<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vd satheeeshan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vd-satheeeshan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 Oct 2025 05:24:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vd satheeeshan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി : വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/gandhi-is-another-name-for-the-word-truth-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/gandhi-is-another-name-for-the-word-truth-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 05:24:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[mahathama gandhi]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356413</guid>

					<description><![CDATA[ഗാന്ധിയന്‍ ആശയ സംഹിതയുടെ അന്തസത്ത ആറ്റിക്കുറുക്കിയാണ് ഇന്ത്യയെ നിര്‍മിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കൊച്ചി: സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; വ്യക്തമാക്കി. ജാതി, മതം, വര്&#x200d;ഗം, വര്&#x200d;ണ്ണം, ദേശം, ഭാഷ എന്നീ ഭേദങ്ങളൊന്നുമില്ലാതെ എല്ലാവരെയും ഒന്നായി കാണുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ഗാന്ധിയുടെതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഗാന്ധിയന്&#x200d; ആശയ സംഹിതയുടെ അന്തസത്ത ആറ്റിക്കുറുക്കിയാണ് ഇന്ത്യയെ നിര്&#x200d;മിച്ചതെന്ന് വി.ഡി. സതീശന്&#x200d; പറഞ്ഞു. സത്യം എന്ന വാക്കിന്റെ പ്രതിരൂപമാണ് ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനര്&#x200d;ജനിക്കുന്നുവെന്നും ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ-അതിജീവന പോരാട്ടങ്ങള്&#x200d;ക്കും വഴികാട്ടിയും പ്രചോദനവുമായി ഗാന്ധിജി നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വിഡി സതീശന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണരൂപം:</p>
<p>ജാതി, മത, വര്&#x200d;ഗ, വര്&#x200d;ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നല്&#x200d;കുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. </p>
<p>ഗാന്ധിയന്&#x200d; ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനര്&#x200d;ജനിക്കുന്നു. </p>
<p>ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ &#8211; അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്&#x200d;ക്കും കാലാതീതമായ മാതൃക തീര്&#x200d;ക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊര്&#x200d;ജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-is-another-name-for-the-word-truth-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസ്റ്റഡി മർദനം: ബാധ്യതയിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു: വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 10:09:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Police Custody]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353073</guid>

					<description><![CDATA[കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു.</p>
<p>മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു.</p>
<p>തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.</p>
<p>വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത കേരളത്തില്&#x200d; എത്തിയത്, അവര്&#x200d; എവിടെയാണ് താമസിച്ചതെന്ന് അന്വേഷിക്കണം; വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/kavitha-came-to-kerala-for-the-oasis-company-and-wanted-to-find-out-where-they-stayed-v-d-satishan.html</link>
					<comments>https://www.chandrikadaily.com/kavitha-came-to-kerala-for-the-oasis-company-and-wanted-to-find-out-where-they-stayed-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Jan 2025 14:57:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k kavitha brs]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328116</guid>

					<description><![CDATA[കേസില്&#x200d; കമ്പനിക്ക് പുറമെ കവിതയും പ്രതിയാണ്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഡല്&#x200d;ഹി മദ്യനയക്കേസില്&#x200d; കുറ്റാരോപിതനായ തെലങ്കാന മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്&#x200d; കെ. കവിത കേരളത്തിലും എത്തിയിരുന്നുവെന്നും അവര്&#x200d; എവിടെയാണ് താമസിച്ചതെന്ന് മാധ്യമങ്ങള്&#x200d; അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത വന്നതും സര്&#x200d;ക്കാറുമായി സംസാരിച്ചതും. കേസില്&#x200d; കമ്പനിക്ക് പുറമെ കവിതയും പ്രതിയാണ്. എലപ്പുള്ളിയില്&#x200d; ഒയാസിസ് കമ്പനി സ്ഥലം വാങ്ങി, പിന്നീട് അതേ കമ്പനിക്ക് വേണ്ടിയാണ് സര്&#x200d;ക്കാര്&#x200d; മദ്യനയം മാറ്റിയത്.</p>
<p>മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നത് ഒയാസിസ് കമ്പനിയുടെ വക്താവിനെ പോലെയാണ്. കമ്പനിക്ക് വേണ്ടി കമ്പനിയേക്കാള്&#x200d; വീറോടെ വാദിക്കുന്നത് മന്ത്രിയാണ്. എക്സ്ട്രാ ന്യൂട്രല്&#x200d; ആല്&#x200d;ക്കഹോളിന് ജി.എസ്.ടി ഇല്ല, എന്നിട്ടും 210 കോടിയുടെ ജി.എസ്.ടി നഷ്ടമെന്ന് മന്ത്രി പറഞ്ഞത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്.</p>
<p>പാലക്കാട് എം.പി ആയിരുന്നപ്പോള്&#x200d; വെള്ളമില്ലാത്തതിനാല്&#x200d; നിരവധി പദ്ധതികള്&#x200d; ഉപേക്ഷിക്കേണ്ടിവന്നെന്ന് പറഞ്ഞ എം.ബി. രാജേഷാണ് 80 ദശലക്ഷം ലിറ്റര്&#x200d; ജലം വേണ്ടി വരുന്ന മദ്യകമ്പനിയുടെ വക്താവായി മാറിയിരിക്കുന്നത്. പ്രതിപക്ഷത്തെയൊ ഘടകകക്ഷികളെയൊ ബോധ്യപ്പെടുത്താന്&#x200d; സര്&#x200d;ക്കാറിന് സാധിക്കുന്നില്ലെന്നും സതീശന്&#x200d; ആരോപിച്ചു.</p>
<p>എംബി രാജേഷ് ഹാജരാക്കിയ മന്ത്രിസഭായോഗ കുറിപ്പാണ് വെബ്സൈറ്റില്&#x200d; പ്രസിദ്ധീകരിച്ചിരുന്നതാണെന്നായിരുന്നു വാദം. അത് രഹസ്യരേഖയാണെന്ന് താന്&#x200d; പറഞ്ഞിട്ടില്ല. വകുപ്പുകളുമായി ചര്&#x200d;ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമറിഞ്ഞാണ് കമ്പനിക്ക് അനുമതി നല്&#x200d;കിയതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്ലാന്റ് പൂര്&#x200d;ത്തിയാകുമ്പോള്&#x200d; ദിവസം 50 മുതല്&#x200d; 80 ദശലക്ഷം വരെ ലിറ്റര്&#x200d; വെള്ളം വേണ്ടിവരും. ഒരു വര്&#x200d;ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ശേഖരിക്കാന്&#x200d; പറ്റുകയെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavitha-came-to-kerala-for-the-oasis-company-and-wanted-to-find-out-where-they-stayed-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d;; വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/the-government-is-of-the-position-that-the-duty-of-the-forest-department-is-only-to-protect-wildlife-v-d-satishan.html</link>
					<comments>https://www.chandrikadaily.com/the-government-is-of-the-position-that-the-duty-of-the-forest-department-is-only-to-protect-wildlife-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Jan 2025 09:27:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327322</guid>

					<description><![CDATA[മലയോര ജനത ഭീതിയിലാണ്, അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സര്&#x200d;ക്കാരാണ് ഇപ്പോഴുള്ളതെന്നും വി.ഡി. സതീശന്&#x200d; വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കൊച്ചി: വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d; എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേര്&#x200d;ന്ന് കഴിയുന്ന മലയോര ജനത ഭീതിയിലാണ്, അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സര്&#x200d;ക്കാരാണ് ഇപ്പോഴുള്ളതെന്നും വി.ഡി. സതീശന്&#x200d; വ്യക്തമാക്കി.</p>
<p>യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോള്&#x200d; തന്നെ വന നിയമം പിന്&#x200d;വലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളെ ലാഘവത്തോടെയാണ് സര്&#x200d;ക്കാര്&#x200d; കൈകാര്യം ചെയ്യുന്നത്. ഏഴ് വര്&#x200d;ഷത്തിനിടെ 6000തോളം വന്യജീവി ആക്രമണങ്ങളും അതില്&#x200d; ആയിരത്തോളം പേര്&#x200d; കൊല്ലപ്പെടുകയും ചെയ്തു. 8000തോളം ആളുകള്&#x200d;ക്ക് ഗുരുതര പരിക്കുപറ്റി. 5000ലധികം കന്നുകാലികളെ കൊന്നൊടുക്കി. പതിനായിരത്തിലധികം ഹെക്ടര്&#x200d; കൃഷി നശിപ്പിച്ചു. മലയോര ജനത ഭീതിയിലാണെന്നും വി.ഡി. സതീശന്&#x200d; വ്യക്തമാക്കി.</p>
<p>കേരളത്തില്&#x200d; 29 ശതമാനത്തില്&#x200d; അധികം വനമേഥലയാണ്. ദേശീയ ശരാശരിയേക്കാള്&#x200d; കൂടുതലാണിത്. വനം സംരക്ഷിക്കണമെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്&#x200d; റിസര്&#x200d;വ് വനമായി വിജ്ഞാപനം ഇറക്കുകയാണ്. ജനങ്ങളെ വീണ്ടും പ്രയാസപ്പെടുത്തുന്ന നടപടിയില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; പിന്മാറണം. മലയോര ജനതയോട് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച്, കൂടുതല്&#x200d; ആശയവിനിമയം നടത്തി നടത്തുന്ന യാത്ര അവസാനിപ്പിക്കുമ്പോള്&#x200d; ശക്തമായ നിര്&#x200d;ദേശങ്ങള്&#x200d; തയാറാക്കും. പ്രശ്‌നങ്ങള്&#x200d; പരിഹരിക്കപ്പെടുമെന്ന് മലയോര കര്&#x200d;ഷകര്&#x200d;ക്ക് വാക്ക് നല്&#x200d;കുന്നുവെന്നും വി.ഡി. സതീശന്&#x200d; വ്യക്തമാക്കി.</p>
<p>യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; നയിക്കുന്ന മലയോര സമരയാത്ര ഇന്ന് കണ്ണൂരിലെ കരുവഞ്ചാലില്&#x200d; തുടങ്ങും. മലയോര സമരയാത്ര ഇരിക്കൂരിലെ കരുവഞ്ചാലില്&#x200d; നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്&#x200d; (തിരുവനന്തപുരം) സമാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-of-the-position-that-the-duty-of-the-forest-department-is-only-to-protect-wildlife-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുച്ചൂടും മുടിഞ്ഞ അനില്&#x200d; അംബാനിയുടെ കമ്പനിയില്&#x200d; 60 കോടി നിക്ഷേപിച്ചു; നഷ്ടമായത് 101 കോടി; കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/60-crores-invested-in-anil-ambanis-company-which-is-now-over-101-crore-lost-vd-satheesan-alleges-corruption-against-kfc.html</link>
					<comments>https://www.chandrikadaily.com/60-crores-invested-in-anil-ambanis-company-which-is-now-over-101-crore-lost-vd-satheesan-alleges-corruption-against-kfc.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 Jan 2025 05:22:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kfc]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324456</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ കെ.എഫ്.സിക്കെതിരെ (കേരള ഫിനാന്&#x200d;ഷ്യല്&#x200d; കോര്&#x200d;പറേഷന്&#x200d;) വന്&#x200d; അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. അനില്&#x200d; അംബാനിയുടെ മുങ്ങാന്&#x200d; പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്&#x200d; നല്&#x200d;കിയെന്നും ഈ ഇടപാടിന് പിന്നില്&#x200d; വന്&#x200d; അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്&#x200d; വാര്&#x200d;ത്തസമ്മേളനത്തില്&#x200d; പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. കേന്ദ്രത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റേതും. മോദി കോര്&#x200d;പറേറ്റുകളുടെ കടങ്ങള്&#x200d; എഴുതിത്തള്ളുമ്പോള്&#x200d; കേരള സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ കെ.എഫ്.സിക്കെതിരെ (കേരള ഫിനാന്&#x200d;ഷ്യല്&#x200d; കോര്&#x200d;പറേഷന്&#x200d;) വന്&#x200d; അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. അനില്&#x200d; അംബാനിയുടെ മുങ്ങാന്&#x200d; പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്&#x200d; നല്&#x200d;കിയെന്നും ഈ ഇടപാടിന് പിന്നില്&#x200d; വന്&#x200d; അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്&#x200d; വാര്&#x200d;ത്തസമ്മേളനത്തില്&#x200d; പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.</p>
<p>കേന്ദ്രത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റേതും. മോദി കോര്&#x200d;പറേറ്റുകളുടെ കടങ്ങള്&#x200d; എഴുതിത്തള്ളുമ്പോള്&#x200d; കേരള സര്&#x200d;ക്കാര്&#x200d; അനില്&#x200d; അംബാനിയുടെ മുങ്ങാന്&#x200d; പോകുന്ന കമ്പനിക്ക് കോടികള്&#x200d; നല്&#x200d;കി. വ്യവസായ ആവശ്യങ്ങള്&#x200d;ക്ക് വായ്പ നല്&#x200d;കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനത്തെ വ്യവസായങ്ങള്&#x200d;ക്ക് വായ്പകള്&#x200d; നല്&#x200d;കാന്&#x200d; രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്&#x200d; 26ന് അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്&#x200d; 60.80 കോടി രൂപ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>2018 ഏപ്രില്&#x200d; 19ന് നടന്ന കെ.എഫ്.സിയുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത്. 2018-19 ലെ കമ്പനിയുടെ ആനുവല്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് ബോധപൂര്&#x200d;വ്വം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന ഫിനാന്&#x200d;ഷ്യല്&#x200d; കോര്&#x200d;പറേഷന്&#x200d; നിയമ പ്രകാരം റിസര്&#x200d;വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് നിഷ്‌കര്&#x200d;ഷിക്കുന്നുണ്ട്. ബോണ്ടിലുള്ള ഇന്&#x200d;വെസ്റ്റ്മെന്റ് ആണെങ്കില്&#x200d; ബോര്&#x200d;ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്&#x200d; ആയിരിക്കണം എന്നും നിഷ്‌കര്&#x200d;ഷിക്കുന്നുണ്ട്. എന്നാല്&#x200d; 2018-19 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കെ.എഫ്.സി ബോര്&#x200d;ഡ് മീറ്റിംഗ് നടന്നത് 2018 ജൂണ്&#x200d; 18നാണ്. പക്ഷെ അംബാനി കമ്പനിയില്&#x200d; 2018 ഏപ്രില്&#x200d; 19ലെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ഏപ്രില്&#x200d; 26നാണ് പണം നിക്ഷേപിച്ചിരുന്നത്.</p>
<p>2018ലെയും 2019 ലെയും റിപ്പോര്&#x200d;ട്ടില്&#x200d; ഒളിച്ചു വച്ച സ്ഥാപനത്തിന്റെ പേര് 2020-21 ലെ കെ.എഫ്.സി വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; കി്‌ലേൊലി േശി ചഇഉഞഇഎഘ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായതു കൊണ്ട് അതില്&#x200d; നിക്ഷേപിക്കാന്&#x200d; നിയമപരമായി സാധിക്കില്ല.</p>
<p>റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് കമ്പനി 2019ല്&#x200d; ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. 2020 മാര്&#x200d;ച്ച് മുതല്&#x200d; പലിശ പോലും ലഭിച്ചിട്ടില്ല. കമ്പനി ലിക്വിഡേറ്റ് ചെയ്തപ്പോള്&#x200d; 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തില്&#x200d; പലിശയുള്&#x200d;പ്പെടെ 101 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്‌മെന്റും സര്&#x200d;ക്കാറിന്റെ ഒത്താശയോടെ നടത്തിയ വന്&#x200d; കൊള്ളയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.</p>
<p>ഇത് ഇടതുപക്ഷ സര്&#x200d;ക്കാരല്ല തീവ്രവലതുപക്ഷ സര്&#x200d;ക്കാരാണെന്ന ആരോപണം അടിവരയിടുന്നതാണ് ഈ നടപടി. സംസ്ഥാനത്തെ ഇടത്തര ചെറുകിട സംരംഭങ്ങള്&#x200d;ക്ക് ലഭിക്കേണ്ട ഫണ്ട് വന്&#x200d;കിട കോര്&#x200d;പ്പറേറ്റ് സ്ഥാപനത്തിനു നല്&#x200d;കിയത് ഗുരുതരമായ കുറ്റമാണ്. ലിക്വിഡേറ്റ് ആകാന്&#x200d; പോകുന്ന സ്ഥാപനത്തില്&#x200d; സര്&#x200d;ക്കാര്&#x200d; സ്ഥാപനം നിക്ഷേപിച്ചത് കമീഷന്&#x200d; വാങ്ങിയാണ് എന്ന് വേണം സംശയിക്കാന്&#x200d;. നിയമസഭയില്&#x200d; നല്&#x200d;കിയ ചോദ്യങ്ങള്&#x200d;ക്ക് പോലും ധനവകുപ്പ് മറുപടി നല്&#x200d;കിയിട്ടില്ല. റിലയന്&#x200d;സുമായി നടത്തിയ ഈ നിക്ഷേപത്തിന്റെ കരാര്&#x200d; രേഖകള്&#x200d; സര്&#x200d;ക്കാര്&#x200d; പുറത്തുവിടാന്&#x200d; തയാറാകണം. ചെറുകിട ഇടത്തരം സംരംഭങ്ങള്&#x200d;ക്ക് 100 ശതമാനം സെക്യൂരിറ്റി ഉണ്ടെങ്കില്&#x200d; മാത്രമേ കെ.എഫ്.സി ലോണ്&#x200d; കൊടുക്കൂ. എന്നാല്&#x200d; യാതൊരു ഗ്യാരന്റിയുമില്ലാതെ റിലയന്&#x200d;സി ല്&#x200d; നിക്ഷേപിച്ചതിന് പിന്നില്&#x200d; വന്&#x200d; ഗൂഢാലോചന ഉണ്ട്. ഇതില്&#x200d; അന്വേഷണം നടത്തി അഴിമതി പുറത്തു കൊണ്ടുവരണമെന്നും ഇടതു ഭരണത്തില്&#x200d; കോര്&#x200d;പ്പറേറ്റ് മുതലാളിമാരുടെ സ്വാധീനം ഞെട്ടിക്കുന്നതാണെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ കെ.എഫ്.സിക്കെതിരെ (കേരള ഫിനാന്&#x200d;ഷ്യല്&#x200d; കോര്&#x200d;പറേഷന്&#x200d;) വന്&#x200d; അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. അനില്&#x200d; അംബാനിയുടെ മുങ്ങാന്&#x200d; പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്&#x200d; നല്&#x200d;കിയെന്നും ഈ ഇടപാടിന് പിന്നില്&#x200d; വന്&#x200d; അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്&#x200d; വാര്&#x200d;ത്തസമ്മേളനത്തില്&#x200d; പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.</p>
<p>കേന്ദ്രത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റേതും. മോദി കോര്&#x200d;പറേറ്റുകളുടെ കടങ്ങള്&#x200d; എഴുതിത്തള്ളുമ്പോള്&#x200d; കേരള സര്&#x200d;ക്കാര്&#x200d; അനില്&#x200d; അംബാനിയുടെ മുങ്ങാന്&#x200d; പോകുന്ന കമ്പനിക്ക് കോടികള്&#x200d; നല്&#x200d;കി. വ്യവസായ ആവശ്യങ്ങള്&#x200d;ക്ക് വായ്പ നല്&#x200d;കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനത്തെ വ്യവസായങ്ങള്&#x200d;ക്ക് വായ്പകള്&#x200d; നല്&#x200d;കാന്&#x200d; രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്&#x200d; 26ന് അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്&#x200d; 60.80 കോടി രൂപ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>2018ലെയും 2019 ലെയും റിപ്പോര്&#x200d;ട്ടില്&#x200d; ഒളിച്ചു വച്ച സ്ഥാപനത്തിന്റെ പേര് 2020-21 ലെ കെ.എഫ്.സി വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d;  Investment in NCD-RCFL എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായതു കൊണ്ട് അതില്&#x200d; നിക്ഷേപിക്കാന്&#x200d; നിയമപരമായി സാധിക്കില്ല.</p>
<p>റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് കമ്പനി 2019ല്&#x200d; ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. 2020 മാര്&#x200d;ച്ച് മുതല്&#x200d; പലിശ പോലും ലഭിച്ചിട്ടില്ല. കമ്പനി ലിക്വിഡേറ്റ് ചെയ്തപ്പോള്&#x200d; 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തില്&#x200d; പലിശയുള്&#x200d;പ്പെടെ 101 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്‌മെന്റും സര്&#x200d;ക്കാറിന്റെ ഒത്താശയോടെ നടത്തിയ വന്&#x200d; കൊള്ളയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/60-crores-invested-in-anil-ambanis-company-which-is-now-over-101-crore-lost-vd-satheesan-alleges-corruption-against-kfc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം വര്&#x200d;ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു, എപ്പോഴാണ് സിപിഎമ്മിന് ജമാഅത്ത് വര്&#x200d;ഗീയ പാര്&#x200d;ട്ടിയായാത്; വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/cpm-is-trying-for-communalism-when-did-jamaat-become-a-communal-party-for-cpm-vd-satheesan.html</link>
					<comments>https://www.chandrikadaily.com/cpm-is-trying-for-communalism-when-did-jamaat-become-a-communal-party-for-cpm-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 23 Dec 2024 08:47:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322985</guid>

					<description><![CDATA[സിപിഎം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ വര്&#x200d;ഗീയ പരാമര്&#x200d;ശത്തിനെതിരെയായിരുന്നു വിഡി സതീശന്റെ വിമര്&#x200d;ശനം]]></description>
										<content:encoded><![CDATA[<p>സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്&#x200d;ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. സിപിഎം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്നും അവര്&#x200d; വര്&#x200d;ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും വിഡി സതീശന്&#x200d; ആരോപിച്ചു. സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ചിട്ടുണ്ട്. എപ്പോഴാണ് അവര്&#x200d; സിപിഎമ്മിന് വര്&#x200d;ഗീയ പാര്&#x200d;ട്ടിയായായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ വര്&#x200d;ഗീയ പരാമര്&#x200d;ശത്തിനെതിരെയായിരുന്നു വിഡി സതീശന്റെ വിമര്&#x200d;ശനം.</p>
<p>&#8216;വിജയരാഘവന്റെ വര്&#x200d;ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാകണമെന്ന് ആഗ്രഹിച്ചു. എന്നാല്&#x200d; സിപിഎം അതേറ്റെടുത്തു. സംഘ്പരിവാറിനെ പോലും സിപിഎം നാണിപ്പിക്കുന്നു. വയനാട്ടിലെ മുഴുവന്&#x200d; ജനങ്ങളെയും സിപിഎം അപമാനിച്ചു. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ സിപിഎം മത്സരിച്ചിട്ടുണ്ട്. എന്നാണ് സിപിഎമ്മിന് അവര്&#x200d; വര്&#x200d;ഗീയ പാര്&#x200d;ട്ടിയായത്? സംഘ്പരിവാര്&#x200d; അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു,&#8217; വിഡി സതീശന്&#x200d; പറഞ്ഞു.</p>
<p>പൂരം കലക്കിയത് എം ആര്&#x200d; അജിത് കുമാറാണെന്നും, അതിനാല്&#x200d; ഇപ്പോള്&#x200d; പുറത്തുവന്ന റിപ്പോര്&#x200d;ട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊലീസ് വഷളാവുന്നുവെന്നും വിഡി സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-trying-for-communalism-when-did-jamaat-become-a-communal-party-for-cpm-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുനമ്പം വിഷയത്തിൽ സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നു: വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/govt-trying-to-create-communal-divide-on-munambam-issue-vd-satheesan.html</link>
					<comments>https://www.chandrikadaily.com/govt-trying-to-create-communal-divide-on-munambam-issue-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 05:04:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320854</guid>

					<description><![CDATA[എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>മുനമ്പം  വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്.  മുനമ്പത്തെ മുതലെടുത്താൽ അതി&#x200d;ന്&#x200d;റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ നിലപാടിനോട് കോൺഗ്രസ് ചേരില്ല. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്&#x200d;റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-trying-to-create-communal-divide-on-munambam-issue-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്’, സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്&#x200d;റെ കത്ത്</title>
		<link>https://www.chandrikadaily.com/dont-mess-up-the-sabarimala-pilgrimage-v-d-asked-the-chief-minister-to-restore-spot-booking-satheesans-letter.html</link>
					<comments>https://www.chandrikadaily.com/dont-mess-up-the-sabarimala-pilgrimage-v-d-asked-the-chief-minister-to-restore-spot-booking-satheesans-letter.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 07:23:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313351</guid>

					<description><![CDATA[ഓണ്&#x200d;ലൈന്&#x200d; ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്&#x200d;ക്ക് വഴിതെളിക്കുമെന്നും സതീശന്&#x200d; ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്&#x200d;കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. ശബരിമല തീര്&#x200d;ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓണ്&#x200d;ലൈന്&#x200d; ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്&#x200d;ക്ക് വഴിതെളിക്കുമെന്നും സതീശന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p><strong>കത്തിന്&#x200d;റെ പൂര്&#x200d;ണരൂപം:</strong></p>
<p><strong>“</strong>ശബരിമലയില്&#x200d; ഈ വര്&#x200d;ഷത്തെ മണ്ഡല മകരവിളക്ക് തീര്&#x200d;ഥാടന വേളയില്&#x200d; ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്&#x200d; മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്&#x200d;ഷം 90000 പേരെ ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്&#x200d;ക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു.</p>
<p>ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്&#x200d;ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്&#x200d; നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്&#x200d;ക്ക് ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്&#x200d;ക്ക് ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങ് ഇല്ലെന്നതിന്&#x200d;റെ പേരില്&#x200d; ദര്&#x200d;ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്&#x200d;ലൈന്&#x200d; ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്&#x200d;ക്കും ദര്&#x200d;ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്&#x200d; എത്തിയിരുന്നവര്&#x200d;ക്കെല്ലാം ദര്&#x200d;ശനം കിട്ടിയിരുന്നു.</p>
<p>ഭക്തരെ തടഞ്ഞു നിര്&#x200d;ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്&#x200d; നിര്&#x200d;വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്&#x200d; അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്&#x200d;ക്കാരിന് മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
<p>മുഴുവന്&#x200d; ഭക്തര്&#x200d;ക്കും ദര്&#x200d;ശനം ഉറപ്പാക്കേണ്ട ചുമതലയില്&#x200d; നിന്ന് സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സര്&#x200d;ക്കാര്&#x200d; വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല തീര്&#x200d;ഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സര്&#x200d;ക്കാര്&#x200d; എടുക്കരുത്. ഈ സാഹചര്യത്തില്&#x200d; സ്പോട്ട് ബുക്കിങ്ങിലൂടെ ദര്&#x200d;ശനം നല്&#x200d;കുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.<strong>“</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-mess-up-the-sabarimala-pilgrimage-v-d-asked-the-chief-minister-to-restore-spot-booking-satheesans-letter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാൻ&#8217;: വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/chief-ministers-malappuram-remarks-to-cheer-up-sangh-parivar-amans-vd-satheesan.html</link>
					<comments>https://www.chandrikadaily.com/chief-ministers-malappuram-remarks-to-cheer-up-sangh-parivar-amans-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Oct 2024 09:11:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311635</guid>

					<description><![CDATA[നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വെച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് വ്യക്തമാക്കണം. ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമർശം. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.</p>
<p>നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വെച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. സ്വർണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉള്ളതാണെന്ന പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.</p>
<p>മുഖ്യമന്ത്രി പറയുന്നത് ശരിയാണെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാത്രം ഒതുക്കേണ്ട വിഷയമല്ലിത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-ministers-malappuram-remarks-to-cheer-up-sangh-parivar-amans-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പൂരം കലക്കാന്&#x200d; എഡിജിപിയുടെ ബ്ലൂപ്രിന്റ്; ആര്&#x200d;എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി; പൊലീസ് അഴിഞ്ഞാടിയിട്ടും ആഭ്യന്തരമന്ത്രി അറിഞ്ഞില്ലേയെന്ന് വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/blueprint-of-adgp-to-mix-pooram-rss-leaders-met-for-chief-minister-vd-satheesan-whether-the-home-minister-did-not-know-even-though-the-police-were-on-the-loose.html</link>
					<comments>https://www.chandrikadaily.com/blueprint-of-adgp-to-mix-pooram-rss-leaders-met-for-chief-minister-vd-satheesan-whether-the-home-minister-did-not-know-even-though-the-police-were-on-the-loose.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Sep 2024 15:52:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADGP]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310712</guid>

					<description><![CDATA[ആര്&#x200d;എസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്&#x200d; വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്&#x200d; പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പൂരത്തിന്റെ മൂന്ന് ദിവസം മുന്&#x200d;പ് എഡിജിപി ഉണ്ടാക്കിയ പ്ലാന്&#x200d; പ്രകാരമാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്&#x200d;. ഇതിനായി ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആര്&#x200d; അജിത് കുമാര്&#x200d;. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാര്&#x200d; തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശന്&#x200d; ചോദിച്ചു. ആര്&#x200d;എസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്&#x200d; വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്&#x200d; പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തൃശ്ശൂര്&#x200d; പൂരം അലങ്കോലപ്പെടുത്തിയത് മുന്&#x200d;കൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെന്ന് വി ഡി സതീശന്&#x200d; പറഞ്ഞു. കേരളത്തില്&#x200d; സിപിഐഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണെന്ന് വി ഡി സതീശന്&#x200d; ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരില്&#x200d; ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് വിവാദത്തില്&#x200d; ഭിന്നിപ്പിച്ച് വോട്ട് നേടാന്&#x200d; ശ്രമിച്ചു.</p>
<p>പിവി അന്&#x200d;വറിന്റെ ആരോപണങ്ങളില്&#x200d; പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കുന്നില്ല. സര്&#x200d;ക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയന്&#x200d; തന്നെ അന്വേഷണം നടത്തുകയാണ്. എഡിജിപി എന്തിനാണ് ആര്&#x200d;എസ്എസ് നേതാക്കളെ കാണുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആര്&#x200d;എസ്എസ് നേതാക്കളെ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്&#x200d; വേണ്ടിയാണിത്. ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതില്&#x200d; അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നല്&#x200d;കി. അതിന് പിന്നാലെ റിപ്പോര്&#x200d;ട്ട് നല്&#x200d;കി. പൊലീസ് പൂരനഗരിയില്&#x200d; അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലന്&#x200d;സില്&#x200d; എത്തിച്ചുവെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blueprint-of-adgp-to-mix-pooram-rss-leaders-met-for-chief-minister-vd-satheesan-whether-the-home-minister-did-not-know-even-though-the-police-were-on-the-loose.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
