<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VEERAPPAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/veerappan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Jul 2025 06:44:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VEERAPPAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമിക്കണം; ആവശ്യവുമായി ഭാര്യ</title>
		<link>https://www.chandrikadaily.com/the-tamil-nadu-government-should-build-a-memorial-for-veerappan-wife-with-need.html</link>
					<comments>https://www.chandrikadaily.com/the-tamil-nadu-government-should-build-a-memorial-for-veerappan-wife-with-need.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Jul 2025 06:44:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tamilnadu government]]></category>
		<category><![CDATA[VEERAPPAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346379</guid>

					<description><![CDATA[ചെന്നൈ: കാട്ടുകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം വേണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഭർത്താവ് വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുത്തുലക്ഷ്മി. ഈ ആവശ്യവുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെത്തുന്നത് തമിഴ്നാട്ടിലെ യുവാക്കളുടെ പ്രാദേശിക തൊഴിലവസരങ്ങളെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കാട്ടുകൊള്ളക്കാരന്&#x200d; വീരപ്പന് സ്മാരകം വേണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഭർത്താവ് വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹ ചടങ്ങില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുത്തുലക്ഷ്മി. ഈ ആവശ്യവുമായി ബന്ധപ്പെട്ട അധികാരികള്&#x200d;ക്ക് അപേക്ഷ നല്&#x200d;കുമെന്നും അവര്&#x200d; പറഞ്ഞു.</p>
<p>വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെത്തുന്നത് തമിഴ്നാട്ടിലെ യുവാക്കളുടെ പ്രാദേശിക തൊഴിലവസരങ്ങളെ ബാധിക്കുമെന്നും അവര്&#x200d; പറഞ്ഞു. സിനിമാ താരങ്ങള്&#x200d; രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെയും മുത്തുലക്ഷ്മി വിമര്&#x200d;ശിച്ചു. ബിജെപി സഖ്യങ്ങള്&#x200d; സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്നും അവര്&#x200d; മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-tamil-nadu-government-should-build-a-memorial-for-veerappan-wife-with-need.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീരപ്പന്&#x200d; വേട്ടയുടെ പേരില്&#x200d; നരനായാട്ട്; 215 ഉദ്യോഗസ്ഥര്&#x200d; കുറ്റക്കാര്&#x200d;, ശിക്ഷ ശരിവച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/1veerappan-naranayat-on-account-of-hunting-215-officers-found-guilty-high-court-upholds-sentence.html</link>
					<comments>https://www.chandrikadaily.com/1veerappan-naranayat-on-account-of-hunting-215-officers-found-guilty-high-court-upholds-sentence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Sep 2023 08:32:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[215 officer]]></category>
		<category><![CDATA[account of hunting]]></category>
		<category><![CDATA[guilty]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[VEERAPPAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276856</guid>

					<description><![CDATA[1992 ജൂണിലാണ് 18 യുവതികള്&#x200d; പീഡിപ്പിക്കപ്പെട്ടത്. ഇരകള്&#x200d;ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്&#x200d;ക്കാര്&#x200d; നല്&#x200d;കണമെന്നു കോടതി ഉത്തരവിട്ടു]]></description>
										<content:encoded><![CDATA[<p>കാട്ടുകൊള്ളക്കാരന്&#x200d; വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥര്&#x200d; ബലാത്സംഗം ചെയ്ത സ്ത്രീകള്&#x200d;ക്ക് ഒടുവില്&#x200d; നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്&#x200d; മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കോടതി ഉത്തരവിട്ടു.</p>
<p>പ്രതികള്&#x200d; 2011 മുതല്&#x200d; നല്&#x200d;കിയ അപ്പീലുകള്&#x200d; തള്ളി ജസ്റ്റിസ് പി.വേല്&#x200d;മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്&#x200d; സെഷന്&#x200d;സ് കോടതിക്കു ജഡ്ജി നിര്&#x200d;ദേശം നല്&#x200d;കി. 1992 ജൂണിലാണ് 18 യുവതികള്&#x200d; പീഡിപ്പിക്കപ്പെട്ടത്. ഇരകള്&#x200d;ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്&#x200d;ക്കാര്&#x200d; നല്&#x200d;കണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്ന് സ്ത്രീകളുടെ കുടുംബങ്ങള്&#x200d;ക്ക് അധിക ധനസഹായം നല്&#x200d;കണമെന്നും കോടതി വ്യക്തമാക്കി.</p>
<p>നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്&#x200d; നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്&#x200d;ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്&#x200d;ഗക്കാരുടെ ജീവിത നിലവാരം ഉയര്&#x200d;ത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്&#x200d;, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ചു ഉദ്യോഗസ്ഥരാണു കേസിലെ പ്രതികള്&#x200d;.</p>
<p>വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസഥര്&#x200d; വീടുകള്&#x200d; ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാര്&#x200d; ആരോപിച്ചിരുന്നു. ദിവസങ്ങള്&#x200d;ക്കു ശേഷം, റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികള്&#x200d; പരാതിപ്പെട്ടു. സംഭവം നടന്ന് 2 പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികള്&#x200d; കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1veerappan-naranayat-on-account-of-hunting-215-officers-found-guilty-high-court-upholds-sentence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീരപ്പന്റെ മകള്&#x200d; വിദ്യാറാണിയെ യുവമോര്&#x200d;ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റായി നിയമിച്ചു</title>
		<link>https://www.chandrikadaily.com/%e0%b4%b5%e0%b5%80%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1.html</link>
					<comments>https://www.chandrikadaily.com/%e0%b4%b5%e0%b5%80%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 17 Jul 2020 06:27:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[VEERAPPAN]]></category>
		<guid isPermaLink="false">http://chandrikadaily.com/?p=144516</guid>

					<description><![CDATA[ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്&#x200d; വിദ്യാറാണിയെ യുവമോര്&#x200d;ച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി എം.ജി. ആറിന്റെ വളര്&#x200d;ത്തുമകള്&#x200d; ഗീത മധുമോഹന്&#x200d;, സഹോദരന്റെ കൊച്ചുമകന്&#x200d; ആര്&#x200d;. പ്രവീണ്&#x200d; എന്നിവരെ ബി.ജെ.പി. സംസ്ഥാന നിര്&#x200d;വാഹക സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്തി. നടന്&#x200d; ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്&#x200d;, നടന്മാരായ രാധാ രവി, വിജയകുമാര്&#x200d; എന്നിവര്&#x200d;ക്ക് നിര്&#x200d;വാഹക സമിതി ഓര്&#x200d;ഗനൈസര്&#x200d;മാര്&#x200d; എന്ന പ്രത്യേക പദവിയും നല്&#x200d;കി. അടുത്തവര്&#x200d;ഷം നടക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്&#x200d; വിദ്യാറാണിയെ യുവമോര്&#x200d;ച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി എം.ജി. ആറിന്റെ വളര്&#x200d;ത്തുമകള്&#x200d; ഗീത മധുമോഹന്&#x200d;, സഹോദരന്റെ കൊച്ചുമകന്&#x200d; ആര്&#x200d;. പ്രവീണ്&#x200d; എന്നിവരെ ബി.ജെ.പി. സംസ്ഥാന നിര്&#x200d;വാഹക സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്തി. നടന്&#x200d; ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്&#x200d;, നടന്മാരായ രാധാ രവി, വിജയകുമാര്&#x200d; എന്നിവര്&#x200d;ക്ക് നിര്&#x200d;വാഹക സമിതി ഓര്&#x200d;ഗനൈസര്&#x200d;മാര്&#x200d; എന്ന പ്രത്യേക പദവിയും നല്&#x200d;കി. അടുത്തവര്&#x200d;ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സംഘടനാതലത്തില്&#x200d; അഴിച്ചുപണി.</p>
<p>വീരപ്പന്റെ രണ്ട് പെണ്&#x200d;മക്കളില്&#x200d; മൂത്തയാളാണ് വിദ്യാറാണി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാറാണി ബി.ജെ.പി.യില്&#x200d; ചേര്&#x200d;ന്നത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ സഹോദരന്&#x200d; നാരായണന്റെ മകളായ ഗീത മലയാളം, തമിഴ് സീരിയല്&#x200d; നടനും സംവിധായകനുമായ മധുമോഹന്റെ ഭാര്യയാണ്. 2017ലാണ് ഗീത ബി.ജെ.പി.യില്&#x200d; ചേരുന്നത്. എം.ജി.ആറിന്റെ മൂത്തസഹോദരന്&#x200d; ചക്രപാണിയുടെ മകള്&#x200d; ലീലാവതിയുടെ മകനായ പ്രവീണും ഗീതയ്‌ക്കൊപ്പമാണ് ബി.ജെ.പി.യില്&#x200d; അംഗത്വമെടുത്തത്.</p>
<p>ധനുഷിന്റെ അച്ഛന്&#x200d; കസ്തൂരിരാജയ്ക്ക് ബി.ജെ.പി.യില്&#x200d; പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യിലേക്ക് എന്ന നിലയില്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; പ്രചാരണങ്ങള്&#x200d; നടക്കുന്നുണ്ട്. രജനീകാന്തിന്റെ മകളുടെ ഭര്&#x200d;ത്താവാണ് ധനുഷ്. സംഗീതസംവിധായകന്&#x200d; ദിന, സംവിധായകന്&#x200d; പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടന്&#x200d; ആര്&#x200d;.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചു.</p>
<p>ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി എല്&#x200d;. മുരുകന്&#x200d; സ്ഥാനമേറ്റതിനു ശേഷം നടത്തുന്ന രണ്ടാം ഭാരവാഹിപ്പട്ടിക പുതുക്കലാണിത്. മുമ്പ് നടിമാരായ നമിത, ഗൗതമി, കുട്ടിപത്മിനി തുടങ്ങിയവരെ നിര്&#x200d;വാഹക സമിതി അംഗങ്ങളും നടനും നാടക പ്രവര്&#x200d;ത്തനുമായ എസ്.വി. ശേഖറിനെ ഖജാന്&#x200d;ജിയുമായി നിയമിച്ചിരുന്നു. നടി ഗായത്രി രഘുറാമിന് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നല്&#x200d;കിയിരുന്നു.</p>
<div class="td-a-rec td-a-rec-id-content_bottom ">
<div class="td-all-devices">
<div id="div-gpt-ad-1580307349161-0" data-google-query-id="COOq_6TT0-oCFQU-jwodCdgJKA"></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b5%e0%b5%80%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;തെളിവിന്റെ ഒരു കണികപോലും ഇല്ല&#8221;; നടന്&#x200d; രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; വീരപ്പനെ കുറ്റവിമുക്തരാക്കി</title>
		<link>https://www.chandrikadaily.com/rajkumar-abduction-case-court-acquits-9-says-no-evidence-they-are-veerappans-men.html</link>
					<comments>https://www.chandrikadaily.com/rajkumar-abduction-case-court-acquits-9-says-no-evidence-they-are-veerappans-men.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Sep 2018 09:14:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[rajkumar]]></category>
		<category><![CDATA[VEERAPPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104659</guid>

					<description><![CDATA[ചെന്നൈ: കന്നഡ നടന്&#x200d; രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; പൊലീസ് ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട കാട്ടുകള്ളന്&#x200d; വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോവല്&#x200d; സംഭവം നടന്ന് 18 വര്&#x200d;ഷത്തിനുശേഷമാണ് വിധി വരുന്നത്. നിലവില്&#x200d; കേസിലെ മുഖ്യപ്രതിയും വാദിയും ജീവിച്ചിരിപ്പില്ല. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. കേസില്&#x200d; ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടിട്ടുണ്ട്. പ്രതികള്&#x200d;ക്കെതിരെ മതിയായ തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പ്രോസിക്യൂഷന് കഴിയാഞ്ഞതാണ് കേസ് വീരപ്പന് അനുകൂലമാക്കിയത്. കേസില്&#x200d; വിചാരണയുമായി രാജകുമാറിന്റെ കുടുംബം സഹകരിച്ചിരുന്നില്ല. 2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കന്നഡ നടന്&#x200d; രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; പൊലീസ് ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട കാട്ടുകള്ളന്&#x200d; വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോവല്&#x200d; സംഭവം നടന്ന് 18 വര്&#x200d;ഷത്തിനുശേഷമാണ് വിധി വരുന്നത്. നിലവില്&#x200d; കേസിലെ മുഖ്യപ്രതിയും വാദിയും ജീവിച്ചിരിപ്പില്ല.</p>
<p>ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. കേസില്&#x200d; ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടിട്ടുണ്ട്.</p>
<p>പ്രതികള്&#x200d;ക്കെതിരെ മതിയായ തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പ്രോസിക്യൂഷന് കഴിയാഞ്ഞതാണ് കേസ് വീരപ്പന് അനുകൂലമാക്കിയത്. കേസില്&#x200d; വിചാരണയുമായി രാജകുമാറിന്റെ കുടുംബം സഹകരിച്ചിരുന്നില്ല.</p>
<p>2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്&#x200d; ഗ്രാമത്തിലെ ഫാം ഹൗസില്&#x200d; കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തുടര്&#x200d;ന്ന് 108 ദിവസം രാജ്കുമാര്&#x200d; കാട്ടില്&#x200d; തടവിലായിരുന്നു. തുടര്&#x200d;ന്ന് 2000 നവംബര്&#x200d; 15നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. രാജ്കുമാറിനെ മോചിപ്പിച്ചതിനു പിന്നാലെ വീരപ്പനും 11 കൂട്ടാളികള്&#x200d;ക്കും എതിരെ തലവടി പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്യുകയായിരുന്നു.</p>
<p>2004ല്&#x200d; സ്പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിലാണ് വീരപ്പന്&#x200d; കൊല്ലപ്പെട്ടത്. പിന്നീട് 2006ല്&#x200d; നടന്&#x200d; രാജ്കുമാര്&#x200d; മരണപ്പെടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajkumar-abduction-case-court-acquits-9-says-no-evidence-they-are-veerappans-men.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീരപ്പന്‍വേട്ടക്ക് സഹായം; പ്രതികരണവുമായി മഅ്ദനി</title>
		<link>https://www.chandrikadaily.com/madani-about-veerappan-death.html</link>
					<comments>https://www.chandrikadaily.com/madani-about-veerappan-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Mar 2017 04:35:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ABDUL NASAR MADANI]]></category>
		<category><![CDATA[VEERAPPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21762</guid>

					<description><![CDATA[വീരപ്പന്‍വേട്ടയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി. കഴിഞ്ഞ ദിവസമാണ് വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തവരുന്നത്. മഅ്ദനി വീരപ്പന്‍വേട്ടക്ക് സഹായിച്ചുവെന്നാണ് പ്രത്യേകദൗത്യസേന തലവനായിരുന്ന വജയകുമാറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന് ശേഷം മഅ്ദനി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പുസ്തകത്തില്‍ ദമനി എന്ന പേരില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി മഅ്ദനിയാണെന്ന് തമിഴ്‌നാട് മുന്‍ ഡി.ജി.പി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവത്തില്‍ പ്രതികരണവുമായി മഅ്ദനി എത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: #വീരപ്പന്‍വേട്ട.. വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം. [&#8230;]]]></description>
										<content:encoded><![CDATA[<p>വീരപ്പന്&#x200d;വേട്ടയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്&#x200d;ത്ത വാസ്തവവിരുദ്ധമെന്ന് പി.ഡി.പി ചെയര്&#x200d;മാന്&#x200d; അബ്ദുല്&#x200d;നാസര്&#x200d; മഅ്ദനി. കഴിഞ്ഞ ദിവസമാണ് വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാര്&#x200d;ത്തവരുന്നത്. മഅ്ദനി വീരപ്പന്&#x200d;വേട്ടക്ക് സഹായിച്ചുവെന്നാണ് പ്രത്യേകദൗത്യസേന തലവനായിരുന്ന വജയകുമാറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്&#x200d;. വെളിപ്പെടുത്തലിന് ശേഷം മഅ്ദനി പ്രതികരിച്ചിരുന്നില്ല. എന്നാല്&#x200d; പുസ്തകത്തില്&#x200d; ദമനി എന്ന പേരില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ള വ്യക്തി മഅ്ദനിയാണെന്ന് തമിഴ്‌നാട് മുന്&#x200d; ഡി.ജി.പി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവത്തില്&#x200d; പ്രതികരണവുമായി മഅ്ദനി എത്തിയിരിക്കുന്നത്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>#വീരപ്പന്&#x200d;വേട്ട.. വാര്&#x200d;ത്തകള്&#x200d; വാസ്തവ വിരുദ്ധം.</p>
<p>&#8230;&#8230;&#8230;&#8230;&#8230;. &#8230;&#8230;&#8230;&#8230;&#8230;&#8230;.. &#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230; &#8230;&#8230;&#8230;..</p>
<p>രണ്ട് ദിവസം മുമ്പ് ഒരു മലയാള ദിനപ്പത്രത്തില്&#x200d; വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമര്&#x200d;ശിക്കുന്ന ഒരു വാര്&#x200d;ത്ത വന്നതായി അറിഞ്ഞു.<br />
ഒരു ഐ.പി.എസ് ഓഫീസര്&#x200d; വീരപ്പന്&#x200d; വേട്ടയുടെ പിന്നാമ്പുറങ്ങള്&#x200d; എന്ന നിലയില്&#x200d; എഴുതിയ പുസ്തകത്തില്&#x200d; പരാമര്&#x200d;ശിക്കുന്ന ഒരു സാങ്കല്&#x200d;പിക പേരുകാരന്&#x200d; ഞാന്&#x200d; ആണെന്ന രീതിയില്&#x200d; വന്ന ആ വാര്&#x200d;ത്തയോട് ഞാന്&#x200d; പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്.<br />
എന്നാല്&#x200d; മറ്റൊരു റിട്ടേര്&#x200d;ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്&#x200d; &#8216;ആദ്യ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്ന സാങ്കല്&#x200d;പിക പേരുകാരന്&#x200d; മഅ്ദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു&#8217; എന്ന രീതിയില്&#x200d; വീണ്ടും ഇന്ന് ചില പത്രങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതായും ഇക്കാര്യത്തില്&#x200d; ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്&#x200d;ത്ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.<br />
പുതുതായി പ്രചരിക്കുന്ന ഈ വാര്&#x200d;ത്ത അവാസ്തവമാണെന്നതിന്റെ തെളിവുകള്&#x200d; അതേ വാര്&#x200d;ത്തകളില്&#x200d; തന്നെയുണ്ട്.<br />
പുസ്തകം എഴുതിയെന്ന് പറയുന്നയാള്&#x200d; അവകാശപ്പെടുന്നത് &#8216;ജാമ്യം സംബന്ധമായ കാര്യങ്ങളില്&#x200d; എന്നെ സഹായിക്കാം&#8217; എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാള്&#x200d; പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചര്&#x200d;ച്ച&#8217; എന്നുമാണ്.<br />
വാര്&#x200d;ത്തകള്&#x200d; വരുന്ന ഈ കാലയളവ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്&#x200d; ഞാന്&#x200d; സമര്&#x200d;പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്&#x200d;ക്കുവാന്&#x200d; സുപ്രീം കോര്&#x200d;ട്ട് സീനിയര്&#x200d; അഭിഭാഷകന്&#x200d; കെ.ടി.എസ് തുള്&#x200d;സിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീല്&#x200d; തന്നെ സുപ്രീം കോടതിയില്&#x200d; അതിശക്തമായി ജാമ്യാപേക്ഷയെ എതിര്&#x200d;ത്തതും. (ഇതേ വക്കീല്&#x200d; തന്നെയാണ് ഇപ്പോള്&#x200d; ജയലളിതക്കും ശശികലക്കും വേണ്ടി സ്വത്ത് കേസില്&#x200d; സുപ്രീം കോടതിയില്&#x200d; ഹാജരായതും ശശികല ശിക്ഷിക്കപ്പെട്ട ശേഷം കീഴടങ്ങാന്&#x200d; കൂടുതല്&#x200d; സമയം ചോദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി &#8216;ഉടന്&#x200d;&#8217; എന്ന വാക്കിന്റെ അര്&#x200d;ത്ഥം അറിയില്ലേയെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ തള്ളിയതുമൊക്കെ&#8230;.)<br />
ജയലളിതാ ഗവണ്&#x200d;മെന്റിന്റെ കഠിനമായ എതിര്&#x200d;പ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുമ്പോള്&#x200d; &#8221;വിദഗ്ദമായ ആയൂര്&#x200d;വേദ ചികിത്സ നല്&#x200d;കണം&#8221; എന്ന് നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലില്&#x200d; അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് ഗവണ്&#x200d;മെന്റ് ചെയ്തത്.<br />
എന്നെ സന്ദര്&#x200d;ശിക്കുവാന്&#x200d; വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നില്&#x200d; വെച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേല്&#x200d; കള്ളക്കേസ് ചുമത്തിയതും 3 വര്&#x200d;ഷത്തോളം എനിക്ക് കുടുംബാംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഒരൊറ്റ സന്ദര്&#x200d;ശകനെയും അനുവദിക്കാതിരുന്നതും അവസാനം &#8216;ജയിലിന്റെ മതില്&#x200d;ക്കെട്ടിനുള്ളില്&#x200d; നിന്ന് പുറത്തെവിടെയും കൊണ്ട് പോകരുത്&#8217; എന്ന് ബാന്&#x200d; ഓര്&#x200d;ഡര്&#x200d; പുറപ്പെടുവിച്ചതും ഇതേ ജയലളിതാ ഗവണ്&#x200d;മെന്റാണ്.<br />
കോയമ്പത്തൂര്&#x200d; കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ടിരുന്ന 164 പേരില്&#x200d; ഞാന്&#x200d; ഒഴികെ മുഴുവനാളുകള്&#x200d;ക്കും പരോള്&#x200d; നല്&#x200d;കിയപ്പോഴും എന്റെ ഉമ്മുമ്മ മരണപ്പെട്ട വേളയില്&#x200d; പോലും എനിക്ക് പരോള്&#x200d; നിഷേധിച്ചതും അത് കേരളത്തില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d;ക്ക് വകവെച്ചതും ഇതേ കാലയളവിലാണ്.<br />
എന്റെ കൃത്രിമക്കാല്&#x200d; മാറ്റിവെക്കാന്&#x200d; ചെന്നൈയിലെ ഒരു ഗവണ്&#x200d;മന്റ് സ്ഥാപനത്തില്&#x200d; പോകാന്&#x200d; അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്&#x200d; ഞാന്&#x200d; സമര്&#x200d;പ്പിച്ച പെറ്റീഷനെ ശക്തമായി എതിര്&#x200d;ത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുല്&#x200d; ഹുദായെ നിഷ്‌കരുണം സര്&#x200d;വ്വീസില്&#x200d; നിന്ന് സസ്പന്റ് ചെയ്ത അതേ ജയലളിത &#8216;വീരപ്പനെ പിടിക്കാന്&#x200d;&#8217; എന്റെ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ &#8216;വങ്കത്തം&#8217; സാധാരണ മനുഷ്യര്&#x200d;ക്ക് മനസ്സിലാക്കാന്&#x200d; കഴിയുന്നതേയുള്ളൂ.<br />
ഭരണകൂടത്തിന്റെ അക്രമങ്ങള്&#x200d;ക്കെതിരെയുള്ള ചെറുത്തുനില്&#x200d;പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്&#x200d; മനസ്സിലാക്കിയിട്ടുള്ളത്.<br />
കാര്യമായ തോതില്&#x200d; തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷന്&#x200d; പ്രവര്&#x200d;ത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ &#8216;സഹായിക്കാന്&#x200d;&#8217; ആളെ തേടി അദ്ദേഹത്തിന്റെ ജ്യേഷ്ടന്&#x200d; എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസ്സിലാകുന്നത്.<br />
ഒരു കാര്യം എനിക്കുറപ്പിച്ച് പറയാന്&#x200d; കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്&#x200d; ആര്&#x200d;ക്കും ചെയ്തുകൊടുത്തിട്ടില്ല.<br />
വീരപ്പനെക്കാളും &#8221;വലിയ ശത്രു&#8221;വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും എന്റെ ജയില്&#x200d;വാസകാലഘട്ടത്തില്&#x200d; എനിക്ക് ലഭിച്ചിട്ടുമില്ല.<br />
ബാംഗ്ലൂരില്&#x200d; എന്നെ കുടുക്കിയിരിക്കുന്ന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്&#x200d; എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകള്&#x200d; തീര്&#x200d;ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ &#8216;വെളിപ്പെടുത്തലുകള്&#x200d;ക്ക്&#8217; പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.<br />
എന്റെ വലതുകാല്&#x200d; ബോംബ് വെച്ച് തകര്&#x200d;ത്ത ശത്രുക്കള്&#x200d;ക്ക് മാപ്പ് കൊടുത്തതായി കോടതിയില്&#x200d; വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാന്&#x200d;, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്&#x200d; സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ? നിര്&#x200d;ത്തുന്നു.<br />
ഈ വിവാദം ഇവിടെ അവസാനിക്കുമെന്ന പ്രതീക്ഷയോടെ</p>
<p>അബ്ദുന്നാസിര്&#x200d; മഅ്ദനി<br />
(ചെയര്&#x200d;മാന്&#x200d;, പി.ഡി.പി)<br />
സഹായ ഹോസ്പിറ്റല്&#x200d;, ബാംഗ്ലൂര്&#x200d;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1426972824041290%26id%3D713242402081006&amp;width=500" width="500" height="675" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madani-about-veerappan-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
