<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>venjaramood &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/venjaramood/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Aug 2025 16:46:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>venjaramood &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്‍ ആശുപത്രി വിട്ടു</title>
		<link>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html</link>
					<comments>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 14 Aug 2025 16:41:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350411</guid>

					<description><![CDATA[ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്&#x200d; ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അഫാന്&#x200d; ആശുപത്രി വിട്ടത്.</p>
<p>മെയ് 25 രാവിലെ 11 മണിയോടെയാണ് അഫാന്&#x200d; ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാന്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ വെന്റിലേറ്ററില്&#x200d; ചികിത്സയിലായിരുന്നു.</p>
<p>മുത്തശ്ശി സല്&#x200d;മാബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന, ഇളയ സഹോദരന്&#x200d; അഫ്സാന്&#x200d; എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സല്&#x200d;മാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>ഫെബ്രുവരി 24നാണ് പ്രതി അഫാന്&#x200d; പേരുമലയിലെ സ്വന്തം വീട്ടില്&#x200d; വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാള്&#x200d; ഉപയോഗിച്ച് കഴുത്തില്&#x200d; മുറുക്കി മുറിയില്&#x200d; അടച്ചത്. ശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളില്&#x200d; എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടില്&#x200d;വച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും</title>
		<link>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html</link>
					<comments>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Jun 2025 15:11:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[suicide attempt]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344074</guid>

					<description><![CDATA[ ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ജയിലില്&#x200d; ആത്മഹത്യ ചെയ്യാന്&#x200d; ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചിരുന്നു. </p>
<p>അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്&#x200d;ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്&#x200d; കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്&#x200d; നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്&#x200d; കൂടുതല്&#x200d; സമയമെടുക്കുമെന്ന് ജയിലധികൃതര്&#x200d; അറിയിച്ചു. </p>
<p>കഴിഞ്ഞ 25നാണ് പൂജപ്പുര സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; അഫാന്&#x200d; ജീവനൊടുക്കാന്&#x200d; ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്&#x200d;പ്പിച്ച് വിചാരണ തുടങ്ങാന്&#x200d; പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. </p>
<p>കൂട്ടക്കൊലപാതകം നടത്തിയ കേസില്&#x200d; ഇയാള്&#x200d;ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്&#x200d; പൊലീസ് സമര്&#x200d;പ്പിച്ചിരുന്നു. സഹോദരന്&#x200d; അഹ്‌സാന്&#x200d;, സുഹൃത്തായ ഫര്&#x200d;സാന, പിതൃസഹോദരന്&#x200d; അബ്ദുല്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്&#x200d;മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം</title>
		<link>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html</link>
					<comments>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 25 May 2025 08:20:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342373</guid>

					<description><![CDATA[ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്&#x200d; ജയിലില്&#x200d; തൂങ്ങിമരിക്കാന്&#x200d; ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്&#x200d; ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം. </p>
<p>പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. ഇതിന് മുന്നേയും അഫാന്&#x200d; ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.</p>
<p>ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്&#x200d; തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Mar 2025 18:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334621</guid>

					<description><![CDATA['ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് അഫാന്&#x200d; പിന്നില്&#x200d; നിന്ന് ഷാള്&#x200d; കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്&#x200d; പ്രതി അഫാന്റെ മാതാവിന്റെ നിര്&#x200d;ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്&#x200d; തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. &#8216;ഉമ്മ എന്നോട് ക്ഷമിക്കണം&#8217; എന്ന് പറഞ്ഞ് അഫാന്&#x200d; പിന്നില്&#x200d; നിന്ന് ഷാള്&#x200d; കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്&#x200d; പൊലീസുകാര്&#x200d; ജനല്&#x200d; തകര്&#x200d;ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്&#x200d; സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്&#x200d; പറഞ്ഞത്.</p>
<p>കട്ടിലില്&#x200d; നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്&#x200d; വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്&#x200d;ണായക മൊഴി നല്&#x200d;കിയത്.</p>
<p>മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്&#x200d; പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്&#x200d;ത്തിയായി. സഹോദരന്&#x200d; അഹ്‌സാന്റെയും പെണ്&#x200d; സുഹൃത്ത് ഫര്&#x200d;സാനയുടെയും കൊലക്കേസുകളില്&#x200d; ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്&#x200d; തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്&#x200d; അഫാന്&#x200d; പോലീസിനോട് വിശദീകരിച്ചു നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട പിതൃസഹോദരന്റെ മൊബൈല്&#x200d;ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി</title>
		<link>https://www.chandrikadaily.com/venjaramood-1massacre-mobile-phone-and-cupboard-key-of-murdered-fathers-brother-found.html</link>
					<comments>https://www.chandrikadaily.com/venjaramood-1massacre-mobile-phone-and-cupboard-key-of-murdered-fathers-brother-found.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Mar 2025 05:56:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[thiruvananthpuram]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333463</guid>

					<description><![CDATA[പിതൃസഹോദരന്&#x200d; ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്&#x200d; ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്&#x200d; പിതൃസഹോദരന്&#x200d; ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്&#x200d; ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഫാനുമായുള്ള തെളിവെടുപ്പില്&#x200d; ലത്തീഫിന്റെ മൊബൈല്&#x200d;ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി.</p>
<p>ഈ വീട്ടില്&#x200d; 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയില്&#x200d; ഇരുന്ന ലത്തീഫിനെയാണ് അഫാന്&#x200d; ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചില്&#x200d; കേട്ട് അടുക്കളയില്&#x200d; നിന്നെത്തിയ ഭാര്യയെയും അഫാന്&#x200d; തലക്കടിച്ച് വീഴ്ത്തി. വീട്ടിലെ അലമാരയുടെ താക്കോലും കാറിന്റെ താക്കോലും മൊബൈല്&#x200d; ഫോണും അഫാന്&#x200d; കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഇത് വീടിന്റെ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചിലിനൊടുവില്&#x200d; ഇതും പൊലീസ് കണ്ടെടുത്തു.</p>
<p>ഇരുവരെയും വകവരുത്തിയതിനു ശേഷം അഫാന്&#x200d; സ്വന്തം വീട്ടിലെത്തുകയും പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാനയെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്തു. താന്&#x200d; കൊലപാതകങ്ങള്&#x200d; ചെയ്തുവെന്ന് ഫര്&#x200d;സാനയോട് വെളിപ്പെടുത്തിയിരുന്നെന്നും തുടര്&#x200d;ന്നാണ് ഫര്&#x200d;സാനയെയും കൊലപ്പെടുത്തിയതെന്നും അഫാന്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-1massacre-mobile-phone-and-cupboard-key-of-murdered-fathers-brother-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/venjaramood-massacre-case-evidence-gathering-with-afan-has-been-completed.html</link>
					<comments>https://www.chandrikadaily.com/venjaramood-massacre-case-evidence-gathering-with-afan-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Mar 2025 06:52:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333056</guid>

					<description><![CDATA[അഫാന്&#x200d; ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്&#x200d;ത്തിയായി. അഫാന്&#x200d; ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കുന്നതിനായി വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അഫാനെ കാണുന്നതിന് വന്&#x200d; ജനക്കൂട്ടമായിരുന്നു തിങ്ങിക്കൂടിയത്. അതിനാല്&#x200d; അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്&#x200d; പൊലീസ് സുരക്ഷയിലായിരുന്നു.</p>
<p>അതേസമയം പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്&#x200d; വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്&#x200d; പ്രതിയെ ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്യും. തുടര്&#x200d;ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്&#x200d; കിളിമാനൂര്&#x200d; പോലീസ് കസ്റ്റഡി അപേക്ഷ നല്&#x200d;കും.</p>
<p>കഴിഞ്ഞ ദിവസം പിതൃമാതാവ് സല്&#x200d;മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്&#x200d; കൊലപാതകങ്ങള്&#x200d; നടത്തിയത് എങ്ങനെയെന്ന് അഫാന്&#x200d; പൊലീസിനോട് വിവരിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-massacre-case-evidence-gathering-with-afan-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ സല്&#x200d;മാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-1afane-was-brought-to-salmabivis-house-and-evidence-was-collected.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-1afane-was-brought-to-salmabivis-house-and-evidence-was-collected.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Mar 2025 12:10:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332954</guid>

					<description><![CDATA[വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്&#x200d; പ്രതി അഫാനെ കൊല്ലപ്പെട്ട സല്&#x200d;മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്&#x200d; പ്രതി അഫാനെ കൊല്ലപ്പെട്ട സല്&#x200d;മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.</p>
<p>പിതൃമാതാവായ സല്&#x200d;മാബീവിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പട്ട് അഫാനെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയില്&#x200d; വിട്ടിരുന്നു. ഇവരുടെ ആഭരണങ്ങള്&#x200d; പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷം മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്&#x200d; ആരംഭിക്കാനാണ് തീരുമാനം. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്&#x200d; നടന്നത്. പ്രതി കൊല്ലാന്&#x200d; ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും.</p>
<p>വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാന്&#x200d; വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്&#x200d; തല കറങ്ങി വീണിരുന്നു. രക്തസമ്മര്&#x200d;ദം കുറഞ്ഞതാണെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. ജയിലില്&#x200d; കഴിഞ്ഞപ്പോള്&#x200d; പ്രതി കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചിച്ചിരുന്നെന്നും ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d; അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയെ മുന്&#x200d;നിര്&#x200d;ത്തി കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലില്&#x200d; പാര്&#x200d;പ്പിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-1afane-was-brought-to-salmabivis-house-and-evidence-was-collected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ ഉടന്&#x200d; ജയിലിലേക്ക് മാറ്റും</title>
		<link>https://www.chandrikadaily.com/venjaramudu-massacre-accused-afan-will-be-transferred-to-jail-soon.html</link>
					<comments>https://www.chandrikadaily.com/venjaramudu-massacre-accused-afan-will-be-transferred-to-jail-soon.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Mar 2025 02:05:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332357</guid>

					<description><![CDATA[എലിവിഷം കഴിച്ചതിനെ തുടര്&#x200d;ന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലുള്ള അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നല്&#x200d;കുക.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ ഉടന്&#x200d; ജയിലിലേക്ക് മാറ്റും. എലിവിഷം കഴിച്ചതിനെ തുടര്&#x200d;ന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലുള്ള അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നല്&#x200d;കുക. ജനറല്&#x200d; മെഡിസിന്&#x200d; ഡോക്ടര്&#x200d; അനുമതി നല്&#x200d;കിയാല്&#x200d; പ്രതിയെ ആശുപത്രിയില്&#x200d; നിന്നും ജയിലേക്ക് മാറ്റും. നിലവില്&#x200d; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്&#x200d; കാണിച്ചില്ല.</p>
<p>അതേസമയം, അഫാന്റെ ബന്ധുക്കള്&#x200d;, പണം കടം വാങ്ങിയവര്&#x200d; എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരില്&#x200d; നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്&#x200d; 90 ദിവസത്തിനകം കുറ്റപത്രം നല്&#x200d;കാനാണ് പൊലീസ് നീക്കം.</p>
<p>അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്&#x200d; ബോര്&#x200d;ഡ് കണ്ടെത്തിയിരുന്നു. പൂര്&#x200d;ണബോധ്യത്തോടെയാണ് ഇയാള്&#x200d; കൃത്യം ചെയ്തതെന്നുമാണ് മെഡിക്കല്&#x200d; കണ്ടെത്തല്&#x200d;.</p>
<p>ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേരളത്തെ ഞെട്ടിക്കുന്ന വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ്, പിതൃസഹോദരനും ഭാര്യയും, സഹോദരന്&#x200d;, പെണ്&#x200d;സുഹൃത്ത് എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്&#x200d;. അഫാന്&#x200d; തന്റെ മാതാവിനെയും കൊലപ്പെടുത്താന്&#x200d; ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അഫാന്&#x200d; വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്&#x200d; കീഴടങ്ങുകയായിരുന്നു.</p>
<p>സാമ്പത്തിക പ്രശ്നങ്ങള്&#x200d; കാരണമാണ് കൂട്ടക്കൊല നടത്തിയതെന്നും കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാവാതെ വന്നപ്പോള്&#x200d; കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്&#x200d; തീരുമാനിച്ചിരുന്നുവെന്ന് അഫാന്&#x200d; പൊലീസിന് നല്&#x200d;കിയ മൊഴി.</p>
<p>ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്&#x200d; മൊഴി നല്&#x200d;കിയിരുന്നു.</p>
<p>വീട്ടിലെ ചെലവുകള്&#x200d;ക്കായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും മൊഴി നല്&#x200d;കിയിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി അഫാന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramudu-massacre-accused-afan-will-be-transferred-to-jail-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുക്കളുടെ ഖബറിന് മുന്നില്&#x200d; പൊട്ടിക്കരഞ്ഞ് അഫാന്റെ പിതാവ്</title>
		<link>https://www.chandrikadaily.com/afans-father-burst-into-tears-in-front-of-his-relatives-graves.html</link>
					<comments>https://www.chandrikadaily.com/afans-father-burst-into-tears-in-front-of-his-relatives-graves.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Feb 2025 08:41:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331855</guid>

					<description><![CDATA[നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്&#x200d; തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്&#x200d; സന്ദര്&#x200d;ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്&#x200d; പ്രാര്&#x200d;ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്&#x200d;ത്ഥനയില്&#x200d; ചേര്&#x200d;ന്നു. കൊല്ലപ്പെട്ട ഉമ്മ സല്&#x200d;മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്&#x200d;ക്കൊപ്പം എത്തിയത്.</p>
<p>നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്&#x200d;ശിച്ചു. കട്ടിലില്&#x200d; നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്&#x200d;ത്തിച്ചത്. ഇളയമകന്&#x200d; അഫ്സാനെ കുറിച്ചും അവര്&#x200d; ചോദിച്ചു. മൂത്ത മകന്&#x200d; അഫാനെക്കുറിച്ചും ചോദിച്ചു.</p>
<p>അതേസമയം അഫ്സാന്&#x200d; റഹീമിന്റെ അളിയന്റെ വീട്ടില്&#x200d; ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്&#x200d; പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്&#x200d; ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്&#x200d; പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.</p>
<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്&#x200d;നിന്ന് പുറപ്പെട്ട എയര്&#x200d;ഇന്ത്യ എക്സ്പ്രസ് വിമാനത്തില്&#x200d; രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; ഇറങ്ങിയത്.</p>
<p>ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്&#x200d;ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.</p>
<p>റഹിമിന്റെ മൊഴി കേസില്&#x200d; നിര്&#x200d;ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്&#x200d; പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afans-father-burst-into-tears-in-front-of-his-relatives-graves.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8217;65 ലക്ഷം കടമില്ല, മകന്&#x200d; പറഞ്ഞത് സത്യമല്ല&#8217; -അഫാന്റെ പിതാവ്</title>
		<link>https://www.chandrikadaily.com/there-is-no-debt-of-65-lakhs-what-his-son-said-is-not-true-afans-father.html</link>
					<comments>https://www.chandrikadaily.com/there-is-no-debt-of-65-lakhs-what-his-son-said-is-not-true-afans-father.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Feb 2025 05:05:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331829</guid>

					<description><![CDATA[കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്&#x200d; കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മകന്&#x200d; നല്&#x200d;കിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്&#x200d; കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു. അഫാനെ ഗള്&#x200d;ഫിലെത്തിച്ച് നല്ല ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിചാരിച്ചതാണെന്നും എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.</p>
<p>കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നെന്നും മാസം 6000 റിയാല്&#x200d; വീതം കഫീലിന് നല്&#x200d;കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ വീട് വെച്ചു, വസ്തു വാങ്ങി, ബന്ധുക്കളുമായി നല്ല സഹവര്&#x200d;ത്തിത്വത്തില്&#x200d; പോകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്&#x200d; കൊറോണക്കുശേഷം ബാധ്യതകള്&#x200d; വന്നെന്നും തുടര്&#x200d;ന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കടയുടെ ലൈസന്&#x200d;സ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>30000 റിയാല്&#x200d; എടുത്തിരുന്നെന്നും അതില്&#x200d; കുറച്ച് അടച്ചെന്നും താന്&#x200d; ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരന്&#x200d; പെട്ടെന്ന് നാട്ടില്&#x200d; പോയപ്പോള്&#x200d; ആ ബാധ്യത കൂടി തനിക്കായെന്നും അഫാന്റെ പിതാവ് പറഞ്ഞു. ഏകദേശം 28000 റിയാല്&#x200d; ഈ യമനിക്ക് കൊടുക്കാനുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.</p>
<p>അതേസമയം നാട്ടില്&#x200d; 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്&#x200d; പൊലീസിന് മൊഴി കൊടുത്തത് സത്യമല്ലെന്നും നാട്ടില്&#x200d; അഞ്ചുലക്ഷത്തോളം രൂപ കടവും സെന്&#x200d;ട്രല്&#x200d; ബാങ്ക് ഓഫ് ഇന്ത്യയില്&#x200d; ഒരു ലോണുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുവില്&#x200d;ക്കാന്&#x200d; ശ്രമിച്ചത് കടങ്ങള്&#x200d; വീട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-debt-of-65-lakhs-what-his-son-said-is-not-true-afans-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
