<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vatakara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vatakara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Feb 2025 02:17:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vatakara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു</title>
		<link>https://www.chandrikadaily.com/vayodhika-died-in-house-fire-in-vadakara-vilyapally.html</link>
					<comments>https://www.chandrikadaily.com/vayodhika-died-in-house-fire-in-vadakara-vilyapally.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 02:17:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331170</guid>

					<description><![CDATA[തീ​പ​ട​ർ​ന്ന സ​മ​യം ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു]]></description>
										<content:encoded><![CDATA[<p>വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാ​പ്പ​ള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീ​പ​ട​ർ​ന്ന സ​മ​യം ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്.</p>
<p>വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീ​പി​ടി​ത്ത​ത്തി​ന്&#x200d;റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vayodhika-died-in-house-fire-in-vadakara-vilyapally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയില്&#x200d; കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം; കുട്ടിയെ കാണുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതി</title>
		<link>https://www.chandrikadaily.com/9-year-old-girl-unconscious-after-being-hit-by-a-car-in-vadakara-accused-shejil-granted-bail-the-accused-did-not-answer-the-question-whether-he-would-see-the-child.html</link>
					<comments>https://www.chandrikadaily.com/9-year-old-girl-unconscious-after-being-hit-by-a-car-in-vadakara-accused-shejil-granted-bail-the-accused-did-not-answer-the-question-whether-he-would-see-the-child.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Feb 2025 13:27:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329401</guid>

					<description><![CDATA[അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം.]]></description>
										<content:encoded><![CDATA[<p>വടകരയിൽ 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെന്ന കേസിൽ ഷജീലിന് നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.</p>
<p>ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.</p>
<p>കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം രൂപമാറ്റം വരുത്തുകയും വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന.</p>
<p>കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷജീലിന്&#x200d;റെ മറുപടി. പേടികൊണ്ടാണ് കാർ നിർത്താതെ പോയതെന്ന് കഴിഞ്ഞ ദിവസം ഷജീൽ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/9-year-old-girl-unconscious-after-being-hit-by-a-car-in-vadakara-accused-shejil-granted-bail-the-accused-did-not-answer-the-question-whether-he-would-see-the-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയിൽ രണ്ടുവയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-two-year-old-girl-was-found-dead-in-a-river-in-vadakara.html</link>
					<comments>https://www.chandrikadaily.com/a-two-year-old-girl-was-found-dead-in-a-river-in-vadakara.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 11:22:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[River]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327933</guid>

					<description><![CDATA[മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.]]></description>
										<content:encoded><![CDATA[<p>താഴെയങ്ങാടി വക്കീൽപാലത്തിന് സമീപം പുഴയിൽ രണ്ടുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി. ഹൗസിൽ ഷമീറിന്&#x200d;റെയും മുംതാസിന്&#x200d;റെയും മകൾ ഹവ്വ ഫാത്തിമയെയാണ് ഇന്ന് ഉച്ച 12 മണിയോടെ മരിച്ച നിലയിൽ വീടിനോട് ചേർന്ന പുഴയിൽ കണ്ടത്.</p>
<p>വീട്ടിൽ കളിച്ചുകൊണ്ടിരിക്കേ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വീട്ടിന് മുൻഭാഗത്ത് 50 മീറ്റർ അപ്പുറമുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-two-year-old-girl-was-found-dead-in-a-river-in-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html</link>
					<comments>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 09:16:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323179</guid>

					<description><![CDATA[വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേര്&#x200d;, മരിക്കാനിടയായത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.</p>
<p>മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. എസി പ്രവര്&#x200d;ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്&#x200d;നിന്നാണ് കാര്&#x200d;ബണ്&#x200d; മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.</p>
<p>എന്നാൽ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1death-in-caravan-reported-as-carbon-monoxide-inhalation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയില്&#x200d; നിര്&#x200d;ത്തിയിട്ട കാരവാനില്&#x200d; രണ്ട് പേര്&#x200d; മരിച്ച സംഭവം; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം</title>
		<link>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html</link>
					<comments>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:29:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323043</guid>

					<description><![CDATA[കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.</p>
<p>മടക്കയാത്രയിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വിശ്രമിച്ച ഇരുവരും എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്&#x200d;റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്&#x200d; ഇന്ന് രാവിലെ സ്ഥലത്ത് എത്തും. ഇതിന് പിന്നാലെയായിരിക്കും മൃതദേഹം വാഹനത്തിൽ നിന്നും മാറ്റുക.</p>
<p>ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ &#8220;ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്&#x200d;മെന്&#x200d;റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കാരവാൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-died-in-a-caravan-stopped-at-vadakara-the-preliminary-conclusion-is-that-the-cause-of-death-was-gas-leak-of-ac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയില്&#x200d; കാരവനില്&#x200d; രണ്ട് മൃതദേഹങ്ങള്&#x200d;; ഒരാള്&#x200d; സ്‌റ്റെപ്പിലും മറ്റൊരാള്&#x200d; വാഹനത്തിനുള്ളിലും</title>
		<link>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html</link>
					<comments>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:00:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caravan]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323029</guid>

					<description><![CDATA[മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.</p>
<p>രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.</p>
<p>എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്&#x200d; കാരവന്&#x200d; ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്&#x200d; ജീവനക്കാരനാണ് ജോയല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-dead-bodies-in-caravan-at-vadakara-one-on-the-steps-and-the-other-inside-the-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട്: പ്രചരിപ്പിച്ചവര്&#x200d;ക്ക് എതിരെയും കേസെടുക്കണമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/kafir-screenshot-the-court-should-file-a-case-against-those-who-spread-it.html</link>
					<comments>https://www.chandrikadaily.com/kafir-screenshot-the-court-should-file-a-case-against-those-who-spread-it.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Dec 2024 14:18:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kaafir screenshot]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321710</guid>

					<description><![CDATA[വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. 12.08.2024 ന് കേരളം ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ കാഫിർ സ്‌ക്രീൻഷോട്ട് സോഷ്യൽ [&#8230;]]]></description>
										<content:encoded><![CDATA[<p>വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.</p>
<p>12.08.2024 ന് കേരളം ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ കാഫിർ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ തങ്ങൾ പോസ്റ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നും ഇവരെല്ലാം സമ്മദിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോരാളി ഷാജി ഗ്രൂപ്പിൽ നിന്നും നീക്കാം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേർത്തിട്ടുണ്ടെന്നും റിബേഷിന് അത് എവിടെ നിന്ന് കിട്ടിയെന്ന് ചോദ്യം ചെയ്യലിൽ റിബേഷ് പറഞ്ഞില്ല എന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടും നാളിതുവരെ ഇവരെ ആരെയും പ്രതി ചേർത്തിട്ടില്ല എന്ന് വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.</p>
<p>ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചു തന്നത് എന്ന് വെളുപ്പെടുത്താത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാൻ സാധിക്കില്ല എന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചു.</p>
<p>വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ കേസ് ഡയറി ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി ഉത്തരവ് നൽകിയ ശേഷം പോലീസ് ആകെ ചെയ്തത് ഫേസ്ബുക്കിന്റെ രേഖകൾ ഹാജരാക്കുന്നതിനായി കോടതിയിൽ ഒരു അപേക്ഷ കൊടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനായി ഒരു കത്ത് കൊടുക്കുക മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. 3 ആഴ്ചക്കകം ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് വൈകിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസ് സ്വീകരിച്ച് വരുന്നതെന്നും സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച ആൾ ഈ സമൂഹത്തിൽ ഉണ്ടെന്നും ആ ആളെ കണ്ടെത്തൽ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അല്ലെങ്കിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ അയാൾ തുടരുമെന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്. തുടർ റിപ്പോർട്ടിനായി കേസ് ഡിസംബർ 20ലേക്ക് മാറ്റി. കേസിൽ നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kafir-screenshot-the-court-should-file-a-case-against-those-who-spread-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട്; അന്വേഷണ പുരോഗതി റിപ്പോര്&#x200d;ട്ട് ഇന്ന് കോടതിയില്&#x200d; സമര്&#x200d;പ്പിക്കും</title>
		<link>https://www.chandrikadaily.com/kafir-screenshot-the-investigation-progress-report-will-be-submitted-to-the-court-today.html</link>
					<comments>https://www.chandrikadaily.com/kafir-screenshot-the-investigation-progress-report-will-be-submitted-to-the-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Nov 2024 02:56:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kafir screen shot]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318871</guid>

					<description><![CDATA[കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌]]></description>
										<content:encoded><![CDATA[<p>കാഫിർ സ്ക്രീൻഷോട്ട് കേസില്&#x200d; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്എച്ച്ഒ ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് മുമ്പാകെയാണ് സമർപ്പിക്കുക.</p>
<p>വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും കിട്ടിയില്ല. ഇക്കാര്യം പോലീസ് കോടതിയെ ഇന്ന് അറിയിക്കുമെന്ന് സൂചന. നിലവിൽ രണ്ടു കേസുകളിൽ ആണ് അന്വേഷണം.</p>
<p>അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിർദേശം നൽകിയിരുന്നു.</p>
<p>എന്നാൽ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിരുന്നു.</p>
<p>കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌</p>
<p>എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ​ഹാജരാക്കാൻ ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kafir-screenshot-the-investigation-progress-report-will-be-submitted-to-the-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം&#8217;; കെ.കെ രമ</title>
		<link>https://www.chandrikadaily.com/now-we-can-be-united-in-the-church-this-is-a-victory-with-vadakara-kk-rama.html</link>
					<comments>https://www.chandrikadaily.com/now-we-can-be-united-in-the-church-this-is-a-victory-with-vadakara-kk-rama.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Nov 2024 13:27:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kk rema]]></category>
		<category><![CDATA[rahul mamkootathil]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318701</guid>

					<description><![CDATA[പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു. ]]></description>
										<content:encoded><![CDATA[<p>ലക്കാട് രാഹുല്&#x200d; മാങ്കൂട്ടത്തലിന്റെ വിജയത്തില്&#x200d; പ്രതികരിച്ച് ആര്&#x200d;എംപി നേതാവ് കെ കെ രമ എംഎല്&#x200d;എ. ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്&#x200d;. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ രമ പ്രതികരിച്ചത്‌.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്&#x200d;. ചന്ദ്രശേഖരന്റെ നാട്ടുകാര്&#x200d; ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്&#x200d;ന്ന് നില്&#x200d;ക്കാന്&#x200d; ചില ചെറുപ്പക്കാര്&#x200d; പാലക്കാടിനും വടകരയ്ക്കുമിടയില്&#x200d; നെയ്ത പാലത്തിലൂടെ നടക്കാന്&#x200d; തീരുമാനിച്ചതുകൊണ്ട് കൂടിയാണത്&#8230;</p>
<p>പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്&#x200d;ഗീയക്കാര്&#x200d;ഡിറക്കിയതെങ്കില്&#x200d;</p>
<p>പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു.</p>
<p>തോറ്റ സ്ട്രാറ്റജികള്&#x200d; രണ്ടിടത്തും ഒന്നാണ്. തോല്&#x200d;പ്പിച്ച ജനതയും ഒന്നാണ്. വര്&#x200d;ഗീയപാര്&#x200d;ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്&#x200d;ക്ക് വടകരയുടെ അഭിവാദ്യങ്ങള്&#x200d;..</p>
<p>ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.</p>
<p>പ്രിയ രാഹുല്&#x200d;, അഭിനന്ദനങ്ങള്&#x200d;&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/now-we-can-be-united-in-the-church-this-is-a-victory-with-vadakara-kk-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്&#x200d;റെ പ്രിന്&#x200d;റഡ് വെർഷനാണ് പാലക്കാട് കണ്ടത്’; എൽ.ഡി.എഫ് പത്ര പരസ്യത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ</title>
		<link>https://www.chandrikadaily.com/palakkad-saw-printed-version-of-kafir-screen-shot-in-vadakara-rahul-in-mangkoot-against-ldf-newspaper-advertisement.html</link>
					<comments>https://www.chandrikadaily.com/palakkad-saw-printed-version-of-kafir-screen-shot-in-vadakara-rahul-in-mangkoot-against-ldf-newspaper-advertisement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 08:58:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[RAHUL MANGOOTATHIL]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318124</guid>

					<description><![CDATA[വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്&#x200d;റെ പ്രിന്&#x200d;റഡ് വെർഷനാണ് പാലക്കാട് കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ മുസ് ലിം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള എൽ.ഡി.എഫ് പത്ര പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്&#x200d;റെ പ്രിന്&#x200d;റഡ് വെർഷനാണ് പാലക്കാട് കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം വർഗീയ കാർഡ് ഇറക്കുമെന്ന് തങ്ങൾ പറഞ്ഞിരുന്നു. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് ആണ് ഇറക്കിയത്. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്&#x200d;റെ ഡിജിറ്റൽ വെർഷനാണെങ്കിൽ പാലക്കാട്ടേത് പ്രിന്&#x200d;റഡ് വെർഷനാണ്. സി.പി.എമ്മിന് കുറച്ചെങ്കിലും നാണം വേണം. എട്ട് വർഷം അധികാരത്തിലുള്ള സർക്കാർ വികസനനേട്ടങ്ങളെ കുറിച്ച് പത്രങ്ങളിൽ പരസ്യം കൊടുക്കുകയാണ് വേണ്ടത്. പച്ചക്ക് വർഗീയത പറയാതെ വികസനനേട്ടം പറഞ്ഞ് വോട്ട് പിടിക്കുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.</p>
<p>പൗരത്വ നിയമത്തിനെതിരായ സമരത്തിൽ കേസെടുത്ത് മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും പിണറായി വിജയനുമാണ്. പൗരത്വ വിഷയത്തിലെ കേസുകൾ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി പറഞ്ഞിരുന്നു. എന്നാൽ, കേസ് റദ്ദാക്കിയിട്ടില്ല. ഇപ്പോൾ ഇതൊക്കെ പറയാൻ ചില്ലറ ഉളുപ്പ് പോരെന്നും രാഹുൽ വ്യക്തമാക്കി.</p>
<p>മുസ്​ലിം സമുദായത്തിന്&#x200d;റെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ കുറിച്ച് സി.പി.എമ്മിന് ഇപ്പോഴും ബോധ്യമായിട്ടില്ല. അവർക്ക് തീരുമാനം എടുക്കാൻ അറിയാം. സി.പി.എമ്മിന്&#x200d;റെ ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനത്തിനൊപ്പം നിൽക്കാൻ ജനങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇവരുടെ പീഡനങ്ങളാണ് ജനം ചർച്ച ചെയ്യുന്നത്.</p>
<p>ഒരാൾ സംഘ്പരിവാർ വിട്ട് ഒരു മതേതര പ്രസ്ഥാനത്തിൽ ചേരുന്നതിൽ സി.പി.എമ്മിന് എന്താണിത്ര വേദനയെന്ന് രാഹുൽ ചോദിച്ചു. ഒരാളുടെ മുൻകാല ചെയ്തികളാണ് എടുക്കുന്നതെങ്കിൽ ഒ.കെ വാസുവിന്&#x200d;റെ മുൻകാല ചെയ്തികൾ എടുത്താണോ ഓഡിറ്റ് ചെയ്തത്. ഒ.കെ വാസു സി.പി.എമ്മിൽ വന്നതിനോട് നമുക്ക് യോജിപ്പാണ്.</p>
<p>ഒരു വർഗീയ പ്രസ്ഥാനത്തോട് വിട പറഞ്ഞ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. സന്ദീപ് വാര്യർ ആർ.എസ്.എസ് വിട്ട് ഒരു മതേതര സംവിധാനത്തിലേക്ക് വരുമ്പോൾ സന്തോഷിക്കുകയാണ് രാജ്യത്തെ മതേതരവാദികൾ ചെയ്യുന്നത്. എന്നാൽ, സംഘ്പരിവാറുകാർ ദുഃഖിക്കുന്നുണ്ട്. ആ സംഘ് പരിവാറിന്&#x200d;റെ മനസ് ആണ് സി.പി.എമ്മിനുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യമാണ് വിവാദമായത്. ബി.​ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്&#x200d; പത്രപരസ്യമായി നല്&#x200d;കിയാണ് വോട്ടെടുപ്പിന്റെ തലേദിവസത്തെ എൽ.ഡി.എഫിന്റെ വോട്ടഭ്യര്&#x200d;ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം.</p>
<p>ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്&#x200d;ശങ്ങളും ഉള്&#x200d;ക്കൊള്ളിച്ച് ‘സരിന്&#x200d; തരംഗം’ എന്ന തലക്കെട്ടില്&#x200d; പ്രസിദ്ധീകരിച്ച പരസ്യം കോണ്&#x200d;ഗ്രസിനെ നിശിതമായി വിമര്&#x200d;ശിക്കുന്നതാണ്. സുപ്രഭാതം പാലക്കാട് എഡിഷനിലും സിറാജ് മലപ്പുറം എഡിഷനിലുമാണ് പരസ്യമുള്ളത്. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ പരസ്യം നൽകിയിട്ടുമില്ല.</p>
<div id="filler_ad_4" class="hide inside-post-ad filler-ad-unit-inside-post"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-saw-printed-version-of-kafir-screen-shot-in-vadakara-rahul-in-mangkoot-against-ldf-newspaper-advertisement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
