<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vanthematharam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vanthematharam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Dec 2025 06:19:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vanthematharam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വന്ദേമാതരവും സംഘപരിവാറും</title>
		<link>https://www.chandrikadaily.com/vande-mataram-and-sangha-parivar.html</link>
					<comments>https://www.chandrikadaily.com/vande-mataram-and-sangha-parivar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Dec 2025 06:19:06 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aanathmadam]]></category>
		<category><![CDATA[Dr.mkmuneer]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vanthematharam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371554</guid>

					<description><![CDATA[വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്.]]></description>
										<content:encoded><![CDATA[<p><strong>ഡോ.എം.കെ മുനീര്&#x200d;</strong></p>
<p>വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്&#x200d;ഷികത്തോട് അനുബന്ധിച്ച് പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രഭരണകൂടം നടത്തിയ ചര്&#x200d;ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്&#x200d;ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്. ഭാഗികമായി നോക്കിയാല്&#x200d; പ്രത്യക്ഷത്തില്&#x200d; ഇതൊരു ദേശഭക്തി ഗാനമായി തോന്നുമെങ്കിലും വന്ദേമാതരവും അതിന്റെ മാതൃസ്ഥാനമായ ആനന്ദമഠം നോവലും പരിശോധിച്ചാലാണ് സംഘപരിവാറിന്റെ ഇക്കാര്യത്തിലെ നവസ്‌നേഹവും അമിതാവേശവും വ്യക്തമാകുക.</p>
<p>കഴിഞ്ഞ നവംബര്&#x200d; ഏഴിന് വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് പാര്&#x200d;ലമെന്റില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d; ചരിത്രത്തെ പാടെ തമസ്‌കരിച്ച് വര്&#x200d;ത്തമാനകാല വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യാപനത്തിനുള്ള വാചകമടിയായി ചുരുങ്ങി. ഗാന്ധിജിയെയും അഹിംസയെയും പിന്തള്ളാന്&#x200d; ദേശീയ ഗാനമായ ജനഗണമനയെയും ടാഗോറിനെയുമെല്ലാം താഴ്ത്തിക്കെട്ടാന്&#x200d; സംഘപരിവാറിന് ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജി ഒരു ഉപകരണമാണ്. ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിയെയും ആനന്ദമഠമെന്ന നോവലിനെയും ശരിയായി മനസിലാക്കുന്നതില്&#x200d; മതേതര ചേരിയിലുള്ളവര്&#x200d;പോലും പരാജയപ്പെടുമ്പോഴാണ് വന്ദേമാതരമൊരു രാഷ്ട്രീയ ആയുധമായി മൂര്&#x200d;ച്ചകൂട്ടപ്പെടുന്നത്.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d; ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിയുടെ &#8216;ആനന്ദമഠം&#8217; എന്ന കൃതിയില്&#x200d; ഉള്&#x200d;ച്ചേര്&#x200d;ത്തിട്ടുള്ള &#8216;വന്ദേമാതരം&#8217; എന്ന ഗാനം ആദ്യ വിമര്&#x200d;ശനത്തിന് വിധേയമായത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെയാണ്. ദേശീയ ഐക്യബോധം എന്ന സങ്കല്&#x200d;പത്തെ ശിഥിലമാക്കിക്കൊണ്ട് രചിക്കപ്പെട്ട ഗാനമായി അത് പല കോണില്&#x200d; നിന്നും പ്രതിഷേധത്തിന് വിധേയമായി. &#8216;ആനന്ദമഠം&#8217; വളരെയേറെ മാറ്റത്തിരുത്തലുകള്&#x200d;ക്ക് വിധേയമായ ഒരു നോവലാണ്. ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജി ജീവിച്ചിരിക്കുമ്പോള്&#x200d; തന്നെ വെട്ടിയും തിരുത്തിയും മുറിച്ചും കൂട്ടിച്ചേര്&#x200d;ത്തും മൂലകൃതിയില്&#x200d; സമൂലമായ മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്&#x200d; അണിചേര്&#x200d;ന്നവര്&#x200d;, ജാതിമതഭേദമന്യ ആദ്യത്തെ പ്രതി ഷേധമുയര്&#x200d;ത്തിയപ്പോഴും, പിന്നീട് ഇംഗ്ലീഷുകാരന്റെ ഇംഗിതത്തെ മാനിച്ച് പലവുരുവും ആനന്ദമാഠം എന്ന സൃഷ്ടി പുനര്&#x200d;ജനിച്ചു.</p>
<p>കോണ്&#x200d;ഗ്രസിന്റെ ദേശീയ സമിതിയിലും ഈ ഗ്രന്ഥം അമര്&#x200d;ഷത്തിന്റെ വേനല്&#x200d; ചൂടേറ്റു. അവരുടെ കൂട്ടായ എതിര്&#x200d;പ്പുകള്&#x200d;ക്കിടയില്&#x200d; ന്യൂനപക്ഷസമുദായത്തിന്റെ ശബ്ദവുമുണ്ടായിരുന്നു എന്നുമാത്രം. എന്നാല്&#x200d; ഇന്ന് സംഘ്പരിവാറിന്റെ ദൃഷ്ടിയില്&#x200d; ദേശീയബോധമുയര്&#x200d;ത്തുന്ന ഒരു ഗാനത്തിനെതിരെ ന്യൂനപക്ഷസമുദായത്തിന്റെ രാഷ്ട്രവിരുദ്ധമായ ശബ്ദം മാത്രമാണ് കേള്&#x200d;ക്കുന്നത്. ഈ കഥയുടെ പ്രചാരണത്തിലൂടെ ഒരു ധ്രുവീകരണത്തിന് വേണ്ടിയുള്ള കഠിന പ്രയത്‌നം അവര്&#x200d; നടത്തുന്നു. ഇവിടെ വര്&#x200d;ഗീയ പ്രശ്‌നമായി നാം ഇതിനെ കാണരുത്.</p>
<p>മതേതര മൂല്യങ്ങള്&#x200d;ക്കായി നിലകൊള്ളുന്ന ജനമനസുകളില്&#x200d; തീപ്പൊരി വാരിയിടാതെ, തികച്ചും നിഷ്പക്ഷമായ കോണിലൂടെ നമുക്ക് ഈ ഗ്രന്ഥത്തെ ഒന്ന് വിലയിരുത്താം. അതിനായി നമുക്കാശ്രയിക്കാനുള്ളത് പ്രഗത്ഭരായ ഗ്രന്ഥകാരന്മാരെത്തന്നെയാണ്. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു, ബിപിന്&#x200d; ചന്ദ്ര, റൊമിളാ ഥാപ്പര്&#x200d;, ഡോ. ഭീമീബൊരി മജൂംദാര്&#x200d;, താനികാ സര്&#x200d;ക്കാര്&#x200d;, പ്രൊഫ.വി. അരവിന്ദാക്ഷന്&#x200d; തുടങ്ങിയവര്&#x200d; &#8216;ആനന്ദമഠ&#8217;ത്തെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്&#x200d;ശങ്ങളെ അവലംബമായി സ്വീകരിച്ചുകൊണ്ട് തികച്ചും നീതിയുക്തമായി നമുക്ക് ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിയുടെ സര്&#x200d;ഗ സൃഷ്ടിയുടെ ആഴങ്ങളിലേക്കൊന്നു മുങ്ങിനോക്കാം.</p>
<p>മാറ്റിത്തിരുത്തലിന്റെ നാള്&#x200d;വഴികള്&#x200d; ബിപിന്&#x200d; ചന്ദ്ര ഇീാാൗിമഹശമൊ ശി ങീറലൃി കിറശമ എന്ന കൃതിയില്&#x200d; വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വന്ദേമാതരം രചിക്കപ്പെട്ടപ്പോള്&#x200d; സപ്ത കോടി കണ്ഠകളകളനിനാദകരാളേ എന്നായിരുന്നു. ഏഴുകോടി പ്രാര്&#x200d;ത്ഥനാനിര്&#x200d;ഭരമായ്&#8230; എന്നു പറയുന്നത് ഇന്ത്യയുടെ ജനസംഖ്യ ആയിരുന്നില്ല. ഹിന്ദുക്കളുടേതുമായിരുന്നില്ല. ബംഗാളികളുടേത് പോലുമായിരുന്നില്ല. അത് ബ്രിട്ടീഷുകാര്&#x200d; സമകാലികമായുണ്ടാക്കിയ ഒറിയക്കാരും ആാസാമികളും, ബീഹാറികളുമെല്ലാമടങ്ങുന്ന ബംഗാള്&#x200d; &#8216;പ്രസി ഡന്&#x200d;സി&#8217;യിലെ ജനസംഖ്യയായിരുന്നു. ഈ &#8216;കപടബോധം&#8217; അധികനാള്&#x200d; പിടിച്ചു നിറുത്താന്&#x200d; സാധിച്ചില്ല ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിക്ക് നേരെ പ്രതിഷേധം ഇരമ്പി.</p>
<p>&#8216;പ്രസിഡന്&#x200d;സി പാട്രിയോട്ടിസം.&#8217; ഏഴുകോടി ശബ്ദമുയര്&#x200d;ന്നു എന്നത് &#8216;ഇരുപത് കോടി ശബ്ദം&#8217; എന്നു മാറ്റിയെഴുതി. എന്നിട്ടും ഇന്ത്യന്&#x200d; ദേശീയതയുടെ അതിര്&#x200d;വരമ്പുകള്&#x200d;ക്കപ്പുറമാണ് &#8216;രാജഭരണപ്രദേശങ്ങള്&#x200d;&#8217; എന്ന സ്ഥിതിവന്നു. രോഷാഗ്‌നിയില്&#x200d; തിളച്ച ദേശസ്‌നേഹികള്&#x200d; ചാറ്റര്&#x200d;ജിക്ക് നേരെ ശരവര്&#x200d;ഷമായി. പിന്നീട് രാജഭരണ പ്രദേശത്തില്&#x200d; ഉള്ളവരെക്കൂടെ ഇന്ത്യയിലെ ജനതയുടെ ഭാഗമായി കൂട്ടിച്ചേര്&#x200d;ത്തത് 1930ലെ ജനകീയ മുന്നേറ്റത്തെത്തുടര്&#x200d;ന്നാണ്, &#8216;കോടികോടി കണ്ഠകളകള നിനാദകരാളേ കോടികോടി ഭുജൈധ്യത ഖരകരവാളേ&#8230;&#8217; എന്നായത്.</p>
<p>അതുകൊണ്ട് ആര്&#x200d;.എസ്.എസ് ആദ്യകാലത്ത് &#8216;വന്ദേ മാതരത്തോട്&#8217; മാനസികമായി പൊരുത്തപ്പെട്ട് പോയിരുന്നില്ല. ആനന്ദമഠത്തിനെതിരെ ശബ്ദമുയര്&#x200d;ന്നു തുടങ്ങിയപ്പോള്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വത്തിന് അതിലെ വര്&#x200d;ഗീയ പശ്ചാത്തലവും ഇംഗ്ലീഷ് പ്രീണനവും ബോധ്യമായി. പക്ഷേ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പൂര്&#x200d;ണമായ ശ്രമം അവര്&#x200d; നടത്തിയില്ല. വന്ദേ മാതരത്തിനെതിരെ ശക്തമായ എതിര്&#x200d;പ്പ് വന്നപ്പോള്&#x200d; ഇതിനെ സംബന്ധിച്ച് പഠിക്കാന്&#x200d; ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് ഒരു കമ്മറ്റി രൂപീകരിച്ചു.</p>
<p>അതില്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു, മൗലാനാ അബ്ദുള്&#x200d;കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, ആചാര്യ നരേന്ദ്രദേവ് എന്നിവര്&#x200d; അംഗങ്ങളായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശം തേടാനും കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം രൂപപ്പെടുത്തിയത് നെഹ്‌റുവാണ്. 1939 ല്&#x200d; ആദ്യ രണ്ട് പദ്യഭാഗവും നിലനിറുത്തിക്കൊണ്ട് മറ്റുള്ളവ ഉപേക്ഷിക്കാന്&#x200d; കോണ്&#x200d;ഗ്രസ് തീരുമാനിച്ചു. എങ്കിലും വന്ദേമാതരത്തിനെതിരെയുള്ള വിമര്&#x200d;ശനം കോണ്&#x200d;ഗ്രസിന കത്ത് തുടര്&#x200d;ന്നുകൊണ്ടേയിരുന്നു.</p>
<p>ഒരുവിഭാഗം കോണ്&#x200d;ഗ്രസുകാരുടെ സമ്മര്&#x200d;ദ്ദമായിരുന്നു ഇതിനു കാരണം. എന്നാല്&#x200d; 1947 ല്&#x200d; സ്വാതന്ത്ര്യത്തിനുശേഷം പൂര്&#x200d;ണ ഭേദഗതി വരുത്താന്&#x200d; കോണ്&#x200d;ഗ്രസ് തയാറായി. 1950 ജനുവരി 24ന് കോണ്&#x200d;സ്റ്റിസ്റ്റ്യുവന്റ് അസംബ്ലി കൂടിയപ്പോള്&#x200d; &#8216;ജന ഗണമന&#8217;യെ ദേശീയഗാനമായി അംഗീകരിച്ചു. നെഹ്‌റു ഒരിക്കല്&#x200d; സുബാഷ് ചന്ദ്രബോസിനെഴുതി. (1937 ഒക്ടോബറിലായിരുന്നു അത്) &#8216;ആനന്ദമഠം വായിച്ചശേഷം അതിലെ ഗാനത്തിന്റെ പശ്ചാത്തലം&#8217; മുസ്‌ലിംകളെ ചൊടിപ്പിക്കാന്&#x200d; സാധ്യതയുണ്ട് എന്നു തോന്നുന്നു. വന്ദേമാതരത്തിനെതിരെയുള്ള ആക്രോശം വലിയ അളവോളം വര്&#x200d;ഗീയ ശക്തികളുടെ സൃഷ്ട്ടിയാണ്. പക്ഷേ അതേ സമയം അല്&#x200d;പം കാമ്പും ഇല്ലാതില്ല. വര്&#x200d;ഗീയമായ ചായ്‌വുള്ളവരില്&#x200d; അത് വല്ലാതെ പ്രശ്‌നമുണ്ടാക്കും.</p>
<p>ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിയുടെ &#8216;ആനന്ദമഠം&#8217; &#8216;ബംഗദര്&#x200d;ശനം&#8217; എന്ന സാഹിത്യ പത്രികയില്&#x200d; ആണ് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്. അതില്&#x200d; &#8216;സന്ന്യാസികളുടെ പോരാട്ട&#8217;ത്തെക്കുറിച്ച് പറഞ്ഞപ്പോള്&#x200d; അത് നടന്ന സ്ഥലങ്ങളുടെ പേരുകളും വര്&#x200d;ഷവും കാലവും എല്ലാം രേഖപ്പെ ടുത്തിയിരുന്നു. അന്ന് ബങ്കിം ചന്ദ്ര ചാറ്റര്&#x200d;ജി ബ്രിട്ടീഷുകാര്&#x200d;ക്ക് കീഴിലുള്ള ഒരു ഡപ്യൂട്ടി കലക്ടറായിരുന്നു. &#8216;ബംഗദര്&#x200d;ശന&#8217;ത്തില്&#x200d; വന്ന ആദ്യനോവലില്&#x200d; ബ്രിട്ടീഷുകാര്&#x200d;ക്കെതിരെയുള്ള സമരം കൂടിയാണ് സന്ന്യാസികള്&#x200d; നടത്തുന്നതെന്ന് വരുന്ന തരത്തിലായിരുന്നു കഥ. അപ്പോഴാണ് ബ്രിട്ടീഷുകാര്&#x200d;ക്ക് കീഴെ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്&#x200d; തന്റെ സ്ഥാനമാനങ്ങളെ ദുരുപയോഗം ചെയ്ത് സാഹിത്യ രചന നടത്തിയാല്&#x200d; ആ പദവിക്ക് ഏല്&#x200d;ക്കാന്&#x200d; സാധ്യതയുള്ള ആഘാതത്തെ ക്കുറിച്ച് സുഹൃത്തുക്കള്&#x200d; ബങ്കിംചന്ദ്ര ചാറ്റര്&#x200d;ജിക്ക് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>വളരെ കൃത്യമായി ചാറ്റര്&#x200d;ജി ബ്രിട്ടീഷുകാരുടെ പേരുകള്&#x200d; തന്റെ അടുത്ത പതിപ്പില്&#x200d; നിന്ന് നീക്കംചെയ്തുകൊണ്ട് സ്വസ്ഥനായി. പകരം നവാബിന്റെ കീഴിലുള്ള മുസ്‌ലിം ഉദ്യോഗസ്ഥരെ വില്ലന്മാരാക്കി അവരോട് ദേശാഭിമാനത്തോടെ പൊരുതുന്ന പടയാളികളുടെ പുതിയ വ്യാഖ്യാനം പുറത്തിറക്കി. ആര്&#x200d;.എസ്.എസിന്റെ സൈദ്ധാന്തികന്&#x200d; മനല്&#x200d;ക്കാനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ത്രിവര്&#x200d;ണ പതാകക്ക് പകരം കാവിക്കൊടിയെ ദേശീയ പതാകയാക്കി മനസില്&#x200d; ധ്യാനിക്കുന്ന &#8216;സംഘ്പരിവാര്&#x200d; കുടുംബം&#8217; വന്ദേമാതരം കൂടുതല്&#x200d; ദേശീയത തുളുമ്പുന്ന ഗാനമായി ഗണിച്ചുപോരുന്നതിന് പിന്നിലെ ചേതോവികാരം നിഷ്പക്ഷമതികള്&#x200d; ചികഞ്ഞുനോക്കേണ്ടതുണ്ട്.</p>
<p>ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി &#8216;സര്&#x200d;ഗസൃഷ്ടിയെ&#8217; വെട്ടിയും കുത്തിയും ശിഥിലമാക്കി പുനര്&#x200d; രചനയ്ക്ക് വിധേയമാക്കിയ ബങ്കിം ചന്ദ്ര ചാറ്റര്&#x200d;ജിയുടെ നോവലിനേക്കാള്&#x200d; കലാസൗഷ്ഠവം രവീന്ദ്രനാഥ ടാഗോറിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും രചനകള്&#x200d;ക്കില്ല എന്നു പറയുന്ന സംഘ്പരിവാര്&#x200d;, ഗീബത്സിന്റെ ശിഷ്യഗണങ്ങളില്&#x200d;പ്പെടുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ &#8216;ജനഗണമന&#8217; ഉപേക്ഷിക്കണമെന്നുപോലും അവര്&#x200d; രഹസ്യ പ്രചാരണം നടത്തുന്നു. ജോര്&#x200d;ജ്ജ് അഞ്ചാമനെ പാടിപ്പുകഴ്ത്തുന്ന സ്തുതിഗാനമായി മാത്രമേ അതിനെ പരിഗണിക്കാന്&#x200d; പാടുള്ളൂ എന്ന ആശ്ചര്യജനകമായ പുതിയ വ്യാഖ്യാനം നല്&#x200d;കാനും അവര്&#x200d; തയ്യാറായിരിക്കുന്നു.<br />
( അവസാനിക്കുന്നില്ല )</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vande-mataram-and-sangha-parivar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
