<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vellivelicham &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vellivelicham/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Jun 2017 18:09:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vellivelicham &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പറുദീസയുടെ  അനന്തരാവകാശികള്‍</title>
		<link>https://www.chandrikadaily.com/editorial-page-article-06-june-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-06-june-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Jun 2017 18:06:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mm vahab]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32407</guid>

					<description><![CDATA[എ.എ വഹാബ് ജീവിത മാര്‍ഗദര്‍ശനത്തിന്റെ വാര്‍ഷിക സ്മരണയായി സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്‍ നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്‍ വര്‍ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നിലാണ് ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ജീവിത മാര്&#x200d;ഗദര്&#x200d;ശനത്തിന്റെ വാര്&#x200d;ഷിക സ്മരണയായി സത്യവിശ്വാസികള്&#x200d; അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്&#x200d; നരക വിമോചനത്തിന്റെയും സ്വര്&#x200d;ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്&#x200d; കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്&#x200d; വര്&#x200d;ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്&#x200d; ഉപയോഗപ്പെടുത്താന്&#x200d; പ്രവാചകന്&#x200d; മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്&#x200d; ഒന്നിലാണ് ഖുര്&#x200d;ആന്&#x200d; ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച ചരിത്രത്തില്&#x200d; ഏറ്റവും പ്രാധാന്യമേറിയ ഒരു നാളാണത്. ആയിരം മാസങ്ങളേക്കാള്&#x200d; ശ്രേഷ്ഠം. ആകാ ശം അതിന്റെ കരുണയുടെ കവാടം തുറന്ന് ഭൂമിയെ കെട്ടിപ്പുണര്&#x200d;ന്ന നാള്&#x200d;. മനുഷ്യവംശത്തിന്റെ നിത്യ സന്തുഷ്ട ജീവിതത്തിന് പറുദീസയിലേക്ക് നയിക്കുന്ന മാര്&#x200d;ഗദര്&#x200d;ശനം ലഭിച്ച നാള്&#x200d;. പറുദീസയുടെ അനന്തരാവകാശികളാകുന്ന സത്യവിശ്വാസികളുടെ സവിശേഷതകളെക്കുറിച്ച് പലയിടത്തും ഖുര്&#x200d;ആന്&#x200d; വിശദമായി വിവരിക്കുന്നുണ്ട്. അവ എന്താണെന്നറിഞ്ഞ് നമ്മുടെ നിത്യ ജീവിതവുമായി തട്ടിച്ചുനോക്കി, അതൊക്കെ നമ്മിലുണ്ടോയെന്ന് വിലയിരുത്താന്&#x200d; ഏറ്റവും പറ്റിയ സന്ദര്&#x200d;ഭമാണ് ഈ നോമ്പുകാലം.<br />
സത്യവിശ്വാസികള്&#x200d; എന്ന പേരിലുള്ള ഖുര്&#x200d;ആനിലെ ഇരുപത്തിമൂന്നാം അധ്യായം ആരംഭിക്കുന്നത് &#8216;സത്യവിശ്വാസികള്&#x200d; വിജയം പ്രാപിച്ചിരിക്കുന്നു&#8217; എന്നു പറഞ്ഞുകൊണ്ടാണ്. മുഹമ്മദ് നബി (സ)യില്&#x200d; വിശ്വസിച്ചവര്&#x200d; ജീവിതം പാഴാക്കിനഷ്ടപ്പെട്ടവരാണെന്ന് കുബേരന്മാരായ ഖുറൈശികള്&#x200d; പലപ്പോഴും പറയാറുണ്ടായിരുന്നു. അന്നത്തെ മക്കയിലെ കച്ചവടവും പ്രതാപവും ആഭിജാത്യവും സ്വാധീനവും പേരും പെരുമയും ഒക്കെ ഖുറൈശികള്&#x200d;ക്കായിരുന്നു. ദരിദ്രരും പാവങ്ങളും പട്ടിണിക്കാരുമായിരുന്നു പ്രവാചകന്റെ അനുയായികള്&#x200d;. വിജയത്തിന്റെ മാനദണ്ഡം ഭൗതിക പ്രതാപത്തിലും വസ്തുവകകളിലും കണ്ട ഖുറൈശികള്&#x200d;ക്ക് അവരാണ് വിജയികള്&#x200d; എന്ന ധാരണയായിരുന്നു. ജീവിത വിജയത്തെ സംബന്ധിച്ച ആ വീക്ഷണം തെറ്റാണെന്നും യഥാര്&#x200d;ത്ഥ വിജയികള്&#x200d; സ്വര്&#x200d;ഗാവകാശികളാകുന്ന സത്യവിശ്വാസികളാണെന്നുമുള്ള അല്ലാഹുവിന്റെ സത്യപ്രഖ്യാപനമാണ് ഇവിടെ മുഴങ്ങിക്കേള്&#x200d;ക്കുന്നത്.<br />
സമകാലികത്തിലും പഴയ മക്കാ ഖുറൈശികളെപോലെ ചിന്തിക്കുന്ന ആളുകള്&#x200d; നമ്മുടെ ചുറ്റിലുമുണ്ട്. &#8216;സത്യവിശ്വാസികള്&#x200d; വിജയിച്ചിരിക്കുന്നു. നമസ്‌കാരത്തില്&#x200d; ഭക്തിയുള്ളവര്&#x200d;, അനാവശ്യങ്ങളില്&#x200d; നിന്ന് അകന്നുനില്&#x200d;ക്കുന്നവര്&#x200d;, സക്കാത്ത് നല്&#x200d;കുന്നവര്&#x200d;, സ്വന്തം ഭാര്യമാരും അടിമ സ്ത്രീകളും അല്ലാത്തവരെ ആഗ്രഹിച്ചുചെന്ന് അതിരുവിടാത്തവര്&#x200d;, അന്യ സ്ത്രീകള സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്&#x200d; ആക്ഷേപിക്കപ്പെടാത്തവര്&#x200d;, അമാനത്തുകളും കരാറുകളും പാലിക്കുന്നവര്&#x200d;, നമസ്‌കാരത്തില്&#x200d; നിഷ്ഠ പുലര്&#x200d;ത്തുന്നവര്&#x200d;. ഇവര്&#x200d; തന്നെയാണ് പറുദീസ അവകാശപ്പെടുത്തുന്ന അനന്തരാവകാശികള്&#x200d;; അവരതില്&#x200d; നിത്യവാസികളാണ്&#8217; (വിശുദ്ധ ഖുര്&#x200d;ആന്&#x200d; 23: 1-11).<br />
സ്വര്&#x200d;ഗാവകാശികളുടെ ഒന്നാമത്തെ ഗുണം അവര്&#x200d; തങ്ങളുടെ നമസ്‌കാരത്തില്&#x200d; &#8216;ഭക്തിയുള്ളവര്&#x200d;&#8217; എന്നതാണ്. &#8216;ഖുശൂഅ്&#8217; എന്ന അറബി പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഒന്നിന്റെ മുന്നില്&#x200d; കുനിയുക, കീഴ് വണങ്ങുക, ഭക്ത്യാദരങ്ങള്&#x200d; അര്&#x200d;പ്പിക്കുക, വിനയവും വിധേയത്വവും പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ആ പദം കൊണ്ട് അര്&#x200d;ത്ഥമാക്കുന്നത്. വിനയത്തില്&#x200d; നിന്നാണ് ഭയഭക്ത്യാദരവുകള്&#x200d; ഉണ്ടാകുക. വിനയമുണ്ടാവാന്&#x200d; വിവരമുണ്ടാകണം. നല്ല വിവരമുണ്ടാകുമ്പോഴേ തനിക്കു ഒന്നും അറിയില്ലെന്ന അറിവ് ഉണ്ടാവുകയുള്ളൂ. അതിന് പ്രപഞ്ച സൃഷ്ടിപ്പിന്റെയും നടത്തിപ്പിന്റെയും കാര്യങ്ങള്&#x200d; ഗൗരവമായി ചിന്തിച്ചുനോക്കാന്&#x200d; ഖുര്&#x200d;ആന്&#x200d; ഉപദേശിക്കുന്നു. അറ്റമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രവിശാലതയിലേക്കു ഊളിയിട്ടിറങ്ങാനാവാത്ത സൂക്ഷ്മ ലോകത്തിന്റെ ആഴങ്ങളിലേക്കും മനുഷ്യമനസ് പ്രവേശിക്കാന്&#x200d; ശ്രമിക്കുമ്പോള്&#x200d; അതിന് മനസിലാകും പലതും മനസിന്റെ സങ്കള്&#x200d;പങ്ങള്&#x200d;ക്കുപോലും അതീതമാണെന്ന്. അപ്പോഴാണ് മനുഷ്യമനസ് പറയുക: &#8216;നീ എത്ര പരിശുദ്ധന്&#x200d;, ഞങ്ങളുടെ നാഥാ നീ ഇതൊന്നും വൃഥാ സൃഷ്ടിച്ചതല്ല..&#8217; എന്ന്. അല്ലാഹുവിന്റെ ഗൗരവവും ഗാംഭീര്യവും അപ്പോള്&#x200d; മനസ്സ് തിരിച്ചറിയും. ആ മനോവികാരത്തോടെ അവന്റെ മുന്നില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; സിരകളിലാകമാനം വിനയവും ഭക്തിയും പടര്&#x200d;ന്നൊഴുകും. മറ്റെല്ലാം മറന്ന് പ്രതാപിയായ അല്ലാഹുവിലേക്കു മാത്രം മനുഷ്യമനസ് കേന്ദ്രീകരിക്കുമ്പോള്&#x200d; ശരീരം വിറകൊള്ളുകയും നയനങ്ങള്&#x200d; സജലങ്ങളാകുകയും ചെയ്യും. ഹൃദയം നിര്&#x200d;മലവും ശാന്തവുമാകും. മലിന ചിന്തകളില്&#x200d; നിന്ന് മുക്തമാവുന്ന മനസപ്പോള്&#x200d; സംശുദ്ധമായതു മാത്രം നോക്കിക്കാണും. ശക്തവും ആത്മാര്&#x200d;ത്ഥവുമായ ദൈവ സ്മരണ മലിനതയുണ്ടാക്കുന്ന പൈശാചിക ദൗര്&#x200d;ബോധനങ്ങളെ തുരത്തും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം നമസ്‌കാരമാണ് &#8216;തീര്&#x200d;ച്ചയായും നമസ്‌കാരം നീചവൃത്തിയില്&#x200d; നിന്നും നിഷിദ്ധ കര്&#x200d;മ്മത്തില്&#x200d; നിന്നും തടയും&#8217; (വി.ഖു 29:45) എന്ന് അല്ലാഹു പറഞ്ഞ യഥാര്&#x200d;ത്ഥ ഭക്തിയുള്ള നമസ്‌കാരം. അശ്രദ്ധമായി നമസ്‌കരിച്ചാല്&#x200d; ഒരിക്കലും ഈ അവസ്ഥ പ്രാപിക്കാനാവില്ല. മടിയന്മാരായും അശ്രദ്ധരായും നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഖുര്&#x200d;ആന്&#x200d; വിശ്വാസികള്&#x200d;ക്ക് ശക്തമായ താക്കീത് നല്&#x200d;കിയിട്ടുണ്ട്.<br />
നമസ്‌കരിക്കാന്&#x200d; പോകുന്നതിന് ഏറെ നേരം മുന്നുതന്നെ അതിന് മാനസികമായും ശാരീരികമായുമുള്ള തയാറെടുപ്പുകള്&#x200d; നടത്തേണ്ടതുണ്ട്. ഭംഗിയായി വുളു എടുക്കുമ്പോള്&#x200d; തന്നെ വുളുവിന്റെ അവയവങ്ങള്&#x200d;കൊണ്ടു ചെയ്തുപോയ പാപങ്ങള്&#x200d; പൊറുക്കപ്പെടും. വുളുവിന് ശേഷമുള്ള പ്രാര്&#x200d;ത്ഥന അവന്റെ നേരെ സ്വര്&#x200d;ഗത്തിന്റെ എട്ടു കവാടങ്ങളും തുറന്നിടാന്&#x200d; പര്യാപ്തമായതാണ്. ഇതൊക്കെ കഴിഞ്ഞാണ് റബ്ബിന്റെ മുന്നില്&#x200d; ചെന്നുനില്&#x200d;ക്കുന്നത്. മറ്റു വര്&#x200d;ത്തമാനങ്ങളില്&#x200d;പെട്ടും തമാശ പറഞ്ഞും മൊബൈല്&#x200d; ഫോണില്&#x200d; സംസാരിച്ചും പള്ളിയില്&#x200d; കയറിവരികയും വുളു എടുക്കുമ്പോള്&#x200d; പോലും മറ്റുള്ളവരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നവര്&#x200d;ക്കു ഭക്തിയുടെ നിറവ് ആസ്വദിക്കാന്&#x200d; സൗഭാഗ്യം ലഭിക്കുകയില്ല.<br />
ശരീരംകൊണ്ട് അനുഷ്ഠിക്കുന്ന ആരാധനകളില്&#x200d; ഏറ്റവും പ്രാധാന്യമേറിയത് നമസ്‌കാരമാണ്. അത് ശരിയായാലേ മറ്റു കര്&#x200d;മ്മങ്ങളുടെ കണക്ക് അല്ലാഹു എടുക്കുകയുള്ളു.പരലോകത്ത് ആദ്യം വിചാരണ ചെയ്യപ്പെടുന്നതും നമസ്‌കാരത്തിന്റെ കാര്യമാണ്. ശരീരത്തെ നമസ്‌കാരത്തിനായി നിര്&#x200d;ത്തി കൈയും കെട്ടി മനസ്സ് എവിടെയെങ്കിലുമൊക്കെ പോകും. ഒടുവില്&#x200d; അത്തഹിയ്യാത്തിലാകുമ്പോഴാണ് തിരിച്ചെത്തുക. പൊതുവെ ഇതാണ് സ്ഥിതി. അത് മാറ്റിയെടുത്താലേ നമസ്‌കാരം പ്രയോജനപ്രദമാകുകയുള്ളൂ. ഒരാളുടെ നമസ്‌കാരം ശരിയായാല്&#x200d; മറ്റെല്ലാ കര്&#x200d;മ്മങ്ങളും ശരിയാകുമെന്ന് പ്രവാചകന്&#x200d; (സ) പറഞ്ഞിട്ടുണ്ട്. യഥാര്&#x200d;ത്ഥ നമസ്‌കാരമുള്ളവന്&#x200d; അനാവശ്യങ്ങളില്&#x200d; നിന്ന് അകന്നുനില്&#x200d;ക്കും. അവന് സക്കാത്ത് കൊടുക്കാന്&#x200d; മടിയുണ്ടാവില്ല. ചാരിത്രശുദ്ധി സൂക്ഷിക്കും. വിശ്വസ്തതകളും കരാറുകളും പാലിക്കും. നമസ്‌കാരത്തില്&#x200d; നിഷ്ഠ പുലര്&#x200d;ത്തുകയും ചെയ്യും. അപ്പോള്&#x200d; നമസ്‌കാരമാണ് ഫിര്&#x200d;ദൗസിന്റെ താക്കോല്&#x200d;. അല്ലാഹുവിന്റെ ഗാംഭീര്യം അറിഞ്ഞു പറയുന്നതിന്റെ അര്&#x200d;ത്ഥവും വ്യാപ്തിയും മനസ്സിലാക്കി ഏറെ ശ്രദ്ധയോടെ നമസ്‌കരിച്ചാലേ നമുക്കതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന കാര്യം വിശ്വാസികള്&#x200d; എപ്പോഴും ഓര്&#x200d;ക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-06-june-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനവമോചനത്തിന്റെ മഹാഗ്രന്ഥം</title>
		<link>https://www.chandrikadaily.com/article-9-6-2017.html</link>
					<comments>https://www.chandrikadaily.com/article-9-6-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 16:12:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31700</guid>

					<description><![CDATA[&#160; വിശുദ്ധ റമളാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതുതന്നെ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നാണ്.(അല്‍ ബഖറ: 185) ജനങ്ങള്‍ക്ക് സന്‍മാര്‍ഗ ദായകമായും വിശദീകരണമായും സത്യാസത്യ വിവേചകമായും എന്നീ വിശേഷണങ്ങള്‍ കൂടി ചാര്‍ത്തി തുടര്‍ന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നത് &#8216;അതിനാല്‍ ആരെല്ലാം ഈ മാസത്തിനു ജീവസാക്ഷികളാണോ അവരെല്ലാം വ്രതമനുഷ്ടിക്കട്ടെ&#8217; എന്നാണ്. ഇങ്ങനെ പറയുമ്പോള്‍ ഈ സൂക്തത്തിന്റെ ധ്വനി, മനുഷ്യരെ, നിങ്ങള്‍ക്കു സന്‍മാര്‍ഗം കാണിക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്ന മാസമാണ് റമള്വാന്‍, അതിനാല്‍ ഈ മാസത്തില്‍ നിങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വിശുദ്ധ റമളാന്&#x200d; മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതുതന്നെ പരിശുദ്ധ ഖുര്&#x200d;ആന്&#x200d; അവതരിച്ച മാസം എന്നാണ്.(അല്&#x200d; ബഖറ: 185) ജനങ്ങള്&#x200d;ക്ക് സന്&#x200d;മാര്&#x200d;ഗ ദായകമായും വിശദീകരണമായും സത്യാസത്യ വിവേചകമായും എന്നീ വിശേഷണങ്ങള്&#x200d; കൂടി ചാര്&#x200d;ത്തി തുടര്&#x200d;ന്ന് അല്ലാഹു തുടര്&#x200d;ന്ന് പറയുന്നത് &#8216;അതിനാല്&#x200d; ആരെല്ലാം ഈ മാസത്തിനു ജീവസാക്ഷികളാണോ അവരെല്ലാം വ്രതമനുഷ്ടിക്കട്ടെ&#8217; എന്നാണ്. ഇങ്ങനെ പറയുമ്പോള്&#x200d; ഈ സൂക്തത്തിന്റെ ധ്വനി, മനുഷ്യരെ, നിങ്ങള്&#x200d;ക്കു സന്&#x200d;മാര്&#x200d;ഗം കാണിക്കുവാന്&#x200d; വേണ്ടി ഖുര്&#x200d;ആന്&#x200d; എന്ന ഗ്രന്ഥം തന്ന മാസമാണ് റമള്വാന്&#x200d;, അതിനാല്&#x200d; ഈ മാസത്തില്&#x200d; നിങ്ങള്&#x200d; അതിനുള്ള നന്ദിയും ബഹുമാനവുമെന്നോണം വ്രതമനുഷ്ടിക്കുക എന്നായിത്തീരുന്നു. റമള്വാന്&#x200d; തന്നെ അനുഗ്രഹങ്ങളുടെ കേദാരമാണ്. കാരണം അത് കൃത്യമായ ഇടവേളകളില്&#x200d; വന്ന് മനുഷ്യനെ മാനസികമായും ശാരീരികമായും സ്ഫുടം ചെയ്‌തെടുക്കുന്നു. താളഭംഗം വന്ന അവന്റെ സ്വഭാവത്തെയും ശീലങ്ങളെയും ശരിയായ താളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. നിര്&#x200d;ബന്ധപൂര്&#x200d;വ്വകമായ ഇത്തരമൊരു ബലപ്രയോഗമില്ലായിരുന്നുവെങ്കില്&#x200d; മനുഷ്യജീവിതം തേയ്മാനങ്ങള്&#x200d; വന്നു നാശോന്&#x200d;മുഖമാകുമായിരുന്നു. അതില്&#x200d; നിന്നു കാക്കുന്നതോടൊപ്പം ജീവിതയാത്രക്കുവേണ്ട പാഥേയം ഒരുക്കിത്തരികയും ചെയ്യുന്ന റമള്വാനെന്ന അനുഗ്രഹത്തിന് ഖുര്&#x200d;ആന്റെ അവതരണം എന്ന മറെറാരു അനുഗ്രഹമാണ് കാരണമെന്ന് ഉദ്ധൃത ആയത്തില്&#x200d; നിന്നും നാം മനസ്സിലാക്കുമ്പോള്&#x200d; നമ്മുടെ മനസ്സ് തിരിയുക, ഖുര്&#x200d;ആന്&#x200d; എന്ന അനുഗ്രഹങ്ങളുടെ അനുഗ്രഹത്തിലേക്കാണ്.<br />
അവതരണ പശ്ചാതലത്തിലൂടെ ഖുര്&#x200d;ആനിന്റെ പ്രത്യേകതയിലേക്ക് നമ്മുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്ന വേറെയും കാര്യങ്ങളുണ്ട്. അവയിലൊന്നാണ് ഖുര്&#x200d;ആന്&#x200d; അവതരണം തുടങ്ങിയ ആ രാത്രിയുടെ മഹത്വം വിളംബരം ചെയ്യുന്ന സൂറത്തുല്&#x200d; ഖദ്‌റിലെ സൂക്തങ്ങള്&#x200d;. അല്ലാഹുവിന്റെ പ്രത്യേക ലിഖിതമായി ലൗഹുല്&#x200d; മഹ്ഫൂദിലുണ്ടായിരുന്ന ഖുര്&#x200d;ആന്&#x200d; അവിടെ നിന്നും ബൈത്തുല്&#x200d; ഇസ്സ എന്ന തലത്തിലേക്ക് ഒന്നിച്ച് ഇറക്കപ്പെടുകയായിരുന്നു ആദ്യം. അവിടെ നിന്നും പിന്നെ ആവശ്യാനുസരണം ഭൂമിയിലേക്ക് അവതരിക്കുകയായിരുന്നു. ഇതില്&#x200d; ബൈത്തുല്&#x200d; ഇസ്സയിലേക്ക് ഒന്നിച്ചുള്ള ഇറക്കമോ ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള ആദ്യ ഇറക്കമോ ആണ് സൂറത്തുല്&#x200d; ഖദ്‌റിന്റെ പശ്ചാതലം എന്ന് വ്യഖ്യാതാക്കള്&#x200d; വിവരിക്കുന്നുണ്ട്. ഏതായാലും ഖുര്&#x200d;ആനിന്റെ അവതരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ പേരില്&#x200d; ആ രാവിന് അല്ലാഹു മൂന്ന് സവിശേഷതകള്&#x200d; നല്&#x200d;കിയതായി പ്രസ്തുത സൂറത്ത് പറയുന്നു. ആ രാവ് ആയിരം മാസങ്ങളേക്കാള്&#x200d; മഹത്തരമായിരിക്കും എന്നതാണ് ഒന്നാമത്തേത്. വിശുദ്ധാത്മാവായ ജിബ്‌രീല്&#x200d;(അ) അടക്കമുള്ള മാലഖമാര്&#x200d; അല്ലാഹുവിന്റെ അനുമതിയോടെ അവന്റെ അനുഗ്രഹങ്ങളുമായി ഈ രാത്രിയില്&#x200d; ഭൂമിയിലേക്ക് ഇറങ്ങിവരും എന്നതാണ് രണ്ടാമത്തേത്. മനുഷ്യര്&#x200d;ക്കും മററു ജീവജാലങ്ങള്&#x200d;ക്കുമെല്ലാം പ്രത്യേക ശാന്തിയും സമാധാനവും അന്ന് പുലരും വരേക്കും വര്&#x200d;ഷിച്ചുകൊണ്ടിരിക്കും എന്നതാണ് മൂന്നാമത്തേത്. ലൈലത്തുല്&#x200d; ഖദ്ര്&#x200d; റമളാനിലാണ് എന്ന് സ്വഹീഹായ ഹദീസുകളില്&#x200d; വന്നിട്ടുണ്ട്. അപ്പോള്&#x200d; ഖുര്&#x200d;ആന്&#x200d; അവതരണത്തിനു സാക്ഷ്യം വഹിച്ചു എന്നതിന്റെ പേരില്&#x200d; ഈ സവിശേഷതകള്&#x200d; ആ രാത്രിക്ക് കല്&#x200d;പ്പിച്ചുകൊടുക്കുന്നതില്&#x200d; നിന്നും നമുക്ക് വായിക്കുവാനും കാണുവാനും കഴിയുന്നതും ഖുര്&#x200d;ആന്&#x200d; എന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം തന്നെ.<br />
ഈ പ്രപഞ്ചത്തിലെ മനുഷ്യാധിവാസത്തിനു പിന്നില്&#x200d; അവരെ പരീക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്ന് ഇസ്‌ലാം സമര്&#x200d;ഥിക്കുന്നു. ദൈവേഛക്ക് കീഴ്‌പെടുന്നുണ്ടോ എന്നാണ് പരീക്ഷ. ഒരു പരീക്ഷയും പരീക്ഷണവും നടക്കണമെങ്കില്&#x200d; ആദ്യം ഒരു അധ്യയനം നടക്കേണ്ടതുണ്ട്. അധ്യയനം നടക്കാതെ പരീക്ഷ നടത്തുന്നത് നിശ്ചിത പാഠഭാഗത്തില്&#x200d; നിന്നല്ലാതെ ചോദ്യം ചോദിക്കുന്നതു പോലെത്തന്നെ അക്രമമാണ്. അതുണ്ടാവാതിരിക്കുവാന്&#x200d; അല്ലാഹു അധ്യയന ബോധനം നല്&#x200d;കുന്നു. സഹജാവ ബോധം, പ്രവാചകന്&#x200d;മാര്&#x200d;, ഗ്രന്ഥങ്ങള്&#x200d; എന്നിവയാണവ. ഇവയില്&#x200d; ഏററവും പ്രധാനം പ്രവാചകന്&#x200d;മാര്&#x200d;ക്കും ഗ്രന്ഥങ്ങള്&#x200d;ക്കുമാണ്. പ്രവാചകന്&#x200d;മാര്&#x200d; നേരിട്ടുവന്നു എല്ലാം കാണിച്ചുതരുന്നു. ഗ്രന്ഥങ്ങളാവട്ടെ അവയുടെ ലിഖിത അസ്തിത്വം കൊണ്ട് കാലങ്ങളെ പോലും മറികടക്കുന്നു. ഒന്നുകൂടെ സൂക്ഷ്മമായി പറഞ്ഞാല്&#x200d; ഗ്രന്ഥങ്ങള്&#x200d; വഴിയുള്ള അധ്യയനം കൂടുതല്&#x200d; വലിയ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഗ്രന്ഥങ്ങള്&#x200d; എന്ന ആ അനുഗ്രഹത്തിന്റെ അവസാന വാക്കാണ് പരിശുദ്ധ ഖുര്&#x200d;ആന്&#x200d;.<br />
ഖുര്&#x200d;ആന്&#x200d; അല്ലാഹുവിന്റെ കലാമാണ് എന്നതും അമാനുഷികമായ ഒരല്&#x200d;ഭുതമാണ് എന്നതും ഒരുപാട് തെളിവുകള്&#x200d; വഴി സമര്&#x200d;ഥിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലെന്നു തെളിയിക്കുവാന്&#x200d; ഖുര്&#x200d;ആന്&#x200d; നടത്തിയ വെല്ലുവിളി ഇന്നും നിലനില്&#x200d;ക്കുന്നു എന്നതു തന്നെയാണ് അതിന്റെ ഏററവും വലിയ തെളിവ്. മക്കയിലും മദീനയിലും ഒന്നിലധികം തവണ ആവര്&#x200d;ത്തിക്കപ്പെട്ട ആ വെല്ലുവിളിയുടെ വാതിലുകള്&#x200d; ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇസ്‌ലാമിനോടും അതിന്റെ ചാലകശക്തിയായ ഖുര്&#x200d;ആനിനോടും കടുത്ത എതിര്&#x200d;പ്പുകള്&#x200d; വെച്ചുപുലര്&#x200d;ത്തുന്ന പാശ്ചാത്യരും പൗരസ്ത്യരുമൊന്നും അതിനു ഇന്നും തയ്യാറാകുന്നില്ല എന്നത് എമ്പാടും മതി ഈ അമാനുഷികത സ്ഥാപിക്കുവാന്&#x200d;.<br />
അതിലെ അക്ഷരങ്ങളുടെ വിന്യാസം മുതല്&#x200d; ആശയങ്ങളുടെ സമര്&#x200d;ഥനം വരെയുള്ളവ അതിനു തെളിവാണ്. പ്രപഞ്ചോല്&#x200d;പത്തിയുടെ രഹസ്യമെന്നു കരുതുന്ന ബിഗ് ബാംഗ് തിയറി ഖുര്&#x200d;ആന്&#x200d; സൂചിക്കുമ്പോഴും (21:30) സമുദ്രജലത്തിലെ വിവിധ അടുക്കുകളെ വിശദീകരിക്കുമ്പോഴും (55:19) ഖുര്&#x200d;ആനിലെ ശാസ്ത്ര പാഠങ്ങള്&#x200d; മറനീക്കുകയാണ്. മതവും മനവും ഒത്തപെണ്ണിനെ മാത്രം &#8216;സൗജ്&#8217; എന്നു വിളിച്ച് ഇണയായിക്കാണുകയും അല്ലാത്തവരെ വെറും പെണ്ണ് മാത്രമായി പരിഗണിക്കുകയും ചെയ്യുമ്പോള്&#x200d; (ഉദാ.21:90) ഖുര്&#x200d;ആനിലെ തത്വചിന്ത തലയുയര്&#x200d;ത്തുകയാണ്. പ്രപഞ്ചം ആടിയുലയാതിരിക്കുവാനുള്ള ആണികളാണ് പര്&#x200d;വ്വതങ്ങള്&#x200d; (16:16) എന്നു പറയുമ്പോഴും 24ാം അധ്യായം 43ാം വചനത്തില്&#x200d; മഴയുടെ ഘട്ടങ്ങള്&#x200d; വിവരിക്കുമ്പോഴും ഒരു ഭ്രൂണത്തിന്റെ വളര്&#x200d;ച്ച കൗതുകകരമായി അവതരിപ്പിക്കുമ്പോഴും (23: 12-14) ലോകം ഇന്ന് ഏറെ പ്രബലമായി കാണുന്ന വിരലടയാളത്തിന്റെ മാസ്മരികതയിലേക്ക് (75:4) നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോഴും ഖുര്&#x200d;ആന്&#x200d; നമ്മെ അതിന്റെ ശാസ്ത്രീയതയിലൂടെ അമ്പരപ്പിക്കുകയാണ്. അല്&#x200d;ഭുതകരമായ തേനീച്ചകളുടെ ജീവിത ശൈലികളും (16: 68-96) ആകാശത്തു വട്ടമിട്ട് പറന്ന് നമ്മെ ചിന്തിപ്പിക്കുന്ന പക്ഷിലോകത്തെ കുറിച്ചുള്ള വിവരണങ്ങളും (16:79) മരംകൊത്തി മുതല്&#x200d; ചിലന്തി വരേയുള്ള ജീവികളെ കുറിച്ചും പരമാര്&#x200d;ശങ്ങളും ഖുര്&#x200d;ആനില്&#x200d; കാണുമ്പോള്&#x200d; നാം ജീവശാസ്ത്രത്തിന്റെ ഇടവഴികളിലേക്കു കടക്കുകയായി. അതുമാത്രമല്ല മനുഷ്യ ശ്രദ്ധയെ അല്&#x200d;ഭുതപ്പെടുത്തുവാന്&#x200d; പലതും ഇതിനകം ഖുര്&#x200d;ആന്&#x200d; പണ്&#x200d;ഡിതര്&#x200d; കണ്ടെത്തിയിട്ടുണ്ട്. ദിവസം എന്ന അര്&#x200d;ഥമുള്ള വാക്ക് കൃത്യം 365 പ്രാവശ്യം ഖുര്&#x200d;ആനില്&#x200d; വന്നു എന്നതും മാസം എന്ന അര്&#x200d;ഥമുള്ള വാക്ക് കൃത്യം പന്ത്രണ്ടു പ്രാവശ്യം മാത്രം വന്നു എന്നതും മുതല്&#x200d; നിസ്‌കാരം എന്ന വാക്ക് കൃത്യം അഞ്ചു പ്രാവശ്യം മാത്രം പറയപ്പെട്ടതു വരെ പല ഗണിതാല്&#x200d;ഭുതങ്ങളും ഖുര്&#x200d;ആനിലുണ്ട്. ഖുര്&#x200d;ആനില്&#x200d; പറയപ്പെട്ട 19 എന്ന സംഖ്യ കൊണ്ട് ഖുര്&#x200d;ആനിലെ കണക്കുകളെ മുഴുവന്&#x200d; കൊളുത്തിയും കുടുക്കിയും ഇട്ടിരിക്കുന്ന കാഴ്ച്ച &#8216;ദ പെര്&#x200d;പെച്ച്വല്&#x200d; മിറാക്കിള്&#x200d; ഓഫ് മുഹമ്മദ്&#8217; എന്ന ഗ്രന്ഥത്തില്&#x200d; വായിക്കുമ്പോള്&#x200d; നാം അല്&#x200d;ഭുതത്താല്&#x200d; സ്തബ്ദരായിപ്പോകും. ഖുര്&#x200d;ആനിന്റെ മൗലിക പ്രമേയങ്ങളായ ധര്&#x200d;മ്മ ആദര്&#x200d;ശം, ചരിത്രം, വിധിവിലക്കുകള്&#x200d;, മുന്നറിയിപ്പുകള്&#x200d;, ഖുര്&#x200d;ആന്&#x200d; നടത്തിയ പ്രവചനങ്ങള്&#x200d; എന്നിവയൊക്കെ ഈ അല്&#x200d;ഭുതങ്ങളോട് ചേര്&#x200d;ത്തുവായിക്കുമ്പോള്&#x200d; ഖുര്&#x200d;ആന്&#x200d; അല്ലാഹുവിന്റെ കലാമാണ് എന്ന് നാം സമ്മതിച്ചുപോകും.<br />
പരിശുദ്ധ ഖുര്&#x200d;ആനിന്റെ അവതരണത്തിനു സാക്ഷിയായ റമദാന്&#x200d; ഖുര്&#x200d;ആനുമായി കൂടുതല്&#x200d; അടുക്കേണ്ട കാലമാണ്. ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്തും ഗ്രഹിച്ചും ആണ് ആ അടുപ്പം സ്ഥാപിച്ചെടുക്കേണ്ടത്. തഖ്‌വായുടെ വിശാല തലങ്ങളിലേക്ക് റമള്വാനിലൂടെ സത്യവിശ്വാസി നടന്നുപോകുമ്പോള്&#x200d; ഖുര്&#x200d;ആന്&#x200d; പാരായണം ആനന്ദദായകമായ ഒരു പരിമളം കൊണ്ട് അകമ്പടിയേകും. കാരണം ഖുര്&#x200d;ആന്&#x200d; പാരായണം സത്യവിശ്വാസിയുടെ ലക്ഷണമാണ്. നബി(സ) പറഞ്ഞു, ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉദാഹരണം അകത്ത് മധുരവും പുറത്ത് മാധുര്യ മണവുമുള്ള ഓറഞ്ച് പോലെയും ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യാത്തവരുടേത് പുറത്ത് മണമൊന്നും ഇല്ലാത്ത കാരക്ക പോലെയുമാണ്. ഉള്ളില്&#x200d; വിശ്വാസത്തിന്റെ ഗുണമില്ല എങ്കിലും ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യുന്ന ശീലമുണ്ടെങ്കില്&#x200d; അത്തരക്കാരെ കയ്പ്പാണെങ്കിലും പൂമണം പ്രവഹിക്കുന്ന തുളസിയിലയോടും അകത്ത് വിശ്വാസവും പുറത്ത് പാരായണവും രണ്ടും ഇല്ലാത്തവരെ ആട്ടങ്ങയോടും കൂടി നബി(സ) ഉപമിച്ചത് ചേര്&#x200d;ത്തുവായിക്കുമ്പോള്&#x200d; ഈ ആശയം വ്യക്തമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-9-6-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധൂര്‍ത്തും ദുര്‍വ്യയവും</title>
		<link>https://www.chandrikadaily.com/editorial-page-article-vellivelicham.html</link>
					<comments>https://www.chandrikadaily.com/editorial-page-article-vellivelicham.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 May 2017 19:45:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[th darimi]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29332</guid>

					<description><![CDATA[ടി.എച്ച് ദാരിമി ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്‍ മുതല്‍ കുടങ്ങള്‍ വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്‍ കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്‍ കിടന്നുപിടയുന്ന കേരളത്തില്‍ പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്‍ ഒരു വലിയ വീട് ശ്രദ്ധയില്‍പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്&#x200d; ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്&#x200d; മുതല്&#x200d; കുടങ്ങള്&#x200d; വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്&#x200d; കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്&#x200d; കിടന്നുപിടയുന്ന കേരളത്തില്&#x200d; പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്&#x200d; ഒരു വലിയ വീട് ശ്രദ്ധയില്&#x200d;പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള ആ മാളികയുടെ വാതില്&#x200d;ക്കലാണ് കൂട്ടത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ടാങ്കുകളും ഡ്രമ്മുകളും നിരത്തിവെച്ചിരിക്കുന്നത്. അവിടെ എത്തിയപ്പോള്&#x200d; അതിനെ കുറിച്ചൊന്ന് ചോദിച്ചറിയണം എന്ന താല്&#x200d;പര്യം. ഒരുപാട് അംഗങ്ങളുള്ളതോ അല്ലെങ്കില്&#x200d; ഒരുപാട് വെള്ളം വേണ്ട ഏതെങ്കിലും രോഗികളുള്ളതോ ആയ വീടാണോ എന്നൊക്കെയറിയാന്&#x200d; വേണ്ടി മാത്രം.<br />
ചോദിച്ചറിഞ്ഞപ്പോള്&#x200d;, ഒരു കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും മാത്രം ജീവിക്കുന്ന വീടാണത് എന്ന് മനസിലായി. വീട്ടിലെ അംഗങ്ങളേക്കാള്&#x200d; അധികം വരുന്ന വേലക്കാരില്ലായിരുന്നുവെങ്കില്&#x200d; ആ വീട്ടിലെ പല മുറികളും ജനസാന്നിധ്യം അറിയുകതന്നെയില്ല. ഇത്രയും ചെറിയ വീട്ടുകാര്&#x200d;ക്ക് വേണ്ടിയാണ് ഈ കണ്ട പാത്രങ്ങളൊക്കെയും നിരത്തിവെച്ചിരിക്കുന്നത്. സമീപത്തുള്ളവര്&#x200d; ദിവസവും ഇരുനൂറ് രൂപ മുതല്&#x200d; നാനൂറ് രൂപക്ക് വരെ വെള്ളം വാങ്ങുമ്പോള്&#x200d; ഈ പണക്കാരന്&#x200d; രണ്ടായിരം രൂപയുടെ വെള്ളം വാങ്ങുമത്രെ. വേനല്&#x200d; പകരുന്ന ആത്മീയമോ ഭൗതികമോ ആയ സന്ദേശങ്ങളൊന്നും ഈ കുടുംബനാഥന്റെ ചെവിയിലൂടെ തരിമ്പും കടന്നില്ലല്ലോ എന്ന് ആലോചിച്ചുപോയി. പ്രകൃതി വഴി അല്ലാഹു നല്&#x200d;കുന്ന സന്ദേശങ്ങളെ പണം കൊണ്ട് നേരിടുകയാണ് അയാള്&#x200d;. ഏതു പ്രതിസന്ധിയിലും ധൂര്&#x200d;ത്ത് കൈവിടാന്&#x200d; അയാള്&#x200d; ഒരുക്കമല്ല.<br />
ഈ കാഴ്ച കൂട്ടിക്കൊണ്ടുപോയത് നബി (സ) തിരുമേനിയിലേക്കാണ്. ഒരിക്കല്&#x200d; സഅ്ദ് (റ) എന്ന സ്വഹാബി നമസ്‌കാരത്തിനു വേണ്ടി വുളൂഅ് ചെയ്യുന്നത് നബിയുടെ ശ്രദ്ധയില്&#x200d;പെട്ടു. ആത്മീയ ഔന്നിത്യം എമ്പാടുമുള്ള ആ സ്വഹാബി ഓരോ അവയവങ്ങളും ആവര്&#x200d;ത്തിച്ചാവര്&#x200d;ത്തിച്ച് കഴുകുകയായിരുന്നു. ഒരുപാട് വെള്ളം ഉപയോഗിച്ച് ആവശ്യത്തിലധികം പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതു കണ്ട നബി തിരുമേനി അസ്വസ്ഥനായി. നബി ചോദിച്ചു: &#8216;എന്തൊരു ദുര്&#x200d;വ്യയമാണിത് സഅ്ദ്?&#8217;. നബിയുടെ ഇടപെടല്&#x200d; സഅ്ദി(റ)നെ ഉണര്&#x200d;ത്തി. നിഷ്‌കളങ്കമായ ഒരു പ്രകോപനമായിരുന്നു അതദ്ദേഹത്തിലുണ്ടാക്കിയത്. അദ്ദേഹം ചോദിച്ചു: &#8216;നബിയേ, വുളൂവിലും ദുര്&#x200d;വ്യയമുണ്ടോ?&#8217;. ഒരു ആരാധനയുടെ മുന്നൊരുക്കവും ഭാഗവും ആയതിനാല്&#x200d; എത്ര അധികം ചെയ്യുന്നുവോ അത്രയും അത് നന്നായിരിക്കുകയാകുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത് നബി (സ) തിരുത്തി. നബി (സ) പറഞ്ഞു: &#8216;ഉണ്ട്, നീ ഒരിക്കലും ദുര്&#x200d;വ്യയം ചെയ്യരുത്, ഒലിക്കുന്ന പുഴയില്&#x200d; നിന്നാണ് നീ വുളൂഅ് ചെയ്യുന്നതെങ്കിലും&#8217;. (അഹ്മദ്)<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും ഇസ്‌ലാം കണിശമായി താക്കീതു ചെയ്യുന്ന സ്വഭാവങ്ങളാണ്. അവയോട് അല്ലാഹുവിനുള്ള കഠിനമായ അനിഷ്ടം പല സൂക്തങ്ങളുടെയും വാക്കുകള്&#x200d;ക്കിടയില്&#x200d; കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: &#8216;നീ ദുര്&#x200d;വ്യയം ചെയ്യരുത്. ദുര്&#x200d;വ്യയം ചെയ്യുന്നവര്&#x200d; പിശാചിന്റെ കൂട്ടുകാര്&#x200d; തന്നെയത്രെ&#8217; (ഇസ്‌റാഅ്: 27) ദുര്&#x200d;വ്യയം ചെയ്യുന്നവരെ പിശാചിന്റെ കൂട്ടുകാര്&#x200d; എന്നാണ് അല്ലാഹു വിളിച്ചിരിക്കുന്നത്. പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം ദൈവത്തേയും ദൈവാനുഗ്രഹങ്ങളേയും നിഷേധിക്കാന്&#x200d; മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും ചെയ്യുന്നവനും സത്യത്തില്&#x200d; ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു തന്ന, തരുന്ന അനുഗ്രഹങ്ങളെ അനാവശ്യമായും നിഷ്ഗുണമായും ഉപയോഗിച്ച് കളയുക എന്നതാണല്ലോ ഇവിടെ മനുഷ്യന്&#x200d; ചെയ്യുന്നത്. ഇത് അനുഗ്രഹങ്ങളെയും അനുഗ്രഹിച്ചവനെയും നിഷേധിക്കുന്നതിനു തുല്യമാണ്. ആയത്തിന്റെ അവസാന ഭാഗത്ത് &#8216;പിശാച് തന്റെ നാഥനോട് നിഷേധം പുലര്&#x200d;ത്തുന്നവനാണ്&#8217; എന്നുകൂടി പറയുന്നത് ചേര്&#x200d;ത്തുവായിക്കുമ്പോള്&#x200d; ഈ ആശയം വ്യക്തമാകും. ഇസ്‌ലാമിന്റെ മഹത്തായ ദൗത്യങ്ങള്&#x200d; പരിചയപ്പെടുത്തി കൊണ്ട് നബി(സ) പറയുന്ന ഹദീസില്&#x200d; കാണാം: &#8216;അവന്&#x200d; അടിസ്ഥാനരഹിതങ്ങളായ വര്&#x200d;ത്തമാനങ്ങളെയും അനാവശ്യവും അമിതവുമായ ചോദ്യങ്ങളെയും ധനം വെറുതെ പാഴാക്കിക്കളയുന്നതിനെയും വെറുക്കുന്നു&#8217; എന്ന്. (മുസ്‌ലിം).<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യവും നിഷിദ്ധമാകുവാനുള്ള മറ്റൊരു കാരണം അത് അന്യരുടെ അവകാശങ്ങളെ കവരുന്നു എന്നതാണ്. ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവര്&#x200d;ക്കും വരാനിരിക്കുന്ന തലമുറകള്&#x200d;ക്കും വേണ്ടി സ്രഷ്ടാവ് കനിയുന്നതാണ് അനുഗ്രഹങ്ങളെല്ലാം. അതില്&#x200d; വെള്ളം പോലെ പൊതുവായവയിലെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്&#x200d; കൂടിക്കിടപ്പുണ്ട്. ആകാശമേലാപ്പ് തുറന്ന് ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്. വിധിപോലെ അതിന്റെ പങ്ക് ഓരോരുത്തരിലും എത്തിച്ചേരുന്നു. ഓരോരുത്തര്&#x200d;ക്കും ലഭിക്കുന്നതില്&#x200d; ഏറ്റവ്യത്യാസങ്ങളുണ്ടാവാം. കൂട്ടത്തില്&#x200d; വലുതും അധികവും ലഭിച്ചവരോട് ലഭിക്കാത്തവര്&#x200d;ക്കും മതിയാകാത്തവര്&#x200d;ക്കും നല്&#x200d;കുവാന്&#x200d; അല്ലാഹു ആവശ്യപ്പെടുന്നു. അതവര്&#x200d; നല്&#x200d;കുവാനും വകവെച്ചുകൊടുക്കുവാനും തയ്യാറാവുന്നുണ്ടോ എന്ന് പരീക്ഷിക്കാന്&#x200d; വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പൊതുവിതരണം നടത്തുന്നത്. തനിക്കു ലഭിച്ചതില്&#x200d; നിന്ന് ലഭിക്കാത്തവര്&#x200d;ക്കും മതിയാവാത്തവര്&#x200d;ക്കും കൊടുക്കാന്&#x200d; താന്&#x200d; ധാര്&#x200d;മ്മികമായി ബാധ്യസ്ഥനാണ് എന്ന് തിരിച്ചറിയുകയും അങ്ങനെ നല്&#x200d;കുകയും ചെയ്യുന്നവര്&#x200d; ഈ പരീക്ഷയില്&#x200d; ജയിക്കുന്നു. അല്ലാത്തവര്&#x200d; പരാചയപ്പെടുന്നു. ദുര്&#x200d;വ്യയം ചെയ്യുന്നവര്&#x200d; ധാര്&#x200d;മ്മികമായി പരാചയപ്പെടുന്നത് ഇങ്ങനെയാണ്. കാരണം അവര്&#x200d; തങ്ങളുടെ അഹങ്കാരവും ആഢംബര ഭ്രമവും കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണ്. ഇത് അക്രമമാണ്.<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യവും തികച്ചും നിരര്&#x200d;ഥകങ്ങളാണ് എന്നതുകൂടി ഇവയെ നിഷിദ്ധമാക്കുന്നതിനു പിന്നിലുണ്ട്. കാരണം ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും വെറും പ്രകടനപരതക്കുവേണ്ടി മാത്രമുള്ളതാണ്. ഒരാള്&#x200d; തന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി ഏത് അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുന്നതും ധൂര്&#x200d;ത്തല്ല. മറിച്ച് യാതൊരു ആവശ്യവുമില്ലാതെ സ്വത്തും അനുഗ്രഹങ്ങളും വെറുതെ പാഴാക്കിക്കളയുന്നതാണ് ധൂര്&#x200d;ത്തിന്റെ പരിധിയില്&#x200d; വരുന്നത്. ഇങ്ങനെ ചെയ്യുന്നതാവട്ടെ മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവരുടെ മുമ്പില്&#x200d; ഒന്ന് മാറുവിരിക്കാനും വേണ്ടി മാത്രമുള്ളതാണ്. ഉദാഹരണമായി ഒരു വലിയ വീടെടുക്കാം. കൂട്ടുകുടുംബങ്ങളില്&#x200d; നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ഒരാള്&#x200d;ക്ക് തന്റെ കൊച്ചുകുടുംബവുമായി കഴിയാന്&#x200d; വേണ്ട അത്ര പോന്ന വീടല്ല അയാളുണ്ടാക്കുന്നത്. ആവശ്യമില്ലാതെ ഒരു പാട് റൂമുകള്&#x200d; കൂട്ടിച്ചേര്&#x200d;ത്ത് വലിയ ഒരു കൊട്ടാരം തന്നെ നിര്&#x200d;മ്മിക്കുന്നു. അയാള്&#x200d; നിര്&#x200d;മ്മിക്കുന്ന റൂമുകള്&#x200d; കൊണ്ട് അയാള്&#x200d;ക്ക് മറ്റുള്ളവരുടെ മുമ്പില്&#x200d; മാറുവിരിക്കാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല. വീടിനെ മോടി പിടിപ്പിക്കാന്&#x200d; വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ ലക്ഷങ്ങളും മറ്റുള്ളവരുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയോ അസൂയപ്പെടുത്തുകയോ ചെയ്യാന്&#x200d; വേണ്ടി മാത്രമുള്ളതാണ്. വീടിനുള്ളില്&#x200d; നിരത്തുന്ന ഫര്&#x200d;ണിച്ചറുകളുടെ കാര്യവും തഥൈവ. വില കൂടിയ സൗകര്യങ്ങള്&#x200d; ഉപയോഗപ്പെടുത്തുമ്പോള്&#x200d; അത് മനസ്സമാധാനത്തിനെങ്കിലും ഉപകാരപ്പെടുമെങ്കില്&#x200d; ആ ഒരു അര്&#x200d;ഥമെങ്കിലും ഉണ്ടായിരുന്നേനെ. സ്വന്തമോ കുടുംബാംഗങ്ങളുടെയോ ശരീരത്തിനോ മനസ്സിനോ യാതൊരു ഗുണവും പകരുന്നില്ലാത്ത ഈ ഗേഹങ്ങള്&#x200d; വെറും പ്രകടനപരതയുടെ മാത്രം സിംബലുകളായി മാറുകയാണ്. വീട് ഒരു ഉദാഹരണം മാത്രം. ആഭരണങ്ങള്&#x200d;, ആഘോഷങ്ങള്&#x200d; തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുകയാണ്.<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും മനുഷ്യനെ ദൈവ നിന്ദയിലേക്കും ശാപ കോപങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതിന് ഖുര്&#x200d;ആന്&#x200d; പറഞ്ഞുതരുന്ന ചരിത്രമാണ് ആദ്, സമൂദ്, ഫറോവന്&#x200d; ജനതകളുടേത്. ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും അധികാരവും എമ്പാടുമുണ്ടായിരുന്ന അവര്&#x200d; ധൂര്&#x200d;ത്തന്മാരും അഹങ്കാരികളുമായി മാറി. പാറകള്&#x200d; തുരന്നും വലിയ സ്തൂപങ്ങള്&#x200d; ഉയര്&#x200d;ത്തിയും വലിയ വീടുകളുണ്ടാക്കിയ ആ ജനത തങ്ങളുടെ ധൂര്&#x200d;ത്തിലൂടെ അഹങ്കാരത്തിലേക്കും അതുവഴി ദൈവ നിന്ദയിലേക്കും എത്തിപ്പെട്ടു. കടുത്ത കൊടുങ്കാറ്റ് കൊണ്ടൂം പ്രകൃതിക്ഷോഭം കൊണ്ടും അവരെകൊണ്ട് അല്ലാഹു അതിനു വില നല്&#x200d;കിച്ചു എന്നത് അല്&#x200d; ബലദ്, അല്&#x200d; ഹാഖ, അല്&#x200d; ഫജ്ര്&#x200d; തുടങ്ങിയ സൂറകളില്&#x200d; പറയുന്നുണ്ട്. അന്ത്യനാള്&#x200d; വരേക്കും നിലനില്&#x200d;ക്കുന്ന ഖുര്&#x200d;ആനില്&#x200d; പറഞ്ഞു എന്നതിനുമപ്പുറം സിറിയയിലെ പെട്രാ മുതല്&#x200d; സഊദിയിലെ തബൂക്ക് വരേയുള്ള പ്രദേശങ്ങളില്&#x200d; ആ ദുരന്തത്തിന്റെ ബാക്കിചിത്രങ്ങള്&#x200d; നമുക്കിപ്പോഴും കാണാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-vellivelicham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റമസാന്‍ ഒരുക്കങ്ങളുടെ  ശഅ്ബാന്‍</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Apr 2017 20:05:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27527</guid>

					<description><![CDATA[ടിഎച്ച് ദാരിമി മലയാളക്കരയില്‍ പൊതുവെ ശഅ്ബാന്‍ മാസമായാല്‍ മുസ്‌ലിം വീടുകളില്‍ തകൃതിയായ ശുചീകരണത്തിരക്കുകള്‍ കാണാം. ഈ സമയത്ത് സ്ത്രീകള്‍ വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ സമയത്തുതന്നെ. നനച്ചുകുളി എന്ന് വ്യവഹരിക്കപ്പെട്ടുവരുന്ന ഈ യജ്ഞം റമസാനില്‍ ഉണ്ടാകുന്ന സാമൂഹ്യ ശാന്തതയെ സാരമായി സ്വാധീനിക്കുന്നു എന്നത് ശരിയാണെങ്കിലും ഇത് ശരിയായ അര്‍ഥത്തില്‍ പുലരേണ്ട തും ഉണ്ടാവേണ്ടതും ഇതിനേക്കാള്‍ വിശാലമായ ഒരു ഭൂമികയിലാണ്. അഥവാ റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടിഎച്ച് ദാരിമി</strong></p>
<p>മലയാളക്കരയില്&#x200d; പൊതുവെ ശഅ്ബാന്&#x200d; മാസമായാല്&#x200d; മുസ്‌ലിം വീടുകളില്&#x200d; തകൃതിയായ ശുചീകരണത്തിരക്കുകള്&#x200d; കാണാം. ഈ സമയത്ത് സ്ത്രീകള്&#x200d; വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ സമയത്തുതന്നെ. നനച്ചുകുളി എന്ന് വ്യവഹരിക്കപ്പെട്ടുവരുന്ന ഈ യജ്ഞം റമസാനില്&#x200d; ഉണ്ടാകുന്ന സാമൂഹ്യ ശാന്തതയെ സാരമായി സ്വാധീനിക്കുന്നു എന്നത് ശരിയാണെങ്കിലും ഇത് ശരിയായ അര്&#x200d;ഥത്തില്&#x200d; പുലരേണ്ട തും ഉണ്ടാവേണ്ടതും ഇതിനേക്കാള്&#x200d; വിശാലമായ ഒരു ഭൂമികയിലാണ്. അഥവാ റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും ഓരോ വ്യക്തിയുടേയും മനസ്സില്&#x200d; നിന്ന് ആരംഭിക്കേണ്ടതും അവന്റെ സകല ജീവിത ഘടകങ്ങളിലൂടെയും കടന്നുപോകേണ്ടതുമാണ്.<br />
റമസാനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ സാംഗത്യവും പ്രാധാന്യവും തിരിച്ചറിയാന്&#x200d; നാം ആദ്യം റമസാനെ തിരിച്ചറിയുകയാണ് വേണ്ടത്. റമസാന്&#x200d; എത്ര വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിയുമ്പോള്&#x200d; അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യം ബോധ്യമാകും. സത്യവിശ്വാസിയായ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഐഹികത നഷ്ടപ്പെടുത്തിയ എല്ലാ അനുഗ്രഹങ്ങളെയും തിരിച്ചുപിടിക്കാനുള്ള അവസരമാണ് റമസാന്&#x200d;. മനസ്സ്, അതിനെ താങ്ങിനിറുത്തുന്ന ശരീരം, അവ രണ്ടിനെയും പരസ്പരം ഘടിപ്പിക്കുന്ന വികാര വിചാരങ്ങള്&#x200d;, ഈ വികാര വിചാരങ്ങള്&#x200d; വഴി മനുഷ്യന്&#x200d; ശീലിക്കുന്ന ശീലങ്ങളും സ്വഭാവങ്ങളും ഇതെല്ലാം സ്വാധീനിക്കുന്ന ജീവിത ശൈലിയുമെല്ലാം കൂടുന്നതാണ് മനുഷ്യന്&#x200d;. ഈ ഘടകങ്ങളില്&#x200d; നിന്ന് താളഭംഗം വന്നതിനെയെല്ലാം റമസാന്&#x200d; ശരിയായ താളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. അതുകൊണ്ട് റമസാന്&#x200d; അമൂല്യമായ ഒരു അനുഗ്രഹമാണ്.<br />
ജീവിതമെന്ന ഒഴുക്ക് വികാരങ്ങളുടെ പാത പുല്&#x200d;കുമ്പോള്&#x200d; മനുഷ്യന്റെ മനസ്സിനും ശരീരത്തിനും വഴിതെറ്റുന്നു. അരുതായ്മകളില്&#x200d; അവന്&#x200d; ചെന്നു വീഴുന്നു. പാപങ്ങളില്&#x200d; മുഖം കുത്തിവീഴുന്നു. ഇത് പതിനൊന്നു മാസം തുടര്&#x200d;ച്ചയായി നടക്കുമ്പോള്&#x200d; ഒരു തിരിച്ചുവരവിനു കഴിയാത്ത വിധം അവന്റെ മനസ്സ് അകന്നുപോകുന്നു. ഈ സാഹചര്യത്തിലാണ് റമസാന്&#x200d; അവന്റെ തുണക്കെത്തുന്നു. റമസാനിലെ നോമ്പ് നബി (സ) പറഞ്ഞതു പോലെ വിശ്വാസപൂര്&#x200d;വവും പ്രതിഫലേഛയോടെയും കൂടിയുള്ളതാണെങ്കില്&#x200d; അവന്റെ പാപങ്ങളെ കഴുകിത്തുടക്കുന്നു. അപ്രകാരം തന്നെ വ്രതം എന്ന ശാരീരിക നിയന്ത്രണത്തിന്റെനൈരന്തര്യം അവന്റെ കോശങ്ങളേയും ശരീരത്തിന്റെ ഭാഗങ്ങളേയും വീണ്ടും ആരോഗ്യവത്താക്കുന്നു. റമസാനിലെ വ്രത ചിന്തയോടെയുള്ള ഖുര്&#x200d;ആന്&#x200d; പാരായണവും ദാന ധര്&#x200d;മ്മങ്ങളും അവന്റെ വികാര വിചാരങ്ങളെയും ജീവിത താളങ്ങളേയും ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഇങ്ങനെ മനുഷ്യനില്&#x200d; സമൂലമായി ഇടപെടുന്നതു കൊണ്ടാണ് റമസാന്&#x200d; ഇത്രക്കും വലിയ അനുഗ്രഹമായി മാറുന്നത്.<br />
രണ്ട് കാര്യങ്ങളാണ് ഈ ഒരുക്കത്തെ ന്യായീകരിക്കുന്നത്. ഒന്നാമതായി നോമ്പ് എന്നത് മനുഷ്യന്&#x200d; അവന്റെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും വികാര വിചാരങ്ങള്&#x200d; കൊണ്ടും എല്ലാം ഒരേ സമയം നിര്&#x200d;വഹിക്കേണ്ട ഒരു ആരാധനയാണ്. കേവലം പരമ്പരാഗതമായ ഒരു കര്&#x200d;മ്മം എന്ന നിലക്ക് കണ്ടുകൊണ്ട് അന്നപാനീയങ്ങള്&#x200d; ഒഴിവാക്കുന്നതല്ല നോമ്പ്. നബി(സ) പറയുകയുണ്ടായി. ഒരാള്&#x200d; തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്&#x200d; അവന്&#x200d; വെറുതെ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് ഒരു നിര്&#x200d;ബന്ധവുമില്ല എന്ന്. ഈ സ്വഹീഹായ ഹദീസില്&#x200d; നിന്നും നോമ്പ് മനുഷ്യന്റെ എല്ലാ ഘടകത്തെയും സ്വാധീനിക്കണമെന്നും അതിന്റെ ബാഹ്യ രൂപത്തില്&#x200d; ഒതുങ്ങിനിന്നാല്&#x200d; പോരാ എന്നും വ്യക്തമാക്കുന്നു. ഒരു ആരാധന ഒരുപാട് ഘടകങ്ങളെ ഒരേ സമയം സ്വാധീനിക്കുന്നതാവണമെങ്കില്&#x200d; അത് കൃത്യമായും കണിശമായും പരിശീലിക്കപ്പെടുക തന്നെ വേണം. പരിശീലനമാണല്ലോ ഒരുപാട് കാര്യങ്ങള്&#x200d; ഒരേ സമയം ശ്രദ്ധിക്കുന്ന ഒരു അഭ്യാസിയുടെ കൈമുതല്&#x200d;. ഇപ്രകാരം തന്നെയാണ് നോമ്പിന്റെ കാര്യവും. തെറ്റുകളിലും തിന്മകളിലും വീഴാതെ കൂടുതല്&#x200d; ശരിയുടെയും നന്മയുടേയും വഴിയിലൂടെ തന്നെ തന്റെ നോമ്പിനേയും റമസാനിനെയും കൊണ്ടുപോകാന്&#x200d; തികഞ്ഞ പരിശീലനം തന്നെ വേണം. അത്തരമൊരു പരിശീലനം നേടുക എന്നത് തന്നെയാണ് ശഅ്ബാനില്&#x200d; ചെയ്യാനുള്ളതിന്റെ ആകെത്തുകയും.<br />
നബി(സ) തിരുമേനി ശഅ്ബാനിനെ ആ അര്&#x200d;ഥത്തിലാണ് സമീപിച്ചത്. ആയിശ(റ) പറയുന്നു: &#8216;നബി(സ) ഏറ്റവും അധികം നോമ്പു നോറ്റിരുന്നത് ശഅ്ബാനിലായിരുന്നു&#8217; (മുസ്‌ലിം). നബി(സ) ഇനി ഈ മാസം നോമ്പ് ഉപേക്ഷിക്കണമെന്നില്ല എന്ന് അനുയായികള്&#x200d;ക്ക് തോന്നുന്ന അത്ര നബി (സ) നോമ്പു നോല്&#x200d;ക്കുമായിരുന്നു. ഇടക്ക് നബി നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. നോമ്പ് ഉപേക്ഷിക്കാന്&#x200d; തുടങ്ങിയാല്&#x200d; അനുയായികള്&#x200d;ക്ക് ഇനി നബി നോമ്പ് നോല്&#x200d;ക്കുമായിരിക്കില്ല എന്നു തോന്നിപ്പോകാവുന്ന വിധമായിരുന്നു എന്നും ഹദീസുകളിലുണ്ട്. മാത്രമല്ല, ശഅ്ബാനില്&#x200d; ഇങ്ങനെ ആരാധനകള്&#x200d; അധികരിപ്പിക്കുന്നതിന്റെ ന്യായം ഒരിക്കല്&#x200d; നബിയോട് ആരാഞ്ഞപ്പോള്&#x200d; അവര്&#x200d; പറയുകയുണ്ടായി: &#8216;റജബിനും റമസാനിനുമിടയില്&#x200d; ജനങ്ങളാല്&#x200d; അവഗണിക്കപ്പെട്ടു പോയേക്കാവുന്ന ഒരു മാസമാണ് ശഅ്ബാന്&#x200d;&#8217;. &#8216;ഞാന്&#x200d; നോമ്പുകാരനായിരിക്കേ എന്റെ ആരാധനകള്&#x200d; അല്ലാഹുവിലേക്ക് ഉയര്&#x200d;ത്തപ്പെടണമെന്ന് ഞാന്&#x200d; ആഗ്രഹിക്കുന്നു&#8217; എന്നും നബി പറയുകയുണ്ടായി. നോമ്പ് മാത്രമല്ല എല്ലാ വിധ ആരാധനകളും നബി (സ) കൂടുതലായി ചെയ്യാറുള്ള മാസമാണ് ശഅ്ബാന്&#x200d; എന്നത് ഈ ഹദീസിന്റെ വാക്കുകള്&#x200d;ക്കിടയില്&#x200d; നിന്നും വായിച്ചെടുക്കാം. യാതൊരു മടിയും ക്ഷീണവുമില്ലാതെ ആരാധനകളില്&#x200d; ലയിക്കാനുള്ള മനസ്സ് മനുഷ്യന്&#x200d; ക്രമേണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അത് റമസാന്&#x200d; മാസപ്പിറവി കണ്ടതോടെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുക സാധ്യമല്ല. അങ്ങനെ ഒന്നും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്&#x200d; കഴിയുന്നതല്ല മനുഷ്യന്റെ പ്രകൃതം. അതുകൊണ്ട് നേരത്തെ മുതല്&#x200d; തന്നെ അത്തരം ശീലങ്ങള്&#x200d; ശീലിപ്പിക്കേണ്ടതുണ്ട്. രണ്ടാമതായി അത് ഇത്രയും വലിയ ഒരു അനുഗ്രഹത്തോടുള്ള മാന്യമായ ഒരു പ്രതികരണത്തിന്റെ ഭാഗമാണ്. കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവുമാണ് പലപ്പോഴും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്&#x200d; അര്&#x200d;ഥമാക്കുക. നന്നായി ഒരുങ്ങുമ്പോള്&#x200d; നന്നായി പരിഗണിക്കുന്നു എന്നുവരും. തീരെ ഒരുങ്ങാതിരിക്കുമ്പോള്&#x200d; തീരെ പരിഗണിച്ചില്ല, കണക്കിലെടുത്തില്ല എന്നും വരും. അങ്ങനെ ചെയ്താല്&#x200d; അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള അനാദരവായിരിക്കും.<br />
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങള്&#x200d; തുടങ്ങേണ്ടത് മനസ്സില്&#x200d; നിന്ന് തന്നെയാണ്. മനസ്സാണ് മനുഷ്യന്റെ കേന്ദ്രം. അവിടെയാണ് എല്ലാ പ്രവര്&#x200d;ത്തനങ്ങളും ജനിക്കുന്നത്. മനസ്സാണ് എല്ലാ പ്രവര്&#x200d;ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. മനസ്സില്&#x200d; ഏറെ കുമിഞ്ഞ്കൂടുന്നത് പാപങ്ങളുടെ കൂമ്പാരങ്ങളാണ്. അവയെ ശുദ്ധീകരിക്കാന്&#x200d; ആദ്യം വേണ്ടത് തൗബയാണ്. തൗബ പാപങ്ങളുടെ മാലിന്യങ്ങള്&#x200d; കഴുകി ശുദ്ധീകരിക്കുന്നു. മാത്രമല്ല അത് മാനസികാരോഗ്യത്തെ വീണ്ടെടുത്തുതരികയും ചെയ്യുന്നു. അതിനാല്&#x200d; പാപങ്ങള്&#x200d; തിരിച്ചറിഞ്ഞും അതു സംഭവിച്ച് പോയതില്&#x200d; ഖേദിച്ചും ഇനിയത് ആവര്&#x200d;ത്തിക്കില്ല എന്ന് ഉറപ്പിച്ചും സത്യസന്ധമായി തൗബ ചെയ്യണം. അതിനുള്ള സമയമാണിത്. റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളില്&#x200d; പ്രധാനവുമാണത്.<br />
രണ്ടാമത്തേത് കൂടുതലായി ആരാധനകള്&#x200d; ചെയ്യുകയും അതുവഴി മടിയും ക്ഷീണവും ഇല്ലാതാക്കുകയുമാണ്. റമസാനില്&#x200d; കഠിനമായ ആരാധനകള്&#x200d; ഒരുപാട് ചെയ്യാനുണ്ട്. അവയുടെ മുമ്പില്&#x200d; ക്ഷീണത്തിലോ തളര്&#x200d;ച്ചയിലോ പെട്ടുപോയാല്&#x200d; നമുക്കു ലഭിക്കുന്ന വലിയ അവസരം പാഴായിപ്പോകും. ആ ആരാധനകളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് നോമ്പ് തന്നെയാണ്. കാരണം റമസാനില്&#x200d; നമുക്കു ചെയ്യാനുള്ള ഏറ്റവും ഭാരമേറിയ കര്&#x200d;മ്മം അതുതന്നെയാണ്. ആത്മാവ് നഷ്ടപ്പെടാത്ത നോമ്പായി നമ്മുടേത് മാറണമെങ്കില്&#x200d; ഒരേ സമയം ഒരുപാട് ഘടകങ്ങളെ അതില്&#x200d; സന്നിഹിതമാക്കേണ്ടതുണ്ട്. അതു സാധ്യമാക്കാന്&#x200d; പരിശീലനവും വേണ്ടതുണ്ട്. നബി (സ) റമസാന്&#x200d; കഴിഞ്ഞാല്&#x200d; പിന്നെ ഏറ്റവും അധികമായി ചെയ്തിരുന്ന ആരാധന നോമ്പായിരുന്നു എന്നു ഹദീസ് പറയുന്നത് അതുകൊണ്ടാണ്. മറ്റൊന്ന് സുന്നത്തു നമസ്‌കാരങ്ങള്&#x200d; ശീലിക്കുക എന്നതാണ്. റമസാന്&#x200d; ഒരു സുന്നത്തിന് ഒരു ഫര്&#x200d;ളിന്റെ പ്രതിഫലം കിട്ടുന്ന പുണ്യവേളയാണ്. അതിനാല്&#x200d; യാതൊരു മടിയും കൂടാതെ ധാരാളമായി സുന്നത്തു നമസ്‌കാരങ്ങള്&#x200d; നിര്&#x200d;വഹിക്കണം. സാധാരണ ഗതിയിലുള്ള സുന്നത്തു നമസ്‌കാരങ്ങളുടെ കാര്യത്തിലാണ് കൂടുതല്&#x200d; ശ്രദ്ധിക്കേണ്ടത്. റവാത്തിബ് സുന്നത്തുകള്&#x200d;ക്കു പുറമെ ളുഹാ, തഹജ്ജുദ്, വിത്‌റ് തുടങ്ങിയ നമസ്‌കാരങ്ങള്&#x200d; ശീലമാക്കണം. എന്നാല്&#x200d; അത് റമസാനിലേക്കും ജീവിതത്തിലേക്കു തന്നെയും ഒരു മുതല്&#x200d;കൂട്ടായി പരിണമിക്കും.<br />
മറ്റൊന്ന് ശീലമാക്കേണ്ടത് ഖുര്&#x200d;ആന്&#x200d; പാരായണമാണ്. വിശുദ്ധ ഖുര്&#x200d;ആനിന്റെ മാസമാണ് റമസാന്&#x200d;. വിശുദ്ധ ഖുര്&#x200d;ആന്&#x200d; ഇറങ്ങിയ മാസം എന്നാണ് ഈ മാസത്തെ ഖുര്&#x200d;ആന്&#x200d; പരിചയപ്പെടുത്തുന്നതു തന്നെ. ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യുന്നതിനോടൊപ്പം അതിന്റെ ആശയവും അര്&#x200d;ഥവും പഠിക്കാന്&#x200d; ശ്രമിക്കുന്നതും നല്ലതാണ്. കാരണം ഖുര്&#x200d;ആന്&#x200d; പാരായണത്തിന്റെ പരിപൂര്&#x200d;ണ്ണമായ ലഹരിയും ആനന്ദവുമെല്ലാം ലഭിക്കാന്&#x200d; അത് ആവശ്യമാണ്. ചുരുക്കത്തില്&#x200d; പതിവു പോലെ വീടും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കുന്നതല്ല, മനസ്സിനേയും ശരീരത്തേയും ജീവിത ശൈലിയേയും വൃത്തിയാക്കി റമസാനിനു വേണ്ടി ഒരുക്കുന്നതാണ് ശരിയായ നനച്ചുകുളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ</title>
		<link>https://www.chandrikadaily.com/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%aa%e0%b5%8d%e0%b4%b0.html</link>
					<comments>https://www.chandrikadaily.com/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%aa%e0%b5%8d%e0%b4%b0.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Apr 2017 17:51:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25261</guid>

					<description><![CDATA[&#160; മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല. ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാനവകുലത്തിന്റെ ധാര്&#x200d;മിക സദാചാരമേഖലയില്&#x200d; മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്&#x200d;മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്&#x200d;ത്തകള്&#x200d; വരുന്നത്. ആഗോളാടിസ്ഥാനത്തില്&#x200d;തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്&#x200d; നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്&#x200d; ഇന്നത്തെ അവസ്ഥയില്&#x200d; ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.<br />
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്&#x200d; വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്&#x200d;കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്&#x200d;ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്&#x200d;ആന്&#x200d; എടുത്തുപറയുന്നുണ്ട്. ഭൂമിയില്&#x200d; സത്യത്തിന്റെയും ധര്&#x200d;മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്&#x200d;ത്തിപ്പോരാറുണ്ട്.<br />
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്&#x200d; അക്രമികളുടെ തേര്&#x200d;വാഴ്ച ചരിത്രത്തില്&#x200d; ആവര്&#x200d;ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്&#x200d;മത്തെയും നീതിയെയും ജീവിതാദര്&#x200d;ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്&#x200d;ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്&#x200d; അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.<br />
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്&#x200d;ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്&#x200d;നിന്നും ജനങ്ങളെ മോചിപ്പിക്കാന്&#x200d; അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്&#x200d;ക്കും ഫറോവയില്&#x200d;നിന്നും കിങ്കരന്മാരില്&#x200d;നിന്നും ഏറെ കഷ്ടപ്പാടുകള്&#x200d; അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്&#x200d; മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്&#x200d;നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.<br />
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്&#x200d; വില കുറഞ്ഞ താല്&#x200d;പര്യങ്ങള്&#x200d;ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്&#x200d; ഏകനായ രക്ഷിതാവില്&#x200d; വിശ്വസിക്കുകയും അവന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d; ജീവിത്തില്&#x200d; പകര്&#x200d;ത്തി വിജയിക്കുകയും ചെയ്യാന്&#x200d; അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്&#x200d;ത്തിച്ചുള്ള ആഹ്വാനവും അഭ്യര്&#x200d;ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്&#x200d; അദ്ദേഹത്തെ നശിപ്പിക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്&#x200d;ആന്&#x200d; പരാമര്&#x200d;ശിക്കുന്നു. &#8221;എന്റെ കാര്യം ഞാന്&#x200d; അല്ലാഹുവില്&#x200d; ഏല്&#x200d;പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്&#x200d; തന്നെയാണ്. അപ്പോള്&#x200d; അവര്&#x200d; കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്&#x200d;നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.&#8221; (വി.ഖു. 40: 44, 45).<br />
ഏറെ ചിന്തനീയമാണ് ഈ ഖുര്&#x200d;ആനികസൂക്തം. പ്രബോധനവീഥിയില്&#x200d; മുഹമ്മദ് നബി (സ) പ്രയാസങ്ങള്&#x200d; നേരിട്ടപ്പോള്&#x200d; സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്&#x200d; ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്&#x200d;ഘടസാഹചര്യത്തിലും അല്ലാഹുവില്&#x200d; സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്&#x200d; ഏല്&#x200d;പ്പിച്ചാല്&#x200d; അവര്&#x200d; വേണ്ടത് ചെയ്തുകൊള്ളും. &#8216;അല്ലാഹു അടിമകളെ കണ്ടറിയുന്നവന്&#x200d; തന്നെയാണെന്ന&#8217; തിരുനബിയുടെ വാക്കില്&#x200d; രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്&#x200d; നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: &#8221;അല്ലാഹു പറഞ്ഞിരിക്കുന്നു &#8216;എന്റെ ദാസന്&#x200d; എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്&#x200d;. അവനെന്നെ ഓര്&#x200d;ക്കുമ്പോള്&#x200d; ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്&#x200d; ഒരാള്&#x200d;ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്&#x200d; വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്&#x200d; സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്&#x200d; ഉണ്ടാകും. എന്നോടവന്&#x200d; ഒരു ചാണ്&#x200d; അടുത്താല്&#x200d; അവനോട് ഞാന്&#x200d; ഒരു മുഴം അടുക്കും. എന്നോടവന്&#x200d; ഒരു മുഴം അടുത്താല്&#x200d; ഞാന്&#x200d; അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്&#x200d; നടന്നുവന്നാല്&#x200d; ഞാന്&#x200d; അവന്റെ അരികിലേക്ക് ഓടിച്ചെല്ലും&#8221;- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.<br />
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്&#x200d; അത് അല്ലാഹുവിന്റെ അറിവില്&#x200d;പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്&#x200d; ക്ഷമ അവലംബിച്ച് ആദര്&#x200d;ശത്തില്&#x200d; അടിയുറച്ച് നില്&#x200d;ക്കാന്&#x200d; പ്രവാചകന്&#x200d; നിര്&#x200d;ദ്ദേശിച്ചത്. ആ മനുഷ്യന്&#x200d; താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു&#8221;&#8230;&#8230;.. അവര്&#x200d; മുക്കിനശിപ്പിക്കപ്പെടാന്&#x200d; പോകുന്ന ഒരു സൈന്യമാണ്&#8230;&#8230;.. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്&#x200d; വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്&#x200d;പ്പിടങ്ങളും അവര്&#x200d; ആഹ്ലാദ പൂര്&#x200d;വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്&#x200d;. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്&#x200d; അവരുടെ പേരില്&#x200d; ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്&#x200d;ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്&#x200d;യാവിലും ആഖിറത്തിലും അവര്&#x200d; വമ്പിച്ച നഷ്ടകാരികളായി. അവര്&#x200d; നശിപ്പിക്കാന്&#x200d; ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.<br />
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്&#x200d; ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്&#x200d;പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്&#x200d; നമ്മെ പഠിപ്പിക്കുന്നു.<br />
ഹസ്രത്ത് ജാബിര്&#x200d; (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്&#x200d;ക്കുകയുണ്ടായി. &#8221;നിങ്ങളില്&#x200d; ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്&#8221; (മുസ്‌ലിം). അനസ് ബിന്&#x200d; മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്&#x200d;: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.<br />
&#8216;ആദമിന്റെ പുത്രാ, നിന്റെ പക്കല്&#x200d; നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്&#x200d;ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്&#x200d; നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.<br />
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്&#x200d; മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്&#x200d; ഞാന്&#x200d; പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്&#x200d; ഒന്നിനെയും പങ്കുചേര്&#x200d;ക്കാതെ ഭൂമി മുഴുവന്&#x200d; പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്&#x200d; ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്&#x200d; സമ്മാനമായി നല്&#x200d;കും. (തുര്&#x200d;മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്&#x200d;ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%aa%e0%b5%8d%e0%b4%b0.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം</title>
		<link>https://www.chandrikadaily.com/thdarimi-anugrahangale-manyamayi-sameepikkanam.html</link>
					<comments>https://www.chandrikadaily.com/thdarimi-anugrahangale-manyamayi-sameepikkanam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Mar 2017 15:43:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23795</guid>

					<description><![CDATA[ടി.എച്ച് ദാരിമി വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?&#8217; (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. [&#8230;]]]></description>
										<content:encoded><![CDATA[<p>ടി.എച്ച് ദാരിമി</p>
<p>വിശുദ്ധ ഖുര്&#x200d;ആനിലെ അല്&#x200d; മുല്&#x200d;ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്&#x200d; ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്&#x200d; പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്&#x200d; ആലോചിക്കുന്നുണ്ടോ?&#8217; (അല്&#x200d;മുല്&#x200d;ക്: 30) സാധാരണ ജനങ്ങള്&#x200d; എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്&#x200d;ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്&#x200d; മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്&#x200d;. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്&#x200d;ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്&#x200d;സൂണ്&#x200d; കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്&#x200d;ത്താന്&#x200d; കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്&#x200d; കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്&#x200d; ബോധവത്കരണ പരിപാടികള്&#x200d; ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്&#x200d; കിണര്&#x200d; കുഴിക്കുന്നതിന് സര്&#x200d;ക്കാര്&#x200d; നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്&#x200d;ക്കാര്&#x200d; ആലോചിച്ച് തുടങ്ങിയിരിക്കുന്നു.<br />
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്&#x200d;വചനത്തില്&#x200d; ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്&#x200d; കൂടിയ അനുപാതത്തില്&#x200d; വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്&#x200d; സങ്കല്&#x200d;പ്പിക്കാന്&#x200d; പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്&#x200d;ആന്&#x200d; കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്&#x200d;കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്&#x200d; അസാധ്യമാകുന്ന തരത്തില്&#x200d; ഭൗമോപരിതലത്തില്&#x200d; കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്&#x200d; ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്&#x200d;ആനില്&#x200d; ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: &#8216;തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്&#x200d; നിന്ന് ജലവും സസ്യലതാദികളും ബഹിര്&#x200d;ഗമിപ്പിക്കുകയും ചെയ്തു&#8217; (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്&#x200d; ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്&#x200d;ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്&#x200d; പ്രപഞ്ചത്തിന് നിലനില്&#x200d;പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്&#x200d; അതിന്റെ ലഭ്യതയില്&#x200d; ഒരാശങ്ക വന്നാല്&#x200d; അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്&#x200d; അപകടകരമാം വിധം വളര്&#x200d;ന്നുവരുന്നത്.<br />
വെള്ളത്തിന്റെ അളവ് ഭൂമിയില്&#x200d; നിര്&#x200d;ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്&#x200d; അപകടമായി താഴ്ന്നുപോകും. ഇതും ഖുര്&#x200d;ആനില്&#x200d; സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: &#8216;നാം അന്തരീക്ഷത്തില്&#x200d; നിന്ന് ഒരു നിശ്ചിത അളവില്&#x200d; മഴ വര്&#x200d;ഷിക്കുകയും ഭൂമിയില്&#x200d; അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്&#x200d;മൂലനം ചെയ്യുവാന്&#x200d; നമുക്ക് സാധിക്കുക തന്നെ ചെയ്യും&#8217; (അല്&#x200d; മുഅ്മിനൂന്&#x200d;: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്&#x200d; അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്&#x200d; സമീപിച്ചില്ലെങ്കില്&#x200d; ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്&#x200d;വലിക്കുകയും പകരം അനാരോഗ്യം നല്&#x200d;കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്&#x200d; ഭൂമിയില്&#x200d; പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്&#x200d; വെള്ളത്തെ സംഭരിച്ചുനിര്&#x200d;ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്&#x200d;കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്&#x200d; വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്&#x200d; അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്&#x200d; പ്രയാസമൊന്നുമില്ല.<br />
കഴിഞ്ഞ വര്&#x200d;ഷം കാലവര്&#x200d;ഷവും തുലാവര്&#x200d;ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്&#x200d; മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്&#x200d;ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്&#x200d;ഷത്തിലാണെങ്കില്&#x200d; കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്&#x200d; മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്&#x200d;ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്&#x200d; 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്&#x200d;ക്കാര്&#x200d; ജല ഏജന്&#x200d;സികളുടെ ശാസ്ത്രീയ പഠനങ്ങള്&#x200d; വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്&#x200d;. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്&#x200d; ഈ മാര്&#x200d;ച്ചില്&#x200d; തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്&#x200d; മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്&#x200d;ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്&#x200d;ന്നു നില്&#x200d;ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്&#x200d; ഇപ്പോള്&#x200d; തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്&#x200d;ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്&#x200d;ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്&#x200d;മാര്&#x200d; പറയുന്നത്.<br />
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്&#x200d; വാരല്&#x200d;, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്&#x200d;മ്മാണപ്രവര്&#x200d;ത്തനങ്ങള്&#x200d;, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്&#x200d; വേണ്ടിയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്&#x200d; എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്&#x200d; പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്&#x200d; ഗവണ്&#x200d;മെന്റ് ഏജന്&#x200d;സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്&#x200d; നിറക്കാനും പറയുന്നതില്&#x200d; വലിയ അര്&#x200d;ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്&#x200d; എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്&#x200d; ഓരോ മനുഷ്യന്റെയും മനസ്സില്&#x200d; ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്&#x200d; അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്&#x200d; ഒരാള്&#x200d;ക്കും അതു തരാന്&#x200d; കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്&#x200d; ജീവിക്കുന്ന ഒരു നാട്ടില്&#x200d; പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്&#x200d; ആര്&#x200d;ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്&#x200d; വലിയ അര്&#x200d;ഥമൊന്നുമില്ല. ഇന്ത്യയില്&#x200d; ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്&#x200d;മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്&#x200d;ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്&#x200d;. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്&#x200d;ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്&#x200d;ത്തുപറയാന്&#x200d; കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്&#x200d; തമ്മില്&#x200d; അത്രക്ക് അന്തരമുണ്ടായിരുന്നു.<br />
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്&#x200d; അതു ലഭിക്കാനുള്ള മാര്&#x200d;ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്&#x200d;ച്ച ബാധിച്ചാല്&#x200d; ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്&#x200d;ഥനകള്&#x200d; ആ സമൂഹത്തില്&#x200d; പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്&#x200d;ഥനയിലേക്കും മറ്റും കടക്കാന്&#x200d;. ഇതില്&#x200d; നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്&#x200d; അത് അല്ലാഹുവില്&#x200d; നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thdarimi-anugrahangale-manyamayi-sameepikkanam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരടയാളവും ബാക്കിവെക്കാതെ ജീവിതത്തോട് വിട പറയുകയോ</title>
		<link>https://www.chandrikadaily.com/%e0%b4%92%e0%b4%b0%e0%b4%9f%e0%b4%af%e0%b4%be%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4.html</link>
					<comments>https://www.chandrikadaily.com/%e0%b4%92%e0%b4%b0%e0%b4%9f%e0%b4%af%e0%b4%be%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Oct 2016 19:28:50 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5173</guid>

					<description><![CDATA[പി.മുഹമ്മദ് കുട്ടശ്ശേരി അമൂല്യവും അതേ അവസരം ഹ്രസ്വവുമായ ഈ ജീവിതം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ധനം സമ്പാദിക്കുകയും ചെയ്തങ്ങനെ സുഖാനുഭൂതികളില്‍ രമിച്ച് തീര്‍ക്കാനുള്ളതാണോ? അങ്ങനെ ചിന്തിക്കുന്നവര്‍ ജീവിതത്തിന്റെ അര്‍ത്ഥവും മഹത്വവും മനസിലാക്കാത്ത ബുദ്ധി ശൂന്യരാണ്. പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഇബ്‌നുല്‍ ജൗസിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ: &#8216;സ്ത്രീകളുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പ നേരത്തെ സുഖം അനുഭവപ്പെടുന്നു. അത് അവസാനിക്കുമ്പോള്‍ ശരീരത്തിന് തളര്‍ച്ച തോന്നുകയും ചെയ്യുന്നു. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കുന്ന ധനം നഷ്ടപ്പെടുമോ എന്ന് ഭയന്ന് എപ്പോഴും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.മുഹമ്മദ് കുട്ടശ്ശേരി</strong></p>
<p>അമൂല്യവും അതേ അവസരം ഹ്രസ്വവുമായ ഈ ജീവിതം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ധനം സമ്പാദിക്കുകയും ചെയ്തങ്ങനെ സുഖാനുഭൂതികളില്&#x200d; രമിച്ച് തീര്&#x200d;ക്കാനുള്ളതാണോ? അങ്ങനെ ചിന്തിക്കുന്നവര്&#x200d; ജീവിതത്തിന്റെ അര്&#x200d;ത്ഥവും മഹത്വവും മനസിലാക്കാത്ത ബുദ്ധി ശൂന്യരാണ്. പ്രസിദ്ധ പണ്ഡിതന്&#x200d; ഇമാം ഇബ്‌നുല്&#x200d; ജൗസിയുടെ വാക്കുകള്&#x200d; ഇവിടെ ഉദ്ധരിക്കട്ടെ: &#8216;സ്ത്രീകളുമായി ശാരീരിക വേഴ്ചയില്&#x200d; ഏര്&#x200d;പ്പെടുമ്പോള്&#x200d; അല്&#x200d;പ്പ നേരത്തെ സുഖം അനുഭവപ്പെടുന്നു. അത് അവസാനിക്കുമ്പോള്&#x200d; ശരീരത്തിന് തളര്&#x200d;ച്ച തോന്നുകയും ചെയ്യുന്നു. ആവശ്യത്തില്&#x200d; കൂടുതല്&#x200d; സമ്പാദിക്കുന്ന ധനം നഷ്ടപ്പെടുമോ എന്ന് ഭയന്ന് എപ്പോഴും അതിന് കാവലിരിക്കണം. കുറച്ചു നേടിയാല്&#x200d; പിന്നെയും കിട്ടണമെന്ന മോഹം. വിശക്കുമ്പോള്&#x200d; കിട്ടുന്ന ആഹാരം എത്ര മോശപ്പെട്ടതാണെങ്കിലും രുചിയുള്ളതായി അനുഭവപ്പെടുന്നു. അധികം കഴിച്ചാലോ ആപത്തും&#8217; ഇമാം അലിയുടെ വാക്കുകള്&#x200d; ഇങ്ങനെ: &#8216;സ്ത്രീയുടെ നേരെ ഭ്രമമുണ്ടായാല്&#x200d; ജീവിത സുഖം നശിച്ചത് തന്നെ: ദിനാറിനെയും ദിര്&#x200d;ഹമിനെയും കാമിച്ചാല്&#x200d; ജീവിത കാലം മുഴുവന്&#x200d; അതിന്റെ അടിമയായി കഴിയേണ്ടി വരും.&#8217;</p>
<p>ഈ ജീവിതത്തില്&#x200d; മനുഷ്യന് വ്യക്തിപരമായ ഭൗതിക താല്&#x200d;പര്യങ്ങള്&#x200d;ക്കും സുഖഭോഗങ്ങള്&#x200d;ക്കുമപ്പുറം ഉയര്&#x200d;ന്ന ചിന്തയും ഉല്&#x200d;ക്കര്&#x200d;ഷ വാഞ്ഛയും അനിവാര്യമാണ്. ഇപ്പോള്&#x200d; നിലകൊള്ളുന്ന അവസ്ഥയില്&#x200d; സംതൃപ്തിയടയുന്നതില്&#x200d; പരിമിതമാകാന്&#x200d; പാടില്ല അവന്റെ ചിന്ത. ഉയരത്തിലേക്ക് കയറാനും മനുഷ്യര്&#x200d;ക്ക് തന്റേതായ സംഭാവനയര്&#x200d;പ്പിക്കാനും തയ്യാറാകണം. ഇതിന് കഠിനാധ്വാനവും നിരന്തര പരിശ്രമവും അനിവാര്യമാണ്. താനും തന്റെ കുടുംബവും വീടും സ്വത്തും എന്ന ചിന്തയില്&#x200d; മാത്രം വ്യാപരിച്ച് ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി കഴിഞ്ഞിരിക്കാന്&#x200d; ഒരു വിശ്വാസിക്ക് നിവൃത്തിയില്ല. ഇവിടെ പ്രസിദ്ധ പണ്ഡിതനും ആധുനിക അറബി എഴുത്തുകാരനുമായ ആഇദുല്&#x200d; ഖര്&#x200d;നിയുടെ ഗ്രന്ഥത്തില്&#x200d; നിന്ന് ഒരു കഥ ഉദ്ധരിക്കട്ടെ; കഴുത കുതിരയോട്: &#8216;താന്&#x200d; എന്തിനിങ്ങനെ ഓടിക്കിതച്ചു ശരീരത്തെ ദണ്ഡിപ്പിക്കുന്നു. സാവധാനം സഞ്ചരിച്ചു കൂടെ&#8217; കുതിര: &#8216;ഞാന്&#x200d; ഓടുന്നത് കൊണ്ടല്ലേ രാജാക്കന്മാരും പ്രഭുക്കന്മാരുമെല്ലാം എന്റെ പുറത്ത് കയറുന്നത്. സാവധാനം സഞ്ചരിക്കുന്ന നിന്റെ പുറത്ത് വിറകും മാലിന്യക്കെട്ടുകളുമല്ലേ കയറ്റുന്നത്&#8217; ഇതുപോലെ കഴുതപ്പുലിയും സിംഹവും തമ്മിലും ഒരു സംഭാഷണം നടന്നു. കഴുതപ്പുലി: &#8216;എന്റെ ഇര ഞാന്&#x200d; കിടക്കുന്നിടത്തെത്തുന്നു. ഞാന്&#x200d; അത് തിന്ന് തടിച്ചു കൊഴുക്കുന്നത് കണ്ടില്ലേ? നിനക്ക് ഇര കിട്ടാന്&#x200d; എത്ര പാട് പെടണം.&#8217; ഇതിന് മറുപടിയായി സിംഹം: &#8216;നീ ശവവും ജീവികളുടെ അവശിഷ്ടങ്ങളുമാണ് തിന്നുന്നത്. ഇത്തരം താണ വസ്തുക്കളെക്കൊണ്ട് നീ തൃപ്തിയടയുന്നു. ഞാനാകട്ടെ ജീവനുള്ള തടിച്ചുകൊഴുത്ത ജീവികളെ വേട്ടയാടി തിന്നുന്നു&#8217;. വിശ്വാസികള്&#x200d; ഇങ്ങനെ കഴുതയെയും കഴുതപ്പുലിയെയും പോലെ അധമ ചിന്തയുള്ളവരാകാന്&#x200d; പാടില്ല. മറിച്ചു കുതിരയെപ്പോലെ ഉയരത്തിനുള്ള ആര്&#x200d;ത്തിയും ഊര്&#x200d;ജ്വസ്വലതയും സിംഹത്തിന്റെ ശൗര്യവും ഉള്&#x200d;ക്കൊള്ളുന്നവരാകണം.</p>
<p>ഉയര്&#x200d;ന്ന ചിന്ത ഉള്ളില്&#x200d; രൂഢമൂലമായാല്&#x200d; അതിന്റെ മാര്&#x200d;ഗത്തില്&#x200d; എന്ത് പ്രയാസങ്ങള്&#x200d; സഹിക്കാനും സുഖഭോഗങ്ങള്&#x200d; ത്യജിച്ചു കര്&#x200d;മ്മ നിരതനാകാനും മനുഷ്യന്&#x200d; തയ്യാറാകും. ആഇദുല്&#x200d; ഖര്&#x200d;നിയുടെ വാക്കുകള്&#x200d;: &#8216;അമൂല്യവും മഹത്തരവുമായ ഏത് കാര്യം സാധിക്കണമെങ്കിലും അതിന്റെ മാര്&#x200d;ഗത്തില്&#x200d; നീണ്ട യാത്ര നടത്തുകയും കഠിനമായി അധ്വാനിക്കുകയും വേണം. അറിവാണ് ഈ ദുനിയാവില്&#x200d; മനുഷ്യന് ആര്&#x200d;ജിക്കാനുള്ള അത്യുന്നതമായ കാര്യം&#8217;. &#8216;വിശ്വസിക്കുകയും അറിവ് നേടുകയും ചെയ്തവരെ ദൈവം പല ഉന്നത പദവികളിലേക്കും ഉയര്&#x200d;ത്തും&#8217;-ഖുര്&#x200d;ആന്&#x200d;. പൂര്&#x200d;വകാല പണ്ഡിതന്മാര്&#x200d; ശേഖരിച്ച വിജ്ഞാനങ്ങളുടെ ഫലങ്ങളാണ് ഇന്നുള്ളവര്&#x200d; അനുഭവിക്കുന്നത്. വ്യക്തി താല്&#x200d;പര്യങ്ങളും സുഖസൗകര്യങ്ങളും പരിത്യജിച്ചാണ് അവര്&#x200d; ദീര്&#x200d;ഘസഞ്ചാരം നടത്തിയത്. ഒരു പൂര്&#x200d;വകാല മഹാപണ്ഡിതന്&#x200d; എഴുതുകയാണ്. &#8216;അലീസ തിന്നാന്&#x200d; കൊതിച്ച് ഞാന്&#x200d; വര്&#x200d;ഷങ്ങള്&#x200d; കഴിച്ചുകൂട്ടി. കാരണം അത് വില്&#x200d;ക്കുന്ന സമയത്ത് ഞാന്&#x200d; ഏതെങ്കിലും പണ്ഡിതന്റെ ദര്&#x200d;സിലായിരിക്കും&#8217; വിവാഹം കഴിക്കാന്&#x200d; തന്നെ മറന്ന പണ്ഡിതന്മാരുടെ ചരിത്രം &#8216;അല്&#x200d; ഉലമാഉല്&#x200d; അആസിബ്&#8217; എന്ന ഗ്രന്ഥത്തില്&#x200d; വിവരിക്കുന്നുണ്ട്. അധ്വാനിച്ചു ധാരാളം പണമുണ്ടാക്കി ഔദാര്യത്തില്&#x200d; പ്രശസ്തി നേടിയ പണക്കാര്&#x200d;, ജനസേവനം കൊണ്ട് മനുഷ്യ വര്&#x200d;ഗത്തെ അമ്പരപ്പിച്ചവര്&#x200d;, സത്യവും നീതിയും മുറുകെ പിടിച്ചു ജനക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരികള്&#x200d;, മഹത്തായ സ്ഥാപനങ്ങള്&#x200d; നിര്&#x200d;മിച്ചവര്&#x200d;, ദൈവാരാധന പോലെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം നടത്തിയ നേതാക്കള്&#x200d; നിരവധി മനുഷ്യരെ പ്രകാശത്തിലേക്ക് നയിച്ച പ്രബോധകന്മാര്&#x200d;, എഴുത്തുകാര്&#x200d;, സാഹിത്യകാരന്മാര്&#x200d;, ശാസ്ത്രജ്ഞര്&#x200d; ഇങ്ങനെ കര്&#x200d;മ്മരംഗത്ത് ശോഭിച്ച എത്ര നക്ഷത്ര തുല്യരായ മനുഷ്യരുണ്ട്. ഏതൊരു മനുഷ്യനും തന്റേതായ ഒരു കര്&#x200d;മ്മപഥം അതെത്ര ചെറുതായാല്&#x200d; പോലും- തെരഞ്ഞെടുത്ത് ഈ ദുനിയാവില്&#x200d; തന്റെ ജീവിതം അടയാളപ്പെടുത്താവുന്നതാണ്.</p>
<p>എന്തേ സ്വന്തം ശരീരം, വീട്, കുടുംബം, സ്വത്ത് എന്നിവയില്&#x200d; മാത്രം ഒതുങ്ങി നന്മയുടെ മാര്&#x200d;ഗത്തില്&#x200d; ഒന്നും ചെയ്യാതിരിക്കുന്നു എന്ന ചോദ്യത്തിന് ചിലര്&#x200d;ക്ക് നല്&#x200d;കാനുള്ള മറുപടി ഇതാണ്: &#8216;എന്റെ സാഹചര്യം അതിന് അനുകൂലമല്ല&#8217; ഇത് യഥാര്&#x200d;ത്ഥത്തില്&#x200d; നിഷ്‌ക്രിയത്വത്തിനുള്ള ഒരു ന്യായീകരണവും ഒഴികഴിവും മാത്രമാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാനാണ് മനുഷ്യന് ദൈവം ബുദ്ധിയും കഴിവും നല്&#x200d;കിയത്. സമര രംഗത്തിറങ്ങാന്&#x200d; പ്രവാചകന്&#x200d; ആഹ്വാനം ചെയ്തപ്പോള്&#x200d; ഒരു വിഭാഗം ദുര്&#x200d;ബ്ബല വിശ്വാസികള്&#x200d; പറഞ്ഞു: &#8216;ഇപ്പോള്&#x200d; കൊടും ചൂടാണ്&#8217;. ഇതിന് അവര്&#x200d;ക്ക് നല്&#x200d;കിയ മറുപടി ഖുര്&#x200d;ആന്&#x200d; ഉദ്ധരിക്കുന്നതിങ്ങനെ: &#8216;പറയുക, നരഗാഗ്നിയുടെ ചൂട് ഇതിനേക്കാള്&#x200d; ശക്തമാണ്&#8217;. ഇമാം അലി സമരരംഗത്തേക്കിറങ്ങാതെ മടിച്ചുനിന്നവരോട് പറഞ്ഞു: &#8216;നിങ്ങള്&#x200d; ആണുങ്ങളല്ല; ആണുങ്ങളുടെ ശരീരപ്രകൃതിയുള്ളവര്&#x200d; മാത്രമാണ്&#8217;. ജീവിതത്തില്&#x200d; വിജയം ആഗ്രഹിക്കുന്നവന് ഒരിക്കലും പ്രതികൂല സാഹചര്യം പ്രവര്&#x200d;ത്തനത്തിന് തടസ്സമാകില്ല. ചരിത്രത്തില്&#x200d; ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഖുര്&#x200d;ആന്&#x200d; വ്യാഖ്യാതവായ ഇബ്‌നു അബ്ബാസിന് അവസാന കാലത്ത് കാഴ്ച നഷ്ടപ്പെട്ടെങ്കിലും അത് സേവനത്തിന് തടസ്സമായില്ല. തളര്&#x200d; വാതം പിടിപെട്ട മഹാ പണ്ഡിതന്&#x200d; അത്വാഅ്, മുടന്തനായ അഹ്‌നഫ്, കാല്&#x200d;മുറിക്കപ്പെട്ട സമഖ്ശരി, ശരീര സ്വാധീനം നഷ്ടപ്പെട്ട റൂസ് വെല്&#x200d;റ്റ്, ഹെലന്&#x200d; കെല്ലര്&#x200d; തുടങ്ങി ഈ പട്ടികയില്&#x200d; എത്രയോ പേരെ ഉദ്ധരിക്കാന്&#x200d; കഴിയും. എന്നാല്&#x200d; യാതൊരു വൈകല്യവുമില്ലാത്ത നല്ല തടിമിടുക്കും ആരോഗ്യവും ബുദ്ധിയുള്ള മനുഷ്യര്&#x200d; നിഷ്‌ക്രിയരായി കഴിയുകയോ? ആരും ഖുര്&#x200d;ആന്&#x200d; വിശേഷിപ്പിക്കും പോലെ &#8216;ചാരിവെച്ച മരത്തടികള്&#x200d;&#8217; ആകാന്&#x200d; പാടില്ല. മുകളിലേക്ക് കയറാന്&#x200d; ശ്രമിച്ചിട്ട് താഴെ വീഴുന്നവനേ പരാജയപ്പെട്ടവന്&#x200d; എന്ന വാക്ക് ഉപയോഗിക്കാവൂ. മേലോട്ട് നോക്കുക പോലും ചെയ്യാതെ നിലത്ത് കിടക്കുന്നവര്&#x200d;ക്ക് വീഴുന്ന പ്രശ്‌നം തന്നെയില്ലല്ലോ.</p>
<p>ജീവിതത്തില്&#x200d; മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസത അഥവാ മടി ആണ്. ഇത് വിശ്വാസി അത്യധികം സൂക്ഷിക്കേണ്ട ഒരു തിന്മയായത് കൊണ്ടാണ് &#8216;അലസതയില്&#x200d; നിന്നും മുഷിപ്പില്&#x200d; നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ&#8217; എന്ന് പ്രാര്&#x200d;ത്ഥിക്കാന്&#x200d; പ്രവാചകന്&#x200d; നിര്&#x200d;ദ്ദേശിക്കുന്നത്. &#8216;അലസമായ ബുദ്ധി ചെകുത്താന്റെ പണി സ്ഥലമാണ്&#8217; എന്നര്&#x200d;ത്ഥമുള്ള ഇംഗ്ലീഷ് പഴമൊഴി ശ്രദ്ധേയമാണ്. മനുഷ്യന്&#x200d; എപ്പോഴും ചലിച്ചു കൊണ്ടിരിക്കണം. ബര്&#x200d;ട്ടന്&#x200d; പറയുന്നു: &#8216;എപ്രകാരമാണോ കെട്ടിനില്&#x200d;ക്കുന്ന വെള്ളത്തില്&#x200d; വൃത്തികെട്ട കൃമികളും ജന്തുക്കളും വര്&#x200d;ധിക്കുന്നത് അപ്രകാരമാണ് അലസനായ മനുഷ്യനില്&#x200d; നീചമായ വിചാരങ്ങളും&#8217;. എത്ര സ്വത്തുണ്ടായിരുന്നാലും അധ്വാനിക്കാതെ മുട്ടും കെട്ടിയിരുന്നു അത് ചെലവാക്കാന്&#x200d; തുനിഞ്ഞാല്&#x200d; തുലഞ്ഞതു തന്നെ എന്ന അര്&#x200d;ത്ഥത്തില്&#x200d; &#8216;മടി കുടി കെടുക്കും&#8217; എന്ന പഴമൊഴിയും, അലസന്&#x200d; കഷ്ടപ്പെടും എന്ന അര്&#x200d;ത്ഥത്തില്&#x200d; &#8216;മടിയന്&#x200d; മല ചുമക്കും&#8217; എന്നതും മലയാളത്തില്&#x200d; പ്രസിദ്ധമാണല്ലോ. ആലസ്യത്തോടെ പ്രാര്&#x200d;ത്ഥന നടത്തുന്നതുപോലും ഖുര്&#x200d;ആന്&#x200d; കപട വിശ്വാസികളുടെ സ്വഭാവമായി ചിത്രീകരിക്കുന്നു. ഈ പ്രകൃതിയില്&#x200d; നിരവധി ഗോളങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളുമുണ്ടെങ്കിലും മടി മനുഷ്യന് മാത്രമേയുള്ളൂ.</p>
<p>അതിനാല്&#x200d; ഓരോ വിശ്വാസിയും സ്വന്തത്തിന്റേയും കുടുംബത്തിന്റെ ഭൗതിക താല്&#x200d;പര്യങ്ങളില്&#x200d; മാത്രം ഒതുങ്ങി കഴിയാതെ ഊര്&#x200d;ജ്വസ്വലതയോടെ കര്&#x200d;മ്മരംഗത്തിറങ്ങി താന്&#x200d; ഇവിടെ ജീവിച്ചു എന്നതിന് ദൈവത്തിങ്കല്&#x200d; സ്വീകാര്യവും പുണ്യദായകവുമായ അടയാളങ്ങള്&#x200d; ബാക്കിവെച്ച് ജീവിതം സഫലമാക്കാന്&#x200d; ശ്രമിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%92%e0%b4%b0%e0%b4%9f%e0%b4%af%e0%b4%be%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
