<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Vengara byeletion &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vengara-byeletion/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Oct 2017 16:05:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Vengara byeletion &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാവിച്ചെങ്കൊടിക്കെതിരെ വേങ്ങരയുടെ മഞ്ഞക്കാര്‍ഡ്</title>
		<link>https://www.chandrikadaily.com/article-09-10-2017-vengara-mk-muneer.html</link>
					<comments>https://www.chandrikadaily.com/article-09-10-2017-vengara-mk-muneer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 16:05:47 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article 09-10-2017]]></category>
		<category><![CDATA[MK MUNEER]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47046</guid>

					<description><![CDATA[ഡോ. എം.കെ മുനീര്‍ &#8216;ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്്‌ലിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി&#8230; ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. എം.കെ മുനീര്&#x200d;</strong></p>
<p><strong>&#8216;ഇ</strong>ടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്&#x200d;ണ അളവില്&#x200d; മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്്‌ലിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്&#x200d;മാരില്&#x200d; പ്രകടമായ മാറ്റം ദൃശ്യമായി&#8230; ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളില്&#x200d; പ്രധാനപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ 70ാം വാര്&#x200d;ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്&#x200d;പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി ഇന്ത്യ നിലനില്&#x200d;ക്കണമോ അതോ ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ആര്&#x200d;.എസ്.എസിന്റെയും കേന്ദ്ര സര്&#x200d;ക്കാരിന്റെയും അക്രമാസക്തമായ യജ്ഞങ്ങള്&#x200d;ക്ക് കീഴടങ്ങണമോ എന്നതാണ്.&#8217;</p>
<p>&#8216;ജനശിക്ഷാ യാത്ര&#8217; എന്ന പേരില്&#x200d; കൊടിയേരി ബാലകൃഷ്ണന്&#x200d; കഴിഞ്ഞ ദിവസം ദേശാഭിമാനിയില്&#x200d; എഴുതിയ ലേഖനത്തിന്റെ തുടക്കമാണ് മുകളില്&#x200d; ഉദ്ധരിച്ചത്. ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം വേങ്ങരയെ കുറിച്ചായതോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മോശമാക്കുന്നതോ ഒന്നുമല്ല അതിന്റെ മര്&#x200d;മ്മം. സി.പി.എം, ആര്&#x200d;.എസ്.എസിനെ പറഞ്ഞു തുടങ്ങിയാല്&#x200d; കോണ്&#x200d;ഗ്രസിനോ മുസ്‌ലിംലീഗിനോ എതിരെയാവുന്നതും പാണക്കാട് തങ്ങളെ സംഘികള്&#x200d; കുപ്പത്തൊട്ടിയിട്ട പദം ഉപയോഗിക്കുന്നതും ഇപ്പോള്&#x200d; പുതുമയല്ല. എഴുപത് വര്&#x200d;ഷം പിന്നിട്ട ഇന്ത്യയുടെ നിലനില്&#x200d;പ്പുമായി ബന്ധപ്പെട്ടും ബി.ജെ.പി.ക്കും ആര്&#x200d;.എസ്.എസിനും കീഴടങ്ങണോ എന്നതുമാണത്രെ വേങ്ങരയിലെ ചോദ്യം. ഒന്നര വര്&#x200d;ഷം പിന്നിട്ട സംസ്ഥാന സര്&#x200d;ക്കാറിന്റെ മാറ്റുരക്കുന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലെന്ന് പറയാന്&#x200d; പോലും സി.പി.എം ഭയക്കുന്നതിന്റെ കാരണം കൊടിയേരിയുടെ വാക്കുകളില്&#x200d; തന്നെയുണ്ട്.</p>
<p>ലേഖനം തുടരട്ടെ, &#8216;എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിനുശേഷം 16 മാസത്തിനുള്ളില്&#x200d; നിരപരാധികളായ 13 സി.പി.ഐ-എം പ്രവര്&#x200d;ത്തകരെ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തി. പയ്യന്നൂരില്&#x200d; ധനരാജനെ വീട്ടില്&#x200d; കയറിയാണ് വെട്ടി കൊലപ്പെടുത്തിയത്. പിണറായിയില്&#x200d; സി.വി രവീന്ദ്രനെ ബോംബാക്രമണത്തിലാണ് വകവരുത്തിയത്. വാളാങ്കിച്ചാലിലെ സി.പി.ഐ-എം ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ കള്ളുഷാപ്പില്&#x200d; കയറിയാണ് കൊന്നത്.&#8217; മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ അണികളുടെ ജീവനു പോലും സംരക്ഷണം നല്&#x200d;കാനാവാത്ത ഒരു ഭരണത്തെക്കകുറിച്ച് മേനി പറയാന്&#x200d; നില്&#x200d;ക്കാത്തത് ഏതായാലും നന്നായി. മലപ്പുറം ഉപതെരഞ്ഞെടുപ്പു വേളയില്&#x200d; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത് വേങ്ങരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പാകുമ്പോള്&#x200d; വിഴുങ്ങിയതു തന്നെ പിണറായി സര്&#x200d;ക്കാറിനുള്ള കുറ്റപത്രമാണ്.</p>
<p>ഏതെങ്കിലും മേഖലയില്&#x200d; എടുത്തുപറയത്തക്ക എന്തെങ്കിലുമൊരു പദ്ധതിയെ കുറിച്ച് പറയാനില്ലാത്തതാണ് എല്&#x200d;.ഡി.എഫിന്റെ ഒന്നര വര്&#x200d;ഷം. ക്രിയാത്മകമായൊരു പ്രഖ്യാപനമോ തീരുമാനമോ ഉണ്ടായോ എന്നു ചോദിച്ചാലും ഉത്തരം തഥൈവ. പക്ഷേ, മദ്യം വ്യാപകമാക്കുന്നതില്&#x200d; അതിവേഗം ബഹുദൂരം സഞ്ചരിച്ചുവെന്ന് അഭിമാനത്തോടെ പറയാനാവും. സ്വന്തം വകുപ്പുകളില്&#x200d; മൈനസ് മാര്&#x200d;ക്കുള്ള മുഖ്യമന്ത്രി, മന്ത്രിമാര്&#x200d;ക്ക് മാര്&#x200d;ക്കിടുമ്പോള്&#x200d; എല്ലാവര്&#x200d;ക്കും വട്ടപ്പൂജ്യം ലഭിച്ചാലും എക്‌സൈസ് മന്ത്രിക്ക് നൂറില്&#x200d; ആയിരം മാര്&#x200d;ക്കു കൊടുക്കാം. യു.ഡി.എഫ് പൂട്ടിയ ബാറുകള്&#x200d; തുറന്നും പുതിയ ഔട്‌ലെറ്റുകള്&#x200d; തുറന്നും വിമാനത്താവള ആഭ്യന്തര ടെര്&#x200d;മിനലുകളിലുമായി മദ്യമൊഴുക്കുന്നു. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്&#x200d;പ്പനക്ക് കോടതി താഴിട്ടപ്പോള്&#x200d; റോഡുകള്&#x200d; അപ്പാടെ ജില്ലാഗ്രാമ റോഡുകളാക്കുന്നതൊക്കെ മദ്യവര്&#x200d;ജന നയമാണത്രെ.</p>
<p>മദ്യശാല തുടങ്ങാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളില്&#x200d; നിന്ന് തിരിച്ചു പിടിച്ചവര്&#x200d; അധികാര വികേന്ദ്രീകരണത്തില്&#x200d; നിന്ന് മദ്യമാഫിയയുടെ ഏകാധിപത്യത്തിലേക്ക് കേരളത്തെ നയിക്കുമ്പോള്&#x200d; തദ്ദേശ വകുപ്പു മന്ത്രിയായി രാജ്യത്തെ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചത് ഓര്&#x200d;ക്കുകയാണ്. ഒന്നര വര്&#x200d;ഷത്തിനിടെ തദ്ദേശ വകുപ്പ് ഡയറക്ടര്&#x200d;മാരായ ആറു പേരാണ് വന്നുപോയതെന്നതു മാത്രം മതി ആ വകുപ്പിനെ വിലയിരുത്താന്&#x200d;. കുടുംബശ്രീയിലും തദ്ദേശ വകുപ്പിലും നടക്കുന്ന തീവെട്ടിക്കൊള്ളകളും കെടുകാര്യസ്ഥതയും സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കുകയാണെന്നത് ആരോപണമല്ല. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്&#x200d;വഹണം 15 ശതമാനം മാത്രമാണെന്ന ദുഃഖ സത്യം പറയുമ്പോള്&#x200d;, ഒരു കാലത്ത് എന്റെ അടുത്ത സഹപ്രവര്&#x200d;ത്തകനായിരുന്ന ആളാണല്ലോ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നോര്&#x200d;ത്ത് സങ്കടം തോന്നുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറി പെന്&#x200d;ഷന്&#x200d; വീടുകളിലെത്തിച്ചുവെന്ന അവകാശവാദവും വഴിനീളെ #ക്‌സുകളും കണ്ടിരുന്നു. എത്ര മാസമായി ക്ഷേമ പെന്&#x200d;ഷനുകള്&#x200d; വിതരണം നിലച്ചിട്ട്. പല പെന്&#x200d;ഷനുകളുടെയും കുടിശ്ശിക വര്&#x200d;ഷം ഒന്നു പിന്നിട്ടു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്&#x200d;, ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ രംഗത്തെ കേരള മോഡലുകള്&#x200d; മുച്ചൂടും നശിപ്പിച്ചു. രണ്ടു മന്ത്രിമാര്&#x200d; നാണം കെട്ട് ഇറങ്ങിപ്പോയ സര്&#x200d;ക്കാറില്&#x200d; നിന്ന് ആരെയാണ് പുറത്താക്കാതെ നിലനിര്&#x200d;ത്താന്&#x200d; പറ്റിയതെന്നാണ് ആലോചന. ഗതാഗത മന്ത്രി കായല്&#x200d; കയ്യേറുമ്പോള്&#x200d; ആരോഗ്യമന്ത്രി മെഡിക്കല്&#x200d; ഫീസുകള്&#x200d; മുന്നൂറ് ഇരട്ടി വര്&#x200d;ധിപ്പിച്ചത് പുണ്യം കിട്ടാനാണെന്നാണ് പറയുന്നത്. പാഠപുസ്തകം വിതരണം ചെയ്യാതെ, പരീക്ഷകള്&#x200d; നേരാംവണ്ണം നടത്താതെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്&#x200d;ക്കാനാണ് ശ്രമം. ബജറ്റും പരീക്ഷയും ചോര്&#x200d;ച്ചയാവുമ്പോള്&#x200d; അതിന്റെ സാമ്പത്തിക ലക്ഷ്യം ലാവലിന്&#x200d; ചാക്കിനോളം വലുതോ ചെറുതോ എന്നതുമാത്രമാണ് സംശയം.</p>
<p>സമീപ കാലത്തെ നിരവധി വിഷയങ്ങളില്&#x200d; പൊലീസ് സംഘ്പരിവാറിന് ഇരകളെ വേട്ടയാടാന്&#x200d; അനുകൂല സാഹചര്യമൊരുക്കിയപ്പോഴാണ് സഖ്യ കക്ഷിയായ സി.പി.ഐ പോലും മുണ്ടുടുത്ത മോദിയെന്ന് പൊലീസും വിജിലന്&#x200d;സുമുള്ള മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടിയത്. സംസ്ഥാനത്തെ പൊലീസ് നയം കാവിവത്കരിക്കപ്പെട്ടു എന്ന വിമര്&#x200d;ശം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്&#x200d;ക്ക് നേരെ വരെ കരിനിയമങ്ങളുടെ വാളെടുക്കുകയാണ്. പിഞ്ചു മക്കള്&#x200d; പഠിക്കുന്ന വിദ്യാലയങ്ങള്&#x200d; പോലും ആര്&#x200d;.എസ്.എസ് അവരുടെ ആയുധ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് പാര്&#x200d;ട്ടി ചാനല്&#x200d; തന്നെ തെളിവ് സഹിതം വാര്&#x200d;ത്ത നല്&#x200d;കുകയും കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി ജയരാജന്&#x200d; രേഖാമൂലം ഡി.ജി.പിക്ക് പരാതി നല്&#x200d;കയും ചെയ്തിട്ടും എന്തു നടപടിയാണുണ്ടായത്.</p>
<p>സംഘ്പരിവാര്&#x200d; കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്&#x200d;കോട്ടെ റിയാസ് മൗലവിക്കും ഒരു ആശ്വാസ വാക്കു പോലും നല്&#x200d;കിയോ. ധന സഹായത്തിന് ജില്ലാ കലക്ടര്&#x200d; ശിപാര്&#x200d;ശ ചെയ്തിട്ടും സ്ഥലം എം.എല്&#x200d;.എ പി.കെ അബ്ദുറബ്ബ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫൈസലിന്റെ ഭാര്യക്കും പിഞ്ചോമന മക്കള്&#x200d;ക്കും ഒരു രൂപ പോലും നല്&#x200d;കിയോ. ഹരിയാനയില്&#x200d; ബീഫിന്റെ പേരില്&#x200d; കൊല്ലപ്പെട്ട ജുനൈദിന്റെ രക്ഷിതാക്കള്&#x200d; ഡല്&#x200d;ഹിയിലെ കേരളാ ഹൗസിലെത്തിയപ്പോള്&#x200d; മുഖം കൊടുത്തതു വലിയ കാര്യമാക്കുന്നവര്&#x200d;, കൊടിഞ്ഞി വഴി പലതവണ പോയിട്ടും ആ വീട്ടിലൊന്ന് കയറാന്&#x200d; മുഖ്യമന്ത്രിക്ക് എന്തേ മനസ്സുണ്ടായില്ല. സ്വന്തം മകന്റെ മരണത്തിനു ഉത്തരവാദിയായവരെ നിയമത്തിന് മുമ്പിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തി ചവിട്ടേറ്റു വീണ കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ മഹിജയെ കാണാന്&#x200d; കൂട്ടാക്കാത്ത ധാര്&#x200d;ഷ്ട്യത്തെ സി.പി.ഐ തന്നെ മുതലാളിയെന്നാണ് വിളിക്കുന്നത്.</p>
<p>സമാധാനത്തിന്റെ നാടായ കേരളത്തെ കൊലക്കളമാക്കാന്&#x200d; ആര്&#x200d;.എസ്.എസും സി.പി.എമ്മും മത്സരിക്കുമ്പോള്&#x200d; നിയമവാഴ്ച 51 വെട്ടിനാല്&#x200d; ഊര്&#x200d;ധശ്വാസം വലിക്കുകയാണ്. തലസ്ഥാന നഗരിയില്&#x200d; ഒരു ബി.ജെ.പിക്കാരന്&#x200d; വധിക്കപ്പെട്ടപ്പോള്&#x200d; മുഖ്യമന്ത്രിയെ വിളിച്ച്‌വരുത്തി താക്കീത് നല്&#x200d;കിയതുകൊണ്ട് ഏതാനും ആഴ്ചകളായി മത്സരകൊലോത്സവം സുല്ലിട്ടിരിക്കുന്നു. മുഖ്യമന്ത്രിയും കുമ്മനവും ഒന്നിച്ചിരുന്ന് ധാരണയാവുമ്പോള്&#x200d; കൊലയും മറുകൊലയും കുറയുന്നത് നല്ലകാര്യം. പക്ഷെ, ഈ നേതാക്കള്&#x200d; അറിയാതെയോ സംരക്ഷിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടോ ആണ് കേരളം ചോരക്കളമാവുന്നതെന്നാണ് അതിലെ ദുസ്സൂചന. പൊലീസ് കാവിയു ചുവപ്പുമായി കാക്കിക്കുള്ളില്&#x200d; പരിണാമത്തിന് വിധേയമാകുന്നത് ആശ്വാസകരമല്ല. സ്വതന്ത്രമായ പൊലീസ് എന്നത് കേരളത്തിന്റെ സ്വപ്‌നമാണിപ്പോള്&#x200d;.</p>
<p>വിഷലിപ്തവും അതിവര്&#x200d;ഗീയതയും അടങ്ങിയ ശശികലമാരുടെയും ഗോപാലകൃഷ്ണന്&#x200d;മാരുടെയും നാക്കിനു എന്&#x200d;.ഒ.സിയും ബൂസ്റ്റിംഗ് പാക്കേജും നല്&#x200d;കുന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; സംശയത്തിന്റെ പേരില്&#x200d; പോലും മുസ്്‌ലിം ന്യൂനപക്ഷദലിത് വിഭാഗങ്ങളെ വേട്ടയാടുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്&#x200d;ദ്ദേശം പരസ്യമായി ലംഘിച്ച് ആര്&#x200d;.എസ്.എസ് തലവന്&#x200d; മോഹന്&#x200d;ഭഗവത് ദേശീയ പതാകയുടെ പ്രോട്ടോകോള്&#x200d; കാറ്റില്&#x200d; പറത്തി കൊടിയേറ്റുമ്പോള്&#x200d; വലിയ വര്&#x200d;ത്തമാനങ്ങളില്&#x200d; അഭിരമിക്കുകമാത്രമല്ല, നടപടിക്ക് മുതിര്&#x200d;ന്ന ജില്ലാ കലക്ടറെ രായ്ക്കുരാമാനം നാടുകടത്തുകയാണ്. സംഘ്പരിവാറിന്റെ തൃപ്പൂണിത്തുറ മോഡല്&#x200d; യോഗ കേന്ദ്രങ്ങള്&#x200d;ക്ക് നേരെ കണ്ണും കാതും കൊട്ടിയടക്കുന്നവര്&#x200d; പീസ് സ്‌കൂളുകളില്&#x200d; മണത്തു നടക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനായ അശോകന്റെ മകള്&#x200d; ഹാദിയ ആയി മതം മാറുമ്പോള്&#x200d; എന്&#x200d;.ഐ.എ അന്വേഷണത്തിന്റെ മൗനാനുവാദവും വീട്ടുതടങ്കലിന്റെ പുതുമാതൃകകളും തീര്&#x200d;ക്കാന്&#x200d; എങ്ങിനെയാണ് ഒരു ഇടതുപക്ഷ സര്&#x200d;ക്കാറിനാവുക.</p>
<p>രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന മോദി സര്&#x200d;ക്കാറിന്റെ ഏക സിവില്&#x200d;കോഡ്, പശു രാഷ്ട്രീയങ്ങള്&#x200d;ക്കെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. അത്തരമൊരു സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ സമസ്ത പണ്ഡിതരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്തത് കേരളത്തില്&#x200d; പിണറായിയുടെ പൊലീസാണ്. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നത് കുറ്റപത്രത്തില്&#x200d; എഴുതി ചേര്&#x200d;ക്കുമ്പോള്&#x200d; ഇന്ത്യന്&#x200d; ഭരണഘടന ഉള്ളിടത്തോടം ഭയപ്പെടാനില്ല. പക്ഷെ, മോദി ഫാന്&#x200d;സ് അസോസിയേഷന്&#x200d; സംസ്ഥാന പ്രസിഡന്റായി പിണറായി മാറുന്നുവെന്ന ആശങ്ക നിസ്സാരമല്ല. കോണ്&#x200d;ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നയവും മുഖ്യ ശത്രു ബി.ജെ.പിയല്ലെന്ന സി.പി.എം നിലപാടും ഫലത്തില്&#x200d; ഒന്നു തന്നെയാണ്. കോണ്&#x200d;ഗ്രസ് മുന്നണി സര്&#x200d;ക്കാറുകള്&#x200d; കെട്ടിപ്പടുത്ത രാജ്യത്തിന്റെ അടിത്തറ മാന്തുന്ന മോദിയുമായി ഒത്തുകളിച്ച് എത്രകാലം സി.പി.എമ്മിന് കബളിപ്പിക്കാനാവും.</p>
<p>കേന്ദ്രത്തിലെ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും ജനദ്രോഹത്തില്&#x200d; നടത്തുന്ന മത്സരം പോലെതന്നെയാണ് അതു മറച്ചുപിടിക്കാനുള്ള വാചക കസര്&#x200d;ത്തുകളും. ബി.ജെ.പിയും സി.പി.എമ്മും ഡല്&#x200d;ഹി ഓഫീസുകളിലേക്ക് പരസ്പരം ജാഥ നടത്തുന്നത് ഭരണ പരാജയങ്ങള്&#x200d; മറച്ചുപിടിക്കാനുള്ള നാടകം മാത്രമാണ്. വാക്കുകള്&#x200d;ക്ക് അപ്പുറം പ്രവൃത്തിയാണ് വേണ്ടത്. പകല്&#x200d; വെളിച്ചത്തില്&#x200d; നാവുകൊണ്ട് കടിച്ചു കീറുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്&#x200d; അരണ്ട വെളിച്ചത്തില്&#x200d; കെട്ടിപ്പുണരുകയാണ്. നിലാവുണ്ടെന്ന് കരുതി നേരം പുലരുവോളം മോഷണം നടത്തുന്ന കാവിച്ചെങ്കൊടി വേങ്ങരയില്&#x200d; കയ്യോടെ പിടിയിലായിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഫൗളിനെതിരെയുള്ള മഞ്ഞക്കാര്&#x200d;ഡാണ് വേങ്ങരയില്&#x200d; നിന്നുയരുക.</p>
<p><strong>(പ്രതിപക്ഷ ഉപനേതാവാണ് ലേഖകന്&#x200d;)</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-09-10-2017-vengara-mk-muneer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യനായി ഖാദര്‍</title>
		<link>https://www.chandrikadaily.com/kna-kader-vengara-by-election-udf.html</link>
					<comments>https://www.chandrikadaily.com/kna-kader-vengara-by-election-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Oct 2017 17:17:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46910</guid>

					<description><![CDATA[ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്‍ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ പ്രചാരണം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനഘട്ട വോട്ടഭ്യാര്‍ത്ഥനക്കായി ഖാദറെത്തി. നേരില്‍ കണ്ടും കല്യാണ വീടുകളിലെത്തിയും കവലകളിലും വിവിധ സ്ഥാപനങ്ങളിലുമായി സ്ഥാനാര്‍ത്ഥി ഇന്നലെ മണ്ഡലം മുഴുവന്‍ നിറഞ്ഞുനിന്നു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. മിനി ഊട്ടിയിലെ ജാമിഅ അല്‍ഹിന്ദ് അറബിക് കോളജിലായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്&#x200d; നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്&#x200d;ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ പ്രചാരണം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; അവസാനഘട്ട വോട്ടഭ്യാര്&#x200d;ത്ഥനക്കായി ഖാദറെത്തി.</p>
<p>നേരില്&#x200d; കണ്ടും കല്യാണ വീടുകളിലെത്തിയും കവലകളിലും വിവിധ സ്ഥാപനങ്ങളിലുമായി സ്ഥാനാര്&#x200d;ത്ഥി ഇന്നലെ മണ്ഡലം മുഴുവന്&#x200d; നിറഞ്ഞുനിന്നു. മണ്ഡലത്തിലെ മുഴുവന്&#x200d; പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളില്&#x200d; സ്ഥാനാര്&#x200d;ത്ഥിയെത്തി. മിനി ഊട്ടിയിലെ ജാമിഅ അല്&#x200d;ഹിന്ദ് അറബിക് കോളജിലായിരുന്നു ആദ്യത്തെ സന്ദര്&#x200d;ശനം. പിന്നീട് സമീപത്തുള്ള ഫാത്തിമമാതാ പള്ളിയിലേക്ക്. പള്ളിയിലേക്ക് കയറുന്നതിനിടക്ക് കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാന്&#x200d; കെ.എം മാണിയുടെ ഫോണ്&#x200d; കോള്&#x200d;. യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയുടെ വിജയത്തിന് കേരള കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; രംഗത്തുണ്ടാകുമെന്ന്് അറിയിച്ച് വിജയാശംസകളും നേര്&#x200d;ന്നാണ് കെ.എം മാണി അവസാനിപ്പിച്ചത്.</p>
<p>ഏതാനും മിനുറ്റുകള്&#x200d;ക്കകം തന്നെ പള്ളിയിലെ പ്രത്യേക പ്രാര്&#x200d;ത്ഥന കഴിഞ്ഞ് വിശ്വാസികള്&#x200d; പുറത്തേക്കിറങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്&#x200d;ജനകൂട്ടം സ്ഥാനാര്&#x200d;ത്ഥിയെ പൊതിഞ്ഞു. വോട്ടുകളെല്ലാം കോണിക്ക് തന്നെയെന്ന് തറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും പിന്തുണ ഉറപ്പിച്ച് മുന്നോട്ട്. പള്ളി മേലധികാരി ഫാദര്&#x200d; ജോസഫ് പാലക്കാട്ടിനെ സന്ദര്&#x200d;ശിച്ച് മടക്കം. പോകുന്ന പോക്കില്&#x200d; ലേലം വിളിയിലും പങ്കുചേര്&#x200d;ന്നു. 500 രൂപക്ക് രണ്ടു താറാവിനെ ലേലവും വിളിച്ചാണ് അവിടെ നിന്നിറങ്ങിയത്. പിന്നെ നേരെ വട്ടപ്പറമ്പ് കോളനിയിലേക്ക്്. അവിടെ കൂടിയിരുന്ന സ്ത്രീകളോട് വോട്ടഭ്യാര്&#x200d;ത്ഥിച്ചു. ഉച്ചക്ക് മുമ്പെ രണ്ടു കല്യാണ വീടുകളിലും സ്ഥാനാര്&#x200d;ത്ഥി സന്ദര്&#x200d;ശനം നടത്തി. കല്യാണ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്&#x200d;ത്ഥിക്ക് വന്&#x200d;വരവേല്&#x200d;പ്പാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത മണ്ഡലത്തില്&#x200d; വന്&#x200d;മുന്നേറ്റം നടത്താന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>പര്യടനങ്ങളിലും മറ്റും നേടിയ മേല്&#x200d;ക്കൈ യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തില്&#x200d; ഇന്ന് യു.ഡി.എഫ് സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും വിവിധ പരിപാടികളില്&#x200d; പങ്കെടുത്തു. കുടുംബ യോഗങ്ങളും കണ്&#x200d;വന്&#x200d;ഷനുകളുമായി മണ്ഡലത്തില്&#x200d; ഇന്നലേയും യു.ഡി.എഫ് പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിറഞ്ഞുനിന്നു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാനഘട്ടത്തില്&#x200d; കൂടുതല്&#x200d; വോട്ടര്&#x200d;മാരുടെ അടുത്തെത്തുകയും പിന്തുണ തേടുകയുമാണ് സ്ഥാനാര്&#x200d;ത്ഥിയുടെ ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-kader-vengara-by-election-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതിരഞ്ഞെടുപ്പ്: മാണിയുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്</title>
		<link>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html</link>
					<comments>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 10:49:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[Vengara byeletion]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45851</guid>

					<description><![CDATA[കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. യു.ഡി.എഫില്‍നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് പിന്തുണ നല്‍കിയിരുന്നു. &#8220;വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്‌സിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനാണെന്ന്&#8221; മാണി പറഞ്ഞു. മുസ്ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ മലപ്പുറത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്&#x200d; കേരള കോണ്&#x200d;ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്&#x200d;ട്ടി ചെയര്&#x200d;മാന്&#x200d; കെ.എം. മാണി. യു.ഡി.എഫില്&#x200d;നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്&#x200d;സരിച്ചപ്പോഴും കേരള കോണ്&#x200d;ഗ്രസ് മുസ്‌ലിം ലീഗിന് പിന്തുണ നല്&#x200d;കിയിരുന്നു.</p>
<p>&#8220;വേങ്ങര ഉപതിരഞ്ഞെടുപ്പില്&#x200d; തന്റെ പാര്&#x200d;ട്ടിയായ കേരള കോണ്&#x200d;ഗ്‌സിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദറിനാണെന്ന്&#8221; മാണി പറഞ്ഞു. മുസ്ലിം ലീഗുമായി പാര്&#x200d;ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ മലപ്പുറത്ത് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നെന്നും, മാണി ഓര്&#x200d;മ്മിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു</title>
		<link>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html</link>
					<comments>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 08:59:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[Vengara byeletion]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45414</guid>

					<description><![CDATA[പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ സമ്മേളനങ്ങള്‍ പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അവസാനമായി സമാപിച്ച പള്ളിക്കല്‍ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d; ഹയ്യ്</strong></p>
<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന് കൂനിന്&#x200d;മേല്&#x200d; കുരുവാകുന്നു. പൊതുജനങ്ങളില്&#x200d; നിന്നുയരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരങ്ങള്&#x200d;ക്കൊപ്പം പാര്&#x200d;ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; പോലും സര്&#x200d;ക്കാറിന്റെ വിഴുപ്പലക്കല്&#x200d; ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്&#x200d;. എന്നാല്&#x200d; വിമര്&#x200d;ശനം ശക്തമായതോടെ സമ്മേളനങ്ങള്&#x200d; പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.<br />
അവസാനമായി സമാപിച്ച പള്ളിക്കല്&#x200d; മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ഇതിന് ഉദാഹരണമാണ്. സമ്പൂര്&#x200d;ണ പാര്&#x200d;പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) യുടെ ഗുണഭോക്ത്യപട്ടികയില്&#x200d; അര്&#x200d;ഹതപ്പെട്ടവര്&#x200d;ക്ക് ഇടം ലഭിക്കാത്തത് സംബന്ധിച്ചാണ് കാര്യമായ വിമര്&#x200d;ശനം. റേഷന്&#x200d; കാര്&#x200d;ഡ് വിതരണത്തിലെ അപാകതക്കെതിരെയും ഓണം സ്‌പെഷ്യല്&#x200d; അരിയും പഞ്ചസാരയും വിതരണം ചെയ്യാത്തും പകര്&#x200d;ച്ച പനിയടക്കമുള്ള മാരക രോഗങ്ങള്&#x200d; ജില്ലയെ വേട്ടയാടിയിട്ടും കാര്യമായ ആരോഗ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജില്ലയില്&#x200d; നടപ്പിലാക്കാത്തതും സര്&#x200d;ക്കാറിന്റെ വീഴ്ചയായി മലപ്പുറത്തെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപക സ്ഥലം മാറ്റം നടത്തിയത്് മൂലം കാര്യമായ വികസനങ്ങളൊന്നും നാട്ടില്&#x200d; നടപ്പായിട്ടില്ലെന്നും പാര്&#x200d;ട്ടി അംഗങ്ങള്&#x200d; തുറന്നടിച്ചതോടെ ഉത്തരം മുട്ടി നേതാക്കള്&#x200d; വെള്ളം കുടിച്ചു. മാധ്യമങ്ങള്&#x200d; വഴി ബ്രാഞ്ച് സമ്മേളന വിവരങ്ങള്&#x200d; പുറത്തു പോകാതിരിക്കാന്&#x200d; ശ്രമങ്ങള്&#x200d; നടന്നെങ്കിലും പല പ്രമുഖ മാധ്യമങ്ങളും കഴിഞ്ഞ ദിവസം വാര്&#x200d;ത്തായാക്കിയിട്ടുണ്ട്്. ഇതോടെയാണ് സമ്മേളനങ്ങള്&#x200d; മാറ്റിവെക്കാന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചത്.<br />
വീടിന്റെ സഹായധനം ആവശ്യമുള്ളവരില്&#x200d; പലരും ലൈഫ് പദ്ധതിയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല എന്നതാണ് കാര്യമായി അംഗങ്ങള്&#x200d; ഉന്നയിച്ച പരാതി. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്&#x200d;വേ നടത്തുവാന്&#x200d; സര്&#x200d;ക്കാര്&#x200d; കുടുംബശ്രീ പ്രവര്&#x200d;ത്തകരെയാണ് ആദ്യം ഏല്&#x200d;പിച്ചിരുന്നത്. ഇവര്&#x200d; തയ്യാറാക്കിയ പട്ടികയില്&#x200d; പല അര്&#x200d;ഹരും പുറത്തായിരുന്നു. പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്തവരില്&#x200d; നിന്നും വീണ്ടും അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്&#x200d; സ്ഥല പരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതില്&#x200d; അനര്&#x200d;ഹര്&#x200d; നിരവധി കടന്ന് കൂടി. എന്നാല്&#x200d; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ശരിയായില്ലെന്നും ഗ്രാമസഭകള്&#x200d; വഴി ജനാധിപത്യ രീതിയില്&#x200d; തെരെഞ്ഞടുക്കേണ്ടിയിരുന്നുവെന്നും അംഗങ്ങള്&#x200d; സമ്മേളനങ്ങളില്&#x200d; വിമര്&#x200d;ശനമുയത്തി. യാഥാര്&#x200d;ഥത്തില്&#x200d; വീടില്ലാത്തവര്&#x200d; വീടുപണി പൂര്&#x200d;ത്തിയാക്കുവാന്&#x200d; കഴിയാത്തവര്&#x200d;, വാസയോഗ്യമല്ലാത്ത വീടുള്ളവര്&#x200d;, പുറമ്പോക്കിലോ മറ്റോ താല്&#x200d;കാലികമായി താമസിക്കുന്നവര്&#x200d; എന്നീ വിഭാഗത്തില്&#x200d;പെട്ട നൂറുകണക്കിന് ആളുകള്&#x200d; ഗുണ ഭോക്തൃപട്ടികയില്&#x200d; നിന്ന് പുറത്താണെന്നും ഇത് സര്&#x200d;ക്കാറിന്റെ വന്&#x200d; വീഴ്ചയാണ് സംഭവിച്ചതെന്നും യോഗം വിലയിരുത്തി.<br />
ചരിത്രത്തില്&#x200d; ആദ്യമായി സ്‌പെഷല്&#x200d; പഞ്ചാസാരയും അരിയും നല്&#x200d;കാത്ത ഓണമാണ് കഴിഞ്ഞു പോയതെന്ന് സമ്മേളനത്തില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നു. സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്ക് തലയുയര്&#x200d;ത്തി നാട്ടില്&#x200d; നടക്കാന്&#x200d; കഴിയാത്ത വിധം നാണക്കേടാണ് ഇതിലൂടെയുണ്ടായത്. വിലയ വായില്&#x200d; പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ഇനിയും ഈ ഗതി തുടര്&#x200d;ന്നാല്&#x200d; ജനം താഴെയിറക്കുമെന്നും ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; താക്കീത് നല്&#x200d;കി. കൂടുതല്&#x200d; തസ്തിക സൃഷ്ടിക്കുകയോ ചെയ്യാതെ ജില്ലയുടെ ആരോഗ്യമേഖലയെ തകര്&#x200d;ക്കുന്ന നയമാണ് ഇടത് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. കഴിഞ്ഞ സര്&#x200d;ക്കാര്&#x200d; കാലത്ത് 25 കിലോ അരി മാസം ലഭിച്ചിരുന്ന പല കുടുംബങ്ങള്&#x200d; ഇന്ന് എട്ട് കിലോ അരിയാണ് വാങ്ങുന്നത്. ഇതില്&#x200d; നിരവധി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെട്ടതാണ് ഇവരെ ചൊടിപ്പിക്കാന്&#x200d; കാരണമായത്.<br />
46 ലക്ഷം വരുന്ന ജനസംഖ്യയുള്ള മലപ്പുറത്ത് ആരോഗ്യ മേഖലയില്&#x200d; കടുത്ത അവഗണനായാണുള്ളതെന്നും യോഗം വിലയിരുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം നിലവില്&#x200d; ലഭിച്ചിരുന്ന പല സൗകര്യങ്ങളും നിലച്ചിട്ടുണ്ട്. മഞ്ചേരിയില്&#x200d; ഒരു ജനറല്&#x200d; ആസ്പത്രി, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, നിലമ്പൂര്&#x200d; ജില്ലാ ആസ്പത്രികള്&#x200d;, എട്ടോളം താലൂക്ക് ആസ്പത്രികളും 20 കമ്മ്യൂണിറ്റി ഹെല്&#x200d;ത്ത് സെന്ററുകളും, 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഇവിടങ്ങളിലാകെ 421 ഡോക്ടര്&#x200d;മാരും 2627 രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാത്രമാണുള്ളത്. എന്നാല്&#x200d; ഇത്രയും സൗകര്യങ്ങളില്&#x200d; ഉള്&#x200d;ക്കൊള്ളാവുന്നതിന്റെ പതിന്മടങ്ങ് രോഗികളാണ് ഓരോ ദിവസവും ചികിത്സ തേടിയെത്തുന്നത്. ജനസംഖ്യാനുപാതികമായി കൂടുതല്&#x200d; ഡോക്ടര്&#x200d;മാരെ വേണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലക്ക് വേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്&#x200d;മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്&#x200d;മാരുടേയും കുറവാണ് നിലവിലുള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; കാലത്തെ രോഗ മരണം കൂടുമെന്നും അംഗങ്ങള്&#x200d; പറയുന്നു. എന്നാല്&#x200d; എന്നെ തല്ലണ്ടമ്മാവ ഞാന്&#x200d; നന്നാവൂല എന്ന രീതിയിലാണ് സര്&#x200d;ക്കാറിന്റെ പ്രയാണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ് ; സര്‍ക്കാറിന്റെ വിലയിരുത്തല്‍ സി.പി.എമ്മിനെ വെട്ടിലാക്കി എം.എം മണി</title>
		<link>https://www.chandrikadaily.com/vengara-by-election-mm-mani-ldf-government.html</link>
					<comments>https://www.chandrikadaily.com/vengara-by-election-mm-mani-ldf-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 16:56:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mm mani]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45095</guid>

					<description><![CDATA[വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് പറഞ്ഞു പോയത്. എന്നാല്‍ ഇന്നലെ മണ്ഡലത്തിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണി തറപ്പിച്ചു പറഞ്ഞതാവട്ടെ ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നാണ്, ഒന്നേകാല്‍ വര്‍ഷത്തെ ഇടത് ഭരണം വേങ്ങരയില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും മണി പ്രകടിപ്പിച്ചു. സര്‍ക്കാറിന്റെ പ്രവര്‍ത്തനം വേങ്ങരയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്&#x200d; ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്&#x200d;ത്തിച്ച് പറഞ്ഞു പോയത്. എന്നാല്&#x200d; ഇന്നലെ മണ്ഡലത്തിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണി തറപ്പിച്ചു പറഞ്ഞതാവട്ടെ ഇടത് സര്&#x200d;ക്കാറിന്റെ പ്രവര്&#x200d;ത്തനം വിലയിരുത്തുമെന്നാണ്, ഒന്നേകാല്&#x200d; വര്&#x200d;ഷത്തെ ഇടത് ഭരണം വേങ്ങരയില്&#x200d; വോട്ടായി മാറുമെന്ന പ്രതീക്ഷയും മണി പ്രകടിപ്പിച്ചു.</p>
<p>സര്&#x200d;ക്കാറിന്റെ പ്രവര്&#x200d;ത്തനം വേങ്ങരയില്&#x200d; പുറത്തെടുക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ജനങ്ങളില്&#x200d; നിന്നും കൂടുതല്&#x200d; തിരിച്ചടി ഭയന്നാണ് സി.പി.എം -സിപിഐ സംസ്ഥാന സെക്രട്ടറിമാര്&#x200d; തന്ത്രപൂര്&#x200d;വം വിലയിരുത്തല്&#x200d; പ്രയോഗത്തില്&#x200d; നിന്നും മാറിയത്. കഴിഞ്ഞ ഏപ്രിലില്&#x200d; മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; കോടിയേരി ബാലകൃഷ്ണന്&#x200d; നടത്തിയ ഭരണത്തിന്റെ വിലയിരുത്തല്&#x200d; പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. വിലയിരുത്തുമെന്ന് പറഞ്ഞ നേതാക്കള്&#x200d;ക്ക് ഒടുവില്&#x200d; പിന്&#x200d;മാറേണ്ടി വന്നു. അതു കൊണ്ടു തന്നെയാണ് വേങ്ങരയില്&#x200d; തുടക്കില്&#x200d; തന്നെ ഇടത് ഭരണത്തിന്റെ വിലയിരുത്തലില്&#x200d; നിന്നും സി.പി.എം മാറി നിന്നത്. ഇതാണ് ഇന്നലെ മന്ത്രി എം.എം മണി പൊളിച്ചെടുത്തത്. സര്&#x200d;ക്കാര്&#x200d; കുറെ കാര്യങ്ങള്&#x200d; ചെയ്തുവെന്ന മട്ടിലാണ് എംഎം മണി. ജനങ്ങള്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; മണി കാര്യമാക്കുന്നില്ല. സര്&#x200d;ക്കാറിനെതിരെ വിരുദ്ധ വികാരമാണുള്ളതെന്ന മണ്ഡല ചിത്രം മണിക്ക് അറിയുന്നില്ല.</p>
<p>മലപ്പുറം ലോക്‌സഭാ ഉപെതരഞ്ഞെടുപ്പിലും മണിയുടെ പ്രസ്താവനകള്&#x200d; ഇടതുമുന്നണിക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. പ്രചാരണപരിപാടിക്കിടെ മലപ്പുറത്ത് വെച്ച് നിവേദനം വാങ്ങിയതും ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ നടത്തിയ പ്രസംഗവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നാണ് എല്ലാ മാധ്യമ പ്രവര്&#x200d;ത്തകരും വേങ്ങരയില്&#x200d; ഇടതുമുന്നണി നേതാക്കളോട് ചോദിക്കുന്നത്. ഈ ചോദ്യത്തിനു മുന്നില്&#x200d; ഇടത് നേതാക്കള്&#x200d; കുടുങ്ങിയിരിക്കുകയാണ്. ചില നേതാക്കള്&#x200d; പറയുന്നു ഭരണം വിലയിരുത്തപ്പെടുമെന്ന്. മറ്റു ചിലര്&#x200d; പറയുന്നു ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും.</p>
<p>ഇടതു മുന്നണിയിലെ അഭിപ്രായ ഭിന്നത പ്രചാരണത്തിലും മറ നീക്കി പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്&#x200d; നടന്ന മണ്ഡലം ഇടതു മുന്നണി കണ്&#x200d;വന്&#x200d;ഷനില്&#x200d; നിന്നും ജില്ലയിലെ സിപിഎം -ഇടത് എംഎല്&#x200d;മാരും മന്ത്രിയും വിട്ടു നിന്നത് പ്രവര്&#x200d;ത്തകരിലും വോട്ടര്&#x200d;മാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കണ്&#x200d;വന്&#x200d;ഷനില്&#x200d; നിന്നും മാറി നിന്നത് സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയത്തെ ചൊല്ലിയുള്ള തര്&#x200d;ക്കത്തില്&#x200d; നിന്നാണെന്നാണ് വിലയിരുത്തല്&#x200d;. സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയെ നിര്&#x200d;ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്&#x200d; താല്&#x200d;പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്&#x200d; സ്വതന്ത്രര്&#x200d; തയ്യാറായില്ല. അഡ്വ പിപി ബഷീറിനെ വീണ്ടും മത്സരിപ്പിക്കരുതായിരുന്നുവെന്നാണ് ഭുരിഭാഗം പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും അഭിപ്രായപ്പെട്ടത്. എല്ലാവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്&#x200d;ത്ഥി അഡ്വ:കെ.എന്&#x200d;.എ ഖാദറിനോട് ഏറ്റുമുട്ടുന്നതില്&#x200d; നിന്നും സിപിഎമ്മിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; മാറി നിന്നത് ശരിയായില്ലെന്നാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെ വികാരം. ഗ്രാമപഞ്ചായത്ത് തെരഞെടുപ്പില്&#x200d; പോലും പരാജയപ്പെട്ടയാളാണ് ബഷീര്&#x200d;. അങ്ങിനെയൊരാളെ മത്സരിപ്പിക്കുന്നത് വോട്ടുകള്&#x200d; വന്&#x200d;തോതില്&#x200d; ഇടതുമുന്നണിക്ക് എതിരായി മാറ്റുമെന്ന് സിപിഎമ്മില്&#x200d; നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-by-election-mm-mani-ldf-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/vengara-byelection-ummenchandi.html</link>
					<comments>https://www.chandrikadaily.com/vengara-byelection-ummenchandi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 02:36:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ummenchandi]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45006</guid>

					<description><![CDATA[മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വേങ്ങരയില്‍. വോട്ടര്‍മാരില്‍ ആവേശ തിരയേറ്റം തീര്‍ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്‍.എ ഖാദറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്‍വന്‍ഷനുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്&#x200d;ന്ന് വേങ്ങരയില്&#x200d;. വോട്ടര്&#x200d;മാരില്&#x200d; ആവേശ തിരയേറ്റം തീര്&#x200d;ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്&#x200d;.എ ഖാദറിന്റെ പ്രചാരണ പരിപാടികള്&#x200d;ക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്&#x200d;വന്&#x200d;ഷനുകളിലാണ് ഉമ്മന്&#x200d; ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്&#x200d;വന്&#x200d;ഷനുകളിലും വന്&#x200d; ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്&#x200d;ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ ഒതുക്കുങ്ങല്&#x200d;, കണ്ണമംഗലം, എ.ആര്&#x200d; നഗര്&#x200d; പഞ്ചായത്തുകളിലെ യു.ഡി.എഫ് കണ്&#x200d;വന്&#x200d;ഷനുകളിലാണ് ഉമ്മന്&#x200d;ചാണ്ടി പങ്കെടുത്തത്. ഒതുക്കുങ്ങല്&#x200d; പഞ്ചായത്ത് കണ്&#x200d;വന്&#x200d;ഷന്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരിക്കുന്നവര്&#x200d;ക്ക് ആത്മാഭിമാനത്തോടെ വേങ്ങര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>അധികാരഗര്&#x200d;വില്&#x200d; അഹങ്കരിച്ചിരുന്ന മോദിയിപ്പോള്&#x200d; പരാജിതനെന്ന് സ്വയം സമ്മതിച്ച് രാജ്യത്തിന് മുന്നില്&#x200d; തലകുനിച്ച് നില്&#x200d;ക്കുകയാണ്. ഇന്ധനവില വര്&#x200d;ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും നോട്ട് നിരോധനത്തിലൂടെയും ദീര്&#x200d;ഘവീക്ഷണമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്&#x200d;ക്കുകയും ചെയ്ത ഒരു ഭരണാധികാരിക്കും സര്&#x200d;ക്കാറിനും എങ്ങിനയെണ് തലയുയര്&#x200d;ത്തി ജനങ്ങളെ അഭിമുഖീകരിക്കാന്&#x200d; സാധിക്കുക. രാജ്യാന്തര വിപണയില്&#x200d; എണ്ണവില മൂന്നിലൊന്നായി കുറഞ്ഞിട്ടും ജനങ്ങള്&#x200d; ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കോര്&#x200d;പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിക്കുന്ന നയനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്&#x200d; നിന്നെല്ലാം ശ്രദ്ധതിരിക്കുന്നതിനാണ് ആസൂത്രിതമായി ജനങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത വളര്&#x200d;ത്തുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നത്.<br />
ആത്മവിശ്വാസം നഷ്ടപ്പെട്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്&#x200d; കഴിയാത്ത സര്&#x200d;ക്കാറാണ് കേരളം ഭരിക്കുന്നത്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്ന സി.പി.എം മാസങ്ങള്&#x200d;ക്കിപ്പുറം വേങ്ങരയില്&#x200d; നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്&#x200d;പോലും ധൈര്യം കാണിക്കുന്നില്ല. 15 മാസംകൊണ്ട് തങ്ങള്&#x200d; സമ്പൂര്&#x200d;ണ പരാജയമായിരുന്നെന്ന് കുറ്റസമ്മതമാണ് ഇടതുപക്ഷത്തിന്റേത്. ഭരണ നേട്ടങ്ങള്&#x200d; പറഞ്ഞ് ജനങ്ങളോട് വോട്ടുചോദിക്കാന്&#x200d; ധാര്&#x200d;മികാവകാശമില്ലാത്തത് കൊണ്ടാണ് സി.പി.എം സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തില്&#x200d; മുസ്്‌ലിംലീഗില്&#x200d; എന്തോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്&#x200d;ക്കാനുള്ള കുപ്രചരണങ്ങള്&#x200d; നടത്തുന്നത്. മുസ്്‌ലിംലീഗ് എത്രയോ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. പാണക്കാട്ടെ തങ്ങള്&#x200d; പറഞ്ഞിടത്ത് മുഴുവന്&#x200d; വോട്ടുകളും വീണിട്ടുള്ള ചരിത്രമാണ് മുസ്്‌ലിംലീഗിനുള്ളതെന്ന് ആരും മറക്കണ്ട. വികസന രംഗത്ത് വട്ടപ്പൂജ്യമാണ് ഇടതു പക്ഷ സര്&#x200d;ക്കാര്&#x200d;. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും തകര്&#x200d;ത്തു.<br />
കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്&#x200d;ഷം കൊണ്ട് സ്വാശ്രയ കോളജുകളിലെ സര്&#x200d;ക്കാര്&#x200d; മെറിറ്റ് സീറ്റില്&#x200d; ഫീസ് വര്&#x200d;ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണത്തിനു കീഴില്&#x200d; ഇന്നത് 11 ലക്ഷം രൂപ വരെയായി വര്&#x200d;ധിച്ചിരിക്കുന്നു. കേന്ദ്ര സര്&#x200d;ക്കാരിന്റെയും, സംസ്ഥാന സര്&#x200d;ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്&#x200d; കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്&#x200d;മാര്&#x200d; ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്നും ഈ വികസന തുടര്&#x200d;ച്ചക്ക് കെ.എന്&#x200d;.എ ഖാദറിനെപ്പോലെ പരിചയസമ്പന്നര്&#x200d; തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്&#x200d;ഗാമിയായി അസംബ്ലിയിലെത്തേണ്ടതെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.<br />
കെ.എന്&#x200d;.എ ഖാദറിനെ വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്&#x200d;ത്ഥിയാക്കിയതിന് പിന്നില്&#x200d; മുസ്‌ലിംലീഗിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വി.യു കുഞ്ഞാന്&#x200d; അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, എന്&#x200d; കെ പ്രേമചന്ദ്രന്&#x200d; എം.പി, എം. എല്&#x200d;.എമാരായി പി.അബ്ദുല്&#x200d; ഹമീദ്, അനൂബ് ജേക്കബ്, കെ.സി. ജോസഫ്, എ.പി അനില്&#x200d;കുമാര്&#x200d;, ഡി.സി.സി പ്രസിഡന്റ്, വി.വി പ്രകാശ്, ആര്യാടന്&#x200d; മുഹമ്മദ്, അഡ്വ.യു.എ ലത്തീഫ്, കെ.പി അബ്ദുല്&#x200d; മജീദ്, ഇ.മുഹമ്മദ് കുഞ്ഞി, അഡ്വ.സി.കെ അബ്ദുറഹ്്മാന്&#x200d;, എം.എം കുട്ടി മൗലവി, ടി.കെ മൊയ്തീന്&#x200d;കുട്ടി മാസ്റ്റര്&#x200d;, ഡി.സി.സി സെക്രട്ടറി ഹരിപ്രിയ തുടങ്ങിയവര്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-byelection-ummenchandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: എന്‍.ഡി.എ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച് ബി.ഡി.ജെ.എസ്; &#8216;ബിജെപിക്ക് സവര്‍ണാധിപത്യ നിലപാട്&#8217;</title>
		<link>https://www.chandrikadaily.com/vengara-byelection-bdjs-boycot-nda-convention.html</link>
					<comments>https://www.chandrikadaily.com/vengara-byelection-bdjs-boycot-nda-convention.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Sep 2017 06:20:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BDJS]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44945</guid>

					<description><![CDATA[മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. നിരന്തരമായി എന്‍.ഡി.എയില്‍ നിന്ന് അവഗണന നേരിട്ട സാഹചര്യത്തിലാണ് നടപടി. ബിജെപിക്ക് സവര്‍ണാധിപത്യ നിലപാടാണെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ആരോപിച്ചു. എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്&#x200d;.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്&#x200d;വെന്&#x200d;ഷനില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കുമെന്ന് ബി.ഡി.ജെ.എസ്.<br />
കണ്&#x200d;വെന്&#x200d;ഷനില്&#x200d; പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്&#x200d;ദേശം നല്&#x200d;കി. നിരന്തരമായി എന്&#x200d;.ഡി.എയില്&#x200d; നിന്ന് അവഗണന നേരിട്ട സാഹചര്യത്തിലാണ് നടപടി. ബിജെപിക്ക് സവര്&#x200d;ണാധിപത്യ നിലപാടാണെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ആരോപിച്ചു. എന്&#x200d;.ഡി.എ വിട്ട് പോരാന്&#x200d; ബി.ഡി.ജെ.എസ് തയാറാവണമെന്ന് എസ്.എന്&#x200d;.ഡി.പി ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വേങ്ങരയില്&#x200d; ഉപതെരഞ്ഞെടുപ്പ് കണ്&#x200d;വെന്&#x200d;ഷനില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കാന്&#x200d; നേതൃത്വം തീരുമാനിച്ചത്. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തിന് നല്&#x200d;കുന്ന സ്വീകരണ യോഗങ്ങളിലും പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിഡിജെഎസ് നേതൃത്വം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-byelection-bdjs-boycot-nda-convention.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
