VANITHA MATHIL – Chandrika Daily https://www.chandrikadaily.com Tue, 19 Mar 2019 05:20:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg VANITHA MATHIL – Chandrika Daily https://www.chandrikadaily.com 32 32 വനിതാ മതില്‍; ചെലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍ https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html#respond Tue, 19 Mar 2019 05:18:54 +0000 http://www.chandrikadaily.com/?p=121599 കെ.അനസ്
തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്‍കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍.
സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്‍ അധികാരദുര്‍വിനിയോഗമാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍, ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ വിവിധ വകുപ്പുകളില്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും ഒന്നിനും കൃത്യമായ മറുപടിയില്ല. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ധന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയെല്ലാം വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
വനിതാ മതിലിന് പണം അനുവദിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവുമായി ധനവകുപ്പിനെയാണ് ആദ്യം വിവരാവകാശപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിന് മറുപടി നല്‍കേണ്ടത് എന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച് മറുപടി നല്‍കി.
ഇതില്‍ വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പറയുന്നുണ്ട്. ജന്‍ഡര്‍ അവബോധ പരിപാടികള്‍ക്കായി നാളിതുവരെ 40,32, 878 രൂപ ചെലവിട്ടെന്ന വിവരവും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തമാക്കിയില്ല.
വനിതാ മതിലിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി വലിയ തുക തന്നെ സര്‍ക്കാര്‍ ചിലവഴിച്ചിരുന്നു. വിവിധ വകുപ്പുകള്‍ മുഖേന പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയ വലിയതോതില്‍ തന്നെ ഇക്കാലയളവില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇതിനാവശ്യമായ തുക സി.പി.എമ്മും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അവകാശവാദം.
വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്, പ്രളയ ഫണ്ട് വകമാറ്റുന്നില്ലെന്നും വനിതാ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ വനിതാ വകുപ്പ് ചെലവിട്ട തുകയുടെ കണക്ക് വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതും നല്‍കിയില്ല.

]]>
https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html/feed 0
ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്‍; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html#respond Sat, 16 Mar 2019 06:20:44 +0000 http://www.chandrikadaily.com/?p=121303 ന്യൂസിലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ ഭീകരവാദി നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഫെയ്ബുക്കിലൂടെയാണ് സുഗതന്‍ രംഗത്തെത്തിയത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്‍ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു.

ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് ഹാദിയ എന്ന പെണ്‍കുട്ടി മുസ്ലിമായപ്പോള്‍ ഇയാള്‍ പ്രതികരിച്ചത്. ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഭരണഘടനയുടെ നീതിയല്ല സ്വാഭാവിക നീതിയെന്നും പ്രസ്താവിച്ച ഈ കൊടും വര്‍ഗ്ഗീയവാദിയെ മുന്നില്‍ നിര്‍ത്തിയാണ് പിണറായി വിജയന്‍ നവോത്ഥാന മതില്‍ പണിതത്. ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

നവോത്ഥാന മതിലിന് വെള്ളാപ്പള്ളിയെയും സുഗതനെയും മുന്നില്‍ നിര്‍ത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ ഇവരെല്ലാം മാനസാന്തരം വന്നവരാണ് എന്നായിരുന്നു സി.പി.എം ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം.
ഖലീഫ ഉമര്‍ മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും ഖലീഫ ഉമറിനെ പോലെ മാനസാന്തരം വന്ന ആളാണ് സി.പി സുഗതനെന്നും സുഗതനെയും അങ്ങനെ കാണണമെന്നും അതുകൊണ്ടാണ് നവോത്ഥാന മതിലിന്റെ മുന്നില്‍ നിര്‍ത്തിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വിശേഷിപ്പിച്ചിരുന്നത്.
വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്‍ സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്.

സുഗതന് ഒരു മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും മുസ്ലിം വിരുദ്ധ വെറിയുടെ കാര്യത്തില്‍ ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റിനെതിരെയും പ്രതിഷേധം വ്യാപകമാണ്

]]>
https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html/feed 0
വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിന് പിടിയില്‍ https://www.chandrikadaily.com/health-inspector-arrested.html https://www.chandrikadaily.com/health-inspector-arrested.html#respond Sat, 05 Jan 2019 04:42:45 +0000 http://www.chandrikadaily.com/?p=115400 മലപ്പുറം: വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിനിടെ പിടിയിലായി. എന്‍.ജി.ഒ യൂണിയന്‍ അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുനില്‍ കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്. രണ്ട് ലിറ്റര്‍ ചാരായം, 40 ലിറ്റര്‍ വാഷ്, ബാരല്‍, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ തുടങ്ങിയ വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.

ഭാര്യയുടെ പേരിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍വെച്ചാണ് ഇയാള്‍ ചാരായം വാറ്റിയത്. സംശയം തോന്നി വീടുവളഞ്ഞ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒടുവില്‍ ബന്ധുതന്നെയാണ് ഇയാള്‍ക്കതിരെ എക്‌സൈസിന് മൊഴി നല്‍കിയത്.

എരിഞ്ഞമങ്ങാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റും, നിലവിലെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗവുമാണിയാള്‍. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ബോധവല്‍ക്കരണ പരിപാടിയായ ‘മുക്തി’യുടെ ക്ലാസെടുക്കുന്നത് സുനില്‍ കമ്മത്തായിരുന്നു. ലഹരിയുടെ മായിക വലയത്തില്‍ വീഴരുതെന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ചാരായം വാറ്റിയതിന് എക്‌സൈസിന്റെ പിടിയിലായത്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനില്‍ കമ്മത്തിനെ കോടതി റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/health-inspector-arrested.html/feed 0
യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശന്‍ https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html#respond Thu, 03 Jan 2019 05:46:20 +0000 http://www.chandrikadaily.com/?p=115293 ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്.

ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമല്ല നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലും ദര്‍ശനവും രണ്ടും രണ്ടാണ്. വനിതാമതില്‍ ശരിയും യുവതി ദര്‍ശനം തെറ്റുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഎം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

യുവതി പ്രവേശനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html/feed 0
ശബരിമല യുവതി പ്രവേശത്തില്‍ പരസ്യ വിമര്‍ശവുമായി വനിതാ മതില്‍ സംഘാടകന്‍ സി.പി സുഗതന്‍ https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html#respond Wed, 02 Jan 2019 10:06:29 +0000 http://www.chandrikadaily.com/?p=115201 ‘വനിതാ മതില്‍’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു എന്നും യഥാര്‍ത്ഥ ഭക്തര്‍ ഇങ്ങനെയല്ല മല ചവിട്ടുകയെന്നും സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയായ സുഗതനെ വനിതാ മതില്‍ ഭാരവാഹിയാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരുന്നു.

‘സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പിലാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ആക്ടിവിസ്റ്റ് യുവതികളെ മലചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്‍ ആ വേദനക്കൊപ്പം…’ സുഗതന്‍ പറയുന്നു. നവോത്ഥാന മൂല്യ സങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെയും ഭക്തിയോടെയും ജീവിക്കാന്‍ അനുവദിക്കണമെന്നും സുഗതന്‍ പറയുന്നു. ‘നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമൂഹം, അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം…’ എന്നാണ് സുഗതന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തര്‍ ശബരിമല കയറുന്നത് ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല. Activist യുവതികളെ മല ചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോഥാന മൂല്ല്യസങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍ അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്ക് യുവതികള്‍ എത്തിയപ്പോള്‍ എന്റെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള്‍ തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്1 ഹിന്ദുക്കളായ RRS BJP നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെ തടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്‍!! നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു. അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശം തടയാന്‍ NSSനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .! കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം!. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം?

]]>
https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html/feed 0
നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍ https://www.chandrikadaily.com/article-about-vanitha-mathil-2.html https://www.chandrikadaily.com/article-about-vanitha-mathil-2.html#respond Tue, 01 Jan 2019 17:58:23 +0000 http://www.chandrikadaily.com/?p=115141 മുഫീദ തെസ്‌നി

കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഒത്താശയോടെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്‍പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്‍ കണ്ടത്. നവോത്ഥാന നായകര്‍ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്‍ക്കപ്പെടുന്നവര്‍ പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്‍ ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്‍ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തില്‍ കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്‍ഗീയ മതില്‍ ഉയര്‍ത്തിയപ്പോള്‍ ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്‍ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചേരിതിരിവിന്റെ ജാതി മതില്‍ കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്‍ഹോളില്‍ വീണ നൗഷാദില്‍ വര്‍ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്‍ വര്‍ഗീയ മതില്‍ എന്ന് പ്രഖ്യാപിച്ചത്.
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്‍ത്തു പല്ലും നഖവും മിനുക്കി കാത്തുനില്‍ക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലെങ്കില്‍ ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്‍ ഉള്‍പ്പെടുത്തുമായിരുന്നോ. ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.
വനിതാനേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കോടതിയില്‍നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്‍ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സി.പി.എം. മറ്റേത് പാര്‍ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്‍ പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്‍ കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്‍ക്കോയ്മയുടെയും മുകളില്‍ വീണ്ടും അതേ നാണയത്തില്‍ മതില് കെട്ടി ഉറപ്പിക്കുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്‍ റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്‍ത്തിയ നാവോത്ഥാന സമരങ്ങളില്‍ തീയില്‍ കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്‍ക്ക്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയോരത്ത് നിര്‍ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്‍ വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്‍ നിര്‍ത്തിയ പലര്‍ക്കും തിരിച്ച് കയറിച്ചെല്ലാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്‍ ഓര്‍ക്കണമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്‍ പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്‍ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്ന വേളയില്‍തന്നെയാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള മതില്‍മാമാങ്കം. ആഘോഷങ്ങള്‍ പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങള്‍ വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്‍ എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ആശയവുമായി അതേ സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടുവന്നത്.

]]>
https://www.chandrikadaily.com/article-about-vanitha-mathil-2.html/feed 0
വിവാദമായതോടെ അവധി അറിയിപ്പ് തിരുത്തി അധികൃതര്‍; ഉച്ചക്ക് ശേഷം മാത്രം അവധി https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html#respond Mon, 31 Dec 2018 14:28:02 +0000 http://www.chandrikadaily.com/?p=115079 കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ തിരുത്തി അധികൃതര്‍. സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ അവധി വിവാദമായതോടെയാണ് അറിയിപ്പ് തിരുത്തി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വീണ്ടും രംഗത്തെത്തയത്.

“നാളെ (01.01.2019) കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചക്ക് ശേഷം മാത്രമേ അവധി ഉള്ളൂ എന്ന് അറിയിക്കുന്നു. നേരത്തെ മുഴുവന്‍ ദിവസവും അവധി ആണെന്ന് കൊടുത്ത അറിയിപ്പ് ഇതിനാല്‍ തിരുത്തി വായിക്കണം എന്ന് അറിയിക്കുന്നു.”

ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്‍ വനിതാ മതിലില്‍ പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html/feed 0
വനിതാ മതിലിനായി സ്‌കൂളുകള്‍ക്ക് അവധി https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html#respond Mon, 31 Dec 2018 13:05:57 +0000 http://www.chandrikadaily.com/?p=115069 കോഴിക്കോട്: സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്‍ വനിതാ മതിലില്‍ പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നാളത്തെ അവധിക്ക് പകരമായി 19 ന് ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

]]>
https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html/feed 0
കാനം രാജേന്ദ്രനെ തിരുത്തിയും കുത്തിയും വി.എസിന്റെ മറുപടി https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html#respond Sun, 30 Dec 2018 17:03:44 +0000 http://www.chandrikadaily.com/?p=115005 തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്‍. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍ നില്‍ക്കേണ്ടവരല്ല, സ്ത്രീകള്‍ എന്ന് സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്‍ മതില്‍ തീര്‍ക്കുന്നത്. കാനം രാജേന്ദ്രന്‍ ഇപ്പോഴും സിപിഐ ആണെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. ഒരു പക്ഷെ, വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളില്‍, സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം ഏതായാലും, സി.പി.എമ്മിന്റെ നിലപാടുകളെക്കുറിച്ച് കാനം രാജേന്ദ്രന് വ്യക്തതയുണ്ടെന്നത് സന്തോഷകരവുമാണെന്ന് വി.എസ് പറഞ്ഞു.

]]>
https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html/feed 0
പിണറായിയുടെ തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാട് ആപത്കരം: രമേശ് ചെന്നിത്തല https://www.chandrikadaily.com/chennithala-against-cm-pinarayi.html https://www.chandrikadaily.com/chennithala-against-cm-pinarayi.html#respond Sun, 30 Dec 2018 16:38:18 +0000 http://www.chandrikadaily.com/?p=115002 തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമെ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമാായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വനിതാ മതില്‍ നിര്‍മ്മാണത്തിന്റെ യോഗത്തിന് ഹൈന്ദവ സംഘടനകളെയെ വിളിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും ആയുധമാക്കും എന്നതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. തീവ്ര ഹൈന്ദവ വര്‍ഗീയതയെ നേരിടാന്‍ അതിലും തീവ്രമായ ഹൈന്ദവ വര്‍ഗീയതയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. സമൂഹത്തെ ഹിന്ദുവെന്നും മുസ്ിീം എന്നും ക്രിസ്ത്യാനിയെന്നും മുഖ്യമന്ത്രി വേര്‍തിരിക്കുന്നത് ആപത്താണ്. ഇത് സാമുദായിക ദ്രുവീകരണത്തിന് കാരണമാകുമെന്നും ചെന്നിത്തല പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരന്‍ എന്നു പറയുന്ന പിണറായി തന്റെ പാര്‍ട്ടി പരിപാടിയേയും സിദ്ധാത്തേയും തള്ളിക്കളയുകയാണന്ന് ചെന്നിത്തല പറഞ്ഞു. വനിതാമതില്‍ എന്തിനെന്ന് എന്റെ ചോദ്യത്തിന് എനിക്കത് അറിയില്ലേ എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഈ ചോദ്യം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദന് മനസ്സിലാക്കി കൊടുക്കുകയാണ് പിണറായി ചെയ്യേണ്ടത്. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗ സമരത്തിന്റെ വഴിയല്ലന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം പിണറായിക്ക് മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാണ്. മതിലുകെട്ടാന്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും ദേവസ്വം മന്ത്രിക്കും എന്തിനാണ് മതില്‍കെട്ടുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. അവര്‍ക്കും പിണറായി മനസ്സിലാക്കി കൊടുക്കണം. ശബരിമല യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്ന് തന്റെ ചോദ്യത്തിന് സുപ്രീം കോടതി വിധിയാണ് വനിതാ മതിലിന് നിമിത്തമായതെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയാനാണ് മതില്‍കെട്ടുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഇടതു മുന്നണി ‘ഭരണത്തിനിടയിലാണ് സ്ത്രീകള്‍ക്ക്് നേരെ ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനായാല്‍ പിന്നെ വനിതാ മതില്‍കെട്ടാനുള്ള ആവശ്യമില്ല. സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുന്ന സനലിന്റെ ‘ഭാര്യ വിജിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരിക്കലെങ്കിലും ചര്‍ച്ച നടത്തിയിട്ട് മതിയായിരുന്നോ മതില്‍ നിര്‍മ്മാണം. ഒരു വശത്ത് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുകയും മറുവശത്ത് അതിന്റെ പേരില്‍ മതില്‍കെട്ടുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

]]>
https://www.chandrikadaily.com/chennithala-against-cm-pinarayi.html/feed 0