Sinha &#8220;After the communal riots in Gujarat, Atal Bihari Vajpayee had decided that then state chief minister Narendra Modi should Resign!! ONLY IF ADVANI HAD SACKED HIM! <img src="https://s.w.org/images/core/emoji/13.1.0/72x72/1f621.png" alt="😡" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f621.png" alt="😡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/SqLkY1rwMU">pic.twitter.com/SqLkY1rwMU</a></p>— beindia <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /> (@beindiya) <a href="https://twitter.com/beindiya/status/1126897469030260736?ref_src=twsrc%5Etfw">May 10, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>&#8216;എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്&#x200d;ത്തു. ഗുജറാത്തിലെ മോദിസര്&#x200d;ക്കാരിനെ പിരിച്ചുവിട്ടാല്&#x200d; താന്&#x200d; കേന്ദ്രമന്ത്രിസഭയില്&#x200d; നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്&#x200d;ദ്ദത്തെത്തുടര്&#x200d;ന്ന് വാജ്പേയിക്ക് തന്റെ തീരുമാനം പിന്&#x200d;വലിക്കേണ്ടി വന്നു.&#8217; മുന്&#x200d; കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. </p>



<p>അതേസമയം മുന്&#x200d; പ്രധാനമന്ത്രി വാജ്‌പേയിയെ എതിര്&#x200d;ത്ത് മോദിയുടെ രാഷ്ട്രീയ ഉയര്&#x200d;ച്ചക്കു വേണ്ടി സമ്മര്&#x200d;ദ്ദം ചെലുത്തിയ അദ്വാനിക്ക്, പ്രധാനമന്ത്രിയായതോടെ മോദിയില്&#x200d; നിന്നും തന്നെ തിരിച്ചടി കിട്ടിയെന്നതാണ് വിലയിരുത്തല്&#x200d;. </p>



<p>വാജ്‌പേയിയുടെ സ്ഥാനം ഇല്ലാതായതോടെയാണ് മോദി ബിജെപിയുടെ പുതിയ മുഖമായി ഉയര്&#x200d;ന്നത്. തുടര്&#x200d;ന്നു അതുവരെ പ്രധാനമന്ത്രി സ്ഥാനം മുന്നില്&#x200d; കണ്ട അദ്വാനിയെ തഴഞ്ഞായിരുന്നു മോദി അധികാരകയറ്റം. തുടര്&#x200d;ന്നു അധികാര രാഷ്ടീയത്തില്&#x200d; നിന്നും അദ്വാനിയെ മുരളി മനോഹര്&#x200d; ജോഷി എന്നീ ബിജെപിയിലെ ഒരു തലമുറയെ ആകെ പുറത്താവുന്നതിന് ബിജെപി സാക്ഷ്യം വഹിച്ചു. ജനസംഘത്തിലെ ദേശീയ നേതാക്കളായ ഇവര്&#x200d;ക്കിടയില്&#x200d; ആരുമല്ലായിരുന്ന മോദി പിന്നീട് ശക്തിപ്രാപിച്ചപ്പോള്&#x200d; ഓരോ കാലഘട്ടത്തിലായി പഴയ തലമുറ നേതാക്കളെ ഒതുക്കുകയായിരുന്നു.</p>



<figure class="wp-block-image"><img loading="lazy" width="670" height="411" src="https://www.chandrikadaily.com/wp-content/uploads/2019/05/19sld1.jpg" alt="" class="wp-image-126891"/></figure>



<p>എല്&#x200d;കെ അദ്വാനിയേയും മുരളി മനോഹര്&#x200d; ജോഷിയേയും മോദി ഇക്കുറി ലോക്‌സഭാ സീറ്റ് നല്&#x200d;കാതെവരെ അപ്രസക്തനാക്കി. 90-കള്&#x200d;ക്ക് ശേഷം ബിജെപിയുടെ ചരിത്രത്തില്&#x200d;ത്തന്നെ അദ്വാനിയും മുരളീമനോഹര്&#x200d; ജോഷിയുമില്ലാത്ത ഒരു സ്ഥാനാര്&#x200d;ത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്&#x200d; ഇത്തവണ മത്സരിക്കുന്നത്് ബിജെപിയിലെ രണ്ടാമനായി മാറിയ അമിത് ഷായാണ്. പാര്&#x200d;ട്ടിയിലെ ഏറ്റവും തലമുതിര്&#x200d;ന്ന നേതാക്കളിലൊരാളായ അദ്വാനിയെ മാറ്റിക്കൊണ്ട് ഷാ മത്സരിക്കുന്നതില്&#x200d; മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കിടയില്&#x200d; അതൃപ്തിയുണ്ടിയിരുന്നു.</p>



<p>ബിജെപിയുടെ താത്വികാചാര്യനായിരുന്നു മുരളി മനോഹര്&#x200d; ജോഷി. എന്നാല്&#x200d; ജോഷിയുടെ മണ്ഡലമായ വാരാണസി പിടിച്ചെടുത്തായിരുന്നു 2014ല്&#x200d; മോദിയുടെ പോരാട്ടം. തുടര്&#x200d;ന്ന് കാന്&#x200d;പൂരില്&#x200d; മത്സരിച്ചു ജയിച്ച ജോഷിക്ക് ഇത്തവണ സീറ്റ് നല്&#x200d;കേണ്ടതില്ലെന്ന് പാര്&#x200d;ട്ടി തീരുമാനിച്ചു. </p>



<p>ഇതിനിടെ മോദി-അമിത്ഷാ സഖ്യത്തിന്റെ പുതിയ നയങ്ങളോട് രൂക്ഷ വിമര്&#x200d;ശനവുമായി അദ്വാനിയും ജോഷിയും രംഗത്തെത്തിയിരുന്നു. &#8216;രാജ്യം ആദ്യം, പിന്നെ പാര്&#x200d;ട്ടി, അവസാനം വ്യക്തി&#8217; എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുത്ത്. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവര്&#x200d; ദേശവിരുദ്ധരല്ലെന്ന് തുറന്നടിച്ച അദ്വാനി, വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ അന്തസത്തയെന്നും വ്യക്തമാക്കി. വിയോജിക്കുന്നവരെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് ബിജെപി കണ്ടിട്ടുള്ളതെന്നും അദ്വാനി പറഞ്ഞു. അടുത്തിടെ ബിജെപിക്ക് എതിരായി ചര്&#x200d;ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി ബ്ലോഗില്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ട്. പാര്&#x200d;ട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായവും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. പാര്&#x200d;ട്ടിക്കുള്ളില്&#x200d; ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പണ്ഡിറ്റ് ദീന്&#x200d; ദയാല്&#x200d; ഉപോധ്യായ, അടല്&#x200d; ബിഹാരി വാജ്‌പേയി തുടങ്ങിയ മഹാരഥന്&#x200d;മാരായ നേതാക്കള്&#x200d;ക്കൊപ്പം പ്രവര്&#x200d;ത്തിക്കാനായി എന്നുപറയുന്ന അദ്വാനി ബിജെപിയുടെ ഇപ്പോഴത്തെ പ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗില്&#x200d; ഒരിടത്തും പരാമര്&#x200d;ശിച്ചിരുന്നില്ല. മോദി നേതൃത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുടെ വിമര്&#x200d;ശനമായാണ് അദ്വാനിയുടെ എഴുത്ത് വിലയിരുത്തപ്പെട്ടത്.</p>



<figure class="wp-block-image is-resized"><img loading="lazy" src="https://www.chandrikadaily.com/wp-content/uploads/2019/05/MODI_Advani_ABVajpayee_AFP-1.jpg" alt="" class="wp-image-126901" width="587" height="440"/></figure>



<p>എല്&#x200d; കെ അദ്വാനിയോ മുരളി മനോഹര്&#x200d; ജോഷിയോ ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഭൂരിപക്ഷം ഇന്ത്യക്കാരും പേര് കേട്ടിട്ടില്ലാതിരുന്ന രാംനാഥ് കോവിന്ദിനെ മോദി രാഷ്ട്രപതിയാക്കിയത്. ഗോവിന്ദാചാര്യ, യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിങ്ങനെ നിരവധി നേതാക്കളെ വെട്ടിയാണ് നരേന്ദ്രമോദി മുന്നേറിയത്. രാമജന്മഭൂമി വിഷയം പ്രശ്‌നവല്&#x200d;ക്കരിച്ച് ബിജെപിയെ വളര്&#x200d;ത്തിയ കല്യാണ്&#x200d; സിംഗിനെ ഗവര്&#x200d;ണറാക്കി ഒതുക്കി. ഗുജറാത്തില്&#x200d; ആര്&#x200d;എസ്എസും ബിജെപിയും ഉണ്ടാക്കിയ ശങ്കര്&#x200d; സിംഗ് വഗേലയെ പുറത്താക്കി. പട്ടേല്&#x200d; നേതാവും മുഖ്യമന്ത്രിയുമായിരുന്ന കേശുഭായ് പട്ടേലിനെ പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രിമാരായരുന്ന സുരേഷ് മേഹ്തയേയും ദിലീപ് പരീഖിനേയും തന്റെ വളര്&#x200d;ച്ചക്കിടെ മോദി പുറത്താക്കിയിട്ടുണ്ട്.</p>



<p>ഗുജറാത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടായതിനെ തുടര്&#x200d;ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര മോദി തുടരേണ്ടതില്ലെന്നായിരുന്നു വാജ്പേയിയുടെ നിലപാട്. രാജി വയ്ക്കാന്&#x200d; മോദി തയാറായില്ലെങ്കില്&#x200d; ഗുജറാത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പിരിച്ചുവിടാനായിരുന്നു വാജ്പേയിയുടെ നീക്കം. 2002ല്&#x200d; ഗോവയില്&#x200d; നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്&#x200d; വാജ്പേയി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്&#x200d; അദ്വാനി തടസം നിന്നതോടെ ഈ നീക്കം പാളിപ്പോവുകയായിരുന്നുവെന്നാണ് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാജ്‌പേയിക്ക് സ്മൃതിസ്ഥലില്&#x200d; രാജ്യത്തിന്റെ യാത്രാമൊഴി</title>
		<link>https://www.chandrikadaily.com/former-pm-atal-bihari-vajpayee-cremated-with-full-state-honors.html</link>
					<comments>https://www.chandrikadaily.com/former-pm-atal-bihari-vajpayee-cremated-with-full-state-honors.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Aug 2018 14:29:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ab vajpayee]]></category>
		<category><![CDATA[ab vajpei death]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99117</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുന്&#x200d; പ്രധാനമന്ത്രിയും മുതിര്&#x200d;ന്ന ബിജെപി നേതാവുമായ അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി. യമുനാ തീരത്തെ സ്മൃതിസ്ഥലില്&#x200d; വൈകുന്നേരം അഞ്ചു മണിയോടെയാണ് വാജ്‌പേയിയുടെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങിയത്. വാജ്‌പേയിയുടെ വളര്&#x200d;ത്തുമകള്&#x200d; നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീകൊളുത്തിയത്. രാവിലെ ഒന്&#x200d;പതു മുതല്&#x200d; ബിജെപി ആസ്ഥാനത്തു പൊതുദര്&#x200d;ശനത്തിനു വച്ച ഭൗതികദേഹത്തില്&#x200d; ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്&#x200d;പ്പിച്ചത്. പൊതുദര്&#x200d;ശനത്തിനുശേഷം ഭൗതികദേഹം സംസ്‌കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്കു വിലാപയാത്രയായി കൊണ്ടുവന്നു. മതപരമായ കര്&#x200d;മങ്ങള്&#x200d;ക്കുശേഷമായിരുന്നു സംസ്‌കാരം. ഡല്&#x200d;ഹി എയിംസില്&#x200d; കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; പ്രധാനമന്ത്രിയും മുതിര്&#x200d;ന്ന ബിജെപി നേതാവുമായ അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി. യമുനാ തീരത്തെ സ്മൃതിസ്ഥലില്&#x200d; വൈകുന്നേരം അഞ്ചു മണിയോടെയാണ് വാജ്‌പേയിയുടെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങിയത്. വാജ്‌പേയിയുടെ വളര്&#x200d;ത്തുമകള്&#x200d; നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീകൊളുത്തിയത്. രാവിലെ ഒന്&#x200d;പതു മുതല്&#x200d; ബിജെപി ആസ്ഥാനത്തു പൊതുദര്&#x200d;ശനത്തിനു വച്ച ഭൗതികദേഹത്തില്&#x200d; ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്&#x200d;പ്പിച്ചത്. പൊതുദര്&#x200d;ശനത്തിനുശേഷം ഭൗതികദേഹം സംസ്‌കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്കു വിലാപയാത്രയായി കൊണ്ടുവന്നു. മതപരമായ കര്&#x200d;മങ്ങള്&#x200d;ക്കുശേഷമായിരുന്നു സംസ്‌കാരം.</p>
<p>ഡല്&#x200d;ഹി എയിംസില്&#x200d; കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 93 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്&#x200d;ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്&#x200d;ത്തനം തീര്&#x200d;ത്തും മോശമായിരുന്നു. കഴിഞ്ഞ ജൂണ്&#x200d; 11നാണ് അദ്ദേഹത്തെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്.<br />
കവിയും വാഗ്മിയും പത്രപ്രവര്&#x200d;ത്തകനുമായിരുന്ന വാജ്‌പേയി മൂന്ന് തവണ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയായിട്ടുണ്ട്. അഞ്ചുവര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയ ആദ്യത്തെ കോണ്&#x200d;ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രിയാണ് വാജ്‌പേയി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> live from Delhi: Last rites ceremony of former Prime Minister <a href="https://twitter.com/hashtag/AtalBihariVajpayee?src=hash&amp;ref_src=twsrc%5Etfw">#AtalBihariVajpayee</a> at Smriti Sthal <a href="https://t.co/HbeppXjsPz">https://t.co/HbeppXjsPz</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1030397445128122368?ref_src=twsrc%5Etfw">August 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഭാരതീയ ജനസംഘത്തിന്റെയും ജനതാ പാര്&#x200d;ട്ടിയുടെയും സ്ഥാപക നേതാക്കളില്&#x200d; ഒരാളായിരുന്നു. 1980-86 കാലയളവില്&#x200d; ഭാരതീയ ജനതാ പാര്&#x200d;ട്ടിയുടെ പ്രസിഡന്റായിരുന്നു. ഒന്&#x200d;പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1977ലെ മൊറാര്&#x200d;ജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്&#x200d; വിദേശകാര്യ മന്ത്രിയായിരുന്നു. ഭാരതരത്‌ന (2014), പത്മ വിഭൂഷണ്&#x200d; (1992) എന്നീ അംഗീകാരങ്ങളിലൂടെ രാജ്യം ആദരിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു.<br />
ബിജെപിയുടെ ഏറ്റവും വലിയ മതേതരമുഖമെന്നും ചീത്തപാര്&#x200d;ട്ടിയിലെ നല്ല മനുഷ്യന്&#x200d; എന്നും വാജ്‌പേയി അറിയപ്പെട്ടു. എന്നാല്&#x200d; വൈരുദ്ധ്യങ്ങള്&#x200d; നിറഞ്ഞതുകൂടിയായിരുന്നു ആ വ്യക്തിത്വം. 1983ല്&#x200d; അസമില്&#x200d; 4000ത്തോളം മുസ്‌ലിംകള്&#x200d; കൊല്ലപ്പെട്ട കലാപത്തിന് കാരണമായത് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമാണെന്ന് വിമര്&#x200d;ശനമുണ്ട്. ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവര്&#x200d;ക്കറുടെ ചിത്രം പാര്&#x200d;ലമെന്റിന്റെ ചുവരില്&#x200d; തൂക്കിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.<br />
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ, ലോക്‌സഭാ സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d;, കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്, ഭൂട്ടാന്&#x200d; രാജാവ് ജിഗ്‌മെ ഖേസര്&#x200d; നാമ്‌ഗെയില്&#x200d; വാങ്ചുക്, ശ്രീലങ്ക വിദേശകാര്യമന്ത്രി ലക്ഷ്മണ്&#x200d; കിരിയേല, അഫ്ഗാനിസ്താന്&#x200d; മുന്&#x200d; പ്രസിഡന്റ് ഹമീദ് കര്&#x200d;സായി, നേപ്പാള്&#x200d; വിദേശകാര്യമന്ത്രി പ്രദീപ് കുമാര്&#x200d; ഗ്യാവലി, പാക്കിസ്താന്&#x200d; നിയമമന്ത്രി അലി സഫര്&#x200d;, ഗവര്&#x200d;ണര്&#x200d;മാര്&#x200d;, വിവിധ നേതാക്കള്&#x200d; ചടങ്ങുകളില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-pm-atal-bihari-vajpayee-cremated-with-full-state-honors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക ഗവര്&#x200d;ണര്&#x200d; എപ്പോഴാണ് രാജിവെക്കുന്നത് : ഹര്&#x200d;ദ്ദിക് പട്ടേല്&#x200d;</title>
		<link>https://www.chandrikadaily.com/hardik-patel-asks-when-governor-will-resign.html</link>
					<comments>https://www.chandrikadaily.com/hardik-patel-asks-when-governor-will-resign.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 May 2018 15:13:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[harthik patel]]></category>
		<category><![CDATA[India]]></category>
		<category><![CDATA[karnataka assembly election]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[vala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86060</guid>

					<description><![CDATA[ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്&#x200d;ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്&#x200d;ണര്&#x200d; വാജ്‌പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്&#x200d; നേതാവ് ഹര്&#x200d;ദ്ദിക് പട്ടേല്&#x200d; രംഗത്ത്. കര്&#x200d;ണാടക ഗവര്&#x200d;ണര്&#x200d; എപ്പോഴാണ് രാജി വെക്കുന്ന്‌തെന്ന് ഹര്&#x200d;ദ്ദിക് പട്ടേല്&#x200d; ചോദിച്ചു. കര്&#x200d;ണാടകയില്&#x200d; ഗവര്&#x200d;ണറുടെ വഴി വിട്ട സഹായത്തിന്റെ ബലത്തിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത് എന്നത് തെളിഞ്ഞതിന്റെ സാഹചര്യത്തിലാണ് ഹര്&#x200d;ദ്ദിക്കിന്റെ ചോദ്യം. അതേസമയം മുന്&#x200d; കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗവര്&#x200d;ണര്&#x200d; എതിരെ രംഗത്തുവന്നു. ഗവര്&#x200d;ണറുടെ തീരുമാനം ഇന്ത്യന്&#x200d; ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നാണ് സിദ്ധാരമയ്യ പ്രതികരിച്ചത്. രാജി [&#8230;]]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്&#x200d;ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്&#x200d;ണര്&#x200d; വാജ്‌പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്&#x200d; നേതാവ് ഹര്&#x200d;ദ്ദിക് പട്ടേല്&#x200d; രംഗത്ത്. കര്&#x200d;ണാടക ഗവര്&#x200d;ണര്&#x200d; എപ്പോഴാണ് രാജി വെക്കുന്ന്‌തെന്ന് ഹര്&#x200d;ദ്ദിക് പട്ടേല്&#x200d; ചോദിച്ചു. കര്&#x200d;ണാടകയില്&#x200d; ഗവര്&#x200d;ണറുടെ വഴി വിട്ട സഹായത്തിന്റെ ബലത്തിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത് എന്നത് തെളിഞ്ഞതിന്റെ സാഹചര്യത്തിലാണ് ഹര്&#x200d;ദ്ദിക്കിന്റെ ചോദ്യം.</p>
<p>അതേസമയം മുന്&#x200d; കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗവര്&#x200d;ണര്&#x200d; എതിരെ രംഗത്തുവന്നു. ഗവര്&#x200d;ണറുടെ തീരുമാനം ഇന്ത്യന്&#x200d; ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നാണ് സിദ്ധാരമയ്യ പ്രതികരിച്ചത്.</p>
<p>രാജി വെച്ചില്ലെങ്കില്&#x200d; ഗവര്&#x200d;ണര്&#x200d; വാജുഭായിയെ പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ഡി.എം.കെ വര്&#x200d;ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മഹാവിജയമാണ്. കര്&#x200d;ണാടക ഗവര്&#x200d;ണറുടെ തെറ്റ് ഇവിടെ വ്യക്തമാണ്. വാലെ ഉടന്&#x200d; തന്നെ രാജി വെക്കണം. അല്ലെങ്കില്&#x200d; പ്രധാനമന്ത്രിയോ പ്രസിഡന്റോ വാലയെ പദവിയില്&#x200d; നിന്ന് പുറത്താക്കണം. അദ്ദേഹം പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്&#x200d;ണര്&#x200d; മന്ത്രിസഭ ഉണ്ടാക്കാന്&#x200d; ക്ഷണിക്കുകയായിരുന്നു. ഇതിനെതിരെ കോണ്&#x200d;ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും. തുടര്&#x200d;ന്ന് കോണ്&#x200d;ഗ്രസിന്റെ ഹര്&#x200d;ജിയില്&#x200d; ശനിയാഴ്ച നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തുടര്&#x200d;ന്ന് നാടകീയതക്കെടുവില്&#x200d; വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്&#x200d; മുമ്പാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചത്. കോണ്&#x200d;ഗ്രസ്, ജെ.ഡി.എസ് എം.എല്&#x200d;.എമാരെ അടര്&#x200d;ത്തിയെടുക്കാമെന്ന ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷ അസ്തമിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്&#x200d; പരാജയം ഉറപ്പായ സാഹചര്യത്തില്&#x200d; നാണംകെട്ട് രാജിവെക്കുകയായിരുന്നു യെദ്യൂരപ്പ്. വെറും രണ്ടര ദിവസം മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hardik-patel-asks-when-governor-will-resign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി തെരഞ്ഞെടുപ്പ്; വാജ്‌പെയ്‌യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി</title>
		<link>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html</link>
					<comments>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 12:36:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[women letter to vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45773</guid>

					<description><![CDATA[ലക്‌നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പെയ്‌യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടുരേഖപ്പെടുത്താന്‍ സാധിക്കില്ല. ലക്‌നൗവിലെ ബാബു ബനാറസി ദാസ് വാര്‍ഡിലുള്‍പ്പെടുന്നയാളാണ് വാജ്‌പെയ്. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അവസാനമായി വോട്ട് ചെയ്തത് 2000ത്തിലാണ്. അദ്ദേഹം പത്തുവര്‍ഷത്തോളമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യുപി മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്&#x200d; പ്രധാനമന്ത്രി അഡല്&#x200d; ബിഹാരി വാജ്‌പെയ്‌യുടെ പേര് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്&#x200d; സജീവമല്ലാത്തതിനെ തുടര്&#x200d;ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന യുപി മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹത്തിന് വോട്ടുരേഖപ്പെടുത്താന്&#x200d; സാധിക്കില്ല.<br />
ലക്‌നൗവിലെ ബാബു ബനാറസി ദാസ് വാര്&#x200d;ഡിലുള്&#x200d;പ്പെടുന്നയാളാണ് വാജ്‌പെയ്. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹം അവസാനമായി വോട്ട് ചെയ്തത് 2000ത്തിലാണ്.<br />
അദ്ദേഹം പത്തുവര്&#x200d;ഷത്തോളമായി സ്വന്തം സ്ഥലം സന്ദര്&#x200d;ശിച്ചിട്ട്. ഏറെക്കാലമായി രാഷ്ട്രീയ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്നും വിട്ടുനിന്നതാണ് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാന്&#x200d; കാരണമെന്ന് സോണല്&#x200d; ഓഫീസര്&#x200d; കുമാര്&#x200d; സിങ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്&#x200d; അദ്ദേഹം ഡല്&#x200d;ഹിയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗിക പീഡനത്തിന് ഗുര്‍മീത് സിങ്  &#8216;കൂട്ടുപിടിച്ചത്&#8217; ഭഗവാന്‍ കൃഷ്ണനെ</title>
		<link>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html</link>
					<comments>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 18:15:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gurmeet ram rahim singh]]></category>
		<category><![CDATA[gurmeeth ram raheem case]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[women letter to vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41876</guid>

					<description><![CDATA[ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് &#8211; ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു. കത്തിലെ വാക്കുകള്‍ ഇങ്ങനെ: [&#8230;]]]></description>
										<content:encoded><![CDATA[<p>ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്&#x200d;മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്&#x200d;ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് &#8211; ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്&#x200d;ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്&#x200d; കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്&#x200d; ഗുര്&#x200d;മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്&#x200d; തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു.</p>
<p><div id="attachment_41879" style="width: 369px" class="wp-caption alignnone"><img aria-describedby="caption-attachment-41879" loading="lazy" class="wp-image-41879 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/Master.jpg" alt="master" width="359" height="431" srcset="https://www.chandrikadaily.com/wp-content/uploads/2017/08/Master.jpg 359w, https://www.chandrikadaily.com/wp-content/uploads/2017/08/Master-250x300.jpg 250w, https://www.chandrikadaily.com/wp-content/uploads/2017/08/Master-350x420.jpg 350w" sizes="(max-width: 359px) 100vw, 359px" /><p id="caption-attachment-41879" class="wp-caption-text">യുവതി അയച്ച കത്ത്</p></div></p>
<p><strong>കത്തിലെ വാക്കുകള്&#x200d; ഇങ്ങനെ:</strong></p>
<p>&#8221;ഗുര്&#x200d;മീത് റാം റഹിമിന്റെ അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ നിലയിലാണ് താന്&#x200d; സന്യാസിനിയായി ആശ്രമത്തില്&#x200d; എത്തിയത്. ദേരാ സിര്&#x200d;സയിലെ ആദ്യ രണ്ടു വര്&#x200d;ഷത്തെ ജീവിതം തന്നില്&#x200d; വലിയ മതിപ്പുണ്ടാക്കി. വലിയ ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്. മാഹാരാജ് ജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തന്നെ ഗുഫ(ഭൂഗര്&#x200d;ഭ വസതി)യിലേക്ക് വിളിപ്പിച്ചു. സമയം രാത്രി 10 മണിയായിരുന്നു. ഗുഫയിലേക്ക് കടക്കുമ്പോള്&#x200d; മഹാരാജ് ബെഡില്&#x200d; ഇരിക്കുന്നതാണ് കണ്ടത്. കൈയില്&#x200d; റിമോട്ടുമായി അശ്ലീല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്&#x200d; ഒരു റിവോള്&#x200d;വറും ഉണ്ടായിരുന്നു. വലിയ ഞെട്ടലാണ് ആ കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില്&#x200d; ഒരിക്കലും മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്&#x200d; ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട സന്യാസിനി പട്ടം നിങ്ങള്&#x200d;ക്ക് സമ്മാനിക്കാന്&#x200d; പോകുകയാണെന്ന് അറിയിച്ചു.</p>
<p>എന്നാല്&#x200d; അദ്ദേഹത്തിന്റെ ചേഷ്ടകള്&#x200d; എന്നില്&#x200d; നീരസമുണ്ടാക്കി. അടുത്തിരിക്കാന്&#x200d; വിസമ്മതം പ്രകടിപ്പിച്ചു. താന്&#x200d; ദൈവം തന്നെയാണെന്നായിരുന്നു ഗുര്&#x200d;മീതിന്റെ പ്രതികരണം. ദൈവങ്ങള്&#x200d; ഇതുപോലുള്ള പ്രവൃത്തികള്&#x200d; ചെയ്യുമോ എന്ന ചോദ്യത്തിന്, എന്താണ് സംശയമെന്നായിരുന്നു മറുപടി. ഇത് പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചു വര്&#x200d;ഷമായി നടന്നുകൊണ്ടിരിക്കുന്നതു തന്നെയാണ്. ഭഗവാന്&#x200d; കൃഷ്ണന് ദിവസവും മാറിമാറി പ്രണയിക്കാന്&#x200d; 360 ഗോപികമാര്&#x200d; ഉണ്ടായിരുന്നു. എന്നിട്ടും കൃഷ്ണനെ ജനം ദൈവമായി ആരാധിക്കുന്നില്ലേ&#8230;<br />
നിഷേധം തുടര്&#x200d;ന്നതോടെ ആശ്രമത്തിനു പുറത്തെറിയുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്&#x200d; വഴങ്ങേണ്ടിവന്നു. തുടര്&#x200d;ന്നുള്ള മൂന്നു വര്&#x200d;ഷം ദേരാ തലവന്റെ പീഡനം തുടര്&#x200d;ന്നു. താന്&#x200d; മാത്രമല്ല, ആശ്രമത്തിലെ പല സന്യാസിനികളും ഇത്തരത്തില്&#x200d; പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.</p>
<p>തിരിച്ചറിഞ്ഞാല്&#x200d; കൊല്ലപ്പെടുമെന്ന ഭയമുള്ളതിനാലാണ് കത്തില്&#x200d; പേരു പറയാത്തത്. ദേരാ ആശ്രമത്തിലെ സന്യാസിനികളെ ആത്മവിശ്വാസത്തിലെടുക്കാന്&#x200d; കഴിഞ്ഞാല്&#x200d; നിയമത്തിനു മുന്നില്&#x200d; അവര്&#x200d; എല്ലാം തുറന്നുപറയും. മെഡിക്കല്&#x200d; പരിശോധനക്ക് വിധേയരാക്കിയാല്&#x200d; ഞങ്ങളില്&#x200d; എത്രപേര്&#x200d; ഇപ്പോഴും കന്യകമാരായിട്ടുണ്ട് എന്ന് കണ്ടെത്താം. 30-40 സ്ത്രീകളെങ്കിലും ഇത്തരം പീഡനങ്ങളെതുടര്&#x200d;ന്ന് ജീവഭയം നേരിടുന്നവരാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.</p>
<p>കത്തിന്റെ അടിസ്ഥാനത്തില്&#x200d; പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആദര്&#x200d;ശ് കുമാര്&#x200d; ഗോയല്&#x200d; 2002 സെപ്തംബര്&#x200d; മൂന്നിന് സ്വയമേവ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
