<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>veenavijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/veenavijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 15:56:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>veenavijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.എം.ശ്രീയുടെ ഉപകാരസ്മരണയോ ?; കേന്ദ്ര അഭിഭാഷകന്‍ ഹാജരായില്ല, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് വീണ്ടും മാറ്റി</title>
		<link>https://www.chandrikadaily.com/1the-case-was-adjourned-again-for-masaday-involving-the-chief-ministers-daughter.html</link>
					<comments>https://www.chandrikadaily.com/1the-case-was-adjourned-again-for-masaday-involving-the-chief-ministers-daughter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 28 Oct 2025 14:49:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[veenavijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360788</guid>

					<description><![CDATA[ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. പി.എം ശ്രീയിൽ ഒപ്പുവെച്ച പിണറായി സർക്കാറിനുള്ള ആദ്യത്തെ ഉപഹാരമായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിലെ വാദം കേൾക്കലാണ് അടുത്ത വർഷം ജനുവരി 13ലേക്ക് മാറ്റിയത്. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.</p>
<p>കഴിഞ്ഞ സെപ്തംബർ പതിനാറിനാണ് കേസിൽ അന്തിമ വാദത്തിന് ഇന്നും നാളെയുമായി തീയ്യതി നിശ്ചയിച്ചത്. കേസിൽ ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്‌ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-case-was-adjourned-again-for-masaday-involving-the-chief-ministers-daughter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മിക അവകാശമില്ല</title>
		<link>https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html</link>
					<comments>https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 05 Apr 2025 06:17:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[veenavijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337002</guid>

					<description><![CDATA[മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ കുറേ വര്&#x200d;ഷങ്ങളായി ആരോപണങ്ങളുടെ പരമ്പര തന്നെയാണ് സി.പി.എം പാര്&#x200d;ട്ടിയും അവര്&#x200d; നേതൃത്വം നല്&#x200d;കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വര്&#x200d;ണ്ണകള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയില്&#x200d; നേരിടാനും പാര്&#x200d;ട്ടിക്കു സാധിച്ചു. ലൈഫ് മിഷന്&#x200d; ത ട്ടിപ്പ് കേസില്&#x200d; ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനുമായി. മിക്കതും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് മറികടന്നത്. എന്നാല്&#x200d;, ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ചെയ്യാത്ത സേവനത്തിന് കരിമണല്&#x200d; കമ്പനി മുഖ്യമന്ത്രിയുടെ മകള്&#x200d;ക്ക് പണം നല്&#x200d;കിയതു സംബന്ധിച്ചുള്ളത് കൂടുതല്&#x200d; ഗുരുതരമാണ്. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാന്&#x200d; പാര്&#x200d;ട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്&#x200d; ഇതിന് പോരാതെ വരും. മുഖ്യമന്ത്രി പിണറായി വജയന്റെ മകള്&#x200d; വീണയ്ക്കെതിരായ എസ്.എഫ്.ഐ.ഒ കണ്ടെത്തല്&#x200d; വളരെ ഗുരുതരമാണ്. ഒരു സേവനവും നല്&#x200d;കാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്&#x200d; നടപടികള്&#x200d;ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>മുഖ്യമന്ത്രിയുടെ മകള്&#x200d; വീണ, സി.എം.ആര്&#x200d;.എല്&#x200d; എം.ഡിയായ ശശിധരന്&#x200d; കര്&#x200d;ത്ത, സി.എം.ആര്&#x200d;.എല്&#x200d; സി.ജി.എം ഫിനാന്&#x200d;സ് പി. സുരേഷ് കുമാര്&#x200d; അടക്കമുള്ളവര്&#x200d;ക്കെതിരെയും പ്രോസിക്യൂഷന്&#x200d; അനുമതി നല്&#x200d;കിയിട്ടുണ്ട്. സി.എം.ആര്&#x200d;.എല്ലില്&#x200d; നിന്നും എംപവര്&#x200d; ഇന്ത്യ എന്ന കമ്പനിയില്&#x200d; നിന്നുമാണ് പണം എക്‌സാലോജികിലേക്ക് എത്തിയത്. ശശിധരന്&#x200d; കര്&#x200d;ത്തയും ഭാര്യയുമാണ് എംപവര്&#x200d; ഇന്ത്യ കമ്പനിയുടെ ഡയറക്ടര്&#x200d;മാര്&#x200d;. വീണക്കും ശശിധരന്&#x200d; കര്&#x200d;ത്തക്കും എക്സാലോജിക് സൊല്യൂഷന്&#x200d;സിനും സി.എം.ആര്&#x200d;.എല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയിട്ടുണ്ട്. ശശിധരന്&#x200d; കര്&#x200d;ത്തക്കും സി.എം. ആര്&#x200d;.എല്&#x200d; ഡയറക്ടര്&#x200d; ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്കുമെതിരെ വേറെയും കുറ്റങ്ങള്&#x200d; ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സി.എം. ആര്&#x200d;.എല്ലില്&#x200d; നടന്നെന്നാണ് കണ്ടെത്തല്&#x200d;. ഇല്ലാത്ത ചെലവുകള്&#x200d; പെരുപ്പിച്ച് കാട്ടി, കൃത്രിമ ബില്ലുകള്&#x200d; തയാറാക്കിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നിപുണ ഇന്റര്&#x200d;നാഷനല്&#x200d; പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്&#x200d; വഴിയാണ് വെട്ടിപ്പ് നടന്നത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്&#x200d;മാര്&#x200d; ശശിധരന്&#x200d; കര്&#x200d;ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയില്&#x200d; തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്&#x200d;ക്ക് ശേഷം ഏറ്റവും പ്രധാന നീക്കം.</p>
<p>അത്ര നിസ്സാരമായി തള്ളാവുന്ന സംഭവമല്ലിത്. ആദായനി കുതി ഇന്ററിം സെറ്റില്&#x200d;മെന്റ് ബോര്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; വീണക്കും കമ്പനിക്കുമെതിരെ പരാമര്&#x200d;ശമുണ്ടായപ്പോള്&#x200d; &#8216;രണ്ടു കമ്പനികള്&#x200d; തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വിണ ജി.എസ്.ടി അടച്ചുവെന്നു&#8217;മുള്ള വാദമായിരുന്നു സി.പി.എമ്മി ന്റേത്. എന്നാല്&#x200d; ആ ഇടപാടില്&#x200d; സാമ്പത്തിക വഞ്ചന നടന്നുവെന്നും 10 വര്&#x200d;ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെ ന്നുമുള്ള കണ്ടെത്തലാണ് കേന്ദ്ര ഏജന്&#x200d;സിയുടേത്. ഒപ്പം വീണയെ പ്രതിചേര്&#x200d;ക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിക്കാവുന്ന ഗണത്തില്&#x200d; പെടുത്താവുന്നതല്ല ഇത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവര്&#x200d; കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാന്&#x200d; കഴിയില്ല. രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കില്&#x200d; സംഘ്പരിവാര്&#x200d; നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരില്&#x200d; അടക്കം അതു കണ്ടതാണ്. ഈ വിഷയത്തില്&#x200d; വിജിലന്&#x200d;സ് കേസ് ഹൈക്കോടതി തള്ളിയത് അഴിമതി വിരുദ്ധ നിരോധന നിയമം അനുസരിച്ച് ആവശ്യമുള്ള തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; ക ഴിയാത്തതിനാലാണ്. എന്നാല്&#x200d; എസ്.എഫ്.ഐ.ഒ എടുത്ത കേസ് കള്ളപ്പണം വെളുപ്പിക്കല്&#x200d; വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്.</p>
<p>ചെയ്തിട്ടില്ലാത്ത സേവനങ്ങള്&#x200d;ക്ക് മുഖ്യമന്ത്രിയുടെ മകള്&#x200d;ക്ക് പണം നല്&#x200d;കിയെന്നു വരുമ്പോള്&#x200d; അതിന് കൈക്കുലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക? പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്&#x200d; സര്&#x200d;ക്കാരിനുകൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകള്&#x200d;ക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാര്&#x200d;മികമായ ചോദ്യമാണ്. സം സ്ഥാന സര്&#x200d;ക്കാരിന്റെ കേരള സ്റ്റേറ്റ കരള സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രിയല്&#x200d; ഡെവലപ്‌മെന്റ് കോര്&#x200d;പറേഷന് കമ്പനിയില്&#x200d; പങ്കാളിത്തമുള്ളതാണ്. അതിനാല്&#x200d; തന്നെ ഇതില്&#x200d; ഉള്&#x200d;പ്പെടുന്നത് പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്റെ സത്യാവസ്ഥ അറിയാന്&#x200d; ജനങ്ങള്&#x200d;ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ഇപ്പോള്&#x200d; ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.</p>
<p>അഴിമതി നടത്തിയതിന്റെ ധാര്&#x200d;മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവ ശ്യപ്പെട്ടിരിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന്&#x200d; മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകള്&#x200d; പ്രോസിക്യൂഷന്&#x200d; നടപടികള്&#x200d; നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു പിണറായി വിജയന്&#x200d; എങ്ങനെ ന്യായീകരിക്കും. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്ര നാള്&#x200d; ന്യായീകരിച്ചവര്&#x200d;ക്ക് ഇനി എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.</p>
<p>പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ഇളവു നേടി മേല്&#x200d;ക്കമ്മിറ്റിയില്&#x200d; തു ടരാന്&#x200d; ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേല്&#x200d;പിക്കുന്നതുമാണ് എസ്.എഫ്.ഐ.ഒ റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകള്&#x200d;. മുഖ്യമന്ത്രി പദവി രാജിവെക്കുന്നതിനൊപ്പം പാര്&#x200d;ട്ടി പദവികളില്&#x200d; ഇളവു തേടുന്നതിലെ ധാര്&#x200d;മികതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാ ണ് കഴിഞ്ഞദിവസം പാര്&#x200d;ട്ടി കോഓര്&#x200d;ഡിനേറ്റര്&#x200d; പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്&#x200d;, മുഖ്യമന്ത്രിയുടെ മകള്&#x200d; ഉള്&#x200d;പ്പെട്ട ഇടപാടിനെക്കുറിച്ച് ആരോപണം ശക്തമാകുമ്പോള്&#x200d; പിണറായി വിജയനെതിരെ നടപടി എത്രത്തോളമുണ്ടാകുമെന്ന് കണ്ടറി യണം. &#8216;സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരി ക്കണം&#8217; എന്ന തത്ത്വം പിണറായി വിജയനും ബാധകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെയിലത്ത് ഇരിക്കരുത്; മഴ നനയരുത്..തെരുവില്&#x200d; കിടക്കരുത്… ആശമാര്&#x200d;ക്ക് മന്ത്രിയുടെ വീണയുടെ ഉപദേശസരണികള്&#x200d;</title>
		<link>https://www.chandrikadaily.com/dont-sit-in-the-sun-dont-get-wet-in-the-rain-dont-lie-on-the-street-minister-veenas-advice-to-ashas.html</link>
					<comments>https://www.chandrikadaily.com/dont-sit-in-the-sun-dont-get-wet-in-the-rain-dont-lie-on-the-street-minister-veenas-advice-to-ashas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Mar 2025 23:40:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aasha workers]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[veenavijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334770</guid>

					<description><![CDATA[മറ്റൊരുതരത്തില്&#x200d; ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്&#x200d;ത്തിയും.]]></description>
										<content:encoded><![CDATA[<p>വികസനത്തിന്റെ കാര്യം ചോദിക്കുമ്പോള്&#x200d; മനസ്സിലാവാത്ത കമ്യൂണിസ്റ്റ് ഭാഷയില്&#x200d; മറുപടി പറയുന്ന പി രാജീവ് മന്ത്രിയെപ്പോലെയൊന്നുമല്ല വീണാ ജോര്&#x200d;ജ്ജ് മന്ത്രി. വളരെ അരുമയായി സംസാരിക്കും. കേള്&#x200d;ക്കുന്നവര്&#x200d;ക്ക് ഇവര്&#x200d;ക്ക് എന്തൊരു വല്ലാത്ത കരുതലാണെന്നു തോന്നും … അത്രമാത്രം. തോന്നല്&#x200d; മാത്രമേയുള്ളൂ. മറ്റൊരുതരത്തില്&#x200d; ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്&#x200d;ത്തിയും. അതേയുള്ളൂ ആരോഗ്യമന്ത്രിടെ പെര്&#x200d;ഫോമെന്&#x200d;സ്.</p>
<p>നാല്പതോളം ദിവസങ്ങളായിരിക്കുന്നു ആശമാരായ വീട്ടമ്മമാരുടെ സമരം തുടങ്ങിയിട്ട്. ഇത്രയും ദിനം അവര്&#x200d; തെരുവിലായിരുന്നു. ഭരണപ്പാര്&#x200d;ട്ടിയായ സിപിഎമ്മിന്റേയും പോഷകസംഘടനാ വിഷജീവികളുടെയെല്ലാം ആട്ടും പുലഭ്യവും എല്ലാം കണ്ടും കേട്ടും വെയിലുംമഴയും ഏറ്റ് അവര്&#x200d; തെരുവിലുറങ്ങി. വീണ്ടുമുണര്&#x200d;ന്ന് അതിജീവനത്തിനായി മുദ്രാവാക്യങ്ങള്&#x200d; ഉച്ചത്തില്&#x200d; വിളിച്ച് 38 ദിവസങ്ങള്&#x200d; പിന്നിട്ടു. ഇന്ന് മന്ത്രിയുടെ ആള്&#x200d;ക്കാര്&#x200d; വിളിച്ചിട്ട് രണ്ടു തവണ അവര്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കും മന്ത്രിയ്ക്കും മുന്നില്&#x200d; ഇരുന്നു. വളരെ പ്രതീക്ഷകളുമായി എത്തിയ അവരെ കളിയാക്കും പോലെ കുറേ ഉപദേശങ്ങള്&#x200d; നല്&#x200d;കി തിരിച്ചയച്ചു.</p>
<p>സമരത്തില്&#x200d;നിന്ന് പിന്&#x200d;വാങ്ങണമെന്നാണ് ആശമാരോട് ആദ്യം മന്ത്രി അഭ്യര്&#x200d;ത്ഥിച്ചത്. നേരത്തേ ഫെബ്രുവരി പതിനഞ്ചാം തീയതി നടത്തിയ ചര്&#x200d;ച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശമാരുടെ പ്രവര്&#x200d;ത്തനം സംബന്ധിച്ച് സ്വീകരിക്കാന്&#x200d; കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം. ഇങ്ങനെ സമരം തുടങ്ങി അഞ്ചാം ദിനം നടത്തിയതില്&#x200d; നിന്ന് നാല്പതാം ദിനം എത്തിയപ്പോഴും മന്ത്രിയുടെ വഞ്ചി തിരുനക്കര തന്നെ നിലകൊള്ളുകയാണ്. ഇവര്&#x200d;ക്ക് സമരം തീര്&#x200d;ക്കാന്&#x200d; ഉദ്ദേശ്യമില്ലേ ്എന്നു ചോദിച്ചു പോകും ആരും.</p>
<p>ഓരോ സേവനങ്ങള്&#x200d;ക്കുമുള്ള ഇന്&#x200d;സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിച്ചിട്ടുണ്ട്. 26,125 പേരാണ് കേരളത്തില്&#x200d; ആശമാരായുള്ളത്. അവരില്&#x200d; 400 പേര്&#x200d; മാത്രമാണ് പേരാണ് സമരരംഗത്തുള്ളത്. 21,000 രൂപയായി ഓണറേറിയം വര്&#x200d;ധിപ്പിക്കണമെന്നും വിരമിക്കുമ്പോള്&#x200d; അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചര്&#x200d;ച്ചയില്&#x200d; അവരാവശ്യപ്പെട്ടത്.</p>
<p>ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സര്&#x200d;ക്കാര്&#x200d; നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വര്&#x200d;ധിപ്പിക്കണമെന്ന് പറയുമ്പോള്&#x200d; സംസ്ഥാനത്തിന് എന്താണ് ചെയ്യാനാവുക… കോടിക്കണക്കിനുള്ള ബാദ്ധ്യത ഉണ്ടാക്കുന്നതാണത്. അത് ചെയ്യാനുള്ള സാഹചര്യമില്ല. അതുകൊണ്ട് ‘എന്റെ ആശമാര്&#x200d; ഇങ്ങനെ കഷ്ടപ്പെടരുത്. നിങ്ങളാരും വെയിലു കൊള്ളരുത്, മഴ നനയരുത് ..തെരുവില്&#x200d; കിടക്കരുത്.. നല്ല കുട്ടികളായി വീട്ടില്&#x200d; പോകണം. സമരം നിര്&#x200d;്ത്തണം.</p>
<p>ഇതാണ് വീണാ ലൈന്&#x200d;. മന്ത്രി ഇതെല്ലാം പറഞ്ഞിട്ട് പോയത് അടുത്തമാസം പത്തനം തിട്ടയില്&#x200d; നടക്കാനിരിക്കുന്ന മെഗാഷോയുടെ ആലോചനാ യോഗത്തിനായിരിക്കും എന്നു കരുതട്ടെ. പിണറായിയുടെ പ്രഹസനമന്ത്രിസഭയുടെ നാലാം വാര്&#x200d;ഷികം ആഘോഷിക്കാന്&#x200d; ഒരുങ്ങുകയാണല്ലോ. മെഗാ വിപണിയും സഖാക്കളുടെ വിളയാട്ടവുമൊക്കെ സംസ്ഥാന ചെലവില്&#x200d; നടത്താനുള്ള വട്ടിപ്പിരിവു നടത്തേണ്ടേ… ഇതിനൊക്ക നിങ്ങള്&#x200d;ക്ക് ഉത്തരം പറയേണ്ടിവരും. അതു പറയിപ്പിക്കുന്നതാണ് ജനാധിപത്യം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-sit-in-the-sun-dont-get-wet-in-the-rain-dont-lie-on-the-street-minister-veenas-advice-to-ashas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസപ്പടി കേസില്&#x200d; വീണയ്ക്ക് തിരിച്ചടി; എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്&#x200d;ണാടക ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/veena-gets-hit-in-masapadi-case-karnataka-high-court-allows-sfio-investigation-to-continue.html</link>
					<comments>https://www.chandrikadaily.com/veena-gets-hit-in-masapadi-case-karnataka-high-court-allows-sfio-investigation-to-continue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 09:50:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[karanataka highcourt]]></category>
		<category><![CDATA[news]]></category>
		<category><![CDATA[veenavijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290576</guid>

					<description><![CDATA[ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്.]]></description>
										<content:encoded><![CDATA[<p>മാസപ്പടി കേസില്&#x200d; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു തിരിച്ചടി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന.</p>
<p>ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്&#x200d;റെ ഹരജിയിലെ വാദം.</p>
<p>എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്കിന്&#x200d;റെ കര്&#x200d;ണാടക ഹൈക്കോടതിയിലെ വാദം. കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്&#x200d; അരവിന്ദ് ദറ്റാര്&#x200d; ചോദ്യം ചെയ്തു.</p>
<p>എസ്.എഫ്.ഐ.ഒ നടപടികള്&#x200d; യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കില്&#x200d; ഈ വകുപ്പ് ചുമത്താന്&#x200d; കഴിയില്ല. സോഫ്റ്റ്&#x200d;വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്&#x200d;കുന്ന സേവനം പൊതുജനതാല്&#x200d;പര്യത്തിന്&#x200d;റെ പരിധിയില്&#x200d; വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/veena-gets-hit-in-masapadi-case-karnataka-high-court-allows-sfio-investigation-to-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണയുടെ അക്കൗണ്ട് വിവരങ്ങള്&#x200d; പുറത്തായാല്&#x200d; കേരളം ഞെട്ടും; മാത്യു കുഴല്&#x200d;നാടന്&#x200d;</title>
		<link>https://www.chandrikadaily.com/kerala-will-be-shocked-if-veenas-account-information-is-out-mathew-kuzhalnadan.html</link>
					<comments>https://www.chandrikadaily.com/kerala-will-be-shocked-if-veenas-account-information-is-out-mathew-kuzhalnadan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 22 Aug 2023 11:45:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mathew kuzhalnadan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[veenavijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270917</guid>

					<description><![CDATA[ഒറ്റ കമ്പനിയില്&#x200d; നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്&#x200d; പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്&#x200d;, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്&#x200d;നാടന്&#x200d; ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>ഇപ്പോള്&#x200d; ചര്&#x200d;ച്ച നടക്കുന്ന 1.72 കോടി രൂപയേക്കാള്&#x200d; വലിയ തുകകള്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; ടി.വീണ ഇതിനകം കൈപ്പറ്റിയെന്ന ഗുരുതര ആരോപണവുമായി മൂവാറ്റുപുഴ എംഎല്&#x200d;എ മാത്യു കുഴല്&#x200d;നാടന്&#x200d;. ഒറ്റ കമ്പനിയില്&#x200d; നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്&#x200d; പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്&#x200d;, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്&#x200d;നാടന്&#x200d; ചൂണ്ടിക്കാട്ടി. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങള്&#x200d; പുറത്തുവിടാന്&#x200d; കുഴല്&#x200d;നാടന്&#x200d; വെല്ലുവിളിച്ചു. വീണയുടെ ജി.എസ്.ടി അക്കൗണ്ടിന്റെ വിശദാംശങ്ങള്&#x200d; പുറത്തുവന്നാല്&#x200d; കേരളം !ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്‌നമെന്ന് ആവര്&#x200d;ത്തിച്ച കുഴല്&#x200d;നാടന്&#x200d;, കരിമണല്&#x200d; കമ്പനിയില്&#x200d;നിന്ന് അവര്&#x200d; എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.</p>
<p>&#8221;കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്&#x200d; പുറത്തുവിടാത്തത്? കടലാസ് കമ്പനികള്&#x200d; വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയര്&#x200d; മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്&#x200d;, കരിമണല്&#x200d; കമ്പനിക്ക് എന്തിനാണ് സ്‌കൂളുകള്&#x200d;ക്കുള്ള സോഫ്റ്റ്‌വെയര്&#x200d;? വീണ ഏതൊക്കെ കമ്പനികളില്&#x200d;നിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങള്&#x200d;ക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകള്&#x200d; ക്ലോസ് ചെയ്തത്?&#8217; -കുഴല്&#x200d;നാടന്&#x200d; ചോദിച്ചു.</p>
<p>തന്റെ ആരോപണം തെറ്റാണെങ്കില്&#x200d; അത് തെറ്റാണെന്നു പറയണമെന്ന് കുഴല്&#x200d;നാടന്&#x200d; ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴല്&#x200d;നാടന്&#x200d; ചോദ്യമുയര്&#x200d;ത്തി. താനുയര്&#x200d;ത്തുന്ന ചോദ്യങ്ങള്&#x200d;ക്ക് സി.പി.എം മറുപടി നല്&#x200d;കുന്നില്ലെന്നും കുഴല്&#x200d;നാടന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കരിമണല്&#x200d; കമ്പനിയില്&#x200d;നിന്ന് കോടികള്&#x200d; വന്നതായി മാത്യു കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു. വീണയുടെ അക്കൗണ്ട് വിവരങ്ങളും ഐജിഎസ്ടി വിശദാംശങ്ങളും പരിശോധിച്ചാല്&#x200d; സത്യമറിയാം. കേരളത്തില്&#x200d; നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്&#x200d;ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്&#x200d;നാടന്&#x200d; ആവര്&#x200d;ത്തിച്ചു. അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്&#x200d;ട്ടെന്ന് കുഴല്&#x200d;നാടന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&#8221;വീണ നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകള്&#x200d; അറിഞ്ഞാല്&#x200d; കേരളം ഞെട്ടും. ഈ കൊള്ള ചര്&#x200d;ച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തില്&#x200d; അവസാനിച്ച കമ്പനിയെന്നാണ് കണക്കുകള്&#x200d; പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തില്&#x200d; അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത്?&#8217; &#8211; കുഴല്&#x200d;നാടന്&#x200d; ചോദിച്ചു.</p>
<p>സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്&#x200d; രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്നു വ്യക്തമാക്കിയാണ് മാത്യു കുഴല്&#x200d;നാടന്&#x200d; വാര്&#x200d;ത്താ സമ്മേളനത്തിന് എത്തിയത്.</p>
<p>സിഎംആര്&#x200d;എല്ലില്&#x200d;നിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകള്&#x200d; വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാല്&#x200d; താന്&#x200d; പൊതുപ്രവര്&#x200d;ത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴല്&#x200d;നാടന്&#x200d; ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവയില്&#x200d; മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് കുഴല്&#x200d;നാടന്&#x200d; ഇക്കാര്യം പറഞ്ഞത്. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാല്&#x200d; മാപ്പു പറയുമെന്നും കുഴല്&#x200d;നാടന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-will-be-shocked-if-veenas-account-information-is-out-mathew-kuzhalnadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
