<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vandalized &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vandalized/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 Nov 2024 13:19:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vandalized &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ തകര്&#x200d;ത്തു; പ്രതി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html</link>
					<comments>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 13:19:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[Lal Bahadur Shastri]]></category>
		<category><![CDATA[statue]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316020</guid>

					<description><![CDATA[ജഹാംഗീരാബാദ് കോണ്&#x200d;ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; മുന്&#x200d; പ്രധാനമന്ത്രി ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ തകര്&#x200d;ത്ത സംഭവത്തില്&#x200d; പ്രതി അറസ്റ്റില്&#x200d;. അരേര ഹില്&#x200d; പൊലീസാണ് പ്രതിയെ കസ്റ്റഡിയില്&#x200d; എടുത്തത്. ജഹാംഗീരാബാദ് കോണ്&#x200d;ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.</p>
<p>ശനിയാഴ്ചയാണ് മുന്&#x200d; പ്രധാനമന്ത്രിയുടെ പ്രതിമ തകര്&#x200d;ത്ത നിലയില്&#x200d; കണ്ടെത്തിയത്. കുഷാഭൗ താക്കറെ ഓഡിറ്റോറിയത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് തകര്&#x200d;ത്തത്.</p>
<p>ബി.എന്&#x200d;.എസ് സെക്ഷന്&#x200d; 298 പ്രകാരമാണ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. പ്രതിമ തര്&#x200d;ക്കുന്ന സമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് അരേര ഹില്&#x200d; പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; മനോജ് പട്വ പറഞ്ഞു.</p>
<p>പ്രതിമയുടെ ഇരുതോളുകളിലായി ഇയാള്&#x200d; ചെരുപ്പുകള്&#x200d; വെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയും ചെയ്തു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; തലസ്ഥാന നഗരിയായ ഭോപ്പാലില്&#x200d; ഉള്&#x200d;പ്പെടെ പ്രതിഷേധം നടത്തി. പിന്നാലെ ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ പ്രവര്&#x200d;ത്തകര്&#x200d; ചേര്&#x200d;ന്ന് വൃത്തിയാക്കുകയും ചെയ്തു.</p>
<p>ലാല്&#x200d; ബഹാദുര്&#x200d; ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടര വര്&#x200d;ഷമാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ‘ജയ് ജവാന്&#x200d; ജയ് കിസാന്&#x200d;’ എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത് ശാസ്ത്രിയാണ്. 1964 മെയ് 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു അന്തരിച്ചതിനെ തുടര്&#x200d;ന്നാണ് ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രി പ്രധാനമന്ത്രിയാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡിൽ പെൺകുട്ടിയെ കാണാതായി; ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ</title>
		<link>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html</link>
					<comments>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Oct 2024 02:50:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[muslim shops]]></category>
		<category><![CDATA[uttarakhand]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315542</guid>

					<description><![CDATA[ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം സമുദായക്കാരുടെ കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ. ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.</p>
<p>മതപരിവർത്തനവും ലൗ ജിഹാദുമാണ് പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. തുടർന്നാണ് ആക്രമണം നടത്തിയത്. കൗമാരക്കാരിയെ കണ്ടെത്തി തിരോധാനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കീർത്തിനഗർ മാർക്കറ്റ് പരിസരത്ത് നാട്ടുകാർ പ്രതിഷേധിച്ചു.</p>
<p>പെൺകുട്ടിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ കടകൾ അടിച്ച് തകർക്കുകയായിരുന്നു.തുടർന്ന് കീർത്തിനഗർ മെയിൻ മാർക്കറ്റിൽ നിന്ന് ജഖാനിയിലേക്ക് റാലി നടത്തി. പ്രതിഷേധങ്ങൾക്കിടെ മാർക്കറ്റ് പരിസരത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.</p>
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപരിവർത്തനം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി വഴിതെറ്റിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ലഖ്പത് ഭണ്ഡാരി ആരോപിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.</p>
<p>ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് ഒളിവിലാണെന്നും വീട്ടിൽ നിന്ന് കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ലഖ്പത് ഭണ്ഡാരി പറഞ്ഞു.</p>
<p>പിന്നാലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദ് നിവാസിയായ സൽമാൻ എന്ന യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.</p>
<p>കാണാതായ പതിനാറുകാരിയുടെ മാതാപിതാക്കൾ ബാർബർ ജോലി ചെയ്യുന്ന സൽമാനെതിരെ പരാതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൽമാൻ പീഡിപ്പിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനഡയിൽ ഹിന്ദുക്ഷേത്രം തകർത്തു; ചുമരുകൾ വികൃതമാക്കി</title>
		<link>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html</link>
					<comments>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 04:52:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[hindu temple]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303492</guid>

					<description><![CDATA[ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>കാനഡയിലെ എഡ്മോഷനിൽ ഹിന്ദുക്ഷേത്രം തകർത്തു. ചുമരുകളിൽ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുമുണ്ട്. ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.</p>
<p>കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയാണെന്ന് എം.പി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി. ഗ്രേറ്റർ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം ക്ഷേത്രങ്ങൾ നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഖാലിസ്താൻ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ആക്രമണങ്ങളിൽ ഹിന്ദുക്കൾ ആശങ്കയിലാണ് ഇതിനെതിരെ കനേഡിയൻ അന്വേഷണ ഏജൻസികൾ എത്രയും ​പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനേഡിയൻ പാർലമെന്റിൽ ഉൾപ്പടെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംഭവത്തിൽ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. തീവ്ര ആശയങ്ങൾ കാനഡയിൽ വർധിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ അക്രമങ്ങൾ ഉണ്ടാവുന്നത്.</p>
<p>ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചത്. നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയിലെ കോലാപൂരില്&#x200d; ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; പള്ളി തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/hindutva-activists-vandalized-a-church-in-maharashtras-kolhapur.html</link>
					<comments>https://www.chandrikadaily.com/hindutva-activists-vandalized-a-church-in-maharashtras-kolhapur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 14:00:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[demolished]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302774</guid>

					<description><![CDATA[ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്&#x200d; ഗ്രാമത്തിലെ മസ്ജിദ് ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ കോലാപൂരില്&#x200d; ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; പള്ളി തകര്&#x200d;ത്തു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്&#x200d; ഗ്രാമത്തിലെ മസ്ജിദ് ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്. കാവി ഷാള്&#x200d; ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളില്&#x200d; കയറി ആയുധങ്ങള്&#x200d; ഉപയോഗിച്ച് കെട്ടിടം തകര്&#x200d;ക്കുന്നത് ദൃശ്യങ്ങളില്&#x200d; കാണാം.</p>
<p>കോടാലിയും ചുറ്റികയും ഉപയോഗിച്ച് സംഘം പള്ളിയുടെ താഴികക്കുടങ്ങള്&#x200d; തകര്&#x200d;ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.<br />
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും ഖുര്&#x200d;ആനിന്റെ കത്തിച്ച പേജുകളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്&#x200d; പള്ളിയില്&#x200d; ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&#x200d; ഉവൈസി പ്രതികരണവുമായി രംഗത്തെത്തി. ഡിസംബര്&#x200d; ആറ് രാജ്യത്ത് വീണ്ടും ആവര്&#x200d;ത്തിക്കുകയാണെന്ന് അദ്ദേഹം എക്സില്&#x200d; കുറിച്ചു.<br />
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡയെയും ദേവേന്ദ്ര ഫഡ്നാവിസിനെയും ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.</p>
<p>&#8216;നിങ്ങളുടെ ഗവണ്&#x200d;മെന്റിന് കീഴില്&#x200d; ഒരു മസ്ജിദ് ജനക്കൂട്ടത്താല്&#x200d; ആക്രമിക്കപ്പെടുന്നു. പക്ഷേ നിങ്ങളുടെ സര്&#x200d;ക്കാരിന് ആശങ്കയില്ല. ഇത്തരം ആക്രമികള്&#x200d;ക്ക് പിന്തുണ നല്&#x200d;കുന്ന രാഷ്ട്രീയ നേതാക്കള്&#x200d;ക്കും പാര്&#x200d;ട്ടികള്&#x200d;ക്കുമുള്ള മറുപടി മഹാരാഷട്രയിലെ ജനങ്ങള്&#x200d; ബാലറ്റ് പേപ്പറിലൂടെ നല്&#x200d;കും,&#8217; ഉവൈസി എക്സില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-activists-vandalized-a-church-in-maharashtras-kolhapur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൃഗബലി: മുസ്‌ലിം വസ്ത്ര വ്യാപാരിയുടെ കട അടിച്ച് തകർത്ത് തീവ്ര ഹിന്ദുത്വ പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/mrigabali-muslim-clothing-merchants-shop-vandalized-by-extremist-hindutva-activists.html</link>
					<comments>https://www.chandrikadaily.com/mrigabali-muslim-clothing-merchants-shop-vandalized-by-extremist-hindutva-activists.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 05:29:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[clothing]]></category>
		<category><![CDATA[merchant]]></category>
		<category><![CDATA[Mrigabali]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[shop]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300549</guid>

					<description><![CDATA[ഹിമാചല്&#x200d; പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്&#x200d;പ്രദേശ് സാഹാരപൂര്&#x200d; സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്&#x200d; അടിച്ചു തകര്&#x200d;ത്തത്.]]></description>
										<content:encoded><![CDATA[<p>മൃഗബലി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്തില്&#x200d; പ്രതിഷേധിച്ച് മുസ്ലിം വ്യാപാരിയുടെ കട അടിച്ചു തകര്&#x200d;ത്ത് തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d;. ഹിമാചല്&#x200d; പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്&#x200d;പ്രദേശ് സാഹാരപൂര്&#x200d; സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്&#x200d; അടിച്ചു തകര്&#x200d;ത്തത്. പശുവിനെ ബലി കൊടുത്തെന്നും പറഞ്ഞ് കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം കട അടിച്ചു തകര്&#x200d;ക്കുകയായിരുന്നു.</p>
<p>സംഘര്&#x200d;ഷം നടന്ന ഉടനെ പൊലീസ് പ്രദേശത്തെത്തിയെങ്കിലും അവര്&#x200d; കാര്യമായി ഇടപെട്ടില്ലെന്ന് പ്രദേശ വാസികള്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം മൃഗത്തിനെ ബലി അര്&#x200d;പ്പിക്കുന്ന വീഡിയോ ജാവേദ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്സ് ആക്കുകയായിരുന്നു.</p>
<p>ഇതിനെ തുടര്&#x200d;ന്ന് ഗോവധം ആരോപിച്ച് തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; തുണികടയിലേക്ക് വരുകയും കടയിലെ സാധനങ്ങള്&#x200d; വലിച്ചെറിയുകയുമായിരുന്നു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും അക്രമികള്&#x200d; പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടര്&#x200d;ന്ന് നടന്ന ആക്രമണത്തില്&#x200d; നിരവധി ആളുകള്&#x200d;ക്ക് പരിക്ക് പറ്റുകയും ചെയ്തു.</p>
<p>പൊലീസിന്റെ മുന്നില്&#x200d; വെച്ചാണ് അക്രമികള്&#x200d; കട അടിച്ചു തകര്&#x200d;ത്തതെന്ന് പ്രദേശ വാസികള്&#x200d; പറഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് പ്രശ്‌നത്തില്&#x200d; ഇടപെട്ടതെന്നും, ആളുകളെ അവിടെ നിന്നും ഒഴിപ്പിക്കാന്&#x200d; ശ്രമിച്ചതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. പശുവിനെ കൊന്നതിനെതിരെ മുദ്രാവാക്യം വിളിച്ച് ചില പ്രാദേശിക ഹിന്ദു സംഘടനകള്&#x200d; പട്ടണത്തില്&#x200d; പ്രതിഷേധ മാര്&#x200d;ച്ച് നടത്തി.</p>
<p>ജാവേദിനെ ഹിമാചല്&#x200d; പ്രദേശില്&#x200d; ജീവിക്കാന്&#x200d; അനുവദിക്കില്ലെന്നും, മുസ്ലിം വ്യാപാരികള്&#x200d;ക്ക് വാടയ്ക്ക് നല്&#x200d;കിയ കടകള്&#x200d; എത്രയും വേഗം ഉടമകള്&#x200d; ഒഴിപ്പിക്കണമെന്നും അക്രമികള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mrigabali-muslim-clothing-merchants-shop-vandalized-by-extremist-hindutva-activists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; ആറംഗ മാവോയിസ്റ്റ് സംഘം; കെഎഫ്ഡിസി ഓഫിസ് അടിച്ചു തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/six-member-maoist-group-in-wayanad-kfdc-office-was-vandalized.html</link>
					<comments>https://www.chandrikadaily.com/six-member-maoist-group-in-wayanad-kfdc-office-was-vandalized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Sep 2023 10:12:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dmo wayanad]]></category>
		<category><![CDATA[KFDC office]]></category>
		<category><![CDATA[maoist]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276717</guid>

					<description><![CDATA[സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്&#x200d;ക്കായി തണ്ടര്&#x200d;ബോള്&#x200d;ട്ട് സംഘം സ്ഥലത്ത് തിരച്ചില്&#x200d; ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>വയനാട്ടില്&#x200d; വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്&#x200d;ത്തു. ഓഫീസില്&#x200d; പോസ്റ്ററുകള്&#x200d; പതിച്ചു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്&#x200d;ക്കായി തണ്ടര്&#x200d;ബോള്&#x200d;ട്ട് സംഘം സ്ഥലത്ത് തിരച്ചില്&#x200d; ആരംഭിച്ചു.</p>
<p>ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറംഗ സായുധ സംഘമാണ് ഓഫീസില്&#x200d; എത്തിയത്. തുടര്&#x200d;ന്ന് ജീവനക്കാരുമായി അല്&#x200d;പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്&#x200d;ത്തത്. തുടര്&#x200d;ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്&#x200d; പോസ്റ്ററുകള്&#x200d; പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്&#x200d;ക്ക് വാസയോഗ്യമായ വീട് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്&#x200d;.</p>
<p>പിന്നാലെ തൊട്ടടുത്തുള്ള കാട്ടിലേക്ക് മറഞ്ഞ സംഘത്തിന് വേണ്ടി തെരച്ചില്&#x200d; ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ തണ്ടര്&#x200d;ബോള്&#x200d;ട്ടാണ് പ്രദേശത്ത് തിരച്ചില്&#x200d; നടത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-member-maoist-group-in-wayanad-kfdc-office-was-vandalized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡില്&#x200d; ദര്&#x200d;ഗകള്&#x200d; തകര്&#x200d;ത്ത് തീവ്രഹിന്ദുത്വവാദികള്&#x200d;- വീഡിയോ</title>
		<link>https://www.chandrikadaily.com/hindu-extremists-vandalized-dargahs-in-uttarakhand.html</link>
					<comments>https://www.chandrikadaily.com/hindu-extremists-vandalized-dargahs-in-uttarakhand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Sep 2023 05:17:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dargahs]]></category>
		<category><![CDATA[Hindu extremists]]></category>
		<category><![CDATA[uttarakhand]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272942</guid>

					<description><![CDATA[പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിലെ ഋഷികേശില്&#x200d; ദര്&#x200d;ഗകള്&#x200d; തകര്&#x200d;ത്ത് തീവ്രഹിന്ദുത്വ സംഘടനകള്&#x200d;. സംഭവത്തിന്റെ നിരവധി വീഡിയോകള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുന്നതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ ദി സിയാസത് ഡെയ്‌ലി റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. സൂഫികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരുടെ ഖബറിടം തകര്&#x200d;ക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം.</p>
<p>&#8216;ഇത് ദേവഭൂമിയാണ്, പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമിയല്ല. ഇതില്&#x200d; നിന്ന് ഉത്തരാഖണ്ഡിനെ മോചിപ്പിക്കാന്&#x200d; തങ്ങള്&#x200d; പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും&#8217; സ്ഥലത്തുണ്ടായിരുന്ന ഒരാള്&#x200d; പ്രതികരിച്ചു. &#8216;അടക്കം ചെയ്ത ഓരോ ശരീരവും ഞങ്ങള്&#x200d; പുറത്തെടുക്കും, വിവസ്ത്രമാക്കു&#8217;മെന്നും മറ്റൊരാള്&#x200d; പറയുന്നുണ്ട്. പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമി ഹിന്ദുമതസ്ഥരായ 2 പേര്&#x200d;ക്ക് അവകാശപ്പെട്ടതാണെന്നും അവരുടെ നിര്&#x200d;ദേശപ്രകാരമാണ് പൊളിച്ചുനീക്കല്&#x200d; നടക്കുന്നതെന്നുമാണ് ദേവഭൂമി രക്ഷ അഭിയാന്&#x200d; അധ്യക്ഷന്&#x200d; ദര്&#x200d;ശന്&#x200d; ഭാരതിയുടെ വിശദീകരണം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Location: Rishikesh, Uttarakhand </p>
<p>Hindu extremists demolish another Muslim shrine with sledge hammers while chanting Jai Shri Ram slogans. <a href="https://t.co/a54LTV2dDl">pic.twitter.com/a54LTV2dDl</a></p>
<p>&mdash; HindutvaWatch (@HindutvaWatchIn) <a href="https://twitter.com/HindutvaWatchIn/status/1696357475027415531?ref_src=twsrc%5Etfw">August 29, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പുണ്യാത്മാക്കളെ അടക്കം ചെയ്തിരിക്കുന്ന ഭൂമി ഹിന്ദുമതസ്ഥരായ 2 പേരുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ നിര്&#x200d;ദേശപ്രകാരമാണ് പൊളിച്ചുനീക്കല്&#x200d; നടക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്. ഋഷികേശിലെ ശ്യാംപൂര്&#x200d;, ഗുമാനിവാല പ്രദേശങ്ങളില്&#x200d; മുപ്പതോളം ഖബറിടങ്ങളുണ്ട്. അവയെല്ലാം പൊളിച്ചുനീക്കാനാണ് ഞങ്ങളുടെ തീരുമാനം. ദേവഭൂമിയില്&#x200d; ഖബറിടം നിര്&#x200d;മിക്കുന്നത് ഞങ്ങളുടെ മതത്തിന് മേലുള്ള കടന്നുകയറ്റമാണ്&#8217; &#8211; ദര്&#x200d;ശന്&#x200d; ഭാരതി പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Location: Amit gram, Rishikesh, Uttarakhand </p>
<p>Members of Devbhoomi Raksha Abhiyan demolish a Muslim shrine with sledge hammers while chanting Jai Shri Ram slogans. <a href="https://t.co/lAWD5e0GTK">pic.twitter.com/lAWD5e0GTK</a></p>
<p>&mdash; HindutvaWatch (@HindutvaWatchIn) <a href="https://twitter.com/HindutvaWatchIn/status/1696023990437826746?ref_src=twsrc%5Etfw">August 28, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യന്&#x200d;-അമേരിക്കന്&#x200d; മുസ്‌ലിം കൗണ്&#x200d;സിലും സംഭവത്തെക്കുറിച്ച് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തില്&#x200d; ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ 505-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-extremists-vandalized-dargahs-in-uttarakhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
